Monday, January 31st, 2011

അമച്വര്‍ നാടകത്തിന് പുത്തന്‍ പ്രതീക്ഷയായൊരു നാടകോത്സവം

campus-theatre-kerala-epathram

തൃശൂര്‍ : കേരളത്തിലെ അമേച്വര്‍ നാടക രംഗം നേരിടുന്ന നിരവധി വെല്ലുവിളികളില്‍ ഒന്നാണ് അതിന്റെ നിര്മാണത്തിനും അവതരണത്തിനും വേണ്ടി വരുന്ന ഭീമമായ ചിലവുകള്‍. തീരെ അഭികാമ്യമല്ലാത്ത പ്രവണതകളിലൂടെ, പ്രവര്‍ത്തന അവതരണ ചിലവുകളെ ഉയര്‍ത്തി, ഈ കലാ രൂപത്തെ മുക്കി കൊല്ലുവാനാണ്‌ ചില താല്‍പ്പര കക്ഷികളുടെ ശ്രമം. കോര്‍പറേറ്റ് പ്രായോജകരുടെ കടന്നു കയറ്റവും, ചില നാടക പ്രവര്‍ത്തകരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളോട് കൂടിയ പ്രവര്‍ത്തന ശൈലിയും സാധാരണ നാടക പ്രവര്‍ത്തകര്‍ക്ക് അപ്രാപ്യ മായ തലത്തിലേക്ക് ഈ കലാ രൂപത്തെ കൊണ്ടു ചെന്നെത്തി ച്ചിരിക്കുന്നു.

നമ്മുടെ കലാ സാംസ്കാരിക മേഖലയില്‍ പൊതുവെ കണ്ടു വരുന്ന പ്രവണതകളുടെ കൂടെ പിറപ്പായി ഇതിനെ കണ്ടു കൊണ്ട് പിന്‍വലിഞ്ഞു നില്‍ക്കുക നാടകങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള ഒരാള്‍ക്കും അഭികാമ്യമല്ല. വളരെയധികം പ്രസക്ത മായ ഈ പ്രതിസന്ധിയെ മുന്‍നിര്‍ത്തി, നാടകം എല്ലാവര്ക്കും പ്രാപ്യമായ തലത്തിലേക്ക് പുന പ്രതിഷ്ഠിച്ചു കൊണ്ട് തിരിച്ചു വരുവാനും, അതിന്റെ നിര്മാണത്തിലും അവതരണത്തിലും വരുന്ന ഭീമമായ ചിലവുകള്‍ കുറച്ചു കലാ മൂല്യമുള്ള നാടകങ്ങള്‍ ആസ്വാദകരിലേക്ക് എത്തിക്കുവാനും ഉതകുന്ന തരത്തില്‍ വളരെ പ്രസക്തമായ ഒരു ചുവടു വെയ്പ്പ് നടത്താന്‍ കേരളത്തിലെ ഒരു പറ്റം നാടക പ്രവര്‍ത്തകര്‍ കൈ കോര്‍ക്കുകയാണ്.

കേരളത്തിലെ കലാലയങ്ങളില്‍ പ്രവര്‍ത്തനങ്ങളിലും അവതരണത്തിലും ഉന്നത നിലവാരം പുലര്‍ത്തി സജീവമായിരുന്ന ഒരു കാമ്പസ് തിയേറ്റര്‍ സംസ്കാരം കേരളത്തില്‍ നിലനിന്നിരുന്നു എന്നത് അഭിമാന പുരസരം നമുക്ക് പറയാന്‍ കഴിയും. കലാ സാംസാരിക പ്രവര്‍ത്തകരില്‍ നിന്നും, പത്ര മാധ്യമങ്ങളില്‍ നിന്നും പ്രശംസ പിടിച്ചു പറ്റിയ നാടകങ്ങളും മറ്റു ദൃശ്യ കലാ രൂപങ്ങളും അവതരിപ്പിക്കുവാന്‍ കാമ്പസ് തിയേറ്ററുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ചെറിയ കാര്യമല്ല. ശ്രദ്ധേയമായ ഈ നേട്ടങ്ങള്‍ക്ക്‌ പിന്നില്‍ ശശിയേട്ടന്‍ എന്ന് ക്യാമ്പസുകളില്‍ അറിയപ്പെട്ടിരുന്ന ശശിധരന്‍ നടുവില്‍ പകര്‍ന്ന ഊര്‍ജം വളരെ വലുതായിരുന്നു.

തീര്‍ത്തും ദുര്‍ബലമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും വളര്‍ന്നു വന്ന ശശിധരന്‍ നടുവില്‍ ഉപജീവനത്തിനായി മറ്റു തൊഴില്‍ ചെയ്തു കൊണ്ടാണ് തന്റെ ജീവിതം നാടക രംഗത്തിനായി നീക്കി വച്ചിരിക്കുന്നത്. വെറും വണ്ടി കാശു മാത്രം വാങ്ങി ബസ്സ് കയറി പോകുന്ന ശശിയേട്ടന്റെ രൂപം ഇന്നും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും.

മാര്‍ച്ച് മാസം 20 മുതല്‍ 30 വരെ ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്യുന്ന പത്തു നാടകങ്ങളാണ് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ അരങ്ങേറുന്നത്‌. ഈ പത്തു നാടകങ്ങളുടെ അരങ്ങേറ്റത്തിലൂടെ ഇദ്ദേഹം തന്റെ 350 നാടകങ്ങള്‍ പൂര്‍ത്തിയാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി പത്തു സമിതികള്‍ ഇതുമായി സഹകരിക്കുന്നുണ്ട്.

റിഹേഴ്സലിനും അവതരണ ത്തിനുമായി പരമാവധി 25,000 രൂപയാണ് ഒരു നാടകത്തിനു കണക്കാക്കിയിരിക്കുന്നത്. ഇന്ന് രണ്ട് ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെ എത്തി നില്‍ക്കുന്ന ചിലവുകള്‍ ക്കിടയിലാണ് ഈ ഉദ്യമം നടക്കുന്നത് എന്നറിയുമ്പോള്‍ അത് മുന്നോട്ടു വയ്ക്കുന്ന ആശയം എത്ര മാത്രം പ്രസക്തമാണെന്നു മനസ്സിലാക്കാന്‍ കഴിയും.

കേരളത്തിലെ മുഴുവന്‍ നാടക സ്നേഹികളും ഈ ഉദ്യമത്തില്‍ സഹകരിക്കണം എന്ന് ക്യാമ്പസ്‌ തിയേറ്റര്‍ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിക്കുന്നു. ഫെബ്രുവരി മാസം 5 മുതല്‍ റിഹേഴസല്‍ ക്യാമ്പ്‌ ആരംഭിക്കുന്നതിനാല്‍ പണം അടിയന്തിരമായി തന്നെ സംഘാടകരെ ഏല്‍പ്പിക്കേണ്ടതുണ്ട്. നാടകത്തെ സ്നേഹിക്കുന്ന ഏവരും തുറന്ന മനസ്സോടു കൂടി സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

പണം അയക്കേണ്ട വിലാസം:

A/C No: 00201050033732,
HDFC BANK,
RAVIPURAM,
KOCHI,
IFSC: HDFC0000020
(A/c. Holder : Biju R.)

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine