സോളാര്‍ തട്ടിപ്പ് വിവാദം: മുഖ്യമന്ത്രിക്ക് പിന്തുണയുമായി യു.ഡി.എഫ്

June 17th, 2013

തിരുവന്തപുരം: സരിത എസ്.നായരുടെ സോളാര്‍ പാനല്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി യു.ഡി.എഫ്. മുഖ്യന്ത്രിയില്‍ പൂര്‍ണ്ണ വിസ്വാസം ഉണ്ടെന്നും സോളാര്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും യു.ഡി.എഫ് നേതൃത്വം. യു.ഡി.എഫ് കണ്‍‌വീനര്‍ പി.പി.തങ്കച്ചനാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. സോളാര്‍ തട്ടിപ്പ് കേസ് അന്വേഷണം സത്യസന്ധമായി നടക്കുന്നുണ്ട്. പ്രതികള്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രി യാതൊരു സഹായവും നല്‍കിയിട്ടില്ല. വിവാദം രാഷ്ടീയ പ്രേരിതമായി എല്‍.ഡി.എഫ് സൃഷിട്ച്ചതാണെന്നും പി.പി.തങ്കച്ചന്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ക്ക് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായും അടുപ്പക്കരുമായും ബന്ധമുണ്ടെന്നതിന്റെ രേഖകള്‍ പുറത്ത് വന്നിരുന്നു. കൂടാതെ സരിതയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ ബിജു രാധാകൃഷ്ണന് വയനാട് എം.പിയും കോണ്‍ഗ്രസ്സ് നേതാവുമായ എം.ഐ.ഷാനവാസാണ് മുഖ്യമന്ത്രിയുടെ അപ്പോയ്മെന്റ് സ്ംടിപ്പിച്ച് കൊടുത്തത്. ബിജു മുഖ്യമന്ത്രിയുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നതായാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.സരിത എസ്.നായരുമായി മുന്‍ മന്ത്രിയും യു.ഡി.എഫ് എം.എല്‍.എയുമായ ഗണേശ് കുമാറിനു ബന്ധമുണ്ടെന്ന് സരിതയുടെ ഭര്‍ത്താവ് ബിജുവും സര്‍ക്കാ‍ര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.ഡി.എഫ്. സര്‍ക്കാര്‍ തട്ടിപ്പ് കമ്പനി; മുഖ്യമന്ത്രി രാജി വെക്കണമെന്ന് വി.എസ്.

June 16th, 2013

vs-achuthanandan-epathram

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജി വെച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും യു. ഡി. എഫ്. തട്ടിപ്പ് കമ്പനിയായി മാറിയെന്നും വാര്‍ത്താ സമ്മേളനത്തില്‍ വി. എസ്. ആരോപിച്ചു. എന്തു കൊണ്ട് മുഖ്യമന്ത്രി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന്‍ വ്യക്തമാക്കണമെന്നും, ഡെല്‍ഹിയില്‍ കര്‍ശന സുരക്ഷയുള്ള വിജ്ഞാൻ ഭവനില്‍ വെച്ചാണ് സരിത മുഖ്യമന്ത്രിയെ കണ്ടതെന്നും, ഇതിനു മറുപടി പറയണമെന്നും വി. എസ്. ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പേസണല്‍ സ്റ്റാഫിനെ ബലിയാടാക്കി രക്ഷപ്പെടുവാന്‍ ശ്രമിക്കുകയാണെന്നും വി. എസ്. പറഞ്ഞു. ഗണ്‍‌മാന്‍ സലിം രാജിന്റെ ക്രിമിനല്‍ ബന്ധം വെളിവാക്കുന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതായും, ഡല്‍ഹിയില്‍ ഉള്ള തോമസ് കുരുവിളയുടെ വരുമാന സ്രോതസ്സ് വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് കെ. ബി. ഗണേഷ് കുമാര്‍

June 16th, 2013

r-balakrishna-pillai-epathram

കൊട്ടാരക്കര: സൌരോജ്ജ പ്ലാന്റ് തട്ടിപ്പുമായി തനിക്ക് ബന്ധം ഉണ്ടെന്ന് തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന് മുന്‍ മന്ത്രിയും നടനുമായ കെ. ബി. ഗണേഷ് കുമാര്‍ എം. എല്‍. എ. പിതാവും കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണ പിള്ളയ്ക്കൊപ്പം നടത്തിയ പത്ര സമ്മേളനത്തിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ആരോപണം തെളിയിക്കുവാന്‍ ബാലകൃഷ്ണപിള്ള വെല്ലുവിളിച്ചു.

താന്‍ വീണ്ടും മന്ത്രിയാകരുതെന്ന് ആഗ്രഹിക്കുന്ന വനം ലോബിയും മറ്റു ചിലരുമാണ് ആരോപണത്തിനു പിന്നില്‍. കോയമ്പത്തൂരിലെ ഹോട്ടലില്‍ സരിതയ്ക്കൊപ്പം താമസിച്ചു എന്ന ആരോപണം ഗണേഷ് കുമാര്‍ നിഷേധിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ഒരു തവണ മാത്രമേ കോയമ്പത്തൂരില്‍ പോയിട്ടുള്ളൂ എന്നും ഒരു പ്രമുഖ ടി. വി. ചാനല്‍ റിപ്പോര്‍ട്ടറും ഭാര്യയും പല തവണ നിര്‍ബന്ധിച്ചിട്ടാണ് എന്‍. എസ്. എസിന്റെ പരിപാടിയില്‍ പങ്കെടുക്കുവാനായി അവിടെ പോയതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. തനിക്ക് പോലീസ് അകമ്പടി ഉണ്ടായിരുന്നതായും സര്‍ക്കാര്‍ വകുപ്പുകളുടെ അറിവോടെ ആയിരുന്നു യാത്രയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ വീട്ടില്‍ സോളാര്‍ പാനല്‍ വച്ചത് സരിത എസ്. നായരുമായോ ബിജു രാധാകൃഷ്ണനുമായോ ബന്ധപ്പെട്ട് അല്ലെന്നും ഇവരെ കണ്ടിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇരുവരും പറഞ്ഞു.

സരിത എസ്. നായരുമായി ഗണേഷ് കുമാറിനു ബന്ധമുണ്ടെന്ന് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജും, സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. സരിതയും ഗണേഷ് കുമാറും തമ്മില്‍ കോയമ്പത്തൂരില്‍ ഹോട്ടലില്‍ ഒരുമിച്ചു താമസിച്ചതായും ഇരുവരുടേയും ബന്ധമാണ് തന്റെ ജീവിതവും കമ്പനിയേയും തകര്‍ത്തതെന്നും ഒളിവില്‍ കഴിയുന്ന ബിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രിയെ കാണാന്‍ സരിതയുടെ ഭര്‍ത്താവിനു സൌകര്യം ഒരുക്കിയെന്ന് എം.ഐ. ഷാനവാസ് എം.പി.

June 15th, 2013

saritha-s-nair-epathram

കല്പറ്റ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടെ ഭര്‍ത്താവ് ബിജുവിനു സൌകര്യം ഒരുക്കിയത് എം. പി. യും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ എം. ഐ. ഷാനവാസ്. കെ. ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കുടുംബ പ്രശ്നം പരിഹരിക്കാനായി ബിജു പറഞ്ഞപ്പോള്‍ താന്‍ അതിനു സൌകര്യം ഒരുക്കി. പിന്നീട് ബിജു വിളിച്ചപ്പോള്‍ കുടുംബ പ്രശ്നം സ്വയം കൈകാര്യം ചെയ്താല്‍ മതിയെന്നു പറഞ്ഞതായും ഷാനവാസ് പറഞ്ഞു.

സരിതയ്ക്ക് മുന്‍ മന്ത്രി ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്നും, മുഖ്യമന്ത്രിയുമായി തനിക്ക് കൂടിക്കാഴ്ച നടത്തുവാന്‍ എം. ഐ. ഷാനവാസ് എം. പി. യാണ് അവസരം ഒരുക്കിയതെന്നും സരിതയുടെ ഭര്‍ത്താവ് ബിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു മണിക്കൂര്‍ താന്‍ മുഖ്യമന്ത്രിയുമായി ചിലവഴിച്ചതായാണ് ബിജു വ്യക്തമാക്കിയിരിക്കുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഷാനവാസ്.

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളുമായി മാത്രമല്ല മുഖ്യമന്ത്രിയുമായും മന്ത്രിമാര്‍ ഉള്‍പ്പെടെ പല ഉന്നത കോണ്‍ഗ്രസ്സ് നേതാക്കന്മാരുമായും സരിതയും ബിജുവും ബന്ധപ്പെട്ടിരുന്നതായി തെളിവുകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. സരിത തന്നെ വിളിച്ചിരുന്നതായി കേന്ദ്ര മന്ത്രി കെ. സി. വേണുഗോപാലും സമ്മതിച്ചു. രണ്ടു പരിപാടികളുടെ ഉദ്ഘാടനത്തിനു ക്ഷണിക്കാനായിരുന്നു എന്നും സോളാര്‍ പാനലുകളുടെ ഉദ്ഘാടനങ്ങള്‍ക്കായി പലരും വിളിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സരിത താനുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. രാഷ്ടീയക്കാരുമായി മാത്രമല്ല സിനിമാക്കാരുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നതിന്റെ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നടി ശാലു മേനോനുമായും സരിതയ്ക്കും ബിജുവിനും ബന്ധമുണ്ട്. ശാലുവിന്റെ നൃത്ത വിദ്യാലയത്തില്‍ ഇരുവരും സന്ദര്‍ശകരായിരുന്നു. ശാലു മേനോന്റെ നൃത്ത പരിപാടിയുടെ പ്രമോഷനായി ബിജു പ്രവർത്തിച്ചിരുന്നതായും സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സരിതയും ഗണേശുമായുള്ള ബന്ധം കുടുമ്പം തകര്‍ത്തു: ബിജു രാധാകൃഷ്ണന്‍

June 15th, 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ക്ക് മുന്‍ മന്ത്രിയും എം.എല്‍.എയും നടനുമായ ഗണേശ് കുമാറുമായി ബന്ധമുണ്ടെന്ന് സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ഒളിവില്‍ കഴിയുന്ന ബിജു വാര്‍ത്താചാനലുകളോട് ടെലിഫോണ്‍വഴിയായിരുന്നു കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗണേശും സരിതയും കോയമ്പത്തൂരിലെ ഹോട്ടലില്‍ വച്ച് കണ്ടു മുട്ടിയതായും ഇരുവരും തമ്മിലുള്ള ബന്ധം കുടുംബജീവിതം തകര്‍ത്തുവെന്നും ബിജു ആരോപിക്കുന്നു. ഈ ബന്ധത്തെ ചൊല്ലി താനും സരിതയുമായി ഉണ്ടായ തര്‍ക്കമാണ് സോളാര്‍ കമ്പനി തകരാനുണ്ടായ കാരണമെന്നും ബിജു പറയുന്നു. കുടുമ്പ പ്രശ്നം പരിഹരിക്കുവാനായി മുഖ്യമന്ത്രിയെ നേരിട്ടു കണ്ടതായും എം.ഐ ഷാനവാസ് എം.പി വഴിയാണ് ഇതിനു സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എറണാകുളത്ത് വച്ച് മുഖ്യമന്ത്രിയുമായി ഒരു മണിക്കൊറോളം സംസാരിച്ചതായും ഗണേശിനോട് സംസാരിക്കുവാന്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയെങ്കിലും നടന്നില്ലെന്നും ബിജു പറയുന്നുണ്ട്.

പി.സി.ജോര്‍ജ്ജുമായി നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളായിരുന്ന ജോപ്പനും സലിം രാജുമായും സരിതയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടയിരുന്നതെന്നും ബിജു പറയുന്നു. ശാലു മേനോന്റെ വീടുപണി നടക്കുന്നതറിഞ്ഞ് സോളാറിന് ഓര്‍ഡര്‍ കിട്ടുമെന്ന് കരുതിയാണ് അവരെ കാണാന്‍ പോയതെന്നും ഇതില്‍ കൂടുതല്‍ ബന്ധം അവരുമായി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ മന്ത്രി ഗണേശ് കുമാറിനെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സരിതയും ഗണേശ് കുമാറും തമ്മില്‍ ബന്ധമുണ്ടെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു. സരിതയുടേത് തട്ടിപ്പ് കമ്പനിയാണെന്ന് താന്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ ജോപ്പനും മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഗണേശനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദെഹം പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സോളാര്‍ തട്ടിപ്പ്: ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് പിണറായി വിജയന്‍
Next »Next Page » മുഖ്യമന്ത്രിയെ കാണാന്‍ സരിതയുടെ ഭര്‍ത്താവിനു സൌകര്യം ഒരുക്കിയെന്ന് എം.ഐ. ഷാനവാസ് എം.പി. »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine