പോപ്പുലര്‍ ഫ്രണ്ടിനെ ബഹിഷ്കരിക്കുവാന്‍ യൂത്ത് ലീഗ് ആഹ്വാനം

May 13th, 2015

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടുകാരുമായി ചങ്ങാത്തം വേണ്ടെന്ന് അണികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം. പോപ്പുലര്‍ ഫ്രണ്ട്, എന്‍.ഡി.ഫ്, എസ്.ഡി.പി.ഐ എന്നീ പേരുകളില്‍ ഉള്ള സംഘടനയിലെ പ്രവര്‍ത്തകരുമായി സാമൂഹ്യ മാധ്യമങ്ങളിലും പൊതു പരിപാടികളിലും സഹകരിക്കരുതെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം.

ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളില്‍ ഇത്തരം പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ഇടുന്ന വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ അടങ്ങുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ, ലഇക്ക് അടിക്കുകയോ അതിനു മറുപടി നല്‍കുകയോ ചെയ്യരുത്. ഇത്തരക്കാരെ അണ്‍ഫ്രണ്ട് ചെയ്യണം. പുതിയ സാഹചര്യത്തില്‍ ഇവരുമായി വ്യക്തിബന്ധം പോലും ഒഴിവാക്കണമെന്നുമാണ് യൂത്ത് ലീഗ് അണികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാട്ടില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനായി പോപ്പുലര്‍ ഫ്രണ്ടും ആര്‍.എസ്.എസും ഇപ്പോല്‍ സോഷ്യല്‍ മീദിയയെ ആണ് കൂട്ടു പിടിച്ചിരിക്കുന്നതെന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം സാദിഖലി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഖത്തറില്‍ മലയാളിയെ ഒരു സംഘം മുസ്ലിം സമുദായാംഗങ്ങള്‍ മര്‍ദിച്ചിരുന്നു. ഇത് ചെയ്തത് മുസ്ലിം ലീഗുകാരാണെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തങ്ങളല്ല എസ്.ഡി.പി.ഐക്കാരാണെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകരും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു.അദ്യാപകന്റെ കൈവെട്ട് കേസ് പോലെ ഉള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളോട് നേരത്തെ തന്നെ യൂത്ത് ലീഗ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കലാഭവന്‍ മണിയുടെ വൈദ്യുതി മോഷണം ഋഷിരാജ് സിംഗ് പിടികൂടി

April 11th, 2015

kalabhavan-mani-epathram

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൌസില്‍ നടത്തി വന്ന വൈദ്യുതി മോഷണം ഋഷിരാജ് സിംഗ് ഐ. പി. എസ്. പിടികൂടി. ചാലക്കുടി പുഴയോരത്തുള്ള ഗസ്റ്റ് ഹൌസിലാണ് മിന്നല്‍ പരിശോധന നടന്നത്. പരിശോധനയ്ക്ക് എത്തിയവരെ തടയുവാന്‍ ശ്രമം ഉണ്ടായെങ്കിലും വിഷയം ഗൌരവമാകും എന്ന ഋഷിരാജിന്റെ മുന്നറിയിപ്പ് അവരെ പിന്‍‌തിരിപ്പിച്ചു. ഒന്നര ലക്ഷം രൂപ പിഴയടക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി വൈദ്യുതി മോഷണം നടന്നു വരുന്നതായി വകുപ്പിലെ തന്നെ ചിലര്‍ പറയുന്നു.

വൈദ്യുതി വകുപ്പിന്റെ വിജിലന്‍സ് വിഭാഗത്തിന്റെ തലപ്പത്ത് ഋഷിരാജ് സിംഗ് എത്തിയതോടെ മുഖം നോക്കാതെ നടപടിയെടുക്കല്‍ ആരംഭിച്ചിരുന്നു. മുന്‍ മന്ത്രി ടി. എച്ച്. മുസ്തഫ ഉള്‍പ്പെടെ രാഷ്ടീയക്കാരും വ്യവസായികളും നടത്തി വന്ന വൈദ്യുതി മോഷണം പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

വിവാദങ്ങള്‍ക്കിടെ അഡ്വ. ടി.സിദ്ദിഖ് വീണ്ടും വിവാഹിതനായി

March 25th, 2015

കണ്ണൂര്‍: ആദ്യ ഭാര്യ നസീമയെ തലാഖ് ചെയ്തതിന്റെ വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വീണ്ടും വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി ഷറഫുന്നിസയെയാണ് ടി.സിദ്ദിഖ് നിക്കാഹ് ചെയ്തത്. വിവാഹ വിവരം ഫേസ്ബുക്ക് വഴിയാണ് അറിയിച്ചത്. കോഴിക്കോട് അദ്യാപികയായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി നസീമയെ കത്തിലൂടെ മൊഴി ചൊല്ലിയതായി അറിയിക്കുകയായിരുന്നു. ജീവിതം എന്താണെന്നും എങ്ങിനെ ജീവിക്കണമെന്നും ഞങ്ങള്‍ കാണിച്ചു തരാമെന്ന് മക്കളുടെ ചിത്രത്തോടൊപ്പം നസീമ തന്റെ ഫേസ് ബുക്കില്‍ കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്തിരുന്നു.

കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സിദ്ദിഖിന്റെ ഭാര്യ നസീമയുടെ അര്‍ബുദ രോഗത്തിന്റെ വിവരങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ചൂടിനിടയിലും തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ സുശ്രൂഷിക്കുവാന്‍ ഓടിയെത്തുന്നതിന്റെയും അവരുടെ രോഗാ‍വസ്ഥയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുന്നതിന്റേയും വാര്‍ത്തകള്‍ വോട്ടര്‍മാരില്‍ പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരില്‍ സഹതാപമുണര്‍ത്തി. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന പി.കരുണാകരന്റെ വിജയത്തിന്റെ തിളക്കം കുറച്ചതില്‍ നസീമയുടെ കാന്‍സര്‍ രോഗവും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീട്ടില്‍ പോയ ആളെ ഫോണ്‍ വിളീച്ചാല്‍ എടുക്കുന്നില്ല എന്നാണ് നസീമ പറയുന്നത്. തിരഞ്ഞെടുപ്പിനു ശേഷം ആറു മാസം കഴിഞ്ഞപ്പോള്‍ തലാഖ് ചൊല്ലുന്നതായി എഴുതിയ കത്ത് ലഭിച്ചു. ഒരു വര്‍ഷം തികയും മുമ്പ് ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുകയാണ് സിദ്ദിഖിപ്പോള്‍.

സിദ്ദിഖിനെതിരെ സൈബര്‍ ലോകത്ത് വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഭാര്യയുടെ അസുഖത്തെ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനു ഉപയോഗിച്ചുവെന്നും അതു കഴിഞ്ഞപ്പോള്‍ അവരെയും മക്കളെയും ഉപേക്ഷിച്ചു എന്നുമാണ് പ്രധാന വിമര്‍ശനം.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് കണ്ണൂര്‍ ജയിലില്‍ അതീവ സുരക്ഷ

March 24th, 2015

കണ്ണൂര്‍: തൃശ്ശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ആയിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും വിവാദ വ്യവസായിയുമായ നിസാമിന് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. കാപ്പ ചുമത്തപ്പെട്ട നിസാമിന് 12 മണിക്കൂര്‍ സെല്ലില്‍ കഴിയേണ്ടിവരും. കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന പത്താം നമ്പര്‍ സെല്ലിലാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിസാമിനേയും പാര്‍പ്പിച്ചിരിക്കുന്നത്. സൌമ്യ വധക്കേസ് പ്രതി ഗോവിന്ദ ചാമി, കണിച്ചു കുളങ്ങര കേസിലെ പ്രതി ഉണ്ണി, ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിലായ നാലു പേര്‍, ജയില്‍ ചാട്ടത്തിനു പിടിയിലായര്‍ അടക്കം 13 പേരാണ് ഈ ബ്ലോക്കില്‍ ഉള്ളത്.

ആഢംബര ജീവിതം നയിച്ചു വരികയായിരുന്ന ഈ സമ്പന്ന വ്യവസായിക്ക് ഇപ്പോള്‍ കൊതുകടിയേറ്റ് ചട്ടപ്രകാരം നല്‍കുന്ന പായയും ഷീറ്റും വിരിച്ച് തലയിണയില്ലാതെ സിമന്റ് തറയില്‍ കിടക്കേണ്ടിവരും. അധികൃതര്‍ അനുവദിച്ചാല്‍ കൊതുകു തിരി ലഭിക്കും. ആഴ്ചയില്‍ ഒരിക്കലേ സന്ദര്‍ശകരെ അനുവദിക്കൂ. ശിക്ഷിക്കപ്പെട്ട കുറ്റവാളി അല്ലാത്തതിനാല്‍ ജയില്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടതില്ല.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എതിര്‍പ്പുകള്‍ ഫലം കണ്ടു; കൊച്ചി മെട്രോക്കായി ശ്രീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തു

March 24th, 2015

കൊച്ചി: എതിര്‍പ്പുകള്‍ ശക്തമായതോടെ കൊച്ചി മെട്രോയ്ക്കായി സ്ഥലം വിട്ടു നല്‍കുവാന്‍ പ്രമുഖ വസ്ത്ര വിപണന സ്ഥാപനമായ ശീമാട്ടിയുടെ ഉടമ ബീന കണ്ണന്‍ തയ്യാറായി. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം ബീനാകണ്ണനുമയി ചര്‍ച്ച നടത്തിയശേഷമാണ് അവര്‍ സമ്മത പത്രം നല്‍കിയത്. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തതോടെ കൊച്ചി മെട്രോ ഉന്നാം ഘട്ട നിര്‍മ്മാണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങി.

എം.ജി.റോഡിലെ ശീമാട്ടിയുടെ 32 സെന്റ് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രതിസന്ധി നിലനിന്നിരുന്നു. സ്ഥലം ഏറ്റെടുത്ത് കൈമാറേണ്ടത് റവന്യൂ വകുപ്പിനും ജില്ലാ ഭരണ കൂടത്തിനുമാണെന്ന് കെ.എം.ആര്‍.എല്‍ വ്യക്തമാക്കിയിരുന്ന്നു. സ്ഥലം ഏറ്റെടുക്കുന്നത് ശീമാട്ടി എതിര്‍ത്തതോടെയാണ് പ്രതിസന്ധിക്ക് കാരണമായത്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. സാധാരണക്കാരുടെ ഭൂമി ഏറ്റെടുക്കുവാന്‍ തിടുക്കം കാട്ടിയ അധികൃതര്‍ ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നതില്‍ കാല താമസം വരുത്തുന്നതായി വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. മുഖ്യ ധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കാതെ ഇരുന്നതോടെ സോഷ്യല്‍ മീഡിയ അതേറ്റെടുക്കുകയായിരുന്നു.‘മെട്രോ അവിടെ നില്‍ക്കട്ടെ, ശീമാട്ടി പറ! ‘ എന്ന എന്ന സംവിധായകന്‍ ആശിഖ് അബുവിന്റെ പ്രതിഷേധ പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി.നികേഷ് കുമാറിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു
Next »Next Page » ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് കണ്ണൂര്‍ ജയിലില്‍ അതീവ സുരക്ഷ »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine