ഇറാഖില്‍ ബോംബാക്രമണം : 29 പേര്‍ കൊല്ലപ്പെട്ടു

August 29th, 2011

iraq-explosion-epathram

ബാഗ്ദാദ് : ബാഗ്ദാദിലെ ഏറ്റവും വലിയ സുന്നി പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ പ്രാര്‍ഥനയ്ക്ക് വന്ന 29 പേര്‍ കൊല്ലപ്പെട്ടു. ഇറാഖി പാര്‍ലമെന്റ്‌ അംഗം ഖാലിദ്‌ അല്‍ ഫഹ്ദാവിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പടിഞ്ഞാറേ ബാഗ്ദാദിലെ അല്‍ ജാമിയ പ്രദേശത്തെ ഉം അല്‍ ഖുറ പള്ളിയിലാണ് മനുഷ്യ ബോംബായി വന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു.

ആക്രമണത്തിന് പുറകില്‍ ആരാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. ഇത്തരം ചാവേര്‍ ആക്രമണങ്ങള്‍ അല്‍ ഖായിദയുടെ ആക്രമണ രീതിയാണ് എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇത് വരെ ഒരു ഭീകര പ്രസ്ഥാനങ്ങളും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെക്സിക്കോയില്‍ ഗ്രനേഡ്‌ അക്രമം 53 പേര്‍ കൊല്ലപ്പെട്ടു

August 26th, 2011

mexico-grenade-attack-epathram

മെക്സിക്കോസിറ്റി: മെക്സിക്കോയിലെ മോന്‍ടെറോയ്‌ കാസിനോ റോയല്‍ ഹോട്ടലില്‍ ഉണ്ടായ ഗ്രനേഡ്‌ അക്രമത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. വ്യാഴാഴ്ച പ്രാദേശിക സമയം വൈകീട്ട് നാലുമണിയോടെ കാസിനോ റോയല്‍ ഹോട്ടലിനു മുന്നില്‍ വാഹനത്തില്‍ എത്തിയ അക്രമി സംഘം കെട്ടിടത്തിനു നേരെ ഗ്രനേഡ്‌ തൊടുത്തു വിടുകയായിരുന്നു. ഹോട്ടല്‍ കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത എന്ന് സി. എന്‍ ‍. എന്‍ റിപ്പോട്ട് ചെയ്യുന്നു. തീവ്രവാദി അക്രമമാണ് എന്നാണു പ്രാഥമിക നിഗമനം. മെക്സിക്കന്‍ പ്രസിഡന്റ് ഫിലിപോ കാല്‍ബെറോണ്‍ സംഭാത്തെ പറ്റി അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലിബിയയിലെ വെനസ്വലന്‍ എംബസി കൊള്ളയടിച്ചു: ഷാവേസ്‌

August 25th, 2011

Hugo-Chavez-epathram

കാരക്കസ്: ലിബിയയിലെ വെനസ്വലന്‍ എംബസി കൊള്ളയടിച്ചതായി പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ് പറഞ്ഞു . വിമതരെ അനകൂലിക്കുന്ന വിദേശ ശക്തികളുടെ ലക്ഷ്യം ലിബിയയിലെ എണ്ണ സമ്പത്താണ് അത് വിമത തിരിച്ചറിയാതെ പോയി എന്നതാണ് വിമതരുടെ പരാജയം. ഇറാഖിലെ സമാന സ്ഥിതി ലിബിയയിലും ഉണ്ടാകാനാണ് സാധ്യത ഗദ്ദാഫി ഭരണകൂടത്തിന്‍റെ വീഴ്ചയോടെ ലിബിയയിലെ നാടകീയ സംഭവങ്ങല്‍ അവസാനിക്കില്ല. ദുരന്തങ്ങള്‍ ആരംഭിക്കുന്നതേയുള്ളു എന്നും നാറ്റോ ആക്രമണത്തെ അപലപിച്ച ഷാവേസ് ലിബിയന്‍ നേതാവായി ഇപ്പോഴും ഗദ്ദാഫിയെയാണു വെനസ്വല അംഗീകരിക്കുന്നതെന്നും ഷാവേസ്‌ കൂട്ടിച്ചേര്‍ത്തു. വിമതസേന ട്രിപ്പൊളിയില്‍ പ്രവേശിക്കുന്ന സമയത്താണ് അക്രമികള്‍ എംബസി കൊള്ളയടിച്ചത് എന്നാണു റിപ്പോര്‍ട്ട്, എന്നാല്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റവരെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ഷാവേസ് തയാറായില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ ജനാധിപത്യം നടപ്പാക്കും, ഗദ്ദാഫിക്ക് ശിക്ഷ നല്‍കും : വിമതര്‍

August 25th, 2011

libya_rebels-epathram

ട്രിപ്പൊളി: ലിബിയയില്‍ എട്ടു മാസത്തിനുള്ളില്‍ പ്രസിഡന്‍റ്-പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു നടത്തുമെന്നും, ലിബിയയില്‍ എല്ലാവര്‍ക്കും നീതിയും തുല്യാവകാശവും ഉറപ്പുവരുത്തുന്ന ഭരണഘടന നടപ്പിലാക്കുമെന്നും ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ മുസ്തഫ അബ്ദല്‍ ജലീല്‍ വ്യക്തമാക്കി.ഗദ്ദാഫി ഭരണത്തിന് അന്ത്യമായി. എന്നാല്‍ അദ്ദേഹത്തെ പിടികൂടി വിചാരണ ചെയാതാലേ ഗദ്ദാഫിയുഗം പൂര്‍ണമായി അവസാനിക്കൂ. ഗദ്ദാഫി രാജ്യം വിട്ടില്ല, ഗദ്ദാഫിയെ അറസ്റ്റ് ചെയ്താലേ ആഭ്യന്തര യുദ്ധം തീരൂ. എന്നാല്‍ ഗദ്ദാഫിക്കും കൂട്ടാളികള്‍ക്കും നീതിപൂര്‍വ വിചാരണ ഉറപ്പു വരുത്തണമെന്നാണ് ഇടക്കാല ഭരണസമിതിയുടെ നിലപാട്. വിചാരണ ലിബിയയില്‍ തന്നെ നടത്തും. ലിബിയന്‍ തലസ്ഥാനം ട്രിപ്പൊളിയുടെ നിയന്ത്രണം പിടിക്കാന്‍ നടന്ന മൂന്നു ദിവസം നീണ്ട അന്തിമ പോരാട്ടത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു. 2,000 പേര്‍ക്കു പരുക്കുപറ്റി. 600 ഗദ്ദാഫി സൈനികര്‍ പിടിയിലായെന്നും അദ്ദേഹം ഫ്രാന്‍സ്-24 ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുംബൈ ഭീകരാക്രമണത്തിലെ ഇര ഐ.എസ്.ഐ.ക്കെതിരെ അമേരിക്കയില്‍ കേസ് നല്‍കി

August 23rd, 2011

mubai-attack-epathram

വാഷിങ്ടണ്‍:മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച ലിന്‍ഡ റാഗ്‌സ്‌ഡെയ്ല്‍ എന്ന സ്ത്രീ ഐ.എസ്.ഐ.ക്കും ലഷ്‌കര്‍ ഇ തൊയ്ബയ്ക്കുമെതിരെ അമേരിക്കയിലെ ന്യൂയോര്‍ക്ക് കോടതിയില്‍ ഹര്‍ജി നല്‍കി. അമേരിക്കയില്‍ ഇത്തരത്തില്‍ വരുന്ന നാലാമത്തെ കേസാണിത്.
ഐ.എസ്.ഐ. മേധാവി അഹമ്മദ് ഷൂജ പാഷയ്ക്കും ലഷ്‌കര്‍ ഇ തൊയ്ബ നേതാക്കള്‍ക്കും എതിരെയാണ് കേസ്‌. 2008ലെ മുംബൈ ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ തൊയ്ബയ്‌ക്കൊപ്പം ഐ.എസ്.ഐ.യും പങ്കുചേര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഐ.എസ്.ഐ.യില്‍ നിന്ന് 75,000 യു.എസ് ഡോളര്‍ നഷ്ടപരിഹാരവും ലിന്‍ഡ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഫയലില്‍ സ്വീകരിച്ച ന്യൂയോര്‍ക്ക് കോടതി ഐ.എസ്.ഐ. മേധാവിക്കും ലഷ്‌കര്‍ ഇ തൊയ്ബ നേതാക്കള്‍ക്കും സമന്‍സയച്ചു. ലഷ്‌കര്‍ നേതാക്കളായ ഹാഫിസ് മുഹമ്മദ് സയീദ്, സാഖി ഉര്‍ റഹ്മാന്‍ ലഖ്‌വി, സാജിദ് മിര്‍, അസം ചീമ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. അമേരിക്കയിലെ ടെന്നീസി സ്വദേശിയായ ലിന്‍ഡ റാഗ്‌സ്‌ഡെയ്ല്‍ ഭീകരാക്രമണം നടക്കുമ്പോള്‍ ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടലിലുണ്ടായിരുന്നു. ഭീകരരുടെ വെടിവെപ്പില്‍ ലിന്‍ഡയ്ക്ക് പരിക്കേറ്റിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കറാച്ചി കലാപത്തില്‍ മരണം 400 കവിഞ്ഞു

August 21st, 2011

karachi-riots-epathram

കറാച്ചി: കറാച്ചിയില്‍ ദിവസങ്ങളായി തുടരുന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. പാകിസ്താന്റെ വാണിജ്യ നഗരമായ കറാച്ചിയില്‍ പോലീസ് വാന്‍ തടഞ്ഞുനിര്‍ത്തി ആറ് പോലീസുകാരെ വെടിവെച്ചുകൊന്നു. ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 35 പേര്‍ക്ക് പരിക്കേറ്റു. കൊറാംഗിയിലെ ചക്രാ ഗോത്തില്‍ വെച്ചാണ് വെള്ളിയാഴ്ച രാത്രി ഒരുസംഘം ആളുകള്‍ പോലീസുകാര്‍ക്കുനേരേ ആക്രമണം നടത്തിയത്. വാന്‍ തടഞ്ഞുവെച്ച ശേഷം പോലീസുകാരെ പുറത്തിറക്കി വെടിവെക്കുകയായിരുന്നു. പോലീസുകാര്‍ തിരിച്ചടിച്ചപ്പോള്‍ രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. നഗരത്തിന്റെ പല ഭാഗങ്ങളിലായി നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. 18 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. മുത്താഹിദാ ക്വാമി മൂവ്‌മെന്റും അവാമി നാഷണല്‍ പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയ, സാമുദായിക ഭിന്നതകളാണ് ഇവിടത്തെ സംഘര്‍ഷത്തിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ട് .

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ട്രിപ്പോളിയും വീഴുന്നു ഗദ്ദാഫിയുടെ നില പരുങ്ങലില്‍

August 21st, 2011

tripoli-falls-epathram

ട്രിപ്പോളി: ലിബിയയിലെ വിവിധ നഗരങ്ങളില്‍ വിമതസേന മുന്നേറ്റം തുടരുകയാണ് . തലസ്ഥാന നഗരമായ ട്രിപ്പോളിയാണു വിമതര്‍ ലക്ഷ്യമിടുന്നത് . വിമതര്‍ ഏതാണ്ട് കേണല്‍ മുവമ്മര്‍ ഗദ്ദാഫിയുടെ അധികാരകേന്ദ്രമായ ട്രിപ്പോളിയിലേയ്‌ക്കു എത്തികഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴും കനത്ത പോരാട്ടം തുടരുകയാണ്. പോരാട്ടത്തിനൊടുവില്‍ ട്രിപ്പോളിയ്‌ക്കു 160 കിലോമീറ്റര്‍ അകലെയുള്ള സില്‍ടാന്‍ നഗരത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും പിടിച്ചെടുത്തതായി വിമതര്‍ അറിയിച്ചു. തലസ്ഥാനനഗരിയില്‍ നിന്നു 30 കിലോമീറ്റര്‍ ദൂരെയുള്ള സാവിയ നഗരത്തിന്റെ നിയന്ത്രണവും കഴിഞ്ഞ ദിവസം വിമതര്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ ഗദ്ദാഫി സേനയെ തുരത്തിയതായി വിമതര്‍ അവകാശപ്പെട്ടു. വെള്ളിയാഴ്‌ച രാത്രിയോടെ ഗദ്ദാഫി സേനയുടെ അവസാന യൂണിറ്റും നഗരത്തില്‍നിന്നു പാലായനം ചെയ്‌തതായാണ്‌ റിപ്പോര്‍ട്ട്‌. ഗദ്ദാഫിസേനയുമായുണ്‌ടായ ഏറ്റുമുട്ടലില്‍ 31 വിമതര്‍ കൊല്ലപ്പെട്ടതായും 120 പേര്‍ക്കു പരിക്കേറ്റതായും വിമത സേന വക്താവ്‌ അറിയിച്ചു. തന്ത്രപ്രധാനമായ നഗരങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തതോടെ വിമതസേനയുടെ ട്രിപ്പോളിയിലേയ്‌ക്കുള്ള നീക്കം വേഗത്തിലാകും. ഗദ്ദാഫി ഇനിയും ചെറുത്തുനില്‍ക്കുന്നതു വെറുതെയാണ് എന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു .

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉസാമ ബിന്‍ ലാദന്റെ മരണം സിനിമയാക്കുന്നത് അമേരിക്കയ്ക്ക് എതിര്‍പ്പ്‌

August 12th, 2011

osama-bin-laden-epathram

ന്യൂയോര്‍ക്ക്: ഉസാമ ബിന്‍ ലാദന്റെ മരണത്തെ ആസ്പദമാക്കി 2010ലെ ഓസ്‌കാര്‍ ജേതാവും അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മുന്‍ഭാര്യയുമായ കാതറീന്‍ ബിഗേലോ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പെന്റഗണ്‍ സഹകരിക്കുന്നതിനെതിരെ അമേരിക്കന്‍ പ്രതിനിധി രംഗത്ത്. ഹോംലാന്റ് സെക്രട്ടറി പീറ്റര്‍ കിംങാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. അമേരിക്ക അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പീറ്ററിന്റെ വാദം ഇതു സംബന്ധിച്ച് പെന്റഗണിനും സി.ഐ.ഐയ്ക്കും കത്തയച്ചുവെന്നും പീറ്റര്‍ പറഞ്ഞു.
പാക്കിസ്ഥാനിലെ അബത്താബാദില്‍ ലാദന്‍ കൊല്ലപ്പെട്ടപ്പോള്‍ ഈ വിഷയം സിനിമയാക്കാന്‍ സംവിധായകരും രംഗത്തെത്തിയിരുന്നു. എന്നാല്‍ അമേരിക്കയുടെ എതിര്‍പ്പും ഇതിനു പിന്നിലെ ബുദ്ധിമുട്ടും മറ്റും മുന്‍കൂട്ടി കണ്ട് പലരും പിന്മാറുകയായിരുന്നു. പെന്റഗണിന്റെ സഹകരണമില്ലാതെ ഈ ചിത്രവുമായി മുന്നോട്ടുപോകുക ഏറെ ബുദ്ധിമുട്ടാണ്. എന്നാല്‍ ലാദന്‍ ചിത്രവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കാതറീന്‍ ബിഗേലോ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ കാതറീന് തുടക്കത്തില്‍ തന്നെ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. 2012 പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചിത്രം തിയ്യേറ്ററിലെത്തിക്കാനായിരുന്നു കാതറീന്റെ തീരുമാനം. പെന്റഗണ്‍ സഹകരിക്കാതെ സിനിമയുമായി എത്രത്തോളം മുന്നോട്ട് പോകാനാകുമെന്നു കണ്ടുതന്നെ അറിയണം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലണ്ടനില്‍ കലാപം നിയന്ത്രണം കൈവിടുന്നു നഗരത്തിനു പുറത്തേക്കു വ്യാപിക്കുന്നു.

August 10th, 2011

london-riots2-epathram

ലണ്ടന്‍: ട്ടോട്ടന്‍ ഹാമില്‍ തുടങ്ങിയ കലാപം ഇപ്പോള്‍ ലണ്ടന്‍ നഗരത്തിനു പുറത്തേക്കും വ്യാപിക്കുകയാണ്. ഉത്തര ലണ്ടന്‍ കേന്ദ്രീകരിച്ച് മൂന്നു ദിവസമായി തുടരുന്ന കലാപം സമീപ നഗരങ്ങളിലേക്കും പടരാന്‍ തുടങ്ങി. ശനിയാഴ്ച ഉത്തര ലണ്ടനിലെ ടോട്ടന്‍ഹാം കേന്ദ്രീകരിച്ച് തുടങ്ങിയ കലാപമാണ് ബര്‍മിങ്ഹാം , ബ്രിസ്റ്റള്‍, ലിവര്‍പൂള്‍, നോട്ടിംഗ്‌ഹാം എന്നീ നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നത്. അക്രമങ്ങളില്‍ ഒരാള്‍ കൂടി മരിച്ചു. ക്രോയിഡന്‍ മേഖലയിലാണ് ഒരാള്‍ മരിച്ചത്. കാറില്‍ പോവുകയായിരുന്ന 26 കാരന്റെ കാറിനു നേര്‍ക്ക് അക്രമികള്‍ വെടിവെക്കുകയായിരുന്നു. കലാപത്തില്‍ മൂന്നു മലയാളികള്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഏറെ മലയാളികളുള്ള മേഖലയാണ് ക്രോയിഡന്‍. ലണ്ടന്‍ സ്ട്രീറ്റിലെ പരേഡില്‍ പ്രധാനമായും മലയാളികള്‍ താമസിക്കുന്ന മൂന്ന് നില ഫ്‌ലാറ്റ് തീവെച്ച് നശിപ്പിച്ചു. ഗ്രേറ്റര്‍ ലണ്ടനിലെ ബാര്‍ക്കിങ്ങില്‍ മെഴ്‌സിഡസ് ബെന്‍സ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായ ചങ്ങനാശ്ശേരി സ്വദേശി ഉണ്ണി എസ്. പിള്ള, ക്രോയിഡനിലെ വി.ബി സ്‌റ്റോഴ്‌സ് ഉടമ തിരുവല്ല സ്വദേശി ബിനു വര്‍ഗീസ്, ഭാര്യ ലിസി എന്നിവര്‍ക്കാണ് തിങ്കളാഴ്ചത്തെ കലാപത്തിനിടെ പരിക്കേറ്റത്. കലാപകാരികള്‍ കട തല്ലിത്തകര്‍ത്തപ്പോള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ബിനുവിനും ഭാര്യയ്ക്കും നേരെ കൈയേറ്റമുണ്ടായത്. ഇവരുടെ കാര്‍ കത്തിച്ചു. ഷോറൂം കൈയേറിയ അക്രമികളില്‍ നിന്ന് ഉണ്ണി പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇവിടെ അക്രമകാരികള്‍ തങ്ങളുടെ താണ്ഡവം തുടരുകയാണ്. അക്രമം കുടിയേറ്റക്കാരെ ലക്ഷ്യമിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മലയാളി നേഴ്സുമാരെയും ആക്രമിച്ചതായി റിപ്പോര്‍ട്ട് ഉണ്ട് . കെന്റ്, ലീഡ്‌സ് എന്നീ പട്ടണങ്ങളിലും അക്രമം തുടങ്ങിയിട്ടുണ്ട്. കിഴക്കന്‍ ലണ്ടനിലെ ഹാക്കനിയില്‍ യുവാക്കള്‍ വ്യാപകമായി തീവെപ്പു നടത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
കലാപത്തെത്തുടര്‍ന്ന് ഒഴിവുകാല സന്ദര്‍ശനം മതിയാക്കി രാജ്യത്ത് മടങ്ങിയെത്തിയ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ചൊവ്വാഴ്ച ഉന്നതതല ചര്‍ച്ച നടത്തി. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ചിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് 450 പേര്‍ അറസ്റ്റിലായെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എസ് സൈന്യത്തിനു വ്യാജസന്ദേശം നല്‍കി ഹെലികോപ്റ്റര്‍ തകര്‍ത്തു

August 10th, 2011

US-Helicopter-Kabul-epathram

കാബൂള്‍: യു. എസ് ഹെലികോപ്റ്റര്‍ താലിബാന്‍ തകര്‍ത്തത് തന്ത്രത്തിലൂടെയെന്ന് വെളിപ്പെടുത്തല്‍ ഭീകരരുടെ യോഗം നടക്കുന്നുണെ്‌ടന്നു വ്യാജസന്ദേശം നല്‍കി യു. എസ്‌ സ്‌പെഷല്‍ സേനാംഗങ്ങളെ വിളിച്ചുവരുത്തിയ ശേഷം അവരുടെ ഹെലികോപ്‌ടര്‍ റോക്കറ്റാക്രമണത്തിലൂടെ താലിബാന്‍ തകര്‍ക്കുകയായിരുന്നുവെന്നു എന്നാണ് വെളിപ്പെടുത്തല്‍ . താലിബാന്‍ കമാന്‍ഡര്‍ ഖ്വാറിതാഹിറാണ്‌ വ്യാജസന്ദേശം അയച്ചത് എന്നറിയുന്നു‌. നാലു പാക്കിസ്ഥാന്‍ പൌരന്മാരുടെ സഹായം ഇക്കാര്യത്തില്‍ താഹിറിനു കിട്ടിയെന്ന്‌ പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു അഫ്‌ഗാന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യു. എസ്‌‌ സേനയുടെ ചിനൂക്‌ ഹെലികോപ്‌ടര്‍ വെള്ളിയാഴ്‌ച രാത്രി റോക്കറ്റ്‌ ആക്രമണത്തില്‍ തകര്‍ന്ന്‌ 30 യുഎസ്‌ സൈനികരും ഒരു അഫ്‌ഗാന്‍ പരിഭാഷകനും ഏഴ്‌ അഫ്‌ഗാന്‍ സൈനികരുമാണു കൊല്ലപ്പെട്ടിരുന്നത്‌. അഫ്‌ഗാന്‍ യുദ്ധത്തില്‍ ഇത്രയും യുഎസ്‌ സൈനികര്‍ ഒറ്റ ആക്രമണത്തില്‍ മരിക്കുന്നത്‌ ഇതാദ്യമാണ്. വാര്‍ഡാക്‌ പ്രവിശ്യയില്‍ കോപ്‌ടര്‍ തകര്‍ന്നു വീണ സ്ഥലം യുഎസ്‌ സൈനികരുടെ നിയന്ത്രണത്തിലാണ്. കോപ്‌ടറിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളുടെ ഭാഗങ്ങളും വീണെ്‌ടടുക്കുന്നതിനു തെരച്ചില്‍ ആരംഭിച്ചതായി സൈനികവക്താവ്‌ അറിയിച്ചു.
ബിന്‍ ലാദനെ വകവരുത്തിയതിനു പ്രതികാരമായാണ്‌ ഹെലികോപ്‌ടര്‍ വീഴ്‌ത്തിയതെന്നും റിപ്പോര്‍ട്ടുണ്‌ട്‌. ലാദന്‍ വേട്ടയ്‌ക്കു പരിശീലനം നേടിയ പ്രത്യേക നേവി സീല്‍ യൂണിറ്റിലെ അംഗങ്ങളുംകോപ്‌ടര്‍ തകര്‍ന്നു മരിച്ചവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, അബത്താബാദിലെ സൈനികനടപടിയില്‍ ഇവരില്‍ ആരും പങ്കെടുത്തിരുന്നില്ലെന്നു സൈനികകേന്ദ്രങ്ങള്‍ സൂചിപ്പിച്ചു

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

12 of 2111121320»|

« Previous Page« Previous « മണ്ണില്‍ കുഴിച്ചുമൂടപ്പെട്ടു അത്ഭുതകരമായി രക്ഷപ്പെട്ടു.
Next »Next Page » ലണ്ടനില്‍ കലാപം നിയന്ത്രണം കൈവിടുന്നു നഗരത്തിനു പുറത്തേക്കു വ്യാപിക്കുന്നു. »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine