ചലച്ചിത്ര നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി (39) വാഹന അപകടത്തില്‍ മരിച്ചു. ജൂണ്‍ 5 തിങ്കളാഴ്ച പുലര്‍ച്ചെ നാലര മണിയോടെ ആയിരുന്നു അപകടം.
തൃശ്ശൂര്‍ ജില്ലയിലെ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ച് കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാറില്‍ ഉണ്ടായിരുന്ന കലാകാരന്മാരായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകരയില്‍ ഒരു സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം.
ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലെ നിറ സാന്നിദ്ധ്യം ആയിരുന്നു കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കുട്ടനാടന്‍ മാര്‍പാപ്പ, ബിഗ് ബ്രദര്‍, കേശു ഈ വീടിന്‍റെ നാഥന്‍, എസ്‌കേപ്പ്, തീറ്റ റപ്പായി, സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്, വക തിരിവ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആന്‍ ഇന്‍റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി തുടങ്ങി നാല്‍പ്പതോളം സിനിമകളില്‍ കൊല്ലം സുധി അഭിനയിച്ചു.
അറ്റ്ലസ് ജ്വല്ലറിയുടെ ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്നുളള പരസ്യ വാചക ത്തിലൂടെ സാധാരണക്കാരുടെ മനസ്സില്‍ കുടിയേറിയ അറ്റ്ലസ് രാമചന്ദ്രന്‍ (എം. എം. രാമചന്ദ്രന്‍) എന്ന കലാകാരന്‍ ഒട്ടേറെ പ്രതിഭകള്‍ക്ക് സ്ക്രീനിനു മുന്നിലും പിന്നിലും അവസരം നല്‍കിയ നിര്‍മ്മാതാവ് എന്നുള്ള കാര്യം പലര്‍ക്കും അറിവുള്ളതല്ല.
ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ ഏറെ കൗതുകത്തോടെ ഇന്നും കാണുന്ന വൈശാലി (1988) എന്ന സിനിമ അടക്കം നിരവധി കലാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയായ പ്രമുഖ പ്രവാസി സംരംഭകന്‍ എം. എം. രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് അന്തരിച്ചു.
സംവിധായകന്‍ ഭരതന്‍ ഒരുക്കിയ വൈശാലി, പിന്നീട് വാസ്തുഹാര (ജി. അരവിന്ദന്‍ -1991), ധനം (സിബി മലയില്‍ -1991), സുകൃതം (ഹരികുമാര്‍ – 1994) എന്നീ ചിത്രങ്ങള്‍ എം. എം. രാമചന്ദ്രന്‍ നിര്‍മ്മിച്ചു.
മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളായ ഇന്നലെ (പി. പത്മരാജന്‍-1990), കൗരവര്‍ (ജോഷി – 1992), വെങ്കലം (ഭരതന്‍ -1993), ചകോരം – (എം. എ. വേണു -1994) എന്നിവ യുടെ വിതരണക്കാരന്‍ ആയിരുന്നു.
നിര്‍മ്മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ റോളുകളില്‍ നിന്നും സംവിധായകന്‍ എന്ന റോളിലും ഹോളിഡേയ്സ് (2010) എന്ന സിനിമയിലൂടെ അദ്ദേഹം എത്തി.
മേഘങ്ങള്‍ ടെലി സിനിമ ഷൂട്ട്
വലിപ്പച്ചെറുപ്പം ഇല്ലാതെ കലാകാരന്മാരെ പ്രോത്സാഹി പ്പിക്കുന്നതില്‍ അല്പം പോലും മടി കാണിക്കാത്ത അദ്ദേഹം, ഗള്‍ഫില്‍ ചിത്രീകരിച്ച എം. ജെ. എസ്. മീഡിയയുടെ ഷലീല്‍ കല്ലൂരിന്‍റെ ‘മേഘങ്ങള്‍’എന്ന ടെലി സിനിമയുമായി സഹകരിച്ചിരുന്നു.
അറബിക്കഥ, ടു ഹരിഹർ നഗർ, മലബാർ വെഡ്ഡിംഗ് തുടങ്ങി ഗള്‍ഫിലും കേരളത്തിലും വെച്ച് ചിത്രീകരിച്ച നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് അഭിനേതാവ് എന്ന നിലയിലും അറ്റ്ലസ് രാമ ചന്ദ്രന്‍ തന്‍റെ സാന്നിദ്ധ്യം നില നിര്‍ത്തി. M. M. Ramachandran
തിരുവനന്തപുരം : പ്രശസ്ത നടൻ ജി. കെ. പിള്ള (97) അന്തരിച്ചു. ജി. കേശവ പിള്ള എന്നാണ് യഥാർത്ഥ പേര്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സ യില്‍ ആയിരുന്നു. ചെറു പ്രായത്തില്‍ തന്നെ നാവിക സേനയില്‍ ചേര്‍ന്നു. നാടക ങ്ങളില്‍ അഭിനയിച്ചിരുന്നു. സ്വന്തം നാട്ടുകാരനും കൂടിയായ പ്രേം നസീറു മായുള്ള സൗഹൃദം ജി. കെ. പിള്ളയെ സിനിമ യില്‍ എത്തിച്ചു. 1954 ല്‍ പുറത്തിറങ്ങിയ സ്‌നേഹ സീമ യാണ് ആദ്യ ചിത്രം.
ഹരിശ്ചന്ദ്ര, ജ്ഞാനസുന്ദരി, സ്‌നാപക യോഹന്നാൻ, മന്ത്രവാദി, കണ്ണൂർ ഡീലക്‌സ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്‌സ്പ്രസ്, പട്ടാഭിഷേകം, കൂടപ്പിറപ്പ്, അശ്വമേധം, നായരു പിടിച്ച പുലിവാൽ, ലൈറ്റ് ഹൗസ്, ചൂള, ആനക്കളരി, സ്ഥാനാർത്ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, തുമ്പോലാർച്ച, പടയോട്ടം തുടങ്ങിയ സിനിമ കളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.
ആദ്യകാല വടക്കന്‍പാട്ടു ചിത്രങ്ങളില്‍ എല്ലാം തന്നെ പ്രാധാന്യമുള്ള റോളുകള്‍ ലഭിച്ചിരുന്നു. വില്ലന്‍ വേഷ ങ്ങളായിരുന്നു അദ്ദേഹത്തെ തേടി എത്തിയതില്‍ അധികവും. ശരീരഘടനയും ശബ്ദഗാംഭീര്യവും ഇതിനു തുണയായി.
ജി. കെ. പിള്ള, ഷാന്‍ എ. സമീദ്, സിയാദ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ ‘അനാവരണം’ടെലി സിനിമയില്‍
മുന്നൂറില്‍ അധികം മലയാള സിനിമ കളിലും നിരവധി ടെലി വിഷന്‍ സീരിയലു കളിലും അഭിനയിച്ചു. ടെലി വിഷൻ പരമ്പര കളിലെ വേഷം കുടുംബ സദസ്സുകളിലും ജി. കെ. പിള്ള യെ പ്രിയങ്കരനാക്കി. കുങ്കുമപ്പൂവ് എന്ന സീരിയലിലെ ജി. കെ. പിള്ള യുടെ കേണൽ ജഗന്നാഥ വർമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.
ഗള്‍ഫിലും കേരള ത്തിലുമായി ചിത്രീകരിച്ച ‘അനാവരണം’എന്ന ടെലി സിനിമയിലൂടെ പ്രവാസ ലോകത്തും അദ്ദേഹം പരിചിതനായി.
ദിലീപ് നായകനായ കാര്യസ്ഥന്‍ ആയിരുന്നു അവസാനം ചെയ്ത സിനിമ. പുതിയ തലമുറയിലെ നടീ നടന്മാര്‍ക്കു കൂടെ പ്രവര്‍ത്തി ക്കുവാന്‍ ഇതു സഹായകമായി.
മലയാള സിനിമയിലെ ‘എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ’ എന്നു വിശേഷി പ്പിക്കാ വുന്ന ജയന്‍ എന്ന ഇതി ഹാസ നായകന്‍ കാല യവനിക ക്കു ള്ളി ലേക്ക് മറഞ്ഞിട്ട് 37 വര്‍ഷം.
1980 നവംബര്‍ 16 ന് ‘കോളി ളക്കം’ എന്ന സിനിമ യുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഹെലി കോപ്റ്റര്‍ അപ കട ത്തി ലാ യിരുന്നു അദ്ദേഹ ത്തി ന്റെ അന്ത്യം.
ജയന്‍ കോളിളക്കം ക്ലൈമാക്സ് രംഗത്തില്‍
ജയന്‍ എന്ന കലാകാരന് മുന്‍പേ വന്ന വര്‍ക്കും പിന്നീടു വന്നു മറഞ്ഞു പോയ വര്‍ക്കും ലഭിക്കാത്ത ജന സ്വീ കാ ര്യത അദ്ദേഹ ത്തിനു ലഭിച്ചത് എല്ലാ തല മുറ യിലേ യും ഇഷ്ട നടനാ യി ജയന്‍ ഇന്നും നില നില്‍ക്കുന്നത് കൊണ്ടു തന്നെ യാണ്.
ചുരുങ്ങിയ കാല യള വിനുള്ളില്‍ ചെറുതും വലുതു മായ വേഷ ങ്ങളില്‍ 125 ഓളം സിനിമക ളില്‍ അഭിന യിച്ചു. അദ്ദേഹം നായക നായി അഭി നയിച്ച് 1980 ഏപ്രില്‍ മാസ ത്തില്‍ റിലീസ് ചെയ്ത ഐ. വി. ശശി യുടെ ‘അങ്ങാടി’സൂപ്പര്‍ ഹിറ്റ് ആയി തിയ്യേറ്ററു കളില്‍ നിറഞ്ഞ സദസ്സു കളില്‍ പ്രദര്‍ശനം തുടരുന്ന സമയത്താണ് ‘ജയന്‍ മരണപ്പെട്ടു’ എന്ന വാര്‍ത്ത പുറത്തു വരുന്നത്.
ടി. ദാമോദരൻ തിരക്കഥ എഴുതി യ ‘അങ്ങാടി’ യിലെ പ്രശസ്തമായ ഡയലോഗ്സോഷ്യൽ മീഡിയ യിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു എന്നത് ഈ അഭി നേതാ വിനു ലഭി ച്ചി ട്ടുള്ള ജന പ്രീതി യാണ് കാണി ക്കുന്നത്.
What did you say ?? Beggars ???
Maybe we are poor… coolies… trolley pullers…
but we are not beggars !!!
You enjoy this status in life because of our sweat and blood
Let it be the last time..
If you dare to say that word once more, I will pull out your bloody tongue…!!!
അന്നും ഇന്നും ഈ ഡയലോഗ് കേട്ട് കയ്യടിക്കാത്ത പ്രേക്ഷ കർ ഇല്ലാ എന്നതാണ് സത്യം.
ഗോസിപ്പ് പേജു കളു മായി ഓൺ ലൈൻ മാധ്യമ ങ്ങൾ സൈബർ ഇട ങ്ങളിൽ നിറ യുന്നതിനു മുൻപേ സമഗ്ര മായ വാർത്താ വിശേഷ ങ്ങളു മായി ‘ഇ – പത്രം’ഞങ്ങ ളുടെ ഇടം കൃത്യമായി രജിസ്റ്റർ ചെയ്തു കഴിഞ്ഞി രുന്നു.
ഘന ഗാംഭീര്യ മാര്‍ന്ന ശബ്ദ ത്തില്‍ ആകര്‍ഷക മായ സംഭാഷണ ശൈലിയും വശ്യതയാര്‍ന്ന ചിരിയും സാഹ സിക രംഗ ങ്ങളിലെ മെയ് വഴക്ക വും പ്രേക്ഷ കര്‍, വിശിഷ്യാ യുവ ജന ങ്ങള്‍ ജയൻ എന്ന അഭി നേതാ വിനെ ഹൃദയ ത്തോട് ചേർത്ത് നിറുത്തി.
സംഘട്ടന രംഗ ങ്ങൾ മാത്രമല്ല ഗാന രംഗ ങ്ങളിലുംതനതു ശൈലി യി ലൂടെ ജയൻ തന്റെ പ്രതിഭ തെളി യിച്ചു.
മനുഷ്യ മൃഗം, അങ്ങാടി, ലൗ ഇന്‍ സിംഗപ്പൂര്‍, നായാട്ട്, പ്രഭു, ശക്തി, കരിമ്പന, കാന്ത വലയം, പുതിയ വെളിച്ചം, തടവറ, ഏതോ ഒരു സ്വപ്നം, ചന്ദ്രഹാസം, തീ നാള ങ്ങള്‍, മാമാങ്കം, പാലാട്ടു കുഞ്ഞി ക്കണ്ണന്‍ തുട ങ്ങിയ ചിത്ര ങ്ങളിലെ ഗാന രംഗ ങ്ങൾ എടുത്തു പറയേ ണ്ടതാണ്.
മദ്രാസ്സിലെ (ചെന്നൈ) ഷോലാവരം എന്ന സ്ഥലത്ത് നടന്ന കോളിളക്കം സിനിമയുടെ ചിത്രീ കരണ ത്തില്‍ കൃഷി ക്ക് മരുന്നു തളി ക്കുന്ന ഒരു ഹെലി കോപ്റ്റര്‍ ആയിരുന്നു ഉപ യോഗിച്ചത് എന്നു പറയപ്പെടുന്നു.
വില്ലനായ ബാലന്‍ കെ. നായര്‍ ഇതില്‍ കയറി രക്ഷ പ്പെടുവാന്‍ ശ്രമി ക്കുമ്പോള്‍ പറന്നുയർന്ന ഹെലി കോപ്റ്റ റിൽ ജയൻ പിടിച്ചു കയറി വില്ലനെ കീഴ്പ്പെ ടുത്തു വാൻ ശ്രമി ക്കുന്ന തിനിടെ യാണ് അപകടം ഉണ്ടാ യതും ജയൻ കൊല്ല പ്പെടു ന്നതും.
അക്ഷരാർത്ഥത്തിൽ മലയാള സിനിമാ ലോകം നടുങ്ങി നിശ്ചല മായ ദിവസ മായി രുന്നു അന്ന്.
ജയൻ എന്ന നടന് പകരം വെക്കാൻ ആരും ഇല്ല. ജയന്റെ മരണ ശേഷം അദ്ദേഹ ത്തിന്റെ രൂപ സാദൃശ്യ മുള്ള പലരും അഭിനയ രംഗ ത്തേക്കു വന്നു. ജയന്റെ വേഷ വിധാന ങ്ങളോടെ ‘കാഹളം’ എന്ന സിനി മയില്‍, ഒരു രംഗത്തു പ്രത്യക്ഷ പ്പെട്ടി രുന്ന തിരുവനന്ത പുരത്തെ ഒരു പോലീസ് ഉദ്യോഗ സ്ഥനെ, ജയന്റെ ആരാധകര്‍ സ്വീക രിച്ചു.
പിന്നീട് ‘ഭീമന്‍’ എന്ന സിനിമ യിലെ നായകന്‍ ആയി അഭി നയിച്ചു പ്രശസ്തനായ രഘു ആയി രുന്നു അത്. ഭീമൻ രഘു വിന്റെ നേതൃത്വ ത്തിൽ കോളിളക്കം രണ്ടാം ഭാഗംസിനിമ ചിത്രീ കരിക്കും എന്നും കമ്പ്യൂ ട്ടര്‍ ഗ്രാഫി ക്‌സിന്‍റെ സഹായ ത്തോടെ ‘അവതാരം’എന്ന സിനിമ യിലൂടെ സംവി ധായകന്‍ വിജീഷ് മണി ജയനെ വീണ്ടും രംഗത്ത് കൊണ്ടു വരും എന്നും വാര്‍ത്തകള്‍ ഉണ്ടാ യിരുന്നു. എങ്കിലും ഈ സംരംഭ ങ്ങൾ എവിടെയും എത്തി യില്ല.
ഇന്നും എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ യുടെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്. ജയന് തുല്യം ജയൻ മാത്രം എന്ന ഓർമ്മ പ്പെടുത്ത ലോടെ.
അബുദാബി : ഒരു വിനോദ സഞ്ചാര കേന്ദ്ര ത്തിന്റെ പശ്ചാ ത്തല ത്തിൽ കഥ പറ യുന്ന ‘ഇവാൻ ആൻഡ് ജൂലിയ’ എന്ന ഹ്രസ്വ ചിത്ര ത്തിന്റെ പോസ്റ്റർ പ്രകാ ശനം പ്രശസ്ത സംവി ധായകൻ സിദ്ദിഖ് നിര്‍വ്വഹിച്ചു.
അബു ദാബി വേൾഡ് ട്രേഡ് സെന്ററിലെ നോവോ സിനിമ യിൽ ഫുക്രി പ്രീമി യർ ഷോ യോട് അനു ബന്ധി ച്ചു നടന്ന ചടങ്ങിൽ നടൻ സിദ്ദിഖ് ഏറ്റു വാങ്ങി.
യൂണി ലുമിന യുടെ ബാനറിൽ നാസിം മുഹമ്മദ് കഥയും തിര ക്കഥ യും രചിച്ച് സംവി ധാനം ചെയ്യുന്ന ഇവാൻ ആൻഡ് ജൂലിയ യില്‍ ഇവാന്റെ വേഷം അവ തരി പ്പിക്കുന്ന കെ. കെ. മൊയ്തീൻ കോയ യും നടന്‍ ജയസൂര്യയും അടക്കം നിരവ്ധി പ്രമുഖര്‍ സംബന്ധിച്ചു.
ഹൃദ്യമായ സ്പാനിഷ് സംഗീതവും ഇന്ത്യ യിലെ തന്നെ മികച്ച കടൽ ത്തീര ങ്ങളിൽ ഒന്നിന്റെ മനോഹാരിതയും സമന്വ യിപ്പിച്ച് ഒരു ക്കുന്ന ഈ ചിത്ര ത്തിലൂടെ സംഭ്രമജനക മായ ഒരു വലിയ കഥ ചുരു ങ്ങിയ സമയം കൊണ്ട് ആസ്വാദകരിൽ എത്തി ക്കുവാ ൻ ശ്രമി ക്കുക യാണ് ചിത്രത്തിന്റെ അണി യറ പ്രവർത്തകർ.
അനീഷ് ഭാസിയും ഡൽഫിൻ ജോർജ്ജും ചേർന്ന് നിർമ്മി ക്കുന്ന ഈ ചിത്ര ത്തിൽ ഒരു തെരുവു ഗിറ്റാറിസ്റ്റായി വരുന്ന കെ. കെ. മൊയ്തീൻ കോയ യെ കൂടാതെ രേഷ്മ സോണി, ജിതേഷ് ദാമോ ദർ , അപർണ്ണ നായർ, ഷെബിൻ ഷറഫ് തുടങ്ങി യവ രാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
പ്രവീൺ ജി. കുറുപ്പ് ഛായാ ഗ്രഹണവും സഞ്ജയ് ജയ പ്രകാശ് എഡിറ്റിംഗും നിർവ്വ ഹിച്ചി രിക്കുന്ന ഈ ചിത്ര ത്തിന് സംഗീതം ഒരുക്കി യിരി ക്കുന്നത് വൈത്തീശ്വരൻ ശങ്കരനാണ്.
ചിത്രീ കരണത്തിനു ശേഷം അവസാന വട്ട എഡിറ്റിംഗ് ജോലികൾ പൂർത്തി യായി ക്കൊണ്ടി രിക്കുന്ന ‘ഇവാൻ ആൻഡ് ജൂലിയ’ മാർച്ച് അവ സാന ത്തിൽ റിലീസ് ചെയ്യും എന്നും അണിയറ ശില്പികൾ പറഞ്ഞു.