വിനോദ സഞ്ചാര കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി

April 23rd, 2012

അതിരപ്പിള്ളി: വിനോദ സഞ്ചാര കേന്ദ്രത്തിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കൊമ്പനാന യിറങ്ങി യതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികള്‍ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 11.45നാണ് പ്രധാന കവാടത്തില്‍നിന്നു 50 മീറ്റര്‍ അകലെ ആനയിറങ്ങിയത്. ആനയെ കണ്ടതോടെ ഒരുകൂട്ടം വിനോദസഞ്ചാരികള്‍ ബഹളം കൂട്ടുകയും കൂവിവിളിക്കുകയും ചെയ്തു. ഇതോടെ ആന അവിടെ പാര്‍ക്ക്‌ ചെയ്തിരുന്ന കാറുകള്‍ തകര്‍ത്തു വിനോദസഞ്ചാരികളുടെ നേരെ ഓടിയടുത്തു. സ്ത്രീകളും കുട്ടികളുമടക്കമുള്ള സഞ്ചാരികള്‍ ആന വരുന്നതുകണ്ട് ഭയന്ന് നിലവിളിച്ച് ഓടി. ഏറെ നേരം പരിഭ്രാന്തി പരത്തി ആന അവസാനം പുഴയിലേക്ക് ഇറങ്ങിപോയി

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുന്നംകുളത്ത് ആനയിടഞ്ഞു, ഒരാളെ അടിച്ചു കൊന്നു

February 20th, 2012
elephant-on-lorry-epathram
കുന്നംകുളം: കുന്ദംകുളത്തിനു സമീപം ഇടഞ്ഞ ആന ഒരാളെ അടിച്ചു കൊന്നു. കുന്നംകുളം കോലാടി സ്വദേശി സൈമണ്‍ (70) ആണ് ആനയുടേ തുമ്പികൊണ്ടുള്ള അടിയേറ്റ് മരിച്ചത്. കീരങ്ങാട്ട് മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്.  ആനയെ കൊണ്ടു പോകുകയായിരുന്ന വാഹനം  മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ആന വിരണ്ടത്. ആ സമയം റോഡിലൂടെ പോകുകയായിരുന്ന സൈമണെ ആന തുമ്പികൊണ്ട് അടിച്ചു വീഴ്‌ത്തുകയായിരുന്നു. തുടര്‍ന്ന് പാപ്പാന്മാര്‍ക്ക് പിടികൊടുക്കാതെ ഓടിയ ആന ഒരു ബൈക്ക് യാത്രക്കാ‍രനേയും ആക്രമിച്ചു. ആനയുടെ പാപ്പാന്‍ തിരുവാങ്ങപുറം ശിവശങ്കരനും പരിക്കേറ്റിട്ടുണ്ട്.
മണ്ണുത്തി വെറ്റിനറി സര്‍വ്വകലാശാലയിലെ ആനഗവേഷണ കേന്ദ്രം തലവന്‍ ഡോ. രാജീവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആനയെ മയക്കുവെടി വച്ച് തളച്ചു. പതിനഞ്ചു കിലോമീറ്ററോളം ഓടിയ ആനയെ ചിറമനേങ്ങാട്ടുള്ള റോയല്‍ എഞ്ചിനീയറിങ്ങ് കോളേജിനു സമീപത്താണ് തളച്ചത്.
വഹനങ്ങളില്‍ ആനകളെ കയറ്റികൊണ്ടു പോകുമ്പോള്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്. ദീര്‍ഘദൂരം നിര്‍ത്താതെ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പൊള്‍ അരികിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ശബ്ദവും അപകട ഭീതിയും മൂലം ആനയുടെ മനോനിലയില്‍ സാരമായ കുഴപ്പങ്ങള്‍ ഉണ്ടാക്കും. മാത്രമല്ല നിരന്തരം കാറ്റടിക്കുന്നത് ആനകളുടെ കണ്ണില്‍ അസ്വസ്ഥത ഉണ്ടാക്കും. പല ആനകള്‍ക്കും കണ്ണിനു അസുഖങ്ങള്‍ ബാധിക്കുന്നതില്‍ ഇത്തരം വാഹന യാത്രകള്‍ക്ക് മുഖ്യ പങ്ക് ഉണ്ട്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളും ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് കേരളത്തില്‍ വാഹനത്തില്‍ കയറ്റി ആനകളെ കൊണ്ടു പോകുന്നത്. ഇതു സംബന്ധിച്ച് അധികാരികള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആനപരിപാലനം സംബന്ധിച്ചുള്ള നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് പല ആനയുടമകളും ആനബ്രോക്കര്‍മാരും അവയെ ഉത്സവപ്പറമ്പുകളില്‍ എഴുന്നള്ളത്തിനു കൊണ്ടു വരുന്നത്. ഇക്കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആനയിടഞ്ഞ് പാപ്പാന്‍ ഉള്‍പ്പെടെ രണ്ടു പേരെ കൊലപ്പെടുത്തിയിരുന്നു. വിശ്രമമില്ലാത്ത എഴുന്നള്ളിപ്പുകളും പാപ്പാന്മാരുടെ പീഠനവും വേണ്ടത്ര ഭക്ഷണം ലഭിക്കായ്കയുമെല്ലാം ആണ് ആനകളെ പ്രകോപിതരാക്കുന്നത്. ഒപ്പം കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന ഇടക്കോളും (രണ്ടു മദപ്പാടുകളുടെ ഇടയില്‍ കാണുന്ന മദ ലക്ഷണങ്ങള്‍)  ആനകള്‍ ഇടയുവാന്‍ കാരണമാകുന്നു. കേരളത്തിലെ ആനകളില്‍ ഇടക്കോളിന്റെ പ്രവണത വര്‍ദ്ധിച്ചു വരുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

കേച്ചേരിയില്‍ ആനയിടഞ്ഞു; ഒരാള്‍ മരിച്ചു

February 18th, 2012
തൃശ്ശൂര്‍ : തൃശ്ശൂര്‍ കേച്ചേരിയില്‍ ആനയിടഞ്ഞ് ഒരാളെ കുത്തിക്കൊലപ്പെടുത്തി. ബൈക്കില്‍ അതുവഴി വരികയായിരുന്ന പാവറട്ടി മാളിയേക്കല്‍ ആന്റണിയുടെ മകന്‍ അലോഷ്യസാണ് (49) ആനയുടെ കുത്തേറ്റ് മരിച്ചത്. ഇന്നു രാവിലെ ഏഴുമണിയോടെ കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആന ഇടഞ്ഞത്. തുടര്‍ന്ന് ആന കേച്ചേരി ആളൂര്‍  റൂട്ടിലോടുന്ന സെന്റ് ജോസഫ് എന്ന ബസ്സ് കുത്തി മറിച്ചിട്ടു. ബസ്സിനകത്തുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പറ്റിക്കേറ്റിട്ടുണ്ട്. ബസ്സിനടിയില്‍ പെട്ട സിംസണ്‍ എന്ന യുവാവിന്റെ നില ഗുരുതരമാണ്. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടര്‍ന്ന് റോഡിലൂടെ ഓടിയ ആന വഴിയില്‍ കണ്ട ഒരു ടിപ്പര്‍ ലോറിയുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കുത്തി മറിച്ചു. മൂന്നു വീടു കള്‍ക്കും കേടുപാടു വരുത്തി. ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ അസിയെ തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പതിനാലോളം പേര്‍ക്ക് പറ്റിക്കേറ്റിട്ടുണ്ട്.  ഡോ. രാജീവ് ടി. എസിന്റേയും, പി. വി. ഗിരിദാസിന്റേയും നേതൃത്വത്തില്‍ എലിഫന്റ് സ്ക്വാഡ് എത്തി മയക്കു വെടി വെച്ചാണ് ആനയെ തളച്ചത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെറായില്‍ നടന്ന തലയെടുപ്പ് മത്സരത്തില്‍ മംഗലാംകുന്ന് അയ്യപ്പന്‍ വിജയിച്ചു

February 11th, 2012
cherai-epathram
ചേറായി:  ആനകളുടെ തലപൊക്കമത്സരത്തില്‍ കേരളത്തിലെ പേരു കേട്ട ഗജകേസരികള്‍  മാറ്റുരച്ചപ്പോള്‍ ആനക്കമ്പക്കാരുടെ ആവേശം ആകാശം മുട്ടി. മംഗലാം കുന്ന് അയ്യപ്പനും, ചെര്‍പ്ലശ്ശേരി പാര്‍ഥനുമായിരുന്നു ചെറായിലെ ഗൌരീശ്വരം ക്ഷേത്ര മൈതാനത്തെ മത്സര വേദിയില്‍ അണിനിരന്നത്. കുളിച്ച് കുറി തൊട്ട് കഴുത്തില്‍ പൂമാലയും നെറ്റിപ്പട്ടവും അണിഞ്ഞ് എത്തിയ ഇരുവരേയും ആരാധകര്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചു. 9.30 നു മത്സരം തുടങ്ങുന്നതിനുള്ള മണി മുഴങ്ങിയതും  വടക്കേ ചരുവാരത്തിന്റെ മംഗലാംകുന്ന് അയ്യപ്പന്‍ തലയെടുത്ത് പിടിച്ച് നിന്നു. തെക്കേ ചരുവാരത്തിന്റെ മത്സരാര്‍ഥിയായെത്തിയ പാര്‍ഥന്‍ കന്നിക്കാരന്‍ ആയതിനാല്‍ ആദ്യം ഒന്ന് പകച്ചു. പിന്നെ മത്സരപ്പൂരങ്ങളില്‍ ആവേശം വിതറുന്ന പാര്‍ഥന്റെ തലയും ഉയര്‍ന്നു. ഏഴുമിനിറ്റ് നീണ്ട മത്സര സമയത്തില്‍ ഇരുവരും ഇഞ്ചോടിഞ്ച്  പൊരുതി. എങ്കിലും കര്‍ണ്ണനോടും, ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കറിനോടും മത്സരിക്കുമ്പോള്‍ ഉണ്ടാകാറുള്ള പാര്‍ഥന്റെ പതിവു ഗരിമ അവിടെ കണ്ടില്ല. മംഗലാംകുന്ന് അയ്യപ്പനാകട്ടെ കഴിഞ്ഞ വര്‍ഷം പട്ടത്ത് ശ്രീകൃഷ്ണനോട് തോറ്റതിന്റെ ഓര്‍മ്മയില്‍ ഇത്തവണ അല്പം പോലും തല താഴ്ത്താതെ തന്നെ നിന്നു. ഒടുവില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ സുബ്രമണ്യന്റെ തിടമ്പ് അവനു തന്നെ ലഭിക്കുകയും ചെയ്തു.
കടുത്ത നിബന്ധനകളാണ് ഇവിടെ തലപൊക്ക മത്സരത്തിനുള്ളത്. ആനയെ പാപ്പാന്മാരോ സഹായികളൊ നേരിട്ടോ തോട്ടി, കത്തി തുടങ്ങി എന്തെങ്കിലും വസ്തുക്കള്‍ കൊണ്ടോ തൊടുവാന്‍ പാടില്ല. ഗജമണ്ഡപത്തില്‍ കയറ്റി നിര്‍ത്തി മത്സരത്തിനുള്ള മണി മുഴക്കിയാല്‍ ആനകള്‍ സ്വമേധയാ തലയുയര്‍ത്തി നില്‍ക്കും. നട (മുന്‍‌കാലുകള്‍) മുന്നിലേക്ക് വലിച്ചു വച്ച് നില്‍ക്കുവാന്‍ പാടില്ല. ഞാറക്കല്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ജനങ്ങളെ നിയന്ത്രിക്കുവാന്‍ എത്തിയിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ തലപൊക്ക മത്സരമാണ് ചെറായിലേത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെങ്ങന്നൂര്‍ പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ആനയിടഞ്ഞു.

January 19th, 2012
elephant-stories-epathram
ചെങ്ങന്നൂര്‍:  ചെങ്ങന്നൂര്‍ പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ആനയിടഞ്ഞു കാഴ്ച ശീവേലിക്കുള്ള ഒരുക്കങ്ങള്‍ക്കിടെ ആനയിടഞ്ഞു. കൊമ്പന്‍ ചാരുമ്മൂട് ശിവശങ്കരനാണ് ഇടഞ്ഞത്. രണ്ടാം പാപ്പാന്‍ സുരേന്ദ്രന്‍ ആനയുടെ പുറത്തുണ്ടായിരുന്നു. നെറ്റിപ്പട്ടം കെട്ടുന്നതിനിടയില്‍ ഒന്നാം പാ‍പ്പാന്‍ ബിജുവിനെ തട്ടിയിട്ട് കുത്താന്‍ ആയുകയായിരുന്നു. ആനയുടെ കൊമ്പുകള്‍ക്കിടയില്‍ നിന്നും ഇയാള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ആനയിടഞ്ഞത് കണ്ട് ഭക്തര്‍ നാലുപാടും ചിതറിയോടി. പാപ്പാനെ പുറത്തിരുത്തി കൊണ്ട് നടത്തിയ പരാക്രമത്തില്‍ ക്ഷേത്രത്തിലെ ബലിക്കല്‍ പുരയുടെ മേല്‍ക്കൂരയും കല്‍‌വിളക്കും തകര്‍ത്തു. കൊടിമരം മറിച്ചിടുവാന്‍ ശ്രമം നടത്തി. ഉടമ സുരേഷ് എത്തി പഴവും മറ്റും നല്‍കി ആനയെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ അയാളെയും ആക്രമിക്കുവാന്‍ മുതിര്‍ന്നു. തുടര്‍ന്ന് പത്തനംതിട്ടയിലെ എലിഫെന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച്ചാണ് ആനയെ തളച്ചത്. ഈ സമയമത്രയും രണ്ടാം പാപ്പാന്‍ സുരേന്ദ്രന്‍ ആനയുടെ പുറത്തുണ്ടായിരുന്നു. ആളെ പുറത്തിരുത്തി ആനയെ മയക്കുവെടിവെക്കുന്നത് വളരെ അപകട സാധ്യതയുള്ളതാണ്. മയക്കുവെടി കൊണ്ടാല്‍ ഉടനെ ആന പുറത്തുള്ള ആളെ കുടഞ്ഞിട്ട് ആക്രമിക്കും. മുമ്പ് വണ്ടികുത്തി മോഹനന്‍ എന്ന ആന മയക്കുവെടികൊണ്ട ഉടനെ പുറത്തിരുന്ന പാപ്പാനെ കുടഞ്ഞിട്ട് കുത്തികൊന്നിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 7234»|

« Previous Page« Previous « ജയിലിനകത്ത് മൊബൈല്‍ ഫോണ്‍
Next »Next Page » 16,000 ഉദ്യോഗസ്‌ഥരുടെ റേഷന്‍ കാര്‍ഡ്‌ റദ്ദാക്കും »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine