മേളപ്പെരുമഴ തീര്‍ക്കാന്‍ പെരുവനം കുട്ടന്മാരാര്‍

May 12th, 2011

പെരുവനം കുട്ടന്മാരാരും സംഘവും ഇലഞ്ഞിച്ചോട്ടില്‍ നിരന്നാല്‍ പിന്നെ പെയ്തിറങ്ങുന്നത് മേളത്തിന്റെ പെരുമഴ തന്നെയാണ്. അസുരവാദ്യത്തിന്റെ വന്യമായ ശബ്ദ സൌന്ദര്യം ആസ്വദിക്കുവാന്‍ ആയിരങ്ങളാണ് അവിടേക്ക് ഒഴുകിയെത്തുക. രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് ഇലഞ്ഞിത്തറ മേളം. മെല്ലെതുടങ്ങി ഒന്നൊന്നായി കാലങ്ങള്‍ കടന്ന് കുഴമറിയും മുട്ടിന്മേല്‍ ചെണ്ടയും കഴിഞ്ഞ് മേളം കൊട്ടിക്കയറുമ്പോള്‍ കൂടിനില്‍ക്കുന്നവര്‍  ആസ്വാദനത്തിന്റെ കൊടുമുടിതാണ്ടിയിരിക്കും. പെരുവനം ഇത് മുപ്പത്തിനാലാമത്തെ വര്‍ഷമാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. 1977-ല്‍ ആയിരുന്നു മേളക്കാരനെന്ന നിലയില്‍ തൃശ്ശൂര്‍ പൂരത്തില്‍ അരങ്ങേറ്റം കുറിച്ചത്. പ്രഗല്‍ഭര്‍ക്കൊപ്പമുള്ള അനുവങ്ങള്‍ നല്‍കിയ കരുത്തും കൈവഴക്കവുമായി  1999-ല്‍ ഇലഞ്ഞിത്തറയിലെ മേളപ്രമാണിയായി. അന്നുമുതല്‍ ലോകത്തിനു മുമ്പില്‍ പൂരപ്പെരുമയിലെ പൊന്‍‌തൂവലായ ഇലഞ്ഞിത്തറമേളത്തിന്റെ പേരും പ്രശസ്തിയും അണുവിടെ കുറയാതെ നിലനിര്‍ത്തിപ്പോരുന്നു.

മേളപ്രമാണിയെന്ന നിലയില്‍ പെരുവനത്തിന്റെ കഴിവുകളില്‍ എടുത്തു പറയേണ്ട ഒന്നാണ് കഴിഞ്ഞവര്‍ഷത്തെ പൂരത്തിനിടയില്‍ ഉണ്ടായ സംഭവം. മേളകലയിലെ കുലപതിമാരില്‍ ഒരാളായ പെരുവനത്തിന്റെ പ്രാമാണ്യത്തില്‍ സ്വയം സമര്‍പ്പിച്ച്‌ കാലങ്ങള്‍ ഓരോന്ന് കൊട്ടിക്കയറുന്ന കലാകാരന്മാര്‍, മേള വിസ്മയത്തില്‍ മതി മറന്ന് നില്‍ക്കുന്ന നിമിഷത്തില്‍ ആണ്‌ എഴുന്നള്ളിച്ചു നിന്നിരുന്ന പ്രശസ്തനായ ആന ഈരാറ്റുപേട്ട അയ്യപ്പന്‍ കുഴഞ്ഞു വീണത്.   പെട്ടെന്ന് മേളം നിലച്ചു‌.തൃശ്ശൂര്‍ പൂര ചരിത്രത്തിലെ ആദ്യ സംഭവം. ശരീരം കോച്ചിയതിനെ തുടര്‍ന്ന് വീണ ആനയെ ഉടനെ തന്നെ ശ്രുശ്രൂഷിച്ചു, വെള്ളം ഒഴിച്ച്‌ തണുപ്പിച്ചു. ഉടന്‍ തന്നെ എഴുന്നേറ്റ ആനയെ മറ്റോരിടത്തേക്ക്‌ മാറ്റി.

എന്താണ്‌ സംഭവിക്കുന്നതെന്ന് അറിയാതെ ആദ്യത്തെ അമ്പരപ്പില്‍ ആസ്വാകരും വാദ്യക്കരും ഒരു നിമിഷം പരിഭ്രാന്തരായി. എന്നാല്‍ ആന ഇടഞ്ഞതല്ലെന്ന് തിരിച്ചറി ഞ്ഞതോടെ മേള പ്രമാണി ഒരു നിമിഷം കൈ വിട്ട മേള വിസ്മയത്തെ ഇലഞ്ഞി മരച്ചോട്ടിലേക്ക്‌ തിരിച്ചു കൊണ്ടു വന്നു. പെരുവനം കുട്ടന്‍ മാരാര്‍ എന്ന മേള മാന്ത്രികന്റെ ചെണ്ടയില്‍ വീണ്ടും കോലു പതിച്ചതോടെ ആസ്വാദര്‍ തൊട്ട് മുമ്പെ നടന്നത്‌ എന്താണെന്ന് പോലും ഓര്‍ക്കാതെ വീണ്ടും കൈകളൂയര്‍ത്തി ആരവത്തോടെ ഇലഞ്ഞി ച്ചോട്ടില്‍ നിലയുറപ്പിച്ചു. നിന്നു പോയ കാലത്തില്‍ നിന്നും തുടങ്ങി കുഴമറിയും കടന്ന് മുട്ടിന്മേല്‍ ചെണ്ട എത്തിയപ്പോള്‍ പൂര നഗരി തരിച്ചു നിന്നു. ഒടുവില്‍ ഇരുപത്തിരണ്ടു കാലം കൊട്ടി പെരുവനത്തിന്റെ ചെണ്ട കലാശം കൊട്ടി നിന്നപ്പോള്‍ മേളാസ്വാദകര്‍ അര്‍പ്പു വിളിയോടെ അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.

പാരമ്പര്യമായി മേളകലയില്‍ പ്രശസ്തരായിരുന്നു കുട്ടന്മാരാരുടെ കുടുമ്പം. അച്ചന്‍ പെരുവനം അപ്പുമാരാര്‍ മേളകലയില്‍ പേരെടുത്ത ആളായിരുന്നു. അച്ചനൊപ്പം മകനും മേളത്തിലെ ലോകത്ത് താളമിട്ടു. ചെണ്ടയിലായിരുന്നു ചെറുപ്പം മുതല്‍ കമ്പം. അച്ചനൊപ്പം നിരവധി ഉത്സവപ്പറമ്പുകളില്‍ ആസ്വാദകര്‍ക്ക് മുമ്പില്‍ മേളവിസ്മയം തീര്‍ത്തു. എന്നാല്‍ പൂരങ്ങളുടെ പൂരത്തില്‍ ആദ്യമായി പങ്കെടുത്തപ്പോള്‍ പക്ഷെ ഇരുവരും ഒരുമിച്ചല്ലായിരുന്നു. തിരുവമ്പാടിക്ക് വേണ്ടി അച്ചനും പറമേക്കാവിനു വേണ്ടി  മകനും ഇരുചേരിയില്‍ നിന്ന് മേളത്തിനു കൊഴുപ്പേകി. തുടര്‍ന്ന് മുപ്പതിലധികം വര്‍ഷത്തെ പൂരങ്ങളില്‍ പങ്കാളിയായി. അച്ചനേക്കാള്‍ പ്രശസ്തനായി. അംഗീകാരങ്ങള്‍ കടല്‍ കടന്നും  കുട്ടന്മാരാരെ തേടി പെരുവനം ഗ്രാമത്തിലേക്കെത്തി എന്നാലും എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹവും ഈശ്വരകൃപയെന്നുംപറഞ്ഞ് ഈ മേളപ്രമാണി വിനയാന്വിതനാകും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൂരത്തിന്റെ ആവേശം പ്രവാസലോകത്തും

May 12th, 2011

തൃശ്ശൂര്‍ക്കാരനെ സംബന്ധിച്ച് അവന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് പൂരങ്ങള്‍. ലോകത്തിന്റെ ഏതു കോണിലായിരുന്നാലും  ആനയും മേളവും അവന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും. പൂരങ്ങളുടെ പൂരം ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവര്‍ ആ വിസ്മയക്കാഴ്ചയിലേക്ക് വീണ്ടും കടന്നു ചെല്ലാന്‍ കൊതിക്കും. വടക്കും നാഥന്റെ തട്ടകം പൂര ലഹരിയിലേക്ക് കടക്കുമ്പോള്‍ അവിടെ നിന്നുള്ള വിശേഷങ്ങളും ദൃശ്യങ്ങളും കാണുവാനും കേള്‍ക്കുവാനുമായി പ്രവാസലോകത്തെ പൂരപ്രേമികളും ആകാംഷയോടെ കാത്തിരിക്കുകയാണ്. പ്രമുഖ ചാനലുകളില്‍ രാവിലെ മുതല്‍ പൂരത്തിന്റെ ലൈവ് ഉള്ളതിനാല്‍ പലര്‍ക്കും വലിയ ഒരു ആശ്വാസമാണ്. വ്യാഴ്ചയായതിനാല്‍ ഗള്‍ഫില്‍ ഉള്ളവരെ സംബന്ധിച്ച് അവധി ദിവസം അല്ലാത്തതിനാല്‍ പൂര്‍ണ്ണമായും പൂരത്തെ ആസ്വദിക്കുവാനാകില്ല. എങ്കിലും നാട്ടിലേതില്‍ നിന്നും  1.30 മുതല്‍ 2.30 മണിക്കൂര്‍ സമയത്തിന്റെ വ്യത്യാസം ഉള്ളതിനാല്‍ രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിനു മുമ്പ് ഘടക പൂരങ്ങളുടെ ദൃശ്യങ്ങള്‍ കാണുവാനാകും. ചിലര്‍ ലീവെടുത്ത് പൂരക്കാഴ്ചകള്‍ക്കായി ടെലിവിഷനു മുമ്പില്‍ ഇരിപ്പുറപ്പിക്കും. മറ്റു ചിലര്‍ റെക്കോര്‍ഡ് ചെയ്ത് പിന്നീട് സൌകര്യം പോലെ ആസ്വദിക്കുന്നു. ഇന്റര്‍നെറ്റിലും പൂരം ലഭ്യമാകുമെന്നതിനാല്‍ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഓഫീസുകളില്‍ ഇരുന്നും പൂരക്കാഴ്ചകള്‍ കാണാം. ഇതിനോടകം തന്നെ പൂരത്തിന്റെ ഒരുക്കങ്ങളുടെ വിവരങ്ങള്‍ വിവിധ സൈറ്റുകളിലും ബ്ലോഗ്ഗുകളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും നിരന്നു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

അഗ്നിയുടെ ആകാശപ്പൂരം

May 10th, 2011

trissur-pooram-sample-fireworks-epathram

തൃശ്ശൂര്‍ : വടക്കുംനാഥന്റെ ആകാശത്ത് ഇന്ന് രാത്രി അഗ്നിയുടെ ആകാശപ്പൂരം നടക്കും. പ്രധാന വെടിക്കെട്ടിനേക്കാള്‍ കൂടുതല്‍ കാഴ്ചക്കാര്‍ എത്തുക ഇന്നത്തെ സാമ്പിള്‍ വെടിക്കെട്ടിനാണ്. തിരുവമ്പാടിയും പാറമേക്കാവും പരസ്പരം മത്സര വീര്യത്തോടെ ആണ് വെടിക്കെട്ടൊരുക്കുക.

ആദ്യം തിരുവമ്പാടി യായിരിക്കും വെടിക്കെട്ടിനു തിരി കൊളുത്തുക. തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് മണിയാണ്‌ വെടിക്കെട്ടൊരുക്കുന്നത്. മാജിക് വണ്ടര്‍ എന്നൊരു ഐറ്റം മണി പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. പാറമേക്കാവിനു വേണ്ടി അത്താണി ദേവസിയാണ് വെടിക്കെട്ടൊരുക്കുന്നത്.
നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ശബ്ദത്തേക്കാള്‍ പ്രധാന്യം വര്‍ണ്ണങ്ങള്‍ക്കായിരിക്കും. നിയന്ത്രണങ്ങളെ തുടര്‍ന്ന് “ഗര്‍ഭം കലക്കി“ യൊക്കെ ചരിത്രത്തിന്റെ ഭാഗമായി. ഇന്നിപ്പോള്‍ ആകാശത്തേക്ക് ഉയരുന്ന അമിട്ടുകള്‍ ചുവപ്പും, മഞ്ഞയും, പച്ചയും, നീലയുമൊക്കെയായി വര്‍ണ്ണങ്ങള്‍ വാരി വിതറുമ്പോള്‍ ആയിരങ്ങള്‍ ആവേശം കൊണ്ട് ആര്‍ത്തിരമ്പും.

സ്റ്റോണ്‍ഷ്യം കാര്‍ബണേറ്റ്, ലിതിയും കാര്‍ബണേറ്റ്, സോഡിയം നൈട്രേറ്റ് തുടങ്ങി വിവിധ ഇനം കെമിക്കലുകളാ‌ണ് ഈ നിറപ്പകര്‍ച്ചകള്‍ക്ക് പിന്നിലെ രാസക്കൂട്ട്. മാസങ്ങളുടെ അദ്ധ്വാനമാണ് പൂരപ്പറമ്പിലെ കാണികള്‍ക്ക് മുമ്പില്‍ ശബ്ദമായും വര്‍ണ്ണമായും വിസ്മയം തീര്‍ക്കുന്നത്. ബിരുദവും ഡോക്ടറേറ്റും എടുത്തവരല്ല, മറിച്ച് കഴിവു തെളിയിച്ച വെടിക്കെട്ട് കലാകാരന്മാരുടെ കണക്കും കര വിരുതും മാത്രം.  വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് വെടിക്കെട്ടിന്റെ ഒരോ ഘട്ടവും. മരുന്ന് അരയ്ക്കുന്നതു മുതല്‍ അതിനു തിരി കൊളുത്തുന്നതു വരെ ഈ ജാഗ്രത വേണം. ഒരു തരി പിഴവു സംഭവിച്ചാല്‍ വലിയ അപകടമാണ് ഉണ്ടാകുക.

ഓലപ്പടക്കവും, ഗുണ്ടും, അമിട്ടും എല്ലാം അടങ്ങുന്നതാണ് പൂരത്തിന്റെ വെടിക്കെട്ട്. അവസാനത്തെ കൂട്ടപ്പൊരിച്ചിലില്‍ ലക്ഷക്കണക്കിനു ഓലപ്പടക്കമാണ് പൊട്ടിക്കുക. കര്‍ശനമായ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമാണ് എക്സ്പ്ലോസീവ് വിഭാഗം അടക്കം സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കിയിട്ടുള്ളത്. ഫയര്‍ഫോഴ്സും പോലീസും ജനങ്ങളെ നിയന്ത്രിക്കുവാനും അപകടം ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്കായി ഫയര്‍ എഞ്ചിനും ആംബുലന്‍സും ഒരുക്കിയിട്ടുണ്ട്. പൂരം വെടിക്കെട്ടിനെതിരെ പലരും കോടതിയെ സമീപിക്കാറുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും വെടിക്കെട്ട് നിര്‍ത്തി വെയ്ക്കുവാന്‍ കോടതി ഇതു വരെ തയ്യാറായിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

തൃശ്ശൂര്‍ പൂരത്തിനു കൊടിയേറി

May 6th, 2011

thrissur-pooram-epathram

തൃശ്ശൂര്‍: വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തില്‍ പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടക പൂരങ്ങള്‍ വരുന്ന ക്ഷേത്രങ്ങളിലും രാവിലെ  ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് കൊടിയേറ്റം നടന്നു. കൊടിയേറി ആറാം പക്കം  മെയ് 12 നാണ് പൂരം. രാവിലെ 11:30നും 12 നും ഇടയില്‍ തന്ത്രി പുലിയന്നൂര്‍ ശങ്കരന്‍ നാരായണന്‍ നമ്പൂതിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുവമ്പാടിയില്‍ കൊടിയേറ്റം നടന്നു. കൊടി ഉയര്‍ത്തുവാനുള്ള അവകാശം ദേശക്കാര്‍ക്കാണ്.

പതിനൊന്നേ മുപ്പത്തഞ്ചിനു ശേഷമാണ് പാറമേക്കാവില്‍ കൊടിയേറ്റ ച്ചടങ്ങുകള്‍ തുടങ്ങിയത്. വലിയപാണി കൊട്ടി അഞ്ചു ഗജ വീരന്മാരുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവതിയെ സാക്ഷി നിര്‍ത്തിയായിരുന്നു കൊടിയേറ്റം. പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും ഇനി തങ്ങളുടെ തട്ടകങ്ങളില്‍ പറയെടുപ്പിനായി ശനിയാഴ്ച പുറപ്പെടും. കൊടിയേറ്റം കഴിഞ്ഞതോടെ സാംസ്കാരിക നഗരി പൂരത്തിന്റെ ലഹരിയിലേക്ക് നീങ്ങിത്തുടങ്ങി, ഇനിയുള്ള ദിവസങ്ങള്‍ സാംസ്കാരിക നഗരി കൂടുതല്‍ സജീവമാകും. ഇത്തവണ പാറമേക്കാവിന്റെ ചമയ പ്രദര്‍ശനം പത്താം തിയതി  തുടങ്ങും, തിരുവമ്പാടിയുടേത് പതിനൊന്നാം തിയതിയും. പത്താം തിയതിയാണ് സാമ്പിള്‍ വെടിക്കെട്ട്.

“മഞ്ഞും വെയിലും കൊള്ളാതെ” പുലര്‍ച്ചെ നാലു മണിയോടെ കണിമംഗലം ശാസ്താവ്‌ പൂരത്തില്‍ പങ്കെടുക്കുവാനായി പുറപ്പെടുന്നതോടെ ആണ്‌ തൃശ്ശൂര്‍ പൂരത്തിന്റെ തുടക്കം. പിന്നീട് ഒന്നൊന്നായി ഘടക പൂരങ്ങള്‍ വടക്കുംനാഥന്റെ സന്നിധിയിലേക്ക് വന്നു തുടങ്ങും. തുടര്‍ന്ന് ഉച്ചയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവും അതിനു ശേഷം പാറമേക്കവിന്റെ ഇലഞ്ഞിത്തറ മേളവും ഉള്‍പ്പെടെ ഒന്നൊന്നായി പൂരത്തിന്റെ വിവിധ ഘട്ടങ്ങള്‍ ക്രമത്തില്‍ കടന്നു വരും. പിറ്റേന്ന് ഉച്ചയോടെ പരസ്പരം ഉപചാരം ചൊല്ലി പിരിയുന്നതോടെ തുടര്‍ച്ചയായി മുപ്പത്താറ് മണിക്കൂര്‍ നീളുന്ന പൂരത്തിനു സമാപ്തിയാകും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആനയെ പൈതൃക ജീവി ആക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് ഉത്സവ സമിതി

September 15th, 2010

thrissur-pooram-epathram

പാലക്കാട്‌ : ആനയെ പൈതൃക ജീവി ആക്കി പ്രഖ്യാപിച്ച് ആന ഉടമകളുടെ ഉടമസ്ഥാവകാശം ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് കേരള സംസ്ഥാന പൂരം പെരുന്നാള്‍ ഉത്സവ ഏകോപന സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മഹേഷ്‌ രംഗരാജന്റെ നേതൃത്വത്തില്‍ 12 അംഗ പ്രത്യേക അന്വേഷണ സംഘം കേന്ദ്ര പരിസ്ഥിതി വനം വകുപ്പ്‌ മന്ത്രി ജയറാം രമേഷിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നാട്ടാനകളുടെ സംരക്ഷണത്തിനായി ഇവയുടെ ഉടമസ്ഥാവകാശം ഉടമകളില്‍ നിന്നും എടുത്തു മാറ്റി കേവലം സംരക്ഷണത്തിന് മാത്രമുള്ള അവകാശം നല്‍കണം എന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ വേണ്ടത്ര പഠനം നടത്താതെയാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നാണു ഉത്സവ കമ്മിറ്റിക്കാരുടെ പരാതി. ആനകളുടെ അഭാവത്തില്‍ ഒരു തൃശൂര്‍ പൂരമോ നെന്മാറ വേലയോ സങ്കല്‍പ്പിക്കാന്‍ പോലും ആവില്ല എന്ന് ഇവര്‍ പറയുന്നു. ക്രിസ്ത്യന്‍, മുസ്ലിം പള്ളികളിലെ ആനകളുടെ ഉപയോഗത്തെയും ഇത് ബാധിക്കും എന്നും കമ്മിറ്റി ചെയര്‍മാന്‍ എം. മാധവന്‍ കുട്ടി, ജന. സെക്രട്ടറി പി. ശശികുമാര്‍ എന്നിവര്‍ പറഞ്ഞു.

കേരളത്തിലെ മത, സാംസ്കാരിക, സാമൂഹ്യ ആചാരങ്ങള്‍ വേണ്ട വണ്ണം പഠിക്കാതെ, തെറ്റായ അനുമാനങ്ങള്‍ നടത്തിയതിന്റെ ഫലമാണ് ഈ റിപ്പോര്‍ട്ട്. ഈ നിയമം നടപ്പിലാക്കിയാല്‍ ഏറ്റവും അത്യാവശ്യമായ ആചാരങ്ങള്‍ക്ക് പോലും ആനകളെ ഉപയോഗിക്കാന്‍ കഴിയാതെ വരും. അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ നാട്ടാനകളുടെ അന്ത്യത്തിനും ഇത് കാരണമാവും.

സംരക്ഷണ ചുമതല മാത്രം ആന ഉടമസ്ഥര്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ അവയെ പരിപാലിക്കുന്നതിനും ആനകളുടെ ക്ഷേമത്തിനും ഉള്ള ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം. അല്ലെങ്കില്‍ ആനകളെ വനത്തിലേക്ക് അഴിച്ചു വിടാന്‍ ഉടമസ്ഥര്‍ നിര്‍ബന്ധിതരാവും. നാട്ടാനകളെ സ്വീകരിക്കാന്‍ കാട്ടാനകള്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

കേരളത്തിലും, ഇന്ത്യയിലും പല ദുരാചാരങ്ങളും നിലവില്‍ നിന്നിരുന്നു. ഇതില്‍ പലതും കാലക്രമേണ നിയമ നിര്‍മ്മാണം വഴി തടയുകയും, ഭേദഗതികള്‍ വരുത്തുകയും ചെയ്തതുമാണ്. കാലാകാലങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി ആചാരങ്ങളുടെ പേരില്‍ മനുഷ്യര്‍ അനുഭവിച്ച എത്രയോ ക്രൂരതകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തിട്ടുണ്ട്. മിണ്ടാപ്രാണികളായ ആനകളെ ഉത്സവത്തിന്റെ (മത നിരപേക്ഷതയെ കരുതി കൃസ്ത്യന്‍ മുസ്ലിം പള്ളികളെയും വിട്ടു കളയുന്നില്ല) പേരില്‍ വേഷം കെട്ടിച്ചു, താളമേളങ്ങളുടെയും വെടിക്കെട്ടിന്റെയും ഭീതിദമായ (നാട്ടില്‍ ആക്രമണം നടത്തുന്ന ആനകളെ പേടിപ്പിച്ച് അകറ്റാന്‍ മനുഷ്യന്‍ ഇപ്പോഴും ഇതേ മേളങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്) ശബ്ദങ്ങളുടെ നടുവില്‍ മണിക്കൂറുകളോളം തളച്ചിടുന്നതിലെ ക്രൂരത ഏതു ആചാരങ്ങളുടെ പേരിലാണെങ്കിലും അനുവദിക്കാന്‍ ആവില്ല എന്നാണ് ഈ വിഷയത്തില്‍ യഥാര്‍ത്ഥ മൃഗ സ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

5 of 7456»|

« Previous Page« Previous « ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാര സമര്‍പ്പണം
Next »Next Page » തിരഞ്ഞെടുപ്പ് പ്രചരണത്തിനു തന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല – കെ. മുരളീധരന്‍ »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine