

- ലിജി അരുണ്‍

ബെയ്റൂട്ട് : അറബ് ലീഗ് നിരീക്ഷകരുടെ സാന്നിദ്ധ്യത്തിലും സിറിയയില്‍ പ്രതിഷേധ പ്രകടനം നടത്തുന്നവര്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധ സമരത്തിന് എതിരെ നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഹോംസ് നഗരത്തില്‍ നടന്ന വെടിവെപ്പില്‍ 5 സുരക്ഷാ ഭടന്മാര്‍ കൂടി കൊല്ലപ്പെട്ടു.
- ജെ.എസ്.
വായിക്കുക: പ്രതിഷേധം, മനുഷ്യാവകാശം, സിറിയ

സനാ : ഇടക്കാല സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സുഗമമാക്കാനായി താന്‍ കുറച്ചു നാള്‍ യെമനില്‍ നിന്നും മാറി നില്‍ക്കും എന്ന് യെമന്റെ പ്രസിഡണ്ടായ അലി അബ്ദുള്ള സാലെ അറിയിച്ചു. താന്‍ അമേരിക്കയിലേക്ക് പോവും. എന്നാല്‍ ഇത് ചികിത്സയ്ക്ക് വേണ്ടി ഒന്നുമല്ല. താന്‍ പരിപൂര്‍ണ്ണ ആരോഗ്യവാനാണ്. എന്നാല്‍ മാദ്ധ്യമങ്ങളില്‍ നിന്നും ജനശ്രദ്ധയില്‍ നിന്നും അകന്നു നിന്ന്, ഇടക്കാല്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സുഗമമാക്കാന്‍ വേണ്ടിയാണ് താന്‍ രാജ്യം വിടുന്നത്. എന്നാല്‍ എന്നാണ് പോവുന്നത് എന്ന് അദ്ദേഹം പറഞ്ഞില്ല.
താന്‍ തിരികെ യെമനില്‍ തന്നെ തിരികെ വരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പുറകില്‍ അടി പതറാതെ നിന്നവരെ താന്‍ കൈവിടില്ല. പ്രതിപക്ഷ കക്ഷികള്‍ക്ക് കരുത്ത് പകരാനായി താന്‍ തിരികെ വന്ന് തെരുവുല്‍ ഇറങ്ങും എന്നും അദ്ദേഹം വെളിപ്പെടുത്തി.
- ജെ.എസ്.
വായിക്കുക: പ്രതിഷേധം, മനുഷ്യാവകാശം, യെമന്‍

മോസ്കോ: റഷ്യയില്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ പുടിനെതിരെയുള്ള സമരം രൂക്ഷമാകുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ചാണ് കനത്ത മഞ്ഞിനെയും തണുപ്പിനേയും അവഗണിച്ച് മോസ്കോയില്‍ പടുകൂറ്റന്‍ റാലി നടന്നത്. പതിനായിരങ്ങള്‍ പങ്കെടുത്ത രണ്ടുകിലോമീറ്ററിലധികം നീളമുള്ള പ്രതിഷേധ റാലിയില്‍ പുടിനെതിരായ പ്രതിഷേധം അണപൊട്ടി. ലെനിനിസ്റ്റ്-മാര്‍ക്കിസ്റ്റ് സിദ്ധാന്തങ്ങള്‍ പ്രായോഗികതലത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു സംഭവിച്ച സോവിയറ്റ് യൂണിയന്റെ തകര്‍ച്ച റഷ്യയില്‍ സാമ്പത്തിക രാഷ്ടീയ രംഗത്ത് കടുത്ത അനിശ്ചിതത്വം സൃഷ്ടിച്ചു. പട്ടിണിയും തൊഴിലില്ലായ്മയും റഷ്യന്‍ ജനതയെ വലച്ചു. പുട്ടിന്റെ നേതൃത്വത്തില്‍ വന്ന സര്‍ക്കാറിനെതിരെ നിരവധി അഴിമതിയാരോപണങ്ങള്‍ ഉണ്ടായി. ഡിസംബര്‍ നാലിനു നടന്ന തിരഞ്ഞെടുപ്പില്‍ പുട്ടിന്‍ ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ച് കൃത്രിമം കാണിച്ചുവെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും കൃത്രിമം കാണിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.
-
വായിക്കുക: പ്രതിഷേധം

ബീജിങ്ങ്: ചൈനയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ചെന്‍വിയെ 9 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. നാല്പത്തി രണ്ടുകാരനായ ചെന്‍വി ചൈനീസ് സര്‍ക്കാരിനെയും കമ്യൂണിസ്റ്റു പാര്‍ട്ടിയേയും സംബന്ധിച്ച് വിമര്‍ശനാത്മകമായ ചില ലേഖനങ്ങള്‍ എഴുതുകയും അത് വിദേശത്തേക്ക് അയക്കുകയും ചെയ്തിരുന്നു. ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയെ ഏകാധിപതിയെന്നും ജനാധിപത്യത്തിന്റെ ശത്രുവെന്നുമെല്ലാം ഈ ലേഖനങ്ങളില്‍ പരാമര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നാണ് സിചുവാന്‍ പ്രവിശ്യാ കോടതി അദ്ദേഹത്തെ ശിക്ഷിച്ചതും.
ചെന്‍വിയെ നിരുപാധികം വിട്ടയക്കണമെന്ന് ആംനെസ്റ്റി ഇന്റര്‍ നാഷ്ണല്‍ അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് സര്‍ക്കാര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരോട് വളരെ മോശമായ രീതിയിലാണ് പെരുമാറുന്നതെന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉള്ള മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും ഇതിനോടകം രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം നൂറോളം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റിലായതായാണ് അനൌദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
ചില മധ്യപൂര്‍വ്വേഷ്യന്‍ -ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളിലും ചൈനീസ് സര്‍ക്കാര്‍ വളരെ ജാഗ്രതയോടെ ആണ് വീക്ഷിക്കുന്നത്. ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ പലതും ചൈന നിരോധിക്കുകയോ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുകയോ ചെയ്തു കഴിഞ്ഞു. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന ചൈനീസ് സര്‍ക്കാരിന്റെ നടപടിയില്‍ നിശ്ശബ്ദമായിട്ടാണെങ്കിലും ശക്തമായ ജനരോഷം വളര്‍ന്നു വരുന്നുണ്ട്.
-
വായിക്കുക: ചൈന, പീഡനം, പ്രതിഷേധം, മനുഷ്യാവകാശം

സിദി ബൂസിദ്: അറബ് നാടുകളില്‍ ആഞ്ഞടിച്ച പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ആദ്യമായി രൂപം കൊണ്ട ടുണീഷ്യയിലെ സിദി ബൂസിദില്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ പതിനായിരങ്ങള്‍ ഒത്തുകൂടി. തന്റെ പച്ചക്കറി വണ്ടി പോലീസ് പിടിച്ചെടുത്തതില്‍ മനം നൊന്ത് സ്വയം തീ കൊളുത്തി ആത്മാഹൂതി ചെയ്ത ഒരു യുവാവാണ് ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടിയ ടുണീഷ്യയിലെ ജനത്തെ ഏകാധിപത്യ സര്‍ക്കാരിനെതിരെ തെരുവില്‍ ഇറങ്ങാന്‍ പ്രചോദനം ആയത്. മൊഹമ്മദ് ബൂസാസി എന്ന ഈ യുവാവ് സ്വയം തീ കൊളുത്തിയ ഡിസംബര്‍ 17ന് വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കാന്‍ പതിനായിര കണക്കിന് ആളുകളാണ് തണുപ്പിനെ അവഗണിച്ചു കൊണ്ട് വിപ്ലവത്തിന്റെ പ്രഭവ കേന്ദ്രമായ സിദി ബൂസിദില്‍ ഒത്തുകൂടിയത്. ടുണീഷ്യയുടെ പുതിയ പ്രസിഡണ്ടും പ്രധാന മന്ത്രിയും പങ്കെടുത്ത ആഘോഷ ചടങ്ങില്‍ ബൂസാസിയുടെ ഒരു ഭീമാകാര പ്രതിമ അനാച്ഛാദനം ചെയ്യുകയുണ്ടായി.
- ജെ.എസ്.
വായിക്കുക: പ്രതിഷേധം, മനുഷ്യാവകാശം

മോസ്കോ: രാജ്യത്ത് സാമൂഹ്യ അസമത്വം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുമത വിശ്വാസികളുടെ പുണ്യഗ്രന്ഥമായ ഭഗവത്ഗീത റഷ്യയില്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു. സൈബീരിയയില്‍ നിന്നുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ ഭഗവദ്ഗീതയ്ക്കെതിരെ ടോംസ്ക് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങള്‍ മറ്റു മതങ്ങളോട് വിദ്വേഷം വളര്‍ത്താന്‍ കാരണമാകും എന്നാണ് പരാതിയില്‍ പറയുന്നത്. ഈ വിഷയത്തില്‍ ടോംസ്ക് കോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. ഭഗവത്ഗീത നിരോധിക്കാനുള്ള നേക്കത്തിനെതിരെ ഉടന്‍ ഇടപെടണമെന്ന് റഷ്യയിലെ 15,000 ഓളം വരുന്ന ഇന്ത്യക്കാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോട് ആവശ്യപ്പെട്ടു.
-
വായിക്കുക: പ്രതിഷേധം

ന്യൂയോര്‍ക്ക് : പശ്ചിമേഷ്യയില്‍ ആരംഭിച്ച് ലോകമെങ്ങും അലയടിച്ച പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ക്ക് ടൈം മാസികയുടെ അംഗീകാരം. 2011 ലെ വിശിഷ്ട വ്യക്തിയായി ടൈം മാസിക തെരഞ്ഞെടുത്തത് പ്രതിഷേധത്തിന്റെ പ്രതീകമായി “ദ പ്രോട്ടെസ്ട്ടര്‍” അഥവാ ആഗോള രാഷ്ട്രീയത്തെ തന്നെ ഈ “പ്രതിഷേധക്കാരന്‍” സ്വാധീനിച്ചതായി ടൈം മാസിക വിലയിരുത്തി. ഒരു വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന് ലോക സംസ്ക്കാരത്തെ തന്നെ ഏറ്റവും അധികം സ്വാധീനിക്കുന്ന വ്യക്തിക്കോ വസ്തുവിനോ ആണ് ഈ ബഹുമതി നല്‍കി പോരുന്നത്.
ലോകമെമ്പാടും ജനശക്തി സങ്കല്‍പ്പങ്ങളെ പുനര്‍ നിര്‍വചിക്കാന്‍ ഈ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കഴിഞ്ഞതാണ് ഈ ബഹുമതി പ്രതിഷേധക്കാരന് നല്‍കാന്‍ തങ്ങളെ പ്രേരിപ്പിച്ചത് എന്ന് ടൈം മാസിക പറയുന്നു.
കഴിഞ്ഞ വര്‍ഷം ഈ ബഹുമതി ലഭിച്ചത് ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കെര്‍ബര്‍ഗ്ഗിനാണ്.
- ജെ.എസ്.
വായിക്കുക: പ്രതിഷേധം, ബഹുമതി, മനുഷ്യാവകാശം

ന്യൂഡല്‍ഹി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഐക്യരാഷ്ട്രസഭയും രംഗത്ത് വന്നു. അഭിപ്രായസ്വാതന്ത്യ്രവും ആവിഷ്കാരസ്വാതന്ത്യ്രവും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആഗോളതലത്തില്‍ തന്ത്രപ്രധാന പങ്ക് വഹിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് യു. എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. മനുഷ്യാവകാശദിനവുമായി ബന്ധപ്പെട്ട് നടത്തിയ സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഇക്കാര്യം പറഞ്ഞത്. കേന്ദ്രസര്‍ക്കാറിന്റെ ഈ നീക്കത്തിനെതിരെ രാജ്യത്തിനകത്ത് നിന്നുതന്നെ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഐക്യരാഷ്ട്രസഭയും രംഗത്ത് വന്നത്. കോലാഹലങ്ങളുയരുന്നതിനിടെയാണ് പൊതുജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യ്രവും വിമര്‍ശനാവകാശവും തടയാനുള്ള ഇന്ത്യയുടെ നീക്കം ഉപേക്ഷിക്കണമെന്ന്. ഫേസ്ബുക് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും രാഷ്ട്രീയമത നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റുകള്‍ നീക്കം ചെയ്യമെന്നും നെറ്റ് വര്‍ക്കിംഗിന് സൈറ്റ് മേധാവികളോട് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു.
-
വായിക്കുക: ഇന്റര്‍നെറ്റ്, പ്രതിഷേധം, മനുഷ്യാവകാശം

ടെഹ്‌റാന്‍: ബ്രിട്ടീഷ് എംബസി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബ്രിട്ടനിലുള്ള ഇറാനിയന്‍ നയതന്ത്രഞ്ജരെ പുറത്താക്കിയത്തിന് പിന്നാലെ ഇറാനിലെ ഇറ്റലി അംബാസഡറര്‍ ആല്‍ബര്‍ട്ടോ ബ്രഡാനിനിയെ തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചതായി ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗ്യുലിയോ ടേര്‍സി പറഞ്ഞു. രാജ്യാന്തര സമൂഹവും ഇറാനും തമ്മിലുളള പ്രശ്‌നങ്ങള്‍ വഷളായ സാഹചര്യത്തിലാണു നടപടിയെന്ന് ടേര്‍സി പറഞ്ഞു. ഇത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും ഇറാനെതിരെ നടപടിയുമായി മുന്നോട്ടു പോകുമെന്നും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി.
-
വായിക്കുക: ഇറാന്‍, പ്രതിഷേധം, ബ്രിട്ടന്‍