ഇറാഖില്‍ ആക്രമണ പരമ്പര

September 15th, 2011

iraq attacks-epathram

ഹില്ല: ഇറാഖില്‍ സൈനികരെ ലക്ഷ്യം വെച്ച് നടന്ന ആക്രമണ പരമ്പരകളില്‍ അഞ്ച് പൊലീസുകാരടക്കം 17 പേര്‍ കൊല്ലപ്പെട്ടു. 50ഓളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. അല്‍ഷുമാലിയിലെ ഹില്ലയില്‍ ഒരു ഹോട്ടലിന് സമീപം നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. അം‌ബര്‍ പ്രവിശ്യയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ഒരു ബസിനുള്ളില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറ്‌ സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 10 പേര്‍ക്ക് പരുക്കേറ്റു. ബാഗ്ദാദില്‍ ഖാഹിറ ചെക്ക്പോസ്റ്റിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബാബിലില്‍ മൂന്ന് തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വെടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. യു.എസ് സേന പിന്മാറാന്‍ മാസങ്ങള്‍ ബാക്കിയിരിക്കെയാണ് ആക്രമണങ്ങള്‍ നടന്നത്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വംശീയത : ഐഫോണ്‍ പ്രോഗ്രാം വിവാദത്തില്‍

September 15th, 2011

a-jew-or-not-a-jew-epathram

പാരീസ്‌ : പ്രശസ്തരുടെ പേരുകള്‍ നല്‍കിയാല്‍ അവര്‍ ജൂത വംശജരാണോ അല്ലയോ എന്ന് പറഞ്ഞു തരുന്ന ഒരു ആപ്പിള്‍ ഐഫോണ്‍ പ്രോഗ്രാമിനെതിരെ ഫ്രാന്‍സിലെ വംശീയതാ വിരുദ്ധ സംഘങ്ങള്‍ രംഗത്തെത്തി. “എ ജൂ ഓര്‍ നോട്ട് എ ജൂ” (A Jew or Not a Jew?) എന്ന ഈ വിവാദ പ്രോഗ്രാം ആപ്പിള്‍ പ്രോഗ്രാമുകള്‍ വില്‍ക്കപ്പെടുന്ന ആപ്പിള്‍ സ്റ്റോര്‍ ഫ്രാന്‍സില്‍ 1.07 ഡോളറിനാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ ഫ്രാന്‍സില്‍ കര്‍ശനമായ നിയമമുണ്ട്. വ്യക്തികളുടെ വംശം, രാഷ്ട്രീയം, ലൈംഗിക താല്‍പര്യങ്ങള്‍, മത വിശ്വാസം എന്നിവ ശേഖരിക്കുന്നത് ഫ്രാന്‍സിലെ നിയമപ്രകാരം 5 വര്ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

നാസി അതിക്രമ കാലത്ത് ഫ്രാന്‍സില്‍ നിന്നും നാസി പട പിടിച്ചു കൊണ്ട് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടച്ച 76,000 ഫ്രഞ്ച് ജൂതന്മാരില്‍ കേവലം മൂവായിരത്തില്‍ താഴെ പേരാണ് ജീവനോടെ തിരികെ എത്തിയത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9/11 : പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം

September 11th, 2011

newyorker-after-911-epathram

ന്യൂയോര്‍ക്ക് : കഠിന ഹൃദയര്‍ എന്ന് പേര് കേട്ടവരാണ് ന്യൂയോര്‍ക്ക് നിവാസികള്‍. എന്നാല്‍ പത്തു വര്ഷം മുന്‍പ്‌ നടന്ന വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണം ഇവരെ കാര്യമായി തന്നെ മാറ്റി. 2001 സെപ്റ്റെംബര്‍ 11 ലെ ആക്രമണത്തിന് മുന്‍പ് തങ്ങള്‍ കണ്ട അതേ നീല ആകാശമാണ് ഇപ്പോഴും മുകളില്‍ ഉള്ളത് എന്ന പ്രതീക്ഷയോടെ ഇവര്‍ ഇടയ്ക്കിടക്ക് ആകാശത്തേക്ക് നോക്കും; പൊടി പടലം കൊണ്ട് മൂടി കെട്ടിയ, ആക്രമണത്തിന് ശേഷമുള്ള അന്നത്തെ ആകാശത്തിന്റെ നടുക്കുന്ന ഓര്‍മ്മയില്‍. വിമാനത്തിന്റെ മുരള്‍ച്ച കേട്ടാല്‍ ഭയത്തോടെ അവര്‍ നോക്കും; വല്ലാതെ താഴ്ന്നാണോ അത് പറക്കുന്നത് എന്ന്.

newyork-after-911-epathram

പലര്‍ക്കും അങ്കലാപ്പാണ്. ചിലര്‍ക്ക് ദേഷ്യം. മിക്കവര്‍ക്കും ദുഃഖമാണ്. പഴയ പോലെയല്ല ഇന്ന് ഇവര്‍. സ്നേഹവും അനുകമ്പയുമാണ് ഇപ്പോള്‍ ഇവര്‍ക്ക്‌ എല്ലാവരോടും എന്നാണ് 9/11 ആക്രമണത്തിന് ശേഷമുള്ള ന്യൂയോര്‍ക്ക്‌ നിവാസികളുടെ സ്വഭാവ സവിശേഷതകളെ പറ്റി പഠിച്ച വിദഗ്ദ്ധര്‍ കണ്ടെത്തിയത്‌.

ഏറ്റവും ശ്രദ്ധേയമായത് ഇവരുടെ ഭയം തന്നെ. 2011 സെപ്റ്റെംബര്‍ 11ന്റെ ആക്രമണത്തിന് കേവലം രണ്ടു മാസങ്ങള്‍ക്കകം ഒരു വിമാനം ക്വീന്സിനു അടുത്തുള്ള കടപ്പുറത്ത്‌ തകര്‍ന്നു വീണു 265 പേര്‍ മരിച്ച സംഭവം പലരും മറ്റൊരു ആക്രമണമാണോ എന്ന പേടിയോടെയാണ് നേരിട്ടത്‌. അടുത്ത ദിവസം അനുഭവപ്പെട്ട ഭൂകമ്പവും, എന്തിന് ഇടിയും മഴയും ആഘോഷത്തിനിടെ നടത്തുന്ന വെടിക്കെട്ട്‌ വരെ ഇവരെ ഭയ ചകിതരാക്കുന്നു.

എന്നാല്‍ ഇതിനേക്കാള്‍ ഒക്കെ സ്വഭാവശാസ്ത്ര വിദഗ്ദ്ധരെ ആകുലമാക്കുന്നത് ന്യൂയോര്‍ക്ക്‌ വാസികളുടെ മനസ്സിന്റെ അടിത്തട്ടില്‍ ഉറഞ്ഞു കൂടിയിട്ടുള്ള അകാരണമായ ഒരു തരം വിഷാദം ആണ്. ഇത് എല്ലാ കാലവും ഇവരുടെ ഉള്ളില്‍ നില നില്‍ക്കും എന്ന് ഇവര്‍ കരുതുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9/11 അമേരിക്കയില്‍ ഭീകരാക്രമണ ഭീഷണി

September 10th, 2011

trade-center-attack-epathram

വാഷിംഗ്ടണ്‍: 9/11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിനു മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോള്‍ അമേരിക്കന്‍ പ്രാധാന നഗരങ്ങളായ ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും ഭീകരാക്രമണ ഭീഷണി. ഭീകരക്രമണ പദ്ധതിയെക്ക‌ുറിച്ച് വ്യക്തതമായ വിവരം ലഭിച്ചിട്ടില്ലങ്കിലും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നാണ് സന്ദേശം ലഭിച്ചിട്ടുള്ളതെന്നു  അമേരിക്കന്‍ ഇന്റലിജന്റ്സ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷ ശക്തമാക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദേശിക്കുന്നു.

യുഎസ്സ് നഗരങ്ങളില്‍ ഭീകരാക്രമണത്തിനായി മൂന്നു ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് സന്ദേശം ലഭിച്ചിരുന്നു. 2 ട്രക്കുകള്‍ ഇവര്‍ മോഷ്ടിച്ചുവെന്നും പറയപ്പെടുന്നു.

ഭീകരസംഘടനയായ അല്‍ഖ്വെയ്ദയുടെ സഹായത്തോടെയാകാം ഭീകരര്‍ യു.എസ്സിലേക്ക് കടന്നതെന്ന അനുമാനവും ഇന്റലിജന്‍സ് വകുപ്പ് തള്ളിക്കളഞ്ഞിട്ടില്ല.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ 19 മരണം

September 7th, 2011

quetta-suicide-attack-epathram

ക്വെറ്റ : പാക്‌ സൈനികര്‍ക്ക്‌ നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ പട്ടാളക്കാര്‍ അടക്കം 19 പേര്‍ കൊല്ലപ്പെട്ടു. ക്വെറ്റ നഗരത്തിലെ ഒരു സര്‍ക്കാര്‍ കെട്ടിടത്തിന് സമീപമാണ് ബുധനാഴ്ച രാവിലെ ആക്രമണം നടന്നത്. അല്‍ ഖാഇദയുടെയും താലിബാന്റെയും ഒട്ടേറെ ഭീകരര്‍ ഒളിച്ചു താമസിക്കുന്ന നഗരമാണ് ക്വെറ്റ. രണ്ടു ദിവസം മുന്‍പ്‌ അമേരിക്കന്‍ ചാര സംഘടനയുടെ സഹായത്തോടെ നടത്തിയ ഒരു സൈനിക നീക്കത്തില്‍ മൂന്നു അല്‍ ഖാഇദ ഭീകരരെ ഇവിടെ നിന്നും പിടികൂടിയിരുന്നു. ഇതിനു പ്രതികാരമായാണ് ഈ ആക്രമണം എന്ന് കരുതപ്പെടുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒട്ടനവധി ആക്രമണങ്ങളാണ് പാക്കിസ്ഥാനിലെ സര്‍ക്കാര്‍ സൈനികര്‍ക്ക്‌ ഭീകരരില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ളത്. ഈ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് സൈനികരാണ് ഇത് വരെ കൊല്ലപ്പെട്ടിട്ടുള്ളത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എസ് പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

September 3rd, 2011

trade-center-attack-epathram

വാഷിംഗ്‌ടണ്‍: സെപ്‌റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികം അടുക്കുമ്പോള്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക്‌ യുഎസ്‌ ജാഗ്രതാ നിര്‍ദേശം നല്‍കി.യു.എസ്‌ വിദേശ കാര്യമന്ത്രാലയം ആണ്‌ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്‌.  യു.എസ് പൗരന്‍മാരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് അമേരിക്ക നല്‍കുന്നത് എന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജാനറ്റ് നാപ്പോലിറ്റനോ പറഞ്ഞു. തീവ്രവാദ സംഘടനകള്‍ക്ക്‌ ഈ സമയത്ത്‌ ആക്രമണം നടത്താനുള്ള പ്രവണത കൂടുതലാണെന്നു മുന്നറിയിപ്പില്‍ പറയുന്നു.

വിദേശ രാജ്യങ്ങളില്‍ കഴിയുന്നവരും വിദേശ രാജ്യങ്ങളിലേക്കു യാത്ര നടത്തുന്നവരുമായ യു.എസ്‌ പൗരന്‍മാര്‍ പ്രത്യേക കരുതലെടുക്കണമെന്നും സുരക്ഷാ നടപടികള്‍ സംബന്ധിച്ച്‌ അറിയുന്നതിനായി യു.എസ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അല്‍ ക്വയ്‌ദ പോലുളള തീവ്രവാദ സംഘടനകളില്‍ നിന്ന്‌ പ്രത്യേക ആക്രമണ ഭീഷണിയൊന്നുമുണ്ടായിട്ടില്ലെങ്കിലും അത്തരമൊരു സാഹചര്യം മുന്നില്‍ കണ്ടു വേണം സുരക്ഷാ നടപടികള്‍ സ്വീകരിക്കാനെന്ന്‌ അധികൃതര്‍ പറയുന്നു.

2001 സെപ്‌റ്റംബര്‍ 11നുണ്ടായ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തില്‍ ഏകദേശം 3000 പേരാണു കൊല്ലപ്പെട്ടത്‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ ബോംബാക്രമണം : 29 പേര്‍ കൊല്ലപ്പെട്ടു

August 29th, 2011

iraq-explosion-epathram

ബാഗ്ദാദ് : ബാഗ്ദാദിലെ ഏറ്റവും വലിയ സുന്നി പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ പ്രാര്‍ഥനയ്ക്ക് വന്ന 29 പേര്‍ കൊല്ലപ്പെട്ടു. ഇറാഖി പാര്‍ലമെന്റ്‌ അംഗം ഖാലിദ്‌ അല്‍ ഫഹ്ദാവിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പടിഞ്ഞാറേ ബാഗ്ദാദിലെ അല്‍ ജാമിയ പ്രദേശത്തെ ഉം അല്‍ ഖുറ പള്ളിയിലാണ് മനുഷ്യ ബോംബായി വന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു.

ആക്രമണത്തിന് പുറകില്‍ ആരാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. ഇത്തരം ചാവേര്‍ ആക്രമണങ്ങള്‍ അല്‍ ഖായിദയുടെ ആക്രമണ രീതിയാണ് എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇത് വരെ ഒരു ഭീകര പ്രസ്ഥാനങ്ങളും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെക്സിക്കോയില്‍ ഗ്രനേഡ്‌ അക്രമം 53 പേര്‍ കൊല്ലപ്പെട്ടു

August 26th, 2011

mexico-grenade-attack-epathram

മെക്സിക്കോസിറ്റി: മെക്സിക്കോയിലെ മോന്‍ടെറോയ്‌ കാസിനോ റോയല്‍ ഹോട്ടലില്‍ ഉണ്ടായ ഗ്രനേഡ്‌ അക്രമത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. വ്യാഴാഴ്ച പ്രാദേശിക സമയം വൈകീട്ട് നാലുമണിയോടെ കാസിനോ റോയല്‍ ഹോട്ടലിനു മുന്നില്‍ വാഹനത്തില്‍ എത്തിയ അക്രമി സംഘം കെട്ടിടത്തിനു നേരെ ഗ്രനേഡ്‌ തൊടുത്തു വിടുകയായിരുന്നു. ഹോട്ടല്‍ കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത എന്ന് സി. എന്‍ ‍. എന്‍ റിപ്പോട്ട് ചെയ്യുന്നു. തീവ്രവാദി അക്രമമാണ് എന്നാണു പ്രാഥമിക നിഗമനം. മെക്സിക്കന്‍ പ്രസിഡന്റ് ഫിലിപോ കാല്‍ബെറോണ്‍ സംഭാത്തെ പറ്റി അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലിബിയയിലെ വെനസ്വലന്‍ എംബസി കൊള്ളയടിച്ചു: ഷാവേസ്‌

August 25th, 2011

Hugo-Chavez-epathram

കാരക്കസ്: ലിബിയയിലെ വെനസ്വലന്‍ എംബസി കൊള്ളയടിച്ചതായി പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ് പറഞ്ഞു . വിമതരെ അനകൂലിക്കുന്ന വിദേശ ശക്തികളുടെ ലക്ഷ്യം ലിബിയയിലെ എണ്ണ സമ്പത്താണ് അത് വിമത തിരിച്ചറിയാതെ പോയി എന്നതാണ് വിമതരുടെ പരാജയം. ഇറാഖിലെ സമാന സ്ഥിതി ലിബിയയിലും ഉണ്ടാകാനാണ് സാധ്യത ഗദ്ദാഫി ഭരണകൂടത്തിന്‍റെ വീഴ്ചയോടെ ലിബിയയിലെ നാടകീയ സംഭവങ്ങല്‍ അവസാനിക്കില്ല. ദുരന്തങ്ങള്‍ ആരംഭിക്കുന്നതേയുള്ളു എന്നും നാറ്റോ ആക്രമണത്തെ അപലപിച്ച ഷാവേസ് ലിബിയന്‍ നേതാവായി ഇപ്പോഴും ഗദ്ദാഫിയെയാണു വെനസ്വല അംഗീകരിക്കുന്നതെന്നും ഷാവേസ്‌ കൂട്ടിച്ചേര്‍ത്തു. വിമതസേന ട്രിപ്പൊളിയില്‍ പ്രവേശിക്കുന്ന സമയത്താണ് അക്രമികള്‍ എംബസി കൊള്ളയടിച്ചത് എന്നാണു റിപ്പോര്‍ട്ട്, എന്നാല്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റവരെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ഷാവേസ് തയാറായില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ ജനാധിപത്യം നടപ്പാക്കും, ഗദ്ദാഫിക്ക് ശിക്ഷ നല്‍കും : വിമതര്‍

August 25th, 2011

libya_rebels-epathram

ട്രിപ്പൊളി: ലിബിയയില്‍ എട്ടു മാസത്തിനുള്ളില്‍ പ്രസിഡന്‍റ്-പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു നടത്തുമെന്നും, ലിബിയയില്‍ എല്ലാവര്‍ക്കും നീതിയും തുല്യാവകാശവും ഉറപ്പുവരുത്തുന്ന ഭരണഘടന നടപ്പിലാക്കുമെന്നും ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ മുസ്തഫ അബ്ദല്‍ ജലീല്‍ വ്യക്തമാക്കി.ഗദ്ദാഫി ഭരണത്തിന് അന്ത്യമായി. എന്നാല്‍ അദ്ദേഹത്തെ പിടികൂടി വിചാരണ ചെയാതാലേ ഗദ്ദാഫിയുഗം പൂര്‍ണമായി അവസാനിക്കൂ. ഗദ്ദാഫി രാജ്യം വിട്ടില്ല, ഗദ്ദാഫിയെ അറസ്റ്റ് ചെയ്താലേ ആഭ്യന്തര യുദ്ധം തീരൂ. എന്നാല്‍ ഗദ്ദാഫിക്കും കൂട്ടാളികള്‍ക്കും നീതിപൂര്‍വ വിചാരണ ഉറപ്പു വരുത്തണമെന്നാണ് ഇടക്കാല ഭരണസമിതിയുടെ നിലപാട്. വിചാരണ ലിബിയയില്‍ തന്നെ നടത്തും. ലിബിയന്‍ തലസ്ഥാനം ട്രിപ്പൊളിയുടെ നിയന്ത്രണം പിടിക്കാന്‍ നടന്ന മൂന്നു ദിവസം നീണ്ട അന്തിമ പോരാട്ടത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു. 2,000 പേര്‍ക്കു പരുക്കുപറ്റി. 600 ഗദ്ദാഫി സൈനികര്‍ പിടിയിലായെന്നും അദ്ദേഹം ഫ്രാന്‍സ്-24 ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

12 of 2111121320»|

« Previous Page« Previous « അമേരിക്കയില്‍ മലയാളി യുവതി അറസ്റ്റില്‍
Next »Next Page » ലിബിയയിലെ വെനസ്വലന്‍ എംബസി കൊള്ളയടിച്ചു: ഷാവേസ്‌ »



  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine