തുടര്‍ച്ചയായി സമരങ്ങള്‍ പരാജയപ്പെട്ടിട്ടും സി.പി.എം പാഠം പഠിക്കാത്തതെന്തുകൊണ്ട്? എം.മുകുന്ദന്‍

December 15th, 2013

കോഴിക്കോട്: തുടര്‍ച്ചയായി സമരങ്ങള്‍ പരാജയപ്പെട്ടിട്ടും സി.പി.എം എന്തു കൊണ്ട് പഠിക്കുന്നില്ലെന്ന് എം.മുകുന്ദന്‍.തിരുവനന്തപുരത്ത് എല്‍.ഡി.എഫ് നടത്തിയ ക്ലിഫ് ഹൌസ് ഉപരോധത്തിനെതിരെ വീട്ടമ്മ സന്ധ്യയുടെ പ്രതിഷേധം പൊതുജനങ്ങളുടെ വികാരമാണെന്നും സന്ധ്യയെ അവഹേളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ കേജ്‌രിവാള്‍ ചൂലെടുക്കും മുമ്പ് കേരളത്തില്‍ അജിതയുടേയും സാറാജോസഫിന്റേയും നേതൃത്വത്തില്‍ സ്ത്രീകള്‍ ചൂലെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് സന്ധ്യ പ്രതിഷേധിക്കുമ്പോള്‍ അവരുടെ കൈയ്യില്‍ അദൃശ്യമായ ഒരു ചൂല്‍ താന്‍ കണ്ടു അത് വൈകാതെ നാടെങ്ങും ദൃശ്യമാകും.

മാറിയ കാലത്തിനനുസരിച്ച്സമര മാര്‍ഗ്ഗങ്ങളും മാറ്റേണ്ടതുണ്ടെന്നും ജനാധിപത്യത്തില്‍ വഴിതടയല്‍ ഇല്ലെന്നും വേറെ ഒരു രാജ്യത്തും ഈ രീതിയില്ലെന്നും മുകുന്ദന്‍ പറഞ്ഞു. ഇടതു പക്ഷം ശക്തിയാര്‍ജ്ജിച്ചതും നേട്ടങ്ങള്‍ ഉണ്ടാക്കിയതും ബന്ദും വഴിതടയലും നടത്തിയല്ലെന്നും ചരിത്രത്തിലെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വര്‍ത്തമാനകാലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ആകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആം ആദ്മി പാര്‍ട്ടിയേയും അരവിന്ദ് കേജ്‌രിവാളിനേയും ജനം സൃഷ്ടിച്ചതാണ്. ഡെല്‍ഹിയിലെ സാധാരണക്കാരായ ജനങ്ങളുടെ അടക്കിപ്പിടിച്ച രോഷത്തിന്റെ പ്രതിഫലനമാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയം. ഡല്‍ഹിയിലേതിനേക്കാള്‍ അടിച്ചമര്‍ത്തലുകള്‍ ഉള്ള സ്ഥലമാണ് കേരളം എന്ന് പറഞ്ഞ മുകുന്ദന്‍ ഒരു പക്ഷെ കേരളീയര്‍ നിഷേധ വോട്ടിലൂടെയാകും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയെന്നും പറഞ്ഞു.കേരളത്തിലെ ഇടതു പക്ഷ സമരങ്ങളുടെ പരാജയത്തെ കുറിച്ചുള്ള മുകുന്ദന്റെ പരാമര്‍ശങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കാനിടയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഫേസ്ബുക്കില്‍ സജീവം; തിരുവഞ്ചൂരിനു നേതാക്കന്മാരുടെ രൂക്ഷവിമര്‍ശനം

December 2nd, 2013

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലില്‍ ഫേസ്ബുക്കും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതായി തെളിവുകള്‍ പുറത്ത് വന്നു. ജയിലിനകത്തുള്ള ഫോട്ടോകകള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുന്നു. ഇവര്‍ ടീഷര്‍ട്ടുകളാണ് അണിഞ്ഞിരിക്കുന്നത് ബര്‍മുഡൌം കൂളിങ്ങ് ഗ്ലാസുകളും ഉപയോഗിക്കുന്നുണ്ട്. കൊടിസുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി എന്നിവരുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇവര്‍ മുന്തിയ തരം മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്നതായി സൂചനയുണ്ട്.

സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ കണ്ണൂരിലെ കോണ്‍ഗ്രസ്സ് എം.പി. കെ.സുധാകരന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജയിലിലെ ചട്ടലംഘനത്തിനു തിരുവഞ്ചൂര്‍ മറുപടി പറയണമെന്നും ആഭ്യന്തര മന്ത്രിയുടെ അറിവോടെ ആണൊ ഇതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികളുമായി ജയില്‍ വകുപ്പ് ഒത്തുകളിക്കുന്നതായി ആര്‍.എം.പി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ രമ വ്യക്തമാക്കി. ടി.പി.വധക്കെസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്ന് ആശങ്ക തോന്നുന്നതായി കെ.മുരളീധരന്‍ എം.എല്‍.എ പ്രതികരിച്ചു. ജയില്‍ വകുപ്പ് ഭരിക്കുന്നത് പിണറായി വിജയന്‍ ആണോ എന്ന് ആര്‍.എം.പി നേതാവ് ഹരിഹരന്‍ ചോദിച്ചു. സി.പി.ഐ എമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് പ്രതികള്‍ക്ക് ജയിലില്‍ സുഖവാസം ഒരുക്കുന്നതെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ആരോപിച്ചു.

കോളിളക്കം സൃഷ്ടിച്ച ടി.പിവധക്കേസ് പ്രതികള്‍ ജയിലില്‍ സുഖജീവിതം നയിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നതോടെ മുഖം രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് ആഭ്യന്തരമന്ത്രി. നാളെ കോഴിക്കോട് ജയില്‍ സന്ദര്‍ശിക്കുമെന്നും സംഭവം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമ്മേളന സ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ നടന്‍ അനൂപ് ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു

November 23rd, 2013

ചേര്‍ത്തല: യൂത്ത് കോണ്‍ഗ്രസ്സ് സമ്മേളന സ്ഥലത്ത് മദ്യപിച്ചെത്തി ബഹളം ഉണ്ടക്കിയ നടന്‍ അനൂപ് ചന്ദ്രനെ അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി അരീപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ചേര്‍ത്തല നിയോജക മണ്ഡലം കമ്മറ്റി ജന സമ്പര്‍ക്ക പരിപാടിയുടെ വിളംബര സമ്മേളനം നടക്കുകയായിരുന്നു. റോഡരികില്‍ നടക്കുന്ന പരിപാടിയ്ക്കിടയിലേക്ക് ഒരു സുഹൃത്തിന്റെ ബൈക്കില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് വേദിയില്‍ ഉണ്ടായിരുന്ന നേതാക്കന്മാര്‍ക്ക് നേരെ ആംഗ്യങ്ങള്‍ കാണിക്കുകയും ബഹളം വെക്കുകയും ചെയ്ത് യോഗം അലങ്കോളപ്പെടുത്തുവാന്‍ ശ്രമിച്ച അനൂപ് ചന്ദ്രനെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. തുര്‍ന്ന് പോലീസെത്തി അനൂപിനെ സംഭവ സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തു നീക്കി. പോലീസ് സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോടും മോശം ഭാഷയില്‍ സംസാരിച്ചു.

“കോണ്‍ഗ്രസ്സിന്റെ യോഗം ഒരു പണിക്കൂറായി ശ്രവിച്ചു കൊണ്ടിരുന്ന ശ്രോതാവാണ് താന്‍ എന്നും തൊഴിലുറപ്പാണ് ലോകത്തെ ഏറ്റവും മഹത്തായ പദ്ധതിയെന്ന് ഒരു മനുഷ്യന്‍ പറഞ്ഞെന്നും. അപ്പോള്‍ താന്‍ ചിരിച്ചു പോയെന്നും. തൊഴിലുറപ്പാണ് ലോകത്തിലേറ്റവും മഹത്തായ കാര്യമെന്ന് കോണ്‍ഗ്രസ്സുകാരനല്ല ഏത് പറഞ്ഞാലും എനിക്ക് ചിരി വരും. അതിനാണ് തന്നെ കയ്യേറ്റം ചെയ്തത്” എന്നാണ്“ അനൂപിന്റെ ഭാഷ്യം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തിരുവനന്തപുരം ലോക്‍സഭാ സീറ്റ് സി.പി.ഐയില്‍ നിന്നും തട്ടിയെടുക്കുവാന്‍ സി.പി.എം ശ്രമം

November 21st, 2013

തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായ തിരുവനന്തപുരം ലോക്‍സഭാ സീറ്റ് സി.പി.ഐയ്യില്‍ നിന്നും തട്ടിയെടുക്കുവാന്‍ സി.പി.എം നീക്കം. വരുന്ന ലൊക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കനത്ത മത്സരം ഉണ്ടാകുമെന്നും അതിനാല്‍ വിജയ സാധ്യത കണക്കിലെടുത്ത് സി.പി.എം ഏറ്റെടുക്കണമെന്നുമാണ് സി.പി.എം ജില്ലാ കമ്മറ്റിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന കമ്മറ്റിക്ക് കത്തും നല്‍കി. എന്നാല്‍ സീറ്റ് വിട്ട് നല്‍കില്ലെന്ന് സി.പി.ഐ ജില്ലാ നേതൃത്വം പറഞ്ഞു. ശക്തമായ നേതൃത്വത്തിന്റെ അഭാവം നിമിത്തം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സി.പി.ഐയെ സംബന്ധിച്ച് സി.പി.എമ്മിന്റെ സമ്മര്‍ദ്ദം ശക്തമായല്‍ സി.പി.ഐക്ക് മണ്ഡലം വിട്ടു നല്‍കുകയോ മറ്റേതെങ്കിലും മണ്ഡലം പകരം സ്വീകരിക്കുകയോ ചെയ്യേണ്ടിവരും എന്നാണ് സൂചനകള്‍.

ഘടക കക്ഷികളില്‍ നിന്നും സീറ്റുകള്‍ എറ്റെടുക്കുന്നതും വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങള്‍ നല്‍കുന്നതും കാലങ്ങളായി സി.പി.എം നടത്തിവരുന്ന അജണ്ടയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത കുറഞ്ഞ വയനാട് സീറ്റ് സി.പി.ഐക്ക് നല്‍കിയെങ്കിലും സി.പി.ഐക്ക് സ്വാധീനം കുറഞ്ഞ അവിടെ ഒരു ലക്ഷത്തില്‍പരം വോട്ടിനാണ് എം.ഐ.ഷാനവാസ് വിജയിച്ചത്. ആര്‍.എസ്.പിയുടെ സീറ്റുകളും ഇപ്രകാരം സി.പി.എം സ്വന്തമാക്കിയിരുന്നു. സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങളാണ് നിന്നും എം.പി.വീരേന്ദ്ര കുമാര്‍ നയിക്കുന്ന സോഷ്യലിസ്റ്റ് ജനത ഇടതു മുന്നണീയില്‍ നിന്നും യു.ഡി.എഫിലേക്ക് മാറുവാന്‍ കാരണമായത്.

കോണ്‍ഗ്രസ്സിലെ ശശി തരൂരാണ് നിലവില്‍ തിരുവനന്തപുരത്തു നിന്നുമുള്ള എം.പി. ബി.ജെ.പിക്ക് സ്വാധീനമുള്ള കേരളത്തിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ച ഒ.രാജഗോപാലിനെ ഇത്തവണയും ഇവിടെ നിന്നും ബി.ജെ.പി മത്സരിപ്പിക്കും എന്ന സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് താമരശ്ശേരി ബിഷപ്പ്

November 21st, 2013

കോഴിക്കോട്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്നും രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. റിപ്പോര്‍ട്ടിനെതിരായ സമരം തുടരുമെന്നും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി ഒരു റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പശ്ചിമഘട്ട സമര സമിതിയുടെ ഏകദിന ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്. സമരത്തില്‍ അക്രമികള്‍ നുഴഞ്ഞു കയറിയതായും അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇടത് വലത് സംഘടനകള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഉള്ള സമരത്തിനിടയില്‍ കഴിഞ്ഞ ആഴ്ചയില്‍ ഫോറസ് റേഞ്ച് ഓഫീസും നിരവധി പോലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങളില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും സര്‍ക്കാരിനു കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഫോറസ്റ്റ് ഓഫീസ് കത്തിച്ചതിനെ തുടര്‍ന്ന് വിവിധ കോടതികളില്‍ നടന്നു കൊണ്ടിരിക്കുന്ന പല കേസുകളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ ഇത് മൂലം നഷ്ടപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബാംഗ്ലൂരില്‍ എ.ടി.എം കൌണ്ടറിനുള്ളില്‍ മലയാളി യുവതിയെ വെട്ടിപ്പരിക്കേല്പിച്ചു
Next »Next Page » തിരുവനന്തപുരം ലോക്‍സഭാ സീറ്റ് സി.പി.ഐയില്‍ നിന്നും തട്ടിയെടുക്കുവാന്‍ സി.പി.എം ശ്രമം »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine