മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹൂ ജിയയെ ചൈന മോചിപ്പിച്ചു

June 27th, 2011

hu-jia-epathram

ബീജിങ്: ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് 2008ലെ ബീജിങ് ഒളിംപിക്സിനു തൊട്ടു മുന്പ് വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹൂ ജിയയെ ചൈന ജയില്‍ മോചിതനാക്കി. രാജ്യത്ത് വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നെന്ന് ആരോപിച്ച അദ്ദേഹം ടിബറ്റന്‍ നയത്തില്‍ ചൈനീസ് സര്‍ക്കാരിനെ എതിര്‍ത്തിരുന്നു. ഭരണകൂടത്തെ വിമര്‍ശിച്ചതിനു മൂന്നു മാസമായി  വെയ്വെയ് ജയിലിലാണ്. പൊതുപ്രവര്‍ത്തകരെ ജയിലില്‍ അടച്ചതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്  കലാകാരനായ ഐ വെയ്വെയ്യെ കഴിഞ്ഞയാഴ്ച മോചിപ്പിച്ചിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെട നിരവധി പ്രസ്ഥാനങ്ങള്‍ ഇവരുടെ മോചനത്തിന് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. മോചിതനായെങ്കിലും ഒരു വര്‍ഷം കൂടി പൊലീസിന്‍റെ നിരീക്ഷണത്തിലായിരിക്കും ഹൂ ജിയ. രാഷ്ട്രീയ പ്രസ്താവനകള്‍ ഇറക്കുന്നതിനും വിലക്കുണ്ട്.

മൂന്നര വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ജിയ വീട്ടില്‍ തിരിച്ചെത്തിയെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയും പൊതു പ്രവര്‍ത്തകയുമായ സെങ് ജിന്യാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. രാഷ്ട്രീയ പ്രസ്താവനകളില്‍ നിന്ന് ജിയ വിട്ടു നില്‍ക്കുമെന്ന് അവര്‍ അറിയിച്ചു. “നിദ്രാ വിഹീനമായ ഒരു രാത്രിക്കു ശേഷം പുലര്‍ച്ചെ 2.30നാണ് ജിയ തിരിച്ചെത്തിയതെന്നും  സമാധാനപരം, സന്തോഷം. അല്‍പ്പ നേരം വിശ്രമം വേണം. എല്ലാവര്‍ക്കും നന്ദി “- എന്നായിരുന്നു മോചനത്തെ കുറിച്ച് ട്വിറ്ററിലൂടെ സെങ് ജിന്യാന്‍ കുറിച്ചത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ വെള്ളപ്പൊക്കം 100 പേര്‍ മരിച്ചു

June 13th, 2011

china-flood-epathram

ബീജിംഗ്: ചൈനയുടെ തെക്കന്‍ മേഖലയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എണ്‍പതോളം പേരെ കാണാതായി. ഹുനാന്‍, ഹുബെ, എന്നീ പ്രവിശ്യകളിലാണ് വെള്ളപൊക്കത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്‌. ഇതുവരെ 128000 പേരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റി പാര്‍പ്പിച്ചിട്ടുന്ണ്ടെന്നു അധികൃതര്‍ അറിയിച്ചു. 15 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായതായി കണക്കാക്കപെടുന്നു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നു ചൈനയില്‍ നിന്നുള്ള പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദലായ് ലാമ രാഷ്ട്രീയ അധികാരങ്ങള്‍ ഉപേക്ഷിച്ചു

May 30th, 2011

dalai-lama-epathram

ധര്‍മ്മശാല : തിബത്തിന്റെ ആത്മീയ ആചാര്യനായ ദലായ് ലാമ തന്റെ രാഷ്ട്രീയ അധികാരങ്ങള്‍ ഒഴിഞ്ഞു കൊടുത്തു. ഇനി ഈ അധികാരങ്ങള്‍ പ്രധാന മന്ത്രിയില്‍ നിക്ഷിപ്തം ആയിരിക്കും. ചൈനീസ്‌ സൈന്യം ആധിപത്യം സ്ഥാപിച്ചിരിക്കുന്ന തിബത്തില്‍ നിന്നും ഇന്ത്യയിലെ ധര്‍മ്മശാലയില്‍ പ്രവാസത്തില്‍ കഴിയുന്ന ദലായ് ലാമയുടെ നേതൃത്വത്തില്‍ നിലവില്‍ ഉണ്ടായിരുന്ന സമാന്തര തിബത്തന്‍ പാര്‍ലിമെന്റിന്റെ പ്രത്യേക ത്രിദിന സമ്മേളനത്തില്‍ ആണ് ഈ തീരുമാനം കൈക്കൊണ്ടത്‌. ഇതോടെ പ്രവാസ പാര്‍ലമെന്റിന്റെ രാഷ്ട്രീയ അധികാരം പൂര്‍ണ്ണമായും ജനാധിപത്യപരമായി മാറി. ലാമയുടെ ഇഷ്ടപ്രകാരം അദ്ദേഹം തുടര്‍ന്നും തിബത്തിന്റെ ആത്മീയ നേതാവായി തുടരും എന്ന് പാര്‍ലമെന്റ് വക്താവ്‌ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്‍ അധീന കാശ്മീരില്‍ ചൈനീസ്‌ സാന്നിധ്യം

May 17th, 2011

peoples-liberation-army-epathram
ശ്രീനഗര്‍ : പാക്കിസ്ഥാന്‍ അധീന കാശ്മീരിലെ ചൈനീസ്‌ സാന്നിധ്യം ഇന്ത്യന്‍ സൈന്യത്തിന് ആശങ്കയ്ക്ക് കാരണമാകുന്നു എന്ന് ഒരു മുതിര്‍ന്ന ഇന്ത്യന്‍ സൈനക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പാക്ക്സിതാന്‍ അധീന കാശ്മീരില്‍ വന്‍ തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നിയന്ത്രണ രേഖയ്ക്ക് തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ നിരവധി അണക്കെട്ടുകളും റോഡു പണികളും നടക്കുന്നുണ്ട്. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ ചൈനീസ്‌ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട് എന്നും ഇതില്‍ ജോലി ചെയ്യുന്ന എന്‍ജിനിയര്‍മാരും മറ്റു തൊഴിലാളികളുമാണ് ഇവിടെയുള്ള ചൈനാക്കാര്‍ എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇവര്‍ തൊഴിലാളികളോ അതോ ചൈനീസ്‌ സൈനികരോ എന്ന കാര്യം വ്യക്തമല്ല എന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈന ഈജിപ്തിനെ ഭയക്കുന്നു

January 31st, 2011

egypt-revolt-epathram

ബെയ്ജിംഗ് : ഈജിപ്തിലെ സംഭവ വികാസങ്ങള്‍ ചൈന ആശങ്കയോടെയാണ് നോക്കിക്കാണുന്നത് എന്ന് വ്യക്തമാക്കുന്ന ചില നടപടികള്‍ ചൈനീസ്‌ അധികൃതര്‍ സീകരിച്ചു. ടുണീഷ്യയിലും ഈജിപ്തിലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മറി കടന്ന് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ജനത്തെ സഹായിച്ചത്‌ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. ഇത്തരമൊരു സംഘര്‍ഷം ചൈനയിലേക്ക്‌ ഓണ്‍ലൈന്‍ വഴി പടരുന്നത് തടയാന്‍ എന്നവണ്ണം ചൈനീസ്‌ അധികൃതര്‍ ചൈനയിലെ ട്വിറ്ററിനു സമാനമായ മൈക്രോ ബ്ലോഗിംഗ് സൈറ്റുകളായ സിന ഡോട്ട് കോം, സോഹു ഡോട്ട് കോം എന്നീ സൈറ്റുകളില്‍ “ഈജിപ്ത്” എന്ന വാക്ക്‌ തിരയുന്നത് തടഞ്ഞു. നിങ്ങള്‍ തിരയുന്ന വാക്ക്‌ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കാണിക്കുവാന്‍ ആവില്ല എന്ന സന്ദേശമാണ് “ഈജിപ്ത്” അന്വേഷിക്കുന്നവര്‍ക്ക് ലഭിക്കുന്നത്.

അറബ് ലോകത്തെ ആടിയുലച്ച മുല്ല വിപ്ലവം ഈജിപ്തിലെ ജനം ഏറ്റെടുത്തതോടെ നൂറിലേറെ പേരാണ് ഈജിപ്തില്‍ കൊല്ലപ്പെട്ടത്. ആയിരത്തോളം പേര്‍ ഇന്നലെ കൈറോയില്‍ പ്രസിഡണ്ട് ഹോസ്നി മുബാറക്കിന്റെ രാജി ആവശ്യപ്പെട്ടു പ്രകടനം നടത്തി. ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ വൈസ്‌ പ്രസിഡണ്ടിനെ നിയോഗിച്ച നടപടിയും പ്രതിഷേധക്കാര്‍ തള്ളിക്കളഞ്ഞു.

ഈജിപ്തിലെ കലാപം ചൈനയിലേക്ക്‌ പടരാതിരിക്കാന്‍ ഉദ്ദേശിച്ചാണ് ചൈനയില്‍ ഇന്റര്‍നെറ്റിനു പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്‌. ചൈനയില്‍ ഇന്റര്‍നെറ്റ്‌ സ്വതന്ത്രമാണ് എന്ന് സര്‍ക്കാര്‍ പറയുമ്പോഴും ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നീ സൈറ്റുകള്‍ ഇവിടെ നേരത്തെ നിരോധിക്കപ്പെട്ടതാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അലക്‌സാന്‍ഡ്രിയ മില്‍സ് ലോക സുന്ദരി

October 31st, 2010

alexandria-mills-miss-world-2010-epathram

സാന്യ : 2010 ലെ ലോക സുന്ദരിപ്പട്ടം മിസ്സ്‌. അമേരിക്ക അലക്‌സാന്‍ഡ്രിയ മില്‍സ് സ്വന്തമാക്കി. ലോക രാജ്യങ്ങളില്‍ നിന്നുള്ള 119 സുന്ദരി മാരെ പിന്നിലാക്കി യാണ് 18 കാരിയായ അലക്‌സാന്‍ഡ്രിയ ഈ കിരീടം ചൂടിയത്. ദക്ഷിണ ചൈന യിലെ  വിനോദ സഞ്ചാര കേന്ദ്രമായ  സാന്യയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി ജിബ്രാള്‍ട്ടറില്‍ നിന്നുള്ള കൈനെ അല്‍ഡോറിനോ,  അലക്‌സാന്‍ഡ്രിയ മില്‍സിനെ ലോകസുന്ദരി കിരീടം അണിയിച്ചു.

alexandria-mills-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക്‌ ചെയ്യുക

മിസ് ബോട്‌സ്വാന എമ്മാ വാറേയസ് രണ്ടാം സ്ഥാനത്തും മിസ് വെനസ്വേല അഡ്രിയാന വസിനി മൂന്നാം സ്ഥാനത്തും എത്തി.  മിസ്. അയര്‍ലന്‍ഡ്, മിസ്. ചൈന എന്നിവരാണ് അവസാന റൗണ്ടില്‍ എത്തിയ മറ്റു രാജ്യങ്ങള്‍.  20 സെമി ഫൈനലിസ്റ്റുകളില്‍ നിന്ന് ഏഴ് പേരാണ് ഫൈനലിലേക്ക് അര്‍ഹത നേടിയത്. ഇന്ത്യക്കാരി മാനസ്വി മാംഗാ യ്ക്ക് ആദ്യ ഇരുപതു സ്ഥാനക്കാരില്‍ ഒരാളാവാന്‍ പോലും കഴിഞ്ഞില്ല.

- pma

വായിക്കുക: , ,

1 അഭിപ്രായം »

ചൈനയില്‍ വെള്ളപ്പൊക്കം – 136 മരണം

June 21st, 2010

china-floodബീജിംഗ് : ദക്ഷിണ ചൈനയിലെ വെള്ളപ്പൊക്കത്തില്‍ 136 പേര്‍ കൊല്ലപ്പെട്ടതായി ചൈനീസ്‌ അധികൃതര്‍ വെളിപ്പെടുത്തി. ഒന്‍പതു പ്രവിശ്യകളിലായി ഒരു കോടിയിലേറെ പേര്‍ ഇവിടെ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നുണ്ട്. 86 പേരെ കാണാനില്ല. 535,500 ഹെക്ടര്‍ കൃഷി നശിക്കുകയും 68,000 ഭവനങ്ങള്‍ തകരുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. മൊത്തം 2.1 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. 2.8 ലക്ഷം പേരെ ഈ പ്രദേശങ്ങളില്‍ നിന്നും മാറ്റി സുരക്ഷിത താവളങ്ങളില്‍ എത്തിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചൈന പാക്കിസ്ഥാന്‍ ആണവ കരാറിനു സാധ്യത

June 15th, 2010

pakistan-chinaന്യൂഡല്‍ഹി : ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയ ആണവ കരാറു പോലൊരു കരാര്‍ തങ്ങള്‍ക്കും വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം അമേരിക്ക തള്ളിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ചൈനയുമായ് സമാനമായ ഒരു ആണവ കരാര്‍ ഉണ്ടാക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയ ഉടമ്പടി നടപ്പിലാക്കാന്‍ ആണവ വിതരണ സംഘം (NSG – Nuclear Suppliers Group) ഇന്ത്യയെ ചില നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു സമാനമായി ആണവ വിതരണ സംഘത്തിന്റെ പരിധിയ്ക്ക് പുറത്തുള്ള ഒരു ഉടമ്പടിയാണ് പാക്കിസ്ഥാന്‍ ചൈനയുമായി ഉണ്ടാക്കാന്‍ ഒരുങ്ങുന്നത്. പാക്കിസ്ഥാന്റെ ഔദ്യോഗികമായ തീവ്രവാദ ബന്ധവും, മുന്‍കാല ഭീകരവാദ അനുകൂല നിലപാടുകളുടെ ചരിത്രവും കണക്കിലെടുക്കാതെയുള്ള ഈ ചൈനീസ്‌ നടപടി ലോകത്തോടുള്ള വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജയറാം രമേഷിനു പ്രധാന മന്ത്രിയുടെ താക്കീത്‌

May 11th, 2010

jairam-ramesh-hillary-clintonന്യൂഡല്‍ഹി : കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച ഒരു ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനയില്‍ പോയി ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചൈനീസ്‌ വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേഷിനെ പ്രധാന മന്ത്രി മന്മോഹന്‍ സിംഗും കോണ്ഗ്രസ് നേതൃത്വവും താക്കീത്‌ ചെയ്തു. ചൈനീസ്‌ ഉല്‍പ്പന്നങ്ങളെ പറ്റി ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ആശങ്കകള്‍ അനാവശ്യവും ഭ്രാന്തവും (paranoid) ആണെന്നാണ്‌ മന്ത്രിയുടെ പരാമര്‍ശം. ചൈനീസ്‌ നിക്ഷേപത്തെ കുറിച്ചും ഉപകരണങ്ങളെ കുറിച്ചും ഉള്ള ന്യൂ ഡല്‍ഹിയുടെ ഭയാശങ്കകള്‍ മാറ്റിയില്ലെങ്കില്‍ കോപ്പന്‍ ഹെഗന്‍ ഉച്ചകോടിയെ തുടര്‍ന്ന് നിലവില്‍ വന്ന ഇന്ത്യാ ചൈന സഹകരണത്തിന്റെ മനോഭാവം അധിക കാലം നില നില്‍ക്കില്ല എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇതേ തുടര്‍ന്നാണ് പരിസ്ഥിതി മന്ത്രി മറ്റ് മന്ത്രാലയങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളെ പറ്റി പരാമര്‍ശിക്കരുത് എന്ന് പ്രധാന മന്ത്രി ശക്തമായ ഭാഷയില്‍ തന്നെ ജയറാം രമേഷിനു നിര്‍ദ്ദേശം നല്‍കിയത്. നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മന്ത്രി പ്രധാന മന്ത്രിക്കും സോണിയാ ഗാന്ധിയ്ക്കും ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയതായാണ് സൂചന.

ചൈനീസ്‌ ടെലികോം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിരോധനം ഒന്നും ഏര്‍പ്പെടു ത്തിയിട്ടില്ലെങ്കിലും ചൈനീസ് അതിര്‍ത്തിയില്‍ ഉള്ള സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുവാനായി ചൈനയില്‍ നിന്നും ടെലികോം ഉപകരണങ്ങള്‍ വാങ്ങേണ്ട എന്ന് സര്‍ക്കാര്‍ ഉടമസ്ഥത യിലുള്ള ഭാരത്‌ സഞ്ചാര്‍ നിഗം ലിമിറ്റഡ് കമ്പനിയോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ കാരണങ്ങളെ മുന്‍ നിര്‍ത്തിയാണിത്.

ടെലികോം ശൃംഖലകളുടെ പ്രവര്‍ത്തനത്തിനും അറ്റകുറ്റ പണികള്‍ക്കും ഇന്ത്യന്‍ എഞ്ചിനിയര്‍മാരെ മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

ഇത്തരം ശൃംഖലകളില്‍ കടന്നു കയറി ചാര പ്രവര്‍ത്തിക്ക് സഹായകരമായ ഉപകരണങ്ങള്‍ ഘടിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ഇത്തരം നിയന്ത്രണങ്ങള്‍ ആവശ്യമാണ്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദലായ് ലാമയുടെ ഇന്ത്യന്‍ ബന്ധം ചൈനയുമായുള്ള ചര്‍ച്ചയ്ക്ക് തടസ്സമാവുന്നു

February 4th, 2010

dalai-lamaബെയ്ജിംഗ് : തിബത്തിനെ കുറിച്ചുള്ള എന്ത് ചര്‍ച്ചയും പുരോഗമിക്കണമെങ്കില്‍ ദലായ് ലാമ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കണം എന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ദലായ് ലാമ ഇടപെടുന്നതിനെതിരെ ചൈന മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്തു.
 
ദക്ഷിണ തിബത്ത് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചല്‍ പ്രദേശ്‌ ഇന്ത്യയുടെ ഭാഗമാണ് എന്ന് നേരത്തെ ദലായ് ലാമ പ്രഖ്യാപിച്ചത്‌ ചൈനയെ ഏറെ ചൊടിപ്പിച്ചിരുന്നു.
 
താന്‍ ഇന്ത്യയുടെ പുത്രനാണ് എന്ന് പ്രഖ്യാപിക്കുക വഴി ഇന്ത്യന്‍ യജമാനന്മാരെ പ്രീതിപ്പെടുത്താനാണ് ദലായ് ലാമ ശ്രമിക്കുന്നത് എന്നും ചൈന ആരോപിച്ചു.
 
1959ല്‍ തിബത്തില്‍ നിന്നും പലായനം ചെയ്ത ദലായ് ലാമയ്ക്ക് ഇന്ത്യയാണ് അഭയം നല്‍കിയത്‌.
 
മക്മോഹന്‍ രേഖയ്ക്ക് തെക്കുള്ള പ്രദേശം 1914 മുതല്‍ അന്താരാഷ്‌ട്ര നിയമപ്രകാരം ഇന്ത്യക്ക്‌ അവകാശപ്പെട്ടതാണ്. ലോക പൌരനായി സ്വയം കരുതുന്ന ദലായ് ലാമ, മക്മോഹന്‍ രേഖക്ക് തെക്കുള്ള പ്രദേശങ്ങള്‍ ഇന്ത്യയുടേതാണ് എന്ന പറഞ്ഞത്‌ ഈ പശ്ചാത്തലത്തിലാണ്. മാത്രവുമല്ല, ചരിത്രപരമായി ബുദ്ധ മതത്തിന് ഇന്ത്യയുമായി അഭേദ്യ ബന്ധവുമുണ്ട് എന്ന് ദലായ് ലാമയുടെ വക്താവ്‌ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

7 of 8678

« Previous Page« Previous « എ. ആര്‍. റഹ്മാന് ലോകോത്തര അംഗീകാരം വീണ്ടും
Next »Next Page » ഇന്ത്യയും ബ്രിട്ടനും ആണവ കരാര്‍ ഒപ്പ്‌ വെച്ചു »



  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine