അണക്കെട്ട് തകര്‍ന്നു 10 പേർ കൊല്ലപ്പെട്ടു

August 12th, 2012

dam-burst-china-epathram

ബെയ്ജിങ്ങ് : ചൈനയിലെ ഷൌഷാൻ പട്ടണത്തിൽ അണക്കെട്ട് തകർന്ന് 10 പേർ കൊല്ലപ്പെട്ടു. കനത്ത മഴയും വെള്ളപ്പൊക്കവും മൂലമാണ് അണക്കെട്ട് പൊട്ടിത്തർകർന്നത്. തകർന്ന അണക്കെട്ട് അറ്റകുറ്റ പണികൾ ചെയ്ത് പൂർവ്വസ്ഥിതിയിൽ ആക്കുവാനായി ഒരു സംഘം വിദഗ്ദ്ധരെ സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ഹൈകുയി ചുഴലിക്കാറ്റിനെ തുടർന്ന് പെയ്ത കനത്ത മഴ കാരണമാണ് ഇവിടെ വെള്ളം പൊങ്ങിയത്. തകർന്ന അണക്കെട്ടിൽ നിന്നും ഇരച്ചെത്തിയ വെള്ളപ്പാച്ചിലിൽ 10 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയിൽ ചുഴലി : 5 മരണം

August 9th, 2012

typhoon-haikui-epathram

ബെയ്ജിംഗ് : കിഴക്കൻ ചൈനയിൽ ആഞ്ഞുവീശുന്ന ചുഴലിക്കാറ്റിൽ 5 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. കൊടുങ്കാറ്റും പേമാരിയും ചൈനയിലെ ഒട്ടേറെ പ്രദേശങ്ങളെ ദുരിതത്തിൽ ആഴ്ത്തി. ചൈനയിലെ വാണിജ്യ നഗരമായ ഷാംഗ്ഹായിൽ 130 മില്ലീമീറ്ററോളം മഴ രേഖപ്പെടുത്തി എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടെ നിന്നും 2 ലക്ഷത്തിലേറെ പേരെ കൊടുങ്കാറ്റ് ആരംഭിക്കുന്നതിന് മുൻപ് തന്നെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഹൈകുയി എന്ന് പേരിട്ട ഈ ചുഴലിക്കാറ്റ് ചൈനയിലെ കിഴക്കൻ ഭാഗങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ ആക്രമണം നടത്തുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കയിൽ കൊടുങ്കാറ്റ് : 30 ലക്ഷം വീടുകൾ ഇരുട്ടിൽ

July 1st, 2012

washington-storm-epathram

വാഷിംഗ്ടൺ : കിഴക്കൻ അമേരിക്കയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 12 പേർ കൊല്ലപ്പെട്ടു. വൈദ്യുതി നിലച്ചതിനാൽ 30 ലക്ഷം വീടുകൾ ഇരുട്ടിലായി. ഇൻഡ്യാന മുതൽ മേരിലാൻഡ് വരെയുള്ള വൈദ്യുത ലൈനുകളാണ് പേമാരിയെ തുടർന്ന് പ്രവർത്തന രഹിതമായത്. വാഷിംഗ്ടൺ ഡി. സി., വെർജീനിയ, ഒഹായൊ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ആഴ്ചകൾ വേണ്ടി വരും. വെർജീനിയയിൽ 6ഉം, മേരിലാൻഡിൽ 2ഉം, ന്യൂ ജേഴ്സിയിൽ 2ഉം, ടെന്നെസീയിൽ 2ഉം ആളുകൾ കൊല്ലപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ദുരന്തം: യൂണിയന്‍ കാര്‍ബൈഡ് ഉത്തരവാദി അല്ലെന്നു കോടതി

June 29th, 2012
bhopal gas tragedy-epathram
ന്യൂയോര്‍ക്ക്‌: മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ട ഭോപ്പാല്‍ വിഷ വാതക ദുരന്തത്തെ  തുടര്‍ന്നുണ്ടായ പരിസര മലിനീകരണത്തിന് യൂണിയന്‍ കാര്‍ബൈഡ്‌ കോര്‍പറേഷന്‍ (യു. സി. സി.) ഉത്തരവാദി അല്ലെന്നു അമേരിക്കയിലെ മാന്‍ഹട്ടന്‍ ജില്ലാ കോടതി. ഭോപ്പാല്‍ പ്രദേശം മാലിന്യമുക്‌തമാക്കാനോ ദുരിതബാധിതര്‍ക്കു നഷ്‌ടപരിഹാരം നല്‍കാനോ യു. സി. സിക്കു ബാധ്യതയില്ലെന്നാണ്‌ കോടതി വിധി.
യൂണിയന്‍ കാര്‍ബൈഡ്‌ ഇന്ത്യയുടെ ചെയര്‍മാനായിരുന്ന വാറന്‍ ആന്റേഴ്‌സണെയും കോടതി കുറ്റവിമുക്‌തനാക്കി. പരിസ്ഥിതിയും ഭൂഗര്‍ഭജലവും വിഷലിപ്തമാക്കിയ ദുരന്തത്തിന്റെ ഉത്തരവാദിത്തം യൂണിയന്‍ കാര്‍ബൈഡ്‌ ഇന്ത്യ ലിമിറ്റഡിനാണെന്ന്‌ ജഡ്‌ജി ജോണ്‍ കീന വ്യക്‌തമാക്കി. ഭോപ്പാല്‍ പ്ലാന്റിന് സമീപത്തെ മണ്ണും ജലവും വിഷമയമാക്കിയെന്നു കാണിച്ചു ജാനകി ബായി നല്‍കിയ ഹര്‍ജ്ജി തള്ളിക്കൊണ്ടാണ് കോടതി വിധി.
കോടതി വിധിയോടെ ദുരന്തത്തിന്റെ സാമ്പത്തിക ബാധ്യതയില്‍ നിന്ന്‌ അമേരിക്കന്‍ കമ്പനിക്ക്‌ ഒഴിഞ്ഞുമാറാം. 1984 ല്‍ നടന്ന മീതയില്‍ ഐസോസയനൈറ്റ്‌ ചോര്‍ച്ചയില്‍ ആയിരങ്ങള്‍ മരിക്കുകയും രോഗികളായി തീരുകയും ചെയ്തു. കാര്‍ബൈഡ്‌ പ്ലാന്റിനു ചുറ്റുമുള്ള ഭൂമി ഉപയോഗശൂന്യമായി. പിന്നീട്‌ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട്‌ പ്ലാന്റ്‌ അടച്ചുപൂട്ടി. 1994 ല്‍ യു.സി.സി. തങ്ങളുടെ ഇന്ത്യന്‍ ഘടകത്തിന്റെ ഓഹരികള്‍ വിറ്റഴിച്ചു. പിന്നീട്‌ എവറെഡി ഇന്‍ഡസ്‌ട്രീസ്‌ ഇന്ത്യ ലിമിറ്റഡായി കമ്പനി രൂപം മാറി. 1998 എവറെഡി ഭോപ്പാലിലെ ഭൂമി സംസ്‌ഥാനസര്‍ക്കാരിനു കൈമാറി രംഗം വിട്ടു. ഈ സാഹചര്യത്തിലാണ്‌ കോടതിവിധി ദുരന്തബാധിതര്‍ക്കു തിരിച്ചടിയാകുന്നത്‌.

- ലിജി അരുണ്‍

വായിക്കുക: , , , ,

1 അഭിപ്രായം »

പ്രളയം : ബംഗ്ലാദേശിൽ 100 മരണം

June 28th, 2012

mother-crying-epathram

ധാക്ക : കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലും പെട്ട് ബംഗ്ലാദേശിൽ 100 ഓളം പേർ കൊള്ളപ്പെട്ടു. ഒന്നര ലക്ഷത്തോളം ആളുകൾക്ക് കിടപ്പാടം നഷ്ടമായി. മഴക്കാലത്ത് ഇത്തരം കനത്ത മഴകൾ ഇവിടെ പതിവുള്ളതാണ്. എന്നാൽ ഇത്തവണത്തെ മഴ കഴിഞ്ഞ കുറേ വർഷങ്ങളിൽ വെച്ച് എറ്റവും ശക്തമായതാണ് എന്ന് അധികൃതർ പറയുന്നു. ചിറ്റഗോങ്ങ് പ്രദേശത്താണ് 15 പേർ കൊല്ലപ്പെട്ടത്. മറ്റുള്ളവർ ചിറ്റഗോങ്ങ് ഹിൽ ട്രാക്ട് എന്ന് അറിയപ്പെടുന്ന പ്രദേശത്തും. ഉരുൾ പൊട്ടലിൽ കുടുങ്ങി കഴിയുന്ന ആളുകൾ മലമ്പ്രദേശങ്ങളിൽ ഇനിയും ഉണ്ടാവാം എന്ന് അധികൃതർ അനുമാനിക്കുന്നു. കഴിഞ്ഞ 5 ദിവസമായി ഇടതടവില്ലാതെ പെയ്യുന്ന മഴ ഈ പ്രദേശങ്ങളിലേക്കുള്ള വഴി മുടക്കിയിരിക്കുകയാണ്. ചിറ്റഗോങ്ങിലേക്കുള്ള തീവണ്ടി ഗതാഗതം നിർത്തി വെച്ചിട്ടുണ്ട്. റൺവേ ഭാഗികമായി നശിച്ചതിനെ തുടർന്ന് ചിറ്റഗോങ്ങ് വിമാനത്താവളം അടച്ചു. അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തമായ മഴ ഉണ്ടാവും എന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് സ്ഥിതി ഗതികൾ കൂടുതൽ വഷളാക്കും എന്ന് അധികൃതർ ഭയക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യാത്രാവിമാനം തകര്‍ന്നു വീണു പേര്‍ 153 മരിച്ചു

June 4th, 2012

nigeria-crash-epathram

അബുജ: നൈജീരിയയില്‍ 153 പേരടങ്ങിയ യാത്രാവിമാനം പാര്‍പ്പിട മേഖലയിലെ കെട്ടിടത്തിനു മുകളിലേക്കു തകര്‍ന്നു വീണു; മുഴുവന്‍ പേരും മരിച്ചതായി റിപ്പോര്‍ട്ട്. വാണിജ്യ നഗരം ലഗോസിലാണ് അപകടം ഉണ്ടായത്‌.
നിയന്ത്രണം വിട്ട വിമാനം കൂപ്പു കുത്തുകയായിരുന്നു. ഡാന എയറിന്‍റേതാണ് അപകടത്തില്‍പ്പെട്ട വിമാനം. തീപടര്‍ന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ലഗോസില്‍നിന്ന് തലസ്ഥാനം അബുജയിലേക്കു പുറപ്പെട്ട വിമാനത്തിന് ഇഫാക്കൊ മേഖലയില്‍ നിയന്ത്രണം നഷ്ടമാകുകയായിരുന്നെന്ന് ദേശീയ ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിറിയൻ പ്രക്ഷോഭം : 92 പേർ കൊല്ലപ്പെട്ടു

May 28th, 2012

syria-shelling-massacre-epathram

ബെയ്റൂട്ട് : സിറിയയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ സർക്കാർ സൈനികമായി നേരിട്ടതിനെ തുടർന്ന് നടന്ന രക്തച്ചൊരിച്ചിൽ തടയാനായി ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സമാധാന പ്രക്രിയ ആരംഭിച്ചതിനു ശേഷം നടന്ന എറ്റവും കടുത്ത ആക്രമണത്തിൽ 92 പേർ കൊല്ലപ്പെട്ടതായി ഐക്യ രാഷ്ട്ര സഭ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 32 കുട്ടികളും ഉൾപ്പെടുന്നു. ഹൂല നഗരത്തിൽ വെള്ളിയാഴ്ച്ച നടന്ന കനത്ത ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നിരത്തി വെച്ച മുറിയുടെ ദൃശ്യങ്ങൾ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അർട്ടിലറി ടാങ്കുകൾ ഉതിർത്ത ഷെൽ ആക്രമണമാണ് ഹൂലാ നഗരത്തിൽ മരണം വിതച്ചത് എന്ന് നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോക്കര്‍ബി വിമാന സ്ഫോടനം: പ്രതി മെഗ്രാഹി അന്തരിച്ചു

May 21st, 2012

Abdel_Baset_Al_Megrahi-epathram

ട്രിപ്പോളി:1988 ഡിസംബറില്‍ അമേരിക്കയുടെ പാനാം 103 ബോംബ്‌ വെച്ച് തകര്‍ത്തു എന്ന കുറ്റത്തിന് തടവില്‍ കഴിഞ്ഞിരുന്ന അബ്ദുള്‍ ബാസിത് അലി അല്‍ മെഗ്രാഹി (60) അന്തരിച്ചു. വിമാനം ന്യൂയോര്‍ക്കിലേക്കു പറക്കുന്നതിനിടെ സ്കോട്ട്ലന്‍ഡിലെ ലോക്കര്‍ബിയില്‍ സ്ഫോടനത്തില്‍ തകര്‍ത്തു എന്നതാണ് കുറ്റം. ദുരന്തത്തില്‍189 അമെരിക്കക്കാര്‍ ഉള്‍പ്പെടെ 270 പേര്‍ കൊല്ലപ്പെട്ടു. ഈ വിവാദമായ ലോക്കര്‍ബി വിമാന സ്ഫോടനത്തെ തുടര്‍ന്ന് അമേരിക്കയും ലിബിയയും യുദ്ധമുണ്ടാകുകയും അമേരിക്ക ലിബിയയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുകളില്‍ വര്‍ഷിച്ച ബോംബില്‍ നിന്നും അന്നത്തെ ലിബിയന്‍ പ്രസിഡന്റ് കേണല്‍ ഖദ്ദാഫി തലനാരിഴക്ക് രക്ഷപ്പെടുകയുമാണ് ഉണ്ടായത്‌.

തുടര്‍ന്ന് വര്‍ഷങ്ങളോളം ഈ കേസ്‌ അന്താരാഷ്ട്ര കോടതിയില്‍ നിലനില്‍ക്കുകയും ഏറെ അന്താരാഷ്ട്ര സമ്മര്‍ദത്തെ ത്തുടര്‍ന്നാണു ലിബിയയിലേക്കു കടന്ന മെഗ്രാഹിയെ ലിബിയ വിചാരണയ്ക്കു സ്കോട്ട്ലന്‍ഡിനു വിട്ടുനല്‍കിയത്. 2001 മുതല്‍ 2009 അവിടെ തടവിലായിരുന്ന ക്കേസിലെ മുഖ്യപ്രതി മെഗ്രാഹി പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

നാല് വയസ്സുകാരന്‍ പിതാവിനെ വെടി വെച്ച് കൊന്നു

April 24th, 2012
crime-epathram
ജിസാന്‍ (സൌദി അറേബ്യ): പ്ലേസ്റ്റേഷന്‍ എന്ന കമ്പ്യൂട്ടര്‍ ഗെയിം വാങ്ങിക്കൊടുക്കാതിനെ തുടര്‍ന്ന് രോഷാകുലനായ നാല് വയസ്സുകാരന്‍ തന്റെ പിതാവിനെ വെടിവെച്ച് കൊന്നു. സൌദി അറേബ്യയിലെ ദക്ഷിണ ജിസാനിലാണ് ദാരുണമായ കൊലപാതകം നടന്നത്. പുറത്ത് പോയി തിരിച്ചു വരുമ്പോള്‍ തനിക്ക് കമ്പ്യൂട്ടര്‍ ഗെയിം വാങ്ങിക്കൊണ്ടുവരുവാന്‍ കുട്ടി പറഞ്ഞിരുന്നു. എന്നാല്‍  ആവശ്യപ്പെട്ടതു പ്രകാരം കമ്പ്യൂട്ടര്‍ ഗെയിം വാങ്ങിക്കാതെ ആണ് പിതാവ് മടങ്ങി വന്നത്. പിതാവ് വസ്ത്രം മാറുന്ന മുറിയില്‍ കയറിയപ്പോള്‍ കുട്ടിയും കൂടെ ചെന്നു. വസ്ത്രം മാറുന്നതിനിടെ മേശപ്പുറത്ത് വച്ച തോക്കെടുത്ത് പിതാവിന്റെ നേര്‍ക്ക് നിറയൊഴിച്ചു. തല ഗുരുതരമായി പരിക്കേതിനെ തുടര്‍ന്ന് ഇയാള്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on നാല് വയസ്സുകാരന്‍ പിതാവിനെ വെടി വെച്ച് കൊന്നു

ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം

April 16th, 2012

indonesia-earthquake-epathram

സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ വീണ്ടും 6.4. തീവ്രതയുള്ള ഭൂചലനം. സമുദ്രാടിത്തട്ടില്‍ നിന്ന് ഏറെ താഴെയാണ് പ്രഭവകേന്ദ്രമെന്ന് ഇന്തോനേഷ്യ ഭൗമ ശാസ്ത്ര വിഭാഗം പറഞ്ഞു. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച ബന്ദ ആചെയില്‍ എട്ടിനു മുകളില്‍ തീവ്രത രേഖപ്പെടുത്തിയ രണ്ടു ഭൂചലനത്തിന്റെ തുടര്‍ചലനമാണ് ഇന്നലെ ഉണ്ടായത്‌ എന്ന് കരുതുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

5 of 1445610»|

« Previous Page« Previous « പാക്കിസ്ഥാനിൽ 400 തടവുകാർ ജെയിൽ ചാടി
Next »Next Page » ലോകബാങ്ക് പ്രസിഡന്റായി ജിം യോങ് കിംനെ തെരഞ്ഞെടുത്തു »



  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine