മെക്സിക്കോ അതിർത്തി യിൽ മതിൽ പണിയും : ഡോണാൾഡ് ട്രംപ്

February 7th, 2019

Trump_epathram
വാഷിംഗ്ടണ്‍ : അമേരിക്ക – മെക്സിക്കോ അതിർ ത്തി യിൽ മതിൽ പണിയും എന്നും തീരുമാന ത്തിൽ നിന്നു പിറകോട്ട് ഇല്ലാ എന്നും യു. എസ്. പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്.

ലഹരി മരുന്നു കടത്തും അനധി കൃത കുടി യേറ്റ വും തടയുവാന്‍ ആയിട്ടാണ് മതിൽ നിര്‍മ്മാണം എന്നാണ് ട്രംപി ന്റെ വാദം. എന്നാൽ അതിർത്തിയിൽ ഇപ്പോൾ തന്നെ മതി യായ സുരക്ഷ ഉണ്ട് എന്നും ഗവണ്മെന്റ് ഫണ്ടില്‍ നിന്നും പണം ചെലവാക്കി മതില്‍ പണിയേണ്ടാ എന്നുമാണ് പ്രതിപക്ഷ ത്തിന്റെ നിലപാട്.

ഈ മാസം 15 നു ഉള്ളില്‍ തന്നെ മതില്‍ വിഷയ ത്തില്‍ ഭരണ – പ്രതിപക്ഷ കക്ഷി കൾ തമ്മില്‍ യോജിപ്പില്‍ എത്തണം എന്നും യു. എസ്. കോൺഗ്രസ്സി ന്റെ സം യുക്ത സമ്മേളന ത്തില്‍ ട്രംപ് ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ട്രംപിന്റെ യാത്രാ വിലക്കിന് സുപ്രീം കോടതി യുടെ അംഗീകാരം

June 26th, 2018

Trump_epathram
വാഷിംഗ്ടണ്‍ : ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യ ങ്ങളിൽ നിന്നുള്ള പൗരൻ മാർക്ക് അമേരി ക്ക യിലേ ക്കുള്ള യാത്രാ വിലക്ക് ഏർപ്പെടുത്തിയ അമേരിക്കന്‍ പ്രസി ഡണ്ട് ഡൊണാള്‍ഡ് ട്രംപി ന്റെ തീരു മാനം രാജ്യ സുര ക്ഷക്കു വേണ്ടി എന്ന് സുപ്രീം കോടതി.

ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യ ങ്ങളിൽ നിന്നു ള്ളവർ അമേരി ക്ക യില്‍ പ്രവേ ശി ക്കുന്ന തിന്നാണ് വിലക്ക് ഏര്‍പ്പെടു ത്തിയി രുന്നത്.

ഈ ആറ് മുസ്ലീം ഭൂരി പക്ഷ രാഷ്ട്ര ങ്ങളില്‍ നിന്നുള്ള വര്‍ക്കും ഉത്തര കൊറിയ അടക്കം ഏഴു രാജ്യ ക്കാ ര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് മാസ ത്തി ലാണ് അമേരിക്ക വിലക്ക് പ്രഖ്യാപിച്ചത്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ തീരു മാനം സ്റ്റേ ചെയ്ത് ഫെഡ റല്‍ കോടതി ഉത്തരവ് ഇറക്കു കയും തുടര്‍ന്ന് ട്രംപ് സുപ്രീം കോടതി യെ സമീപി ക്കു കയും ചെയ്തു.

തന്റെ ഉത്തരവ് കൃത്യത യുള്ളതും വ്യാപ്തി ഉള്ളതു മാണ് എന്നും തന്റെ അധി കാര പരിധി യില്‍ കൈ കട ത്തുവാന്‍ ഫെഡറല്‍ കോടതിക്ക് അവകാശം ഇല്ല എന്നും ഡൊണാള്‍ഡ് ട്രംപ് ചൂണ്ടി ക്കാട്ടി യിരുന്നു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കാനഡ യില്‍ കഞ്ചാവ് ഉപയോഗിക്കാം

June 20th, 2018

logo-canada-canadian-flag-ePathram
കഞ്ചാവ് ഉപയോഗം നിയമാനുസൃത മാക്കി ക്കൊണ്ടുള്ള ഉത്തര വിന് കനേഡിയന്‍ പാര്‍ലമെന്റ് അംഗീ കാരം നല്‍കി. കഞ്ചാവ് ചെടി (മരിജുവാന) വളര്‍ ത്തുന്നതും വില്‍പന നട ത്തു ന്നതും വിതരണം ചെയ്യു ന്നതും നിയ ന്ത്രി ക്കുകയും ക്രമീ കരി ക്കു കയും ചെയ്യു ന്നതാണ് നിയമം.

ദേശവ്യാപക മായി കഞ്ചാവ് ഉപ യോ ഗ ത്തെ നിയമാ നുസൃത മാക്കി ക്കൊണ്ടുള്ള ഉത്തര വിന് ചൊവ്വാഴ്ച യാണ് കനേഡി യന്‍ പാര്‍ല മെന്റ് അംഗീകാരം നല്‍കി യത്.

കഞ്ചാവ് ഉപയോഗ ത്തിന് നിയമം മൂലം അനു മതി നല്‍ കുന്ന ആദ്യ ജി – 7 രാജ്യമാണ് കാനഡ. രോഗ ചികിത്സ ക്ക് കഞ്ചാവ് ഉപ യോഗി ക്കുവാന്‍ 2001 ൽ തന്നെ കാനഡ അനുവാദം നൽകി യിരുന്നു.

പുതിയ നിയമം വഴി കാനഡ ക്കാര്‍ക്ക് ഈ വർഷം സെപ്റ്റംബര്‍ മാസം മുതല്‍ ലഹരിക്കു വേണ്ടി കഞ്ചാവ് വാങ്ങി ഉപ യോ ഗിക്കു വാന്‍ സാധിക്കും.

”ഇത്രയും നാള്‍ ജന ങ്ങൾക്ക് അനായാസം കഞ്ചാവ് ലഭി ക്കുകയും കുറ്റ വാളി കള്‍ ലാഭം കൊയ്യു കയു മായി രുന്നു. നമ്മള്‍ അത് മാറ്റുക യാണ്. കഞ്ചാവ്‌ ഉപയോഗം നിയമാനുസൃതം ആക്കുന്ന തോടൊപ്പം നിയന്ത്രി ക്കുക യും ചെയ്യുന്ന നിയമം അംഗീകാരം നേടിയിരിക്കുന്നു എന്ന് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു.

2015 ലെ തെരഞ്ഞെടുപ്പ് പ്രചാരണ ത്തിൽ ജസ്റ്റിന്‍ ട്രൂഡോ നല്‍കിയ വാഗ്ദാനം ആയിരുന്നു ഇത്. ഈ നിയമ ത്തെ കാനഡ യിലെ ജനങ്ങള്‍ സ്വാഗതം ചെയ്യും എന്നും ഭരണ പക്ഷം കണക്കു കൂട്ടുന്നു. കഞ്ചാവ് വിപണി യില്‍ എത്തി ക്കുവാന്‍  8 ആഴ്ച മുതൽ 12 ആഴ്ച വരെ സമയം നൽകി യിട്ടുണ്ട്. ഈ സമയ ത്തിനു ള്ളില്‍ വ്യവ സായി കള്‍ക്കും പോലീ സിനും പുതിയ നിയമ പരിഷ്‌കാരം വരുത്താനും കഴിയും എന്നാണ് വില യിരുത്തല്‍.

പ്രായ പൂര്‍ത്തി യായ ഒരാൾക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈ വശം സൂക്ഷി ക്കുവാൻ അനുമതി നല്‍ കി യി ട്ടുണ്ട്. പ്രായ പൂര്‍ത്തി യാകാത്ത വര്‍ക്ക് കഞ്ചവ് വില്‍ക്കുന്നത് 14 വര്‍ഷം വരെ ശിക്ഷ ലഭി ക്കാവുന്ന കുറ്റ മാണ്.

അളവില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വെക്കുവാനും വീട്ടില്‍ നാലില്‍ അധികം ചെടികള്‍ വളര്‍ ത്തു ന്നതും അംഗീ കാരം ഇല്ലാത്ത വില്‍പ്പന കാരില്‍ നിന്നും കഞ്ചാ വ് വാങ്ങി ക്കുന്ന തിനും വിലക്കുണ്ട്. ഇങ്ങിനെ ചെയ്യു ന്ന വര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുവാനും നിയമം അനു ശാസി ക്കുന്നു.

കഞ്ചാവി ന്റെ വിപണനം പ്രോത്സാ ഹിപ്പി ക്കുന്നതിന് പരസ്യ ങ്ങള്‍ പാടില്ല എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ശക്തമായ മുന്നറി യിപ്പു കളോടെ യായിരിക്കും കഞ്ചാ വ് വിപണി യില്‍ എത്തി ക്കുക. അംഗീകൃത നിര്‍മ്മാ താ ക്കളില്‍ നിന്നും കഞ്ചാവും അനുബന്ധ ഉത്പന്ന ങ്ങളും സെപ്റ്റംബര്‍ മാസത്തോടെ ലഭ്യ മാക്കും. ഇതിന് പുറമെ ഓണ്‍ ലൈനി ലൂടെയും കഞ്ചാവ് വാങ്ങു വാൻ സാധി ക്കും.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മെയ് മൂന്ന് : ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

May 3rd, 2018

logo-world-press-freedom-day-ePathram
ലണ്ടൻ : ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. സർക്കാറു കൾ മാധ്യമ ങ്ങൾക്ക് നൽകേണ്ട സ്വാതന്ത്ര്യവും അവ കാശ ങ്ങളും ഒാർമ്മി പ്പിച്ച് 1991ൽ ആഫ്രിക്ക യിലെ മാധ്യമ പ്രവർത്തകർ വിൻഡ് ബീകിൽ നടത്തിയ പ്രഖ്യാ പന ത്തിന്റെ വാർഷികം ആയി ട്ടാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ആചരി ക്കുന്നത്.

1993 ലാണ് മേയ് മൂന്നി ന് യു. എൻ. ആദ്യ മായി മാധ്യമ സ്വാത ന്ത്ര്യത്തിന് പ്രത്യേക ദിനം പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയില്‍ അടിയന്ത രാവസ്ഥ പ്രഖ്യാപിച്ചു

March 6th, 2018

srilanka-national-flag-ePathram
കൊളംബോ : ശ്രീലങ്കയില്‍ 10 ദിവസത്തേക്ക് അടി യന്തരാ വസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വര്‍ഗ്ഗീയ സംഘ ര്‍ഷം വ്യാപി ക്കുന്ന തിനാലാണ് അടി യന്തരാ വസ്ഥ പ്രഖ്യാ പിച്ചത് ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രി സഭാ യോഗ മാണ് അടി യന്തരാ വസ്ഥ പ്രഖ്യാപി ക്കു വാന്‍ തീരു മാനി ച്ചത്.

കാൻഡി ജില്ലയിൽ ബുദ്ധ മത ക്കാരും മുസ്ലിം കളും തമ്മിൽ സംഘർഷം ഉണ്ടായതിനു പിറകെ യാണ് അടി യന്തരാ വസ്ഥ പ്രഖ്യാ പിച്ചത്. ബുദ്ധ മത വിശ്വാസി കൊല്ല പ്പെടു കയും തുടര്‍ന്ന്‌ മുസ്ലീം മത വിശ്വാസി കളു ടെ സ്ഥാപന ങ്ങള്‍ കത്തി ക്കുകയും ചെയ്തി രുന്നു. സംഘര്‍ഷം നിയന്ത്രിക്കുവാൻ കഴിയാതെ വന്നപ്പോൾ പോലീസ് നിശാ നിയമം പ്രഖ്യാ പി ച്ചിരുന്നു.

ബുദ്ധ മത കേന്ദ്രങ്ങള്‍ തകര്‍ക്കുന്നു എന്നും നിര്‍ബന്ധ മത പരിവര്‍ത്തനം ചെയ്യുകയാണ് എന്നും ആരോപിച്ച് തീവ്ര ബുദ്ധ മത സംഘടന കള്‍ രംഗത്തു വന്നു. അതേ തുടര്‍ന്ന് സംഘര്‍ഷം അതി രൂക്ഷമാവുക യായിരുന്നു. ഫേയ്സ് ബുക്ക് വഴി യാണ് വ്യാജ വാര്‍ ത്ത കളും അക്രമ ത്തി നുള്ള ആഹ്വാന ങ്ങളും പ്രചരി പ്പിക്കുന്നത്. സാമൂഹിക മാധ്യമ ങ്ങളിലൂടെ അക്രമം പ്രോല്‍ സാഹി പ്പിക്കുന്ന വര്‍ക്ക് കര്‍ശന നടപടികള്‍ ഉണ്ടാവും എന്നും സര്‍ക്കാര്‍ വക്താവ് ദയാസിരി ജയ ശേഖര അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിറ്റാമിന്‍ ഡി ലഭിക്കില്ല : ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി

May 28th, 2017

niqab-burqa-purdah-epathram
ലണ്ടന്‍ : ബ്രിട്ടനില്‍ ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡി പ്പെന്‍ ഡന്‍സ് പാര്‍ട്ടി. പൊതു തെര ഞ്ഞെടു പ്പിന്റെ ഭാഗ മായി പാര്‍ട്ടി തയ്യാറാ ക്കിയ പ്രകടന പത്രിക യിലാണ് ഇത്തരം ഒരു വാഗ്ദാനം നല്‍കി യിരി ക്കുന്നത്. സൂര്യ പ്രകാശ ത്തില്‍ നിന്നുള്ള ‘വിറ്റാമിന്‍ ഡി’ ലഭിക്കു ന്നതിന് ബുര്‍ഖ തടസ്സം സൃഷ്ടി ക്കുന്നു എന്നുള്ള കാരണ ങ്ങള്‍ ചൂണ്ടി ക്കാട്ടിയാണ് ബുര്‍ഖ നിരോധി ക്കുന്ന തിനെ പാര്‍ട്ടി ന്യായീ കരിക്കു ന്നത്.

burqa-ban-france-epathram

ആളെ തിരിച്ചറിയാന്‍ ബുദ്ധി മുട്ട് സൃഷ്ടിക്കുന്ന ഇത്തരം വസ്ത്ര ങ്ങള്‍ ആളു കള്‍ തമ്മിലുള്ള വിനിമയ ത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്നും ഇത്തരം വസ്ത്രങ്ങള്‍ ആളു കളുടെ തൊഴില്‍ അവസര ങ്ങള്‍ നിഷേധി ക്കുന്നു എന്നും ഉടന്‍ നടക്കാനിരിക്കുന്ന പൊതു തെര ഞ്ഞെടു പ്പില്‍ ജയിച്ചാല്‍ തങ്ങള്‍ ബുര്‍ഖ നിരോധനം പ്രാബല്യ ത്തില്‍ കൊണ്ടു വരും എന്നും യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി ഇലക്ഷന്‍ മാനി ഫെസ്റ്റോ വ്യക്ത മാക്കുന്നു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഭീകരാക്രമണം: ഭീതിയോടെ ഫ്രാന്‍സ്

January 11th, 2015

പാരിസ്: ഒന്നിനു പുറകെ ഒന്നായി നടക്കുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഫ്രാന്‍സില്‍ ഭീതി പടരുന്നു. ഒരു കാര്‍ട്ടൂണുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലെ ഷാര്‍ലി എബ്‌ദോ വാരികക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ പത്രാധിപരും പ്രസാദകനും മൂന്ന് കാര്‍ട്ടൂണിസ്റ്റുകളും രണ്ടു പോലീസുകാരും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. വ്യക്തിസ്വാതന്ത്യത്തിനും മാധ്യമസ്വാതന്ത്യത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് ഫ്രാന്‍സ്. അതിനാല്‍ തന്നെ പത്രസ്ഥാപനത്തിനു നേരെ മതമൌലിക വാദികള്‍ ആക്രമണം നടത്തി പത്രാധിപരേയും കാര്‍ട്ടൂണിസ്റ്റുകളേയും ഉള്‍പ്പെടെ കൊലചെയ്തതിന്റെ നെടുക്കത്തില്‍ നിന്നും ഇനിയും മുക്തമായിട്ടില്ല.

സയിദ്, ഷെരീഫ് കൌവ്വാച്ചി ഉള്‍പ്പെടെ മാധ്യമ സ്ഥാപനം ആക്രമിച്ച ഭീകരരില്‍ ചിലര്‍ ഫ്രഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഒരു പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷം പാരീസിനു സമീപം കൊഷറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏതാനും പേരെ മറ്റൊരു സംഘം ഭീകരര്‍ ബന്ദികളാക്കിയിരുന്നു. തുടര്‍ന്ന് നടന്ന കമാന്റോ ഓപ്പറേഷനിടെ അമദി കൌളിബാലി എന്ന കൊടും ഭീകരന്‍ കൊല്ലപ്പെട്ടു. ഇതിനിടയില്‍ ഹയാത് ബുമദ്ദീന്‍ (26) എന്ന ഭീകരവനിത രക്ഷപ്പെട്ടത്. ഇവരുടെ ഭര്‍ത്താവാണ് അമദി കൌളിബാലി. അള്‍ജീരിയന്‍ വംശജയാണ് ഭീകരാക്രമണം പരിശീലനം ലഭിച്ചിട്ടുള്ളതായി കരുതപ്പെടുന്ന ഹയാത്.

കുടിയേറ്റക്കാര്‍ വഴി രാജ്യത്ത് മതതീവ്രവാദം ശക്തിപ്പെടുന്നതിന്റെ സൂചനകള്‍ അധികൃതര്‍ വേണ്ടവിധം കൈകാര്യം ചെയ്തില്ല എന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഫ്രാന്‍സിന്റെ സംസ്കാരത്തിനും ജീവിത രീതിക്കും ഘടക വിരുദ്ധമാണ് മത മൌലിക വാദികള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍. ഇത് രാജ്യത്ത് പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്കും വഴിവെക്കാറുണ്ട്.

ഫ്രാന്‍സില്‍ ഷാര്‍ലി എബ്‌ദോ വാരികക്ക് നേരെ നടന്നതു പോലെ ജര്‍മ്മനിയിലും മതഭീകരര്‍ മാധ്യമ സ്ഥാപനത്തിനു നേരെ ആക്രമണം നടത്തി. സ്ഥാപനത്തിലെ ഫര്‍ണീച്ചറും ഫയലുകളും നശിപ്പിക്കപ്പെട്ടു, രണ്ടു മുറികള്‍ അഗ്നിക്കിരയാക്കി എങ്കിലും ആളപായം ഇല്ല. ജര്‍മ്മനിയില്‍ മതഭീകരതയ്ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചൈനീസ് സൈന്യം ലഡാക്കിൽ

April 20th, 2013

chinese-army-epathram

ന്യൂഡൽഹി : അതിർത്തി തർക്കം നിലവിലുള്ള ഇന്തോ ചൈനീസ് അതിർത്തി പ്രദേശമായ ലഡാക്കിലെ കിഴക്കൻ പ്രവിശ്യയിൽ ചൈനീസ് സൈന്യം അതിക്രമിച്ചു കയറി സൈനിക താവളം സ്ഥാപിച്ചു. ഇന്ത്യയ്ക്ക് അകത്തേക്ക് ഏതാണ്ട് 10 കിലോമീറ്റർ ഉള്ളിലാണ് ചൈന ഈ ക്യാമ്പ് സ്ഥാപിച്ചത്. 50 സൈനികരോളം ഇവിടെ താവളം അടിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദൌലത് ബേഗ് എന്ന കിഴക്കൻ ലഡാക്ക് പ്രവിശ്യയിലെ ഈ താവളം ഏപ്രിൽ 15 രാത്രിയാണ് സ്ഥാപിച്ചത്. വിവരം അറിഞ്ഞയുടൻ ഇൻഡോ ടിബറ്റൻ അതിർത്തി പോലീസും ചൈനീസ് താവളത്തിന് എതിരെയായി തമ്പടിച്ചു.

നിയന്ത്രണ രേഖ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ചർച്ച ചെയ്ത് പരിഹാരം കാണും എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്റെ ആണവ ശേഖരം വളരുന്നു

December 11th, 2012

nuclear-protest-epathram

വാഷിംഗ്ടൺ : പാക്കിസ്ഥാന്റെ ആണവ ആയുധ ശേഖരം ക്രമാതീതമായി വളരുന്നതായി അമേരിക്കൻ സൈനിക വിദഗ്ദ്ധൻ മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ ജനത ആണവ ആയുധങ്ങളെ തങ്ങളുടെ രാഷ്ട്രത്തിന്റെ വിജയത്തിന്റെ അളവുകോലായി കാണുന്നതും ആണവ ആയുധങ്ങളെ സംബന്ധിക്കുന്ന തീരുമാനങ്ങൾ ഏതാനും സൈനിക മേധാവികൾ മാത്രം തീരുമാനിക്കുന്നതാണ് ഇതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പാക്കിസ്ഥാനിലെ ആയുധ വളർച്ച ഇന്ത്യയിലും സമാനമായൊരു സ്ഥിതിവിശേഷം ഉടലെടുക്കാൻ കാരണമാവും എന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ ആണവായുധ ശേഖരം കഴിഞ്ഞ 10 വർഷം കൊണ്ട് ഇരട്ടിയായതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ആണവായുധങ്ങളെ രാഷ്ട്രീയ സന്ദേശമായി ഉപയോഗിക്കുന്നതാണ് ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന്റെ രീതി. ഇതിന് വിപരീതമായി ആണവ ആയുധങ്ങളെ സൈനിക ബല പ്രദർശനത്തിനായി ഉപയോഗിക്കുന്ന പാക്കിസ്ഥാൻ പ്രദേശത്തെ അപകടകരമായ സൈനിക സാഹചര്യത്തിലേക്ക് വഴിതെളിക്കുന്നതായും അദ്ദേഹം വിലയിരുത്തുന്നു.

അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി നില കൊള്ളുന്ന വാഷിംഗ്ടണിലെ സ്റ്റിംസൺ സെന്റർ എന്ന സംഘടന പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിശകലനങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാലി പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണം

March 22nd, 2012

mali-unrest-epathram

ബമാക്കോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പ്രസിഡന്റിന്റെ ഔദ്യാഗിക വസതി വിമത സൈന്യം ആക്രമിച്ചു. ബുധനാഴ്ച രാത്രിയാണ്  തലസ്ഥാനമായ ബമാക്കോയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേരെ ആക്രമണം നടത്തിയത്. മാലി ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിമത  സൈനികരുടെ അക്രമണം.

രാജ്യത്ത് അട്ടിമറി നീക്കം നടക്കുന്നതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു ബമാക്കോയിലെ ദേശീയ വാര്‍ത്താ ചാനല്‍ ആസ്ഥാനം അക്രമിച്ച വിമതസൈനികര്‍ ചാനലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍  തലസ്ഥാനത്തിന്റെ ഭാഗിക നിയന്ത്രണം വിമതസൈനികര്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on മാലി പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണം

2 of 6123»|

« Previous Page« Previous « പാക് കടലിടുക്ക് മുരളീധരന്‍ കീഴടക്കി
Next »Next Page » കൊല്ലപ്പെട്ട അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രം കേരളത്തിലെ പരസ്യത്തില്‍ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine