ഇറാന്‍ – അമേരിക്കന്‍ സംഘര്‍ഷം : എണ്ണ വില കുതിച്ചുയര്‍ന്നു

January 5th, 2012

oil-price-epathram

ന്യൂയോര്‍ക്ക് : അമേരിക്കയുടെ വിമാന വാഹിനി കപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക്‌ പ്രവേശിക്കരുത് എണ്ണ ഇറാന്റെ താക്കീതിനെ തുടര്‍ന്ന് ഉടലെടുത്ത ഇറാന്‍ – അമേരിക്കന്‍ നയതന്ത്ര സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നു. 4.2 ശതമാനം ഉയര്‍ന്ന എണ്ണ വില ചൊവ്വാഴ്ച ബാരലിന് 102.96 ഡോളര്‍ വരെയായി. പ്രതിദിനം 17 ബില്യന്‍ ബാരല്‍ എണ്ണ കടന്ന്‌ പോകുന്ന ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ ഭീഷണി മുഴക്കിയത്‌ ഈ മേഖലയിം വന്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഇറാന്‍ രണ്ട് ഭൂതല – സാമുദ്രിക മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇത് അമേരിക്കന്‍ വിമാന വാഹിനി കപ്പലിനെ ചെറുക്കുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയത്‌. ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിടും എന്ന ഇറാന്റെ ഭീഷണിക്കും ഈ മിസൈല്‍ പരീക്ഷണങ്ങള്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ കുടുങ്ങിയ ഇന്ത്യന്‍ കച്ചവടക്കാരെ മോചിപ്പിച്ചു

January 4th, 2012

chinese-police-epathram

യിവു : കച്ചവടത്തില്‍ ചതിവ് കാണിച്ചതിന് നിയമ വിരുദ്ധമായി ചൈനയില്‍ പിടിയിലായ രണ്ടു ഇന്ത്യന്‍ കച്ചവടക്കാരെയും ഇന്ത്യന്‍ അധികൃതര്‍ ഇടപെട്ട് മോചിപ്പിച്ചു. ചൈനയിലെ കുപ്രസിദ്ധമായ യിവുവില്‍ കച്ചവട ആവശ്യത്തിനായി എത്തിയ ഇവരെ നേരത്തെ നടത്തിയ ഇടപാടിന്റെ പണം നല്‍കാത്തതിനാലാണ് ചൈനീസ്‌ കച്ചവടക്കാര്‍ പിടികൂടി തടവിലിട്ടത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ ദിവസങ്ങളായി തങ്ങള്‍ ദുരിതം അനുഭവിക്കുകയാണ് എന്ന് ഇതില്‍ ഒരു കച്ചവടക്കാരനായ ദീപക്‌ രഹേജയുടെ ടെലിഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ തടവില്‍ നിന്ന് വിമുക്തമാക്കാനായി ഇന്ത്യന്‍ അധികൃതര്‍ ചൈനീസ്‌ അധികൃതരുമായി ബന്ധപ്പെട്ടു. ഇതേ തുടര്‍ന്ന് ഷാങ്ഹായ്‌ പോലീസ്‌ പ്രശ്നത്തില്‍ ഇടപെടുകയും കച്ചവടക്കാരെ മോചിപ്പിക്കുകയുമായിരുന്നു. ഇവരെ തടവില്‍ വെച്ച ചൈനീസ്‌ കച്ചവടക്കാരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

വ്യാജ സി. ഡി. കള്‍, പകര്‍പ്പകവാശം ലംഘിച്ചു നിര്‍മ്മിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ എന്നിങ്ങനെ ഒട്ടേറെ നിയമവിരുദ്ധ കച്ചവടം നടത്തുന്നതില്‍ കുപ്രസിദ്ധമാണ് യിവു.

ഇന്ത്യന്‍ കച്ചവടക്കാര്‍ സത്യസന്ധമായി കച്ചവടത്തില്‍ ഏര്‍പ്പെടണം എന്ന് ചൈനീസ്‌ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കാര്യം ഇന്ത്യന്‍ അധികൃതര്‍ ഇവിടെ വന്നു കച്ചവടം നടത്തുന്ന കച്ചവടക്കാരെ ബോധവല്‍ക്കരിക്കണം എന്നും ചൈന ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നൈജീരിയയില്‍ വംശീയസംഘര്‍ഷം; മരണം 66 ആയി

January 3rd, 2012

nigeria-riots-epathram

അബുജ: നൈജീരിയയിലെ എബോണി സ്റ്റേറ്റില്‍ വംശീയ വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 66 ആയി. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് തെക്കുകിഴക്കന്‍ പ്രവിശ്യയായ ഇബോണിയിലെ ഇഷേലു ജില്ലയില്‍ ബദ്ധവൈരികളായ ഇസ്സ, ഇസിലോ വംശീയര്‍ തമ്മിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. കൃഷിയെ ആശ്രയിച്ചുകഴിയുന്ന ഇവര്‍ക്കിടയില്‍ ഭൂമിയെച്ചൊല്ലി തര്‍ക്കം നേരത്തേ നിലവിലുണ്ട്. ബോകോ ഹറം തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് രാജ്യത്ത് പുതിയ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

സംഘര്‍ഷത്തില്‍ ഒരു പോലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടു. പ്രദേശം സന്ദര്‍ശിച്ച പ്രവിശ്യാ ഗവര്‍ണര്‍ മാര്‍ട്ടിന്‍ എലേച്ചി ജനങ്ങളോടു സമചിത്തത പാലിക്കാന്‍ അഭ്യര്‍ഥിച്ചു. അതിനിടെ, നൈജീരിയയില്‍ ഇസ്‌ലാമിക തീവ്രവാദ സംഘടനയായ ‘ ബോകോ ഹറാം ‘ ക്രിസ്മസ് ദിനത്തില്‍ ആക്രമണം നടത്തിയ പ്രദേശങ്ങളില്‍ പ്രസിഡന്‍റ് ഗുഡ്‌ലക്ക് ജൊനാഥന്‍ ഞായറാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ക്രിസ്തീയ ദേവാലയങ്ങളില്‍ നടന്ന സ്‌ഫോടനപരമ്പരയില്‍ 49 പേര്‍ മരിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാര്യയുടെ മുന്‍ പ്രണയം തൊണ്ണൂറ്റൊമ്പതുകാരന്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു

January 3rd, 2012
Divorce-epathram
റോം: തന്റെ ഭാര്യക്ക് അറുപതു വര്‍ഷം മുമ്പ് മറ്റൊരാളുമായി പ്രണയമുണ്ടായിരുന്നു എന്ന് അടുത്തിടെ കണ്ടെത്തിയ തൊണ്ണൂറ്റൊമ്പതുകാരന്‍  വിവാഹ മോചനത്തിനൊരുങ്ങുന്നു. ഇറ്റലിക്കാരനായ അന്റോണിയോ ആണ് തന്റെ ഭാര്യ  റോസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാമുകനുമായി നടത്തിയ  എഴുത്തുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്  എഴുപത്തേഴ് വര്‍ഷം പിന്നിട്ട ദാമ്പത്ത്യത്തിനു വിരാമമിടുവാന്‍ കോടതിയെ സമീപിക്കുന്നത്. അടുത്തിടെ പഴയ അലമാരകള്‍ മാറ്റുന്നതിനിടയിലാണ് റോസിനു കാമുകന്‍ അയച്ച പ്രണയലേഖനങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ഭാര്യ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് പറഞ്ഞാണ് അന്റോണിയോ വിവാഹമോചനത്തിനു അപേക്ഷിച്ചു കൊണ്ട് കോടതിയെ സമീപിച്ചത്. അറുപതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ പേരില്‍ തൊ ണ്ണൂറ്റാറുകാരിയായ റോസിനെ ഉപേക്ഷിക്കരുതെന്ന് മക്കളും കൊച്ചുമക്കളും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് അന്റോണിയോയോട് അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ല. റോസിന്റേയും അന്റോണിയോയുടേയും പ്രണയ വിവാഹമായിരുന്നു. എന്തായാലും അടുത്ത മാര്‍ച്ചില്‍ കേസില്‍ തീരുമാനമാകും. അങ്ങിനെയെങ്കില്‍ ഒരു പക്ഷെ ഏറ്റവും പ്രായമായ വ്യക്തികളുടേയും ഒപ്പം ദീര്‍ഘമായ ദാമ്പത്യത്തിന്റേയും പേരില്‍ ഈ വിവാഹ മോചന കേസ് ഗിന്നസ് ബുക്കിലും ഇടം പിടിച്ചേക്കും.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹോര്മുസ്‌ കടലിടുക്ക്‌ അടയ്ക്കില്ല : ഇറാന്‍

January 1st, 2012

strait-of-hormuz-epathram

ലോകത്തിന്റെ എണ്ണ കപ്പലുകളുടെ പ്രധാന യാത്രാ മാര്‍ഗ്ഗമായ ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിടും എന്ന ഭീഷണിയില്‍ നിന്നും ഇറാന്‍ പുറകോട്ട് പോയി. ഇറാന്റെ എണ്ണ കയറ്റുമതിയ്ക്ക് മേല്‍ പാശ്ചാത്യ ലോകം അന്താരാഷ്‌ട്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിട്ടു കൊണ്ട് തങ്ങള്‍ പ്രതികരിക്കും എന്ന് കഴിഞ്ഞ ദിവസം ഇറാന്റെ ഉപ രാഷ്ട്രപതി മൊഹമ്മദ്‌ റേസാ റഹീമി പ്രഖ്യാപിച്ചിരുന്നു. ആഗോള എണ്ണ ചരക്ക്‌ ഗതാഗതത്തിന്റെ ആറില്‍ ഒരു ഭാഗം ആശ്രയിക്കുന്ന ഈ കടല്‍ മാര്‍ഗ്ഗം തങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തടയാന്‍ ആവും എന്ന് ഇറാന്റെ നാവിക സേനാ മേധാവിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ കടലിടുക്ക്‌ അടയ്ക്കുക എന്ന തന്ത്രം തങ്ങള്‍ ഇപ്പോള്‍ പ്രയോഗിക്കില്ല എന്നും പാശ്ചാത്യ ഭീഷണിയെ നേരിടാന്‍ മറ്റു തന്ത്രങ്ങളെയാണ് തങ്ങള്‍ ആശ്രയിക്കുക എന്നുമാണ് ഇന്ന് ഇറാന്റെ സൈനിക വെബ് സൈറ്റില്‍ ഒരു ഉയര്‍ന്ന സൈനിക കമാണ്ടര്‍ വെളിപ്പെടുത്തിയത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിറിയ : 17 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു

December 31st, 2011

syrian protests-epathram

ബെയ്റൂട്ട് : അറബ് ലീഗ് നിരീക്ഷകരുടെ സാന്നിദ്ധ്യത്തിലും സിറിയയില്‍ പ്രതിഷേധ പ്രകടനം നടത്തുന്നവര്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധ സമരത്തിന് എതിരെ നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഹോംസ് നഗരത്തില്‍ നടന്ന വെടിവെപ്പില്‍ 5 സുരക്ഷാ ഭടന്മാര്‍ കൂടി കൊല്ലപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചി

December 28th, 2011

pirates-epathram

മുംബൈ : ഒമാന്‍ തീരത്തിനടുത്ത് വെച്ച് ഇറ്റാലിയന്‍ ചരക്കു കപ്പല്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തു. സോമാലിയന്‍ കടല്‍ കൊള്ളക്കാരാണ് കൊള്ളയ്ക്ക് പിന്നില്‍ എന്ന് സംശയിക്കപ്പെടുന്നു. കപ്പല്‍ ജീവനക്കാരില്‍ 7 ഇന്ത്യാക്കാരുമുണ്ട്.

എം. ടി. എന്‍റിക്കോ ലെവോളി എന്ന കപ്പലാണ് കൊള്ളക്കാര്‍ റാഞ്ചിയത്. ഇറാനില്‍ നിന്നും തുര്‍ക്കിയിലേക്ക്‌ പോകുകയായിരുന്ന കപ്പലില്‍ 7 ഇന്ത്യാക്കാര്‍ക്ക്‌ പുറമേ 6 ഇറ്റലി സ്വദേശികളും, 5 ഉക്രൈന്‍ സ്വദേശികളും ഉണ്ടായിരുന്നു.

ഈ സംഭവത്തോടെ കടല്‍ കൊള്ളക്കാരുടെ പിടിയില്‍ ആവുന്ന ഇന്ത്യന്‍ നാവികരുടെ എണ്ണം 43 ആയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ തരംഗം

December 26th, 2011

imran-khan-epathram

ലാഹോര്‍: മുന്‍ ക്രിക്കറ്റ് താരവും തഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാനില്‍ തരംഗം സൃഷ്ടിക്കുന്നു. അഴിമതി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കറാച്ചിയില്‍ ഇമ്രാന്‍ ഖാന്‍ സംഘടിപ്പിച്ച റാലിയില്‍ ഒരു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളും അനുയായികളും ഇമ്രാന്‍റെ പാര്‍ട്ടിയിലേക്ക് ഒഴുകുകയാണ്. വരാനിരിക്കുന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍റെ പാര്‍ട്ടി അവഗണിക്കാനാവാത്ത ഒരു ശക്തിയായി മാറുന്നതിന്‍റെ ലക്ഷണമാണ് പാകിസ്ഥാനില്‍ കണ്ടു കൊണ്ടിരിക്കുന്നത്.

പാകിസ്താനെ ഒരു ഇസ്ലാമിക ക്ഷേമ രാഷ്ട്രമാക്കി ഉയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് മുന്‍ ദേശീയ ക്രിക്കറ്റ്‌ ടീം നായകന്‍ പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നീതിയും ഉറപ്പാക്കുകയാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയം. മനുഷ്യത്വവും നീതിയും അടിസ്ഥാനമാക്കിയ ഭരണ നിര്‍വഹണ സമ്പ്രദായമാണ് ഇസ്ലാം മുന്നോട്ടു വയ്ക്കുന്നത്. നിര്‍ഭാഗ്യവശാല്‍ പാക്കിസ്ഥാന്‍ അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറിയിരിക്കുകയാണ്. അഴിമതിയില്‍ നിന്നും രാജ്യത്തെ മുക്തമാക്കുകയാണ് പ്രഥമ പരിഗണന എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന് ക്രിക്കറ്റ്‌ ലോകകപ്പ്‌ നേടി കൊടുത്ത അതേ ആവേശമാണ് ഇമ്രാനും അണികളും പ്രകടിപ്പിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

തെരഞ്ഞെടുപ്പ്‌ സുഗമമാക്കാന്‍ രാജ്യം വിടുമെന്ന് സാലെ

December 25th, 2011

ali-abdullah-saleh-epathram

സനാ : ഇടക്കാല സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സുഗമമാക്കാനായി താന്‍ കുറച്ചു നാള്‍ യെമനില്‍ നിന്നും മാറി നില്‍ക്കും എന്ന് യെമന്റെ പ്രസിഡണ്ടായ അലി അബ്ദുള്ള സാലെ അറിയിച്ചു. താന്‍ അമേരിക്കയിലേക്ക്‌ പോവും. എന്നാല്‍ ഇത് ചികിത്സയ്ക്ക് വേണ്ടി ഒന്നുമല്ല. താന്‍ പരിപൂര്‍ണ്ണ ആരോഗ്യവാനാണ്. എന്നാല്‍ മാദ്ധ്യമങ്ങളില്‍ നിന്നും ജനശ്രദ്ധയില്‍ നിന്നും അകന്നു നിന്ന്, ഇടക്കാല്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ സുഗമമാക്കാന്‍ വേണ്ടിയാണ് താന്‍ രാജ്യം വിടുന്നത്. എന്നാല്‍ എന്നാണ് പോവുന്നത് എന്ന് അദ്ദേഹം പറഞ്ഞില്ല.

താന്‍ തിരികെ യെമനില്‍ തന്നെ തിരികെ വരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പുറകില്‍ അടി പതറാതെ നിന്നവരെ താന്‍ കൈവിടില്ല. പ്രതിപക്ഷ കക്ഷികള്‍ക്ക്‌ കരുത്ത് പകരാനായി താന്‍ തിരികെ വന്ന് തെരുവുല്‍ ഇറങ്ങും എന്നും അദ്ദേഹം വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റഷ്യയില്‍ പുടിന്‍ വിരുദ്ധ സമരം രൂക്ഷമാകുന്നു

December 25th, 2011

russia-demonstration-opposition-rally-putin-epathram

മോസ്കോ: റഷ്യയില്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ പുടിനെതിരെയുള്ള സമരം രൂക്ഷമാകുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ചാണ് കനത്ത മഞ്ഞിനെയും തണുപ്പിനേയും അവഗണിച്ച് മോസ്കോയില്‍ പടുകൂറ്റന്‍ റാലി നടന്നത്. പതിനായിരങ്ങള്‍ പങ്കെടുത്ത രണ്ടുകിലോമീറ്ററിലധികം നീളമുള്ള പ്രതിഷേധ റാലിയില്‍ പുടിനെതിരായ പ്രതിഷേധം അണപൊട്ടി. ലെനിനിസ്റ്റ്-മാര്‍ക്കിസ്റ്റ് സിദ്ധാന്തങ്ങള്‍ പ്രായോഗികതലത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു സംഭവിച്ച സോവിയറ്റ് യൂണിയന്റെ തകര്‍ച്ച റഷ്യയില്‍ സാമ്പത്തിക രാഷ്ടീയ രംഗത്ത് കടുത്ത അനിശ്ചിതത്വം സൃഷ്ടിച്ചു. പട്ടിണിയും തൊഴിലില്ലായ്മയും റഷ്യന്‍ ജനതയെ വലച്ചു. പുട്ടിന്റെ നേതൃത്വത്തില്‍ വന്ന സര്‍ക്കാറിനെതിരെ നിരവധി അഴിമതിയാരോപണങ്ങള്‍ ഉണ്ടായി. ഡിസംബര്‍ നാലിനു നടന്ന തിരഞ്ഞെടുപ്പില്‍ പുട്ടിന്‍ ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ച് കൃത്രിമം കാണിച്ചുവെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും കൃത്രിമം കാണിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.

-

വായിക്കുക:

Comments Off on റഷ്യയില്‍ പുടിന്‍ വിരുദ്ധ സമരം രൂക്ഷമാകുന്നു


« Previous Page« Previous « ചൈനയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനു തടവു ശിക്ഷ
Next »Next Page » തെരഞ്ഞെടുപ്പ്‌ സുഗമമാക്കാന്‍ രാജ്യം വിടുമെന്ന് സാലെ »



  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine