ഹുസ്നി മുബാറകിന് ഇനി ജീവിതം ജയിലില്‍

June 3rd, 2012

jasmine-revolution-egypt-epathram
കൈറോ: മൂന്നു ദശകം ഈജിപ്റ്റ്‌ അടക്കി വാണ സ്വേച്ഛാധിപതിയായ ഹുസ്നി മുബാറകിനു അവസാനം സ്വന്തം രാജ്യത്തുനിന്നു തന്നെ ജീവപര്യന്തം തടവിന് ശിക്ഷ ലഭിച്ചു . കഴിഞ്ഞ വര്‍ഷം നടന്ന ജനകീയ പ്രക്ഷോഭത്തിനിടെ തെരുവില്‍ തടിച്ചു കൂടിയ 900ത്തോളം പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലാന്‍ മുബാറക് സൈന്യത്തിന് ഉത്തരവ് നല്‍കിയതും തുടര്‍ന്ന് നടന്ന കൂട്ടക്കൊലയുമാണ് കോടതി ശിക്ഷ വിധിക്ക് കാരണമായത്. 2011 ഫെബ്രുവരി 11 ന് പ്രക്ഷോഭത്തിന്റെ 18ആം നാളിലാണ് ലോകത്തെ നടുക്കിയ കൂട്ടക്കുരുതി നടന്നത്. കൈറോയിലെ പൊലീസ് അക്കാദമിയിലാണ് മുബാറകിനെതിരായ വിചാരണ നടന്നിരുന്നത്. കൂടാതെ ഭരണ കാലത്ത് നടത്തിയ നിരവധി അഴിമതി കേസുകളിലും മുബാറക് വിചാരണ നേരിടുന്നുണ്ട്. അഴിമതിക്ക് കൂട്ടുനിന്ന ജമാല്‍, അലാ എന്നീ പുത്രന്മാര്‍ക്കെതിരെയും കേസുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിറിയൻ പ്രക്ഷോഭം : 92 പേർ കൊല്ലപ്പെട്ടു

May 28th, 2012

syria-shelling-massacre-epathram

ബെയ്റൂട്ട് : സിറിയയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ സർക്കാർ സൈനികമായി നേരിട്ടതിനെ തുടർന്ന് നടന്ന രക്തച്ചൊരിച്ചിൽ തടയാനായി ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സമാധാന പ്രക്രിയ ആരംഭിച്ചതിനു ശേഷം നടന്ന എറ്റവും കടുത്ത ആക്രമണത്തിൽ 92 പേർ കൊല്ലപ്പെട്ടതായി ഐക്യ രാഷ്ട്ര സഭ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 32 കുട്ടികളും ഉൾപ്പെടുന്നു. ഹൂല നഗരത്തിൽ വെള്ളിയാഴ്ച്ച നടന്ന കനത്ത ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നിരത്തി വെച്ച മുറിയുടെ ദൃശ്യങ്ങൾ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അർട്ടിലറി ടാങ്കുകൾ ഉതിർത്ത ഷെൽ ആക്രമണമാണ് ഹൂലാ നഗരത്തിൽ മരണം വിതച്ചത് എന്ന് നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിറിയയില്‍ കുട്ടികളെ കൂട്ടകൊല ചെയ്തു

May 27th, 2012

Syria-Children-Massacre-epathram

ഡമാസ്‌ക്കസ്: കലാപം തുടരുന്ന സിറിയയില്‍ 32 കുട്ടികള്‍ കൊല്ലപ്പെട്ടു. കലാപം അടിച്ചമര്‍ത്താനുള്ള സൈനിക നടപടിക്കിടയിലാണ് കുട്ടികള്‍ കൊല്ലപെട്ടത്‌ എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ബാഷല്‍ അല്‍ അസാദിനെതിരെ തുടങ്ങിയ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ് പ്രക്ഷോഭകരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 90 പേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി യു. എന്‍. സംഘം കണ്ടെത്തി. കലാപം ആരംഭിച്ചതിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും ഭീകരമായ കൂട്ടക്കുരുതിയാണിതെന്നാണ് പറയുന്നത്. അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് സിറിയയില്‍ നടന്നതെന്നും സൈന്യം നടത്തിയ ക്രൂരകൃത്യത്തെ അപലപിക്കുന്നതായും ഉടന്‍ തന്നെ അന്താരാഷ്‌ട്ര നിയമം വഴി നടപടി സ്വീകരിക്കുമെന്നും യു. എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോക്കര്‍ബി വിമാന സ്ഫോടനം: പ്രതി മെഗ്രാഹി അന്തരിച്ചു

May 21st, 2012

Abdel_Baset_Al_Megrahi-epathram

ട്രിപ്പോളി:1988 ഡിസംബറില്‍ അമേരിക്കയുടെ പാനാം 103 ബോംബ്‌ വെച്ച് തകര്‍ത്തു എന്ന കുറ്റത്തിന് തടവില്‍ കഴിഞ്ഞിരുന്ന അബ്ദുള്‍ ബാസിത് അലി അല്‍ മെഗ്രാഹി (60) അന്തരിച്ചു. വിമാനം ന്യൂയോര്‍ക്കിലേക്കു പറക്കുന്നതിനിടെ സ്കോട്ട്ലന്‍ഡിലെ ലോക്കര്‍ബിയില്‍ സ്ഫോടനത്തില്‍ തകര്‍ത്തു എന്നതാണ് കുറ്റം. ദുരന്തത്തില്‍189 അമെരിക്കക്കാര്‍ ഉള്‍പ്പെടെ 270 പേര്‍ കൊല്ലപ്പെട്ടു. ഈ വിവാദമായ ലോക്കര്‍ബി വിമാന സ്ഫോടനത്തെ തുടര്‍ന്ന് അമേരിക്കയും ലിബിയയും യുദ്ധമുണ്ടാകുകയും അമേരിക്ക ലിബിയയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുകളില്‍ വര്‍ഷിച്ച ബോംബില്‍ നിന്നും അന്നത്തെ ലിബിയന്‍ പ്രസിഡന്റ് കേണല്‍ ഖദ്ദാഫി തലനാരിഴക്ക് രക്ഷപ്പെടുകയുമാണ് ഉണ്ടായത്‌.

തുടര്‍ന്ന് വര്‍ഷങ്ങളോളം ഈ കേസ്‌ അന്താരാഷ്ട്ര കോടതിയില്‍ നിലനില്‍ക്കുകയും ഏറെ അന്താരാഷ്ട്ര സമ്മര്‍ദത്തെ ത്തുടര്‍ന്നാണു ലിബിയയിലേക്കു കടന്ന മെഗ്രാഹിയെ ലിബിയ വിചാരണയ്ക്കു സ്കോട്ട്ലന്‍ഡിനു വിട്ടുനല്‍കിയത്. 2001 മുതല്‍ 2009 അവിടെ തടവിലായിരുന്ന ക്കേസിലെ മുഖ്യപ്രതി മെഗ്രാഹി പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

യുദ്ധ കുറ്റകൃത്യങ്ങൾ അന്വേഷിക്കുമെന്ന് ശ്രീലങ്ക

May 19th, 2012

srilankan-war-crimes-epathram

വാഷിംഗ്ടൺ : ശ്രീലങ്കയില്‍ തമിഴ്‌ പുലികള്‍ക്ക് നേരെ നടത്തിയ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ നടന്ന വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷണം നടത്തും എന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അറിയിച്ചു. അമേരിക്കയിൽ സന്ദർശനം നടത്തുന്ന മന്ത്രി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണുമായി കൂടിക്കാഴ്ച്ച നടത്തവെയാണ് ഈ കാര്യം അറിയിച്ചത്. ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളിൽ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളും സൈനികർ നടത്തിയ കുറ്റകൃത്യങ്ങളും ശ്രീലങ്കയുടെ അറ്റോർണി ജനറൽ അന്വേഷിച്ചു വരികയാണ്. ഈ അന്വേഷണം പൂർത്തിയാവാൻ ന്യായമായ സമയം അനുവദിക്കണം. ഇതിനു മുൻപായി എന്തെങ്കിലും അന്താരാഷ്ട്ര ഇടപെടൽ ഈ കാര്യത്തിൽ ഉണ്ടാവരുത് എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈന ഇന്റർനെറ്റ് നശീകരണത്തിനായി ഉപയോഗിക്കുന്നു

May 19th, 2012

hacker-attack-epathram

വാഷിംഗ്ടൺ : ചൈന ഇന്റർനെറ്റ് വഴി നശീകരണ പ്രവർത്തനങ്ങൾ നടത്തുവാനും സൈബർ യുദ്ധം നടത്തുവാനുമുള്ള ശേഷി വികസിപ്പിച്ചു വരികയാണ് എന്ന് അമേരിക്കൻ സൈനിക കേന്ദ്രമായ പെന്റഗൺ അറിയിച്ചു. തങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലകൾ പ്രതിരോധിക്കുവാനുള്ള ഗവേഷണത്തോടൊപ്പം തന്നെ ഇന്റർനെറ്റ് വഴി യുദ്ധം നടത്തുവാനുമുള്ള വഴികൾ ചൈനീസ് ഗവേഷകർ ആരായുകയും ഇതിനായി ചൈനീസ് അധികൃതർ വൻ തോതിൽ പണം ചിലവിടുകയും ചെയ്യുന്നു. കമ്പ്യൂട്ടർ ശൃംഖലകൾ അക്രമിച്ചു കീഴടക്കുവാനുള്ള ശ്രമങ്ങൾ വ്യാപകമായി ചൈനയിൽ നിന്നും ഉണ്ടാവുന്നതായി പെന്റഗൺ വ്യക്തമാക്കി. ഇത് തങ്ങൾക്ക് ഏറെ ഉൽക്കണ്ഠാജനകമാണ്. ഈകാര്യം അടുത്തയിടെ ബെയ്ജിംഗിൽ വെച്ച് നടന്ന ഒരു ഉന്നത തല സുരക്ഷാ സമ്മേളനത്തിൽ തങ്ങൾ ചൈനീസ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു എന്നും പെന്റഗൺ വക്താവ് വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അല്‍ജീരിയയില്‍ മുല്ലപ്പൂ പൂത്തില്ല ഭരണകക്ഷിക്ക് അപ്രതീക്ഷിത ജയം

May 13th, 2012

abdul aziz algeria-epathram

അല്‍ജിയേഴ്സ്: ഈജിപ്തിലെയും ടുണീഷ്യയിലെയും പോലെ അറബ് വസന്ത വിപ്ളവം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി അല്‍ജീരിയന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് അബ്ദുല്‍ അസീസ് ബൂ തഫ്ലീഖിന്‍െറ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് (എഫ്. എല്‍.എന്‍.) 462 അംഗ പാര്‍ലമെന്‍റില്‍ 220 സീറ്റുകള്‍ നേടി ഭരണകക്ഷി വീണ്ടും വിജയം കൊയ്തു. ഇസ്ലാമിസ്റ്റ് സഖ്യമായ ‘ഗ്രീന്‍ അല്‍ജീരിയ’ ഭൂരിപക്ഷം നേടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ മൊത്തം 59 സീറ്റുകള്‍ മാത്രമാണ് ഈ സഖ്യത്തിന് ലഭിച്ചത്. പ്രധാനമന്ത്രി അഹ്മദ് ഉയഹ്യയുടെ നാഷനല്‍ റാലി ഫോര്‍ ഡെമോക്രസി 68 സീറ്റുകള്‍ നേടി. തെരെഞ്ഞെടുപ്പില്‍ വ്യാപകമായ കൃതൃമം നടന്നതായി ഇസ്ലാമിസ്റ്റ് സഖ്യനേതാവ് അബൂ ജര്‍ജ പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഭരണകക്ഷി നിഷേധിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on അല്‍ജീരിയയില്‍ മുല്ലപ്പൂ പൂത്തില്ല ഭരണകക്ഷിക്ക് അപ്രതീക്ഷിത ജയം

സവാഹിരിയെയും വധിക്കും: അമേരിക്ക

May 2nd, 2012

lgqmMpchief
വാഷിങ്ടണ്‍: പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അല്‍ ഖ്വയ്ദയുടെ പുതിയ മേധാവി അയ്മാന്‍ അല്‍ സവാഹിരിക്കും ഉസാമാക്കുണ്ടായ അന്ത്യം തന്നെ യായിരിക്കുമെന്നും, ഉസാമ ബിന്‍ലാദനെ വധിച്ചതുപോലെ സവാഹിരിയേയും വധിക്കാന്‍ അമേരിക്ക പ്രതിജ്ഞാ ബദ്ധമാണെന്നും യു.എസ്. ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് ജോണ്‍ ബ്രന്നന്‍ പറഞ്ഞു. ഉസാമയെ വധിച്ച് ഒരു വര്ഷം തികയുന്ന അവസരത്തില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മെയ്‌ രണ്ടിനാണ് അബത്താബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഉസാമയുടെ വീട്ടിലേക്കു നുഴഞ്ഞു കയറി അമേരിക്കന്‍ പട്ടാളം വെടിവെച്ചിട്ടത്. ഇത്തവണത്തെ യു. എസ് പ്രസിഡന്റ് സ്ഥാനത്തേക്ക്‌ വീണ്ടും മത്സരിക്കുന്ന ഒബാമയുടെ പ്രധാന തെരഞ്ഞെടുപ്പ്‌ പ്രചാരണായുധമാണ് ഉസാമ വധം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

1 അഭിപ്രായം »

കാറ്റിലും മഴയിലും ചൈനയില്‍ 29 പേര്‍ മരിച്ചു

April 23rd, 2012

ബെയ്ജിങ് : ചൈനയില്‍ കനത്ത കാറ്റിലും മഴയിലും 29 പേര്‍ മരിച്ചു. വന്‍ കാര്‍ഷികനാശവും ഉണ്ടായിട്ടുണ്ട്. വലുപ്പമുള്ള ആലിപ്പഴങ്ങള്‍ വീണ് നിരവധി വീടുകള്‍ തകര്‍ന്നു.10,000 ത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയെന്നാണ് റിപ്പോര്‍ട്ട്. 24 ഓളം പ്രവിശ്യകളെ കാറ്റും മഞ്ഞുവീഴ്ച്ചയും ബാധിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണം പരാജയം

April 13th, 2012

korean-rocket-failure-epathram

സിയൂള്‍: ഉത്തര കൊറിയ വിക്ഷേപിച്ച ദീര്‍ഘ ദൂര റോക്കറ്റ് പൊട്ടിച്ചിതറി കടലില്‍ വീണതായി റിപ്പോര്‍ട്ട്. വിക്ഷേപണം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ റോക്കറ്റ് കടലില്‍ പതിക്കുകയായിരുന്നു. അമേരിക്കയുടെയും അയല്‍ രാജ്യങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ്  ഉത്തര കൊറിയ റോക്കറ്റ് വിക്ഷേപണം നടത്തിയത്. റോക്കറ്റ് കടലില്‍ വീണതായി ദക്ഷിണ കൊറിയന്‍ അധികൃതരും ജപ്പാനും അറിയിച്ചു. കൊറിയന്‍ മേഖലയുടെ പടിഞ്ഞാറന്‍ തീരത്താണ് റോക്കറ്റ് പതിച്ചത് എന്നറിയുന്നു. റോക്കറ്റ് നാലു കഷ്ണങ്ങളായി പൊട്ടിച്ചിതറിയെന്നാണ് റിപ്പോര്‍ട്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

9 of 23891020»|

« Previous Page« Previous « വെടി നിർത്തിയാൽ വെടിനിർത്തും എന്ന് സിറിയ
Next »Next Page » ഷാരൂഖ് ഖാനെ അമേരിക്കയില്‍ തടഞ്ഞു വെച്ചു »



  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine