കള്ളപ്പണം : പതിനാറാമത്തെ പേര് മാമ്മന്റേതെന്ന് തെഹല്‍ക

February 13th, 2011

swiss-account-mammen-family-tehelka-epathram

ന്യൂഡല്‍ഹി : സ്വിറ്റ്സര്‍ലന്‍ഡിന്റെ തൊട്ടടുത്ത രാജ്യമായ ലിക്ടന്‍സ്റ്റിനിലെ എല്‍. ജി. റ്റി. ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച 18 ഇന്ത്യാക്കാരുടെ പട്ടികയില്‍ പതിനാറാമത്തെ പേര് എം. ആര്‍. എഫ്. കമ്പനി ഉടമകളായ മാമ്മന്‍ കുടുംബത്തില്‍ നിന്നുമുള്ള ഒരാളുടേതാണ് എന്ന് ഓണ്‍ലൈന്‍ പത്രമായ തെഹല്‍ക ഡോട്ട് കോം വെളിപ്പെടുത്തി.

2009 മാര്‍ച്ച് 18 നാണ് ഈ പട്ടിക ജര്‍മന്‍ അധികൃതര്‍ ഇന്ത്യക്ക്‌ കൈമാറിയത്‌. എന്നാല്‍ അന്ന് മുതല്‍ ഇടതു പക്ഷ കക്ഷികളുടെയും ബി.ജെ.പി. യുടെയും നിരന്തരമായ ആവശ്യം നിരാകരിച്ചു കൊണ്ട് ഈ പട്ടികയിലെ ആളുകളുടെ പേര് വെളിപ്പെടുത്തില്ലെന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും ധന മന്ത്രി പ്രണബ്‌ മുഖര്‍ജിയും ശഠിച്ചു വരികയാണ്.

ഈ പട്ടികയാണ് ഇപ്പോള്‍ തെഹല്കയുടെ കൈവശം ലഭിച്ചിട്ടുള്ളത്‌. ഇതില്‍ പതിനഞ്ച് പേരുകള്‍ തെഹല്‍ക കഴിഞ്ഞ ആഴ്ച തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവരുടെ വ്യാപാര സ്ഥാപനങ്ങളുടെ പേരോ കൂടുതല്‍ വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ്‌ മികച്ച പത്രപ്രവര്‍ത്തന മര്യാദകള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ട് ഇവരുടെ പ്രതികരണം തേടുകയും ചെയ്തു തെഹല്‍ക. ഇരു പക്ഷത്തിന്റെയും പ്രതികരണം ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുകയുള്ളൂ എന്നാണു തെഹല്‍ക പറയുന്നത്.

എന്നാല്‍ ഇതില്‍ പതിനാറാമത്തെ പേര് രണ്ടു ദിവസം മുന്‍പ്‌ തെഹല്‍ക പുറത്തു വിട്ടത്‌ ഏറെ ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുമുള്ള പ്രമുഖ ബിസിനസ് കുടുംബമായ മാമ്മന്‍ കുടുംബാംഗങ്ങള്‍ കഴിഞ്ഞ മൂന്നു തലമുറകളായി എം. ആര്‍. എഫ്. ന്റെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളാണ്. എം. ആര്‍. എഫ്. ന്റെ സ്ഥാപകനായ എം. കെ. മാമ്മന്‍ മാപ്പിള പദ്മശ്രീ പുരസ്കാര ജേതാവുമാണ്.

മറ്റ് സ്വിസ്സ് ബാങ്കുകളില്‍ ഇവര്‍ക്ക്‌ അക്കൌണ്ടുകള്‍ ഉണ്ടോ എന്നത് വ്യക്തമല്ലെങ്കിലും ജര്‍മ്മന്‍ അധികൃതര്‍ ഇന്ത്യക്ക്‌ കൈമാറിയ പട്ടികയില്‍ ഇവരുടെ പേരുണ്ട് എന്ന് തെഹല്‍ക അറിയിക്കുന്നു.

എം. ആര്‍. എഫിന്റെ മാനേജിംഗ് ഡയറക്ടറായ അരുണ്‍ മാമ്മനെ ഫോണില്‍ ബന്ധപ്പെടാന്‍ തെഹല്‍ക ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന് തിരക്കാണ് എന്ന് പറഞ്ഞു സെക്രട്ടറി ഫോണ്‍ അദ്ദേഹത്തിന് നല്‍കാന്‍ കൂട്ടാക്കിയില്ല എന്ന് തെഹല്‍ക വെളിപ്പെടുത്തി. തങ്ങള്‍ ഇത്തരമൊരു വിവരം പ്രസിദ്ധപ്പെടുത്തുന്നുണ്ടെന്നും താങ്കളുടെ പക്ഷം അറിയിക്കണമെന്നും കാണിച്ച് അരുണിന് അയച്ച ഈമെയില്‍ സന്ദേശങ്ങള്‍ക്കും മറുപടി ലഭിച്ചിട്ടില്ല.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പാമോയില്‍ ഇടപാട്: ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നുവെന്ന് ടി.എച്ച്. മുസ്തഫ

February 12th, 2011

തിരുവനന്തപുരം: പാമോയില്‍ ഇടപാടിനെക്കുറിച്ച് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നുവെന്ന് കേസില്‍ രണ്ടാം പ്രതിയും മുന്‍ ഭക്ഷ്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ. പാമേയില്‍ കേസില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് മുസ്തഫ നല്‍കിയ ഒഴിവാക്കല്‍ ഹര്‍ജിയാലാണ് ഈ സൂചനയുള്ളത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എസ്.ജഗദീഷിന്റെ മുമ്പാകെയാണ് മുസ്തഫ ഒഴിവാക്കല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പാമോയില്‍ കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി തന്നെ പ്രതിയാക്കിയത് അനീതിയാണ്. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാമെങ്കില്‍ തന്നെയും ഒഴിവാക്കാം. പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള ഒരു ആലോചനയിലും താന്‍ പങ്കാളിയായിട്ടില്ല. ഇതുസംബന്ധിച്ച ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നപ്പോഴാണ് അന്നത്തെ ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുണ്ടായതെന്ന് മുസ്തഫ പറയുന്നു. പാമോയില്‍ ഇറക്കുമതി പൊതുജനനന്മ ലക്ഷ്യമാക്കിയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ഉമ്മന്‍ ചാണ്ടി 23-ാം സാക്ഷിയാണ്.

പാമോയില്‍ അഴിമതിക്കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് വെളിപ്പെടുത്തുന്നതാണു കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫയുടെ വിജിലന്‍സ് കോടതിയിലെ ഹര്‍ജിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ച പാമോയില്‍ ഇടപാട് തുടക്കം മുതലേ അഴിമതി നിറഞ്ഞതായിരുന്നു. പാമോയില്‍ ഇറക്കുമതി കുംഭകോണത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അതേ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രി തന്നെ വിജിലന്‍സ് കേടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിയമപരമായും രാഷ്ട്രീയമായും ഉമ്മന്‍ ചാണ്ടി ഉത്തരം നല്‍കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

-

വായിക്കുക: , , , , , ,

1 അഭിപ്രായം »

ലാവ്‌ലിന്‍: ക്ലൗസ് ട്രെന്‍ഡലിന് ഓപ്പണ്‍ വാറണ്ട്‌

February 12th, 2011

കൊച്ചി: എസ് എന്‍സി ലാവ്‌ലിന്‍ കേസിലെ ആറാം പ്രതിയും കമ്പനിയുടെ വൈസ് പ്രസിഡന്റുമായ ക്ലൗസ് ട്രെന്‍ഡലിനെതിരേ ഓപ്പണ്‍ വാറണ്ട് നടപടികള്‍ തുടങ്ങാന്‍ എറണാകുളം പ്രത്യേക സിബിഐ കോടതി നിര്‍ദേശം നല്കി. ക്ലൗസിനെതിരേ പുറപ്പെടുവിച്ച സമന്‍സും വാറണ്ടും മടങ്ങിയ സാഹചര്യത്തിലാണു ഓപ്പണ്‍ വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതി തീരുമാനിച്ചത്. കേസ് ഈ മാസം 24ന് എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് വീണ്ടും പരിഗണിക്കും.

ക്രിമിനല്‍ നടപടിക്രമത്തിലെ 70-ാം വകുപ്പ് അനുസരിച്ച് ഓപ്പണ്‍ വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതി നിര്‍ദേശം നല്കുകയായിരുന്നു. കോടതി റദ്ദാക്കുന്നതു വരെയോ തിരിച്ചു വിളിക്കുന്നതു വരെയോ വാറണ്ട് നിലനില്‍ക്കും. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും കാനഡയും തമ്മില്‍ രാജ്യാന്തര കരാര്‍ നിലവിലുള്ളതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു.

ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ലാവ്‌ലിന്‍ കമ്പനിയുടെ ചീഫ് ഓഫീസര്‍ക്കു നേരിട്ടു സമന്‍സ് കൈമാറാന്‍ സിബിഐ കോടതിയുടെ അനുമതി തേടിയിരുന്നു. പോസ്റ്റല്‍ വഴിയല്ലാതെ നേരിട്ടു ന്യൂഡല്‍ഹിയില്‍ സമന്‍സ് നല്കാന്‍ അനുമതി ആവശ്യപ്പെട്ടു സിബിഐ ഇന്നലെ പ്രത്യേക അപേക്ഷ നല്കിയിട്ടുണ്ട്. കേസ് പരിഗണിക്കവേ ഒന്നാം പ്രതി വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മോഹന ചന്ദ്രന്‍, പി. സിദ്ധാര്‍ഥമേനോന്‍, എ. ഫ്രാന്‍സിസ് എന്നിവര്‍ മാത്രമാണു കോടതിയില്‍ ഹാജരായത്. കേസിലെ എഴാം പ്രതി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രതികള്‍ നേരിട്ടു ഹാജരായി നേരത്തെ ജാമ്യമെടുത്തിരുന്നു.

ഇവര്‍ ഇന്നലെ നേരിട്ടു ഹാജരാകാതെ അപേക്ഷ നല്കി. ആറാം പ്രതിയും ലാവ്ലിന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റുമായ ക്ലൗസ് ട്രെന്‍ഡലിനും എട്ടാം പ്രതിയായ ലാവ്‌ലിന്‍ കമ്പനിക്കുവേണ്ടിയും ആരും കോടതിയില്‍ ഹാജരായില്ല. ക്ലൗസ് ട്രെന്‍ഡലും ലാവ്‌ലിന്‍ കമ്പനിയും സമന്‍സ് കൈപ്പറ്റിയിട്ടില്ലെന്നു സിബിഐ കോടതിയെ അറിയിച്ചു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് മനഃപൂര്‍വം വൈകിക്കുകയാണ്. അതിനാല്‍ വാറണ്ട് നേരിട്ടു കൈമാറാന്‍ അനുമതി നല്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.

എന്നാല്‍, സിബിഐയുടെ വെബ്‌സൈറ്റിലെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ചാണു സമന്‍സ് കൈമാറിയതെന്നു കോടതി ചൂണ്ടിക്കാട്ടി. കക്ഷികള്‍ കോടതിയില്‍ വിശദീകരണം നല്കാത്ത സാഹചര്യത്തില്‍ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാനാവില്ലെന്നും ഇതിനാല്‍ വാറണ്ട് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സിബിഐ വാദിച്ചു. അതേസമയം, ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള നടപടികളേ സാധ്യമാകൂയെന്നു പറഞ്ഞ കോടതി, ഇതിനായി പ്രത്യേക അപേക്ഷ നല്കുകയാണെങ്കില്‍ പരിഗണിക്കാമെന്നും വ്യക്തമാക്കി.

കുറ്റവാളികളെ കൈമാറ്റം ചെയ്യാന്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ധാരണയനുസരിച്ചു സമന്‍സ് കൈമാറേണ്ടത് ആഭ്യന്തരവകുപ്പു വഴിയും വാറണ്ടു കൈമാറേണ്ടതു വിദേശകാര്യമന്ത്രാലയം വഴിയുമാണ്. എന്നാല്‍, കനേഡിയന്‍ അധികൃതര്‍ക്കു സമന്‍സ് എത്തിയത് ഇന്ത്യന്‍ ഹൈകമ്മീഷന്‍ വഴിയാണെന്നും ഇതിനാലാണു സമന്‍സുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ വന്നതെന്നുമാണു മുമ്പു സിബിഐ കോടതിയെ അറിയിച്ചത്.

-

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മായാവതിയുടെ ചെരുപ്പ് തുടയ്ക്കാനും പോലീസുകാര്‍

February 8th, 2011

യു.പി: മായാവതിയുടെ ചെരുപ്പ് തുടയ്ക്കാനും പോലീസുകാര്‍. വിവാദങ്ങളില്‍ ജീവിക്കുന്ന യുപി മുഖ്യമന്ത്രി മായാവതിക്ക് വിവാദങ്ങളില്‍ നിന്ന് അധിക സമയം ഒഴിഞ്ഞ് നില്‍ക്കാനാവില്ല. ഇപ്പോഴിതാ ഒരു സുരക്ഷാ ഓഫീസര്‍ മായയുടെ ഷൂസ് തുടച്ച് വൃത്തിയാക്കിയ സംഭവം മാധ്യമ ശ്രദ്ധ നേടുന്നു.

തിങ്കളാഴ്ച ഓരിയ ജില്ലയിലെ ഒരു ഗ്രാമം സന്ദര്‍ശിക്കുമ്പോഴാണ് മായാവതിയുടെ പാദരക്ഷ ഒരു സുരക്ഷാ ഓഫീസര്‍ തുടച്ച് വൃത്തിയാക്കിയത്. മായാവതി ഹെലികോപ്ടറില്‍ നിന്ന് വെളിയിലേക്ക് ഇറങ്ങിയ ഉടനെയാണ് സുരക്ഷാ ഓഫീസറുടെ ‘കര്‍ത്തവ്യ ബോധം’ ക്യാമറകള്‍ക്ക് ഒപ്പിയെടുക്കാനായത്. മായയുടെ ഷൂസില്‍ ആകെ പൊടിപിടിച്ചിരിക്കുന്നത് കണ്ട ഇദ്ദേഹം ഒരു കൈലേസുമായി കുനിഞ്ഞിരുന്ന് അത് തുടച്ച് വൃത്തിയാക്കുകയായിരുന്നു. സുരക്ഷാ ഓഫീസര്‍ ഷൂസ് തുടയ്ക്കുന്ന സമയത്ത് സ്ഥലത്തെ മറ്റ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് നില്‍ക്കുകയായിരുന്നു മായാവതി.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സുതാര്യതയ്ക്ക് പുതിയ മാനം

February 5th, 2011

p-manivannan-internet-camera-epathram

ബാംഗ്ലൂര്‍ : ഇന്ത്യയുടെ അന്താരാഷ്‌ട്ര പ്രതിച്ഛായക്ക് വരെ അഴിമതിയുടെ കഥകള്‍ മൂലം കോട്ടം തട്ടിയിരിക്കുന്ന സമയത്ത് ബാംഗ്ലൂരിലെ ഒരു ഐ. എ. എസ്. ഉദ്യോഗസ്ഥന്‍ ഭരണ രംഗത്തെ സുതാര്യതയ്ക്ക് ഒരു പുതിയ മാനം കണ്ടെത്തിയിരിക്കുന്നു. ബാംഗ്ലൂരിലെ വൈദ്യുതി വിതരണ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ പി. മണിവന്നനാണ് തന്റെ ഓഫീസില്‍ തന്റെ മുറിയില്‍ സ്ഥാപിച്ചിരിക്കുന്ന സെക്യൂരിറ്റി ക്യാമറ ഇന്റര്‍നെറ്റ്‌ വഴി ബന്ധപ്പെടുത്തി തങ്ങളുടെ വെബ് സൈറ്റില്‍ തന്റെ മുറിയിലെ ദൃശ്യങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്തു കൊണ്ട് ആധുനിക സാങ്കേതിക വിദ്യ ഭരണ രംഗത്തെ സുതാര്യത ഉറപ്പു വരുത്തുവാന്‍ ഫലപ്രദമായി ഉപയോഗിച്ച് ഒരു പുതിയ മാതൃകയായത്‌.

കര്‍ണ്ണാടകയിലെ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന് നേരത്തെ കീര്‍ത്തി നേടിയ ഉദ്യോഗസ്ഥനാണ് മണിവന്നന്‍. എച്ച്. ഡി. കുമാരസ്വാമിയുടെ ഭരണ കാലത്ത്‌ രാഷ്ട്രീയ സമ്മര്‍ദ്ദം വക വെയ്ക്കാതെ നിയമ വിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി ഒട്ടേറെ ശത്രുക്കളെ സൃഷ്ടിച്ച സിറ്റി കമ്മീഷണറാണ് ഇദ്ദേഹം. പിന്നീട് യെദ്യൂരപ്പ മുഖ്യമന്ത്രി ആയപ്പോള്‍ ഇദ്ദേഹത്തെ ഷിമോഗയിലേക്ക് സ്ഥലം മാറ്റിയതിന് എതിരെ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കര്‍ണ്ണാടക ബാംഗ്ലൂര്‍ വൈദ്യുതി വിതരണ കമ്പനി (Bangalore Electricity Supply Company – BESCom) യുടെ വെബ് സൈറ്റ്‌ സന്ദര്‍ശിച്ച് അതില്‍ “എം.ഡി. യുടെ റൂം കാണൂ” എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ക്യാമറയിലെ ദൃശ്യങ്ങള്‍ കാണാം. എന്നാല്‍ ഈ വാര്‍ത്ത പുറത്തായതോടെ സന്ദര്‍ശകരുടെ ക്രമാതീതമായ തള്ളിക്കയറ്റം മൂലമാവണം ഈ വെബ് സൈറ്റ്‌ പലപ്പോഴും സെര്‍വര്‍ പ്രവര്‍ത്തനരഹിതമാണ് എന്ന സന്ദേശമാണ് ഇപ്പോള്‍ കാണിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്രൂഡ്‌ ഓയില്‍ വില കുതിക്കുന്നു
Next »Next Page » സ്‌പെക്ട്രം കേസ് പുതിയ വഴിത്തിരിവിലേക്ക് »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine