കഴുതകളല്ലെന്ന് തെളിയിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വം: വെള്ളാപ്പള്ളി നടേശന്‍

April 25th, 2012
vellappally-natesan-epathram
കൊച്ചി: കഴുതകള്‍ അല്ലെന്ന് തെളിയിക്കേണ്ടത്  ജനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് നെയ്യാറ്റിന്‍‌കരയിലെ ആര്‍. ശെല്‍‌വരാജിന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് എസ്. എന്‍. ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നെയ്യാറ്റിന്‍ കരയില്‍ ആര്‍. ശെല്‍‌വരാജ് രാജി വെച്ച സ്ഥാനത്തിനു വേണ്ടി മറുകണ്ടം ചാടി വീണ്ടും മത്സരിക്കുന്നത്  ജനാധിപത്യത്തൊടുള്ള അവഹേളനവും പൊതുജനത്തെ കഴുതകളാക്കലുമാണെന്ന് അദ്ദെഹം പറഞ്ഞു. വിവരവും വിദ്യാഭ്യാസവും ഉള്ള ആരും അദ്ദേഹത്തെ അംഗീകരിക്കില്ലെന്നും ശെല്‍‌വരാജിനെ സ്ഥനാര്‍ഥിയാക്കി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നതിലും ഭേദം കോണ്‍ഗ്രസ്സ് പാര്‍ട്ടി പിരിച്ചുവിടുന്നതാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിന്‍‌കരയെ കുറിച്ച് പി. സി ജോര്‍ജ്ജിന് ഒന്നും അറിയില്ലെന്നും പിറവമല്ല നെയ്യാറ്റിന്‍‌കരയെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ഒ. രാജഗോപാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടുമെന്നും മണ്ഡലത്തിലെ എസ്. എന്‍. ഡി. പിയുടെ നിലപാട് പ്രാദേശിക നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും പറഞ്ഞ വെള്ളാപ്പള്ളി രമേശ് ചെന്നിത്തലയെ ഹിന്ദുക്കളുടെ വക്താവായി കാണേണ്ടതില്ലെന്നും ഓര്‍മ്മിപ്പിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on കഴുതകളല്ലെന്ന് തെളിയിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വം: വെള്ളാപ്പള്ളി നടേശന്‍

സര്‍വ്വകലാശാല ഭൂമി ഇടപാട് സര്‍ക്കാറിന് അറിയില്ല: മന്ത്രി അബ്ദു റബ്ബ്

April 24th, 2012
abdu-rabb-epathram
കോഴിക്കോട്: വിവാദമായ കാലിക്കറ്റ് സര്‍വ്വകലാശാല ഭൂമി ദാനത്തെ കുറിച്ച് സര്‍ക്കാരിന് അറിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദു റബ്ബ്. ഭൂമി നല്‍കിയ ട്രസ്റ്റില്‍ മുസ്ലിം ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ ഉണ്ടെന്നത് അയോഗ്യതയല്ലെന്നും നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അടിയന്തിരമായി നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭൂമിദാനത്തെ കുറിച്ച് സര്‍വ്വകലാശാല അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കളോ മന്ത്രിമാരുടെ ബന്ധുക്കളോ ഉള്‍പ്പെട്ട ഏജന്‍സികള്‍ക്ക് സര്‍വ്വകലാശാല ഏക്കറുകണക്കിന് ഭൂമി നല്‍കിയതാണ് വിവാദമായത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് ഗവര്‍ണ്ണര്‍ക്ക് കത്തു നല്‍കിയിരുന്നു. അഞ്ചാം മന്ത്രി വിവാ‍ദം കെട്ടടങ്ങും മുമ്പേ ഭൂമികുംഭകോണത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് മുസ്ലിം ലീഗിനേയും യു. ഡി. എഫിനേയും പുതിയ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on സര്‍വ്വകലാശാല ഭൂമി ഇടപാട് സര്‍ക്കാറിന് അറിയില്ല: മന്ത്രി അബ്ദു റബ്ബ്

കാലിക്ക്റ്റ് സര്‍വ്വകലാശാല ഭൂമി കുംഭകോണം മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി. എസ്

April 24th, 2012
vs-achuthanandan-shunned-epathram
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഭൂമി കുംഭകോണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്തന്‍. ഭൂമിദാനം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണോ എന്നും വിദ്യാഭ്യാസ മേഘല മുസ്ലിം ലീഗിന് തീറെഴുതിക്കോടുത്തിരിക്കുകയാണൊ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി. എസ് ആവശ്യപ്പെട്ടു. സര്‍വ്വകലാശാലയുടെ ഭൂമികൈമാറ്റത്തിനെതിരെ വി. എസ് ഗവര്‍ണ്ണര്‍ക്ക് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു.
ഇതിനിടയില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും പ്രമുഖ ലീഗ് മന്ത്രിമാരുടെ ബന്ധുക്കളും ഉള്‍പ്പെടുന്ന സ്വകാര്യ ട്രസ്റ്റുകള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി ഭൂമി വിട്ടു നല്‍കുവാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. പൊതു ജനങ്ങളെ അറിയിക്കാതെയും സുതാര്യമല്ലാതെയുമാണ് ചില ട്രസ്റ്റുകള്‍ക്കു മാത്രം ഭൂമി കൈമാറുവാന്‍ സിന്റിക്കേറ്റ് തീരുമാനിച്ചത്. സി.ച്ച് മുഹമ്മദ് കോയയുടെ പേരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന് പത്തേക്കറും, കോഴിക്കോട്ടെ ബാറ്റ്മിന്റന്‍ അസോസിയേഷന് മൂന്നേക്കറും ഒളിമ്പിക്സ് അസോസിയേഷന്‍ ഉള്‍പ്പെടെ വിവിധ ഏജന്‍സ്റ്റികള്‍ക്ക് 21 ഏക്കര്‍ ഭൂമിയാണ് സര്‍വ്വകലാശാല വിട്ടു നല്‍കുവാന്‍ തീരുമാനമായിരുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കേ സര്‍വ്വകലാശാലയുടെ ഭൂമി ഉപയോഗിക്കാവൂ എന്നാണ് ചട്ടം എന്നാല്‍ നാഷ്ണല്‍  ഹൈവേയോട് ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന സര്‍വ്വകലാശാല ഭൂമി മുസ്ലിം ലീഗുമായി ബന്ധമുള്ള ചിലര്‍ക്ക് നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on കാലിക്ക്റ്റ് സര്‍വ്വകലാശാല ഭൂമി കുംഭകോണം മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി. എസ്

വാടാനപ്പള്ളിയിലും പരിസരങ്ങളിലും കുടിവെള്ളമില്ല

April 24th, 2012
drinking-water-epathram

വാടാനപ്പള്ളി: അധികൃതരുടെ അനാസ്ഥമൂലം വാടാനപ്പള്ളി,ഏങ്ങണ്ടിയൂര്‍, തളിക്കുളം അടങ്ങുന്ന തീര മേഘലകളില്‍ മൂന്നു ദിവസമായി കുടിവെള്ളം മുടങ്ങി. വാട്ടര്‍ അതോരിറ്റിയുടെ കീഴിലുള്ള ശുദ്ധജല വിതരണം നിലച്ചതോടെ തീരദേശത്തുള്ളവര്‍ കുടിവെള്ളത്തിനായി വല്ലാതെ ബുദ്ധിമുട്ടുകയാണ്. വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് ചിലര്‍ വെള്ളം ലഭ്യമായ പ്രദേശങ്ങളിലെ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. പ്രദേശത്തെ പലയിടങ്ങളിലും കിണറുകളില്‍ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. ഇത് കുടിക്കുവാന്‍ ഉപയോഗയോഗ്യമല്ല. കൊടും വേനലില്‍ പല കിണറുകളും വറ്റി വരണ്ടിട്ടുമൂണ്ട്. വാട്ടര്‍ അതോരിറ്റിയുടെ അനാസ്ഥമൂലം കുടിവെള്ളം മുട്ടിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on വാടാനപ്പള്ളിയിലും പരിസരങ്ങളിലും കുടിവെള്ളമില്ല

ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു: പിണറായി

April 24th, 2012

pinarayi-vijayan-epathram

തിരുവനന്തപുരം: മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു എന്നു സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തീവ്രവാദികളെ വളര്‍ത്തിയെടുക്കുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത്. ഇതിനെ തള്ളിപ്പറയാന്‍ സംസ്ഥാന നേതൃത്വത്തിനു കഴിയുന്നില്ല. ഒരു സമ്മേളനം നടത്താന്‍ നാലാളുകള്‍ കൂടിയാല്‍ അവിടെ അക്രമമുണ്ടാകുന്ന സ്ഥിതിയാണ് ലീഗില്‍ ഇപ്പോള്‍ ഉള്ളത്.  ലീഗിനു മുന്നില്‍ കോണ്‍ഗ്രസ് കെ. പി. സി. സി പ്രസിഡണ്ട്‌ വരെ അടിയറവ് പറഞ്ഞതോടെ സംസ്ഥാനത്ത് സര്‍ക്കാരില്ലാത്ത അവസ്ഥയാണിപ്പോള്‍. സംസ്ഥാനത്ത് സാമുദായിക വികാരം ഇളക്കിവിട്ടു ‍ നാളിതുവരെയില്ലാത്ത ഹുങ്കാണ് ലീഗ് കാണുക്കുന്നതെന്നും പിണറായി പറഞ്ഞു . കത്തി കാണിച്ച് ലീഗ് നേടിയെടുത്ത അഞ്ചാം മന്ത്രി സ്ഥാനം സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെട്ടതായി പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉണ്ടായിരിക്കുന്നു.  പാളയം രക്തസാക്ഷി മണ്ഡപത്തില്‍ കര്‍ഷക സംഘത്തിന്‍റെ പഞ്ചദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു: പിണറായി


« Previous Page« Previous « നവോദയ അപ്പച്ചന്‍ അന്തരിച്ചു
Next »Next Page » വാടാനപ്പള്ളിയിലും പരിസരങ്ങളിലും കുടിവെള്ളമില്ല »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine