ഇറാന്‍ – ഇറാഖ് അതിര്‍ത്തി യില്‍ ഭൂചലനം : മരണം 330 കവിഞ്ഞു

November 13th, 2017

earthquake-epathram
തെഹ്റാന്‍ : മധ്യപൂര്‍വ്വേഷ്യയില്‍ ശക്ത മായ ഭൂചലനം അനുഭവപ്പെട്ടു. ഇറാന്‍ – ഇറാഖ് അതിര്‍ ത്തി യില്‍ പ്രാദേ ശിക സമയം ഞായ റാഴ്ച രാത്രി ഒന്‍പതര മണിക്ക് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖ പ്പെടു ത്തിയ ശക്ത മായ ഭൂചലന ത്തില്‍ മരണം 330 കവിഞ്ഞു.

ഭൂചലന ത്തിന്റെ പ്രഭവ കേന്ദ്രം ഇറാഖിലെ സല്‍മാനിയ ആണ്. മധ്യ പൂർവ്വേ ഷ്യയിലെ കുവൈത്ത്, ഇറാൻ, തുർക്കി തുട ങ്ങിയ രാജ്യങ്ങളിലും യു. എ. ഇ. യുടെ ചില ഭാഗ ങ്ങളിലും ഭൂകമ്പ ത്തിന്റെ പ്രകമ്പനം അനുഭവ പ്പെട്ടു. ആളപായം ഒന്നും തന്നെ ഈ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആണവായുധ പരീക്ഷണം : ഉത്തര കൊറിയ യില്‍ ടണൽ തകർന്ന് 200 മരണം

October 31st, 2017

North-Korea-Nuclear-epathram
ടോക്കിയോ : ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്ന കിൽജു പട്ടണ ത്തിലെ പുങ്‌ഗിയേ–റിക്കു സമീപം സെപ്റ്റംബർ ആദ്യ വാര മാണു സംഭവം. രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെട്ട സെപ്റ്റം ബർ മൂന്നിലെ ഹൈഡ്രജൻ ബോംബ് പരീ ക്ഷണ ത്തിനു പിന്നാലെ യായിരുന്നു ഇത്. സെപ്റ്റംബര്‍ മൂന്നിന് ഉത്തര കൊറിയ നട ത്തിയ ആറാം ആണവ പരീക്ഷണമാണ് അപ കട ത്തിന്റെ മൂല കാരണം എന്നാണ് കണക്കു കൂട്ടുന്നത്.

1945 ല്‍ അമേരിക്ക ഹിരോഷിമ യില്‍ ഇട്ട ആറ്റം ബോംബി നെക്കാള്‍ ആറ്ഇരട്ടി ശക്തിയുള്ള ഹൈഡ്ര ജന്‍ ബോംബ് ആണ് ഉത്തര കൊറിയ സെപ്റ്റം ബറില്‍ പരീ ക്ഷിച്ചത്.

ആദ്യം ഉണ്ടായ അപകട ത്തില്‍ ഏക ദേശം100 ആളു കളാണ് കൊല്ല പ്പെട്ടത്. തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം പുരോ ഗമി ക്കുന്ന തിനിടെ വീണ്ടും ടണല്‍ തകരു ക യായിരുന്നു. ഇതേ തുടര്‍ന്നാണ് മരണ സംഖ്യ 200 ആയി ഉയര്‍ന്നത്.

ജപ്പാൻ തലസ്ഥാന മായ ടോക്കിയോ വിൽ പ്രവർത്തി ക്കുന്ന ആസാഹി ടി. വി. യാണു പേരു വെളിപ്പെടു ത്തു വാൻ തയ്യ റാ കാത്ത ഉത്തര കൊറി യൻ അധികൃ തരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി

October 19th, 2017

srilankan-war-crimes-epathram

ന്യൂയോര്‍ക്ക് : മ്യാൻമറിൽ സ്ത്രീ – പുരുഷ ഭേദമന്യേ ആയിര ക്കണ ക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥി കള്‍ക്ക് നേരെ ആസൂത്രി തവും ഏക പക്ഷീയവു മായ ആക്ര മണ വും നര നായാട്ടു മാണ് നടന്നത് എന്ന് മനുഷ്യാ വ കാശ സംഘടന യായ ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ ആരോ പിച്ചു.

മുഴുവന്‍ റോഹിംഗ്യ കളേയും രാജ്യത്ത് നിന്ന് ഓടി ക്കുക എന്ന ലക്ഷ്യ ത്തോടെ നടന്ന ആക്രമ ങ്ങള്‍ പ്രധാന മായും അരങ്ങേറിയത് വടക്കന്‍ റാഖീന്‍ പ്രവിശ്യ യില്‍ ആയിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.

റോഹിംഗ്യന്‍ അഭ യാര്‍ത്ഥി കളേയും ഇവരെ സഹായി ക്കുവാന്‍ എത്തിയ സാമൂഹ്യ പ്രവര്‍ ത്തകര്‍, മാധ്യമ പ്രവര്‍ ത്തകര്‍, ബാംഗ്ലാ ദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നി വരില്‍ നിന്നും ലഭിച്ച വിവര ങ്ങള്‍ ഉൾ ക്കൊള്ളി ച്ചു കൊണ്ടാണ് ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ റിപ്പോര്‍ട്ട് തയ്യാ റാക്കി യിരി ക്കുന്നത്.

ഗ്രാമങ്ങളി ലേക്ക് കടന്നു വന്ന സൈന്യം ആളു കളെ ബന്ദി കളാക്കി. പുരുഷന്‍ മാരേയും മുതി ര്‍ന്ന ആണ്‍ കുട്ടി കളേ യും വെടി വെച്ചു കൊന്നു. പിന്നീട് കൊള്ള യടി ക്കുക യും സ്ത്രീകളെ ക്രൂര മായി മര്‍ദ്ദി ക്കുകയും ബലാ ത്സംഗം ചെയ്യുകയും ചെയ്തു. സൈന്യം ഗ്രാമ ങ്ങള്‍ക്ക് കൂട്ട ത്തോടെ തീ വെച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

തീവ്രവാദി കള്‍ക്ക് മതം ഇല്ല : ദലൈലാമ

October 19th, 2017

dalai-lama-epathram
ഇംഫാല്‍ : തീവ്രവാദി കള്‍ക്ക് മതം ഇല്ല എന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമ. ലോകത്ത് മുസ്ലിം തീവ്ര വാദി, ക്രിസ്ത്യന്‍ തീവ്രവാദി എന്നീ എന്നീ വേർ തിരിവു കള്‍ ഇല്ല. ഒരാളുടെ മതം ഏതായാലും അയാൾ തീവ്ര വാദം സ്വീകരിച്ചു കഴിഞ്ഞാല്‍ അയാളുടെ മത ത്തിന് പ്രസക്തി നഷ്ട പ്പെടുന്നു. മൂന്നു ദിവസത്തെ സന്ദർശന ത്തി നായി മണി പ്പൂരിൽ എത്തിയ ദലൈ ലാമ ഇംഫാലില്‍ ഒരു പൊതു പരി പാടി യില്‍ സംസാരി ക്കുക യായി രുന്നു.

ഭീകര വാദ ത്തിലേക്ക് എത്തുന്ന നിമിഷം മുതൽ അവർക്കു മുസ്‍ലിം എന്നോ ക്രിസ്ത്യന്‍ എന്നോ മറ്റ് ഏതെ ങ്കിലും മതം എന്നോ ഉള്ള വേർ തിരി വുകള്‍ നഷ്ട പ്പെടുന്നു.

മത വിശ്വാസം പുലര്‍ത്തു ന്നതും മത പ്രചാരണം നടത്തു ന്നതും തമ്മില്‍ വ്യത്യാസം ഉണ്ട്. ഓരോ വിഭാഗ ത്തിനും വ്യത്യസ്ത വിശ്വാസ ങ്ങൾ ഉണ്ടാവും. അവര്‍ അത് സംരക്ഷി ക്കുകയും ചെയ്യണം. എന്നാല്‍ ഒരു വിഭാഗം മറ്റു വിഭാഗ ങ്ങളെ പരി വര്‍ത്തനം നടത്തുന്നത് ശരി യല്ല എന്നും അദ്ദേഹം പറഞ്ഞു.

വടക്കു കിഴക്കൻ സംസ്ഥാന ങ്ങളില്‍ നില നില്‍ക്കുന്ന മത അസഹിഷ്ണുതക്ക് എതിരെ ശക്ത മായ ഭാഷ യിൽ പ്രതി കരിച്ച ദലൈ ലാമ, മ്യാൻ മറിലും മണി പ്പൂരിലും മുസ്‍ലിം കൾക്ക് എതിരെ നടക്കുന്ന അക്രമ ങ്ങൾ ദൗർ ഭാഗ്യകരം ആണെന്നും പറഞ്ഞു.

അഹിംസ യുടെ ആയിരം വര്‍ഷത്തെ പാരമ്പര്യം നില നിൽക്കുന്ന ഇന്ത്യയിൽ ചരിത്ര പരമായി വ്യത്യസ്ത മത ങ്ങളും ഉണ്ട്. പല വിധ ത്തി ലുള്ള ആളുകൾ, വിവിധ സമു ദായ ങ്ങളിൽ നിന്നുള്ള വർ, വിവിധ വിശ്വാസ ങ്ങൾ ഉള്ളവർ.  ഇവയെല്ലാം സംരക്ഷിക്ക പ്പെടേണ്ട താണ്.

ഒരു മത ത്തിനും ഇതിൽ കൈ കടത്തുന്നതിനോ ഇവ തകർക്കുന്ന തിനോ അവകാശമില്ല. അങ്ങിനെ ചെയ്യു ന്നതും തെറ്റാണ് ദലൈലാമ പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അമേരിക്കയാണ് യുദ്ധത്തിന് തിരികൊളുത്തുന്നതെന്ന് ഉത്തര കൊറിയ

October 12th, 2017

north-korea-trump‌_epathram

മോസ്കോ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം അമേരിക്ക ഉത്തര കൊറിയയ്ക്ക് നേരെ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കൊറിയൻ വിദേശകാര്യ മന്ത്രി റിങ് യോ ഹോ. കലഹപ്രിയനായ ട്രംപിന്റെ പ്രസ്താവനകളാണ് യുദ്ധത്തിന്റെ സാഹചര്യം ഉണ്ടാക്കുന്നതെന്ന് ഉത്തര കൊറിയ കുറ്റപ്പെടുത്തി.

ഉത്തര കൊറിയ തുടർച്ചയായ ആണവ പരീക്ഷണങ്ങൾ നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതിനെതിരെ ആരോപണ പ്രത്യാരോപണങ്ങളുമായി അമേരിക്കൻ കൊറിയൻ നേതാക്കൾ ഐക്യരാഷ്ട്ര സഭയിൽ എത്തിയിരുന്നു.റഷ്യയുടെ വാർത്താ ഏജൻസിയുമായി സംസാരിക്കുകയായിരുന്നു കൊറിയൻ വിദേശകാര്യ മന്ത്രി.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുഖം മറച്ചു കൊണ്ട് വസ്ത്രം ധരിക്കുന്ന തില്‍ ഓസ്ട്രിയ യില്‍ നിരോധനം

October 3rd, 2017

burqa-niqab-face-veil-ban-in-austria-ePathram
വിയന്ന : മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചു കൊണ്ടുള്ള നിയമം 2017 ഒക്ടോബര്‍ 1 മുതല്‍ ഓസ്ട്രിയ യില്‍ പ്രാബല്യ ത്തില്‍ വന്നു.

ബുര്‍ഖ, പര്‍ദ്ദ, നിഖാബ് പോലെ യുള്ളതും മുഖം പൂര്‍ണ്ണ മായി മറക്കു ന്നതു മായ വസ്ത്ര ങ്ങള്‍ പൊതു സ്ഥല ങ്ങളി ലും മറ്റും ഉപ യോഗി ക്കു വാന്‍ പാടില്ല. നിയമം ലംഘി ക്കുന്നർ 150 യൂറോ അല്ലെങ്കിൽ 132 പൗണ്ട് (ഏക ദേശം 111, 560 രൂപ) പിഴ അട ക്കേണ്ടി വരും.

burqa-ban-in-france

രാജ്യത്ത് എത്തുന്ന സന്ദര്‍ ശകര്‍ ക്കും വിനോദ സഞ്ചാരി കള്‍ക്കും പുതിയ നിയമം ബാധകമാണ് എന്ന് ‘ഇന്‍ഡി പെന്‍ഡന്റ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു.  നിയമം ലംഘി ക്കുന്ന വരെ ബലം പ്രയോഗിക്കാനും പൊലീസിന് അധി കാര മുണ്ട്.

എന്നാല്‍ മഞ്ഞു കാലത്തും പൊതു സ്ഥല ങ്ങ ളില്‍ അവ തരി പ്പിക്കുന്ന പ്രത്യേക കലാ രൂപ ങ്ങളിലും ആശു പത്രി കളി ലും പൂർണ്ണ മായി മുഖം മറക്കു വാനും നിരോധന ത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

burqa-ban-france-epathram

മുഖം പൂര്‍ണ്ണ മായി മറയുന്ന വസ്ത്ര ധാരണ ത്തിനു 2011 ല്‍ ഫ്രാന്‍സി ലാണ് ആദ്യ മായി നിരോധനം വരുന്നത്. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയ നിലെ വിവിധ രാജ്യ ങ്ങളും ഈ നടപടി വ്യാപകമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫാദര്‍. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു

September 12th, 2017

father-tom-uzhunnalil-released-ePathram
ഒമാൻ : ഭീകരര്‍ തട്ടി ക്കൊണ്ടു പോയിരുന്ന ഫാദര്‍.ടോം ഉഴുന്നാ ലിലിനെ മോചിപ്പിച്ചു. 2016 മാര്‍ച്ച് നാലി നാണ് യെമ നിലെ ഏദനി ലുള്ള മിഷനറീസ് ഓഫ് ചാരിറ്റി യുടെ വൃദ്ധ സദന ത്തില്‍ നിന്നും ഫാ. ടോമിനെ ഭീകരര്‍ തട്ടി ക്കൊണ്ടു പോയി രുന്നത്.

ഒമാന്‍ സര്‍ക്കാ രിന്റെ സഹായ ത്തോടെയാണ് മോചനം സാദ്ധ്യമായത്. ഒമാൻ സമയം ചൊവ്വാഴ്ച പുലർച്ചെ യാണ് ഫാ. ടോം ഒഴുന്നാൽ മോചിതനായത് എന്ന് ഒമാന്‍ വിദേശ കാര്യ മന്ത്രാ ലയം അറി യിച്ചു. തുടര്‍ന്ന് മോചന വിവരം സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജും ട്വീറ്റ് ചെയ്തു

കോട്ടയം രാമപുരം സ്വദേശി യാണ് ടോമി ജോര്‍ജ്ജ് എന്ന് പേരുള്ള ഫാദര്‍ ടോം ഉഴുന്നാലില്‍.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഗൗരി ലങ്കേഷ് വധം : ഒരാള്‍ കസ്റ്റഡിയില്‍

September 11th, 2017

media-personality-and-social-activist-gauri-lankesh-ePathram

ബാംഗ്ലൂരു : ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശി കസ്റ്റഡിയില്‍. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഗൗരി കൊല്ലപ്പെട്ട ഗാന്ധി ബസാറിലെ അവരുടെ ഓഫീസ് മുതല്‍ വീടു വരെയുള്ള വഴികളിലെ സിസിടിവി പരിശോധനയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലീസുമായി കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനിടയിലാണ് ഇയാല്‍ ആന്ധ്ര സ്വദേശിയാണെന്ന് വ്യക്തമായത്. കൊലപാതകവുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗൗരി ലങ്കേഷിന്റെ കൊലപാതകം : ഇന്ത്യന്‍ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു

September 7th, 2017

media-personality-and-social-activist-gauri-lankesh-ePathram
ന്യൂയോര്‍ക്ക് : കർണ്ണാ ടകയിലെ മുതിര്‍ന്ന പത്ര പ്രവര്‍ ത്തകയും എഴുത്തു കാരിയും ഫാസിസ്റ്റ് വിമര്‍ശ കയു മായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവ ത്തില്‍ ഇന്ത്യന്‍ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതി ഷേധം രേഖ പ്പെടുത്തി.

ഗൗരി ലങ്കേഷ് വെടി യേറ്റു മരിച്ച സംഭവം മാധ്യമ ലോക ത്തെ ഞെട്ടിച്ചു. ഡോ. എം. എം. കല്‍ബൂര്‍ഗി യുടേ തിന് സമാന മായ അന്ത്യമാണ് ഗൌരി ലങ്കേഷിന്റെത്.

കല്‍ബൂര്‍ഗി കൊല്ല പ്പെട്ടിട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും കൊലയാളി കളെ ഇതു വരെ പിടി കൂടി യിട്ടില്ല. ഇതിനെ തിരെ ഗൗരി ലങ്കേഷ് അടക്ക മുള്ള എഴുത്തു കാരും ചിന്ത കരും കഴിഞ്ഞ ദിവസം കർണ്ണാ ടക യില്‍ പ്രതി ഷേധ പ്രകടന ങ്ങള്‍ സംഘടി പ്പിച്ചിരുന്നു.

ജനാധി പത്യ ത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും നേരേ യുള്ള ഫാസിസ്റ്റു ശക്തി കളുടെ കടന്നു കയറ്റ ത്തിനെരേ മോഡി ഗവണ്‍ മെന്റ് ശക്ത മായ നട പടി കള്‍ സ്വീക രിക്ക ണം എന്നും കൊലയാളി കളെ ഉടന്‍ അറസ്റ്റു ചെയ്യണം എന്നും ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡണ്ട് ശിവന്‍ മുഹമ്മ, സെക്രട്ടറി ഡോ. ജോര്‍ജ്ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാടാപുറം, മധു കൊട്ടാര ക്കര എന്നിവർ പ്രസ്താവന യില്‍ ആവശ്യ പ്പെട്ടു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം : ട്രംപ്

August 22nd, 2017

Trump_epathram

വാഷിംഗ്ടണ്‍ : പാക്കിസ്ഥാനെ പരസ്യമായി വിമര്‍ശിച്ചും ഇന്ത്യയെ പരോക്ഷമായി അനുകൂലിച്ചും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നത് പാക്കിസ്ഥാന്‍ ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യു.എസ് സൈന്യം അഫ്ഗാനില്‍ തന്നെ തുടരുമെന്നും ട്രംപ് അറിയിച്ചു.

പാ‍ക്കിസ്ഥാന്റെ ഈ നയം ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും തീവ്രവദികളെ സംരക്ഷിക്കുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന് അവരുടേതായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിന് അമേരിക്ക പിന്തുണയ്ക്കുമെന്നും ഇതിനു വേണ്ടി ഇന്ത്യ കോടിക്കണക്കിന് ഡോളറാണ് ചെലവിടുന്നതെന്നും ട്രംപ് അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചൈനീസ് വന്‍മതിലിനിടയില്‍ അതിവേഗ റെയില്‍പാത
Next »Next Page » ഗൗരി ലങ്കേഷിന്റെ കൊലപാതകം : ഇന്ത്യന്‍ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine