ശബരി മല യിൽ സ്ത്രീ കൾക്ക് പ്രവേശനമാകാം : കേരള സർക്കാർ

November 7th, 2016

sabarimala-epathram
ന്യൂഡൽഹി : ശബരി മല യിൽ പ്രായഭേദ മന്യേ സ്ത്രീ കളെ പ്രവേശിപ്പിക്കണം എന്ന് കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കഴിഞ്ഞ എല്‍. ഡി. എഫ്. സര്‍ക്കാ രിന്റെ നില പാടില്‍ ഉറച്ചു നില്‍ക്കുന്ന തായും യു. ഡി. എഫ്. സര്‍ക്കാരിന്റെ സത്യ വാങ്മൂലം പരി ഗണി ക്കേണ്ട തില്ല എന്നുമാണ് സര്‍ക്കാര്‍ നില പാട് സുപ്രീം കോട തി യെ അറിയിച്ചത്.

ശബരി മല യില്‍ നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തേ ണ്ടതില്ല എന്നും ക്ഷേത്രാ ചാര ങ്ങളു ടെ ഭാഗ മായി സ്ത്രീ കൾ ക്കുള്ള നിരോ ധന ത്തിൽ ഇട പെടു ന്നില്ല എന്നാ യിരുന്നു ഉമ്മൻചാണ്ടി സർക്കാറിന്‍റെ നില പാട്.

വിവേചന ങ്ങള്‍ ഏതുമില്ലാതെ ശാരീരിക ശേഷി യുള്ള എല്ലാവർക്കും ശബരി മല യിൽ പ്രവേശനം നൽകണം എന്നായിരുന്നു 2007 ലെ വി. എസ്. സർക്കാർ നൽകിയ സത്യ വാങ്മൂല ത്തിൽ പറയുന്നത്.

കഴിഞ്ഞ 50 വർഷ ത്തിനിടെ ശബരി മല ക്ഷേത്ര ത്തിൽ ഒട്ടേറെ മാറ്റ ങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരു വിതാം കൂർ മഹാ രാജാ വിനോ ടൊപ്പം മഹാ റാണി യും ശബരി മല സന്ദർ ശിച്ചിട്ടുണ്ട്. സ്ത്രീ കൾക്ക് മുമ്പ് ശബരി മല യിൽ നിയന്ത്രണം ഉണ്ടാ യിരു ന്നില്ല. മഹാ റാണിക്ക് ലഭിച്ച സ്വാതന്ത്ര്യം എല്ലാ വർക്കും വേണം എന്നും ഈ സത്യ വാങ്മൂല ത്തിൽ വിശദീ കരി ക്കുന്നുണ്ട്.

എന്നാല്‍ സര്‍ക്കാരില്‍ നിന്നും വിപരീത മായ നില പാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.

സര്‍ക്കാര്‍ നില പാട് മാറ്റു ന്നത് ശരിയല്ല എന്നും സര്‍ ക്കാറു കള്‍ മാറു ന്നതിന് അനു സരിച്ച് നില പാട് മാറ്റു ന്നത് നിയമ ത്തിന് എതിരാണ് എന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

തുടര്‍ന്ന്, കേസ് പരിഗണിക്കുന്നത് 2017 ഫെബ്രുവരി 20 ലേക്ക് മാറ്റി.

* മന്ത്രി മോഹനനൊപ്പം വനിതാ പോലീസുകാര്‍ മല കയറിയതായി ആരോപണം

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കേരളപ്പിറവി ആഘോഷ വിവാദം : സ്​പീക്കർ ​ഖേദം പ്രകടിപ്പിച്ചു

November 6th, 2016

kerala-speaker -p-sree-rama-krishnan-ePathram
തിരുവനന്തപുരം : കേരളപ്പിറവി ആഘോഷങ്ങൾക്ക് ഗവർണ്ണര്‍ പി. സദാ ശിവത്തെ ക്ഷണിക്കാ ത്തതിൽ സ്പീക്കർ പി. ശ്രീരാമ കൃഷണൻ ഖേദം പ്രകടി പ്പിച്ചു.

ഗവര്‍ണ്ണറെ ബോധ പൂര്‍വ്വം ആഘോഷ ങ്ങളില്‍ നിന്ന് ഒഴി വാക്കി യതല്ല എന്ന്‌ സൂചി പ്പിച്ച് സ്പീക്കര്‍ ക്ഷമാപണ ക്കത്ത് നല്‍കി. കേരള പ്പിറവി യുടെ വജ്ര ജൂബിലി ആഘോഷ ങ്ങളിൽ ഗവർണ്ണറെ ക്ഷണി ക്കാതി രുന്നത് ഏറെ വിവാദ മായിരുന്നു.

വജ്ര ജൂബിലി യുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹി ക്കുകയും ഒരു വര്‍ഷം നീളുന്ന പരിപാടി യുടെ സമാപന ചടങ്ങിലോ മറ്റ് ഏതെങ്കിലും പരിപാടി യിലോ ഗവര്‍ണ്ണറെ പങ്കെടു പ്പിക്കാം എന്നുമാണ് ഉദ്ദേശി ച്ചിരുന്നത് എന്നും സ്പീക്കറുടെ കത്തില്‍ പറ യുന്നു. പരിപാടി നിശ്ചയിച്ച ദിവസം ഗവര്‍ണ്ണര്‍ സ്ഥലത്തു ണ്ടാകുമോ എന്ന് നിയമ സഭാ സെക്രട്ടേറിയറ്റ് ആരാഞ്ഞത് ആശയ ക്കുഴപ്പത്തിന് ഇടയാക്കി എന്നും സ്പീക്കര്‍ വിശദീകരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പെട്രോളിയം ഡീലര്‍മാര്‍ ഇന്ധനം ബഹിഷ്കരിക്കും

November 3rd, 2016

petrol-diesel-price-hiked-ePathram-.jpg
കൊച്ചി : കമ്മീഷന്‍ വര്‍ദ്ധന നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച് കണ്‍ സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ട്രേഡേഴ്സ് രാജ്യ വ്യാപകമായി നടത്തുന്ന ഇന്ധന ബഹി ഷ്കരണ ത്തിന്‍റെ ഭാഗ മായി 2016 നവംബര്‍ 3, 4 വ്യാഴം, വെള്ളി ദിവസ ങ്ങളില്‍ പെട്രോളിയം ഡീലര്‍ മാര്‍ ഇന്ധനം ബഹിഷ്ക്കരിക്കും.

ആള്‍ കേരളാ ഫെഡ റേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് കേരള ത്തിലും ഇന്ധന ബഹി ഷ്കരണം നടത്തുന്നത്. എണ്ണ ക്കമ്പനി കളില്‍ നിന്ന് ഇന്ധനം എടു ക്കുന്ന താണ് രണ്ടു ദിവസ ത്തേക്ക് നിര്‍ത്തി വെക്കുക. എന്നാല്‍, ഇതിന്‍െറ പേരില്‍ സംസ്ഥാ നത്ത് ഇന്ധന ക്ഷാമം ഉണ്ടാവുക യില്ലാ എന്നും രണ്ടു ദിവസ ത്തെ വില്‍പനക്ക് ആവശ്യമായ ഇന്ധനം പമ്പു കളില്‍ ശേഖരിച്ചിട്ടുണ്ട് എന്നും ഡീലര്‍മാര്‍ അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് ബി. ജെ. പി. ഹർത്താൽ

October 12th, 2016

hartal-idukki-epathram
കണ്ണൂർ : ബി. ജെ. പി. പ്രവർത്തക നായ കൊല്ലനാണ്ടി രമിത്തിന്റെ കൊല പാതക ത്തിൽ പ്രതി ഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപക മായി ഹർത്താൽ ആചരിക്കാൻ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മൻ രാജ ശേഖരൻ ആഹ്വാനം ചെയ്തു.

പിണറായി ടൗണിനുള്ളിലെ പെട്രോൾ ബങ്കിനു സമീപം ഇന്നു രാവിലെ നടന്ന ആക്രമണ ത്തി ലാണ് രമിത്ത് കൊല്ല പ്പെട്ടത്. തലയ്ക്കും കഴു ത്തിനും വെട്ടേറ്റ് ഗുരുതര പരുക്കു കളുമായി തലശേരി സഹകരണ ആശുപത്രി യിൽ എത്തിച്ചു എങ്കിലും രമിത്ത് അന്ത്യ ശ്വാസം വലി ക്കുക യായിരുന്നു.

വ്യാഴാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന ഹർത്താ ലിൽ നിന്ന് പാൽ, പത്രം, ആശു പത്രി, മെഡി ക്കൽ ഷോപ്പു കള്‍ എന്നിവയെ ഒഴി വാക്കി യിട്ടുണ്ട്.

കാലിക്കറ്റ് സർവ്വ കലാ ശാല, എം. ജി . സർവ്വ കലാ ശാല, എന്നിവ വ്യാഴാഴ്ച നടത്താ നിരുന്ന എല്ലാ പരീക്ഷ കളും മാറ്റി വെച്ചിട്ടുണ്ട്. പുതു ക്കിയ തീയതി പിന്നീട് അറിയിക്കും. വെള്ളിയാഴ്ച കണ്ണൂരിൽ നടക്കാനിരുന്ന വടക്കൻ മേഖല കായിക മേള മാറ്റി വെച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്വാശ്രയ മെഡിക്കൽ പ്രവേശനം : നിയമസഭയിൽ വാക്കേറ്റം

September 27th, 2016

niyamasabha_epathram

സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിൽ നിയമസഭയിൽ വൻ വാക്കേറ്റം അരങ്ങേറി. സമരത്തെ മുഖ്യമന്ത്രി പരിഹസിച്ചതിനെ തുടർന്നാണ് രംഗം വഷളായത്. തന്നെ കരിങ്കൊടി കാട്ടിയത് യൂത്ത് കോൺഗ്രസ്സ്കാരല്ല ചാനലുകാർ വാടകക്കെടുത്തവരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

പോലീസിനു നേരെ ആക്രമണമുണ്ടായതിനാലാണ് ലാത്തിച്ചാർജ് നടത്തിയത്. ചുവന്ന മഷി ഷർട്ടിൽ പുരട്ടി പോലീസ് ആക്രമിച്ചു എന്നു വരുത്തി തീർക്കാനാണ് യൂത്ത് കോൺഗ്രസ്സ് ശ്രമിച്ചത്. സർക്കാർ ചർച്ച തുടങ്ങിയ സാഹചര്യത്തിൽ സമരം നിർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബഹളം വെച്ചതുകൊണ്ട് താൻ പറയാനുള്ളത് പറയാതിരിക്കില്ലെന്നും സ്വാശ്രയ കരാറിൽ നിന്നും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കളക്ടര്‍മാര്‍ക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്തും : മുഖ്യമന്ത്രി
Next »Next Page » സ്വാശ്രയ സമരം : സർവ്വകക്ഷിയോഗത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് മുഖ്യമന്ത്രി »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine