ഗുന്തര്‍ ഗ്രാസിന് ഇസ്രയേലില്‍ വിലക്ക്

April 9th, 2012

gunter-grass-epathram
ജറുസലേം: ഇസ്രയേലിനെ കുറ്റപ്പെടുത്തി കവിത എഴുതിയെന്ന് ചൂണ്ടിക്കാട്ടി ജര്‍മന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഗുന്തര്‍ ഗ്രാസിന് ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഇസ്രേലി നടപടികള്‍ ലോക സമാധാനത്തിനു ഭീഷണിയെന്നും ഇറാനെ ഉന്മൂലനം ചെയ്യാന്‍ ഗൂഢാലോചന നടത്തുന്നുവെന്നും  ഗുന്തര്‍ ഗ്രാസ് കവിതയിലൂടെ ശക്തമായി വിമര്‍ശിച്ചിരുന്നു . ഗുന്തര്‍ ഗ്രാസിന്‍റെ കവിത ഇസ്രയേലിന്‍റെ അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നും അതിനാല്‍ ഇസ്രലേയിനും ഇസ്രയേലി ജനതയ്ക്കും എതിരായ കവിതയുടെ  പേരില്‍ ഗുന്തര്‍ ഗ്രാസിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയെന്നും  ആഭ്യന്തര മന്ത്രി ഏലി യിഷായി വ്യക്തമാക്കി. ബുധനാഴ്ചത്തെ സ്യൂഡച് സീതുങ് എന്ന പത്രത്തിലാണ് ഗുന്തര്‍ഗ്രാസിന്‍റെ വിവാദ കവിത പ്രസിദ്ധീകരിച്ചത്.

ഒറ്റ ആക്രമണം കൊണ്ടുതന്നെ ഇറാന്‍ ജനതയെ ഇല്ലാതാക്കാനാണ് ഇസ്രയേലിന്റെ ശ്രമം.  ഇത്  ഇപ്പോള്‍ തന്നെ താറുമാറായ ലോക സമാധാനത്തെ കൂടുതല്‍ അപകടപ്പെടുത്താനാണ് ആ രാജ്യം ശ്രമിക്കുന്നതെന്നും കവിതയില്‍ പറയുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിറിയയിൽ വീണ്ടും അക്രമം

April 8th, 2012

syria-map-epathram

ബെയ്റൂട്ട് : സർക്കാർ സൈനികർ പ്രക്ഷോഭകർക്ക് നേരെ ആഞ്ഞടിച്ചതോടെ സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടും എന്ന പ്രതീക്ഷ വീണ്ടും മങ്ങി. സിവിലിയൻ പ്രദേശങ്ങളിൽ സൈനികർ നടത്തിയ ആക്രമണത്തിൽ 74 സാധാരണക്കാരും 15 വിമതരും 17 സൈനികരും കൊല്ലപ്പെട്ടു. വ്യാഴാഴ്ച്ച തുടങ്ങാനിരുന്ന വെടിനിർത്തൽ അടുത്തു വരുന്ന അവസരത്തിൽ മറുഭാഗമാണ് ആക്രമണം തുടങ്ങിയത് എന്ന് ഇരു വിഭാഗവും ആരോപിച്ചു. അക്രമം വീണ്ടും സജീവമായതോടെ ആയിരക്കണക്കിന് അഭയാർത്ഥികൾ തുർക്കിയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ നാറ്റോയ്ക്കെതിരെ വന്‍ റാലി

March 28th, 2012

anti-us-rally-pakistan-epathram

ഇസ്‌ലാമാബാദ് : നാറ്റോ സൈന്യത്തിന് വീണ്ടും ഗതാഗത സൌകര്യങ്ങള്‍ തുറന്നു കൊടുക്കരുത് എന്ന് പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കൊണ്ട് തീവ്രവാദ സംഘങ്ങളിലെ പ്രവര്‍ത്തകര്‍ പാര്‍ലിമെന്റ് മന്ദിരത്തിനരികെ വന്‍ റാലി സംഘടിപ്പിച്ചു. അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പാക്‌ പാര്‍ലിമെന്റില്‍ തുടങ്ങാന്‍ പോകുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധ പ്രകടനം. ചര്‍ച്ചകള്‍ക്കൊടുവില്‍ നാറ്റോ സൈന്യത്തിന് സാധന സാമഗ്രികള്‍ എത്തിക്കുന്നതിനായുള്ള പാതകള്‍ വീണ്ടും തുറന്നു കൊടുക്കുന്ന കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാവും എന്ന് കരുതപ്പെടുന്നു.

ദഫാ എ പാക്കിസ്ഥാന്‍ , ലഷ്കര്‍ എ തൈബ, ജമാഅത്ത് ഉദ് ദവ, അഹല്‍ എ സുന്നത്ത്‌ വല്‍ ജമാഅത്ത്, സിപാ എ സഹബ എന്നീ സംഘങ്ങളുടെ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു.

ജിഹാദ്‌ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രവര്‍ത്തകര്‍ ഇന്തോ അമേരിക്കന്‍ ഇസ്രയേലി സഖ്യത്തിനെതിരെയും, അമേരിക്ക തുലയട്ടെ എന്നും അമേരിക്കന്‍ അധിനിവേശം അനുവദിക്കില്ല എന്നും മുദ്രാവാക്യങ്ങള്‍ മുഴക്കി. നാറ്റോ സഖ്യത്തിന് പാതകള്‍ തുറന്നു കൊടുത്താല്‍ അമേരിക്കന്‍ ഏജന്റുമാര്‍ പാക്കിസ്ഥാനില്‍ എത്തുമെന്നും പഴയത് പോലെ നിരപരാധികളായ പാക്‌ പൌരന്മാരെ കശാപ്പ് ചെയ്യുമെന്നും റാലിക്ക് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിവില്ലെങ്കില്‍ പാക്‌ രാഷ്ട്രീയ നേതാക്കളും സൈനിക തലവന്‍ ജെനറല്‍ അഷ്ഫാക് പര്‍വേസ് കയാനിയും രാജി വെയ്ക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യുദ്ധക്കുറ്റം: ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക

March 24th, 2012

Mahinda_Rajapaksa-epathram

കൊളംബോ: ലങ്കന്‍ സര്‍ക്കാരിനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് യു. എന്‍. കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലിച്ചതിന്  ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ്‌ നല്‍കി. എല്‍. ടി. ടി. ഇക്കെതിരായ യുദ്ധകാലത്ത് ലങ്കന്‍ സൈന്യം തമിഴ് വംശജരെ ക്രൂരമായി വേട്ടയാടിയെന്ന് കാണിച്ചാണ് യു. എന്‍. പ്രമേയം പാസാക്കിയത്. ഇതോടെ കശ്മീര്‍ വിഷയത്തില്‍ യു. എന്‍. പ്രമേയം അവതരിപ്പിച്ചാല്‍ ഇന്ത്യയെ പിന്തുണയ്ക്കില്ലെന്ന് ശ്രീലങ്ക വ്യക്തമാക്കി. തമിഴ്‌നാട്ടിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇന്ത്യ ഈ നിലപാട് സ്വീകരിച്ചെന്നും ശ്രീലങ്ക ആരോപിച്ചു. പ്രസിഡന്റ് മഹിന്ദ രജപക്‌സെയും ലങ്കന്‍ സര്‍ക്കാര്‍ വക്താവ് ലക്ഷ്മണ്‍ അഭയവര്‍ധനയുമാണ് ഇന്ത്യക്കെതിരെ വിമര്‍ശനവുമായി മുന്നോട്ട് വന്നത്. ശ്രീലങ്കക്കെതിരെ നിലപാടെടുത്ത രാജ്യങ്ങള്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരായ നിലപാട് സ്വീകരിക്കുമോ എന്ന് ലക്ഷ്മണ്‍ അഭയവര്‍ധന ചോദിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on യുദ്ധക്കുറ്റം: ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക

റഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ഒഴിപ്പിക്കല്‍ ഭീഷണിയില്‍

March 21st, 2012

bhagvat-geetha-epathram
മോസ്‌കോ: ഭഗവദ് ഗീതാ വ്യാഖ്യാനത്തിന്റെ റഷ്യന്‍പരിഭാഷ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബുധനാഴ്ച അന്തിമവിധി പറയാനിരിക്കെ, റഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ഒഴിപ്പിക്കല്‍ ഭീഷണിയില്‍. റഷ്യയുടെ നിയുക്ത പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്റെ ജന്മസ്ഥലമായ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗിലെ ക്ഷേത്രത്തിനാണ് ഭീഷണി. രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവ സാംസ്‌കാരിക കേന്ദ്രവും ക്ഷേത്രവും നില നില്‍ക്കുന്ന കെട്ടിടത്തിന്റെ ഉടമകള്‍ വസ്തു തര്‍ക്കത്തെച്ചൊല്ലി പാട്ടക്കരാര്‍ റദ്ദാക്കാന്‍ നിയമനടപടി തുടങ്ങിയതാണ് ക്ഷേത്രം അടച്ചിടേണ്ടിവരുമെന്ന ആശങ്കയ്ക്കു കാരണമാവുന്നത്.

അഗ്‌നിശമന സുരക്ഷാചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് എട്ടുനിലക്കെട്ടിടത്തിന്റെ ഉടമകള്‍ ക്ഷേത്രം ഒഴിപ്പിക്കാനുള്ള വിധി സമ്പാദിച്ചത്. എന്നാല്‍ സാംസ്‌കാരികകേന്ദ്രം സമര്‍പ്പിച്ച അപ്പീലില്‍ മേല്‍ക്കോടതി ഒഴിപ്പിക്കല്‍ മാര്‍ച്ച് 29വരെ തടഞ്ഞിരുന്നു. ഹിന്ദുമതക്കാര്‍ക്കിടയില്‍ സംസ്‌കൃതവും യോഗയുമടക്കമുള്ള പുരാതന ഇന്ത്യന്‍സംസ്‌കാരം പ്രചരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം പാട്ടക്കരാറില്‍ പറയുന്ന ഒരു നിബന്ധനയും ലംഘിച്ചിട്ടില്ലെന്ന് കേന്ദ്രത്തിന്റെ ചെയര്‍മാന്‍ സുരെന്‍ കരപത്യാന്‍ പറയുന്നു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഹിന്ദുമതത്തിനെതിരെ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമാണ് ക്ഷേത്രത്തിനെതിരായ നീക്കമെന്ന് സുരെന്‍ ആരോപിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on റഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ഒഴിപ്പിക്കല്‍ ഭീഷണിയില്‍

ഗദ്ദാഫിയുടെ രഹസ്യാന്വേഷണ മേധാവി അറസ്റ്റില്‍

March 18th, 2012

Abdullah-al-Senussi-epathram

നവാക്‌സോട്ട്: വധിക്കപ്പെട്ട ലിബിയന്‍ നേതാവ് കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായും  ഗദ്ദാഫിയുടെ അടുത്ത ബന്ധുവും കൂട്ടാളിയുമായിരുന്ന അബ്ദുള്ള അല്‍ സനൂസി(63) പിടിയിലായി. ആഫ്രിക്കന്‍രാജ്യമായ മൗറിറ്റാനിയയില  വെച്ചാണ്‍ അറസ്റ്റിലായത്.

ജനാധിപത്യ പ്രക്ഷോഭത്തെ തുടര്‍ന്ന് ‍ സ്ഥാനഭ്രഷ്ടനായപ്പോഴാണ് സനൂസി  ലിബിയ വിട്ടത്. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇദ്ദേഹത്തിനെതിരെ അറസ്റ്റു വാറന്റ് വച്ചിരുന്നു. മൊറോക്കോയിലെ കാസബ്ലാങ്കയില്‍നിന്ന് വ്യാജ പാസ്‌പോര്‍ട്ടില്‍ വിമാനത്തില്‍ വന്നിറങ്ങിയപ്പോഴാണ് സനൂസി പിടിയിലായതെന്ന് മൗറിറ്റാനിയയിലെ സുരക്ഷാഅധികൃതര്‍ അറിയിച്ചു. എന്നാല്‍ അന്താരാഷ്ട്ര കോടതിയോ ലിബിയയിലെ പുതിയ ഭരണകൂടമോ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

Comments Off on ഗദ്ദാഫിയുടെ രഹസ്യാന്വേഷണ മേധാവി അറസ്റ്റില്‍

ദ സണ്‍ പ്രസിദ്ധീകരണം നിര്‍ത്തില്ല: മര്‍ഡോക്

February 12th, 2012

rupert-murdoch-epathram

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും പ്രചാരമുള്ള പത്രമാണ് ദ സണ്‍ പ്രസിദ്ധീകരണം നിര്‍ത്തില്ലെന്ന് ന്യൂസ് ഇന്റര്‍നാഷണല്‍ തലവന്‍ റൂപ്പര്‍ട്ട് മര്‍ഡോക് അറിയിച്ചു. ഫോണ്‍ ചോര്‍ത്തല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കി കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ ദ സണ്‍ പത്രത്തിലെ അഞ്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് മര്‍ഡോകിന്റെ വിശദീകരണം.  ലോകത്തെ ഈ മാധ്യമ രാജാവ് നാണക്കേടില്‍ നിന്ന് കരകയറാന്‍ പാടുപെടുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാലിദ്വീപില്‍ സൈനിക അട്ടിമറി

February 7th, 2012

maldives-president-muhammad-nasheed-resigns-epathram

മാലെ: മാലിദ്വീപില്‍ സൈനിക അട്ടിമറിയെ തുടര്‍ന്ന് പ്രസിഡന്റ് മുഹമ്മദ് നഷീദ് രാജിവെച്ചു. അഴിമതിയാരോപണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ഇപ്പോള്‍ ഭരണ അട്ടിമറിയില്‍ എത്തിയിരിക്കുന്നത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ഒരു ജഡ്ജിയെ പുറത്താക്കാന്‍ പ്രസിഡന്റ് ഉത്തരവ് നല്‍കിയിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. സൈന്യവും പൊലീസും ചേര്‍ന്നാണ് ഭരണത്തെ അട്ടിമറിച്ചത്. പ്രസിഡന്റ് മുഹമ്മദ് നഷീദ് രാജ്യം വിട്ടതായും സൂചനയുണ്ട്. കൊളംബോയിലെ മാലിദ്വീപ് ഹൈക്കമ്മീഷന്‍ വക്താവാണ് പ്രസിഡന്റിന്റെ രാജിക്കാര്യം പുറത്തുവിട്ടത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈറ്റ്‌ ഹൗസിനു നേരെ പുക ബോംബ്‌ എറിഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ നടപടി

January 19th, 2012

white-house-epathram

വാഷിംഗ്‌ടണ്‍: ലോകത്ത്‌ ഏറ്റവും സുരക്ഷയുള്ള മന്ദിരമെന്ന് പറയപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്‌ ഹൗസിലേക്ക് ‘വാള്‍സ്‌ട്രീറ്റ്‌’ പ്രക്ഷോഭകാരികള്‍ പുക ബോംബ്‌ എറിഞ്ഞു‌. ഇതേത്തുടര്‍ന്ന്‌ ഒരു മണിക്കൂറോളം വൈറ്റ്‌ ഹൗസ്‌ അടച്ചിട്ടു. ആയിരത്തോളം വരുന്ന ‘വാള്‍സ്‌ട്രീറ്റ്‌’ പ്രക്ഷോഭകാരികള്‍ വൈറ്റ്‌ ഹൗസിനു മുന്നില്‍ പ്രകടനം നടത്തുന്നതിനിടെയാണു സംഭവം‌. ബോംബ്‌ വീണതിനെത്തുടര്‍ന്ന്‌ വൈറ്റ് ഹൗസ്‌ ഉദ്യോഗസ്ഥര്‍   പരിഭ്രാന്തിയിലായി, ഉടന്‍ തന്നെ സുരക്ഷാ ഏജന്‍സികള്‍ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതേത്തുടര്‍ന്നു സമീപത്തെ റോഡുകള്‍ പോലീസ്‌ ഒഴിപ്പിച്ചു. പ്രക്ഷോഭകാരികളെയും പിരിച്ചയച്ചു. ഈ സമയം പ്രസിഡന്റ്‌ ബരാക്‌ ഒബാമയും കുടുംബവും വൈറ്റ്‌ ഹൗസിലുണ്ടായിരുന്നില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നൈജീരിയയില്‍ അനിശ്ചിതകാലപണിമുടക്ക് തുടരും

January 16th, 2012

nigeria-protests-epathram

ലാഗോസ്: ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാഷ്ട്രമായ നൈജീരിയയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള സബ്സിഡി പിന്‍വലിച്ചതിനെതിര തൊഴിലാളി യൂണിയനുകള്‍ തുടങ്ങിയ അനിശ്ചിതകാലപണിമുടക്ക് അവസാനിപ്പിക്കാനായി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ചര്‍ച്ചയില്‍  നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലക്ക് ജോനാഥനും തൊഴിലാളി യൂണിയന്‍ നേതാക്കളും പങ്കെടുത്തിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതോടെ  പണിമുടക്ക് തുടരുമെന്ന് യൂണിയന്‍ നേതാവ് അബ്ദുല്‍ വാഹിദ് ഉമര്‍ അറിയിച്ചു. എന്നാല്‍ സുരക്ഷ പരിഗണിച്ച്  തെരുവുകളില്‍ നിന്ന് പ്രതിഷേധപ്രകടനങ്ങള്‍ കഴിവതും ഒഴിവാക്കുമെന്നും വാഹിദ് ഉമര്‍ കൂട്ടിച്ചേര്‍ത്തു. എണ്ണ ഉത്പാദനത്തില്‍ ലോകത്ത് ആറാം സ്ഥാനമുള്ള നൈജീരിയയിലെ പണിമുടക്ക് ആഗോള എണ്ണ വിപണിയെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജനുവരി ഒന്നുമുതല്‍ നൈജീരിയയില്‍  ജനങ്ങള്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന എണ്ണ സബ്സിഡി പിന്‍വലിച്ചിരുന്നു. അതോടെ ഇന്ധനത്തിന്റെ വില  ഇരട്ടിയായി. ഇതാണ്  ദാരിദ്യ്രത്തില്‍ കഴിയുന്ന ജനങ്ങളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. ഇതിനകം  നിരവധി തവണ പ്രസിഡന്റുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞെങ്കിലും സാമ്പത്തികമായി പിടിച്ചുനില്‍ക്കാനാവില്ലെന്ന് പറഞ്ഞ്  നടപടി പിന്‍വലിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല.


- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 1667810»|

« Previous Page« Previous « പാക്ക് പ്രധാനമന്ത്രി ഗിലാനിക്കെതിരെ കോടതിയലക്ഷ്യ കേസ്
Next »Next Page » കപ്പല്‍ ദുരന്തം : കാണാതായവരുടെ എണ്ണം 29 ആയി »



  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine