Saturday, February 11th, 2012

ചെറായില്‍ നടന്ന തലയെടുപ്പ് മത്സരത്തില്‍ മംഗലാംകുന്ന് അയ്യപ്പന്‍ വിജയിച്ചു

cherai-epathram
ചേറായി:  ആനകളുടെ തലപൊക്കമത്സരത്തില്‍ കേരളത്തിലെ പേരു കേട്ട ഗജകേസരികള്‍  മാറ്റുരച്ചപ്പോള്‍ ആനക്കമ്പക്കാരുടെ ആവേശം ആകാശം മുട്ടി. മംഗലാം കുന്ന് അയ്യപ്പനും, ചെര്‍പ്ലശ്ശേരി പാര്‍ഥനുമായിരുന്നു ചെറായിലെ ഗൌരീശ്വരം ക്ഷേത്ര മൈതാനത്തെ മത്സര വേദിയില്‍ അണിനിരന്നത്. കുളിച്ച് കുറി തൊട്ട് കഴുത്തില്‍ പൂമാലയും നെറ്റിപ്പട്ടവും അണിഞ്ഞ് എത്തിയ ഇരുവരേയും ആരാധകര്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചു. 9.30 നു മത്സരം തുടങ്ങുന്നതിനുള്ള മണി മുഴങ്ങിയതും  വടക്കേ ചരുവാരത്തിന്റെ മംഗലാംകുന്ന് അയ്യപ്പന്‍ തലയെടുത്ത് പിടിച്ച് നിന്നു. തെക്കേ ചരുവാരത്തിന്റെ മത്സരാര്‍ഥിയായെത്തിയ പാര്‍ഥന്‍ കന്നിക്കാരന്‍ ആയതിനാല്‍ ആദ്യം ഒന്ന് പകച്ചു. പിന്നെ മത്സരപ്പൂരങ്ങളില്‍ ആവേശം വിതറുന്ന പാര്‍ഥന്റെ തലയും ഉയര്‍ന്നു. ഏഴുമിനിറ്റ് നീണ്ട മത്സര സമയത്തില്‍ ഇരുവരും ഇഞ്ചോടിഞ്ച്  പൊരുതി. എങ്കിലും കര്‍ണ്ണനോടും, ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കറിനോടും മത്സരിക്കുമ്പോള്‍ ഉണ്ടാകാറുള്ള പാര്‍ഥന്റെ പതിവു ഗരിമ അവിടെ കണ്ടില്ല. മംഗലാംകുന്ന് അയ്യപ്പനാകട്ടെ കഴിഞ്ഞ വര്‍ഷം പട്ടത്ത് ശ്രീകൃഷ്ണനോട് തോറ്റതിന്റെ ഓര്‍മ്മയില്‍ ഇത്തവണ അല്പം പോലും തല താഴ്ത്താതെ തന്നെ നിന്നു. ഒടുവില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ സുബ്രമണ്യന്റെ തിടമ്പ് അവനു തന്നെ ലഭിക്കുകയും ചെയ്തു.
കടുത്ത നിബന്ധനകളാണ് ഇവിടെ തലപൊക്ക മത്സരത്തിനുള്ളത്. ആനയെ പാപ്പാന്മാരോ സഹായികളൊ നേരിട്ടോ തോട്ടി, കത്തി തുടങ്ങി എന്തെങ്കിലും വസ്തുക്കള്‍ കൊണ്ടോ തൊടുവാന്‍ പാടില്ല. ഗജമണ്ഡപത്തില്‍ കയറ്റി നിര്‍ത്തി മത്സരത്തിനുള്ള മണി മുഴക്കിയാല്‍ ആനകള്‍ സ്വമേധയാ തലയുയര്‍ത്തി നില്‍ക്കും. നട (മുന്‍‌കാലുകള്‍) മുന്നിലേക്ക് വലിച്ചു വച്ച് നില്‍ക്കുവാന്‍ പാടില്ല. ഞാറക്കല്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ജനങ്ങളെ നിയന്ത്രിക്കുവാന്‍ എത്തിയിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ തലപൊക്ക മത്സരമാണ് ചെറായിലേത്.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine