ഭീഷണി വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍; പിന്തുണയുമായി സലിം കുമാര്‍

March 22nd, 2015

salimkumar-epathram

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തന്നെ നിയമിച്ചതില്‍ പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കിയ സിനിമാ പ്രവര്‍ത്തകരോട് തന്നെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് അറിയാമെന്നും, സമയമാകുമ്പോള്‍ പേരുകള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ. എസ്. എഫ്. ഡി. സി. യിലെ ക്രമക്കേടുകളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ചുമതല ഏറ്റെടുത്താല്‍ ഉടനെ ഓഡിറ്റിംഗ് നടത്തുമെന്നും ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കി. ഉണ്ണിത്താനെ ചെയര്‍മാനായി നിയമിച്ചതിനോട് വിയോജിച്ചു കൊണ്ട് ഷാജി കൈലാസ്, സിദ്ദിഖ്, മണിയന്‍ പിള്ള രാജു തുടങ്ങി സിനിമാ രംഗത്തു നിന്നും ഉള്ളവര്‍ രാജി വെക്കുമെന്ന് അറിയിച്ചിരുന്നു. സിനിമാ രംഗത്തെ വിവിധ സംഘടനാ നേതാക്കളും ഈ നിയമനത്തോട് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ് മോഹന്‍ ഉണ്ണിത്താനു പിന്തുണയുമായി നടന്‍ സലിം കുമാര്‍ രംഗത്തെത്തി. രാജ് മോഹന്‍ ഉണ്ണിത്താന്‍ ഒരു നടന്‍ കൂടെ ആണ്. ഉണ്ണിത്താന്റെ നിയമനത്തില്‍ എന്താണ് തെറ്റെന്നും ചോദിച്ച സലിം കുമാര്‍ സിനിമാക്കാരുടെ നിലപാട് സംശയാസ്പദമാണെന്നും അവര്‍ക്ക് പല ഉള്ളുകളികളും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. സാബു ചെറിയാന്‍ ചെയര്‍മാന്‍ ആയിട്ട് പ്രയോജനം ഒന്നും ഇല്ലെന്നും സലിം കുമാര്‍ പറഞ്ഞു. സിനിമാ രംഗത്തു നിന്നുമുള്ള നടന്മാരും സംവിധായകരും ഉള്‍പ്പെടുന്നവര്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയമാനായുള്ള നിയമനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിനിടയിലാണ് സലിം കുമാറിന്റെ പ്രസ്ഥാവന. സഹപ്രവര്‍ത്തകരെ തള്ളിക്കൊണ്ട് രാഷ്ടീയക്കാര്‍ക്ക് അനുകൂലമായ സലിം കുമാറിന്റെ നിലപാട് അവര്‍ക്കിടയിലെ ഭിന്നിപ്പ് മറ നീക്കി പുറത്ത് കൊണ്ടു വന്നിരിക്കുകയാണ്. അതേ സമയം സലിം കുമാറിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് “അമ്മ“ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരള കോണ്‍ഗ്രസ് നടുക്കടലില്‍ എന്ന് പി. സി. ജോര്‍ജ്ജ്; അല്ലെന്ന് മാണി

March 22nd, 2015

PC George-epathram

കോട്ടയം: കേരള കോണ്‍ഗ്രസ് നടുകടലില്‍ ആണെന്നും പാര്‍ട്ടിയെ തള്ളിവിട്ടവര്‍ ആരെല്ലാമെന്ന് ചെയര്‍മാന്‍ കെ. എം. മാണി വ്യക്തമാക്കണമെന്നും പാര്‍ട്ടി വൈസ് ചെയര്‍മാനും ചീഫ് വിപ്പുമായ പി. സി. ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബാര്‍ കോഴ ദുരാരോപണമാണ് പാര്‍ട്ടിയെ ഈ അവസ്ഥയില്‍ എത്തിച്ചതെന്ന് പറഞ്ഞ ജോര്‍ജ്ജ് ആരോപണം ഉയര്‍ന്നപ്പോള്‍ മാണി രാജി വെക്കണമായിരുന്നു എന്നും പറഞ്ഞു. അപ്പോള്‍ രാജി വെച്ചിരുന്നെങ്കില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജയകരമായി പുറത്തു വരാമായിരുന്നു. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി നേതാക്കളെ മണിയടിക്കുന്നവരുടെ കൈയ്യില്‍ അകപ്പെട്ടിരിക്കുകയാണ് പാര്‍ട്ടിയെന്നും മണിയടിക്കാരുടെ വാക്കുകളാണ് നേതാക്കള്‍ കേള്‍ക്കുന്നതെന്നും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദു:ഖിതരാണെന്നും പി. സി. ജോര്‍ജ്ജ് ആരോപിച്ചു.

പാര്‍ട്ടി നടുക്കടലില്‍ അല്ലെന്നും ഭൂമിയില്‍ ഉറച്ചാണ് നില്‍ക്കുന്നതെന്നും ജോര്‍ജ്ജ് ഉള്‍പ്പെട്ട പാര്‍ട്ടി യോഗമാണ് താന്‍ രാജി വെയ്ക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്നും പറഞ്ഞ് ധന മന്ത്രി കെ. എം. മാണി പി. സി. ജോര്‍ജ്ജിന്റെ ആരോപണങ്ങളെ തള്ളി. ജോര്‍ജ്ജ് പറയുന്നത് പാര്‍ട്ടിയുടെ നയമല്ല, അത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനു മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ പ്രശ്നം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞ മാണി പക്ഷെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ തന്റെ മുന്‍ നിലപാട് തിരുത്തി. ബാര്‍ കോഴ വിഷയം പാര്‍ട്ടിയില്‍ വീണ്ടും ചര്‍ച്ച ചെയ്യും എന്ന് അദ്ദേഹം വ്യക്തമാക്കി.

മാണി രാജി വെക്കണമായിരുന്നു എന്ന പി. സി. ജോര്‍ജ്ജിന്റെ ആവശ്യത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തള്ളിക്കളഞ്ഞു. ജോര്‍ജ്ജ് കൂടെ പങ്കെടുത്ത യു. ഡി. എഫ്. യോഗമാണ് മാണി രാജി വെക്കേണ്ടതില്ല എന്ന് തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ജോര്‍ജ്ജിന്റെ പ്രസ്ഥാവന ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. ബാര്‍ കോഴ കേസില്‍ അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നത്. അന്വേഷണത്തില്‍ ഇതു വരെ ലഭിച്ച മൊഴികള്‍ ഒന്നും മാണിക്ക് എതിരല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാജ് മോഹന്‍ ഉണ്ണിത്താന്റെ നിയമനം; ഷാജി കൈലാസ് ഉള്‍പ്പെടെ ഉള്ളവര്‍ രാജിയ്ക്കൊരുങ്ങുന്നു

March 21st, 2015

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഷാജി കൈലാസ്, മണിയന്‍ പിള്ള രാജു, സിദ്ദിഖ്, എസ്.കുമാര്‍ എന്നിവര്‍ രാജിയ്ക്കൊരുങ്ങുന്നു. തിങ്കളാഴ്ച കെ.എസ്.എഫ്.ഡി.സി എം.ഡി. ദീപ ഡി.നായര്‍ക്ക് ഇവര്‍ രാജിക്കത്ത് നല്‍കും എന്നാണ് അറിയുന്നത്.

ഉണ്ണിത്താനെ കൂടാതെ വനിതാ എം.എല്‍.എ മാരായ ബിജിമോള്‍, ജമീല പ്രകാശം എന്നിവര്‍ക്കെതിരെ അധിക്ഷേപകരമായ പ്രസ്ഥാവന നടത്തിയതിന്റെ പേരില്‍ മാപ്പു പറയേണ്ടിവന്ന കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് കെ.സി.അബുവിനേയും കോര്‍പ്പറേഷന്‍ അംഗം ആക്കിയിട്ടുണ്ട്. ഇതും പ്രതിഷേധത്തിനു കാരണമായി. ജോഷി മാത്യ, ദിലീപ്, സലിം കുമാര്‍, ഇടവേള ബാബു, കാലടി ഓമന, സഞ്ജയ് ചെറിയാന്‍, എം.എം.ഹംസ, ശാസ്ത മംഗലം മോഹന്‍, സുരേഷ് ഉണ്ണിത്താന്‍ എന്നിവരാണ് നിലവില്‍ കോര്‍പ്പറേഷനിലെ മറ്റ് അംഗങ്ങള്‍. ഇവര്‍ രാജിവെക്കുമോ എന്ന കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല.

ഉണ്ണിത്താന്റെ നിയമനനം കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചല്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുമ്പും ഇത്തരത്തില്‍ രാഷ്ടീയ നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സംഘടനാ പാടവവും കഴിവും കണക്കിലെടുത്താണ് ഉണ്ണിത്താനെ നിയമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമാ മേഘലയില്‍ രാഷ്ടീയം കലര്‍ത്തുവാനുള്ള ശ്രമത്തോടാണ് എതിര്‍പ്പെന്ന്‍ പറഞ്ഞ മണിയന്‍ പിള്ള രാജു തങ്ങള്‍ രാജിവെക്കുന്ന ഒഴിവിലേക്ക് രാഷ്ടീയക്കാരെ നിയമിക്കാമെന്ന് പരിഹസിച്ചു.സിനിമയുമായി അടുത്ത് ബന്ധം ഇല്ലാത്ത രാഷ്ടീയക്കാരെ നിയമിക്കുന്നതില്‍ ശക്തമായ വിയോജിപ്പുണ്ടെന്ന് സംവിധായകനും തിരക്കഥാ കൃത്തുമായ ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

സാബു ചെറിയാന്റെ കാലാവധി തീരുന്നു എന്ന് പറഞ്ഞാണ് പുതിയ നിയമനം എന്നാല്‍ സാബു വന്നതിനു ശേഷം കോര്‍പ്പറേഷനില്‍ ധാരാളം പദ്ധതികള്‍ നടപ്പിലാക്കുകയും കോര്‍പ്പറേഷനു കീഴില്‍ ഉള്ള തീയേറ്ററുകളില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. കോര്‍പ്പറേഷനെ പുരോഗമനത്തിന്റെ പാതയില്‍ കൊണ്ടുവന്ന സാബുവിനെ മാറ്റി രാഷ്ടീയ നിയമനം നടത്തുന്നതിനോട് വലിയ എതിര്‍പ്പാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

“കള്ളന്‍ കോരയ്ക്ക്”സ്വീകരണം നല്‍കി ഡി.വൈ.എഫ്.ഐയുടെ പുതിയ പ്രതിഷേധം

March 21st, 2015

കോട്ടയം: മോഷിടിച്ച കിണ്ടിയുമായി അലങ്കരിച്ച തുറന്ന വാഹനത്തില് നാടുനീളെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് മുന്നേറുന്ന കള്ളന്‍ കോരമാണി‍, അകമ്പടിയായി അനൌണ്‍സ്‌മെന്റും നൂറുകണക്കിനു ബൈക്കുകളും. കാഴ്ചക്കാര്‍ ആദ്യം ഒന്ന് അമ്പരന്നു പിന്നെയാണ് കാര്യം മനസ്സിലായത്. കോഴയാരോപണം നേരിടുന്ന ധനകാര്യമന്ത്രി കെ.എം.മാണിയ്ക്ക് പാലായില്‍ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുന്നതിനെ പരിഹസിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ നടത്തിയ ആക്ഷേപ റാലിയാണതെന്ന്. നൂറു മോഷണം പൂര്‍ത്തിയാക്കിയ കോരമാണി എന്ന സാങ്കല്പിക “കള്ളന്“ സ്വീകരണം നല്‍കിക്കൊണ്ടുള്ള വ്യത്യസ്ഥമായ പ്രതിഷേധ രൂപം കുറിക്ക് കൊണ്ടു. നൂറാമത്തെ മോഷണ മുതല്‍ ഒരു കിണ്ടിയുമായാണ് “പാലായുടെ സ്വന്തം കള്ളന്‍ കോര“ ചിരിച്ചും കൈകൂപ്പിയും കൈവീശിക്കാട്ടിയും കൊട്ടാരമറ്റം ബസ്റ്റാന്റ് മുതല്‍ നഗരത്തെ അഭിസംബോധന ചെയ്തു മുന്നോട്ട് നീങ്ങിയത്.

പ്രകടനം അവസാനിപ്പിച്ചപ്പോള്‍ കോരയെ അഭിനന്ദിച്ച് മുഖ്യമന്ത്രിയുടേയും മറ്റും പ്രച്ഛന്ന വേഷങ്ങളും ഉണ്ടായിരുന്നു. ചുറ്റും കൂടിയ ആളുകള്‍ കോരയെ ചുമ്പനവും ലഡ്ഡുവും നല്‍കി അഭിനന്ദിക്കുകയും ചെയ്തു. കോരയുടെ യാത്രയെ മൊബൈലില്‍ പകര്‍ത്തുവാനും പ്രകടനം കഴിഞ്ഞ് കള്ളന്‍ കോരയ്ക്കൊപ്പം സെല്ഫിയെടുക്കുവാനുംവലിയ തിരക്കായിരുന്നു. ഫേസ്ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ മീഡിയായിലും “കള്ളന്‍ കോര” വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

ബാര്‍ കോഴ ഉള്‍പ്പെടെ അഴിമതിയുമായി ബന്ധപ്പെട്ട് കെ.എം.മാണിയ്ക്കെതിരെ പ്രതിപക്ഷം നിയമ സഭയ്ക്ക്കത്തും പുറത്തും ശക്തമായ പ്രക്ഷോഭങ്ങളാണ് നടത്തിവരുന്നത്. ഇപ്പോള്‍ അദ്ദേഹത്തിനെതിരായി സ്വന്തം പാര്‍ട്ടിയില്‍ തന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും മാണിയുടെ രാജിയ്ക്കായി രഹസ്യമായി നീക്കങ്ങള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് വക്താവ് കൂടെയായ പന്തളം സുധാകരന്‍ കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ മാണിക്ക് വിശ്രമം നല്‍കണമെന്നും ആ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എസ്.എസ്.എല്‍.സി ചോദ്യപേപ്പറിലെ ചന്ദ്രക്കലവിവാദം; വിദ്യാഭ്യാസവകുപ്പ് കൈകഴുകുന്നു

March 18th, 2015

തിരുവനന്തപുരം:എസ്.എസ്.എല്‍.സി ചോദ്യപ്പേപ്പറില്‍ ചന്ദ്രക്കലയും നക്ഷത്രവും ഉള്‍പ്പെടുത്തിയ സംഭവത്തില്‍ അച്ചടിച്ച സ്ഥാപനത്തെ പഴി ചാരി വിദ്യാഭ്യാസ വകുപ്പ് കൈകഴുകുന്നു. അരുടേയും നിര്‍ദേശപ്രകാരമല്ല ചന്ദ്രക്കലയും നക്ഷത്രവും ഉള്‍പ്പെടുത്തിയതെന്നും പ്രസ്സിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മുസ്ലിം ലീഗ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ.അബ്ദുറബ് പറഞ്ഞു. മുസ്ലിം ലീഗിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് ചന്ദ്രക്കല ഉള്‍പ്പെടുത്തിയതെന്നും വിദ്യാഭ്യാസ രംഗത്ത് ലീഗ് വല്‍ക്കരണമാണ് നടക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.ചോദ്യപേപ്പര്‍ അച്ചടിക്കുന്നത് സംസ്ഥാനത്തിനു പുറത്ത് തികച്ചും രഹസ്യ സ്വഭാവത്തിലാണെന്നും ചോദ്യപേപ്പര്‍ അവസാനിച്ചു എന്നത് സൂചിപ്പിക്കുവാനായി പ്രസ്സുകാര്‍ തന്നെയാണ് ചിഹ്നം തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ സയന്‍സ് ചോദ്യക്കടലാസിലാണ് ചന്ദ്രക്കലയും നക്ഷത്ര ചിഹ്നവും ഉള്‍പ്പെടുത്തിയിതായി ആദ്യം കണ്ടത്. മറ്റു ചോദ്യപേപ്പറുകളിലും ഇത് ഉള്‍പ്പെടുത്തിയതായി സംശയിക്കുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുവാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

പ്രസ്സിനെതിരെ മന്ത്രിയുടെ നിര്‍ദേശ പ്രകാരം നടപടി സ്വീകരിക്കുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. ചോദ്യക്കടലാസിന്റെ അവസാനം എന്തെങ്കിലും ചിഹ്നം ഉപയോഗിക്കുവാനോ ഉള്‍പ്പെടുത്തുവാനോ അനുമതിയോ, നിര്‍ദേശമോ പരീക്ഷാഭവനില്‍ നിന്നോ ചോദ്യകര്‍ത്താക്കളില്‍ നിന്നോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ ടീച്ചര്‍മാര്‍ പച്ചബ്ലൌസ് ധരിച്ചെത്തണമെന്ന്വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ ധരിച്ചെത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയത് നേരത്തെ വിവാദമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗംഗ എന്ന പേരു അബ്ദുറബ് മാറ്റിയിരുന്നു. മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പില്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍മാരെ നിയോഗിക്കുന്നതുള്‍പ്പെടെ വ്യാപകമായ ലീഗ് വല്‍ക്കരണമാണ് നടക്കുന്നതെന്ന് വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാടി വിമര്‍ശനം ഉയര്‍ന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിയമസഭ യിലെ അക്രമം : നടപടി വേണമെന്ന് ഗവര്‍ണര്‍
Next »Next Page » വനിത എം.എല്‍.എമാരെ പറ്റി മോശം പരാമര്‍ശം;പ്രതിഷേധത്തിനൊടുവില്‍ കെ.സി.അബു മാപ്പു പറഞ്ഞു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine