നൈജീരിയയില്‍ അനിശ്ചിതകാലപണിമുടക്ക് തുടരും

January 16th, 2012

nigeria-protests-epathram

ലാഗോസ്: ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാഷ്ട്രമായ നൈജീരിയയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള സബ്സിഡി പിന്‍വലിച്ചതിനെതിര തൊഴിലാളി യൂണിയനുകള്‍ തുടങ്ങിയ അനിശ്ചിതകാലപണിമുടക്ക് അവസാനിപ്പിക്കാനായി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ചര്‍ച്ചയില്‍  നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലക്ക് ജോനാഥനും തൊഴിലാളി യൂണിയന്‍ നേതാക്കളും പങ്കെടുത്തിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതോടെ  പണിമുടക്ക് തുടരുമെന്ന് യൂണിയന്‍ നേതാവ് അബ്ദുല്‍ വാഹിദ് ഉമര്‍ അറിയിച്ചു. എന്നാല്‍ സുരക്ഷ പരിഗണിച്ച്  തെരുവുകളില്‍ നിന്ന് പ്രതിഷേധപ്രകടനങ്ങള്‍ കഴിവതും ഒഴിവാക്കുമെന്നും വാഹിദ് ഉമര്‍ കൂട്ടിച്ചേര്‍ത്തു. എണ്ണ ഉത്പാദനത്തില്‍ ലോകത്ത് ആറാം സ്ഥാനമുള്ള നൈജീരിയയിലെ പണിമുടക്ക് ആഗോള എണ്ണ വിപണിയെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജനുവരി ഒന്നുമുതല്‍ നൈജീരിയയില്‍  ജനങ്ങള്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന എണ്ണ സബ്സിഡി പിന്‍വലിച്ചിരുന്നു. അതോടെ ഇന്ധനത്തിന്റെ വില  ഇരട്ടിയായി. ഇതാണ്  ദാരിദ്യ്രത്തില്‍ കഴിയുന്ന ജനങ്ങളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. ഇതിനകം  നിരവധി തവണ പ്രസിഡന്റുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞെങ്കിലും സാമ്പത്തികമായി പിടിച്ചുനില്‍ക്കാനാവില്ലെന്ന് പറഞ്ഞ്  നടപടി പിന്‍വലിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല.


- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്ക് പ്രധാനമന്ത്രി ഗിലാനിക്കെതിരെ കോടതിയലക്ഷ്യ കേസ്

January 16th, 2012
Asif-Ali-Zardari-epathram
ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യുസുഫ് റാസാ ഗീലാനിക്കെതിരെ പാക്കിസ്ഥാന്‍ സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തു. അഴിമതി ആരോപണങ്ങളില്‍ നിന്നും പ്രസിഡണ്ടിന് നിയമ പരിരക്ഷ നല്‍കുന്ന  ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ് നടപ്പാക്കിയതിനതിനാണ് കേസ്. ജനുവരി 19ന് കോടതിയില്‍ ഹാജരാകുവാനാണ് ഏഴംഗ സുപ്രീം കോടതി ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. 2009-ല്‍ ഈ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു.    2007-ല്‍ മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷാറഫ് അധികാരത്തില്‍ ഇരിക്കുമ്പോളാണ് ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്. ഈ ഓര്‍ഡിനന്‍സിന്റെ പിന്‍ബലത്തില്‍ അധികാരമൊഴിഞ്ഞ സമയത്ത് വിചാരണയ്ക്ക് വിധേയനകാതെ പര്‍വേസ് മുഷാറഫിന് രാജ്യം വിട്ടു പോകുവാന്‍ സാധിച്ചു. ഇതിന്റെ പിന്‍‌ബലത്തിലാണ് ബേനസീര്‍ ബൂട്ടോ രാജ്യത്തേക്ക് തിരിച്ചു വന്നതും സര്‍ദാരിക്ക് പ്രധാനമന്ത്രിയാകുവാന്‍ സാധിച്ചതും.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ശാസ്ത്രജ്ഞന്റെ വധത്തിന് പിന്നില്‍ അമേരിക്ക എന്ന് ഇറാന്‍

January 16th, 2012

terrorist-america-epathram

ടെഹ്‌റാന്‍ : ഇറാന്റെ ആണവ ശാസ്ത്രജ്ഞനെ ബോംബ്‌ സ്ഫോടനത്തില്‍ കൊലപ്പെടുത്തിയതിനു പിന്നില്‍ അമേരിക്കയാണെന്ന് ഇറാന്‍ ആരോപിച്ചു. ഇതിനു തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ഇറാന്‍ അറിയിച്ചു. കാന്തശക്തി ഉപയോഗിച്ച് ശാസ്ത്രജ്ഞന്‍ സഞ്ചരിച്ച കാറിന്റെ വാതിലില്‍ ബോംബ്‌ ഒട്ടിച്ചു വെക്കുകയായിരുന്നു. ബോംബ്‌ സ്ഫോടനത്തില്‍ 32 കാരനായ ആണവ ശാസ്ത്രജ്ഞന്‍ മുസ്തഫ അഹമ്മദി റോഷനും അദ്ദേഹത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. ഈ വധത്തിന്റെ ആസൂത്രണവും സഹായവും ചെയ്തത് അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. ആണെന്ന് ഇറാന്റെ വിദേശ കാര്യ മന്ത്രാലയം ഇറാനിലെ സ്വിസ്സ് അംബാസഡര്‍ക്ക് കൈമാറിയ എഴുത്തില്‍ വ്യക്തമാക്കി. അമേരിക്കയ്ക്ക് നേരിട്ട് നയതന്ത്ര ബന്ധമില്ലാത്ത ഇറാനില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് സ്വിസ്സ് എംബസിയാണ്.

ഇറാന്റെ ശത്രുക്കളായ അമേരിക്കയും ബ്രിട്ടനും സയണിസ്റ്റ്‌ ഭരണകൂടവും (ഇസ്രയേലിനെ ഇറാന്‍ ഇങ്ങനെയാണ് സംബോധന ചെയ്യുന്നത്) തങ്ങളുടെ ദുഷ്‌പ്രവര്‍ത്തികള്‍ക്ക് മറുപടി പറയേണ്ടി വരും എന്നും ഇറാന്‍ മുന്നറിയിപ്പ്‌ നല്‍കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫ്രാന്‍സിന്‍റെയും സ്‌പെയിനിന്‍റെയും ക്രെഡിറ്റ് റേറ്റിങ് വീണ്ടും തരംതാഴ്ത്തി

January 14th, 2012

france-spain-italy-credit-rating-epathram

പാരിസ്: മാന്ദ്യത്തെ നേരിടാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഈയിടെ സ്വീകരിച്ച നടപടികള്‍ ഗുണകരമാകാത്ത പശ്ചാത്തലത്തില്‍ യൂറോ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കികൊണ്ട് ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി എന്നിവയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തി. ഫ്രാന്‍സിന്റെ റേറ്റിങ് AAA യില്‍ നിന്ന് AA+ ആയാണ് താഴ്ത്തിയത്. ഇറ്റലിയുടേത് രണ്ട് പോയന്റ് താഴ്ത്തി BBB+ഉം സ്‌പെയിനിന്റേത് Aയുമായി കുറച്ചു. ഗ്രീസിനെ ഒഴിവാക്കികൊണ്ടുള്ള റേറ്റിങ്ങില്‍ 17 യൂറോ സോണ്‍ രാജ്യങ്ങളില്‍ 16 എണ്ണത്തിന്റെയും റേറ്റിങ് പുതുക്കിയിട്ടുണ്ട്. സൈപ്രസ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവയുടെ റേറ്റിങ് രണ്ട് പോയന്റ് വീതം കുറച്ചപ്പോള്‍, ഓസ്ട്രിയ, ഫ്രാന്‍സ്, മാള്‍ട്ട, സ്‌ലൊവാക്യ, സ്‌ലൊവേനിയ എന്നിവയുടേത് ഒന്നുവീതം താഴ്ത്തി. ജര്‍മനി ഉള്‍പ്പെടെ മറ്റുള്ളവയുടെ റേറ്റിങ്ങില്‍ മാറ്റമില്ല.  പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സാണ് (എസ്. ആന്‍ഡ്. പി) ഇവയെ തരംതാഴ്ത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

മ്യാന്‍മാറില്‍ രാഷ്ട്രീയ തടവുകാരടക്കം 651പേരെ വിട്ടയച്ചു

January 14th, 2012

Min-Ko-Naing-Myanmar-epathram

ബാങ്കോക്ക് : മ്യാന്‍മാറില്‍  വിദ്യാര്‍ത്ഥി പ്രക്ഷോഭ തലവന്‍ മിന്‍ കോ നൈങും പ്രമുഖ രാഷ്ട്രീയ തടവുകാരുമടക്കം 651 പേരെ മ്യാന്‍മാര്‍ പട്ടാള ഭരണകൂടം ജയില്‍ മോചിതരാക്കി. എന്നാല്‍ ഇതില്‍ എത്രപേര്‍ എത്ര രാഷ്ട്രീയതടവുകാര്‍ ഉണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പടുത്തിയിട്ടില്ല. 1988 ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ പ്രവര്‍ത്തകരും 2007 ലെ പ്രതിഷേധങ്ങളില്‍ അറസ്റ്റിലായ ബുദ്ധ സന്യാസിമാരെയുമാണ് സര്‍ക്കാര്‍ വിട്ടയച്ചരില്‍ പെടും. റംഗൂണില്‍ നിന്നും 545 കിലോമീറ്റര്‍ അകലെ തായേട്ട് നഗരത്തിലെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ മിന്‍ കോ നൈങ്ങിനെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം എത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പ്രധാനമന്ത്രി ഖിന്‍ ന്യോത്, ഷാന്‍ നേതാവ് ഉ ഖുന്‍ ടുന്‍ ഉ, ഇലക്‌ട്രോണിക് മാധ്യങ്ങളെ ദുപയോഗം ചെയ്തുവെന്ന കുറ്റത്തിന് 65 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന നിലാര്‍ തെയ്ന്‍ തുടങ്ങിയവരും വിട്ടയക്കപ്പെട്ടവരില്‍ പെടും

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാഖ് ശിയ തീര്‍ഥാടന കേന്ദ്രത്തില്‍ ചാവേര്‍ സ്ഫോടനം: 25 പേര്‍ കൊല്ലപ്പെട്ടു

January 14th, 2012

Suicide-attack-Iraq-pilgrims-20-dead-epathram

ബസറ: ഇറാഖിലെ പ്രധാന നഗരമായ ബസറയിലെ അര്‍ബഈന്‍ സ്മാരകത്തിലെ ശിയ തീര്‍ഥാടന കേന്ദ്രത്തില്‍ ശനിയാഴ്ചയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായും 40 പേര്‍ക്ക് പരിക്കേറ്റതായും ബസറയിലെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ആഡംബര യാത്രാകപ്പല്‍ മുങ്ങി 6 മരണം

January 14th, 2012

Italian-cruise-ship-wreck-epathram

റോം: ആഡംബര യാത്രാകപ്പലായ കോസ്റ്റ കോണ്‍കോര്‍ഡിയ ഇറ്റലിയില്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് ആറുപേര്‍ മരിച്ചു മുങ്ങിയ കപ്പലില്‍ നിന്ന് നാലായിരത്തിലധികം പേരെ രക്ഷപെടുത്തിയതായി റിപ്പോര്‍ട്ട്‌. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ വംശജന്‍ കപ്പലില്‍ ഉണ്ടായിരുന്നു. സിവിറ്റവിക്ക തുറമുഖത്തുനിന്ന് സവോണയിലേക്കു പുറപ്പെട്ട കപ്പല്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മണല്‍ത്തിട്ടയില്‍ ഇടിച്ചു മുങ്ങുകയായിരുന്നു. ഉടന്‍ തന്നെ കപ്പലിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടര്‍ന്ന് തീരദേശ സേനാംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അഞ്ചു കപ്പലുകളും അനവധി ലൈഫ് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പീഡനം : ഇന്ത്യന്‍ ഡോക്ടര്‍ അമേരിക്കയില്‍ പിടിയിലായി

January 14th, 2012

stethescope-epathram

ന്യൂയോര്‍ക്ക് : തന്റെ പക്കല്‍ ചികിത്സയ്ക്ക് വന്ന മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് അമേരിക്കയില്‍ ഒരു ഇന്ത്യന്‍ ഡോക്ടര്‍ പിടിയിലായി. ഇവരെ താന്‍ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങളും ഫോട്ടോകളും ഇയാള്‍ കുട്ടികള്‍ അറിയാതെ പകര്‍ത്തുകയും ചെയ്തു.

53 കാരനായ ഡോക്ടര്‍ രാകേഷ്‌ പണ്‍ ആണ് ന്യൂയോര്‍ക്കിലെ തന്റെ വസതിയോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ ചികില്‍സയ്ക്കായി വന്ന പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ചികിത്സയ്ക്കായാണ് കുട്ടികളെ അവരുടെ മാതാപിതാക്കള്‍ ഡോക്ടറുടെ അടുത്ത് വിശ്വസിച്ച് ഏല്‍പ്പിച്ചത്‌ എന്നും ഈ വിശ്വാസത്തെയാണ് ഡോക്ടര്‍ വഞ്ചിച്ചത് എന്നും ഡോക്ടര്‍ക്ക്‌ എതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പീഡനം എന്ന കുറ്റകൃത്യത്തിന് പുറമേ ലൈസന്‍സുള്ള ഒരു ഭിഷഗ്വരന്‍ എന്ന നിലയില്‍ ഇയാള്‍ “ആരെയും ഉപദ്രവിക്കില്ല” എന്ന സത്യപ്രതിജ്ഞയുടെ ലംഘനം കൂടി നടത്തിയതായി അധികൃതര്‍ അറിയിച്ചു.

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര്‍ ഇത് “ചികില്‍സ” ആണെന്ന് രേഖകള്‍ ഉണ്ടാക്കി ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും പണം തട്ടിയെടുക്കുകയും ചെയ്തതായി അധികൃതര്‍ കണ്ടെത്തി.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

280 പ്രാവശ്യം പീഡനം നടത്തിയ പുരോഹിതന്‍ പിടിയില്‍

January 13th, 2012

pastor-epathram

ബെര്‍ലിന്‍ : മൂന്ന് ആണ്‍കുട്ടികളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച റോമന്‍ കത്തോലിക്കാ പുരോഹിതന്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. 280 പ്രാവശ്യം താന്‍ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് പുരോഹിതന്റെ മൊഴി. 46 കാരനായ ഇയാളെ സഭയുടെ ചുമതലകളില്‍ നിന്നും സസ്പെന്‍ഡ്‌ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച കോടതിയില്‍ വിചാരണ നേരിട്ട ഇയാള്‍ കുറ്റം സമ്മതിച്ചുവെങ്കിലും താന്‍ ചെയ്ത കുറ്റത്തില്‍ പശ്ചാത്താപം ഒന്നും പ്രകടിപ്പിച്ചില്ല.

9 മുതല്‍ 15 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരകളാക്കിയത്. ഇതില്‍ ഒരു കുട്ടി തന്റെ അമ്മയോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈയില്‍ പുരോഹിതന്‍ പോലീസ്‌ പിടിയില്‍ ആയത്.

പുരോഹിതന്റെ പീഡനത്തിന് ഇരകളായ കുട്ടികളെ പോലെ തന്നെ കത്തോലിക്കാ സഭയ്ക്കും പ്രതിയുടെ കൃത്യങ്ങള്‍ വന്‍ ദുരന്തമാണ് വരുത്തിയത്‌ എന്ന് സഭാ വക്താവ് പ്രസ്താവിച്ചു.

പോപ്‌ ബെനഡിക്ട് പതിനാറാമന്റെ ജന്മനാടായ ജര്‍മ്മനിയില്‍ ദശാബ്ദങ്ങളായി നടന്നു വരുന്ന നിരവധി പുരോഹിത പീഡന കഥകള്‍ പുറത്തു വന്നത് സഭയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സര്‍ദാരി ചികിത്സക്കായി ദുബൈയില്‍

January 12th, 2012

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ രാഷ്ട്രീയ  പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ചികിത്സക്കായി ദുബൈയിലേക്ക് പോയതായി റിപ്പോര്‍ട്ട്.  മുന്‍ പ്രസിഡന്റ് മുശര്‍റഫുമായി സര്‍ദാരി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.   സര്‍ദാരിയും ഗീലാനിയും രാജി വെക്കണമെന്ന ആവശ്യം പാകിസ്താനില്‍ ശക്തി പ്രാപിക്കുകയാണ്. മുന്‍ ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയ മുന്നേറ്റവും, സൈന്യവും ഭരണകൂടവും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലും പാകിസ്ഥാനിലെ പ്രതിസന്ധികള്‍ കൂടുതല്‍ വഷളാക്കി യിരിക്കുകയാണ്. എന്നാല്‍ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ തങ്ങള്‍ പര്യാപ്തരാണെന്ന നിലപാടിലാണ് പാക് ഭരണകൂടം

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മൃതദേഹങ്ങളെ അപമാനിച്ച അമേരിക്കന്‍ സൈനികര്‍ക്കെതിരെ അന്വേഷണം
Next »Next Page » 280 പ്രാവശ്യം പീഡനം നടത്തിയ പുരോഹിതന്‍ പിടിയില്‍ »



  • അമേരിക്കൻ വിസ നയങ്ങളിൽ മാറ്റം
  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine