Saturday, April 30th, 2011

എന്‍ഡോസള്‍ഫാന്‍: ഇന്ത്യ തോറ്റു, നീതി ജയിച്ചു

endosulfan-india-epathram

എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷ കീടനാശിനിയെ അനുകൂലിച്ചു കൊണ്ട് സ്റ്റോക്ക് ഹോമിലേക്ക് വിമാനം കയറിയ ഇന്ത്യന്‍ സംഘം ലോകത്തിനു മുമ്പില്‍ നാണം കെട്ടിരിക്കുന്നു.

81 രാജ്യങ്ങളില്‍ നിരോധിച്ച ഈ കീടനാശിനി കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കാസര്‍കോട്ടെ പ്ലാന്റേഷന്‍ തോട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ വഴി തളിച്ച് ദുരിതം വിതച്ചത്. എന്നാല്‍ പതിനാറ് പഠനങ്ങള്‍, നിരവധി ഇരകള്‍ ഇതൊന്നും തെളിവായി സ്വീകരിക്കാന്‍ ഇനിയും തയ്യാറാകാത്ത ഭരണകൂടം ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആവശ്യം കാറ്റില്‍ പറത്തി, ലോക പരിസ്ഥിതി സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ശക്തിയായി വാദിക്കുക മാത്രമല്ല തങ്ങളുടെ ഈ അനീതി നിറഞ്ഞ വാദത്തെ സാധൂകരിക്കുവാനും സമ്മേളനത്തില്‍ എന്‍ഡോ സള്‍ഫാനെതിരെ നടപടി സ്വീകരിക്കാ തിരിക്കുവാനും വേണ്ടി മറ്റു രാജ്യങ്ങളുടെ പിന്തുണ തേടുകയും ചെയ്തിരിക്കുന്നു.

തികച്ചും നിന്ദ്യവും അന്യായവുമായ ഇക്കാര്യത്തിനു വേണ്ടി ഒരു ഭരണകൂടം നിലയുറപ്പിച്ചു എന്നത് തീര്‍ത്തും ദു:ഖകരമായി പ്പോയി.  2001ല്‍ ജൈവ ഘടനയെ ബാധിക്കുന്ന കീടനാശിനികളെ നിയന്ത്രിക്കുവാനും, നിരോധിക്കുവാനും ലക്ഷ്യമിട്ട് ഐക്യ രാഷ്ട്ര സഭയുടെ  കീഴില്‍ സ്റ്റോക്ക് ഹോമില്‍ വെച്ചു തന്നെയാണ് തീരുമാനമെടുത്തത്. എന്നാല്‍ എറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ അന്നു തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. 2006 ല്‍ ഇന്ത്യയും ഈ കരാറില്‍ ഒപ്പു വെച്ചു. ആണവ കരാര്‍ ഒപ്പു വെക്കാന്‍ തിടുക്കം കൂട്ടിയ പോലെ ഇക്കാര്യത്തില്‍ ഇന്ത്യ തിടുക്കം കാട്ടിയില്ല എന്ന കറുത്ത സത്യം ഇതിനോട് ചേര്‍ത്ത് വായിക്കണം.

ആര്‍ക്കു വേണ്ടിയാണ് ഇന്ത്യ ഇക്കാര്യത്തില്‍ ഇത്ര കടും പിടുത്തം കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. ഭൂരിപക്ഷം വരുന്ന രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാനടക്കം 23 മാരക കീടനാശിനിക്കെതിരെ ശക്തമായി രംഗത്ത് വന്നപ്പോള്‍ ഇന്ത്യയും ഗത്യന്തരമില്ലാതെ ഈ സമ്മേളന തീരുമാനം അംഗീകരിക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടാകുകയായിരുന്നു.

കൃഷി മന്ത്രി ശരത് പവാറിന്റെയും മറ്റു ചില മന്ത്രിമാരുടെയും താല്പര്യത്തെ ലോകം അംഗീകരിക്കാതിരുന്നതില്‍ ഇന്ത്യന്‍ ജനത സന്തോഷിക്കുന്നുണ്ടാകും. പ്രത്യേകിച്ച് കാസര്‍കോട്ടെ ദ്രവിച്ചില്ലാതാകുന്ന കുറെ മനുഷ്യര്‍.

ഈ തീരുമാനം വോട്ടിനിടുന്നത് വരെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സംഘത്തിന്റെ നടപടി ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തി. ജനങ്ങള്‍ ജയിച്ചെങ്കിലും ഇന്ത്യ ലോകത്തിനു മുന്നില്‍ തോറ്റിരിക്കുന്നു. ഈ നാണക്കേടിനെ മറക്കാന്‍ നാമിനി എന്തു ചെയ്യും?

സ്ഥാവര  കാര്‍ബണിക മാലിന്യങ്ങളുടെ കൂട്ടത്തില്‍ 23ആമതായി എന്‍ഡോസള്‍ഫാനെയും ഉള്‍പ്പെടുത്തി ലോകമൊട്ടുക്കും നിരൊധിക്കണമെന്നാണ് അന്താരാഷ്ട്ര പോപ്സ് റിവ്യു കമ്മറ്റി സ്റ്റോക് ഹോം കണ്‍വെന്‍ഷനില്‍ കോണ്‍ഫ്രന്‍സ് ഓഫ് പാര്‍ട്ടീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്. പോപ്സ് (POPs – Persistent Organic Pollutants) എന്ന സ്ഥാവര കാര്‍ബണിക മാലിന്യങ്ങള്‍ ഒരിക്കലും പ്രകൃതിയില്‍ ലയിച്ചു ചേരാത്തതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്. വളരെ പെട്ടെന്ന് ജീവികളുടെ കൊഴുപ്പില്‍ അലിഞ്ഞു ചേരുന്ന ഈ ഓര്‍ഗാനല്‍ ക്ലോറിനല്‍ രാസവസ്തു മനുഷ്യ ശരീരത്തില്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ വഴി തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതൊന്നും കണ്ട് മനസ് അലിയുന്നവരല്ല നമ്മുടെ ഭരണകൂടങ്ങള്‍ എന്ന് വീണ്ടും തെളിയിക്കുന്നതായി ഇന്ത്യയുടെ ഈ നടപടി.

ഇന്ദിരാഗാന്ധി മന്ത്രി സഭയില്‍ കീടനാശിനികളെ പറ്റി ചോദ്യമുയര്‍ന്നപ്പോള്‍ അന്ന് 35 തരം കീടനാശിനികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് പറഞ്ഞത്. ഇക്കാര്യം ഇപ്പോള്‍ ശരത് പവാറിനോട് ചോദിച്ചപ്പോള്‍ 65 തരം കീടനാശിനികള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് അവകാശപ്പെട്ടു. അതിനര്‍ത്ഥം ലോകം കീടനാശിനികളില്‍ നിന്നും മുക്തി നേടാന്‍ മുതിരുമ്പോള്‍ നാം അതിന്റെ ഉപയോഗം ഇരട്ടിയാക്കിയിരിക്കുന്നു എന്നാണ്. പൊള്ളയായ കൂറെ വികസന ഭാരം താങ്ങി അതില്‍ ആശ്വാസം കണ്ടെത്തി, നിരന്തരം ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്ന ഈ ഭരണാധികാരികളെ നാം ഇനിയെന്നാണ് തിരിച്ചറിയുക?

മൊത്തം ജനസംഖ്യയുടെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഒരു ഉന്നത വിഭാഗത്തിനെ മാത്രം ബാധിക്കുന്ന ഓഹരിയിടിയല്‍ ഉണ്ടായപ്പോള്‍ എത്ര പെട്ടെന്നാണ് പ്രധാന മന്ത്രിയും ചിദംബരവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്? കാര്‍ഷിക രംഗത്ത് വിദേശ കുത്തകകള്‍ക്ക് അവസരം തുറക്കുക വഴി അടിമത്തത്തിലേക്ക് വഴി വെക്കാവുന്ന തീരുമാനമെടുക്കാന്‍ ഒരു മടിയും ഉണ്ടായില്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

ജനത്തെ മറക്കുകയും കോര്‍പ്പറേറ്റ് ശക്തികള്‍ക്കൊപ്പം സഞ്ചരിക്കുകയും അവര്‍ക്കു വേണ്ടി മാത്രം ഭരിക്കുന്നവരുമായി നമ്മുടെ ഭരണകൂടം മാറുമ്പോള്‍ ജനങ്ങള്‍ വീണ്ടും തോല്‍ക്കുന്നു. ലോകത്തിനു മുമ്പില്‍ ഇന്ത്യ തോറ്റതു പോലെ ഭരണകൂടത്തിനു മുമ്പില്‍ ഇന്ത്യന്‍ ജനതയും തോല്‍ക്കുന്നു.

തോല്‍വിയില്‍ നിന്നും ഒരു പുതു ശക്തി ഉണര്‍ന്നു വരുമെന്നു തന്നെ നമുക്ക്‌ വിശ്വസിക്കാം. എന്‍ഡോസള്‍ഫാനെതിരെ ഉണ്ടായ ജനകീയ സമരവും അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സത്യാഗ്രഹത്തിന് ഇന്ത്യന്‍ ജനതയില്‍ നിന്നും ഉണ്ടായ പിന്തുണയും അതിനെയാണ് സൂചിപ്പിക്കുന്നത്. നമ്മൂടെ രാജ്യത്തെ ഇത്തരത്തില്‍ പണയം വെച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ നാം തിരിച്ചറിയാതെ പോകുകയാണോ? അഴിമതിയില്‍ മുങ്ങിക്കുളിച്ചു കൊണ്ടിരിക്കുന്ന ഈ സര്‍ക്കാരിന്റെ കറുത്ത തൊപ്പിയില്‍ ഒരു നനഞ്ഞ  തൂവല്‍ കൂടി. വൈകിയാണെങ്കിലും ബ്രസ്സീലും, ചൈനയും, അര്‍ജന്റീനയും സത്യം തിരിച്ചറിഞ്ഞതില്‍ നമുക്കാശ്വസിക്കാം. ഇന്ത്യ മാത്രം തിരിച്ചറിയാത്തതില്‍ നമുക്ക് ഒരുമിച്ച് നാണിക്കാം. ഭരണകൂടങ്ങള്‍ക്ക് ഒരു രാജ്യത്തെ നാണം കെടുത്താന്‍ ഏളുപ്പമാണെന്ന് ഇതിലൂടെ തെളിയുന്നു. ചിലരുടെ തനി നിറവും ഒളിഞ്ഞിരിക്കുന്ന അജണ്ടയും പുറത്തായി എന്നത് ഇതിലൂടെ മനസിലാക്കാം. എന്നാണ് ഇനി ഇന്ത്യന്‍ ജനതക്കു വേണ്ടി ഭരിക്കുന്ന ഭരണാധികാരികളെ നമുക്ക് ലഭിക്കുക?

– ഫൈസല്‍ ബാവ

ഫോട്ടോ കടപ്പാട് : വിഷ മഴയുടെ വേദനയും കാഴ്ചകളും (മോഹന്‍ലാല്‍)

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine