അമൃതാനന്ദമയി ആശ്രമത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി മുന്‍ ശിഷ്യ

February 19th, 2014

ന്യൂയോര്‍ക്ക്: മാതാ അമൃതാനന്ദമയിയേയും അവരുടെ ആശ്രമത്തെയും കുറിച്ച് ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ ശിഷ്യയും ഓസ്ട്രേലിയക്കാരിയുമായ ഗായത്രി എന്ന ഗെയ്ല് ട്രെഡ്‌വെലിന്റെ പുസ്തകം. ഹോളി ഹെൽ: എ മെമ്മറി ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്റ് പ്യൂര്‍ മാഡ്‌നസ്സ് എന്നാണ് പുസ്തകത്തിന്റെ പേര്‍. “സര്‍വ്വാശ്ലേഷിയായ വിശുദ്ധ” എന്നാണ് അമൃതാനന്ദമയിയെ അവര്‍ വിശേഷിപ്പിക്കുന്നത്. അമൃതാനന്ദമയിയുടെ ആശ്രമത്തിലെ ലൈംഗിക ചൂഷണങ്ങളുടേയും, സാമ്പത്തിക ഇടപാടുകളേയും, ഭക്തിയുടെ പേരിലുള്ള കാപട്യങ്ങളെയും കുറിച്ച് പുസ്തകം വിശദമായി പ്രതിപാദിക്കുന്നു. അമൃതാനന്ദമയിയുടെയും ആശ്രമത്തിലെ അന്തേവാസികളുടേയും പെരുമാറ്റത്തിലെ ദൂഷ്യങ്ങൾ, പൂര്‍വ്വാശ്രമത്തില്‍ “ബാലു” എന്ന് പേരുള്ള ആശ്രമത്തിലെ മുതിര്‍ന്ന സ്വാമി തന്നെ ക്രൂരമായ ലൈംഗിക പീഢനത്തിനിരയാക്കിയതായി അവര്‍ ആരോപിക്കുന്നു.

മനസ്സും ശരീരവും ഈശ്വരനില്‍ അര്‍പ്പിച്ച് ആത്മീയ ജീവിതം ആഗ്രഹിച്ചെത്തിയ താന്‍ ക്രൂരമായ ബലാത്സംഗത്തിനും മറ്റു രീതിയിലുള്ള പീഢനങ്ങള്‍ക്കും ഇരയായതായി അവര്‍ വിശദീകരിക്കുന്നു. ശാരീരികമായും മാനസികമായും അന്തേവാസികളെ പീഡിപ്പിക്കുന്നതായും അമൃതാനന്ദമയിക്ക് സ്വാമിമാരുമായി ബന്ധം ഉണ്ടെന്നും ഗെയ്ല് ട്രെഡ്‌വെല്‍ പറയുന്നു. ആശ്രമത്തില്‍ ചേരുന്ന വിദേശികളില്‍ നിന്നും പണം വാങ്ങിയിരുന്നതായും ഇവര്‍ പറയുന്നുണ്ട്. ആശ്രമത്തിലേക്കെത്തുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് ഇവരുടെ ഒമ്പതംഗ കുടുമ്പത്തിലേക്കാണ് പോകുന്നത് എന്ന് പുസ്തകത്തിൽ ആരോപണമുണ്ട്. പണത്തോടും സ്വര്‍ണ്ണത്തോടും ആര്‍ത്തി കാട്ടുന്ന സ്ത്രീയാണ് അമൃതാനന്ദമയി എന്ന് ആരോപിക്കുന്നതോടൊപ്പം കൂടുതല്‍ പണം സംഭാവന ചെയ്യുന്നവരോട് അമ്മക്ക് പ്രത്യേക താല്പര്യം ഉണ്ടെന്നും ഗ്രന്ഥകാരി പറയുന്നു.

1958-ല്‍ ആസ്ട്രേലിയയില്‍ ജനിച്ച ഗെയ്ല് ഇരുപത്തൊന്നാം വയസ്സിലാണ് അമൃതാനന്ദമയി ആശ്രമത്തില്‍ എത്തുന്നത്. ഗായത്രി എന്ന പേരു സ്വീകരിച്ച് 20 വര്‍ഷം ഇവര്‍ ആശ്രമത്തില്‍ അമ്മയ്ക്കൊപ്പം ശിഷ്യയും സഹായിയുമായി ജീവിച്ചിരുന്നു. പ്രധാന സഹായി എന്നതിനാല്‍ 24 മണിക്കൂറും അമൃതാന്ദമയിയെ സേവിക്കല്‍ ആയിരുന്നു അവരുടെ ചുമതല. ഈ കാലയളവിലെ അനുഭവങ്ങളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. 20 വര്‍ഷത്തെ ദുരിത ജീവിതം അവസാനിപ്പിച്ച് 1999-ല്‍ അവര്‍ ആശ്രമം വിട്ടെങ്കിലും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ മൂലം വര്‍ഷങ്ങളോളം തന്റെ ദുരനുഭവം തുറന്ന് പറയുവാന്‍ അവര്‍ തയ്യാറായില്ല. 2012-ല്‍ സത്നാം സിങ്ങ് എന്ന ചെറുപ്പക്കാരന്‍ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ വച്ച് മര്‍ദ്ദനത്തിന് ഇരയാകുകയും പിന്നീട് അറസ്റ്റ് ചെയ്ത് പേരൂര്‍ക്കട മാനസിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇയാള്‍ അവിടെ വച്ച് കൊല്ലപ്പെട്ടിരുന്നു.

ആത്മീയതയുടെ മറവില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളെയും, ലൈംഗിക ചൂഷണങ്ങളേയും കുറിച്ച് വിശദമായി തന്നെ പ്രതിപാദിക്കുന്ന പുസ്തകം പുറത്ത് വന്നതോടെ വന്‍ വിവാദത്തിനും തുടക്കം ഇട്ടിരിക്കുകയാണ്. വിദേശത്തടക്കം വലിയ ഒരു ശിഷ്യ സമ്പത്തുള്ള അമൃതാനന്ദമയിയുടെ ആശ്രമത്തെ ചൂഴ്ന്ന് നില്‍ക്കുന്ന ദുരൂഹതകളെ കുറിച്ച് മുമ്പും പല വാര്‍ത്തകളും വന്നിരുന്നു എങ്കിലും 20 വര്‍ഷത്തോളം സഹവാസം അനുഷ്ഠിച്ച ഒരു സ്ത്രീ തന്റെ അനുഭവങ്ങള്‍ പറയുന്നത് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ നിരവധി ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളില്‍ ഇത്തരം ലൈംഗിക – സാമ്പത്തിക ചൂഷണങ്ങള്‍ നടക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വന്ന ഈ വെളിപ്പെടുത്തലുകള്‍ ആള്‍ദൈവ ആത്മീയതയില്‍ തല്പരരായ വിദേശികളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മൂന്ന് കുട്ടികളുടെ പിതാവായതിന് സംവിധായകന് 7.20 കോടി രൂപ പിഴ

February 8th, 2014

ബീജിങ്ങ്: മൂന്ന് കുട്ടികളുടെ പിതാവായതിനു പ്രശസ്ത ചൈനീസ് സംവിധായകന്‍ ഷാങ് യിമോവുവിന് 7.20 കോടി രൂപ പിഴചുമത്തി. ഒരു ദമ്പതിമാര്‍ക്ക് ഒരു കുട്ടി എന്ന ചൈനയിലെ കുടുമ്പാസൂത്രണ നയം ലംഘിച്ചതിനാണ് പിഴ.തങ്ങള്‍ക്ക് 3 കുട്ടികള്‍ ഉണ്ടെന്നും തനിക്ക് പറ്റിയ തെറ്റിനു എന്ത് ശിക്ഷ സ്വീകരിക്കുവാനും താന്‍ തയ്യാറാണെന്നും അദ്ദേഹ് അടുത്തിടെ പറഞ്ഞിരുന്നു. അറുപത്തൊന്നുകാരനായ ഇദ്ദേഹത്തിനും ഭാര്യക്കും രണ്ടു പുത്രന്മാരും ഒരു പുത്രിയും ആണ് ഉള്ളത്. കുട്ടികളുടെ കാര്യത്തില്‍ ചൈനീസ് ഭരണകൂടം പിന്തുടരുന്ന കടുത്ത നിയന്ത്രണം മൂലം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതുള്‍പ്പെടെ പല മാതാപിതാക്കളും ദുരിതം അനുഭവിക്കുകയാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഒറ്റക്കുട്ടി നയത്തില്‍ ഇളവു വരുത്തുന്ന പ്രമേയം അടുത്തിടെ ചൈനീസ് നിയമ നിര്‍മ്മാണ സമിതി പാസാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കളിയിൽ അൽപ്പമല്ല കാര്യം

January 30th, 2014

angry-birds-spy-epathram

ഹെൽസിങ്കി: ലോകമെമ്പാടുമുള്ള സ്മാർട്ട് ഫോണുകളിലൂടെ അത്യധികം ജനപ്രീതി നേടിയ “ആങ്ക്രി ബേർഡ്സ്” എന്ന കളിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം നടന്നത് എന്ന് കളിയുടെ ഉപജ്ഞാതാക്കളായ റോവിയോ എന്റർടെയിന്മെന്റ് എന്ന ഫിൻലൻഡ് ആസ്ഥാനമായ കമ്പനിയുടെ വക്താക്കൾ അറിയിച്ചു.

ഹാക്കർമാരുടെ ഉദ്ദേശം വ്യക്തമല്ലെങ്കിലും ഈ കളി കളിക്കുന്നവരുടെ സ്മാർട്ട് ഫോണുകൾ വഴി സ്വകാര്യ വിവരങ്ങൾ അമേരിക്കൻ ബ്രിട്ടീഷ് ചാര സംഘടനകൾ ചോർത്തുന്നതായി കഴിഞ്ഞ ദിവസം എഡ്വേർഡ് സ്നോഡൻ വെളിപ്പെടുത്തിയിരുന്നു. സ്മാർട്ട് ഫോണിൽ ആങ്ക്രി ബേർഡ്സ് എന്ന കളി കളിക്കുന്നവരുടെ ഫോണുകളിലൂടെ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തുന്ന രഹസ്യം പുറത്തായത് ലോകമെമ്പാടും വൻ ആശങ്കയാണ് ഉയർത്തിയത്. ഇതിനോടുള്ള പ്രതികരണമാവാം ഈ കമ്പനിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവം എന്ന് കരുതപ്പെടുന്നു.

ഒരു ചാര സംഘടനയുമായി തങ്ങൾ ചേർന്ന് പ്രവർത്തിക്കുകയോ തങ്ങലുടെ ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്നോഡന് നൊബേൽ ശുപാർശ

January 30th, 2014

edward-snowden-epathram

ഓസ്ലോ: സ്വന്തം പൌരന്മാരുടെ ഫോൺ സന്ദേശങ്ങൾ രഹസ്യമായി ചോർത്തുകയും, സുഹൃദ് രാജ്യങ്ങളിൽ പോലും ചാര പ്രവർത്തനം നടത്തുകയും ചെയ്യുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് നയം വെളിച്ചത്ത് കൊണ്ടു വന്ന മുൻ സി. ഐ. എ. ഉദ്യോഗസ്ഥനും കമ്പ്യൂട്ടർ വിദഗ്ദ്ധനുമായ എഡ്വേർഡ് സ്നോഡനെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്തു.

നോർവെയിൽ നിന്നാണ് ഈ ശുപാർശ. നോർവെയുടെ മുൻ പരിസ്ഥിതി വകുപ്പ് മന്ത്രിയും മറ്റൊരു പ്രമുഖ രാഷ്ട്രീയ നേതാവും ചേർന്ന് സ്നോഡനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുകയായിരുന്നു. സ്നോഡൻ വെളിച്ചത്ത് കൊണ്ടു വന്ന കാര്യങ്ങൾ സുസ്ഥിരമായ ഒരു പുതിയ സമാധാന അന്തരീക്ഷം ലോകത്ത് കൊണ്ടു വരാൻ സഹായകമായി എന്ന് ഇവർ നിരീക്ഷിച്ചു.

പാസ്പോർട്ട് അമേരിക്ക റദ്ദ് ചെയ്തതിനെ തുടർന്ന് മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിയ സ്നോഡന് റഷ്യ താൽക്കാലിക രാഷ്ട്രീയ അഭയം നൽകി. റഷ്യയിൽ ഒളിവിൽ കഴിയുന്ന സ്നോഡനെ വധിക്കാൻ അമേരിക്കൻ ചാരന്മാർ ശ്രമിച്ചു വരികയാണ് എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്നോഡനെ വധിക്കാൻ അമേരിക്കയുടെ ഗൂഢാലോചന

January 22nd, 2014

edward-snowden-epathram

മോസ്കോ: സുഹൃദ് രാജ്യങ്ങളിൽ പോലും ചാര പ്രവർത്തനം നടത്തുകയും സ്വന്തം പൌരന്മാരുടെ ഫോൺ സന്ദേശങ്ങൾ രഹസ്യമായി ചോർത്തുകയും ചെയ്യുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് നയം വെളിച്ചത്ത് കൊണ്ടു വന്ന മുൻ സി. ഐ. എ. ഉദ്യോഗസ്ഥനും കമ്പ്യൂട്ടർ വിദഗ്ദ്ധനുമായ എഡ്വേർഡ് സ്നോഡനെ വധിക്കാൻ അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പദ്ധതി ഇടുന്നതായി സ്നോഡന്റെ അഭിഭാഷകൻ ആരോപിച്ചു. പെന്റഗൺ ഉദ്യോഗസ്ഥർ സ്നോഡനെ വധിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം ഒരു മാദ്ധ്യമം പുറത്തു വിട്ടിരുന്നു. സ്നോഡന്റെ തലയിലൂടെ ഒരു വെടിയുണ്ട പായിക്കാൻ താൻ അഗ്രഹിക്കുന്നു എന്ന് ഈ ചർച്ചയ്ക്കിടെ ഒരു ഉദ്യോഗസ്ഥൻ പറയുകയുണ്ടായി. ശീത യുദ്ധ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഈ ചർച്ച സ്നോഡന്റെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നത് എന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

പലചരക്ക് കടയിൽ നിന്നും വീട്ടിലേക്ക് തിരികെ നടന്ന് പോകുന്ന സ്നോഡനെ വിഷം നിറച്ച സൂചി കൊണ്ട് പതുക്കെ ഒന്ന് കുത്തി ആരും അറിയാതെ വധിക്കുന്ന ശീത യുദ്ധ കാല സാദ്ധ്യതയാണ് സുരക്ഷാ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. പാസ്പോർട്ട് അമേരിക്ക റദ്ദ് ചെയ്തതിനെ തുടർന്ന് മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിയ സ്നോഡന് റഷ്യ താൽക്കാലിക രാഷ്ട്രീയ അഭയം നൽകുകയായിരുന്നു. സ്നോഡനെ അമേരിക്ക അപായപ്പെടുത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് റഷ്യ സ്നോഡന് ചുറ്റും സുരക്ഷാ കവചം ഒരുക്കിയിട്ടുണ്ടെങ്കിലും സ്നോഡൻ ഒരു സാധാരണ മനുഷ്യനെ പോലെ പലചരക്ക് കടയിലേക്ക് നടന്ന് പോകുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നത്. റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സ്നോഡനെ അമേരിക്കൻ വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ച് വരികയാണ് എന്ന് അമേരിക്കയും ആരോപിക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നെൽസൺ മണ്ടേല അന്തരിച്ചു

December 6th, 2013

nelson-mandela-epathram

ജൊഹാന്നെസ്ബർഗ് : വർണ്ണ വിവേചനത്തിനെതിരെ ലോക മനഃസാക്ഷിയെ തന്റെ കൂടെ നിർത്തി പോരാടുകയും ഇനി ഒരിക്കലും തങ്ങളെ കൈവിടാൻ ഇട നൽകാത്തവണ്ണം സമത്വ സുന്ദര ഭാവി ഒരു ജനതയ്ക്ക് പ്രാപ്യമാക്കുകയും ചെയ്ത മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് നെൽസൺ മണ്ടേല അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിൽ ആയിരുന്ന അദ്ദേഹം ജൊഹാന്നസ്ബർഗിലെ സ്വവസതിയിൽ വെച്ചാണ് ജീവൻ വെടിഞ്ഞത്. സംസ്കാരം അടുത്ത ശനിയാഴ്ച നടക്കും.

തന്റെ ജന്മനാട്ടിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനിടെ തടവിലാക്കപ്പെട്ട മണ്ടേല 27 വർഷം ജയിൽ വാസം അനുഭവിച്ചു. അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ആഗോള ബിംബമായി മാറിയ മണ്ടേലയുടെ വിടുതലിനായുള്ള മുറവിളി ലോകമെമ്പാടുമുള്ള യുവാക്കൾ പിന്നീട് ഏറ്റെടുക്കുകയുണ്ടായി.

1990ൽ ജയിൽ മോചിതനായ മണ്ടേലയെ ഇന്ത്യ പരമോന്നത ബഹുമതിയായ ഭാരത രത്ന നൽകി ആദരിച്ചു. 1993ൽ നെൽസൺ മണ്ടേലയ്ക്ക് സമാധാനത്തിനായുള്ള നൊബേൽ പുരസ്കാരം ലഭിച്ചു.

ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്റെ സ്വപ്നം. സമാധാനത്തോടെ തുല്യ അവസരങ്ങളോടെ സഹവസിക്കുന്ന ഒരു ജനത എന്ന ലക്ഷ്യത്തിനായി ജീവിക്കാനാണ് എന്റെ അഗ്രഹം. എന്നാൽ ഈ ആദർശത്തിനായി മരിക്കുവാനും ഞാൻ തയ്യാറാണ് – 1964ൽ തനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി നടത്തിയ വിചാരണ വേളയിൽ മണ്ടേല പറഞ്ഞ വാക്കുകളാണിത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശൈശവ വിവാഹ ത്തിന് എതിരായ യു. എന്‍ പ്രമേയ ത്തില്‍ ഇന്ത്യ ഒപ്പു വെച്ചില്ല

October 14th, 2013

india-child-marriage-act-ePathram
ലണ്ടന്‍ : ശൈശവ വിവാഹ ത്തിന് എതിരായ യു. എന്‍. പ്രമേയ ത്തില്‍ ഇന്ത്യ ഒപ്പു വെച്ചില്ല. 2015 നു ശേഷം ശൈവ വിവാഹങ്ങള്‍ ഇല്ലാതെ ആക്കാനുള്ള യു. എന്‍. മനുഷ്യാവകാശ സമിതി യുടെ പരിപാടി യുടെ ഭാഗമായിരുന്നു ശൈശവ വിവാഹ നിരോധന പ്രമേയം.

പ്രായ പൂര്‍ത്തി ആകാത്തവരുടെ വിവാഹത്തെയും ബലം പ്രയോഗി ച്ചുള്ള വിവാഹത്തെയും എതിര്‍ക്കുന്ന താണ് ഈ നിയമം.

child-marriage-in-india-ePathram

ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്ന എത്യോപ്യ, സൗത്ത് സുഡാന്‍, ചാഡ്, യമന്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച പ്പോഴാണ് ഇന്ത്യ എതിര്‍പ്പു രേഖ പ്പെടുത്തിയത്. ശൈശവ വിവാഹത്തിന് എതിരായ പ്രമേയത്തെ 107 രാജ്യങ്ങള്‍ അനുകൂലിച്ചു.

ആഗോള തല ത്തില്‍ ശൈശവ വിവാഹത്തിന് എതിരെ ശക്തമായ എതിര്‍പ്പ് തുടരു മ്പോഴാണ് ഇന്ത്യ ശൈശവ വിവാഹത്തെ അനുകൂലിച്ച് രംഗത്തു വന്നിരിക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റഷ്യ സ്നോഡന് അഭയം നൽകരുത് എന്ന് അമേരിക്ക

July 14th, 2013

edward-snowden-epathram

മോസ്കോ: അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുടെ ചാര പ്രവര്‍ത്തനം പുറത്തു വിട്ട എഡ്വേഡ് സ്നോഡന് അഭയം നൽകരുതെന്ന് റഷ്യയോട് അമേരിക്കൻ പ്രസിഡണ്ട്‌ ബറാക് ഒബാമ ആവശ്യപെട്ടു. സ്നോഡന്‍ അപേക്ഷിക്കുകയാണെങ്കില്‍ വെനിസ്വേല, ബൊളിവീയ, നികരാഗ്വ എന്നീ രാജ്യങ്ങൾ അഭയം നല്‍കാന്‍ നേരത്തേ തയാറായിരുന്നു. ഇതിനെതിരെ അമേരിക്ക മുമ്പേ തന്നെ രംഗത്ത് വരികയും ചെയ്തു.

മോസ്കോയിലെ ഷെരമേത്യേവോ വിമാനത്താവളത്തിലാണ് സ്നോഡന്‍ കഴിയുന്നത്. ജൂണ്‍ 23ന് തന്നെ അമേരിക്ക സ്നോഡന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഇന്ത്യയോട് അഭയം ചോദിച്ചിരുന്നു എങ്കിലും ഇന്ത്യ അത് നിരസിച്ചിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാറ്റിൻ അമേരിക്കയിലേക്ക് സ്വാഗതം

July 7th, 2013

edward-snowden-epathram

അമേരിക്കയുടെ ആഭ്യന്തര രഹസ്യങ്ങൾ വിക്കി ലീക്ക്സിന് ചോർത്തിക്കൊടുത്ത എഡ്വാർഡ് സ്നോഡന് രാഷ്ട്രീയ അഭയം നൽകാൻ ഒട്ടേറെ ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചു. ബോളീവിയൻ പ്രസിഡണ്ട് ഇവോ മൊറാലസ് സ്നോഡനെ ബൊളീവിയ സ്വാഗതം ചെയ്യുന്നതായി അറിയിച്ചതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. കഴിഞ്ഞ ദിവസം ബൊളീവിയൻ പ്രസിഡണ്ട് സഞ്ചരിച്ച വിമാനം ഇന്ധനം നിറയ്ക്കാനായി യൂറോപ്പിൽ ഇറങ്ങാൻ അനുവദിക്കാത്തതിന്റെ പ്രതിഷേധമായാണ് തന്റെ പ്രഖ്യാപനം എന്ന് പ്രസിഡണ്ട് അറിയിച്ചു. സ്നോഡനെ തന്റെ വിമാനത്തിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ വിമാനം മണിക്കൂറുകളോളം യൂറോപ്പിൽ ഇറങ്ങാൻ അനുവദിക്കാഞ്ഞത്.

നിക്കരാഗ്വയും വെനസ്വേലയും സ്നോഡന് അഭയം നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

വിമാനം നിലത്തിറക്കാൻ അനുമതി നല്കാഞ്ഞ സംഭവത്തെ ബൊളീവിയൻ പ്രസിഡണ്ട് സാമ്രാജ്യത്വത്തിന്റെ തടങ്കലിലായി എന്നാണ് ബൊളീവിയൻ കൈസ് പ്രസിഡണ്ട് വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര മര്യാദകളുടേയും ഉടമ്പടികളുടേയും ഈ ലംഘനമാണിത്. ഈ സാമ്രാജ്യത്വ ഹുങ്കിനെതിരെ സാർവ്വദേശീയ തൊഴിലാളി വർഗ്ഗം പ്രതിഷേധിക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചരിത്രം സാക്ഷിയായി വിന്‍സെന്റും ബ്രൂണോയും ഫ്രാന്‍സിലെ ആദ്യ സ്വവര്‍ഗ്ഗ ദമ്പതിമാരായി

May 31st, 2013

gay-marriage-epathram

മോണ്ട് പെല്ലിയര്‍: ആറു വര്‍ഷത്തെ പ്രണയ ബന്ധത്തിനൊടുവില്‍ ചരിത്രത്തെ സാക്ഷിയാക്കി വിന്‍സെന്റും ബ്രൂണോയും ഫ്രാന്‍സിലെ ആദ്യ സ്വവര്‍ഗ്ഗ ദമ്പതിമാരായി. അഞ്ഞൂറോളം ക്ഷണിക്കപ്പെട്ട അതിഥികളുടേയും നൂറ്റമ്പതോളം മാധ്യമ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. ഫ്രാന്‍സിലെ സ്വവര്‍ഗ്ഗാനുകൂല പ്രവര്‍ത്തകരില്‍ ഒരാളാണ് വിന്‍സെന്റ്. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്നതാണ് ഈ സ്വവര്‍ഗ്ഗ ദമ്പതികളുടെ ആഗ്രഹം.

പ്രതിഷേധക്കാരെ ഭയന്ന് കനത്ത സുരക്ഷാ വലയം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹത്തിനു തൊട്ടു മുമ്പ് ഹാളിന്റെ മുറ്റത്തേക്ക് പ്രതിഷേധക്കാര്‍ ആരോ പുക ബോംബ് എറിഞ്ഞിരുന്നു. യാഥാസ്ഥിതികരുടെ കടുത്ത പ്രതിഷേധത്തെ മറി കടന്ന് അടുത്തയിടെ ആണ് ഫ്രാന്‍സില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കിക്കൊണ്ട് ബില്‍ പാസ്സാക്കിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഒരു വിഭാഗം തെരുവില്‍ ഇറങ്ങിയിരുന്നു. കുടിയേറി ഫ്രാന്‍സില്‍ എത്തുന്നവരും ഫ്രാന്‍സില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍‌പന്തിയില്‍ ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സിറിയയിൽ രാസായുധങ്ങൾ വീണ്ടും
Next »Next Page » ഇറാഖിലെ എണ്ണ : ചൈനയ്ക്ക് വൻ നേട്ടം »



  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine