എന്‍ഡോസള്‍ഫാന്‍ : ഇന്ത്യ വായിച്ചത് കമ്പനിയുടെ കുറിപ്പ്

October 31st, 2010

ban-endosulfan-epathramതിരുവനന്തപുരം : സ്ഥിരമായി കാര്‍ബണ്‍ വിഷാംശങ്ങള്‍ പുറന്തള്ളുന്ന രാസ വസ്തുക്കളുടെ നിരോധനം സംബന്ധിച്ച് ജനീവയില്‍ നടന്ന ആഗോള സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ സംസാരിച്ചത് എന്‍ഡോസള്‍ഫാന്‍ കമ്പനി നല്‍കിയ കുറിപ്പുകളുടെ അടിസ്ഥാനത്തില്‍. സന്നദ്ധ സംഘടനാ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്ത തണല്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം സി. ജയകുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ പ്രതിനിധികളായി കേന്ദ്ര കൃഷി ഡെപ്യൂട്ടി സെക്രട്ടറി വന്ദന ജെയ്നിയും പരിസ്ഥിതി വകുപ്പിലെ ഹസാര്‍ഡസ് സബ്സ്റ്റന്‍സ് ഡയറക്ടര്‍ ഡോ. ചന്ദ ചൌധരിയുമാണ് പങ്കെടുത്തത്.

ഇന്ത്യയില്‍ നിന്നുള്ള എന്‍ഡോസള്‍ഫാന്‍ കമ്പനി പ്രതിനിധികള്‍ നല്‍കുന്ന കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതെന്ന് ജയകുമാര്‍ പറഞ്ഞു. ഇന്ത്യയിലെ എന്‍ഡോസള്‍ഫാന്‍ നിര്‍മാണ ക്കമ്പനിയായ എക്സലിന്റെ ഡയറക്ടര്‍മാരായ എസ്. ഗണേഷ്, ഹരിഹരന്‍ എന്നിവരും എച്ച്. ഐ. എല്‍. മാനേജരും എന്‍ഡോസള്‍ഫാന്‍ നിര്‍മാണ ക്കമ്പനി ഉടമയുമായ തീര്‍ഥാങ്കര്‍ ബസുവും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഒരു പൊതു മേഖലാ കമ്പനിയുടെ മാനേജര്‍ എങ്ങനെയാണ് എന്‍ഡോസള്‍ഫാന്‍ നിര്‍മാണ ക്കമ്പനി ഉടമയാകുന്നതെന്ന സംശയം പ്രതിനിധികള്‍ പ്രകടിപ്പിച്ചു.

ഇന്ത്യയിലെ കൃഷിക്കാര്‍ വിവരമില്ലാ ത്തവരാണെ ന്നായിരുന്നു സമ്മേളനത്തില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്തവര്‍ വാദിച്ചത്. ഓരോ കീടത്തെയും നശിപ്പി ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അവരെ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. അതു കൊണ്ട് പാര്‍ശ്വ ഫലങ്ങള്‍ അവഗണിച്ച് എല്ലാ തരം കീടങ്ങളെയും നശിപ്പിക്കാന്‍ കഴിയുന്ന എന്‍ഡോസള്‍ഫാന്‍ നിരോധിക്കേ ണ്ടതില്ലെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

കേന്ദ്ര മന്ത്രി കെ. വി. തോമസിന്റെ ഇപ്പോഴത്തെ പ്രസ്താവനയും സമ്മേളനത്തിലെ ഇന്ത്യയുടെ നിലപാടും കൂട്ടി വായിക്കുമ്പോള്‍ സംശയങ്ങള്‍ ബലപ്പെടുകയാണ്.
ഒക്ടോബര്‍ പത്തു മുതല്‍ 15 വരെയായിരുന്നു സമ്മേളനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓരോ മേഖലയെയും പ്രതിനിധാനം ചെയ്ത്  29 അംഗ രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. എന്‍ഡോസള്‍ഫാന്‍ ലോകത്താകമാനം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട സമവായം ഉണ്ടാക്കുന്നതിനുള്ള ഉടമ്പടിയില്‍ 28 രാജ്യങ്ങളും ഒപ്പു വെയ്ക്കാന്‍ തയ്യാറായപ്പോള്‍ ഇന്ത്യ മാത്രം വിട്ടു നിന്നു. ഇതു മൂലം ഒരു വര്‍ഷത്തിനു ശേഷം ചേരുന്ന സമ്മേളനത്തില്‍ മാത്രമേ ഇക്കാര്യം തീരുമാനിക്കാനാകൂ.

കേരളം 2006 മുതല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചി രിക്കുകയാണെന്ന കാര്യം ഇന്ത്യന്‍ പ്രതിനിധികള്‍ മറച്ചു വെച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെയും മന്ത്രി ബിനോയ് വിശ്വത്തിന്റെയും കത്തുകള്‍ പ്രതിനിധികള്‍ക്കിടയില്‍ ചര്‍ച്ചയായപ്പോള്‍, താമസിയാതെ ഈ നിരോധനം പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പരിഗണന യിലുണ്ടെന്നായിരുന്നു ഇന്ത്യയുടെ വാദം.

സ്ഥാവര കാര്‍ബണിക് രാസ വിഷങ്ങളുടെ നിരോധനം സംബന്ധിച്ച് ഐക്യ രാഷ്ട്ര പരിസ്ഥിതി സഭ തയ്യാറാക്കുന്ന ഉടമ്പടിയുടെ ഭാഗമായി 2000ല്‍ ബോണില്‍ നടന്ന സമ്മേളനത്തില്‍ ജയകുമാര്‍ പങ്കെടുത്തിരുന്നു. ജനിതക മാറ്റം, കൃഷി, മാലിന്യ നിര്‍മാര്‍ജനം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരുമായി ചേര്‍ന്ന് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതു താല്‍പ്പര്യ ഗവേഷണ സംഘടനയാണ് തണല്‍.

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

യു.ഡി.എഫിന്റെ പിന്തിരിപ്പന്‍ നയത്തെ പരാജയപ്പെടുത്തുക

October 21st, 2010

ldf-election-campaign-epathram

ഒക്ടോബര്‍ 23, 25 തീയതികളില്‍ നടക്കാനിരിക്കുന്ന പ്രാദേശിക സ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കേരള ജനത തയ്യാറെടുത്തു കഴിഞ്ഞു. വ്യക്തമായ രാഷ്ട്രീയ നയങ്ങളോടു കൂടിയ രണ്ടു മുന്നണികള്‍ ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പില്‍ അവരുടെ മുന്നിലുള്ള ചോദ്യം ഇതാണ്. പുത്തന്‍ ഉദാര വല്‍ക്കരണ നയങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കി ക്കൊണ്ട് സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന യു. ഡി. എഫിനെ സ്വീകരിക്കണമോ? അതോ പുത്തന്‍ ഉദാര വല്‍ക്കരണ നയങ്ങള്‍ക്ക് എതിരായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി പ്പിടിച്ചു കൊണ്ട്, ജന ക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന എല്‍. ഡി. എഫിനെ സ്വീകരിക്കണമോ?

തീര്‍ച്ചയായും ജന ക്ഷേമ പരിപാടി കളുമായി  മുന്നോട്ട് നീങ്ങുന്ന  എല്‍. ഡി. എഫ്  സര്‍ക്കാറിനെ നില നിര്‍ത്താനും ജനോപകാര പ്രദമായ നയങ്ങള്‍ തുടരാനും കേരളത്തിലെ വിവരവും വിവേകവുമുള്ള പ്രബുദ്ധരായ ജനങ്ങള്‍  ആഗ്രഹിക്കുന്നു. ഇടതു പക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ ഈ. എം. എസ്. ഭവന പദ്ധതിയിലൂടെ വീട് ഇല്ലാത്തവര്‍ക്ക് വീടും, 2 രൂപയ്ക്ക് എ. പി. എല്‍., ബി. പി. എല്‍. നോക്കാതെ അരിയും നല്‍കി വില വര്‍ധന പിടിച്ചു നിറുത്തുകയും , കര്‍ഷക വായ്പ എഴുതി തള്ളി കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുകയും ചെയ്തടക്കമുള്ള കാര്യങ്ങള്‍  ഉയര്‍ത്തി പിടിച്ചാണു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍  ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ നയങ്ങളെ അവര്‍ നടപ്പാക്കിയ പരിപാടികളെ അത്യന്തം സന്തോഷത്തോടെ  സ്വാഗതം ചെയ്യുന്ന ജനങ്ങള്‍ ഈ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തൊടെ ജയിപ്പിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയിക്കാനില്ല. ജനങ്ങള്‍ അനുഭവത്തിന്റെ അടിസ്ഥാന ത്തിലാണല്ലോ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്.

1957 മുതല്‍ കേരളത്തില്‍ പരസ്പരം ഏറ്റുമുട്ടി ക്കൊണ്ടിരിക്കുന്ന ഈ രണ്ട് നയങ്ങളും അവയെ ആസ്പദിച്ച രണ്ട് മുന്നണികളും കാഴ്ച വെച്ച ഭരണ മാതൃകകളുടെ അനുഭവം മുന്നിലുള്ളപ്പോള്‍ ഇവയിലേതിനെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് സംശയമുണ്ടാവില്ല. വികസനോന്മുഖവും ജനക്ഷേമകരവും സുസ്ഥിരവുമായ ഭരണം കാഴ്ച വെയ്ക്കുന്ന എല്‍ഡിഎഫി നെയാണവര്‍ ഹാര്‍ദ്ദമായി സ്വീകരിക്കുക. ജനദ്രോഹ കരമായ നയങ്ങളും ദുര്‍ഭരണവും തമ്മിലടിയും കുതികാല്‍വെട്ടും കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ച് ജനങ്ങളില്‍ നിന്നകന്ന യുഡിഎഫ്, ഒരു ഭാഗത്ത് ജമാഅത്തെ ഇസ്ളാമിയേയും എന്‍ഡിഎഫിനേയും എസ്ഡിപിഐയേയും മറുഭാഗത്ത് ബിജെപി – ആര്‍എസ്എസ് സംഘങ്ങളെയും കൂട്ടുപിടിച്ച്, എല്ലാ വിധ വര്‍ഗ്ഗീയ ശക്തികളെയും അണി നിരത്തി ക്കൊണ്ടാണ് എല്‍ഡിഎഫിനെ നേരിടാന്‍ ശ്രമിക്കുന്നത്. മാര്‍ക്സിസ്റ്റ് വിരോധം മാത്രം കൈമുതലായുള്ള വിരലിലെണ്ണാവുന്ന ചില പുരോഹിതന്മാരുടെ ഇടയ ലേഖനങ്ങളും അവര്‍ക്ക് തുണയ്ക്കുണ്ട്. എല്ലാ എല്‍ഡിഎഫ് വിരുദ്ധരേയും ഒന്നിപ്പിച്ച് അണി നിരത്തു ന്നതിനായി അവര്‍, പല മണ്ഡലങ്ങളിലും അരാഷ്ട്രീയ വേഷം കെട്ടി, കൈപ്പത്തിയും കോണിയും ഉപേക്ഷിച്ച് “മാങ്ങയും” “തേങ്ങയും” “ആപ്പിളും” ചിഹ്നമായി സ്വീകരിക്കുന്നു.

1957ലെ ഇ എം എസ് ഗവണ്‍മെന്റ് നടപ്പാക്കിയ ജനക്ഷേമ നടപടികളെയെല്ലാം തകിടം മറിച്ച പട്ടം, ശങ്കര്‍ സര്‍ക്കാരുകളുടെ റെക്കോര്‍ഡുമായിട്ടാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. ജനകീയാസൂ ത്രണത്തേയും അധികാര വികേന്ദ്രീകരണത്തേയും എല്ലാം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള യുഡിഎഫ്, ഓരോ തവണ അധികാരത്തില്‍ വരുമ്പോഴും, മുന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് കൈക്കൊണ്ട ജനക്ഷേമ നടപടികളെയെല്ലാം തകിടം മറിച്ചിട്ടേയുള്ളൂ. അടുത്ത തവണ അധികാരം ലഭിച്ചാല്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയ – ജനാധിപത്യ സ്വഭാവം നശിപ്പിക്കും എന്ന് കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി ക്കഴിഞ്ഞു. ലക്ഷക്കണക്കിന്ന് സ്ത്രികളുടെ ആശാ കേന്ദ്രമായി വളന്നു വന്നിരിക്കുന്ന കുടുംബ ശ്രിയെ തകര്‍ക്കാനും ഇവര്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു.

വികസനോന്മുഖവും സുതാര്യവും സുസ്ഥിരവുമായ എല്‍ഡിഎഫ് ഭരണം തുടര്‍ച്ചയായി നിലനില്‍ക്കുന്നതിന് വിഘാതമായ യുഡിഎഫിന്റെ ഈ നയത്തെ, “കേരളത്തില്‍ ഭരണം മാറി മാറി വരും” എന്ന ആസൂത്രിതമായ കെട്ടുകഥ കൊണ്ടാണ് വലതുപക്ഷ വൈതാളികര്‍ വെള്ള പൂശുന്നത്. നിലവിലുള്ള ഇടതു പക്ഷ ജനാധിപത്യ സര്‍ക്കാരിന്റെ ഭരണത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പു കൊണ്ടല്ല, മറിച്ച് 1959ലെ പിരിച്ചു വിടല്‍ തൊട്ട് രാജീവ് തരംഗവും സംഘടിതമായ മാധ്യമ – യുഡിഎഫ് കള്ള പ്രചാര വേലയും സര്‍വ്വ വര്‍ഗ്ഗീയ – പിന്തിരിപ്പന്‍ ശക്തികളുമായുള്ള കൂട്ടുകെട്ടും കുതന്ത്രങ്ങളും കൊണ്ടാണ് യുഡിഎഫിന് ഓരോ തവണയും ഭരണം പിടിച്ചു പറ്റാന്‍ കഴിഞ്ഞത് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

“മുന്‍ സര്‍ക്കാരിന്റെ കാലത്തെ നല്ലതെല്ലാം നശിപ്പിക്കുക” എന്ന യുഡിഎഫിന്റെ ഈ പിന്തിരിപ്പന്‍ നശീകരണ നയത്തെ പരാജയപ്പെടുത്തി, സുതാര്യവും ജന ക്ഷേമകരവുമായ നയങ്ങള്‍ തുടരാനും സംസ്ഥാനത്തിന്റെ പുരോഗതി ഉറപ്പാക്കാനും സുസ്ഥിരമായ ഭരണം ആവശ്യമാണ്. അതിന് എല്‍ഡിഎഫിനെ, ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണ്ടത് ആവശ്യമാണ്

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രവാസി കാര്യ വകുപ്പ് മന്ത്രിയെ കണ്ടവരുണ്ടോ?

September 5th, 2010

vayalar-ravi-missing-epathram

എയര്‍ ഇന്ത്യയുടെ ക്രൂരത; പ്രവാസികള്‍ക്ക് വേണ്ടി മുതലക്കണ്ണിര്‍ ഒഴുക്കുന്നവര്‍ക്ക് മിണ്ടാട്ടമില്ല. നമ്മുടെ പ്രവാസി കാര്യ വകുപ്പ് മന്ത്രിയെ കണ്ടവരുണ്ടോ?

സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി കേരളത്തിലെ മൂന്നു വിമാന ത്താവളങ്ങളില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 203 വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. 45,000ല്‍പ്പരം യാത്രക്കാര്‍ വഴിയാധാരമായി. തിരുവനന്തപുരത്തു നിന്നുള്ള 74-ഉം, കൊച്ചിയില്‍ നിന്നുള്ള 56-ഉം, കോഴിക്കോട്ടു നിന്നുള്ള 73-ഉം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്.

മാസങ്ങള്‍ക്കു മുമ്പ് 5,000 മുതല്‍ 7,000 വരെ രൂപ നല്‍കി എടുത്ത ടിക്കറ്റുകള്‍ ഇപ്പോള്‍ അതിന്റെ നാലിരട്ടി തുക നല്‍കിയാലും കിട്ടാത്ത അവസ്ഥയാണ്. നിശ്ചിത തീയതിക്കു മുമ്പ് ഹാജരായില്ലെങ്കില്‍ വിസ റദ്ദാകുമെന്ന വ്യവസ്ഥ പാലിക്കാനാവാതെ പുതിയതായി ഗള്‍ഫിലേക്കു പറക്കാനിരുന്നവരെ ഇത് ആശങ്കയിലാക്കിയിട്ടുണ്ട്. മാത്രമല്ല മധ്യവേനല്‍ അവധിയും ഓണവും പെരുന്നാളും കഴിഞ്ഞ് മടങ്ങിയെത്തുന്നവരെ ശരിക്കും കുഴക്കുന്നതാണു ഈ കൂട്ടത്തോടെയുള്ള ഈ ഫ്ലയിറ്റ് റദ്ദ് ചെയ്യല്‍…

എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ ടിക്കറ്റെടു ത്തിരുന്നവര്‍ക്ക് തങ്ങളുടെ തന്നെ മറ്റു വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് വെറും വാക്കാണ്. അല്ലാത്ത പക്ഷം ടിക്കറ്റിനായി ഈടാക്കിയ മുഴുവന്‍ തുകയും മടക്കി നല്‍കുമെന്നും വിമാനക്കമ്പനി പറയുന്നു.

മാസങ്ങള്‍ക്കു മുമ്പു തന്നെ അവധി ക്രമീകരിച്ച് യാത്രയ്ക്കു തയ്യാറെടുത്ത സാധാരണക്കാരായ മലയാളികളെയും എയര്‍ ഇന്ത്യയുടെ നടപടി വെട്ടിലാക്കി. വളരെ പരിമിതമായ സാഹചര്യങ്ങളില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണ് വില കുറഞ്ഞ ടിക്കറ്റുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ യാത്രക്കാര്‍. റംസാന്‍ അവധിയും ഗള്‍ഫിലെ സ്‌കൂള്‍ തുറക്കലു മൊക്കെയായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് ധാരാളം യാത്രക്കാരുള്ള സമയമാണിത്.

ban-air-india-epathram

എയര്‍ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി യാത്രക്കാര്‍

തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് കൊച്ചി വഴി മസ്‌കറ്റിലെത്തി തിരികെ തിരുവനന്തപുരത്തേക്കു വരുന്ന വിമാനത്തിന്റെ സപ്തംബര്‍ 13 മുതല്‍ ഒക്ടോബര്‍ 27 വരെയുള്ള 15 സര്‍വീസുകള്‍ റദ്ദാക്കി. ചൊവ്വാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്നു മസ്‌കറ്റിലെത്തി കൊച്ചി വഴി തിരികെ തിരുവനന്തപുരത്തെത്തുന്ന വിമാനത്തിന്റെ സപ്തംബര്‍ ഏഴു മുതല്‍ ഒക്ടോബര്‍ 26 വരെയുള്ള എട്ടു സര്‍വീസുകളാണ് ഉപേക്ഷിച്ചത്.

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കോഴിക്കോട്ടു നിന്നു മസ്‌കറ്റിലെത്തി തിരിച്ചു വരുന്ന 19 സര്‍വീസുകള്‍ സപ്തംബര്‍ 13 മുതല്‍ ഒക്ടോബര്‍ 27 വരെ ഉണ്ടാവില്ല. ഇതു പോലെ തന്നെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് ഷാര്‍ജയില്‍ പോയി തിരികെയെത്തുന്ന 12 വിമാനങ്ങളും സപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ 28 വരെ ഉപേക്ഷിച്ചു. കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചും ദിവസേനയുള്ള വിമാനത്തിന്റെ സപ്തംബര്‍ 20 മുതല്‍ 30 ഒക്ടോബര്‍ വരെയുള്ള 41 സര്‍വീസുകളാണ് ഒറ്റയടിക്ക് റദ്ദാക്കിയത്. തിരുവനന്തപുരത്തു നിന്ന് അബുദാബിയിലേക്കും തിരിച്ചും ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലുള്ള 24 ഫ്‌ളൈറ്റുകള്‍ സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 27 വരെ ഉണ്ടാകില്ല. തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് ദുബായിലേക്കും തിരിച്ചും സപ്തംബര്‍ 25നും ഒക്ടോബര്‍ 26നും ഇടയ്ക്കുള്ള 17 സര്‍വീസുകള്‍ റദ്ദാക്കി.

കോഴിക്കോട്ടു നിന്ന് ദുബായിലേക്ക് ബുധന്‍, ശനി ദിവസങ്ങളിലും ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വ്യാഴം, ഞായര്‍ ദിവസങ്ങളിലും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ സപ്തംബര്‍ 22നും ഒക്ടോബര്‍ 31നും ഇടയ്ക്ക് പറക്കില്ല. 24 സര്‍വീസുകളാണ് ഈ ഗണത്തില്‍ പെടുക. കോഴിക്കോട്ടു നിന്ന് ഷാര്‍ജയിലേക്ക് ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലുമുള്ള 55 സര്‍വീസുകള്‍ സപ്തംബര്‍ 21നും ഒക്ടോബര്‍ 30നുമിടയ്ക്ക് റദ്ദാക്കി. കോഴിക്കോട് – മംഗലാപുരം – കുവൈത്ത് – മംഗലാപുരം – കോഴിക്കോട് റൂട്ടില്‍ ഞായര്‍, ചൊവ്വ നടത്തുന്ന 10 സര്‍വീസുകളും സപ്തംബര്‍ 26നും ഒക്ടോബര്‍ 26നുമിടയ്ക്ക് ഉണ്ടാവില്ല.

cancelled-flight-kerala-epathram

വിമാനം റദ്ദ്‌ ചെയ്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ യാത്രക്കാരന്‍

ഒരു വിമാനത്തിന്റെ സമയം മാറിയാല്‍ പോലും പത്രക്കുറിപ്പിറക്കുന്ന എയര്‍ ഇന്ത്യ അധികൃതര്‍ ഇത്രയധികം വിമാനങ്ങള്‍ ഒരുമിച്ചു റദ്ദാക്കിയതിനെ ക്കുറിച്ച് ആരെയും അറിയിച്ചിട്ടില്ല. കേരളത്തിനെതിരെയുള്ള ഉത്തരേന്ത്യന്‍ ലോബിയുടെ ആസൂത്രിത നീക്കമാണ് ഈ നടപടിയെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. മാത്രമല്ല സ്വകാര്യ എയര്‍ലൈന്‍സിനെ സഹായിക്കാനാണു ഈ നീക്കമെന്ന് ന്യായമായും സംശയിക്കണം. ഇതിനെതിരെ നമ്മുടെ പ്രവാസി കാര്യ വകുപ്പ് മന്ത്രി ഇതു വരെ വായ തുറന്നിട്ടില്ല എന്നതാണ് പ്രവാസികളെ അത്ഭുതപ്പെടുത്തുന്നത്.

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

വൈക്കോയെ അറസ്റ്റ്‌ ചെയ്യുക

May 31st, 2010

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ പ്രദേശിക വാദം ആളിക്കത്തിച്ച് അക്രമ സമരത്തിന് നേതൃത്വം കൊടുക്കുന്ന എം. ഡി. എം. കെ. നേതാവ് വൈക്കോയെ രാജ്യ സുരക്ഷിതത്വ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യണം

മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് എം. ഡി. എം. കെ. കേരളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ 12 സ്ഥലങ്ങളിലാണ് വൈക്കോയുടെ നേതൃത്വത്തില്‍ എം.ഡി.എം.കെ പ്രവര്‍ത്തകര്‍ ഉപരോധം നടത്തിയത്.
തമിഴ്‌നാടിന് വെള്ളം വിട്ടു തരാത്തതിന് കേരളത്തിനോട് പ്രതിഷേധ മറിയിക്കാനാണ് എം.ഡി.എം.കെ ഉപരോധം. തമിഴ് ദേശീയ ഇയക്കം നേതാവ് പി. നെടുമാരന്റെ പിന്തുണയും ഇവര്‍ക്കുണ്ട്.

ഉപരോധത്തിനിടെ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഉള്ളതിനെ ത്തുടര്‍ന്ന് രാവിലെ 10 മുതല്‍ 12 വരെ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്കു പോകാതെ ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേരളത്തിലെ ലക്ഷ ക്കണക്കിന് ജനങ്ങള്‍ക്ക്‌ ജീവ ഹാനി സംഭവിക്കാവുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌ നാട്‌ സര്‍ക്കാരും എം ഡി എം കെ നേതാവ് വൈക്കോ അടക്കമുള്ളവര്‍ കൈക്കൊള്ളുന്ന നിലപാട്‌ ഏറെ വേദനാ ജനകവും നിഷേധാത്മകവുമാണു. കേരളത്തിലെ ജനങ്ങള്‍ക്ക്‌ എന്തു സംഭവിച്ചാലും തരക്കേടില്ല, തമിഴ്‌ നാടിന് വെള്ളം മാത്രം കിട്ടിയാല്‍ മതിയെന്ന നിലപാടിന് ഒരിക്കലും അംഗികരിക്കാന്‍ സാധ്യമല്ല. തമിഴ്‌ നാടിന് കേരളത്തില്‍ നിന്നുള്ള ഒരു നദിയിലെ വെള്ളം മുഴുവന്‍ കൊടുത്തിട്ടും ആ സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് ജീവ ഹാനി സംഭവിക്കാവുന്ന രീതിയിലേയ്ക്ക്‌ ഡാമിന്റെ സ്ഥിതി അപകടത്തില്‍ ആയിട്ടു പോലും അത്‌ അംഗീകരി ക്കാത്ത നിഷേധാത്മക നിലപാടാണ്‌ തമിഴ്‌ നാട്‌ കൈ ക്കൊണ്ടിട്ടുള്ളത്‌.മാത്രമല്ല കടുത്ത പ്രാദേശികവാദം ആളിക്കത്തിച്ച് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം തകര്‍ക്കാനാണു വൈക്കോയെ പൊലുള്ള തീവ്രപ്രാദ്ശിക വാദം വെച്ച് പുലര്‍ത്തുന്നവര്‍ ശ്രമിക്കുന്നത്.

കേരളത്തിന് പരമ പ്രധാനം കേരളത്തിലെ ജനങ്ങളുടെ ജീവനാണ്‌. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിത ത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒന്നിനേയും അംഗീകരിക്കാനുള്ള ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കോ സര്‍ക്കാറിനോ ഇല്ല. കേരളത്തിലെ ജനങ്ങള്‍ക്ക്‌ ദോഷ കരമായ യാതൊന്നും കേരള സര്‍ക്കാര്‍ കൈ ക്കൊള്ളില്ലായെന്ന ഉത്തമ ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്‌. കേരള സര്‍ക്കാര്‍ എടുത്തിട്ടുള്ള പല നിലപാടുകളും ധീരവും പ്രശംസ നീയവുമാണ്‌.

മുല്ലപ്പെരിയാര്‍ അണ ക്കെട്ട്‌ തകരുന്ന സ്ഥിതി യുണ്ടായാല്‍ ഫലം ഭയാനക മായിരിക്കും. മുല്ലപ്പെരിയാര്‍ അണ ക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണ ക്കെട്ടിന് കഴിയില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തത്തിന് ഇരയാകുന്നത്‌ ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ പത്തനംതിട്ട തുടങ്ങിയ ജില്ലകളാണ്‌. അതു കൊണ്ടു തന്നെ ഈ പ്രശ്നത്തില്‍ വളരെ ഗൗരവമേറിയ നിലപാടുകളാണ്‌ സര്‍ക്കാറിന് സ്വീകരിക്കാനുള്ളത്‌. വെറും ജാഗ്രതാ നിര്‍ദ്ദേശം മാത്രം കൊടുത്താല്‍ പോരാ. വന്‍ ദുരന്തം മുന്നില്‍ കണ്ടു കൊണ്ടുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സംരക്ഷണം ഉറപ്പു വരുത്തണം.പുതിയ അണക്കെട്ട് നിര്‍മ്മിക്കാനും ജനങളുടെ ജീവനും സ്വത്തിന്നും സം‌രക്ഷണം കൊടുക്കാനും സര്‍ക്കാറിനുള്ള ബാധ്യത നിറവേറ്റിയെ മതിയാകൂ.

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തീവ്രവാദികളെ സഹായിക്കാനും വികസനത്തെ തുരങ്കം വെക്കാനുമുള്ള മാധ്യമ – യു. ഡി. എഫ്. ശ്രമം തകര്ക്കണം

May 12th, 2010

കിനാലൂരിലെ സംഭവങ്ങള്‍ കേരള ജനത വളരെ ഗൗരവമായി കാണണം. തീവ്രവാദികളെയും സാമൂഹ്യ വിരുദ്ധരെയും കൂട്ടു പിടിച്ച് മത മൗലിക വാദികളും വികസന വിരുദ്ധരും രാജ്യം നശിച്ചാലും തങ്ങളുടെ മാധ്യമം മാത്രം വളരണമെന്ന് ആഗ്രഹി ക്കുന്നവരും കൂടി രാജ്യ ദ്രോഹ പരമായ പ്രവര്ത്തനം നടത്തുമ്പോള്‍ അതിന് അനുകൂലമായ നിലപാട് സ്വികരിച്ച് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള യു. ഡി. എഫ്. ശ്രമം അപകട കരമാണ്. കോണ്ഗ്രസ്സും ത്രിണമുല്‍ കോണ്ഗ്രസ്സും ഇടതു പക്ഷ സര്ക്കാറിനെ ക്ഷീണിപ്പിക്കാനും വ്യവസായങ്ങള്‍ വരുന്നത് തടയാനും വേണ്ടി പശ്ചിമ ബംഗാളില്‍ മാവോയിസ്റ്റുകളെ കൂട്ടു പിടിച്ച് കളിച്ച കളിയാണു മാവോയിസ്റ്റുകളെ ശക്തി പ്പെടുത്തിയതും രാജ്യത്തിന് തന്നെ വന്‍ ഭീഷണി യായി തീരാന്‍ ഇടയാക്കിയതും. ഇതൊന്നും മറക്കരുത്. തീവ്രവാദികള്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന കേരളത്തില്‍ തീവ്രവാദികളെ സഹായിക്കുന്ന തരത്തില്‍ യു. ഡി. എഫ്. എടുക്കുന്ന നിലപാട് ഈ രാജ്യത്തെ അത്യന്തം ഗുരുതരമായ അവസ്ഥ യിലേക്കാണ് എത്തിക്കുക.

എല്‍. ഡി. എഫ്. സര്ക്കാര്‍ ചെയ്ത കുറ്റമെന്താണ്?

എല്‍. ഡി. എഫ്. സര്ക്കാര്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത കിനാലൂരില്‍ കേരള ചെറുകിട വ്യവസായ വികസന കോര്പറേഷന്റെ കൈവശമുള്ള സ്ഥലത്ത് ഒരു വ്യവസായ പാര്ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത് വലിയ കുറ്റമാണോ?

1995ല്‍ കേന്ദ്ര സര്ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയതാണ് ഭൂമി. 15 വര്ഷമായി ഭൂമി വിനിയോഗി ക്കപ്പെട്ടിട്ടില്ല.

30 ഏക്കര്‍ പി. ടി. ഉഷാ സ്കൂളിന് നല്കി. ബാക്കി സ്ഥലത്ത് മലേഷ്യന്‍ കമ്പനിയുമായി യോജിച്ച് വ്യവസായ പാര്ക്ക് സ്ഥാപിക്കാന്‍ ധാരണയായി.

ബഹുരാഷ്ട്ര കുത്തകയെ സഹായിക്കുന്നു വെന്നായിരുന്നു അന്നത്തെ ആരോപണം. ആഗോള സാമ്പത്തിക മാന്ദ്യം കാരണമാണെന്നു പറയുന്നു മലേഷ്യക്കാര്‍ പിറകോട്ടു പോയി.

എങ്കിലും വ്യവസായ സംരംഭം വഴിമുട്ടാന്‍ എല്‍. ഡി. എഫ്. സര്ക്കാര്‍ അനുവദിച്ചില്ല. ചെറുകിട വ്യവസായികള്‍ സന്നദ്ധതയോടെ രംഗത്തെത്തി. മുപ്പതിലധികം ചെരിപ്പ് വ്യവസായ യൂണിറ്റുകള്‍ അവിടെ അനുവദിക്കാന്‍ തീരുമാനിച്ചു. 5000 പേര്ക്ക് ഇതു മൂലം തൊഴില്‍ ലഭിക്കും. കൂടുതല്‍ വ്യവസായികളെ ഇനിയും ആകര്ഷിക്കാന്‍ കഴിയും. അതിനുള്ള പശ്ചാത്തല സൌകര്യം ഒരുക്കണം.

അതിനാണ് ജനങ്ങളുടെ സഹകരണത്തോടെ ശ്രമിച്ചു വരുന്നത്. കോഴിക്കോട്ടു നിന്ന് കിനാലൂര്‍ വരെ 28 കിലോ മീറ്റര്‍ നാലു വരിപ്പാത നിര്മിക്കണം. 20 മീറ്ററാണ് പാതയുടെ വീതി. ഇതിന് കുറച്ച് സ്ഥലം വേണം. പ്രാഥമിക സര്‍വേ നടന്നാലേ വ്യക്തമായ ചിത്രം ലഭിക്കൂ.

കോഴിക്കോട് കലക്ടര്‍ മുന്കൈ എടുത്ത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. വ്യവസായ മന്ത്രി പങ്കെടുത്തു. രാഷ്ട്രീയ പാര്ട്ടികളുടെ പ്രതിനിധികളെ വിളിച്ചു ചേര്ത്തു. കോണ്‍ഗ്രസിനു വേണ്ടി സ്ഥലം എം. പി. എം. കെ. രാഘവന്‍ പങ്കെടുത്തു. റോഡ് പണിയാന്‍ ധാരണയായി. റോഡിനു വേണ്ടി സ്ഥലം എടുക്കുമ്പോള്‍ ന്യായമായ വില ഉടമയ്ക്ക് നല്കുമെന്ന് ഉറപ്പു നല്കി. വീട് നഷ്ടപ്പെടു ന്നവര്ക്ക് വീടു വയ്ക്കാനുള്ള സ്ഥലം സൌജന്യമായി നല്കുമെന്നും, അവരെ ബോധ്യപ്പെടുത്തി.

വീടും ഭൂമിയും വിട്ടു നല്കുന്നവര്ക്ക് ന്യായ വിലയ്ക്കു പുറമെ വ്യവസായത്തില്‍ അനുയോജ്യമായ ജോലിയും ഉറപ്പു വരുത്തി. സ്ഥലം ഉടമകളില്‍ ബഹു ഭൂരിപക്ഷം പേരും സ്ഥലം പൂര്ണ മനസ്സോടെ വിട്ടു കൊടുക്കാന്‍ തയ്യാറായി. മാത്രമല്ല, വ്യവസായ പാര്ക്കിന് സ്വാഗതം ഓതിക്കൊണ്ട് വീടിനു മുമ്പില്‍ ബോര്ഡു വച്ചു.

11 തവണ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചാണ് ധാരണ യുണ്ടാക്കിയത്. ഈ സാഹചര്യ ത്തിലാണ് റോഡിന് സ്ഥലം സര്‍വേ ചെയ്യാന്‍ ആര്‍. ഡി. ഒ. യുടെ നേതൃത്വത്തില്‍ സര്‍വേ ഉദ്യോഗസ്ഥരും, റവന്യൂ അധികാരികളും സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥരെ തടയുന്നതിനും അവര്ക്ക് സംരക്ഷണം നല്കാന്‍ ബാധ്യതപ്പെട്ട പൊലീസ് മേധാവികളെ ക്രൂരമായി ആക്രമിക്കാനും ഒരു സംഘം ഗൂഢാലോചന നടത്തി.

ഉപരോധം സൃഷ്ടിക്കാന്‍ സ്ത്രീകളെയും കുട്ടികളെയും മുമ്പില്‍ നിര്ത്തി. ഇതാണ് നന്ദിഗ്രാമിലും ചെയ്തത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സോളിഡാരിറ്റി (ജമാ അത്തെ ഇസ്ലാമിയുടെ പോഷക സംഘടന) എസ. ഡി. പി. ഐ. തുടങ്ങിയ പാര്‍ട്ടി കളുടെയും സംഘടന കളുടെയും ഏതാനും പ്രവര്ത്തകരാണ് രംഗത്തു വന്നത്.

വലത് – ഇടത് തീവ്രവാദികള്‍ തികഞ്ഞ യോജിപ്പോടെയാണ് വ്യവസായ സംരംഭം തടയാന്‍ ഒരുങ്ങി പുറപ്പെട്ടത്. ഭീകര പ്രവര്ത്തന പാരമ്പര്യമുള്ള ചില ഗ്രൂപ്പുകള്ക്കും പങ്കാളിത്ത മുണ്ടെന്ന് വിവരമുണ്ട്. ചാണകം കലക്കിയ വെള്ളത്തില്‍ ചൂലു മുക്കി പൊലീസിനെ അടിക്കുന്ന സമര മുറ മുമ്പ് കേട്ടു കേള്വി യില്ലാത്ത താണെങ്കിലും അതും പ്രയോഗിച്ചു. ചാണകം വാരി പൊലീസിനു നേരെ എറിഞ്ഞു.

പിന്നെ കല്ലേറാ ണുണ്ടായത്. കല്ല് മുന്കൂട്ടി ശേഖരിച്ചു വച്ചിരുന്നു. മാതൃഭൂമി ലേഖകന്‍ സംഭവത്തെ പ്പറ്റി എഴുതിയ തിങ്ങനെയാണ്: “സമരക്കരെ അറസ്റ്റു ചെയ്ത് നീക്കാന്‍ ശ്രമിക്കു ന്നതിനി ടെയാണ് സംഘര്ഷ മുണ്ടായത്. പ്രകടന മായെത്തിയ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് സര്‍വേ തടഞ്ഞു. തുടര്ന്ന് പൊലീസ് ഇവരോട് അറസ്റ്റു വരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൊലീസി നെതിരെ ചാണകമേറുണ്ടായി.

അതോടെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചു. പ്രകോപിതരായ സമരക്കാര്‍ പ്രതിരോധിച്ചു നിന്നു. ഏറെ നേരം ഉന്തും തള്ളുമുണ്ടായി. അതിനിടെയാണ് പൊലീസി നെതിരെ കല്ലേറ് വന്നത്. തുടര്ന്ന് പൊലീസ് ലാത്തി വീശി. ശക്തമായ കല്ലേറാ ണുണ്ടായത്. ഇതില്‍ ഡി. വൈ. എസ്. പി. അടക്കം 25 പൊലീസു കാര്ക്ക് സാരമായി പരിക്കേറ്റതോടെ മുന്നില്‍ കണ്ടവരെയെല്ലാം അവര്‍ ക്രൂരമായി മര്ദിച്ചു”. ഈ റിപ്പോര്ട്ട് വായിക്കുന്ന ഏതൊരാള്ക്കും പൊലീസ് അസാമാന്യമായ സംയമനം പാലിച്ചെന്നു വ്യക്തമാകും.

കല്ലേറില്‍ പരിക്കേറ്റ 44 പൊലീസുകാരെ ആശുപത്രി യിലെത്തിച്ചു എന്നാണ് മറ്റൊരു പത്രം റിപ്പോര്ട്ട് ചെയ്തത്. യഥാര്ഥത്തില്‍ അവിടെ നടന്നത് നിയമ പാലകരായ പൊലീസിനു നേരെയുള്ള യുദ്ധമായിരുന്നു. പൊലീസ് ആത്മ രക്ഷാര്‍ത്ഥ മായാണ് ചെറിയ തോതില്‍ ബല പ്രയോഗം നടത്തിയതെന്ന് വ്യക്തം.

കേരളം ആര് ഭരിച്ചാലും ഇവിടെ വ്യവസായം വേണം. അത് തടസ്സ പ്പെടുത്തുന്നത് രാജ്യ ദ്രോഹമാണ്. സാമൂഹ്യ ദ്രോഹമാണ്. അത് മനസ്സിലാക്കി സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്തണം. അതിന് യുവാക്കള്‍ മുന്കൈ യെടുക്കണം. കിനാലൂരില്‍ സര്‍വേ തടഞ്ഞവരെ രംഗത്തു നിന്നു മാറ്റി അഞ്ചു കിലോമീറ്റര്‍ സര്‍വേ പൂര്ത്തി യാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്ട്ടു ചെയ്തിട്ടുണ്ട്.

സര്‍വേ തുടങ്ങണം. വ്യവസായ പാര്ക്ക് വരണം. പൊലീസിനെ നിര്‍വീര്യ മാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ ഭരണം നടത്തുന്ന കോണ്ഗ്രസും ഇത്തരം വികസന വിരുദ്ധ പ്രവര്ത്ത നങ്ങള്ക്ക് പിന്തുണ നല്കുന്നത് അവര്ക്ക് ദോഷമായി ഭവിക്കുമെന്ന് ഓര്ക്കുന്നത് നല്ലതാണ്. കേരളത്തിലെ വ്യവസായ സംരംഭങ്ങളെ തടയാന്‍ ആരെയും അനുവദിച്ചു കൂടാ. തീവ്രവാദികളെ മാത്രമല്ല അവരെ സഹായി ക്കുന്നവരേയും കേരള ജനത വെച്ചു പൊറുപ്പിക്കില്ല.

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക: ,

5 അഭിപ്രായങ്ങള്‍ »

യൂസേഴ്‌സ് ഫീ – ഗള്‍ഫ് മലയാളികള്‍ ശക്തമായി ചെറുക്കണം

May 11th, 2010

trivandrum-airportതിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു എന്ന വാര്‍ത്ത ഞെട്ടലോടു കൂടിയാണു ഗള്‍ഫ് മലയാളികള്‍ കേട്ടത്. അന്താരാഷ്ട്ര ടെര്‍മിനല്‍ വഴി വിദേശത്തു പോകുകയും വിദേശത്തു നിന്ന് വരുകയും ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് 775 രൂപ വീതം ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അഭ്യന്തര യാത്രക്കാര്‍ക്ക് ഫിസില്ല.

സാമ്പത്തിക പ്രതിസന്ധിയും മറ്റു പല തരത്തിലുള്ള പ്രയാസങ്ങളും അനുഭവിക്കുന്ന ഗള്‍ഫ് മലയാളികളെ വീണ്ടും ബുദ്ധിമുട്ടിക്കുകയാണ് യുസേഴ്സ് ഫീ കൊണ്ടു വരുന്നതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. പ്രവാസികളുടെ നിരവധി കാലത്തെ പരിശ്രമം കൊണ്ടാണു കോഴിക്കോട്ടെയും നെടുമ്പശ്ശേരിയിലെയും യുസേഴ്സ് ഫീ എടുത്ത് കളഞ്ഞത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ശക്തമായി ചെറുക്കാന്‍ ഗള്‍ഫ് മലയാളികള്‍ ഒന്നടങ്കം രംഗത്ത് വരണം‍.

gulf-workers

സാമ്പത്തിക പ്രതിസന്ധി മൂലം ദുരിതത്തിലായ ഗള്‍ഫ്‌ മലയാളികള്‍

തിരുനന്തപുരത്തെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്ന ദിവസം മുതല്‍ ഇത് പ്രാബല്യ ത്തിലാകുമെന്നാണു സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്. ടെര്‍മിനല്‍ നിര്‍മിക്കുന്നതിന് 289 കോടിരൂപ ചെലവു വരുമെന്ന് എയര്‍പോര്‍ട്ട് വികസന അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പ്രകാരമാണ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്. ഇന്ത്യാ മഹാരാജ്യത്ത് കോടി ക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പും ധൂര്‍ത്തുമാണു ദിവസവും നടക്കുന്നത്. എന്നിട്ടാണു ലക്ഷ ക്കണക്കിന് പാവപ്പെട്ട മലയാളികള്‍ ഉപജീവനത്തിന് ജോലി തേടി പോകാന്‍ ഉപയോഗിക്കുന്ന ഈ വിമാന ത്താവളത്തില്‍ യുസേഴ്സ് ഫീ ഏര്‍പ്പെടുത്തി അവരുടെ കഞ്ഞി കുടി മുട്ടിക്കാന്‍ ശ്രമിക്കുന്നത്. കേരളം ഒറ്റക്കെട്ടായി ഈ അനീതിക്കെതിരെ മുന്നോട്ട് വരണം.

ഗള്‍ഫ് മലയാളികളുടെ 35 – 40 വര്‍ഷത്തെ അധ്വാനം കൊണ്ട് കേരളത്തിന്റെ ‍ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച വളരെ വലുതാണ്. ഇതൊക്കെ മറന്ന്, രാജ്യത്തിന്റെ സാമൂഹ്യ – സാമ്പത്തിക പുരോഗതിക്കും സ്വന്തം കുടുംബം അല്ലലില്ലാതെ കഴിയുന്നതിനും പൊരി വെയിലത്തും അതി ശൈത്യത്തിലും മറ്റ് പ്രതികൂല കാലാവസ്ഥയിലും വളരെ പ്രയാസപ്പെട്ട് പണിയെടുക്കുന്നവരെ പിഴിഞ്ഞ് പണം സമ്പാദിച്ച്, എയര്‍പോര്‍ട്ടിന് പുതിയ ടെര്‍മിനല്‍ ഉണ്ടാക്കിയ പണം വസൂലാക്കാമെന്ന ആശയം ഏത് തല തിരിഞ്ഞ ഭരണാധികാരിയുടെ തലയില്‍ ഉദിച്ചതായാലും, അത് അംഗികരിച്ച് കൊടുക്കാന്‍ തയ്യാറാകില്ലായെന്ന് ഗള്‍ഫ് മലയാളികളും അവരുടെ കുടുംബങ്ങളും ഒന്നടങ്കം പ്രഖ്യാപിക്കണം.

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സഃ ഇമ്പിച്ചി ബാവ – ഏറനാടിന്റെ വീര പുത്രന്‍; കേരളത്തിന്റെ ധീര നേതാവ്

April 11th, 2010

imbichi-bavaഏറനാടിന്റെ വീര പുത്രന്‍ കേരളത്തിന്റെ ധീര നേതാവ് സഃ ഇമ്പിച്ചി ബാവ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് പതിനഞ്ച് വര്‍ഷം തികയുകയാണു. ആറു പതിറ്റാണ്ടോളം കാലം നീണ്ടു നിന്ന ഉദാത്തമായ പൊതു ജീവിതത്തിന് ഉടമയായിരുന്നു സഃ ഇമ്പിച്ചി ബാവ. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ, ലക്ഷ്യ ബോധവും ആദര്‍ശ ബോധവും സാഹസികതയും സമന്വയിപ്പിച്ച ആ വിപ്ലവ കാരിയുടേ ജീവിതം സദാ കര്‍മ്മ നിരതമായിരുന്നു. മൂല്യ ച്യുതി നിറഞ്ഞു നില്‍ക്കുന്ന ഇന്നത്തെ ഇന്ത്യന്‍ വ്യവസ്ഥയില്‍ ജീവിക്കുന്ന പുതിയ തലമുറക്ക് സഖാവ് ഇമ്പിച്ചി ബാവയില്‍ നിന്ന് വളരെയെറെ പഠിക്കാനുണ്ട്.
 
മലബാര്‍ പ്രദേശത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായിരുന്ന മുസ്ലിം കമ്യൂണിസ്റ്റുകാരില്‍ ഏറ്റവും പ്രമുഖനും പ്രധാനി യുമായിരുന്നു സഖാവ് ഇമ്പിച്ചി ബാവ. ജീവിതാവസാനം വരെ വിപ്ലവ പ്രസ്ഥാന ത്തിന്റെ ചെങ്കൊടി ഉയര്‍ത്തി പിടിച്ച് അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശക്തമായ ചെറുത്ത് നില്‍പ്പും. സാധാരണ ക്കാരന്റെ ആവശ്യങ്ങള്‍ക്കും അവകാശ ങ്ങള്‍ക്കും വേണ്ടി പട നയിക്കുകയും ചെയ്തിട്ടുള്ള സഃ ഇമ്പിച്ചി ബാവ, രാജ്യ സഭ മെമ്പര്‍, ലോക സഭ മെമ്പര്‍, എം. എല്‍. എ., മന്ത്രി എന്നി സ്ഥാനങ്ങളില്‍ ആത്മാര്‍ഥ പ്രവര്‍ത്തനം കാഴ്ച വെച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏത് ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുമ്പോഴും തന്റെ കാലടിക്കു കീഴിലുള്ള മണ്ണില്‍ – ബഹുജന പ്രസ്ഥാനത്തില്‍ തന്നെ അദ്ദേഹം ഉറച്ചു നിന്നു. മന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോള്‍ പോലും ഒരു പ്രക്ഷോഭ കാരിയായിട്ടാണു അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍ വന്നത്. അതാണു ആ മഹാന്റെ സവിശേഷത.
 
ജാതി മത പരിഗണനകള്‍ക്ക് അതീതമായി തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചേരിയില്‍ കാല്‍ ഉറപ്പിച്ച് നില്‍ക്കുമ്പോഴും തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാന ത്തിലേക്ക് മുസ്ലിം സമുദായത്തെ ആകര്‍ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗത്തെ ക്കുറിച്ച് അദ്ദേഹം ചിന്തിച്ചിരുന്നു. മുസ്ലിം സമുദായം കൂടി ഉള്‍ക്കൊള്ളാത്ത ഒരു ഇടതു പക്ഷത്തെയോ ഇടതു പക്ഷത്തിന്റെ ഭാഗമല്ലാത്ത മുസ്ലിം സമുദായത്തെയോ അദ്ദേഹത്തിന് വിഭാവനം ചെയ്യാന്‍ കഴിഞ്ഞില്ല.
 
മന്ത്രിയെന്ന നിലയില്‍ വളരെ വ്യത്യസ്ഥവും പ്രശസ്തവുമായ സേവനമായിരുന്നു സഖാവ് ഇമ്പിച്ചി ബാവയുടെത്. ഐ. എ. എസ്., ഐ. പി. എസ്. ഉദ്യോഗ സ്ഥന്മാരും സാങ്കേതിക വിദഗ്ധരും ബ്യുറോക്രസിയുടെ തലപ്പത്തിരുന്ന് നിയമങ്ങളുടെയും ചട്ടങ്ങളുടെയും നൂലാമാലകള്‍ എടുത്തിട്ട് തടസ്സം സൃഷ്ടിക്കുമ്പോള്‍ അതു കേട്ട് വെറുതെ യിരിക്കുന്ന മന്ത്രി യായിരുന്നില്ല സഃ ഇമ്പിച്ചി ബാവ. നിയമങ്ങളും ചട്ടങ്ങളും തടസ്സം നില്‍ക്കാത്ത വിധം ലക്ഷ്യം കൈവരി ക്കുന്നതില്‍ ഇമ്പിച്ചി ബാവയുടെ നിശ്ചയ ധാര്‍ഢ്യത്തിന് കഴിഞ്ഞു വെന്നതാണു അദ്ദേഹത്തിന്റെ വിജയ രഹസ്യം. പലരും മന്ത്രി മാരായിരുന്നു വെങ്കിലും യഥാര്‍ത്ഥ മന്ത്രി വകുപ്പ് സിക്രട്ടറി മാരായിരുന്നു. എന്നാല്‍ ഇമ്പിച്ചി ബാവ യഥാര്‍ത്ഥ മന്ത്രി തന്നെ യായിരുന്നു.
 
നല്ലൊരു ഭരണാധി കാരിയെന്ന നിലയില്‍ സഖാവ് ഇമ്പിച്ചി ബാവ ഏറെ പ്രശസ്തി നേടിയിരുന്നു. ട്രാന്‍സ്പോര്‍ട്ട് മന്ത്രി യായിരിക്കെ തന്റെ ഭരണ പാടവം അദ്ദേഹം തെളിയിച്ചു. തീരുമാനം എടുക്കുന്നതിലും നടപ്പാക്കുന്നതിലും സഖാവ് പ്രകടിപ്പിച്ചിരുന്ന കഴിവ് അത്ഭുത കരമായിരു ന്നുവെന്ന് ഏവര്‍ക്കും അറിയാ വുന്നതാണു. പൊന്നാനിയില്‍ സ്കുളുകളും കോളേജുകളും ഉണ്ടാക്കുന്നതിനും, യാത്രാ സൗകര്യം മെച്ചപ്പെ ടുത്തുന്നതിനും, ട്രാന്‍സ്പോര്‍ട്ട് ഡിപ്പോ തുറക്കുന്നതിനും, ആരോഗ്യ രംഗം പരിപോഷി പ്പിക്കുന്നതിനും, പൊന്നാനി പോര്‍ട്ട് വികസിപ്പി ക്കുന്നതിനും, സാധാരണ ക്കാരന്റെ ദൈനം ദിന ആവശ്യങ്ങള്‍ക്കും സഖാവ് പ്രത്യേക താല്പര്യമാണു എടുത്തിരുന്നത്. അതു കൊണ്ടു തന്നെയാണു സഖാവ് ഇമ്പിച്ചി ബാവക്ക് പൊന്നാനി സുല്‍ത്താന്‍ എന്ന ഓമനപ്പേര്‍ നാട്ടുകാര്‍ സ്നേഹ പൂര്‍‌വ്വം നല്‍കിയതും. എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം പൊന്നാനിയുടെ സുല്‍ത്താന്‍ തന്നെയായിരുന്നു.
 
നര്‍മ്മ രസം തുളുമ്പുന്ന സംഭാഷണം പോലെ സരളവും ആശയ സമ്പുഷ്ടവു മായിരുന്നു സഖാവിന്റെ പ്രസംഗങ്ങളും. പാട്ടുകളും തമാശയുമായി മണിക്കൂറു കളോളം യാതൊരു മുഷിപ്പും കൂടാതെ സദസ്സിനെ പിടിച്ചി രുത്താനുള്ള കഴിവ് അപാരമായിരുന്നു.
 
തല ഉയര്‍ത്തി പ്പിടിച്ച് ഒന്നിനേയും കൂസാതെയുള്ള സഖാവിന്റെ നടത്തമുണ്ടല്ലോ… അത് മലയാളിയുടെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞു പോകില്ല…
 
നര്‍മ്മ രസത്തില്‍ ചാലിച്ച ആ സംഭാഷണങ്ങളും പ്രസംഗങ്ങളും ഇപ്പോഴും മലയാളികളുടെ കാതുകളില്‍ മുഴങ്ങുന്നുണ്ടാകും… ലാല്‍ സലാം സഖാവെ…
 
നാരായണന്‍ വെളിയംകോട്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കന്‍ ദാസന്മാര്‍ ഭരണാധി കാരികളാകുന്നത് ഇന്ത്യക്ക് ഹാനികരം

March 17th, 2010

കഴിഞ്ഞ യു.പി.എ. ഭരണ കാലത്ത് ഏറെ ഒച്ചപ്പാടു ണ്ടാക്കിയ തായിരുന്നു ആണവ കരാര്‍. ഇന്ത്യയുടെ പരമാധി കാരത്തിനും ആണവ നയത്തിനും കോട്ടം തട്ടുന്ന നിരവധി കാര്യങ്ങള്‍ പ്രത്യക്ഷത്തിലും പരോക്ഷമായും ഉള്ള ആ കരാറിനെതിരെ ശക്തമായ നിലപാടാണ് ഇടതുപക്ഷ കക്ഷികളും ഒരു വിഭാഗം ശാസ്ത്രജ്ഞന്മാരും എടുത്തത്. ബി.ജെ.പി. യെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ യു.പി.എ. സര്‍ക്കാറിനെ പുറത്തു നിന്നും പിന്താങ്ങിയിരുന്ന സി.പി.ഐ.എം. അടക്കം ഉള്ള ഇടതു പക്ഷം ഈ കരാറിനെതിരെ ശക്തമായ നിലാ‍പാടാണ് എടുത്തത്. ഇതിന്റെ ഭാഗമായി പാര്‍ലിമെന്റി നകത്തും പുറത്തും പ്രക്ഷോഭ പരിപാടികളും ബോധ വല്‍ക്കരണവും നടത്തി. നിരന്തരമായ താക്കീതുകള്‍ അവഗണിച്ച സര്‍ക്കാറിനുള്ള പിന്തുണ പിന്‍‌വലിച്ചെങ്കിലും, അവസര വാദികളുടെ പിന്തുണയോടെ കോണ്‍ഗ്രസ്സ് നയിക്കുന്ന യു.പി.എ. അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്ക് മുമ്പില്‍ രാജ്യത്തിന്റെ താല്പര്യങ്ങളെ അടിയറവു വെച്ചു കൊണ്ട് ആണവ കരാര്‍ പാസ്സാ‍ക്കി.
 
ആണവ കരാര്‍ ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെയും പരമാധി കാരത്തെയും സ്വാശ്രയ ത്തത്തെയും പണയപ്പെടുത്തുന്നതും, അപകട പ്പെടുത്തുന്നതു മാണെന്ന ഇടതു പക്ഷത്തിന്റെ മുന്നറിയിപ്പ് ഗൗരവമായി എടുക്കാതി രിക്കുകയും പുച്ഛിച്ച് തള്ളുകയും ചെയ്തവര്‍ക്ക് ഏറെക്കുറെ കാര്യങ്ങള്‍ മനസ്സിലായി ക്കൊണ്ടിരിക്കു കയാണിന്ന്.
 
ഈ അടുത്ത സമയത്താണു ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയെ അനുവദിക്കുന്ന ‘എന്‍ഡ് യൂസ് മോണിറ്ററിങ്’ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പു വെച്ചത്. ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങുന്ന ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി മാത്രം ഉപയോഗിക്കുന്നെന്ന് ഉറപ്പു വരുത്താനുള്ളതാണ് ‘എന്‍ഡ് യൂസ് മോണിറ്ററിങ്’ എന്ന പരിശോധനാ സംവിധാനം. അമേരിക്കയില്‍ നിന്ന് ഇന്ത്യ പണം കൊടുത്തു വാങ്ങുന്ന സാധനങ്ങള്‍ എങ്ങനെ നാം ഉപയോഗി ക്കണമെന്ന് അമേരിക്ക പറയും. അമേരിക്കയെ ബോധ്യ പ്പെടുത്തേണ്ട ഉത്തവാദിത്തം ഇന്ത്യക്ക് ഉള്ളതാണു. അത് അവര്‍ തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തുകയും വേണം. ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് സൈനിക കേന്ദ്രങ്ങളിലെത്തി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഏതു സമയവും പരിശോധിക്കാന്‍ കഴിയും. ഇന്ത്യക്ക് അതോടെ പ്രതിരോധ രഹസ്യങ്ങള്‍ ഇല്ലാതാകും – എല്ലാം അമേരിക്കയ്ക്കു മുന്നില്‍ തുറന്നു വെയ്ക്കേണ്ടി വരും. അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങിച്ചുവെന്ന ഒറ്റക്കാരണം കൊണ്ട് എവിടെയും ചാടിക്കയറാനും പരിശോധന നടത്താനും അമേരിക്കക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം. ഇന്ത്യന്‍ പരമാധികാരം അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് മുന്നില്‍ അടിയറ വെയ്ക്കുക തന്നെയാണു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ വിദേശ ശക്തികളെ അനുവദിക്കില്ലെന്ന പ്രധാന മന്ത്രിയുടെ ഉറപ്പ് വെറും പാഴ്വാക്കായി തീര്‍ന്നിരിക്കുന്നു.
 
ആണവ ക്കരാറിന്റെ പേരില്‍ അമേരിക്ക ഇന്ത്യയെ വിരട്ടി കാര്യങ്ങള്‍ നേടുകയാണു. സ്വന്തം താല്‍പര്യങ്ങള്‍ സം‌രക്ഷിക്കാന്‍ മറ്റു രാജ്യങ്ങളുടെ മേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദങ്ങളും വിലപേശലും അധിനിവേശവും ആര്‍ക്കും മനസ്സിലാ ക്കാവുന്നതേയുള്ളു. അത് കാലാകാലമായി തുടര്‍ന്ന് പോരുന്നതുമാണു. എന്നാല്‍ ഇന്ത്യ സ്വന്തം താല്‍പര്യങ്ങളും പരമാധികാരവും അമേരിക്കയുടെ കാല്‍ച്ചുവട്ടില്‍ കാണിക്ക വെച്ച് ഓച്ഛാനിച്ച് നില്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുടെ അഹങ്കാരത്തിന് മുന്നില്‍ അടിയറവ് പറയുന്നത് ലജ്ജാകരമാണു. ഇന്ത്യന്‍ ജനതയുടെ അഭിമാനത്തിന് ഏല്‍ക്കുന്ന മഹാക്ഷതമാണിത്.
 
ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കന്‍ തീരുമാനിച്ചതും എന്നാല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി വെച്ചതുമായ ആണവ ബാധ്യതാ ബില്‍ ഇന്ത്യയിലെ ജന ലക്ഷങ്ങളുടെ താല്‍പര്യങ്ങളെ പാടെ ഹനിക്കുന്നതും അമേരിക്കയിലെ ആണവ വ്യവസായികളുടെ താല്‍പര്യങ്ങളെ മാത്രം സംരക്ഷിക്കുന്നതുമാണ്.
 
ഇന്ത്യ – അമേരിക്ക ആണവ സഹകരണ കരാറിന്റെ ഭാഗമാണിത്. ആണവ ക്കരാര്‍ ഒപ്പ് വെയ്ക്കുമ്പോള്‍ മറച്ച് വെച്ചിട്ടുള ഒരോരോ നിബന്ധനകള്‍ ആണവ ക്കരാര്‍ നടപ്പാക്കുന്നതിന്ന് മുമ്പായി ഇന്ത്യയെ ക്കൊണ്ട് അംഗികരി പ്പിക്കാനാണു അമേരിക്ക ശ്രമിക്കുന്നത്. ഇതൊക്കെ വാക്കാല്‍ ഇന്ത്യന്‍ ഭരണാധി കാരികള്‍ അംഗികരി ച്ചിട്ടുള്ളതും ഇന്ത്യന്‍ ജനങ്ങളോട് മറച്ച് വെച്ചിട്ടുള്ളതുമാണു.
 
ഇന്ത്യന്‍ ജനതയുടെ സുരക്ഷ അപകടത്തിലാക്കി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുപിഎ സര്‍ക്കാരിന്റെ വ്യഗ്രത. അപകട കരമായ രാസ വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായങ്ങള്‍, ആണവോര്‍ജ ഉല്‍പ്പാദനം എന്നിവയുടെ ഭാഗമായി അപകടങ്ങ ളുണ്ടാകുമ്പോള്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ പോകാനുള്ള പൌരന്റെ അവകാശം ഇല്ലാതാക്കു ന്നതാണ് ഈ സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ളിയര്‍ ഡാമേജസ് ബില്‍ (ആണവഅപകട ബാധ്യതാ ബില്‍)
 
റിയാക്ടര്‍ വിതരണം ചെയ്തയാളെ സംരക്ഷി ക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ കളെന്നാണു പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നൊക്കെ മനസ്സിലാകുന്നത്. ആണവ റിയാക്ടര്‍ നിര്‍മിച്ച ഘട്ടത്തിലുള്ള എന്തെങ്കിലും പിഴവു കാരണം ആണവ അപകടമുണ്ടായി ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചാലും റിയാക്ടര്‍ വിതരണം ചെയ്ത കമ്പനി നഷ്ട പരിഹാരം നല്‍കേണ്ട തില്ലയെന്നത് അംഗികരിക്കാന്‍ ഒരു ജനാധിപത്യ രാജ്യത്തില്‍ ആര്‍ക്കെങ്കിലും കഴിയുമോ? എല്ലാ ഉത്തരവാദിത്തവും ഇന്ത്യയില്‍ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്റെ ചുമലില്‍ കെട്ടി വെക്കാന്‍ ശ്രമിക്കുന്നത് കടുത്ത രാജ്യദ്രോഹമാണു. നഷ്ട പരിഹാര ത്തുക മൊത്തം ബാധ്യതയായി പരമാവധി 2200 കോടി രൂപയാണെന്നാണു നിശ്ചയിച്ചിട്ടുള്ളത്. ഈ തുക കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരിനുള്ളതാണു. നഷ്ട പരിഹാര തുകയുടെ പരിധി 2200 കോടി രൂപയെന്ന് നിശ്ചയിച്ചതും ജന വിരുദ്ധമാണ്. നഷ്ടത്തിന്റെ വ്യപ്തിയെ പറ്റി അറിയാതെ എങ്ങിനെയാണു നഷ്ട പരിഹാര തുക നിശ്ചയിക്കുക.
 
ആണവ റിയക്ടര്‍ ഉണ്ടാക്കുന്നത് അമേരിക്ക പണം വാങ്ങുന്നതും ലാഭം കൊയ്യുന്നതും അമേരിക്ക, അപകടം ഉണ്ടായാല്‍ മരിക്കുന്നത് ഇന്ത്യക്കാര്‍, നഷ്ട പരിഹാരം കൊടുക്കേണ്ടത് ഇന്ത്യക്കാരന്‍ കൊടുക്കുന്ന നികുതി പണത്തില്‍ നിന്ന്, ഇത് എന്തൊരു രാജ്യ നീതി.
 
ആണവ അപകടങ്ങളുടെ വ്യാപ്തിയും ഭീകരതയും പ്രവചനാ തീതമാണ്. ചെറിയ ഒരു അശ്രദ്ധ പോലും ഒരു പ്രദേശത്തെ മുഴുവന്‍ വിനാശത്തിന്റെ പടു കുഴിയിലേക്ക് തള്ളിയിടുവാന്‍ മാത്രം വിനാശകരമാണ്. അതിനാല്‍ തന്നെ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്ക് ഉത്തരവാദി ത്ത്വത്തില്‍ നിന്നും ഒഴിവാകുവാന്‍ ആകില്ല. എന്നാല്‍ ഈ ഉത്തരവാദി ത്വത്തിന്റെ ഭാരം കമ്പനിയില്‍ നിന്നും പരമാവധി ഒഴിവാക്കുന്ന വിധത്തിലും അപകടങ്ങള്‍ സംഭവിച്ചാല്‍ തന്നെ നല്‍കേണ്ട നഷ്ട പരിഹാരം വളരെ പരിമിത പ്പെടുത്തി ക്കൊണ്ടും ആണ് ഇപ്പോള്‍ കൊണ്ടു വന്നിട്ടുള്ള ബില്‍. ഭോപ്പാല്‍ ദുരന്തവും അതേ തുടര്‍ന്നുണ്ടായ ദീര്‍ഘമായ നിയമ നടപടികളും നമുക്ക് മുമ്പില്‍ ഉണ്ട്.
 
ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ ആരംഭിക്കുവാന്‍ ഇന്നത്തെ സാഹചര്യത്തില്‍ അമേരിക്കയിലെ സ്വകാര്യ കമ്പനികള്‍ ആണ് മുന്നോട്ടു വരിക എന്നതു കൂടെ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ആണവ നിലയത്തിന്റെ നിര്‍മ്മിതിയിലോ പ്രവര്‍ത്തനത്തിലോ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് അവരേക്കാള്‍ ഉത്തരവാദിത്വം ഇന്ത്യക്ക് ആകുന്ന വിധത്തില്‍ ക്രമപ്പെടുത്തുന്ന ഈ ബില്ലില്‍ നഷ്ടപരിഹാര ത്തിനായി പൌരനു കോടതിയെ സമീപിക്കുവാന്‍ ഉള്ള സ്വാതന്ത്രത്തിനും വിലക്കേ ര്‍പ്പെടുത്തുന്നുണ്ട്. സ്വന്തം ജനതയേക്കാള്‍ അമേരിക്കന്‍ കുത്തകകളോട് എത്ര മാത്രം താല്പര്യവും വിധേയത്വവുമാണ് ഈ ഭരണാധി കാരികള്‍ പ്രകടിപ്പി ക്കുന്നതെന്ന് ഈ ഒറ്റ കാര്യത്തില്‍ നിന്നും വ്യക്തം.
 
ലോക കോടീശ്വര പ്പട്ടികയില്‍ അംബാനിമാര്‍ ഇടം‌ പിടിക്കുമ്പോളും അനവധി ആളുകള്‍ ഇതേ ഭൂമിയില്‍ ഒരു നേരത്തെ ആഹാരം കഴിക്കുവാന്‍ പോലും വകയില്ലാതെ പിടഞ്ഞു വീണു മരിക്കുന്നു എന്നതും നാം സ്മരിക്കേണ്ടതുണ്ട്. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ മൂലം കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ യിലേക്ക് നയിക്കപ്പെടുന്നു. അവരെ സംബന്ധി ച്ചേടത്തോളം ആണവ ക്കരാറും അതിന്റെ പുറകിലെ ചരടു വലികളും പെട്ടെന്ന് മനസ്സിലായി എന്നു വരില്ല. ജീവിത തത്രപ്പാടില്‍ നെട്ടോട്ടം ഓടുന്ന അവര്‍ക്ക് പ്രതികരിക്കുവാന്‍ ആയി എന്നും വരില്ല. ഈ പഴുതു മുതലെടുത്തു കൊണ്ടാണ് ഭരണ വര്‍ഗ്ഗം പലപ്പോഴും തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നത്.
 
അമേരിക്കയ്ക്ക് വിധേയ പ്പെടുവാന്‍ സ്വയം നിന്നു കൊടുക്കുന്ന സ്വന്തം ജനതയെ പ്രേരിപ്പിക്കുന്ന ഒരു ഭരണ വര്‍ഗ്ഗം ഇന്ത്യന്‍ ജനാധിപത്യ ത്തിനു ഭൂഷണമാണോ എന്ന ചോദ്യമാണ് ഓരോ രാജ്യ സ്നേഹിയുടെയും മനസ്സില്‍ നിന്നും ഉയരേണ്ടത്.
 
പാര്‍ലിമെന്റില്‍ ഇടതു പക്ഷം ദുര്‍ബല മായതോടെ പ്രതിഷേധ ങ്ങളുടെ ശക്തി കുറഞ്ഞിരിക്കുന്നു. ദാസ്യ വേലയുടെ അടയാള പ്പെടുത്തലുക ളായിരിക്കും വരാനിരിക്കുന്ന ഓരോ ദിനങ്ങളും. പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും ഉള്ള സ്വാതന്ത്ര്യം നാം പ്രയോജന പ്പെടുത്തിയേ പറ്റൂ‍. സ്വാതന്ത്ര്യം നേടി ത്തരുവാന്‍ ജീവന്‍ ബലി കൊടുത്തവര്‍ക്കും വരാന്‍ ഇരിക്കുന്ന തലമുറക്കും വേണ്ടി സ്വന്തം നാടിന്റെ സ്വാതന്ത്ര്യം കാക്കുവാന്‍ വേണ്ടി.
 
നാരായണന്‍ വെളിയംകോട്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല പുരസ്ക്കാരം പത്മശ്രി കെ. രാഘവന്‍ മാസ്റ്റര്‍ക്ക്

March 16th, 2010

raghavan-masterകലാ സാംസ്കാരിക രം‌ഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ദല (ദുബായ് ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ ) ഏര്‍പ്പെടുത്തിയിട്ടുള്ള ‘ദല’ ഏര്‍പ്പെടുത്തിയിട്ടുള്ള ദല പുരസ്ക്കാരത്തിന്ന് പത്മശ്രി കെ രാഘവന്‍ മാസ്റ്റര്‍ അര്‍ഹനായി.സംഗീത രംഗത്തുള്ള സമഗ്ര സംഭാവന പരിഗണിച്ചാണ് ദല അവാര്‍ഡ് കെ. രാഘവന്‍ മാസ്റ്റര്‍ക്ക് നല്‍കുന്നത്. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
 
ഐ. വി. ദാസ് കണ്‍‌‌വീനറും, പി. ഗോവിന്ദന്‍ പിള്ള, കവി എസ്. രമേശന്‍ എന്നിവര്‍ അംഗങ്ങളായിട്ടുള്ള ജഡ്ജിങ് കമ്മറ്റിയാണു അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
 
അറുപതോളം സിനിമകളിലും, നിരവധി നാടകങ്ങളിലുമായി രാഘവന്‍ മാസ്റ്റര്‍ നൂറു കണക്കിന് ഗാനങ്ങള്‍ക്ക് ഈണം പകരുകയും, ആലപിക്കുകയും ചെയ്തിട്ടുണ്ട്. 1939ല്‍ തംബുരു ആര്‍ട്ടിസ്റ്റായി ആകാശ വാണിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച കെ. രാഘവന്‍ മാസ്റ്റര്‍ 1950 ല്‍ കോഴിക്കോട് ആകാശ വാണിയില്‍ എത്തിയ തോടെയാണു സിനിമാ മേഖലയുമായി അടുത്ത് ബന്ധപ്പെടുന്നത്. നിര്‍മ്മാല്യം, പൂജക്കെടുക്കാത്ത പൂക്കള്‍ എന്നി ചിത്രങ്ങളിലെ സംഗിത സംവിധാനത്തിന് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 1981 ല്‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നല്‍കി ആദരിച്ചു. 1998ല്‍ ജെ. സി. ഡാനിയേല്‍ അവാര്‍ഡും, 2008ല്‍ കൈരളി – സ്വരലയ അവാര്‍ഡും മയില്‍ പീലി പുരസ്ക്കാരവും, പത്മശ്രി അവാര്‍ഡും, രാഘവന്‍ മാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്. ഏപ്രില്‍ ആദ്യ വാരത്തില്‍ രാഘവന്‍ മാസ്റ്ററുടെ ജന്മ ദേശമായ തലശ്ശേരിയില്‍ വെച്ച് ദല പുരസ്ക്കാരം സമര്‍പ്പിക്കും.
 
നാരായണന്‍ വെളിയംകോട്
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഈ ബജറ്റ് എരി തീയില്‍ എണ്ണ ഒഴിച്ചു

March 1st, 2010

പതിനഞ്ചാം ലോക് സഭാ തെരഞ്ഞെടുപ്പില്‍ യു. പി. എ. ക്ക് കൂടുതല്‍ സീറ്റ് കിട്ടി വീണ്ടും അധികാരത്തില്‍ വന്നതോടെ ഇന്ത്യയിലെ സാധരണ ക്കാരായ ജനങ്ങളുടെ കഷ്ട കാലം ആരംഭിച്ചു വെന്നും ഈ ജന വിധി ഇന്ത്യന്‍ ജനതക്ക് വല്ലാത്തൊരു തലവിധി യാകുമെന്നും പറഞ്ഞത് അക്ഷരാ ര്‍‌ത്ഥത്തില്‍ ശരിയായി രിക്കുകയാണു‌‌.‍‌ രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പോലും ജനങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസം നല്‍കാനോ ദുര്‍നയ ങ്ങളില്‍ നിന്ന് വ്യതിചലിക്കാനോ തയ്യാറല്ല എന്നാണ് ബജറ്റിലൂടെ യു. പി. എ. പ്രഖ്യാപി ച്ചിരിക്കുന്നത്. ഇത് ജന ദ്രോഹികളുടെ സര്‍ക്കാരാണ് എന്ന പ്രഖ്യാപനമാണ് പ്രണബ് മുഖര്‍ജിയുടെ ബജറ്റ് പ്രസംഗത്തിലൂടെ ‍ തെളിയി ച്ചിരിക്കുന്നത്. സമ്പന്നര്‍ അതി സമ്പന്നരാവുകയും ദരിദ്രര്‍ പരമ ദരിദ്രരാവുകയും ചെയ്യുന്ന പ്രക്രിയക്കാണ് യു. പി. എ. സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്.

സാധാരണ ക്കാര്‍ക്ക്‌ ഇരുട്ടടി യാണെങ്കിലും, കോര്‍പ റേറ്റുകള്‍ക്കും റിയല്‍ എസ്‌റ്റേറ്റു കാര്‍ക്കും വമ്പന്‍ വ്യവസായി കള്‍ക്കും ആഹ്ലാദം നല്‍കുന്ന ബജറ്റാണ്‌ ധന മന്ത്രി പ്രണബ്‌ കുമാര്‍ മുഖര്‍ജി പാര്‍ലിമെന്റില്‍ അവതരി പ്പിച്ചിട്ടുള്ളത്‌. ബഹു ഭൂരിപക്ഷം വരുന്ന ജന സാമാന്യത്തെ മറന്നു കൊണ്ടുള്ള ഈ നടപടി ജന ദ്രോഹ പരമാണു. സര്‍ക്കാറിന്റെ ഇത്തരം ദുഷ്ചെയ്തികള്‍ വെച്ച് പൊറുപ്പിക്കാന്‍ പാടില്ല. ബജറ്റിലെ ജന വിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലി പ്പിക്കാന്‍ ‍രാജ്യത്ത് അതി ശക്തമായ ബഹു ജന മുന്നേറ്റം ഉയര്‍ന്നു വരേണ്ട തായിട്ടുണ്ട്. ഇന്ത്യ മഹാ രാജ്യത്ത് സമ്പന്നര്‍ക്ക് മാത്രമല്ല, ബഹു ഭൂരിപക്ഷം വരുന്ന സാധരണ ക്കാരായവര്ക്കും മാന്യമായി ജീവിക്കാനുള്ള അവസരം സൃഷ്ടിക്കേണ്ടവര്‍ അത് നിഷേധി ക്കുകയാണിന്ന് ചെയ്യുന്നത്. ഇത് നീതികരിക്കാന്‍ ഒരിക്കലും സാധ്യമല്ല. അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണു. ഇത് ഒരു കാരണവശാലും ഇന്ത്യാ രാജ്യത്ത് ഒരിക്കലും അനുവദിക്കാന്‍ പോകുന്നില്ലായെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് കൊള്ളാം.‍

കേരളത്തില്‍ യു. ഡി. എഫിന് കൂടുതല്‍ സീറ്റ് നല്‍കി യതിലൂടെ കേരളം ശിക്ഷിക്ക പ്പെടുകയാണ്. കേന്ദ്രത്തില്‍ കേരളത്തില്‍ നിന്ന് രണ്ടു ക്യാബിനറ്റ് മന്ത്രിമാരും നാലു സഹമന്ത്രി മാരുമുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും തന്നെ സംസ്ഥാന ത്തിന്റെ ആവശ്യങ്ങള്‍ യു. പി. എ. നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിക്കാനോ ശരിയായ നിലപാടെ ടുപ്പിക്കാനോ ഇതു വരെ കഴിയുന്നില്ലായെന്ന് മാത്രമല്ല കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്ക് കൂട്ട് നില്‍ക്കുകയും കേന്ദ്രത്തിന്ന് ഒശാന പാടുക യുമാണിവര്‍ ചെയ്യുന്നത്.

രണ്ടാം യു. പി. എ. ഗവമെന്റിനു വേണ്ടി ധന മന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി വെള്ളിയാഴ്ച അവതരിപ്പിച്ച 2010 -11ലേക്കുള്ള വാര്‍ഷിക ബജറ്റ് രാജ്യം ഇന്ന് നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്നു മാത്രമല്ല, വളര്‍ച്ചയെയും ജന ജീവിതത്തെയും വികസനത്തെയും മുരടിപ്പി ക്കുന്നതുമാണ്. സാധാരണ ജനങ്ങളെ ദുരിതത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയിടുന്നതും സമ്പന്നര്‍ക്കു വേണ്ടി രൂപപ്പെടുത്തി യിട്ടുള്ളതുമാണത്. അസംസ്കൃത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ പുനഃ സ്ഥാപിച്ച ഒറ്റ നിര്‍ദേശം വില ക്കയറ്റത്തിന്റെ തോത് റോക്കറ്റ് വേഗത്തില്‍ ഉയര്‍ത്തുന്നതാണ്. ഡീസല്‍, പെട്രോള്‍ എന്നിവയ്ക്കുള്ള ഏഴര ശതമാനം ഇറക്കുമതി തീരുവയും മറ്റ് പെട്രോളിയം ഉല്‍പ്പന്ന ങ്ങള്‍ക്കുള്ള പത്തു ശതമാനം ഇറക്കുമതി തീരുവയും പുനഃ സ്ഥാപിച്ചിരിക്കുന്നു. 2008ല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വന്‍ തോതില്‍ വര്‍ധിപ്പിച്ചപ്പോള്‍ ഒഴിവാക്കിയ നികുതികള്‍ തിരിച്ചു കൊണ്ടു വന്നതിനു പുറമെ, പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ എക്സൈസ് തീരുവയും ഏര്‍പ്പെടുത്തു കയാണ് ഇപ്പോള്‍. പെട്രോളിയം, ക്രൂഡ്‌ ഓയില്‍ ഉത്‌പന്നങ്ങളുടെ വില വര്‍ധനയിലൂടെ സാധാരണ ജനങ്ങള്‍ക്ക്‌ ആവശ്യമുള്ള സകല സാധനങ്ങള്‍ക്കും വില ഉയരുമെന്ന്‌ ഉറപ്പായി. യാത്ര കൂലിയും വര്‍ദ്ധിക്കും. നിത്യോപ യോഗ സാധനങ്ങളുടെ വിലയും വന്‍ ‌തോതില്‍ വര്‍ദ്ധിക്കും. ബജറ്റിലൂടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന സാധാരണ ക്കാരന്റെ പ്രതീക്ഷയ്‌ക്കാണ്‌ തിരിച്ചടി യേറ്റിരിക്കുന്നത്‌. ഈ ബജറ്റ് യഥാര്‍ത്ഥത്തില്‍ വിലക്കയറ്റം രൂക്ഷമാക്കുകയും സാധാരണക്കാരന്റെ ജീവിതം ദുരിത പൂര്ണ്ണമാക്കുകയും അവന്ന് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി വിശേഷം സംജാത മാക്കുകയും ചെയ്യും. സമ്പന്ന വിഭാഗങ്ങ ളൊഴികെയുള്ള എല്ലാവരുടെയും ജീവിതം‍ കടുത്ത പ്രതിസന്ധിയി ലാണിന്ന്.

സബ്സിഡി സംവിധാനം പൊളിച്ചെ ഴുതണമെന്ന സാമ്പത്തിക സര്‍വേയിലെ നിര്‍ദേശം അക്ഷരം പ്രതി നടപ്പാക്കി ക്കൊണ്ട്, ഭക്ഷ്യ സബ്സിഡിയില്‍ 400 കോടിയിലേറെ രൂപയുടെ കുറവു വരുത്തിയിരിക്കുന്നു. നടപ്പു വര്‍ഷം ചെലവിട്ടതില്‍ നിന്ന് മൂവായിര ത്തിലേറെ കോടി രൂപ കുറച്ചാണ് വരും വര്‍ഷത്തേക്ക് വളം സബ്സിഡിക്ക് നീക്കി വെച്ചിട്ടുള്ളത്. റേഷന്‍ കടകളിലൂടെ സബ്സിഡി നിരക്കില്‍ അവശ്യ സാധനങ്ങള്‍ നല്‍കുന്നത് അവസാനി പ്പിക്കണമെന്നും അര്‍ഹരായവര്‍ക്ക് സബ്സിഡി തുകയുടെ കൂപ്പണ്‍ നല്‍കിയാല്‍ മതിയെന്നുമുള്ള സാമ്പത്തിക സര്‍വേയിലെ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി നടപ്പാക്കാനാണു ധന കാര്യ മന്ത്രി ശ്രമിച്ചിട്ടുള്ളത്. ഇത് സിവില്‍ സപ്ളൈസ് സംവിധാനത്തെയും റേഷന്‍ കടകളെയും ഇല്ലാതാക്കി, പൊതു വിതരണ സമ്പ്രദായത്തെ തകര്ക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മാത്രമല്ല സര്‍ക്കാരിന്റെ ഈ രംഗത്തു നിന്നുള്ള പരിപൂര്‍ണ പിന്മാറ്റം യാഥാര്‍ഥ്യമാ ക്കുന്നതിലേക്കുള്ള നടപടി കൂടിയാണിത്. ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാരു കള്‍ക്കാണ് ചുമതലയെന്ന് ഭീഷണി സ്വരത്തില്‍ ആവര്‍ത്തിച്ചു പറയാറുള്ള യു. പി. എ. നേതൃത്വം ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റ ത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്.

രാജ്യത്തിലെ അറുപത്തിയഞ്ചു ശതമാനം ഉപ ജീവന മാര്‍ഗ്ഗമായി സ്വീകരിച്ചിട്ടുള്ള കാര്‍ഷിക മേഖലയുടെ വളര്‍ച്ച പൂജ്യത്തിലാണു. ‍ഗ്രാമീണ ജനതയെ ക്കുറിച്ച് ഭരണ നേതൃത്വം ആവര്‍ത്തിച്ചു പ്രകടിപ്പിക്കാറുള്ള ആശങ്കയും താല്‍പ്പര്യ വുമൊന്നും ബജറ്റില്‍ പ്രതിഫലിച്ചു കാണുന്നില്ല. കൃഷിയെ അവഗണിച്ചിരിക്കുന്നു. ജല സേചനത്തിന് പരിഗണനയില്ല. ഗ്രാമീണ ജന ജീവിതം മെച്ചപ്പെടുത്തു ന്നതിനുള്ള മൂര്‍ത്തമായ ഒരു പദ്ധതിയും അവതരിപ്പി ക്കുന്നില്ലെന്നതിനു പുറമെ, അതിലേക്കായി മുന്‍കാലങ്ങളില്‍ നീക്കി വെച്ച വിഹിതത്തില്‍ കാലാനുസൃതമായ വര്‍ധന വരുത്തിയിട്ടുമില്ല. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനുള്ളില്‍ എട്ട് ദശലക്ഷം പേര്‍ കാര്‍ഷിക വൃത്തി ഉപേക്ഷിച്ച തായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ദിവസം രണ്ടായിരം പേര്‍ കാര്‍ഷിക വൃത്തിയില്‍ നിന്ന് പിന്‍മാറുന്നത് കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങളും പ്രയാസങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതു കൊണ്ടു തന്നെയാണു. അവധി വ്യാപാരം കാര്‍ഷിക രംഗത്തെ അപ്പാടെ തകര്‍ക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയത്തിന്ന് അവകാശമില്ല,

സാമ്പാത്തീക മാന്ദ്യത്തെ ചെറുക്കാന്‍ വന്‍‍ മതിലു പോലെ നിലയുറപ്പിച്ചിരുന്ന ഇന്ത്യയിലെ പൊതു മേഖല സ്ഥാപനങ്ങള്‍ വിറ്റു തുലക്കാന്‍ പ്രതിജ്ഞയെടുത്ത് യു. പി. എ. സര്‍ക്കാര്‍ മുന്നോട്ട് ‍ പോകുന്നത്. കഴിഞ്ഞ ബജറ്റില്‍ 25,000 കോടിയുടെ പൊതു മേഖലാ ഓഹരി വിറ്റ് കാശാക്കാനാണ് നിര്‍ദേശം വച്ചതെങ്കില്‍ ഇക്കുറി അത് 40,000 കോടി രൂപയുടേതാക്കി വര്‍ധിപ്പി ച്ചിരിക്കുന്നു. ജനങ്ങളെ പിഴിഞ്ഞും പൊതു മുതല്‍ വിറ്റും പണമുണ്ടാക്കു ന്നതാണ് രണ്ടാം യു. പി. എ. സര്‍ക്കാരിന്റെ അജന്‍ഡ എന്ന് ഇതിലൂടെ കൂടുതല്‍ വ്യക്തമാകുന്നു. സാമ്പത്തിക രംഗത്ത് കൂടുതല്‍ ഉദാര വല്‍ക്കരണ ത്തിലേക്കു പോകുന്നതിന്റെ ഭാഗമാണ് കൂടുതല്‍ സ്വകാര്യ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നിര്‍ദേശം. ഇത് ഇന്ത്യയിലെ ദേശ സാല്‍കൃത ബേങ്കുകളുടെ തകര്‍ച്ചക്ക് കാരണമാകുമെന്ന് വിദഗ്ദരുടെ അഭിപ്രായം.

പൊതുവെ സംസ്ഥാനങ്ങളോട് നീതി കാട്ടാത്ത ബജറ്റ് കേരളത്തിന് കടുത്ത നിരാശയാണ് പ്രദാനം ചെയ്യുന്നത്. കേന്ദ്ര പദ്ധതി ച്ചെലവില്‍ 15 ശതമാനം വര്‍ധന വരുത്തുമ്പോള്‍ ആനുപാതിക മായല്ലാതെ സംസ്ഥാന ങ്ങള്‍ക്കുള്ള കേന്ദ്ര സഹായം എട്ടു ശതമാനത്തില്‍ ചുരുക്കി നിര്‍ത്തുന്നു. ആസിയന്‍ കരാര്‍ നടപ്പാക്കുമ്പോള്‍ കേരളത്തി നുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമായി സംസ്ഥാനത്തിനു വേണ്ടി പ്രത്യേക പാക്കേജ് യു. പി. എ. സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ആ പാക്കേജ് വിസ്മരിക്കപ്പെട്ടു. റേഷന്‍ സബ്സിഡി പുനഃ സ്ഥാപിക്കില്ലെന്ന് ഈ ബജറ്റിലൂടെ യു. പി. എ. സര്‍ക്കാര്‍ ഉറപ്പിക്കുകയും ചെയ്തു. കൊച്ചി മെട്രോ റെയില്‍ പോലുള്ള പ്രത്യേക പദ്ധതികള്‍ പരിഗണിക്കപ്പെട്ടില്ല.

സിമന്റിന്‌ വില വര്‍ദ്ധിപ്പിച്ചത്‌ നിര്‍മാണ മേഖലയെയും കാര്യമായി ബാധിക്കും. ഇപ്പോള്‍ തന്നെ മാന്ദ്യത്തിലുള്ള നിര്‍മാണ മേഖലയില്‍ ഈ തീരുമാനത്തോടെ ആ മാന്ദ്യം പൂര്‍ണമാകും. സിമന്റ്, കമ്പി തുടങ്ങിയവയുടെ വിലക്കയറ്റത്തെ തുടര്‍ന്ന് മറ്റുള്ള എല്ലാ കെട്ടിട‍ നിര്‍മ്മാണ സാമഗ്രികളുടെയും വില കൂടും. മാത്രമല്ല സിമന്റിന്ന് ചാക്കിന്ന് ഇരുപത് രൂപയെങ്കിലും കൂടുമെന്നാണു പ്രതിക്ഷിക്കുന്നത്. ഇതോടൊപ്പം കൂലിയിലും വന്‍ വര്‍ദ്ധന വുണ്ടായാല്‍ കെട്ടിട നീര്‍മ്മാണ രംഗം പരിപൂര്‍ണ്ണ സ്തംഭനത്തിലേക്ക് നീങ്ങും. മണലിന്റെ ദൗര്‍ല്ലഭ്യം കൊണ്ട് കെട്ടിട നിര്‍മ്മാണ രംഗം വലിയ പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുന്ന സന്ദര്‍ഭമാ ണിതെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണു.

ഊര്‍ജ മേഖലയ്‌ക്ക് 5130 കോടി ചിലവഴിക്കും. സൗരോര്‍ജ മേഖലയ്‌ക്ക് 1000 കോടി രൂപ വകയിരുത്തി. 2022ഓടെ 20,000 മെഗാവാട്ട്‌ സൗരോര്‍ജ വൈദ്യുതി. ആണവ നിലയങ്ങളെ പ്പറ്റി ഒന്നും തന്നെ പറയാത്തത് അത്ഭുതകരമായി തോന്നുന്നു. പൊതു കടം നിയന്ത്രിക്കാന്‍ ആറ്‌ മാസത്തിനകം നടപടി സ്വീകരിക്കുമെന്നും, വളം സബ്‌സിഡി നേരിട്ട്‌ കര്‍ഷകരില്‍ എത്തിക്കുമെന്നും പറയുന്നത് വെറും വാചക ക്കസര്‍‍ത്തില്‍ കവിഞ്ഞ പ്രാധാന്യമൊന്നും കൊടുക്കേണ്ട ആവശ്യമില്ല. പൊതു മേഖലാ ബാങ്കിങ്‌ മേഖലയിലേക്ക്‌ 16,500 കോടി. പണപ്പെരുപ്പ നിരക്ക്‌ കുറയ്‌ക്കണം. അഞ്ച്‌ സംസ്‌ഥാനങ്ങളില്‍ ഹരിത വിപ്ലവം നടപ്പിലാക്കും. കാര്‍ഷിക മേഖലയില്‍ 3,75,000 കോടി. ഇതിലെല്ലാം കേരളത്തെ പരിപൂര്‍ണ്ണമായി ത്തന്നെ അവഗണിച്ചിരിക്കുന്നു.

തൊഴിലുറപ്പ് പദ്ധതിക്കു പോലും കൂടുതല്‍ തുക മാറ്റി വെയ്ക്കാന്‍ ബജറ്റില്‍ തയ്യാറായിട്ടില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ മുപ്പത്തി ഒമ്പതിനായിരം കോടിയായി രുന്നെങ്കില്‍ ഈ ബജറ്റില്‍ 40,100 കോടിയും ഗ്രാമീണ വികസനത്തിന്‌ 66,100 കോടിയും വകയിരുത്തി. ഇന്ദിരാ ആവാസ്‌ യോജനയ്‌ക്ക് 10,000 കോടി ലഭിക്കും. ദേശീയ സുരക്ഷാ ഫണ്ട്‌ രൂപീകരിക്കും. നഗര വികസനത്തിന്‌ 5,400 കോടിയാണ്‌ വകയിരുത്തി യിട്ടുള്ളത്‌.

ബജറ്റില്‍ കണക്കുകളുടെ കളിയാണെങ്കിലും കാര്‍ഷികമേഖലക്ക് പരിഗണനയില്ല. ഇന്ധന വിലക്കയറ്റം കൊണ്ട് സധാരണക്കാരന്റെ ജീവിതം ദുരിത പൂര്‍ണ്ണമാക്കി. പൊതു വിതരണ സമ്പ്രദായം തകര്‍ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. പൊതു മേഖല സ്ഥാപനങ്ങള്‍ വിറ്റു തുലക്കാന്‍ തീരുമാനിച്ചു. കേരളത്തിന്റെ താല്‍പര്യങ്ങളെ പാടെ അവഗണിച്ചു. സാധാരണക്കാര്‍ക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങള്‍ക്കും വില കൂട്ടി.

പ്രവാസികള്‍ക്ക് യാതൊരു ആനൂകൂല്യങ്ങളും നല്‍കിയി ല്ലായെന്ന് മാത്രമല്ല എയര്‍ ടിക്കറ്റിന്റെ മേല്‍ പത്ത് ശതമാനം സര്‍ച്ചാര്‍ജ്ജ് കൂട്ടി. ഇത് വലിയൊരു ഭാരമാണു പ്രവാസികളുടെ തലയില്‍ കെട്ടി വെച്ചിരിക്കുന്നത്. കലാകാലമായി ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥക്ക് താങ്ങും തണലുമായി നിന്നിരുന്ന പ്രവാസികള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതം കാരണം തിരിച്ച് വന്നു കൊണ്ടിരി ക്കുകയാണു. ഇവരെ പുനരധി വസിപ്പിക്കാന്‍ യാതൊരു വിധ നടപടിയുമില്ല. ഇത് തികച്ചും ജന ജനവിരുദ്ധ ബജറ്റാണു.

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

2 of 5123»|

« Previous Page« Previous « ആയിരം കണ്ണി ഉത്സവത്തിനിടെ ആന “പിണങ്ങി”
Next »Next Page » ദല പുരസ്ക്കാരം പത്മശ്രി കെ. രാഘവന്‍ മാസ്റ്റര്‍ക്ക് »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine