അന്‍വര്‍ ഇബ്രാഹിം കുറ്റവിമുക്തന്‍

January 10th, 2012

anwar-ibrahim-epathram

മലേഷ്യ: സ്വവര്‍ഗ രതി കേസില്‍ ഏറെ കാലം ജയില്‍ വാസം അനുഭവിക്കുകയും രാഷ്ട്രീയത്തില്‍ നിന്നും പിന്‍ വാങ്ങേണ്ടിയും വന്ന മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം കുറ്റക്കാരനല്ലെന്നു കോടതി വ്യക്തമാക്കി. അദ്ദേഹത്തി നെതിരെ തെളിവായി സമര്‍പ്പിച്ച ഡി. എന്‍. എ പരിശോധനാ ഫലം വിശ്വസനീയമല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇന്നലെ കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ മറ്റു തെളിവുകള്‍ക്കും ശിക്ഷിക്കാന്‍ തക്ക വിശ്വസ്യതയില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. ഒരു വ്യാഴവട്ട ക്കാലത്തി ലധികമായി മലേഷ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ‘പീഡന’ കേസില്‍ അന്‍വര്‍ കുറ്റവിമുക്തനായതു രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പ്രതിപക്ഷം ആഹ്ലാദത്തിലാണ്. അന്‍വറിനെ മോചിപ്പിച്ച കോടതി വിധി അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണ മുന്നണിക്കു തലവേദന സൃഷ്ടിക്കുമെന്നു കരുതപ്പെടുന്നു. എന്നാല്‍, രക്തസാക്ഷി പരിവേഷം നേടിയെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുമോ എന്നറിയാന്‍ കാത്തിരിക്കേണ്ടി വരും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദ് വെനിസ്വേലയില്‍

January 10th, 2012

Mahmoud Ahmadinejad-epathram

കറാക്കസ്: ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദ് അഞ്ച് ദിവസത്തെ ലാറ്റിനമേരിക്കന്‍ പര്യടനം ആരംഭിച്ചു. വെനിസ്വേലയിലെത്തിയ നെജാദിന് അവിടെ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഞായറാഴ്ച കറാക്കസിലെ സൈനിക വിമാനത്താവളത്തിലെത്തിയ നെജാദിനെ വെനിസ്വേലന്‍ വൈസ് പ്രസിഡന്‍റ് ഏലിയാസ് ജോവ മിലാനോയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. പ്രസിഡന്‍റ് ഹ്യൂഗോ  ചാവെസുമായും നെജാദ് കൂടിക്കാഴ്ച നടത്തും. അഞ്ച് ദിവസം നീളുന്ന പര്യടനത്തിനിടെ, കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന നികരാഗ്വ, ക്യൂബ, എക്വഡോര്‍ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.
അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്‍റെയും കടുത്ത ഉപരോധത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം
അമേരിക്കയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള പ്രതിരോധവും സമാന മനസ്കരായ രാജ്യങ്ങളുമായി നവകൊളോണിയല്‍ വിരുദ്ധ കാഴ്ചപ്പാടുകള്‍ പങ്കുവെക്കലുമാണ് പര്യടനത്തിന്‍െറ ഉദ്ദ്യേശമെന്ന് തെഹ്റാനില്‍ യാത്രക്കൊരുങ്ങവെ നെജാദ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെനിയയില്‍ തീവ്രവാദി ആക്രമണത്തിന്‌ സാധ്യത

January 8th, 2012

kenyan-jets-somalia-rebels-epathram

ലണ്ടന്‍: കെനിയ തലസ്‌ഥാനമായ നയ്‌റോബിയില്‍ വന്‍ തീവ്രവാദി ആക്രമണത്തിന്‌ സാധ്യതയെന്ന്‌ ബ്രിട്ടന്റെ മുന്നറിയിപ്പ്‌. തെക്കന്‍ സോമാലിയയില്‍ കെനിയന്‍ വ്യോമസേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അല്‍ ശബാബ് പോരാളികള്‍ക്ക്നേരെ  നടത്തിയ കനത്ത ആക്രമണത്തിന് പ്രതികാരമായി ഉടനെ ആക്രമണം ഉണ്ടാകാന്‍ സാധ്യത യുള്ളതായി  ബ്രിട്ടീഷ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില് പറയുന്നു‍. കെനിയന്‍ വ്യാമസേന നടത്തിയ ആക്രമണത്തില്‍  60 പേര്‍ കൊല്ലപെടുകയും അന്‍പതോളം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ആക്രമണ പദ്ധതികള്‍ ആസൂത്രണത്തിന്റെ അവസാന ഘട്ടത്തിലാകാമെന്നും .കെനിയയിലേക്ക്‌ പോകുന്ന ബ്രിട്ടീഷ്‌ പൗരന്‍മാര്‍  ജാഗ്രത പുലര്‍ത്തണമെന്നും ബ്രിട്ടീഷ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അല്‍-ഖ്വൊയിദയുമായി ബന്ധമുള്ള ഷെബാബ്‌ സംഘടനയാണ്‌ കെനിയയില്‍ പ്രധാനമായും തീവ്രവാദ ഭീഷണി ഉയര്‍ത്തുന്നത്‌. മാംബാസയില്‍ നിന്ന്‌ ബ്രിട്ടീഷ്‌ പൗരന്‍ അറസ്‌റ്റിലായതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കെനിയയിലെത്തിയ ബ്രിട്ടീഷ്‌ പൊലീസിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണ്‌ ഈ മൂന്നറിയിപ്പെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോമാലിയയില്‍ കെനിയ വ്യോമാക്രണം നടത്തി നിരവധി മരണം

January 8th, 2012

somalia-kenya-attack-epathram

ബ്ലൂം ബെര്‍ഗ്: തെക്കന്‍ സോമാലിയയില്‍ കെനിയന്‍ വ്യോമസേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തി നടത്തിയ കനത്ത ആക്രമണത്തില്‍ 60 അല്‍ ശബാബ് പോരാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 50 ഓളം ആളുകള്‍ക്ക് പരിക്ക് പറ്റുകയും  പത്തോളം വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു അക്രമണമെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. കെനിയയ്ക്കുനേരെ തീവ്രവാദ ഭീഷണി ശക്തമായതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു കെനിയയിലെ ആഢംബര റിസോട്ടില്‍ വെച്ച് ബ്രിട്ടീഷ് വിനോദ സഞ്ചാരി കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദികള്‍ അല്‍ശബാബിനാണെന്ന് കെനിയന്‍ ഭരണകൂടം ആരോപിച്ചിരുന്നു. സംഭവത്തിന് ശേഷം സര്‍ക്കാര്‍ അല്‍ശബാബിനെതിരെ ശക്തമായ നടപടികളാണ് കൈകൊണ്ടത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പാക്കിസ്ഥാന്‍

January 8th, 2012

jammu-kashmir-line-of-control-epathram

ഇസ്‌ലാമാബാദ് : ജമ്മു കാശ്മീര്‍ തര്‍ക്ക ഭൂമിയാണെന്നും, ഇത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്ന ഇന്ത്യയുടെ വാദം ശരിയല്ലെന്നും പാക്കിസ്ഥാന്‍ വീണ്ടും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വെബ് സൈറ്റിലെ ഭൂപടത്തില്‍ ജമ്മു കാശ്മീരിനെ തെറ്റായി ചിത്രീകരിച്ചതിന് എതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്ക ഭൂപടം ശരിയാക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെയാണ് പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ്‌ ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പ്രതികരിച്ചത്‌. ഐക്യ രാഷ്ട്ര സഭയുടെ പരിഗണനയിലുള്ള തര്‍ക്ക ഭൂമിയാണ് ജമ്മു കാശ്മീര്‍. ഇതിന്റെ അന്തിമ നില ഇനിയും തീരുമാനിക്കാന്‍ ഇരിക്കുന്നതേയുള്ളൂ എന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ 3 തീവണ്ടികള്‍ കൂട്ടിയിടിച്ചു

January 8th, 2012

indiana-train-collision-epathram

ഇന്‍ഡ്യാന : വടക്ക്‌ പടിഞ്ഞാറന്‍ ഇന്‍ഡ്യാനയില്‍ മൂന്നു ചരക്ക്‌ തീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. സ്ഫോടക ശേഷിയുള്ള ചരക്ക്‌ കയറ്റിയ ഒരു തീവണ്ടി പാളത്തില്‍ അജ്ഞാത കാരണങ്ങളാല്‍ നിര്‍ത്തിയിട്ട നിലയില്‍ കിടന്നിരുന്നതിന്റെ പുറകില്‍ മറ്റൊരു തീവണ്ടി അതിവേഗം വന്നു ഇടിക്കുകയായിരുന്നു. ഇടി കഴിഞ്ഞയുടന്‍ അത്യുഗ്രമായ സ്ഫോടനം നടന്നു. ഏറെ കഷ്ടപ്പെട്ടാണ് അഗിനി ശമന സേനാംഗങ്ങള്‍ തീ അണച്ചത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെക്‌സിക്കോയിലെ മാഫിയ തലവന്‍ എസ്‌ട്രാഡ അറസ്‌റ്റില്‍

January 7th, 2012

Baltazar-Saucedo-epathram

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ മാഫിയ തലവന്‍ ബാള്‍ട്ടസാര്‍ സോസീദോ എസ്‌ട്രാഡയെ (38)മെക്സിക്കന്‍ പോലിസ്‌ അറസ്റ്റ്‌  ഒരു ചൂതാട്ട കേന്ദ്രത്തില്‍ സ്‌ഫോടനം നടത്തി 52 പേരെ വധിച്ചകേസില്‍ പിട്ടികിട്ടാപുള്ളിയായിരുന്നു ഇയാള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റിലാണ്‌ തനിക്ക്‌ മാസപ്പടി നല്‍കാന്‍ വിസമ്മതിച്ച കാസിനോ ഉടമയ്‌ക്കുള്ള മറുപടിയായി  മെണ്ടേറിയിലെ റോയലെ കാസിനോയിലാണ്‌ ഇയാള്‍ അതിക്രൂരമായി 52 പേരെ വധിച്ചത്‌. സ്‌ഫോടനം നടത്തിയാണ് ഇത്രയും പേരെ കൊലപ്പെടുത്തിയത് . സ്‌ഫോടനത്തിനു ശേഷം ഒളിവില്‍പോയ എസ്‌ട്രാഡയെ കണ്ടെത്താന്‍ സര്‍ക്കാര്‍ 10 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ കൂട്ടാളികളായ ഇരുപതോളം പേരെ പോലീസ്‌ നേരത്തെ പിടികൂടിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ വീണ്ടും സ്‌ഫോടന പരമ്പര 27 പേര്‍ മരിച്ചു

January 5th, 2012

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനടുത്ത്  ഉണ്ടായ സ്‌ഫോടനങ്ങളില്‍ 27 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിലെ ഒരു ബസ് സ്റ്റോപ്പില്‍ മോട്ടോര്‍ സൈക്കിളില്‍ വച്ചിരുന്ന ബോംബാണ് ആദ്യം പൊട്ടിയത്. ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്ന ഒന്‍പത് തൊഴിലാളികള്‍ സ്‌ഫോടനത്തില്‍ തല്‍ക്ഷണം മരിച്ചു. തൊട്ടുപിന്നാലെ വഴിയരികില്‍ ഉണ്ടായ സ്‌ഫോടനത്തിലും  ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു മണിക്കൂറിനുശേഷം വടക്കന്‍ നഗരമായ കാസിമിയയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളിലാണ് 12 പേര്‍ മരിച്ചത്. 60 പേര്‍ക്ക് പരിക്കേറ്റു. കാസിമിയയിലേത് ഒന്ന് കാര്‍ ബോംബ് സ്‌ഫോടനമായിരുന്നു. അമേരിക്കന്‍ സൈന്യം ഇറാഖില്‍നിന്ന് പൂര്‍ണ്ണമായും പിന്മാറിയതിന് ശേഷം ഉണ്ടായ സ്‌ഫോടന പരമ്പര ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്രസീലില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

January 5th, 2012

ബ്രസീലിയ: തെക്കു കിഴക്കന്‍ ബ്രസീലില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആറു പേര്‍ മരിച്ചു, മൂവായിരം വീടുകള്‍ തകര്‍ന്നു. പതിനായിരക്കണക്കിനു പേരെ മാറ്റിപ്പാര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.  റോഡ് ഗതാഗതംപൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മിനാസ് ഗെരാസ് സ്റ്റേറ്റിലെ 66 നഗരങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. റിയോ ഡി ഷാനേറോ സംസ്ഥാനത്തെ മലയോരമേഖലകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ് ഇവിടെയുള്ളവരെ മാറ്റിപാര്‍പ്പിച്ചതായി അധികൃതര്‍ പറയുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുഡാനില്‍ ഗോത്രസംഘര്‍ഷത്തില്‍ മരണം നൂറ്റെണ്‍പത് കടന്നു

January 5th, 2012

കാര്‍തൂം: സുഡാനില്‍ ഉണ്ടായ ഗോത്ര സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 180 കടന്നു. ദക്ഷിണ സുഡാനിലെ പിബര്‍ മേഘലയിലാണ് ലിയോനുവര്‍, മുര്‍ലെ എന്നീ ഗോത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. മാസങ്ങളായി നീണ്ടു നില്‍ക്കുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍  നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പ്രദേശത്ത് വ്യാപകമായ കൊള്ളയും കൊള്ളിവെപ്പും നടക്കുന്നുണ്ട്. സംഘര്‍ഷത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ സര്‍ക്കാരിനായിട്ടില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തുനിന്നും പാലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇറാന്‍ – അമേരിക്കന്‍ സംഘര്‍ഷം : എണ്ണ വില കുതിച്ചുയര്‍ന്നു
Next »Next Page » ബ്രസീലില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും »



  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine