ആണവ നിലയങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുക

March 19th, 2011

Nuclear-power-plant-safety-epathram

ഉക്രൈന്‍ : ജപ്പാനിലെ ഇപ്പോഴത്തെ ആണവ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ ആണവ നിലയങ്ങളുടെയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുമെന്ന് ഉക്രൈനിലെ ആണവ നിയന്ത്രണ കമ്മിറ്റി ചെയര്‍മാന്‍ യെലേന മിക്കോളൈഷുക്.  ആണവ വികിരണം നിയന്ത്രണ അതീതമായി തീര്‍ന്നിരിക്കുന്നതിനാല്‍ ജപ്പാനിലെ തുടര്‍ന്നുള്ള അവസ്ഥകള്‍ പ്രവചിക്കുക അസാധ്യമാണ്. എങ്കിലും ഉക്രൈനിലെ ചെര്‍ണോബില്‍ ദുരന്തം പോലെ വളരെ ഭയാനകമായ ഒരു അവസാനമായിരിക്കും ഫുകുഷിമയിലേത് എന്ന് അവര്‍ വിലയിരുത്തി.

ആണവോര്‍ജ്ജത്തെ ആശ്രയിക്കുന്ന മറ്റു ലോക രാജ്യങ്ങള്‍ ജപ്പാനിലെ ഈ പ്രതിസന്ധിയില്‍ നിന്നും കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. സ്ഫോടനങ്ങള്‍ ഉണ്ടാകുമ്പോള്‍  ആണവ റിയാക്ടറുകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രജന്‍ വാതകം സംഭരണം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഇന്ന് ലോകത്തുള്ള ഒട്ടു മിക്ക ആണവ റിയാക്ടറുകളിലും ഇല്ല. എന്നാല്‍ അടുത്തിടെ കമ്മിഷന്‍ ചെയ്യപ്പെട്ട ഉക്രൈനിലെ ഖെമേല്‍നിസ്ക്‌ ആണവ നിലയത്തിലും റോവ്നോ ആണവ നിലയത്തിലും സുരക്ഷ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉക്രൈനിലെ മറ്റു ആണവ നിലയങ്ങളിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ പദ്ധതി ഉണ്ട്. ഐക്യ രാഷ്ട്ര സഭയുടെ ആണവ സുരക്ഷ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഉക്രൈനിലെ എല്ലാ ആണവ നിലയങ്ങളും ഏറ്റവും പുതിയ സുരക്ഷ നയങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇവ സാധ്യമല്ലാത്ത എല്ലാ നിലയങ്ങളും അടച്ചു പൂട്ടുകയും ചെയ്തു. ഭൂകമ്പബാധയെ ചെറുക്കുവാന്‍ സാധിക്കുന്നവയാണ് ഈ നിലയങ്ങള്‍.

ജപ്പാനിലെ ആണവ നിലയങ്ങള്‍ ഇങ്ങനെ രൂപകല്പന ചെയ്തിരുന്നവ ആയിരുന്നെങ്കിലും അവയ്ക്ക് തുടര്‍ന്നുണ്ടായ സുനാമിയെയും വെള്ളപ്പൊക്കത്തെയും തടുക്കുവാന്‍ കഴിഞ്ഞില്ല . ഇവയെല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ട് വേണം തുടര്‍ന്നുള്ള ഏതൊരു ആണവോര്‍ജ പദ്ധതിയും രൂപകല്പന ചെയ്യാന്‍.

ഉക്രൈനില്‍ 4 ആണവ നിലയങ്ങളിലായി 15 റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ 50% ല്‍ അധികം വൈദ്യുതി ഇവയില്‍ നിന്നുമാണ് ഉത്പാദിക്കപ്പെടുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫുക്കുഷിമ ആണവ നിലയത്തില്‍ സ്ഫോടനം

March 12th, 2011

japan-fukushima-nuclear-plant-explosion-epathram

ഫുക്കുഷിമ : സുനാമിയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തകരാറിലായ ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിലെ ഒന്നാം നമ്പര്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ചു. റിയാക്ടര്‍ തണുപ്പിക്കുന്ന പമ്പുകള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് റിയാക്ടര്‍ കോര്‍ തണുപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുകയും റിയാക്ടറിനകത്തെ മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിക്കുകയുമാണ് ഉണ്ടായത് എന്ന് ഇവിടെ നിന്നുമുള്ള പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മര്‍ദ്ദം കുറേശ്ശെയായി കുറയ്ക്കാന്‍ ചില വാല്‍വുകള്‍ തുറന്നു കൊണ്ട് ശ്രമം നടത്തി വരികയായിരുന്നു. എന്നാല്‍ ചില വാല്‍വുകള്‍ തുറക്കാനാകാത്ത വണ്ണം ഉറച്ചു പോയതിനാല്‍ ഈ ശ്രമം വിജയം കണ്ടില്ല.

സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണ് എന്ന് അധികൃതര്‍ പറയുന്നത് തെറ്റാണ് എന്ന് ഈ സ്ഫോടനം തെളിയിക്കു ന്നതായാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ആണവ നിലയം സ്ഥിതി ചെയ്ത കെട്ടിടം തകര്‍ന്നതിനാല്‍  റിയാക്ടര്‍ ഭാഗികമായി ഉരുകിയിട്ടു ണ്ടാകുമെന്നാണ് കരുതുന്നത്. ഇത് പൂര്‍ണ്ണമായ റിയാക്ടര്‍ നാശത്തിന് വഴി വെയ്ക്കാം എന്നാണ് ആശങ്ക.

ആണവ നിലയത്തിലെ ഇന്ധനത്തിന്റെ താപനില നിയന്ത്രണ വിധേയമായി നിര്‍ത്താന്‍ ഇന്ധന ദണ്ഡുകള്‍ വെള്ളം ഉപയോഗിച്ച് തണുപ്പി ക്കുകയാണ് ചെയ്യുന്നത്. ഈ വെള്ളം റിയാക്ടറില്‍ നിന്നും പുറത്തു വരുന്നത് നീരാവി യായിട്ടാണ് എന്നതിനാല്‍ ഇത് വീണ്ടും ഉപയോഗി ക്കാനാവില്ല. റിയാക്ടര്‍ തണുപ്പിക്കാനായി തുടര്‍ച്ചയായി പുതിയ വെള്ളം പമ്പ് ചെയ്തു കൊണ്ടിരിക്കണം എന്നര്‍ത്ഥം. സുനാമിയില്‍ പ്രവര്‍ത്തന രഹിതമായ വൈദ്യുതി ബന്ധവും പമ്പിംഗ് സംവിധാനവും തണുപ്പിക്കാനുള്ള സംവിധാനത്തെ തകരാറിലാക്കി. ഇന്ധന ദണ്ഡുകള്‍ തണുപ്പിക്കാനുള്ള വെള്ളം പമ്പ് ചെയ്യാന്‍ കഴിയാ താവുന്നതോടെ ജല നിരപ്പ്‌ കുറയുകയും ദണ്ഡുകള്‍ ചൂടാവുകയും ഇവ ഉരുകുകയും ചെയ്യും. ഇതോടെ ആണവ വികിരണം ക്രമാതീതമാവും.

ഫുക്കുഷിമ ഒന്നിലെ ഒന്നാം നമ്പര്‍ റിയാക്ടറാണ് ഇപ്പോള്‍ പൊട്ടിത്തെറിച്ചത്. എന്നാല്‍ ഇവിടെ ആറു റിയാക്ടറുകള്‍ ഉണ്ട്. ഫുക്കുഷിമ രണ്ടില്‍ നാല് റിയാക്ടറുകള്‍ ആണുള്ളത്. അല്‍പ്പം വടക്കായി വേറെയും മൂന്നു റിയാക്ടറുകള്‍ ഉണ്ട്. ഇവിടങ്ങളില്‍ എല്ലാം സ്ഥിതി ഗതികള്‍ ആശങ്കാ ജനകമാണ്.

പരിസര പ്രദേശങ്ങളിലെ ജനങ്ങളോട് നേരത്തെ അധികൃതര്‍ പറഞ്ഞത്‌ പ്രദേശം വിട്ടു പോകുവാനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരോട് വീടിനകത്ത് തന്നെ ഇരിക്കുവാനാണ് പുതിയ നിര്‍ദ്ദേശം. ഇത് അന്തരീക്ഷത്തില്‍ വന്‍ തോതിലുള്ള ആണവ പ്രസരണം ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

ഫുക്കുഷിമയിലെ ആണവ നിലയത്തിന്റെ മേല്‍ക്കൂര തകര്‍ന്നത്‌ ആണവ പ്രസരണം പുറത്തേയ്ക്ക് വരുന്നതിനു എത്രത്തോളം സഹായകര മായിട്ടുണ്ട് എന്ന് ഇനിയും അറിവായിട്ടില്ല. എന്നാല്‍ വന്‍ തോതിലുള്ള ചോര്ച്ചയാണ് ഉണ്ടായത്‌ എങ്കില്‍ ഇത് ബഹിരാകാശത്തേയ്ക്ക് വരെ പരക്കുവാനും, ശാന്ത സമുദ്രത്തിനപ്പുറത്തുള്ള അമേരിക്ക വരെ മഞ്ഞും മഴയുമായി പെയ്തിറങ്ങാനും സാദ്ധ്യതയുണ്ട്. ചെര്‍ണോബില്‍ ആണവ അപകടത്തെ തുടര്‍ന്ന് ഇത്തരം ആണവ മഴകള്‍ അമേരിക്കയിലും യൂറോപ്പിലും ഉണ്ടായിട്ടുണ്ട്.

ആണവ ഊര്‍ജ്ജം നമുക്ക് വേണ്ട എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുമ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ വികസന വിരോധികളാണ് എന്നാരോപിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെ ഈ ദുരന്തങ്ങള്‍ ഇരുത്തി ചിന്തിപ്പിച്ചാല്‍ നന്ന്. അല്ലെങ്കില്‍ ഭാവി തലമുറകള്‍ നാം എത്ര വിഡ്ഢികളായിരുന്നു എന്ന് പറയുമെന്ന് തീര്‍ച്ച.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജപ്പാന്‍ ഇനിയും ഒരു ആണവ ഭീതിയില്‍?

March 12th, 2011

japan-nuclear plant-epathram

ടോക്യോ: ഭൂകമ്പവും സുനാമിയും അനേക മനുഷ്യ ജീവനുകള്‍ കവര്‍ന്ന ജപ്പാനില്‍, ഇപ്പോള്‍ ആണവ ഭീതിയും. രാജ്യത്തെ രണ്ടു ആണവോര്‍ജ്ജ ഉത്പാദന കേന്ദ്രങ്ങളിലെ ശീതീകരണ സംവിധാനം തകരാറിലായി എന്ന് വിദഗ്ധര്‍ സ്ഥിരീകരിച്ചു. ഇവയില്‍ ഒന്നില്‍ ചെറിയ തോതില്‍ ചോര്‍ച്ചയും കണ്ടെത്തിയിട്ടുണ്ട്. ടോക്യോയുടെ 160 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ആണവോര്‍ജ്ജ ഉത്പാദന കേന്ദ്രമായ ഫുകുഷിമ ദൈചിയിലെ 5 ആണവ റിയാക്ടറുകളില്‍ ഒന്നില്‍ നിന്നും ആണവ ഇന്ധനം ചോര്‍ച്ച ഉണ്ടായി. ഈ റിയാക്ടറിലും ഇചിരോ ഫുജിസാകി എന്ന മറ്റൊരു ആണവ നിലയത്തിലും ശീതീകരണ സംവിധാനം തകരാറിലായി എന്ന് അമേരിക്കയിലെ ജപ്പാന്‍ അംബാസഡര്‍ അഭിപ്രായപ്പെട്ടു. ഇവയില്‍ ഒന്നിലെ ശീതീകരണ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ താപനില 100 ഡിഗ്രിക്ക് മേലെ ആയി. ഈ ആണവ നിലയങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ജനങ്ങളോട് ഒഴിഞ്ഞു പോകുവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജപ്പാനില്‍ ആണവ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഈ ആണവ നിലയങ്ങളിലെ റിയാക്ടറുകളിലെ സമ്മര്‍ദം വര്‍ധിച്ചതിനാല്‍ ഇവയിലെ വാല്‍വുകള്‍ തുറക്കുവാന്‍ ജപ്പാന്‍ ആണവ സുരക്ഷ ഏജന്‍സി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയിലെ അധിക താപനില കാരണം വെള്ളം തിളയ്ക്കുകയും, അധികമായ സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്തു. റിയാക്ടറുകളിലെ പ്രധാന കണ്ട്രോള്‍ മുറികളില്‍ അണു പ്രസരണം സാധാരണ അണു പ്രസരണത്തില്‍ നിന്നും ആയിരം മടങ്ങ്‌ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആണവ നിലയങ്ങള്‍ അടച്ചാലും അവയിലെ ആണവ ഇന്ധനം ഉടന്‍ തന്നെ നിര്‍വീര്യം ആകുന്നില്ല. എന്നാല്‍ ഇത് വരെ ആണവ അപകടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ഈ ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ പത്തു ലക്ഷത്തില്‍ അധികം ആളുകള്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടില്‍ ആയി.

ജപ്പാനില്‍ തന്നെ ഹിരോഷിമയും നാഗസാക്കിയും ഈ ഊര്‍ജ്ജ രൂപത്തിന്റെ നശീകരണ ശേഷി ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത്യന്തം വികിരണ ശേഷി ഉള്ളതായ ഈ പ്രക്രിയ ഇത്തരം ഒരു പ്രകൃതി ദുരന്തത്തില്‍ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാമെന്നുള്ളത് ഇപ്പോഴും ഒരു സമസ്യയായി തുടരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജപ്പാനില്‍ സുനാമിയുടെ താണ്ഡവം

March 11th, 2011

japan-tsunami-epathram

ടോക്യോ: ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍ നിന്നും നാനൂറ് കിലോമീറ്റര്‍ മാറി ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് എന്ന് കരുതുന്നു. ജപ്പാനിലെ പ്രാദേശിക സമയം ഉച്ച തിരിഞ്ഞ് 2.46 നായിരുന്നു ഭൂകമ്പം. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമി തിരമാലകള്‍ ആറു മുതല്‍ പത്തു മീറ്റര്‍ വരെ ഉയര്‍ന്നു.  ജപ്പാന്റെ വടക്കു കിഴക്കന്‍ മേഘലയിലാണ് സുനാമി ആഞ്ഞടിക്കുന്നത്. ഇതേ തുടര്‍ന്ന് വലിയ ഒരു പ്രദേശം വെള്ളത്തിനടിയിലായി. കുതിച്ചെത്തിയ സുനാമി തിരമാലകളില്‍ കെട്ടിടങ്ങളും, കാറുകളും, കപ്പലുകളും ഒലിച്ചു പോയതായി ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ജപ്പാന്‍ തീരത്ത് സുനാമി ഉണ്ടാകുന്നത്. അനേകം കെട്ടിടങ്ങളും വീടുകളും നശിച്ചു.  ആയിര ക്കണക്കിനു ആളുകള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് പലയിടത്തും അഗ്നി ബാധയും ഉണ്ടായിട്ടുണ്ട്. നിരവധി പേര്‍ വിവിധ കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ജപ്പാന്‍ സൈന്യം രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്കായി രംഗത്തെത്തി യിട്ടുണ്ട്. എന്നാല്‍ തുടര്‍ ചലനങ്ങളും സുനാമിയും ഉള്ളതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ദുഷ്കരമാകുവാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലെ ആണവ നിലയങ്ങള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. ടവറുകള്‍ ഉള്‍പ്പെടെ ഉള്ള നെറ്റ്‌വര്‍ക്കിങ്ങ് സംവിധാനങ്ങള്‍ക്ക് കേടുപാടുണ്ടായതിനെ തുടന്ന് ടെലിഫോണ്‍ അടക്കം ഉള്ള സാങ്കേതിക സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമായി.

തായ്‌വാന്‍, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, റഷ്യ എന്നീ രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാനില്‍ ഉണ്ടായ സുനാമി തിരമാലകളെ തുടര്‍ന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രവും, ദേശീയ സുനാമി നിരീക്ഷണ കേന്ദ്രവും  കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടക്കം ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങളും ഏജന്‍സികളും ഇന്ത്യന്‍ തീരത്ത് സുനാമി തിരമാലകള്‍ ഉണ്ടാകുവാനുള്ള സാധ്യതയെ പറ്റി നിരീക്ഷിച്ചു വരികയാണ്. പ്രാഥമിക നിഗമനങ്ങള്‍ അനുസരിച്ച്  ഇന്ത്യന്‍ തീരത്തെ സുനാമി ബാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആണവ സഹകരണത്തിന് അടുത്ത നിബന്ധനയുമായി അമേരിക്ക

October 6th, 2010

indo-us-nuclear-epathram

വാഷിംഗ്ടണ്‍ : ഇന്ത്യയുമായി അമേരിക്കന്‍ കമ്പനികള്‍ ആണവ വ്യാപാരം നടത്തണമെങ്കില്‍ ഇനിയും കടമ്പകള്‍ കടക്കണം എന്ന് ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഒരു കോണ്ഗ്രസ് റിപ്പോര്‍ട്ട് പറയുന്നു. ആണവ അപകടം നടന്നാല്‍ അതിന്റെ ഉത്തരവാദിത്വം നിലയം സ്ഥിതി ചെയ്യുന്ന രാഷ്ട്രത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുന്ന അന്താരാഷ്‌ട്ര ഉടമ്പടിയായ സി. എസ്. സി. (Convention on Supplementary Compensation for Nuclear Damage – CSC) ഇന്ത്യ ഒപ്പ് വെച്ചാല്‍ മാത്രമേ ഇന്ത്യയുമായി വ്യാപാരം നടത്താന്‍ അമേരിക്കന്‍ കമ്പനികള്‍ തയ്യാറാവൂ എന്നാണ് ഈ പുതിയ കണ്ടെത്തല്‍.

123 കരാര്‍ മുതല്‍ ഇങ്ങോട്ട് പല പല ഘട്ടങ്ങളിലായി ആണവ വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയുടെ പരമാധികാരത്തെ വെല്ലു വിളിയ്ക്കുന്ന ഒട്ടേറെ നിബന്ധനകള്‍ ഇന്ത്യയെ കൊണ്ട് സമ്മതിപ്പിച്ചതില്‍ ഏറ്റവും പുതിയ നീക്കമാണ് ഇത്. ഈ ഉടമ്പടി പ്രകാരം ആണവ നിലയം സ്ഥാപിക്കുന്ന രാഷ്ട്രത്തിനാണ് അപകടം ഉണ്ടായാല്‍ ബാദ്ധ്യത വരിക. ഇതിനു പുറമേ അപകടത്തിന്റെ ഉത്തരവാദിത്വം നിലയം പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് ആയിരിക്കും എന്നും ഉടമ്പടിയില്‍ വ്യക്തമാക്കുന്നു. ഇത് ആണവ ഉപകരണ ദാതാവിനെ സംരക്ഷിക്കാന്‍ ആണെന്ന് പരക്കെ ആരോപണമുണ്ട്.

കരാര്‍ ഇന്ത്യ ഒപ്പിടും എന്ന് കഴിഞ്ഞ ആഴ്ച വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവ ശങ്കര്‍ മേനോന്‍ പ്രഖ്യാപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉത്തര കൊറിയയുടെ ആണവ യുദ്ധ ഭീഷണി

July 25th, 2010

us-south-korea-epathramസിയോള്‍: അമേരിക്ക ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് സംയുക്ത സൈനിക പരിശീലനം നടത്തിയാല്‍ തിരിച്ചടിയായി ആണവ യുദ്ധം പോലും തുടങ്ങാന്‍ തങ്ങള്‍ മടിക്കില്ല എന്ന് ഉത്തര കൊറിയ വ്യക്തമാക്കി. സംയുക്ത സൈനിക പരിശീലനം തങ്ങള്‍ക്കു നേരെയുള്ള സൈനിക വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായി തന്നെ തങ്ങള്‍ പ്രതികരിക്കും. വേണ്ടി വന്നാല്‍ ഇതിനായി ആണവായുധങ്ങള്‍ പോലും പ്രയോഗിക്കാന്‍ തങ്ങള്‍ മടിക്കില്ല. ഇതൊരു വിശുദ്ധ യുദ്ധമാണ് എന്നും ഉത്തര കൊറിയയുടെ ഉന്നത തല സൈനിക നേതൃത്വം അറിയിച്ചു.

അമേരിക്കയുടെ ആണവ യുദ്ധക്കപ്പലായ യു. എസ്. എസ്. ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സംയുക്ത സൈനിക പരിശീലനത്തിനായി കൊറിയക്കടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ മുപ്പതിനായിരത്തോളം അമേരിക്കന്‍ സൈനികര്‍ ദക്ഷിണ കൊറിയയില്‍ സ്ഥിരമായി താവളം ഉറപ്പിച്ചിട്ടുമുണ്ട്. ഈ അമേരിക്കന്‍ ഭീഷണിയാണ് ഉത്തര കൊറിയ തങ്ങളുടെ ആണവ പരിപാടികള്‍ക്ക്‌ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ കാനഡയുമായി ആണവ കരാര്‍ ഒപ്പ് വെച്ചു

June 28th, 2010

india-canada-nuclear-deal-epathramടൊറോന്റോ : യുദ്ധേതര ആവശ്യങ്ങള്‍ക്കായി കാനഡയുമായി സഹകരിക്കാനുള്ള ആണവ കരാറില്‍ ഇന്ത്യ ഒപ്പു വെച്ചു. പതിനാറു വര്‍ഷത്തിനിടയ്ക്ക് കാനഡയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രിയായ മന്‍മോഹന്‍ സിംഗും,  കാനഡയുടെ പ്രധാന മന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറും ഈ കരാര്‍ കാനഡയുമായുള്ള ഇന്ത്യയുടെ ഉഭയ കക്ഷി ബന്ധങ്ങളെ പുതിയ മാനങ്ങളില്‍ എത്തിക്കുന്നതാണ് എന്ന് അഭിപ്രായപ്പെട്ടു. ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിലേക്ക്‌ കാനഡയിലെ കമ്പനികള്‍ക്ക്‌ യുറേനിയവും ആണവ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാനാവും. ഇന്ത്യന്‍ ആണവ വിപണിയില്‍ 200 ബില്യണ്‍ ഡോളറിന്റെ കച്ചവടത്തിന് സാദ്ധ്യതയുണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്.

  • ആണവോര്‍ജ്ജം ആപത്തെന്ന് ആര് പറയും?
  • - ജെ.എസ്.

    വായിക്കുക: ,

    അഭിപ്രായം എഴുതുക »

    ചൈന പാക്കിസ്ഥാന്‍ ആണവ കരാറിനു സാധ്യത

    June 15th, 2010

    pakistan-chinaന്യൂഡല്‍ഹി : ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയ ആണവ കരാറു പോലൊരു കരാര്‍ തങ്ങള്‍ക്കും വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം അമേരിക്ക തള്ളിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ചൈനയുമായ് സമാനമായ ഒരു ആണവ കരാര്‍ ഉണ്ടാക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയ ഉടമ്പടി നടപ്പിലാക്കാന്‍ ആണവ വിതരണ സംഘം (NSG – Nuclear Suppliers Group) ഇന്ത്യയെ ചില നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു സമാനമായി ആണവ വിതരണ സംഘത്തിന്റെ പരിധിയ്ക്ക് പുറത്തുള്ള ഒരു ഉടമ്പടിയാണ് പാക്കിസ്ഥാന്‍ ചൈനയുമായി ഉണ്ടാക്കാന്‍ ഒരുങ്ങുന്നത്. പാക്കിസ്ഥാന്റെ ഔദ്യോഗികമായ തീവ്രവാദ ബന്ധവും, മുന്‍കാല ഭീകരവാദ അനുകൂല നിലപാടുകളുടെ ചരിത്രവും കണക്കിലെടുക്കാതെയുള്ള ഈ ചൈനീസ്‌ നടപടി ലോകത്തോടുള്ള വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്.

    - ജെ.എസ്.

    വായിക്കുക: ,

    അഭിപ്രായം എഴുതുക »

    ഇറാനെതിരെ ഐക്യരാഷ്ട്ര സഭയുടെ ഉപരോധം

    June 10th, 2010

    Mahmoud-Ahmadinejadന്യൂയോര്‍ക്ക്‌ : ഇറാനെതിരെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതി പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇറാന്റെ ആണവ പരിപാടികള്‍ക്ക് തടയിടാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത് എന്നാണു സുരക്ഷാ സമിതി പറയുന്നത്. എന്നാല്‍ ഇത്തരം സാമ്പത്തിക ഉപരോധങ്ങള്‍ കൊണ്ട് ഇറാന്റെ ആണവ പദ്ധതികളുടെ വികസനത്തെ തടയാന്‍ ആവില്ല എന്നാണു വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാല്‍ സാധാരണ ജനത്തിന്റെ ജീവിതം ഇത്തരം ഉപരോധങ്ങള്‍ കൊണ്ട് നരക തുല്യമാവുകയും ചെയ്യും. കൂടുതല്‍ കനത്ത നിയന്ത്രണങ്ങള്‍ ഉപരോധ പ്രമേയത്തില്‍ ഉണ്ടായിരുന്നെങ്കിലും ചൈനയുടെയും റഷ്യയുടെയും എതിര്‍പ്പ് മൂലം ഇവ ഒഴിവാക്കുകയായിരുന്നു. ബ്രസീലും തുര്‍ക്കിയും ഉപരോധത്തെ എതിര്‍ത്തപ്പോള്‍ ലെബനോന്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

    പുതിയ നിയന്ത്രണങ്ങള്‍ തങ്ങള്‍ കാര്യമാക്കുന്നില്ല എന്ന് ഇറാന്‍ പ്രസിഡണ്ട് മെഹമൂദ്‌ അഹമ്മദിനെജാദ് പ്രതികരിച്ചു. തങ്ങളുടെ ആണവ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കില്ല. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നത് സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് എന്നും അദ്ദേഹം ആവര്‍ത്തിച്ചു.

    ഗാസയിലെ ഉപരോധത്തെ തകര്‍ക്കാന്‍ ഇറാന്‍ അറബ് ലോകത്തിനു ശക്തമായ പിന്തുണ പ്രഖ്യാപിച്ചതിനു തിരിച്ചടി എന്നോണം അടിച്ചേല്‍പ്പിച്ചതാണ് ഇപ്പോഴത്തെ പുതിയ ഉപരോധം എന്നത് ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. വേണ്ടി വന്നാല്‍ ഗാസാ ഉപരോധം തകര്‍ക്കാന്‍ ഇസ്രായേലിനെതിരെ തങ്ങളുടെ നാവിക സേനയെ അയയ്ക്കും എന്ന് കഴിഞ്ഞ ദിവസം ഇറാന്‍ പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് സുരക്ഷാ സമിതി ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്.

    ഇറാനെതിരെ ഐക്യ രാഷ്ട്ര സഭ പാസ്സാക്കുന്ന നാലാമത്തെ ഉപരോധ പ്രമേയമാണിത്. സാധാരണ ജനത്തിന്റെ ജീവിതം ദുസ്സഹമാകും എന്ന് ചൂണ്ടിക്കാട്ടി ഇത്തരം ഉപരോധങ്ങളെ എതിര്‍ക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചു വരുന്നത്.

    - ജെ.എസ്.

    വായിക്കുക: , ,

    അഭിപ്രായം എഴുതുക »

    ആണവ നിര്‍വ്യാപന ഉടമ്പടി ഒപ്പു വെയ്ക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം

    May 30th, 2010

    nuclear-proliferationന്യൂയോര്‍ക്ക് : ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പ് വെയ്ക്കാന്‍ ഇന്ത്യയ്ക്കു മേല്‍ ഐക്യരാഷ്ട്ര സഭ സമ്മര്‍ദ്ദം ചെലുത്തുന്നു. കീഴ് വഴക്കങ്ങള്‍ക്കു വിരുദ്ധമായി ഇതാദ്യമായാണ് ഒരു രാജ്യത്തെ പേരെടുത്തു പറഞ്ഞു കൊണ്ട് ഐക്യ രാഷ്ട്ര സഭ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാനോടും ഇസ്രയേലിനോടും ഐക്യ രാഷ്ട്ര സഭ ഇനിയും വൈകിക്കാതെയും, മറ്റ് ഉപാധികളൊന്നും മുന്‍പോട്ടു വെയ്ക്കാതെയും ആണവ നിര്‍വ്യാപന ഉടമ്പടിയിലും (Non- Proliferation Treaty – NPT) സമഗ്ര പരീക്ഷണ നിരോധന ഉടമ്പടിയിലും (Comprehensive Test Ban Treaty – CTBT) ഒപ്പ് വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    പശ്ചിമ ഏഷ്യ സുരക്ഷിതമാക്കാന്‍ ആണ് ഈ നീക്കം എന്നാണു ഐക്യ രാഷ്ട്ര സഭയുടെ പക്ഷം. പേരെടുത്തു പറയാതെ ഒരു പ്രമേയം പാസ്സാക്കും എന്നായിരുന്നു നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ എന്‍. പി. ടി. പുനരവലോകന സമിതി ഇന്ത്യ, പാക്കിസ്ഥാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളോട് ഈ ഉടമ്പടിയില്‍ ഉടനടി ഒപ്പ് വെയ്ക്കണം എന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇന്ത്യയും പാക്കിസ്ഥാനും ഇസ്രയേലും സമ്മേളനത്തില്‍ പങ്കെടുത്തില്ല.

    ഇസ്രയേലിനെ പേരെടുത്തു പറഞ്ഞതിനെ അമേരിക്ക എതിര്‍ത്തിട്ടുണ്ട്. പ്രമേയത്തെ അനുകൂലിച്ച അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ, ഇസ്രയേലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നു എന്നറിയിച്ചു. പശ്ചിമേഷ്യയിലെ ആണവ വ്യാപനത്തിനുള്ള ഏറ്റവും വലിയ ഭീഷണിയുമായി നിലകൊള്ളുന്നത് ഇറാന്‍ ആണെന്ന് ഒബാമ ചൂണ്ടിക്കാട്ടി.

    - ജെ.എസ്.

    വായിക്കുക: , , , , ,

    അഭിപ്രായം എഴുതുക »

    5 of 6456

    « Previous Page« Previous « എയര്‍ ഇന്ത്യയില്‍ പണിമുടക്ക്‌ – 76 വിമാനങ്ങള്‍ മുടങ്ങി
    Next »Next Page » ലോക പുകയില വിരുദ്ധ ദിനം »



  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine