സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി

June 27th, 2016

solar-case-saritha-nair-ePathram കൊച്ചി : സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി. വിസ്താരം നടക്കു ന്നതിനിടെ സരിത പൊട്ടി ക്കരയുകയും ചെയ്തു. മാധ്യമ ങ്ങളിലൂടെ പുറത്തു വന്ന കത്ത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന വേള യില്‍ കത്ത് ജയിലില്‍ വെച്ച് താന്‍ തന്നെ എഴുതിയ താണെന്നും അത് തന്‍റെ കൈപ്പട യാണെന്നും സരിത സമ്മതിച്ചു.

ഇന്ന് ഹാജരായില്ല എങ്കില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ ഡി. ജി. പി.ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി യിരുന്നു. കോടതി ഉത്തരവ് പാലിക്കാതെ കഴിഞ്ഞ മൂന്ന് തവണ സരിത ഹാജ രാകാത്തതി നാല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.

ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍, കെ. സി. വേണു ഗോപാല്‍ എന്നിവ രുടെ അഭിഭാഷകര്‍ക്ക് സരിതയെ രഹസ്യ മായി വിസ്തരിക്കാനും കമ്മീഷന്‍ അനുവാദം നല്‍കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഷുക്കൂർ വധം​ : സി. ബി. ഐ. ക്കു​ വിടാനുള്ള ഉത്തരവിന്​ സ്​റേറ

June 27th, 2016

കൊച്ചി: അരിയിൽ ഷുക്കൂർ വധ ക്കേസ്​ സി. ബി. ഐ. ക്കു​ വിടാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്​ ഡിവിഷൻ ബഞ്ച് സ്​റ്റേ ചെയ്തു. സി. പി. എം. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി. രാ​േജഷ്​ എം. എൽ. എ.എന്നിവർ നൽകിയ അപ്പീൽ ഹരജി യിലാണ്​ ഉത്തരവ്​ സ്​റ്റേ ചെയ്​തത്​. അന്വേഷണ നടപടികൾ നിർ ത്തി വെക്കാനും സി. ബി. ഐ. ക്കു നിർദേ ശം നൽകിയിട്ടുണ്ട്​.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാവാലം നാരായണ പ്പണിക്കര്‍ അന്തരിച്ചു

June 27th, 2016

drama-writer-kavalam-narayana-panikkar-ePathram
തിരുവനന്തപുരം : കവിയും ഗാന രചയിതാവും നാടകാചാര്യ നുമായ കാവാലം നാരായണ പ്പണിക്കര്‍ (88) അന്തരിച്ചു. ഞായറാഴ്ച രാത്രി 9.40 ന്‍ തിരുവനന്ത പുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജ മായ അസുഖ ങ്ങളെ തുടര്‍ന്ന് ചികിത്സ യി ലായിരുന്നു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയില്‍ കുടുംബത്തില്‍ ഗോദ വര്‍മ്മ യുടെയും കുഞ്ഞു ലക്ഷ്മി യുടെയും മകനായി 1928 ല്‍ ജനിച്ച കാവാലം നാരായണ പണിക്കര്‍ നാടക രംഗത്തും സിനിമാ ഗാന ശാഖയിലും നല്‍കിയ സംഭാവന കള്‍ നിരവധി യാണ്‍.

കേരള സംഗീത നാടക അക്കാദമി ചെയര്‍ മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1975 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2007 ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം, 2009 ല്‍ വള്ളത്തോള്‍ പുരസ്‌കാരം, എന്നിവ നേടി യിരുന്നു. 2014 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.

തനതു നാടക വേദിക്ക് തുടക്കം കുറിച്ച ആചാര്യ നാണ് കാവാലം. സാക്ഷി (1968), തിരുവാഴിത്താന്‍ (1969), ജാബാലാ സത്യകാമന്‍ (1970), ദൈവത്താര്‍ (1976), അവനവന്‍ കടമ്പ (1978), കരിംകുട്ടി (1985), നാടകചക്രം (1979), കൈക്കുറ്റപ്പാട് (1993), ഒറ്റയാന്‍ (1980) തുടങ്ങിയവ യാണ് കാവാലത്തിന്റെ പ്രധാന നാടകങ്ങള്‍.

കാളി ദാസ ന്റെയും ഭാസന്റെയും നാടകങ്ങള്‍ മലയാള നാടക വേദി യിലേക്ക് എത്തിച്ച കാവാലം, വാടക ക്കൊരു ഹൃദയം, രതി നിര്‍വ്വേദം, ആരവം, പടയോട്ടം, ആരൂഢം, കാറ്റത്തെ കിളിക്കൂട്, സര്‍വ്വ കലാ ശാല, ഉല്‍സവ പ്പിറ്റേന്ന്, അഹം തുടങ്ങി നാല്‍പതോളം ചിത്രങ്ങള്‍ക്ക് ഗാന രചന നിര്‍ വ്വഹിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ഉമ്മന്‍ ചാണ്ടിക്ക് എതിരെ ലഭിച്ചത് എന്ന് പിണറായി വിജയന്‍

December 13th, 2015

pinarayi-vijayan-epathram
കൊച്ചി : മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ തിന്റെ കാരണം ചോദിച്ചും വിമര്‍ശിച്ചും പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാണ് ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങി ലേക്ക് പ്രധാന മന്ത്രിയെ ക്ഷണിച്ച് ഔദ്യോഗിക മായി കത്തയച്ചത്. ആ ക്ഷണ പ്രകാരം കേരളത്തില്‍ എത്തുന്ന മോഡി അതേ മുഖ്യ മന്ത്രി തന്നോടൊപ്പം വേദി പങ്കി ടേണ്ട തില്ല എന്നു തീരുമാനി ച്ചതിനു പിന്നിലെ കാരണം എന്താണ്? ഉമ്മന്‍ ചാണ്ടി യുടെ അയോഗ്യത തെളിയിക്കുന്ന രഹസ്യ മായ എന്തു തെളി വാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് എന്ന് അറിയാന്‍ ജന ങ്ങള്‍ ക്കാകെ ആഗ്രഹമുണ്ട്. മുഖ്യ മന്ത്രിയെ അയിത്തം കല്‍പിച്ച് മാറ്റി നിര്‍ത്തുന്ന പ്രധാന മന്ത്രി മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസി ലെ പ്രതി യുമാ യാണ് വേദി പങ്കിടുന്നത്.

ആര്‍. ശങ്കര്‍ പ്രതിമ അനാഛാ ദന ച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ വിഷയ ത്തിലാണ് പിറായി വിജയന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ പ്രതികരിച്ചത്.

‘വെള്ളാപ്പള്ളിയുടെ വര്‍ഗീയ വിദ്വേഷ പ്രചാര ണത്തി നെതിരെ യഥാ വിധി നിയമ നടപടി എടുക്കാതെ ഒളിച്ചു കളിച്ച യു. ഡി. എഫ്. സര്‍ക്കാരിന്റെ ദൗര്‍ബല്യമാണ് ഈ ദുരവസ്ഥ സൃഷ്ടിച്ചത്. വര്‍ഗീയ തയ്ക്കും അതിന്റെ കുടിലത കള്‍ക്കും വിനീത വിധേയ മായി കീഴടങ്ങി യതിന്റെ കൂലി യാണ് ഉമ്മന്‍ ചാണ്ടിക്ക് കിട്ടു ന്നത്.’ എന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

- pma

വായിക്കുക: , , ,

Comments Off on എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ഉമ്മന്‍ ചാണ്ടിക്ക് എതിരെ ലഭിച്ചത് എന്ന് പിണറായി വിജയന്‍

പ്രതിമാ അനാച്ഛാദന ത്തിന് പ്രധാന മന്ത്രിയെ ക്ഷണിച്ചത് മുഖ്യമന്ത്രി

December 13th, 2015

chief-minister-oommen-chandi-ePathram
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങി ലേക്ക് പ്രധാന മന്ത്രിയെ ക്ഷണിച്ചത് മുഖ്യമന്ത്രി. ഇക്കാര്യം ആവശ്യ പ്പെട്ടു കൊണ്ട് കഴിഞ്ഞ വര്‍ഷം ഡിസംബ റില്‍ ആണ് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി, പ്രധാന മന്ത്രി ക്ക് കത്ത് അയച്ചത്. വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു മുഖ്യമന്ത്രി യുടെ ക്ഷണം.

എന്നാല്‍ എസ്.എന്‍. ട്രസ്റ്റി ന്റെയും എസ്.എന്‍.ഡി.പി. യുടേയും ക്ഷണം സ്വീകരി ച്ചാണ് പ്രധാന മന്ത്രി വരുന്നത് എന്നാണ് സംഘാടകര്‍ വിശദീ കരിച്ചി രുന്നത്. അതിനാല്‍ ആരൊക്കെ പങ്കെടുക്കണം എന്ന് സംഘാടകര്‍ തീരുമാനി ക്കും എന്നാണ് എസ്. എന്‍. ഡി. പി. വ്യക്ത മാക്കിയി രുന്നത്.

പ്രതിമാ അനാച്ഛാദന ചടങ്ങില്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കരുത് എന്ന് നിര്‍ദ്ദേശി ച്ചത് ഏറെ വിവാദം ആയിരുന്നു. ബി.ജെ.പി. നേതൃത്വ ത്തി ന്റെയും പ്രധാന മന്ത്രി യുടെ ഓഫീസി ന്റെയും എതിര്‍പ്പാണ് മുഖ്യ മന്ത്രി യുടെ പിന്‍ മാറ്റ ത്തിന് പിന്നില്‍.

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാ പ്പള്ളി നടേശ ന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത് എന്ന് മുഖ്യ മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ പറയുന്നു.

ചൊവ്വാഴ്ച കൊല്ലത്ത് നടക്കുന്ന പ്രതിമാ അനാച്ഛാദന പരിപാടി യില്‍ മുഖ്യ മന്ത്രി പങ്കെടുക്കു ന്നതില്‍ ചില കേന്ദ്ര ങ്ങള്‍ക്ക് എതിര്‍പ്പ് ഉണ്ടെന്ന് വെള്ളാ പ്പള്ളി തന്നെ യാണ് മുഖ്യ മന്ത്രി യെ അറി യിച്ചത്.

‘ഒഴിഞ്ഞു നിന്ന് സഹായിക്കണം’ എന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി യോട് വെള്ളാ പ്പള്ളി ടെലി ഫോണില്‍ അഭ്യര്‍ത്ഥി ക്കുക യായിരുന്നു. ബി. ജെ. പി. യുടെ ആവശ്യ പ്രകാര മാണ് വെള്ളാ പ്പള്ളിയുടെ അഭ്യര്‍ത്ഥന.

- pma

വായിക്കുക: , ,

Comments Off on പ്രതിമാ അനാച്ഛാദന ത്തിന് പ്രധാന മന്ത്രിയെ ക്ഷണിച്ചത് മുഖ്യമന്ത്രി


« Previous Page« Previous « മുഖ്യമന്ത്രിയെ മാറ്റിയത് പ്രധാന മന്ത്രി പങ്കെടുക്കില്ല എന്ന ഭീഷണി കാരണം
Next »Next Page » എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ഉമ്മന്‍ ചാണ്ടിക്ക് എതിരെ ലഭിച്ചത് എന്ന് പിണറായി വിജയന്‍ »



  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine