ചൈനയില്‍ ജനക്കൂട്ടം അക്രമം നടത്തി 12 പേര്‍ മരിച്ചു

February 29th, 2012

xinjiang-epathram

ബെയ്ജിങ്: ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍ ജനക്കൂട്ടം നടത്തിയ അക്രമങ്ങളില്‍ 12 പേര്‍ മരിച്ചു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.  ചൊവ്വാഴ്ച വൈകീട്ടാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്. അക്രമികളെ തുരത്താന്‍ പോലീസ് നടത്തിയ വെടിവെപ്പിലാണ് രണ്ടുപേര്‍ മരിച്ചത്. മുമ്പ്‌ മുസ്ലിം വിഭാഗക്കാരും ചൈനയിലെ ഹാന്‍ വംശജരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമായിരുന്നു ഇവിടയെന്ന് ബി. ബി. സി റിപ്പോര്‍ട്ടു ചെയ്തു.  2009 ല്‍ ഇവിടെ നടന്ന കലാപത്തില്‍ 200 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഇവിടെ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുടിനെ വധിക്കാന്‍ ഗൂഢാലോചന റഷ്യ തകര്‍ത്തു

February 27th, 2012

Vladimir Putin-epathram

മോസ്‌കോ: റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമര്‍ പുടിന്‌ നേരെ ചാവേര്‍ ആക്രമണം നടത്താനുളള നീക്കം തകര്‍ത്തു. അടുത്ത മാസം നാലിന്‌ നടക്കുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ ശേഷം ചാവേര്‍ ആക്രമണം നടത്താന്‍ ചെച്‌നിയന്‍ യുദ്ധ പ്രഭു ദോക്കു ഉമറോവിന്റെ നേതൃത്വത്തില്‍ നടത്തിയ  ഗൂഢാലോചനയാണ് റഷ്യന്‍- ഉക്രയിന്‍ സുരക്ഷാ ഏജന്‍സികള്‍ ഇല്ലാതാക്കിയത്. ഒഡേസ്സ നഗരത്തില്‍ ബോംബ്‌ ഉണ്ടാക്കാനുളള ശ്രമത്തിനിടെ ഉണ്ടായ സ്‌ഫോടനമണ്‌ തീവ്രവാദികളുടെ നീക്കം പുറത്തറിയാന്‍ കാരണമായതും നീക്കം പരാജയപ്പെടുത്തിയതുമെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തില്‍ തീവ്രവാദികളിലൊരാളായ റസ്ലാന്‍ മദയേവ്‌ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. പരുക്കുകളോടെ പോലീസ്‌ പിടിയിലായ ഇയ പ്യയാന്‍സിന്‍ ആണ്‌ ഗൂഢാലോചന സംബന്ധിച്ച വിവരം അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ സ്‌ഫോടന പരമ്പര; 60 മരണം

February 24th, 2012

car-bomb-explosion-epathram

ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദ്, ബാബില്‍, ദിയാല, സലാഹെദ്ദീന്‍, കിര്‍ക്കുക്ക് എന്നീ മേഖലകളില്‍ ഉണ്ടായ സ്ഫോടന പരമ്പരകളിലും വെടിവെപ്പുകളിലുമായി 60 പേര്‍ മരിച്ചു. 250 ലേറെ പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ബാഗ്ദാദില്‍ മാത്രം ഏഴ് ബോംബു സ്‌ഫോടനങ്ങളുണ്ടായി. അതില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. ഷിയാ വിഭാഗത്തിന്റെ പ്രമുഖ ആരാധനാലയം സ്ഥിതി ചെയ്യുന്ന ഉത്തര ബാഗ്ദാദിലെ കദ്മിയായിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തിലാണ് ഒമ്പതു പേര്‍ കൊല്ലപ്പെട്ടത്. മൊസുള്‍ മുതല്‍ ഹില്ലാ വരെയുള്ള വിവിധ നഗരങ്ങളിലും പന്ത്രണ്ടിലേറെ സ്‌ഫോടനങ്ങളുണ്ടായി.  ഷിയാ വിഭാഗക്കാര്‍ക്ക് മുന്‍തൂക്കമുള്ള മേഖലകളാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായ ഇടങ്ങള്‍.  ഡിസംബര്‍ മധ്യത്തോടെ യു. എസ്. സേന ഇറാഖ് വിട്ട ശേഷമുണ്ടായ ശക്തമായ ആക്രമണങ്ങളിലൊന്നാണിത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സര്‍ദാരിയുടെ മാധ്യമ ഉപദേഷ്ടാവ്‌ രാജ്യംവിട്ടു

January 23rd, 2012

farahnaz-ispahani-epathram

വാഷിങ്ടണ്‍:പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മാധ്യമ ഉപദേഷ്ടാവായ ഫറാനസ് ഇസ്പഹാനി രാജ്യംവിട്ടു. ഐ. എസ്. ഐ തട്ടിക്കൊണ്ടുപോകുമെന്ന് ഭയന്നാണ് രാജ്യം വിട്ടതെന്ന് മുന്‍ നയതന്ത്ര പ്രതിനിധി ഹുസൈന്‍ ഹഖാനിയുടെ ഭാര്യയായ ഇസ്പഹാനി വെളിപ്പെടുത്തി. .
രഹസ്യരേഖാവിവാദവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ചോര്‍ത്തിയത് ഇസ്പഹാനിയുടെ  ഭര്‍ത്താവായ ഹുസൈന്‍ ഹഖാനിയാണെന്ന് മന്‍സൂര്‍ ഇജാസ് വെളിപ്പെടുത്തിയിരുന്നു. ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട ആബതാബാദ് സംഭവത്തിനുശേഷം രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടായേക്കുമെന്ന് ഭയന്ന സര്‍ദാരി യു.എസ്. സഹായം അഭ്യര്‍ഥിച്ച് മുന്‍ സംയുക്തസേനാ മേധാവി മൈക്ക് മുള്ളന് കത്തയച്ചു എന്നതാണ് രഹസ്യ രേഖാ വിവാദം. സര്‍ദാരിക്ക് വേണ്ടി കത്ത് തയ്യാറാക്കിയത് യു.എസ്സിലെ മുന്‍ അംബാസഡര്‍ ഹുസൈന്‍ ഹഖാനിയാണെന്ന് വെളിപ്പെടുത്തല്‍. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അംബാസഡര്‍ സ്ഥാനം തെറിച്ചിരുന്നു. തന്റെ ഭര്‍ത്താവിനെ   സമ്മര്‍ദ്ദത്തിലാക്കുന്നതിനാണ് ഐ.എസ്.ഐ തന്നെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്ന് ഇസ്പഹാനി വെളിപ്പെടുത്തിയതായി ജിയോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അധികാരം ദുര്‍വിനിയോഗം ചെയ്തതിന് ഗീലാനിക്കെതിരെ ക്കേസ്

January 18th, 2012

Syed-Yousaf-Raza-Gilani-epathram

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കെതിരെ അധികാരം ദുര്‍വിനിയോഗം ചെയ്തു  എന്ന കേസ്. നിലവില്‍ കോടതിയലക്ഷ്യ നടപടി നേരിടുന്ന ഗീലാനിക്ക് ഇതൊരു ഇരട്ട പ്രഹരമാണ്.  നിയമവിരുദ്ധ നിയമനവുമായി ബന്ധപ്പെട്ട് ഗീലാനിക്കെതിരെ കേസെടുക്കാന്‍ രാജ്യത്തെ അഴിമതിനിരോധന ഏജന്‍സിയായ ‘നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ’ (എന്‍. എ. ബി.) ആലോചിക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 14 കൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. സര്‍ക്കാറുടമസ്ഥതയിലുള്ള പ്രമുഖ എണ്ണ-പ്രകൃതിവാതക സ്ഥാപനമായ ഓയില്‍ ആന്‍ഡ് ഗ്യാസ് ഡെവലപ്‌മെന്റ് കമ്പനിയുടെ ചെയര്‍മാനായി മുമ്പ് ഒരു കേസില്‍ കോടതി ശിക്ഷിച്ചിട്ടുള്ള അദ്‌നന്‍ ഖ്വാജയെ നിയമിച്ചതാണ് ഗീലാനിക്കു വിനയായിരിക്കുന്നത്. ആ നിലയ്ക്ക് അദ്ദേഹത്തെ നിയമിച്ചത് നിയമവിരുദ്ധവുമാണ്. പര്‍വെസ് മുഷറഫിന്റെ ഭരണകാലത്തു ഖ്വാജയും ഗീലാനിയും ഒരുമിച്ചാണു ജയിലില്‍ കഴിഞ്ഞിരുന്നത്. ഖ്വാജയുടേതടക്കം ഗീലാനി നടത്തിയ വിവിധ നിയമനങ്ങളുടെ സാധുത പരിശോധിക്കുമെന്ന് എന്‍. എ. ബി. മേധാവി ഫാസിഹ് ബുഖാരി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലൈബീരിയന്‍ പ്രസിഡന്‍റായി എലന്‍ ജോണ്‍സണ്‍ സര്‍ലീഫ് അധികാരമേറ്റു

January 18th, 2012

ellen-johnson-in-Liberia-epathram

മണ്‍റോവിയ: നൊബേല്‍ സമാധാന സമ്മാന ജേത്രി എലന്‍ ജോണ്‍സണ്‍ സര്‍ലീഫ് ലൈബീരിയന്‍ പ്രസിഡന്‍റായി ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് ജോണി ലൂയിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദശകങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിന്‍െറ മുറിപ്പാടുകള്‍ അവശേഷിക്കുന്ന ലൈബീരിയയില്‍ സമാധാനത്തിന്‍െറ പ്രതീക്ഷകള്‍ ശക്തിപ്പെടുകയാണെന്ന് സര്‍ലീഫ് വ്യക്തമാക്കി. ഗോത്ര,വര്‍ഗ,ഭാഷാ ഭേദമില്ലാതെ രാജ്യത്തിന്‍െറ അഭിവൃദ്ധിക്കായി ഒറ്റക്കെട്ടാകാന്‍ അവര്‍ ജനങ്ങളെ ആഹ്വാനംചെയ്തു. അധികാരാരോഹണ ചടങ്ങില്‍ യു. എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്‍റന്‍ പങ്കെടുത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

സിറിയയില്‍ പ്രതിസന്ധി രൂക്ഷം രക്ഷാസമിതി ഉടന്‍ ഇടപെടണം -ബാന്‍ കി മൂണ്‍

January 18th, 2012

ban-ki-moon-epathram

അബൂദാബി: ദിനം പ്രതി ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്ന സിറിയന്‍ പ്രശ്നത്തില്‍ ഗൗരവമായി ഇടപെടണമെന്ന് രക്ഷാ സമിതിയോട് യു. എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപെട്ടു. രക്ഷാസമിതിയിലെ അംഗരാഷ്ട്രങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും സിറിയയില്‍ ഇടപെടേണ്ട സമയം അതിക്രമിച്ചെന്നും, കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ടുപോവാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.  അബൂദാബിയില്‍ ഊര്‍ജ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നൈജീരിയയില്‍ അനിശ്ചിതകാലപണിമുടക്ക് തുടരും

January 16th, 2012

nigeria-protests-epathram

ലാഗോസ്: ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാഷ്ട്രമായ നൈജീരിയയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള സബ്സിഡി പിന്‍വലിച്ചതിനെതിര തൊഴിലാളി യൂണിയനുകള്‍ തുടങ്ങിയ അനിശ്ചിതകാലപണിമുടക്ക് അവസാനിപ്പിക്കാനായി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ചര്‍ച്ചയില്‍  നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലക്ക് ജോനാഥനും തൊഴിലാളി യൂണിയന്‍ നേതാക്കളും പങ്കെടുത്തിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതോടെ  പണിമുടക്ക് തുടരുമെന്ന് യൂണിയന്‍ നേതാവ് അബ്ദുല്‍ വാഹിദ് ഉമര്‍ അറിയിച്ചു. എന്നാല്‍ സുരക്ഷ പരിഗണിച്ച്  തെരുവുകളില്‍ നിന്ന് പ്രതിഷേധപ്രകടനങ്ങള്‍ കഴിവതും ഒഴിവാക്കുമെന്നും വാഹിദ് ഉമര്‍ കൂട്ടിച്ചേര്‍ത്തു. എണ്ണ ഉത്പാദനത്തില്‍ ലോകത്ത് ആറാം സ്ഥാനമുള്ള നൈജീരിയയിലെ പണിമുടക്ക് ആഗോള എണ്ണ വിപണിയെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജനുവരി ഒന്നുമുതല്‍ നൈജീരിയയില്‍  ജനങ്ങള്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന എണ്ണ സബ്സിഡി പിന്‍വലിച്ചിരുന്നു. അതോടെ ഇന്ധനത്തിന്റെ വില  ഇരട്ടിയായി. ഇതാണ്  ദാരിദ്യ്രത്തില്‍ കഴിയുന്ന ജനങ്ങളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. ഇതിനകം  നിരവധി തവണ പ്രസിഡന്റുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞെങ്കിലും സാമ്പത്തികമായി പിടിച്ചുനില്‍ക്കാനാവില്ലെന്ന് പറഞ്ഞ്  നടപടി പിന്‍വലിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല.


- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സര്‍ദാരി ചികിത്സക്കായി ദുബൈയില്‍

January 12th, 2012

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ രാഷ്ട്രീയ  പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ചികിത്സക്കായി ദുബൈയിലേക്ക് പോയതായി റിപ്പോര്‍ട്ട്.  മുന്‍ പ്രസിഡന്റ് മുശര്‍റഫുമായി സര്‍ദാരി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.   സര്‍ദാരിയും ഗീലാനിയും രാജി വെക്കണമെന്ന ആവശ്യം പാകിസ്താനില്‍ ശക്തി പ്രാപിക്കുകയാണ്. മുന്‍ ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയ മുന്നേറ്റവും, സൈന്യവും ഭരണകൂടവും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലും പാകിസ്ഥാനിലെ പ്രതിസന്ധികള്‍ കൂടുതല്‍ വഷളാക്കി യിരിക്കുകയാണ്. എന്നാല്‍ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ തങ്ങള്‍ പര്യാപ്തരാണെന്ന നിലപാടിലാണ് പാക് ഭരണകൂടം

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെനിയയില്‍ തീവ്രവാദി ആക്രമണത്തിന്‌ സാധ്യത

January 8th, 2012

kenyan-jets-somalia-rebels-epathram

ലണ്ടന്‍: കെനിയ തലസ്‌ഥാനമായ നയ്‌റോബിയില്‍ വന്‍ തീവ്രവാദി ആക്രമണത്തിന്‌ സാധ്യതയെന്ന്‌ ബ്രിട്ടന്റെ മുന്നറിയിപ്പ്‌. തെക്കന്‍ സോമാലിയയില്‍ കെനിയന്‍ വ്യോമസേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അല്‍ ശബാബ് പോരാളികള്‍ക്ക്നേരെ  നടത്തിയ കനത്ത ആക്രമണത്തിന് പ്രതികാരമായി ഉടനെ ആക്രമണം ഉണ്ടാകാന്‍ സാധ്യത യുള്ളതായി  ബ്രിട്ടീഷ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില് പറയുന്നു‍. കെനിയന്‍ വ്യാമസേന നടത്തിയ ആക്രമണത്തില്‍  60 പേര്‍ കൊല്ലപെടുകയും അന്‍പതോളം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ആക്രമണ പദ്ധതികള്‍ ആസൂത്രണത്തിന്റെ അവസാന ഘട്ടത്തിലാകാമെന്നും .കെനിയയിലേക്ക്‌ പോകുന്ന ബ്രിട്ടീഷ്‌ പൗരന്‍മാര്‍  ജാഗ്രത പുലര്‍ത്തണമെന്നും ബ്രിട്ടീഷ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അല്‍-ഖ്വൊയിദയുമായി ബന്ധമുള്ള ഷെബാബ്‌ സംഘടനയാണ്‌ കെനിയയില്‍ പ്രധാനമായും തീവ്രവാദ ഭീഷണി ഉയര്‍ത്തുന്നത്‌. മാംബാസയില്‍ നിന്ന്‌ ബ്രിട്ടീഷ്‌ പൗരന്‍ അറസ്‌റ്റിലായതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കെനിയയിലെത്തിയ ബ്രിട്ടീഷ്‌ പൊലീസിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണ്‌ ഈ മൂന്നറിയിപ്പെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 1367810»|

« Previous Page« Previous « സോമാലിയയില്‍ കെനിയ വ്യോമാക്രണം നടത്തി നിരവധി മരണം
Next »Next Page » ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദ് വെനിസ്വേലയില്‍ »



  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine