വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച

October 27th, 2025

vayalar-rama-varma-ePathram
തിരുവനന്തപുരം : 2025 ലെ വയലാർ രാമവർമ്മ സാഹിത്യ അവാർഡ്, വയലാറിന്റെ ചരമ വാർഷിക ദിനമായ ഒക്ടോബർ 27 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ഇ. സന്തോഷ്‌ കുമാറിനു സമ്മാനിക്കും. ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതി യാണ് ഇ. സന്തോഷ്‌ കുമാറിനെ അവാർഡിന് അർഹനാക്കിയത്. വയലാർ ട്രസ്റ്റ് പ്രസിഡണ്ട് പെരുമ്പടവം ശ്രീധരൻ പുരസ്കാരം സമർപ്പിക്കും.

‘വയലാർ വർഷം 2025-26 : 50-ാം സമൃതിയും അവാർഡും’ എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 50 സ്‌മൃതി ദീപങ്ങൾ തെളിയിച്ച് വയലാർ അവാർഡ് ജേതാക്കളായ പെരുമ്പടവം ശ്രീധരൻ, ശ്രീകുമാരൻ തമ്പി, പ്രഭാ വർമ്മ, കെ. പി. രാമനുണ്ണി, സുഭാഷ്‌ചന്ദ്രൻ, ടി. ഡി. രാമ കൃഷ്ണൻ, വി. ജെ. ജെയിംസ്, ഏഴാച്ചേരി രാമചന്ദ്രൻ,  ബെന്യാമിൻ, എസ്. ഹരീഷ്, അശോകൻ ചരുവിൽ, ഇ. സന്തോഷ്‌ കുമാർ എന്നിവർ ചേർന്ന് നിർവ്വഹിക്കും.

12 വർഷം വയലാർ ട്രസ്റ്റ് പ്രസിഡണ്ട് ആയിരുന്ന പ്രൊഫ. എം. കെ. സാനുവിനെ ചടങ്ങിൽ അനുസ്‌മരിക്കും.

വയലാറിൻ്റെ കവിതയെ ആസ്‌പദമാക്കി വയലാറിൻ്റെ ചെറു മകൾ രേവതി വർമ്മ നേതൃത്വം നൽകി കേരള കലാ മണ്ഡലം അവതരി പ്പിക്കുന്ന നൃത്താവിഷ്കാരവും വയലാറിൻ്റെ ശാസ്ത്രീയ സംഗീത കൃതികളെ ഉൾപ്പെടുത്തി ഡോ. കെ ആർ. ശ്യാമയുടെ നേതൃത്വ ത്തിൽ തിരുവനന്തപുരം ഗവണ്മെണ്ട് വനിതാ കോളേജിലെ സംഗീത വിഭാഗം അവതരിപ്പിക്കുന്ന കർണ്ണാടക സംഗീത അവതരണവും ഗായകരുടെ നേതൃത്വത്തിൽ വയലാർ ഗാന സന്ധ്യയും എൻ. എസ്. സുമേഷ് കൃഷ്‌ണൻ്റെ കവിതാലാപനവും അരങ്ങേറും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്

October 25th, 2024

kuzhoor-wilson-kuzhur-ePathram

കൊച്ചി : പതിനൊന്നാമത് ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം പ്രശസ്ത കവി കുഴൂർ വിത്സന്. 2020 ൽ ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച കുഴൂർ വിത്സൻ്റെ ‘ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ’ എന്ന കവിതാ സമാഹാരമാണ് അവാർഡിന് അർഹമായത്. ഹൈദരാബാദിലെ നവീന കലാ സാംസ്കാരിക കേന്ദ്രമാണ് (N S K K) 2011 മുതൽ അവാർഡ് ഏർപ്പെടുത്തിയത്.

50,001 രൂപയും കീർത്തി പത്രവും കാനായി കുഞ്ഞി രാമൻ രൂപ കൽപ്പന ചെയ്ത ശില്പവും ഉൾപ്പെട്ട അവാർഡ് നവംബർ മൂന്നിന് ഹൈദരാബാദിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

ഡോ. ആസാദ്, എസ്. ജോസഫ്, വി. കെ. സുബൈദ എന്നിവർ അടങ്ങിയ ജഡ്ജിംഗ് പാനലാണ് 17 കവിതാ പുസ്തകങ്ങ ളിൽ നിന്ന് ‘ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ’ എന്ന കവിതാ പുസ്തകം തെരഞ്ഞെടുത്തത്. സാറാ ജോസഫ്, സക്കറിയ, വിജയലക്ഷ്മി, ബി. രാജീവൻ, ഉഷാകുമാരി, ചന്ദ്രമതി, ലോപ ആർ, സി. എസ്. മീനാക്ഷി, കരുണാകരൻ, പി. എഫ്. മാത്യൂസ് എന്നിവരാണ് മുൻ വർഷത്തെ അവാർഡ് ജേതാക്കൾ.

eleventh-ov-vijayan-literature-award-to-kuzhur-wilson-ePathram

വിവിധ ഭാഷകളിലായി 20 കവിതാ സമാഹാരങ്ങളുടെ കർത്താവാണ് കുഴൂർ വിത്സൺ.

സംസ്ഥാന സർക്കാർ ലിറ്ററേച്ചർ യൂത്ത് ഐക്കൺ അവാർഡ്, അറേബ്യൻ സാഹിത്യ പുരസ്കാരം, ജിനേഷ് മടപ്പള്ളി കവിതാ പുരസ്കാരം, എൻ. എം. വിയോത്ത് സ്മാരക അവാർഡ് എന്നീ പുരസ്കാരങ്ങൾ കുഴൂർ വിത്സനെ തേടിയെത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സർഗ്ഗ സമീക്ഷ സാഹിത്യ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

August 13th, 2023

logo-palakkad-pravasi-center-ePathram-
പാലക്കാട് : വിദ്യാർത്ഥികൾക്കായി പാലക്കാട് പ്രവാസി സെന്‍റർ നടത്തിയ സാഹിത്യ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ സീനിയർ വിഭാഗങ്ങളിൽ കഥ, കവിത എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ആഗസ്റ്റ് 13 ന് കുഴൽമന്ദം കളരിക്കൽ കൺവെൻഷൻ സെന്‍ററിൽ വെച്ച് നടക്കുന്ന ‘സർഗ്ഗ സമീക്ഷ’ സംഗമത്തിൽ വെച്ചു വിതരണം ചെയ്യും. സാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിലെ പ്രമുഖർ സംബന്ധിക്കും.

വിക്ടോറിയ കോളേജ് മുൻ പ്രിസിപ്പാള്‍ ഡോ. മുരളി, വിവർത്തകനും കവിയുമായ കെ. വി. വിൻസെന്‍റ്, ചെറു കഥാ കൃത്തായ മോഹൻദാസ് ശ്രീകൃഷ്ണപുരം എന്നിവര്‍ അടങ്ങിയ ജൂറിയാണ് സൃഷ്ടികൾ വിലയിരുത്തി വിജയികളെ നിർണ്ണയിച്ചത്.  വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സുഗതകുമാരി അന്തരിച്ചു

December 23rd, 2020

sugathakumari-epathram
തിരുവനന്തപുരം : കവയിത്രി സുഗത കുമാരി (86) അന്തരിച്ചു. കൊവിഡ് ബാധയെ ത്തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സ യില്‍ ആയി രുന്നു. വൈകുന്നേരം നാലു മണിക്ക് ഔദ്യോഗിക ബഹുമതി കളോടെ ശാന്തി കവാട ത്തിൽ സംസ്‌കാരം നടക്കും.

ഗാന്ധിയനും സ്വാതന്ത്ര സമര സേനാനിയും എഴുത്തു കാരനു മായിരുന്ന ബോധേശ്വരന്‍ (കേശവ പിള്ള) വി. കെ. കാർത്ത്യായനി ദമ്പതികളുടെ മകളായി 1934 ജനു വരി 22 ന് ആയിരുന്നു സുഗത കുമാരിയുടെ ജനനം.

തിരുവനന്തപുരം യൂണി വേഴ്സ്റ്റി കോളേജില്‍ നിന്നും തത്വ ശാസ്ത്ര ത്തിൽ ബിരുദാനന്തര ബിരുദം നേടി.

മുത്തുച്ചിപ്പി, പാതിരാ പ്പൂക്കൾ, പാവം മാനവ ഹൃദയം, പ്രണാമം, ഇരുൾ ചിറകുകൾ, രാത്രി മഴ, അമ്പലമണി, കുറിഞ്ഞി പ്പൂക്കൾ, തുലാ വർഷപ്പച്ച, രാധയെവിടെ, കൃഷ്ണക വിതകൾ, മേഘം വന്നു തൊട്ടപ്പോൾ, ദേവ ദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി, വായാടിക്കിളി, കാടിനു കാവൽ തുടങ്ങി യവ യാണ് പ്രധാന കൃതികൾ.

പത്മശ്രീ (2006), എഴുത്തച്ഛന്‍ പുരസ്‌കാരം (2009), സരസ്വതി സമ്മാന്‍ (2013), ആശാൻ പുരസ്കാരം, വയലാർ അവാർഡ്, ഒാടക്കുഴൽ അവാർഡ്, ബാലാ മണിയമ്മ അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ്, വള്ളത്തോൾ അവാർഡ്, പി. കേശവ ദേവ് പുരസ്കാരം, ഒ. എൻ. വി. സാഹിത്യ പുരസ്കാരം തുടങ്ങിയവയും കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയും സുഗത കുമാരി യുടെ സാഹിത്യ സപര്യക്കുള്ള അംഗീകാ രങ്ങള്‍ ആയി രുന്നു.

സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി യുടെ സ്ഥാപക സെക്രട്ടറി, അഗതി കളും അശരണരു മായ സ്ത്രീ കള്‍ക്കു വേണ്ടിയുള്ള അഭയ യുടെ സ്ഥാപക തുടങ്ങിയ നിലകളില്‍ അഭിനന്ദനീയ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഖാദർ അന്തരിച്ചു

December 12th, 2020

malayalam-writer-novelist-ua-khader-ePathram
കോഴിക്കോട് : പ്രശസ്ത എഴുത്തുകാരന്‍ യു. എ. ഖാദർ (85) അന്തരിച്ചു. ഡിസംബര്‍ 12 ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധ മായ അസുഖത്തിനു ചികില്‍സയില്‍ ആയിരുന്നു.

കഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, ലേഖകന്‍, പത്ര പ്രവർത്തകൻ എന്നീ മേഖലകളില്‍ തന്റെ പ്രതിഭ തെളിയിച്ച യു. എ. ഖാദറിന്റെ ‘തൃക്കോട്ടൂർ പെരുമ’ മലയാള സാഹിത്യ ത്തിലെ ചരിത്ര സംഭവം എന്നു വിശേഷിപ്പിക്കാം. 1984 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിയാണ് ‘തൃക്കോട്ടൂർ പെരുമ’.

ഖുറൈശിക്കൂട്ടം, ഒരുപിടി വറ്റ്,  മേശ വിളക്ക്, കലശം, വായേ പാതാളം, ഒരു പടകാളി പ്പെണ്ണി ന്റെ ചരിതം, തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണ മണിയിലെ തീ നാളം, അഘോര ശിവം, പൂമര ത്തളിരുകള്‍, കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും, ഓർമ്മകളുടെ പഗോഡ (യാത്രാ വിവരണം) തുടങ്ങിയവയാണ് പ്രധാന രചനകള്‍.

പഴയ ബർമ്മയിലെ (മ്യാൻമർ) ബില്ലിൻ എന്ന ഗ്രാമ ത്തിൽ കൊയിലാണ്ടി ക്കാരനായ ഉസ്സങ്ങാന്റകത്ത് മൊയ്തീൻ കുട്ടിയുടെയും ബർമ്മക്കാരിയായ മാമൈദി യുടെയും മകനായി 1935‌ ലാണ് ഖാദര്‍ ജനിച്ചത്.

മൂന്നാം ദിവസം മാതാവ് മരിക്കുകയും തുടര്‍ന്ന് ഖാദറി ന്റെ ഏഴാമത്തെ വയസ്സിൽ രണ്ടാം ലോക മഹാ യുദ്ധ ക്കാലത്ത് പിതാവിന്റെ കൂടെ കേരളത്തില്‍ എത്തി.

കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ്സ് കഴിഞ്ഞു മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആർട്സിൽ ചേർന്നു പഠിച്ചു. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ബാല പംക്തി യിലാണ് എഴുത്ത് തുടങ്ങിയത്.

1952 ൽ ‘കണ്ണുനീർ കലർന്ന പുഞ്ചിരി’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു. 1964 ൽ ആരോഗ്യ വകുപ്പില്‍ ജോലി യില്‍ പ്രവേശിച്ചു. ആകാശവാണി കോഴിക്കോട് നിലയ ത്തിലും പ്രവര്‍ ത്തിച്ചിട്ടുണ്ട്. 1990 ൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ അഡ്മിന്‍ വിഭാഗ ത്തിൽ നിന്ന് വിരമിച്ചു.

പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നി വ യുടെ ഭാരവാഹിത്വം വഹിച്ചിരുന്നു. നാലു തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ സമിതിയിലെ അംഗം ആയിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 6123»|

« Previous « ഡോക്ടര്‍മാരുടെ സമരം : അവശരായ രോഗികളും ദുരിതത്തില്‍
Next Page » സാഹിത്യകാരന്‍ യു. എ. ഖാദറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചന ക്കുറിപ്പ് »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine