പാകിസ്താനില്‍ വീണ്ടും യു.എസ് ഡ്രോണ്‍ ആക്രമണം നാലു പേര്‍ മരിച്ചു

January 11th, 2012

Predator-Drone-epathram

ഇസ്ലാമാബാദ്: പാകിസ്താനില്‍ വീണ്ടും യു. എസ് ഡ്രോണ്‍ ആക്രമണം നടത്തി, ഈ പൈലറ്റില്ലാ വിമാനാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്താനിലെ ഗ്രാമ പ്രദേശമായ മിറാന്‍ഷായില്‍  ഒരു വീടിനെ ലക്ഷ്യമിട്ടാണ് യു. എസ് ആക്രമണം നടത്തിയത്. രണ്ടു മിസൈലുകളാണ് വീടിനെ ലക്ഷ്യമാക്കി പ്രയോഗിച്ചത്. വീട് പൂര്‍ണമായും കത്തി നശിച്ചു. കഴിഞ്ഞ നവംബറില്‍  24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഏറെ നയതന്ത്ര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ആക്രമണം അമേരിക്കന്‍ പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളാക്കാനാണ് സാധ്യത. അമേരിക്ക നടത്തിയ ആക്രമണത്തില്‍ പാക്‌ ജനത ക്ഷുഭിതരാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെനിയയില്‍ തീവ്രവാദി ആക്രമണത്തിന്‌ സാധ്യത

January 8th, 2012

kenyan-jets-somalia-rebels-epathram

ലണ്ടന്‍: കെനിയ തലസ്‌ഥാനമായ നയ്‌റോബിയില്‍ വന്‍ തീവ്രവാദി ആക്രമണത്തിന്‌ സാധ്യതയെന്ന്‌ ബ്രിട്ടന്റെ മുന്നറിയിപ്പ്‌. തെക്കന്‍ സോമാലിയയില്‍ കെനിയന്‍ വ്യോമസേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അല്‍ ശബാബ് പോരാളികള്‍ക്ക്നേരെ  നടത്തിയ കനത്ത ആക്രമണത്തിന് പ്രതികാരമായി ഉടനെ ആക്രമണം ഉണ്ടാകാന്‍ സാധ്യത യുള്ളതായി  ബ്രിട്ടീഷ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില് പറയുന്നു‍. കെനിയന്‍ വ്യാമസേന നടത്തിയ ആക്രമണത്തില്‍  60 പേര്‍ കൊല്ലപെടുകയും അന്‍പതോളം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ആക്രമണ പദ്ധതികള്‍ ആസൂത്രണത്തിന്റെ അവസാന ഘട്ടത്തിലാകാമെന്നും .കെനിയയിലേക്ക്‌ പോകുന്ന ബ്രിട്ടീഷ്‌ പൗരന്‍മാര്‍  ജാഗ്രത പുലര്‍ത്തണമെന്നും ബ്രിട്ടീഷ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അല്‍-ഖ്വൊയിദയുമായി ബന്ധമുള്ള ഷെബാബ്‌ സംഘടനയാണ്‌ കെനിയയില്‍ പ്രധാനമായും തീവ്രവാദ ഭീഷണി ഉയര്‍ത്തുന്നത്‌. മാംബാസയില്‍ നിന്ന്‌ ബ്രിട്ടീഷ്‌ പൗരന്‍ അറസ്‌റ്റിലായതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കെനിയയിലെത്തിയ ബ്രിട്ടീഷ്‌ പൊലീസിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണ്‌ ഈ മൂന്നറിയിപ്പെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോമാലിയയില്‍ കെനിയ വ്യോമാക്രണം നടത്തി നിരവധി മരണം

January 8th, 2012

somalia-kenya-attack-epathram

ബ്ലൂം ബെര്‍ഗ്: തെക്കന്‍ സോമാലിയയില്‍ കെനിയന്‍ വ്യോമസേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തി നടത്തിയ കനത്ത ആക്രമണത്തില്‍ 60 അല്‍ ശബാബ് പോരാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 50 ഓളം ആളുകള്‍ക്ക് പരിക്ക് പറ്റുകയും  പത്തോളം വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു അക്രമണമെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. കെനിയയ്ക്കുനേരെ തീവ്രവാദ ഭീഷണി ശക്തമായതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു കെനിയയിലെ ആഢംബര റിസോട്ടില്‍ വെച്ച് ബ്രിട്ടീഷ് വിനോദ സഞ്ചാരി കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദികള്‍ അല്‍ശബാബിനാണെന്ന് കെനിയന്‍ ഭരണകൂടം ആരോപിച്ചിരുന്നു. സംഭവത്തിന് ശേഷം സര്‍ക്കാര്‍ അല്‍ശബാബിനെതിരെ ശക്തമായ നടപടികളാണ് കൈകൊണ്ടത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുഡാനില്‍ ഗോത്രസംഘര്‍ഷത്തില്‍ മരണം നൂറ്റെണ്‍പത് കടന്നു

January 5th, 2012

കാര്‍തൂം: സുഡാനില്‍ ഉണ്ടായ ഗോത്ര സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 180 കടന്നു. ദക്ഷിണ സുഡാനിലെ പിബര്‍ മേഘലയിലാണ് ലിയോനുവര്‍, മുര്‍ലെ എന്നീ ഗോത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. മാസങ്ങളായി നീണ്ടു നില്‍ക്കുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍  നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പ്രദേശത്ത് വ്യാപകമായ കൊള്ളയും കൊള്ളിവെപ്പും നടക്കുന്നുണ്ട്. സംഘര്‍ഷത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ സര്‍ക്കാരിനായിട്ടില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തുനിന്നും പാലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇറാന്‍ – അമേരിക്കന്‍ സംഘര്‍ഷം : എണ്ണ വില കുതിച്ചുയര്‍ന്നു

January 5th, 2012

oil-price-epathram

ന്യൂയോര്‍ക്ക് : അമേരിക്കയുടെ വിമാന വാഹിനി കപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക്‌ പ്രവേശിക്കരുത് എണ്ണ ഇറാന്റെ താക്കീതിനെ തുടര്‍ന്ന് ഉടലെടുത്ത ഇറാന്‍ – അമേരിക്കന്‍ നയതന്ത്ര സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നു. 4.2 ശതമാനം ഉയര്‍ന്ന എണ്ണ വില ചൊവ്വാഴ്ച ബാരലിന് 102.96 ഡോളര്‍ വരെയായി. പ്രതിദിനം 17 ബില്യന്‍ ബാരല്‍ എണ്ണ കടന്ന്‌ പോകുന്ന ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ ഭീഷണി മുഴക്കിയത്‌ ഈ മേഖലയിം വന്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഇറാന്‍ രണ്ട് ഭൂതല – സാമുദ്രിക മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇത് അമേരിക്കന്‍ വിമാന വാഹിനി കപ്പലിനെ ചെറുക്കുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയത്‌. ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിടും എന്ന ഇറാന്റെ ഭീഷണിക്കും ഈ മിസൈല്‍ പരീക്ഷണങ്ങള്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നൈജീരിയയില്‍ വംശീയസംഘര്‍ഷം; മരണം 66 ആയി

January 3rd, 2012

nigeria-riots-epathram

അബുജ: നൈജീരിയയിലെ എബോണി സ്റ്റേറ്റില്‍ വംശീയ വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 66 ആയി. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് തെക്കുകിഴക്കന്‍ പ്രവിശ്യയായ ഇബോണിയിലെ ഇഷേലു ജില്ലയില്‍ ബദ്ധവൈരികളായ ഇസ്സ, ഇസിലോ വംശീയര്‍ തമ്മിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. കൃഷിയെ ആശ്രയിച്ചുകഴിയുന്ന ഇവര്‍ക്കിടയില്‍ ഭൂമിയെച്ചൊല്ലി തര്‍ക്കം നേരത്തേ നിലവിലുണ്ട്. ബോകോ ഹറം തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് രാജ്യത്ത് പുതിയ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

സംഘര്‍ഷത്തില്‍ ഒരു പോലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടു. പ്രദേശം സന്ദര്‍ശിച്ച പ്രവിശ്യാ ഗവര്‍ണര്‍ മാര്‍ട്ടിന്‍ എലേച്ചി ജനങ്ങളോടു സമചിത്തത പാലിക്കാന്‍ അഭ്യര്‍ഥിച്ചു. അതിനിടെ, നൈജീരിയയില്‍ ഇസ്‌ലാമിക തീവ്രവാദ സംഘടനയായ ‘ ബോകോ ഹറാം ‘ ക്രിസ്മസ് ദിനത്തില്‍ ആക്രമണം നടത്തിയ പ്രദേശങ്ങളില്‍ പ്രസിഡന്‍റ് ഗുഡ്‌ലക്ക് ജൊനാഥന്‍ ഞായറാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ക്രിസ്തീയ ദേവാലയങ്ങളില്‍ നടന്ന സ്‌ഫോടനപരമ്പരയില്‍ 49 പേര്‍ മരിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹോര്മുസ്‌ കടലിടുക്ക്‌ അടയ്ക്കില്ല : ഇറാന്‍

January 1st, 2012

strait-of-hormuz-epathram

ലോകത്തിന്റെ എണ്ണ കപ്പലുകളുടെ പ്രധാന യാത്രാ മാര്‍ഗ്ഗമായ ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിടും എന്ന ഭീഷണിയില്‍ നിന്നും ഇറാന്‍ പുറകോട്ട് പോയി. ഇറാന്റെ എണ്ണ കയറ്റുമതിയ്ക്ക് മേല്‍ പാശ്ചാത്യ ലോകം അന്താരാഷ്‌ട്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിട്ടു കൊണ്ട് തങ്ങള്‍ പ്രതികരിക്കും എന്ന് കഴിഞ്ഞ ദിവസം ഇറാന്റെ ഉപ രാഷ്ട്രപതി മൊഹമ്മദ്‌ റേസാ റഹീമി പ്രഖ്യാപിച്ചിരുന്നു. ആഗോള എണ്ണ ചരക്ക്‌ ഗതാഗതത്തിന്റെ ആറില്‍ ഒരു ഭാഗം ആശ്രയിക്കുന്ന ഈ കടല്‍ മാര്‍ഗ്ഗം തങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തടയാന്‍ ആവും എന്ന് ഇറാന്റെ നാവിക സേനാ മേധാവിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ കടലിടുക്ക്‌ അടയ്ക്കുക എന്ന തന്ത്രം തങ്ങള്‍ ഇപ്പോള്‍ പ്രയോഗിക്കില്ല എന്നും പാശ്ചാത്യ ഭീഷണിയെ നേരിടാന്‍ മറ്റു തന്ത്രങ്ങളെയാണ് തങ്ങള്‍ ആശ്രയിക്കുക എന്നുമാണ് ഇന്ന് ഇറാന്റെ സൈനിക വെബ് സൈറ്റില്‍ ഒരു ഉയര്‍ന്ന സൈനിക കമാണ്ടര്‍ വെളിപ്പെടുത്തിയത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാഖ്‌ യുദ്ധം തീര്‍ന്നു

December 16th, 2011

iraq-body-count-epathram

ബാഗ്ദാദ് : ഒന്‍പതു വര്ഷം നീണ്ടു നിന്ന രക്ത രൂഷിതമായ ഇറാഖ്‌ യുദ്ധം ഔപചാരികമായി ഇന്നലെ അവസാനിച്ചു. അധിനിവേശത്തിന്റെ ഭീതിദവും അസ്വസ്ഥവുമായ ഓര്‍മ്മപ്പെടുത്തലായിരുന്നു 45 മിനിറ്റ്‌ മാത്രം നീണ്ടു നിന്ന ഏറെ ഒച്ചപ്പാടുകള്‍ ഒന്നുമില്ലാതെ നടത്തിയ ഔപചാരിക ചടങ്ങ്. ബാഗ്ദാദ് വിമാനത്താവളത്തിന്റെ ഒരു മൂലയില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ചടങ്ങ് നടന്നത്. ഇറാഖികളുടെ അഭാവം ചടങ്ങില്‍ പ്രകടമായിരുന്നു. ഒഴിഞ്ഞു കിടന്ന കസേരകളില്‍ അതില്‍ ഇരിക്കുവാനുള്ള ആളിന്റെ പേരിനു താഴെ ഒരു ആക്രമണം ഉണ്ടായാല്‍ രക്ഷപ്പെടാനായി ഓടി ഒളിക്കേണ്ട താവളത്തിന്റെ പേര് കൂടി നല്‍കിയിരുന്നത് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്ന ഇറാഖില്‍ ഇപ്പോഴും നില നില്‍ക്കുന്ന അരക്ഷിതാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു.

പരസ്പരം പോരാടുന്ന വിഭാഗങ്ങളുടെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒരു സുസ്ഥിരമായ ഭരണം നടത്തുവാന്‍ ഇറാഖ്‌ സജ്ജമാണോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. യുദ്ധത്തില്‍ നഷ്ടപ്പെട്ട ജീവന്റെ കണക്കുകള്‍ യുദ്ധത്തിന്റെ സാമ്പത്തിക ശാസ്ത്ര വിലയിരുത്തലുകളെ അപ്രസക്തമാക്കുന്നു. ജോര്‍ജ്‌ ബുഷ്‌ ഇറാഖിന്റെ പക്കല്‍ ഉണ്ടെന്നു അവകാശപ്പെട്ട ഭീകരായുധങ്ങള്‍ (Weapons of Mass Destruction – WMD – വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍) ഇറാഖില്‍ നിന്നും കണ്ടെത്താനായില്ല എന്ന പ്രഹേളികയും അവശേഷിക്കുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4500 ഓളം അമേരിക്കന്‍ സൈനികര്‍ക്കും പതിനായിരക്കണക്കിന് ഇറാഖികള്‍ക്കും തങ്ങളുടെ ജീവന്‍ ഈ യുദ്ധത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ ഇതിന്റെ പതിന്മടങ്ങാണ് എന്ന് 2003 ലെ ഇറാഖ്‌ അധിനിവേശം മുതല്‍ അധിനിവേശത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സാധാരണ ജനങ്ങളുടെ കണക്ക്‌ സൂക്ഷിക്കുന്ന ഇറാഖ്‌ ബോഡി കൌണ്ട് എന്ന വെബ്സൈറ്റ്‌ സാക്ഷ്യപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യു.എസ് വിമാനങ്ങള്‍ക്ക് പാക്‌ വിലക്കേര്‍പ്പെടുത്തുന്നു

December 13th, 2011

Syed-Yousaf-Raza-Gilani-epathram

ഇസ്ലാമാബാദ്: അഫ്ഗാനിലേക്കുള്ള നാറ്റോയുടെ വാണിജ്യ പാതകള്‍ അടച്ചതിനു പിന്നാലെ പാക്‌ വ്യാമാതിര്ത്തിയും അമേരിക്കന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. പാക് പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനി ബി. ബി. സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്‌. “അമേരിക്കയുമായുള്ള പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാകുന്നതു വരെ നാറ്റോ ട്രക്കുകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കില്ലെന്ന് ഒന്നിച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ബന്ധങ്ങള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്” അദ്ദേഹം പറഞ്ഞു. അമേരിക്ക ഡ്രോണാക്രമണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഷംസി വ്യോമതാവളം പാക്കിസ്താന്റെ നിര്‍ദ്ദേശ പ്രകാരം അടച്ചിരുന്നു. അമേരിക്കയും പാകിസ്ഥാനുമായുള്ള ബന്ധം ഇതോടെ കൂടുതല്‍ വഷളായിരികുക്കുകയാണ്.

-

വായിക്കുക: , , , ,

Comments Off on യു.എസ് വിമാനങ്ങള്‍ക്ക് പാക്‌ വിലക്കേര്‍പ്പെടുത്തുന്നു

ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒരു മരണം

December 7th, 2011

gaza-airstrike-epathram

ഗസ്സാസിറ്റി: പലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യാമാക്രമണത്തില്‍ 22കാരനായ ഇസ്മാഈല്‍ അല്‍ അരീര്‍ ആണ് കൊല്ലപ്പെട്ടത്. രണ്ടിലധികം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കന്‍ ഗസ്സാ സിറ്റിയിലെ ബഫര്‍സോണിലേയ്ക്കു ഇസ്രായേല്‍ സൈന്യം കടന്നതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് ഗസ്സാ ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ആദം അബു സാല്‍മിയ പറഞ്ഞു. എന്നാല്‍ ഇസ്രായേല്‍ സൈന്യത്തിനു നേരേ റോക്കറ്റാക്രമണം നടത്താന്‍ പദ്ധതിയിട്ട പോരാളികളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ വക്താവ് അറിയിച്ചു. ഇസ്രായേലിനെതിരെ ആയുധമെടുക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

12 of 2311121320»|

« Previous Page« Previous « ലിബിയന്‍ ജനതക്ക് അന്ത്യ ശാസനം
Next »Next Page » ഹൃദയാഘാതം: പാക്‌ പ്രസിഡന്റ് സര്‍ദാരി രാജിക്കൊരുങ്ങുന്നു »



  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine