ചൈനീസ് വന്‍മതിലിനിടയില്‍ അതിവേഗ റെയില്‍പാത

August 2nd, 2017

china_epathram

ബെയ്ജിങ്ങ് : ലോകാത്ഭുതമായ വന്‍മതിലിന്റെ ഒരു വശത്തു കൂടി ചൈന അതിവേഗ റെയില്‍പാത നിര്‍മ്മിക്കുന്നു.12 കിലോമീറ്റര്‍ നീളമുള്ള റെയില്‍ പാത വന്‍ മതിലിന്റെ ബദാലിങ്ങ് മേഖലക്ക് താഴെയായിട്ടാണ് നിര്‍മ്മിക്കുന്നത്. 2019 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കപ്പെടുമെന്ന് കരുതുന്നു . തുരങ്കത്തിന്റെ ആഴം നാലു മുതല്‍ 432 മീറ്റര്‍ വരെയാകും.

മണിക്കൂറില്‍ ൩൫൦ കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക. വന്മതിലിന് ആഘാതം ഉണ്ടാകാതിരിക്കാന്‍ പ്രസിഷന്‍ മൈക്രോ ബ്ലാസ്റ്റിങ്ങ് എന്ന അതിസൂക്ഷ്മമായ സ്ഫോടനം ഉപയോഗിച്ചാണ് തുരങ്ക നിര്‍മ്മാണം.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാരീസ് ഉടമ്പടി ഏകപക്ഷീയം ആഞ്ഞടിച്ച് ട്രംപ്

May 1st, 2017

Trump_epathram

വാഷിങ്ടണ്‍ : കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ യു.എസ്സില്‍ നിന്നും വന്‍ തുക ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന പാരീസ് ഉടമ്പടി ഏകപക്ഷീയമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്ചകള്‍ക്കുള്ളില്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയാം എന്നതായിരുന്നു ട്രംപിന്റെ വാക്കുകള്‍.
മലിനീകരണം ഉണ്ടാകുന്നുവെന്ന് കാണിച്ച യു.എസില്‍ നിന്നും വന്‍ തുക ഈടാക്കുമ്പോള്‍ അത്ര തന്നെ മലിനീകരണം ഉണ്ടാക്കുന്ന ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ വെറുതെ വിടുന്നുവെന്നു ട്രംപ് പറഞ്ഞു.

ഇനി മുതല്‍ നമ്മെ മുതലാക്കി പണം കൊയ്യാന്‍ ആരെയും അനുവദിക്കില്ലെന്നു, എന്നും അമേരിക്കയ്ക്ക് തന്നെയായിരിക്കും പരിഗണനയെന്നും അദ്ദേഹം അറിയിച്ചു. യു.എസ്സിലെ മാധ്യമ പ്രവര്‍ത്തകരെയും അദ്ദേഹം വിമര്‍ശിച്ചു. പ്രശ്നങ്ങള്‍ വലുതാക്കുന്നതില്‍ വലിയൊരു പങ്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് ട്രംപ് ആരോപിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭീകരതയ്ക്ക് എതിരെ സംയുക്ത മുന്നണി വേണമെന്ന് റഷ്യയും ചൈനയും

November 16th, 2015

brics-2015-epathram

ബെയ്ജിംഗ്: പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരതക്ക് എതിരെ ഒരു സംയുക്ത മുന്നണി വേണം എന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു. ജി-20 ഉച്ചകോടിക്ക് അനുബന്ധമായി നടക്കുന്ന ബ്രിക്സ് (ബ്രസീൽ – റഷ്യ – ഇന്ത്യ – ചൈന – ദക്ഷിണാഫ്രിക്ക) രാഷ്ട്ര തലവന്മാരുടെ സമ്മേളനത്തിലാണ് ഈ ആവശ്യം ഉയർന്നു വന്നത്.

എന്നാൽ ഇത്തരമൊരു മുന്നണി ഭീകരതയുടെ അടിസ്ഥാന കാരണങ്ങൾക്ക് ഊന്നൽ നൽകി കൊണ്ട് നിലകൊള്ളണം എന്നും ഇരട്ടത്താപ്പ് നയങ്ങൾ സ്വീകരിക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്നും ചൈനീസ് പ്രസിഡണ്ട് ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൈബർ സുരക്ഷ: തിരിച്ചടിക്ക് സമയമായി

November 6th, 2014

hacker-attack-epathram

വാഷിംഗ്ടൺ: അടുത്ത കാലത്തായി ക്രമാതീതമായി വർദ്ധിച്ചു വരുന്ന സൈബർ അക്രമങ്ങളുടെ വെളിച്ചത്തിൽ അക്രമികളെ അവരുടെ പാളയത്തിൽ തന്നെ ചെന്ന് തിരിച്ചടിക്കാൻ സമയമായി എന്ന് കമ്പ്യൂട്ടർ സാങ്കേതിക വിദഗ്ദ്ധരുടെ സമൂഹം കരുതുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളാണ് സൈബർ ആക്രമണത്തിന് വിധേയമായത്. ഇത്തരം ആക്രമണങ്ങൾ സ്ഥാപനങ്ങളുടെ വിലപിടിപ്പുള്ള രഹസ്യങ്ങൾ ചോരുന്നതിന് കാരണമാവുമ്പോൾ ഇത് ഉളവാക്കുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമാവുന്നു. ചൈനീസ് സർക്കാരിന്റെ തന്നെ പിന്തുണയുള്ള സംഘങ്ങളാണ് ഇത്തരം ആക്രമണത്തിന് പുറകിൽ എന്നാണ് കരുതപ്പെടുന്നത്. ഇതിൽ “ആക്സിയം” എന്ന് പേരുള്ള ഒരു സംഘം ഗണ്യമായ നാശനഷ്ടങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ വിതച്ചത്.

ഇത്തരം സംഘങ്ങളെ തിരിച്ച് ആക്രമിക്കണം എന്നാണ് സൈബർ സമൂഹത്തിന്റെ അവശ്യം. ഇത് നിയമവിരുദ്ധമാണ് എന്നതാണ് ഇവരെ പിടിച്ചു നിർത്തുന്ന ഒരേ ഒരു ഘടകം. സൈബർ ആക്രമികൾ നടത്തുന്ന നഷ്ടം കണക്കിലെടുക്കുമ്പോൾ തിരിച്ചടിക്കുന്നത് “ധാർമ്മികം” ആണെന്ന് ഒരു വലിയ ഭൂരിപക്ഷമെങ്കിലും കരുതുന്നുണ്ട്. ഇത്തരത്തിലുള്ള തിരിച്ചടികൾ ആക്രമണത്തിന് ഇരയായ സ്ഥാപനങ്ങൾക്ക് വേണ്ടി രഹസ്യമായി നടത്തി കൊടുക്കുന്ന ചില കംമ്പ്യൂ ട്ടർ സുരക്ഷാ സ്ഥാപനങ്ങളും നിലവിലുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയിൽ ചൈന: ഇന്ത്യക്ക് ആശങ്ക

October 26th, 2014

chinese-dragon-epathram

ന്യൂഡൽഹി: ശ്രീലങ്കയിൽ അനുദിനം വർദ്ധിച്ചു വരുന്ന ചൈനീസ് സൈനിക സാന്നിദ്ധ്യത്തിൽ ഇന്ത്യക്ക് ആശങ്ക. കഴിഞ്ഞ ദിവസം ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി ഗൊട്ടബായ രാജപക്സ ഇന്ത്യ സന്ദർശിച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രി അരുൺ ജെറ്റ്ലിയുമായും ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ദൊവാലുമായും കൂടിക്കാഴ്ച്ച നടത്തിയത് ഇന്ത്യയുടെ ഈ ആശങ്കയെ തുടർന്നാണ് എന്നാണ് സൂചന.

കഴിഞ്ഞ മാസം ശ്രീലങ്കൻ തുറമുഖത്ത് എത്തിയ ഒരു ചൈനീസ് മുങ്ങിക്കപ്പലാണ് ഇപ്പോൾ ഇന്ത്യയുടെ ഉറക്കം കെടുത്തുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് വൻ ഭീഷണിയാണ് ഇത്. ചാങ്ഷെങ് 2 എന്ന ആണവ മുങ്ങിക്കപ്പലാണ് കൊളംബോ അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിൽ കഴിഞ്ഞ മാസം വന്നെത്തിയത്. ഇത് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ചൈനീസ് മുങ്ങിക്കപ്പൽ ശ്രീലങ്കയിൽ എത്തുന്നത്. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് രണ്ട് ചൈനീസ് യുദ്ധക്കപ്പലുകളും കൊളംബോയിൽ എത്തിയിരുന്നു.

ചൈനയും ശ്രീലങ്കയും തമ്മിൽ ശക്തമായ സൌഹൃദം നിലവിലുണ്ട്. ശ്രീലങ്കയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റുമായി ചൈന വൻ തോതിൽ സഹകരിക്കുന്നുണ്ട്. മാത്രവുമല്ല ശ്രീലങ്കയ്ക്ക് എതിരെയുള്ള മനുഷ്യാവകാശ ധ്വംസന ആരോപണത്തിന് എതിരെയുള്ള നടക്കുന്ന അന്വേഷണത്തിൽ ശ്രീലങ്കയെ ചൈന ശക്തമായി പിന്താങ്ങുമ്പോൾ ഇന്ത്യ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുട മടക്കി: ചർച്ചയ്ക്ക് വേദിയൊരുങ്ങി

October 8th, 2014

umbrella-revolution-epathram

ഹോങ്ങ് കോങ്ങ്: ജനാധിപത്യം എന്ന ആവശ്യവുമായി യുവാക്കൾ നടത്തിയ കുട വിപ്ളവം വഴിത്തിരിവിൽ എത്തി. വെള്ളിയാഴ്ച്ച സർക്കാരുമായി ചർച്ച ചെയ്യാൻ പ്രക്ഷോഭകർ തയ്യാറായി. പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹോങ്ങ് കോങ്ങ് തെരുവുകൾ കയ്യേറി ജനാധിപത്യത്തിനായി മുറവിളി കൂട്ടിയത്. ഹോങ്ങ് കോങ്ങ് നഗരത്തിന്റെ ചീഫ് എക്സിക്യൂട്ടിവ് പദവിയിൽ ഇരിക്കുന്ന ലിയൂങ്ങ് ചുയിങ്ങ് തൽസ്ഥാനം ഒഴിഞ്ഞ് 2017ലെ തെരഞ്ഞെടുപ്പിൽ തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കണം എന്നാണ് വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യം.

വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്കാണ് ചർച്ച.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്‌ച നടത്തി

June 11th, 2014

india-china-flags-epathram

ന്യൂഡല്‍ഹി: രണ്ട്‌ ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ചൈനീസ്‌ വിദേശകാര്യ മന്ത്രി വാങ്‌ യിയുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്‌ച നടത്തി. മോദി സര്‍ക്കാര്‍ അധികാരമേറ്റതിന്‌ ശേഷം ചൈനയുമായി നടക്കുന്ന പ്രഥമ ചര്‍ച്ചയാണിത്‌. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയുമായും അദ്ദേഹം ചര്‍ച്ച നടത്തി.

വ്യാപാര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുക, ഭീകരവിരുദ്ധ പോരാട്ടത്തിനായി ഇരു രാജ്യങ്ങളും യോജിച്ച്‌ പ്രവര്‍ത്തിക്കുക, അതിര്‍ത്തി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, പ്രതിരോധ സഹകരണത്തിനായുള്ള കരാര്‍ ശക്‌തിപ്പെടുത്തുക, അഫ്‌ഗാനിസ്‌ഥാന്റെ വികസനത്തിനും സുരക്ഷയ്‌ക്കുമായുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കുക തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാഖിലെ എണ്ണ : ചൈനയ്ക്ക് വൻ നേട്ടം

June 3rd, 2013

chinese-oil-epathram

ബാഗ്ദാദ് : 2003ലെ അമേരിക്കൻ ആക്രമണത്തിന് ശേഷമുള്ള കാലഘട്ടത്തിൽ ലോകത്തിലേ ഏറ്റവും വലിയ എണ്ണ ഉത്പാദകരായി മാറിയ ഇറാഖുമായി ദീർഘകാല കരാറുകളിൽ ഏർപ്പെട്ട ചൈന ഇറാഖിന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായി മാറി. ഇറാഖ് ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പകുതി വാങ്ങുന്നത് ചൈനയാണ്. ഒന്നര മില്ല്യൺ ബാരൽ വരും ഇത്. ഇറാഖിലെ ഏറ്റവും വലിയ എണ്ണപ്പാടത്തിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോൾ ചൈന.

സദ്ദാം ഹുസൈന് എതിരെ ഏർപ്പെടുത്തിയിരുന്ന അന്താരാഷ്ട്ര ഉപരോധങ്ങളാൽ മുരടിച്ച ഇറാഖിലെ എണ്ണ കച്ചവടം സദ്ദാമിന്റെ അന്ത്യത്തോടെ പുനരുദ്ധരിക്കും എന്ന് മനസ്സിലാക്കിയ ചൈന തന്ത്രപരമായി നീങ്ങിയതിന്റെ ഫലമാണ് ഇപ്പോഴത്തെ നേട്ടം. വൻ തോതിൽ ചൈനീസ് തൊഴിലാളികളെ ഇറാഖിലേക്ക് അയച്ച ചൈന തീരെ കുറഞ്ഞ നിരക്കുകളിലാണ് ഇറാഖിലെ പുതിയ സർക്കാരിൽ നിന്നും കരാറുകളിൽ ഏർപ്പെട്ടത്. പ്രതിവർഷം രണ്ട് ബില്ല്യൺ ഡോളർ ചൈന ഇറാഖിലേക്ക് ഇത്തരത്തിൽ ഒഴുക്കി.

ഇറാഖ് യുദ്ധത്തിൽ ഒരു തരത്തിലും പങ്ക്‍ വഹിക്കാതെ തന്നെ ഇറാഖ് യുദ്ധ പൂർവ്വ കച്ചവടത്തിൽ ചൈന അമേരിക്കയെ പരാജയപ്പെടുത്തിയതായാണ് അമേരിക്കൻ സൈനിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നുഴഞ്ഞു കയറ്റത്തിന് എതിരെ ഇന്ത്യ

May 20th, 2013

manmohan-singh-li-keqiang-epathram

ന്യൂഡൽഹി : ഇന്ത്യൻ അതിർത്തി മാനിക്കാതെ ചൈനീസ് സൈന്യം ഇടക്കിടെ നടത്തുന്ന നുഴഞ്ഞു കയറ്റങ്ങൾക്ക് എതിരെ ശക്തമായ ഭാഷയിൽ ഇന്ത്യ പ്രതികരിച്ചു. ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് പ്രധാന മന്ത്രിയെ ഈ കാര്യം ഇന്ത്യൻ പ്രധാന മന്ത്രി മൻമോഹൻ സിങ്ങ് അസന്ദിഗ്ദ്ധമായി തന്നെ അറിയിച്ചു. ഒരു മണിക്കൂറോളം നീണ്ടു നിന്ന ചർച്ചയിൽ ഇത്തരം സംഭവങ്ങൾ ഇന്ത്യയും ചൈനയുമായുള്ള ഉഭയ കക്ഷി ബന്ധങ്ങളെ തന്നെ ബാധിക്കും എന്ന് ഇന്ത്യൻ പ്രധാനമന്ത്രി വ്യക്തമാക്കി.

രണ്ടു മാസം മുൻപ് സ്ഥാനമേറ്റ ചൈനീസ് പ്രധാനമന്ത്രി ലി കെഖ്യാങ്ങ് ആദ്യമായി നടത്തുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ എത്തിയത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.പി.എ സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു: നരേന്ദ്ര മോഡി

May 14th, 2013

വാഷിങ്ങ്‌ടണ്‍: മോശപ്പെട്ട ഭരണവും അഴിമതിയും മൂലം ജനങ്ങള്‍ക്ക് യു.പി.എ സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ജനങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കുക എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്ത് ദിനത്തോടനുബന്ധിച്ച് അമേരിക്കയിലെ ഗുജറാത്തി സമൂഹത്തെ വീഡിയോ കോണ്‍‌ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യവെ യു.പി.എ സര്‍ക്കാറിനെതിരെ കടുത്ത ഭാഷയിലാണ് മോഡി പ്രസംഗിച്ചത്.
ഡെല്‍ഹിയില്‍ ഉള്ളത് ദുര്‍ബലരായ ഭരണാധികാരികളാണെന്നും നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കുക എളുപ്പമല്ലെന്നും മോഡി പറഞ്ഞു. അവര്‍ നമ്മുടെ പട്ടാളക്കാരുടെ തലവെട്ടുന്നു. ചൈന അതിര്‍ത്തി കടന്ന് നമ്മുടെ പടിവാതിലില്‍ മുട്ടുന്നു തുടങ്ങി അയല്‍ രാജ്യങ്ങളില്‍ നിന്നും നേരിടുന്ന വെല്ലുവിളികളെ കുറിച്ചും മോഡി സൂചിപ്പിച്ചു. തന്റെ ഭരണകാലത്ത് വിവേചനമില്ലാതെ വികസനം എത്തിച്ചെന്നും ഒരു വ്യാഴവട്ടക്കാലത്തെ ഭരണം കൊണ്ട് ഗുജറാത്തില്‍ താന്‍ വികസനത്തിനു പുതിയ അര്‍ഥം നല്‍കിയെന്ന് മോഡി അവകാശപ്പെട്ടു. വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഇന്ത്യന്‍ വംശജരായ നൂറുകണക്കിന്‍ വിദ്യാര്‍ഥികളാണ്‍` മോഡിയുടെ വീഡിയോ കോണ്‍ഫറന്‍സ് പ്രസംഗം കേള്‍ക്കാന്‍ എത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2 of 8123»|

« Previous Page« Previous « അമേരിക്കയാണ് യഥാർത്ഥ ഹാക്കിംഗ് സാമ്രാജ്യമെന്ന് ചൈന
Next »Next Page » നുഴഞ്ഞു കയറ്റത്തിന് എതിരെ ഇന്ത്യ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine