കേരളാ യാത്ര പിണറായി വിജയന്‍ നയിക്കും

November 28th, 2015

pinarayi-vijayan-epathram
കൊച്ചി : നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നോടി യായി സി. പി. എം. നടത്തുന്ന കേരള യാത്ര പിണറായി വിജയന്‍ നയിക്കും. തിരുവനന്ത പുരത്ത് നടന്ന സി. പി. എം. സംസ്ഥാന സെക്രട്ടറി യേറ്റി ലാണ് ജാഥാ ക്യാപ്റ്റനായി പിണറായി വിജയനെ തെരഞ്ഞെ ടുത്തത്.

കാസര്‍ ഗോഡ് നിന്നും തിരുവനന്ത പുര ത്തേക്കുള്ള ജാഥ യില്‍ 140 മണ്ഡല ങ്ങളിലും സ്വീകരണം നല്‍കും. ജാഥ യുടെ പേരും നടത്തേണ്ട ദിവസ ങ്ങളും ഉടനെ തന്നെ പ്രഖ്യാപിക്കും.

സംസ്ഥാന സെക്രട്ടറി മാരാണ് സാധാരണ സി. പി. എം. സംസ്ഥാന ജാഥ കള്‍ നയിക്കാറുള്ളത്. ഈ കീഴ് വഴക്കം മാറ്റി പിണറായി യെ ക്യാപ്റ്റന്‍ ആക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറി യേറ്റില്‍ ഉന്നയിച്ചത് കേന്ദ്ര നേതൃത്വ ത്തിന്റെ അറിവോടു കൂടി സി. പി. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നു.

സംസ്ഥാന സെക്രട്ടറി എന്ന നില യില്‍ നവ കേരള യാത്ര അടക്കം സി. പി. എം. ന്റെ മൂന്ന് സംസ്ഥാന യാത്ര കള്‍ക്ക് നേതൃത്വം കൊടുത്ത പിണറായി വിജയനെ തന്നെ തെരഞ്ഞെടുപ്പ് വേള യില്‍ നടക്കുന്ന കേരള യാത്ര യുടെയും ക്യാപ്റ്റന്‍ ആക്കി എന്നത് ചര്‍ച്ച കള്‍ക്ക് തുടക്ക മിട്ടു കഴിഞ്ഞു.

- pma

വായിക്കുക: ,

Comments Off on കേരളാ യാത്ര പിണറായി വിജയന്‍ നയിക്കും

പാര്‍ട്ടിയെ ആരു നയിക്കും എന്നതിന് പ്രസക്തിയില്ല : പിണറായി

November 25th, 2015

pinarayi-vijayan-epathram
തിരുവനന്തപുരം : നിയമ സഭാ തെരഞ്ഞെടുപ്പില്‍ സി. പി. എം. നെ ആരു നയിക്കും എന്ന ചര്‍ച്ച കള്‍ക്ക് ഇപ്പോള്‍ പ്രസക്തി യില്ല എന്ന് പിണറായി വിജയന്‍. അഭിപ്രായം പറഞ്ഞ വരോട് അക്കാര്യം ചോദിച്ചാല്‍ മതി. പാര്‍ട്ടി ആ ലോ ചി ച്ചാല്‍ മാത്രമെ അക്കാര്യ ത്തില്‍ അഭിപ്രായം പറയേണ്ടതുള്ളു എന്നും മാധ്യമ ങ്ങള്‍ ചര്‍ച്ചകള്‍ നടത്തി ക്കൊള്ളു എന്നും പിണറായി പറഞ്ഞു.

ജനതാ ദള്‍ (യു) എല്‍. ഡി. എഫിലേക്ക് വരാന്‍ പറ്റാത്ത വിഭാഗ മാണെന്ന് കരുതുന്നില്ല. അവര്‍ ഇപ്പോള്‍ യു. ഡി. എഫി ന്റെ ഭാഗമാണ്. യു. ഡി. എഫ്. വിട്ട് വരാന്‍ തയ്യാ റാണെങ്കില്‍ അക്കാര്യം അപ്പോള്‍ ചര്‍ച്ച ചെയ്യാം. യു. ഡി. എഫി ന്റെ ഭാഗ മായി ഇരിക്കുന്ന പാര്‍ട്ടി യുമായി എല്‍. ഡി. എഫി ന് ചര്‍ച്ച ചെയ്യാ നാകില്ല.

യു. ഡി. എഫില്‍ നിന്ന് അവര്‍ വിടാന്‍ തയ്യാ റായാല്‍ ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകും. അത് അവര്‍ തീരു മാനി ക്കേണ്ട കാര്യമാണ്. ജനതാ ദള്‍ (യു) വിന് പിന്നാലെ വെറി പിടിച്ച് ഓടേണ്ട കാര്യമില്ല എന്നും പിണറായി പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on പാര്‍ട്ടിയെ ആരു നയിക്കും എന്നതിന് പ്രസക്തിയില്ല : പിണറായി

ടി. പി. വധം : മൊബൈല്‍ രേഖകള്‍ക്കായി കേന്ദ്രത്തിന് കത്ത്

November 25th, 2015

tp-chandrashekharan-epathram
കൊച്ചി : ടി. പി. ചന്ദ്ര ശേഖരന്‍ വധത്തിലെ ഗൂഢാലോചന യെ ക്കുറിച്ചുള്ള അന്വേഷണത്തിനായി മൊബൈല്‍ ഫോണ്‍ രേഖ കള്‍ ലഭ്യമാക്കണം എന്നാ വശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ക്ക് വീണ്ടും കത്തയച്ചു. ഇത് മൂന്നാം തവണ യാണ് ആഭ്യന്തര വകുപ്പ് കത്തയച്ചത്.

മൊബൈല്‍ ഫോണ്‍ കമ്പനി കളില്‍ നിന്നുള്ള രേഖ കള്‍ ലഭിക്കാത്ത തിനാല്‍ ടി. പി. വധക്കേസിന്റെ ഗൂഢാലോചന ക്കേസിന്റെ അന്വേഷണം വഴി മുട്ടി യിരിക്കുക യാണ്. രേഖ കളില്‍ പലതും അന്വേഷണ സംഘം സംഘടി പ്പിച്ചി ട്ടുണ്ട് എങ്കിലും കോടതി യില്‍ സമര്‍പ്പി ക്കാന്‍ ഇവയുടെ സാക്ഷ്യ പ്പെടുത്തിയ ഔദ്യോഗിക രേഖ ആവശ്യ മാണ്. ഉന്നത സി. പി. എം. നേതാക്ക ളുടെയും മൊബൈല്‍ ഫോണ്‍ രേഖ കള്‍ നല്‍കാന്‍ ടെലിഫോണ്‍ കമ്പനികള്‍ തയ്യാറായി രുന്നില്ല.

ഇക്കാര്യം ആവശ്യപ്പെട്ട് മുമ്പ് രണ്ടു പ്രാവശ്യം സംസ്ഥാന ആഭ്യ ന്തര വകുപ്പ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ക്ക് കത്തയ ച്ചിരുന്നു എങ്കിലും നടപടികള്‍ ഉണ്ടായി രുന്നില്ല.

- pma

വായിക്കുക: , , , , , ,

Comments Off on ടി. പി. വധം : മൊബൈല്‍ രേഖകള്‍ക്കായി കേന്ദ്രത്തിന് കത്ത്

ഓണ്‍ലൈന്‍ പെണ്‍‌വാണിഭം: രശ്മി ആര്‍ നായരും രാഹുല്‍ പശുപാലും പിടിയില്‍

November 18th, 2015

കൊച്ചി:വിവാദമായ ‘കിസ് ഓഫ് ലൌ’ നായകനും നായികയും ഓണ്‍‌ലൈന്‍ പെണ്‍ വാണിഭ കേസില്‍ കുടുങ്ങി. ബിക്കിനി മോഡലും രശ്മി ആര്‍.നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലുമാണ് ‘ഓപറേഷന്‍ ഡാഡി’ എന്നു പേരിട്ട് ക്രൈംബ്രാഞ്ച് ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പിടിയിലായത്.
ഇവര്‍ക്കൊപ്പം കാസര്‍കോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടയുമായ അഷ്‌റഫും ഉള്‍പ്പെടെ അഞ്ചു പേര്‍ കൂടെ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ അന്യസംസ്ഥനത്തു
നിന്നും ഉള്ള സ്ത്രീകളില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉള്ളതയി കരുതുന്നു. രശ്മിയെ ഭര്‍ത്താവ് രാഹുല്‍ ആണ് കസ്റ്റമേഴ്സ് ചമഞ്ഞെത്തിയ പോലീസ് സംഘത്തിന്റെ അടുത്തെത്തിച്ചതെന്നും സൂചനയുണ്ട്.

ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍‌വാണിഭ നടത്തുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി
സൈബര്‍ സെല്ലിന്റെ കൂടെ സഹായത്താല്‍ നടത്തിയ റെയ്ഡിലാണ് രാഹുല്‍ പശുപാലും രശ്മിയുമടക്കം ഉള്ളവര്‍ പിടിയിലായത്. കാസര്‍കോഡ്, കൊച്ചി,
മലപ്പുറം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടന്നു. അറസ്റ്റിലായവരെ വിശദമായ ചോദ്യം ചെയ്യലിനു വിധേയരാക്കിക്കൊണ്ടിരിക്കുകയാണ്.ഫേസ് ബുക്ക് വഴിയും ഡേറ്റിംഗ് സൈറ്റുകള്‍ വഴിയും നടത്തിയിരുന്ന പെണ്‍‌വാണിഭ ഇടപാടുകള്‍ കുറച്ച് കാലമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. കൊച്ചു
സുന്ദരി എന്ന ഫേസ്ബുക്ക് പേജ് പെണ്‍‌വാണിഭക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. ഇറ്റക്കാലത്ത് ഈ പേജ് അപ്രത്യക്ഷമായി
എങ്കിലും വീണ്ടും അത് പ്രത്യക്ഷപ്പെട്ടു. ധാരാളം പേര്‍ ഈ പേജ് ലൈക്ക് ചെയ്തിരുന്നു. രാഹുല്‍ പശുപാല്‍ ആണ് ഈ പേജിന്റെ അഡ്മിന്‍ എന്നാണ് സൂചന.

ബിക്കിനി മോഡല്‍ എന്ന ലേബലില്‍ രശ്മിയുടെ അര്‍ദ്ധനഗ്നമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നത് പെണ്‍‌വാണിഭത്തിനു ഡിമാന്റ്കൂ ട്ടുവാന്‍ ആണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ആകാരവടിവ് കാത്തു സൂക്ഷിക്കുന്ന രശ്മി അടുത്തിടെ അതിരപ്പിള്ളിയില്‍ ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അരുവിയിലെ വെള്ളത്തില്‍ ബിക്കിനിയിട്ട് കുളിക്കുന്നതും പാറയുടെ മുകളില്‍ നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറല്‍ ആയിരുന്നു.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ദമ്പതികളാണ് രാഹുലും രശ്മിയും. ബിക്കിനി മോഡല്‍ എന്ന നിലയില്‍ രശ്മിക്ക് രാഹുലിന്റെ പൂര്‍ണ്ണ പിന്തുണയും ഉണ്ട്. അഞ്ചുവയസുള്ള മകനുണ്ട് ഇരുവര്‍ക്കും. താന്‍ ചെയ്യുന്ന ജോലിയെ കുറിച്ച് മകനു പൂര്‍ണ്ണ ബോധ്യമുണ്ടെന്ന് രശ്മി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സ്കൂള്‍ അധ്യാപികയുടെ മകളാണ് എഞ്ചിനീയറിംഗ് ബിരുധ ധാരികൂടിയായ രശ്മി ആര്‍.നായര്‍. അടുത്തിടെയാണ് ഇവര്‍ ഡി.വൈ.എഫ്.ഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയത്.

നേരത്തെ മാറിടം അല്പം മാത്രം മറച്ചു വച്ചുകൊണ്ടുള്ള ചിത്രങ്ങളും ഫേസ്ബുക്ക് പേജില്‍ നല്‍കിയിരുന്നു. ഒരു വിദേശ മാഗസിന്റെ മോഡല്‍ ആണെന്നാണ് രശ്മി അവകാശപ്പെടുന്നത്. ആര്‍ഭാട ജീവിതം നയിച്ചിരുന്ന രശ്മി-രാഹുല്‍ ദമ്പതിമാര്‍ക്ക് ധാരാളം ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ഉണ്ട്. വിദേശികളുമായി ഈ പെണ്‍‌വാണിഭ സംഘത്തിനു ബന്ധം ഉണ്ടോ എന്നും സംശയമുണ്ട്.

അര്‍ദ്ധനഗ്ന ഫോട്ടോകളും പ്രകോപനപരമായ പരാമര്‍ശങ്ങളും കോണ്ട് ഓണ്‍ലൈനില്‍ സജീവമാണ് രശ്മിയും രാഹുലും. ഇതിന്റെ മറവില്‍ പെണ്‍‌വാണിഭമായിരുന്നു സംഘം ചെയ്തുകൊണ്ടിരുന്നതെന്നാണ് പുറത്തുവന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്. ഒരു രാത്രിക്ക് രശ്മി അമ്പതിനായിരം രൂപയാണ് വാങ്ങിയിരുന്നതെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഓണ്‍ലൈനില്‍ ആവശ്യക്കാരെ കണ്ടെത്തി തുക പറഞ്ഞുറപ്പിച്ച ശേഷം സ്ത്രീകളെ സപ്ലൈ ചെയ്യുകയാണ് ഇത്തരം സംഘങ്ങളുടെ രീതി. ആവശ്യക്കാരനു മേല്‍ കൃത്യമായ ട്രാക്കിംഗ് ഉണ്ടായിരിക്കും. ഡിമന്റനുസരിച്ച് ഒരു രാത്രിക്ക് മുപ്പതിനായിരം മുതല്‍ മുക്കാല്‍ ലക്ഷം രൂപവരെ ആവശ്യപ്പെടുന്നതായാണ് അറിയുന്നത്.ഫെസ്ബുക്കിലൂടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനു ഏഴുപേരെയും

അറസ്റ്റ് ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്ഥാനാര്‍ത്ഥി പട്ടിക ലഹരി വിമുക്ത മാക്കണം : മദ്യ നിരോധന സമിതി

October 5th, 2015

malayali-peringod-thattathazhath-against-drug-addicts-ePathram
പട്ടാമ്പി : ലഹരി ഉപയോഗി ക്കുന്നവരെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെ ടുപ്പില്‍ മത്സരി ക്കാൻ അനുവദിക്കരുത് എന്നും സ്ഥാനാര്‍ത്ഥി പട്ടിക കളില്‍ നിന്നു വരെ മാറ്റി നിർത്തണം എന്നും കേരള മദ്യ നിരോധന സമിതി പട്ടാമ്പി താലൂക്ക് കമ്മിറ്റി യോഗം രാഷട്രീയ പാര്‍ട്ടി കളോട് ആഹ്വാനം ചെയ്തു.

മദ്യപാനി കളും മറ്റു ലഹരി ഉത്പന്നങ്ങള്‍ ഉപയോഗി ക്കുന്ന വരും മദ്യ ശാല കള്‍ക്ക് ഒത്താശ ചെയ്യുന്നവരും ജന പ്രതിനിധി കൾ ആയാല്‍ നാട് അരക്ഷിതാ വസ്ഥയിൽ ആവും എന്നും യോഗം മുന്നറിയിപ്പ് നല്‍കി. പഞ്ചായത്തു കളെ സമ്പൂര്‍ണ്ണ ലഹരി വിമുക്ത മാക്കാന്‍ സഹ കരിക്കുന്ന വര്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടിക യില്‍ മുന്‍ഗണന നല്‍കണം എന്നും യോഗം ആവശ്യപ്പെട്ടു.

യോഗ ത്തില്‍ ഹുസൈന്‍ തട്ടത്താഴത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ. കെ. അലി, വേലുണ്ണി, വിനോദ് തൃത്താല, റസാഖ് പെരിങ്ങോട്, ഫൈസല്‍. കെ, സല്‍മാന്‍ മതില്‍ പറമ്പില്‍, ഹയാത്തുദ്ദീന്‍, നിസാര്‍ ആലൂര്‍, അലിഫ് ഷാ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സ്ഥാനാര്‍ത്ഥി പട്ടിക ലഹരി വിമുക്ത മാക്കണം : മദ്യ നിരോധന സമിതി


« Previous Page« Previous « തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ 2, 5 തീയതി കളിൽ – ഫല പ്രഖ്യാപനം 7ന്
Next »Next Page » ഓണ്‍ലൈന്‍ പെണ്‍‌വാണിഭം: രശ്മി ആര്‍ നായരും രാഹുല്‍ പശുപാലും പിടിയില്‍ »



  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine