ജപ്പാനില്‍ സുനാമിയുടെ താണ്ഡവം

March 11th, 2011

japan-tsunami-epathram

ടോക്യോ: ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍ നിന്നും നാനൂറ് കിലോമീറ്റര്‍ മാറി ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് എന്ന് കരുതുന്നു. ജപ്പാനിലെ പ്രാദേശിക സമയം ഉച്ച തിരിഞ്ഞ് 2.46 നായിരുന്നു ഭൂകമ്പം. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമി തിരമാലകള്‍ ആറു മുതല്‍ പത്തു മീറ്റര്‍ വരെ ഉയര്‍ന്നു.  ജപ്പാന്റെ വടക്കു കിഴക്കന്‍ മേഘലയിലാണ് സുനാമി ആഞ്ഞടിക്കുന്നത്. ഇതേ തുടര്‍ന്ന് വലിയ ഒരു പ്രദേശം വെള്ളത്തിനടിയിലായി. കുതിച്ചെത്തിയ സുനാമി തിരമാലകളില്‍ കെട്ടിടങ്ങളും, കാറുകളും, കപ്പലുകളും ഒലിച്ചു പോയതായി ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ജപ്പാന്‍ തീരത്ത് സുനാമി ഉണ്ടാകുന്നത്. അനേകം കെട്ടിടങ്ങളും വീടുകളും നശിച്ചു.  ആയിര ക്കണക്കിനു ആളുകള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് പലയിടത്തും അഗ്നി ബാധയും ഉണ്ടായിട്ടുണ്ട്. നിരവധി പേര്‍ വിവിധ കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ജപ്പാന്‍ സൈന്യം രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്കായി രംഗത്തെത്തി യിട്ടുണ്ട്. എന്നാല്‍ തുടര്‍ ചലനങ്ങളും സുനാമിയും ഉള്ളതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ദുഷ്കരമാകുവാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലെ ആണവ നിലയങ്ങള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. ടവറുകള്‍ ഉള്‍പ്പെടെ ഉള്ള നെറ്റ്‌വര്‍ക്കിങ്ങ് സംവിധാനങ്ങള്‍ക്ക് കേടുപാടുണ്ടായതിനെ തുടന്ന് ടെലിഫോണ്‍ അടക്കം ഉള്ള സാങ്കേതിക സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമായി.

തായ്‌വാന്‍, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, റഷ്യ എന്നീ രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാനില്‍ ഉണ്ടായ സുനാമി തിരമാലകളെ തുടര്‍ന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രവും, ദേശീയ സുനാമി നിരീക്ഷണ കേന്ദ്രവും  കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടക്കം ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങളും ഏജന്‍സികളും ഇന്ത്യന്‍ തീരത്ത് സുനാമി തിരമാലകള്‍ ഉണ്ടാകുവാനുള്ള സാധ്യതയെ പറ്റി നിരീക്ഷിച്ചു വരികയാണ്. പ്രാഥമിക നിഗമനങ്ങള്‍ അനുസരിച്ച്  ഇന്ത്യന്‍ തീരത്തെ സുനാമി ബാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആണവ സഹകരണത്തിന് അടുത്ത നിബന്ധനയുമായി അമേരിക്ക

October 6th, 2010

indo-us-nuclear-epathram

വാഷിംഗ്ടണ്‍ : ഇന്ത്യയുമായി അമേരിക്കന്‍ കമ്പനികള്‍ ആണവ വ്യാപാരം നടത്തണമെങ്കില്‍ ഇനിയും കടമ്പകള്‍ കടക്കണം എന്ന് ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഒരു കോണ്ഗ്രസ് റിപ്പോര്‍ട്ട് പറയുന്നു. ആണവ അപകടം നടന്നാല്‍ അതിന്റെ ഉത്തരവാദിത്വം നിലയം സ്ഥിതി ചെയ്യുന്ന രാഷ്ട്രത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുന്ന അന്താരാഷ്‌ട്ര ഉടമ്പടിയായ സി. എസ്. സി. (Convention on Supplementary Compensation for Nuclear Damage – CSC) ഇന്ത്യ ഒപ്പ് വെച്ചാല്‍ മാത്രമേ ഇന്ത്യയുമായി വ്യാപാരം നടത്താന്‍ അമേരിക്കന്‍ കമ്പനികള്‍ തയ്യാറാവൂ എന്നാണ് ഈ പുതിയ കണ്ടെത്തല്‍.

123 കരാര്‍ മുതല്‍ ഇങ്ങോട്ട് പല പല ഘട്ടങ്ങളിലായി ആണവ വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയുടെ പരമാധികാരത്തെ വെല്ലു വിളിയ്ക്കുന്ന ഒട്ടേറെ നിബന്ധനകള്‍ ഇന്ത്യയെ കൊണ്ട് സമ്മതിപ്പിച്ചതില്‍ ഏറ്റവും പുതിയ നീക്കമാണ് ഇത്. ഈ ഉടമ്പടി പ്രകാരം ആണവ നിലയം സ്ഥാപിക്കുന്ന രാഷ്ട്രത്തിനാണ് അപകടം ഉണ്ടായാല്‍ ബാദ്ധ്യത വരിക. ഇതിനു പുറമേ അപകടത്തിന്റെ ഉത്തരവാദിത്വം നിലയം പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് ആയിരിക്കും എന്നും ഉടമ്പടിയില്‍ വ്യക്തമാക്കുന്നു. ഇത് ആണവ ഉപകരണ ദാതാവിനെ സംരക്ഷിക്കാന്‍ ആണെന്ന് പരക്കെ ആരോപണമുണ്ട്.

കരാര്‍ ഇന്ത്യ ഒപ്പിടും എന്ന് കഴിഞ്ഞ ആഴ്ച വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവ ശങ്കര്‍ മേനോന്‍ പ്രഖ്യാപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉത്തര കൊറിയയുടെ ആണവ യുദ്ധ ഭീഷണി

July 25th, 2010

us-south-korea-epathramസിയോള്‍: അമേരിക്ക ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് സംയുക്ത സൈനിക പരിശീലനം നടത്തിയാല്‍ തിരിച്ചടിയായി ആണവ യുദ്ധം പോലും തുടങ്ങാന്‍ തങ്ങള്‍ മടിക്കില്ല എന്ന് ഉത്തര കൊറിയ വ്യക്തമാക്കി. സംയുക്ത സൈനിക പരിശീലനം തങ്ങള്‍ക്കു നേരെയുള്ള സൈനിക വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായി തന്നെ തങ്ങള്‍ പ്രതികരിക്കും. വേണ്ടി വന്നാല്‍ ഇതിനായി ആണവായുധങ്ങള്‍ പോലും പ്രയോഗിക്കാന്‍ തങ്ങള്‍ മടിക്കില്ല. ഇതൊരു വിശുദ്ധ യുദ്ധമാണ് എന്നും ഉത്തര കൊറിയയുടെ ഉന്നത തല സൈനിക നേതൃത്വം അറിയിച്ചു.

അമേരിക്കയുടെ ആണവ യുദ്ധക്കപ്പലായ യു. എസ്. എസ്. ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സംയുക്ത സൈനിക പരിശീലനത്തിനായി കൊറിയക്കടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ മുപ്പതിനായിരത്തോളം അമേരിക്കന്‍ സൈനികര്‍ ദക്ഷിണ കൊറിയയില്‍ സ്ഥിരമായി താവളം ഉറപ്പിച്ചിട്ടുമുണ്ട്. ഈ അമേരിക്കന്‍ ഭീഷണിയാണ് ഉത്തര കൊറിയ തങ്ങളുടെ ആണവ പരിപാടികള്‍ക്ക്‌ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ കാനഡയുമായി ആണവ കരാര്‍ ഒപ്പ് വെച്ചു

June 28th, 2010

india-canada-nuclear-deal-epathramടൊറോന്റോ : യുദ്ധേതര ആവശ്യങ്ങള്‍ക്കായി കാനഡയുമായി സഹകരിക്കാനുള്ള ആണവ കരാറില്‍ ഇന്ത്യ ഒപ്പു വെച്ചു. പതിനാറു വര്‍ഷത്തിനിടയ്ക്ക് കാനഡയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രിയായ മന്‍മോഹന്‍ സിംഗും,  കാനഡയുടെ പ്രധാന മന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറും ഈ കരാര്‍ കാനഡയുമായുള്ള ഇന്ത്യയുടെ ഉഭയ കക്ഷി ബന്ധങ്ങളെ പുതിയ മാനങ്ങളില്‍ എത്തിക്കുന്നതാണ് എന്ന് അഭിപ്രായപ്പെട്ടു. ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിലേക്ക്‌ കാനഡയിലെ കമ്പനികള്‍ക്ക്‌ യുറേനിയവും ആണവ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാനാവും. ഇന്ത്യന്‍ ആണവ വിപണിയില്‍ 200 ബില്യണ്‍ ഡോളറിന്റെ കച്ചവടത്തിന് സാദ്ധ്യതയുണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്.

  • ആണവോര്‍ജ്ജം ആപത്തെന്ന് ആര് പറയും?
  • - ജെ.എസ്.

    വായിക്കുക: ,

    അഭിപ്രായം എഴുതുക »

    ചൈന പാക്കിസ്ഥാന്‍ ആണവ കരാറിനു സാധ്യത

    June 15th, 2010

    pakistan-chinaന്യൂഡല്‍ഹി : ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയ ആണവ കരാറു പോലൊരു കരാര്‍ തങ്ങള്‍ക്കും വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം അമേരിക്ക തള്ളിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ചൈനയുമായ് സമാനമായ ഒരു ആണവ കരാര്‍ ഉണ്ടാക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയ ഉടമ്പടി നടപ്പിലാക്കാന്‍ ആണവ വിതരണ സംഘം (NSG – Nuclear Suppliers Group) ഇന്ത്യയെ ചില നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു സമാനമായി ആണവ വിതരണ സംഘത്തിന്റെ പരിധിയ്ക്ക് പുറത്തുള്ള ഒരു ഉടമ്പടിയാണ് പാക്കിസ്ഥാന്‍ ചൈനയുമായി ഉണ്ടാക്കാന്‍ ഒരുങ്ങുന്നത്. പാക്കിസ്ഥാന്റെ ഔദ്യോഗികമായ തീവ്രവാദ ബന്ധവും, മുന്‍കാല ഭീകരവാദ അനുകൂല നിലപാടുകളുടെ ചരിത്രവും കണക്കിലെടുക്കാതെയുള്ള ഈ ചൈനീസ്‌ നടപടി ലോകത്തോടുള്ള വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്.

    - ജെ.എസ്.

    വായിക്കുക: ,

    അഭിപ്രായം എഴുതുക »

    ഇറാനെതിരെ ഐക്യരാഷ്ട്ര സഭയുടെ ഉപരോധം

    June 10th, 2010

    Mahmoud-Ahmadinejadന്യൂയോര്‍ക്ക്‌ : ഇറാനെതിരെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതി പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇറാന്റെ ആണവ പരിപാടികള്‍ക്ക് തടയിടാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത് എന്നാണു സുരക്ഷാ സമിതി പറയുന്നത്. എന്നാല്‍ ഇത്തരം സാമ്പത്തിക ഉപരോധങ്ങള്‍ കൊണ്ട് ഇറാന്റെ ആണവ പദ്ധതികളുടെ വികസനത്തെ തടയാന്‍ ആവില്ല എന്നാണു വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാല്‍ സാധാരണ ജനത്തിന്റെ ജീവിതം ഇത്തരം ഉപരോധങ്ങള്‍ കൊണ്ട് നരക തുല്യമാവുകയും ചെയ്യും. കൂടുതല്‍ കനത്ത നിയന്ത്രണങ്ങള്‍ ഉപരോധ പ്രമേയത്തില്‍ ഉണ്ടായിരുന്നെങ്കിലും ചൈനയുടെയും റഷ്യയുടെയും എതിര്‍പ്പ് മൂലം ഇവ ഒഴിവാക്കുകയായിരുന്നു. ബ്രസീലും തുര്‍ക്കിയും ഉപരോധത്തെ എതിര്‍ത്തപ്പോള്‍ ലെബനോന്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

    പുതിയ നിയന്ത്രണങ്ങള്‍ തങ്ങള്‍ കാര്യമാക്കുന്നില്ല എന്ന് ഇറാന്‍ പ്രസിഡണ്ട് മെഹമൂദ്‌ അഹമ്മദിനെജാദ് പ്രതികരിച്ചു. തങ്ങളുടെ ആണവ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കില്ല. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നത് സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് എന്നും അദ്ദേഹം ആവര്‍ത്തിച്ചു.

    ഗാസയിലെ ഉപരോധത്തെ തകര്‍ക്കാന്‍ ഇറാന്‍ അറബ് ലോകത്തിനു ശക്തമായ പിന്തുണ പ്രഖ്യാപിച്ചതിനു തിരിച്ചടി എന്നോണം അടിച്ചേല്‍പ്പിച്ചതാണ് ഇപ്പോഴത്തെ പുതിയ ഉപരോധം എന്നത് ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. വേണ്ടി വന്നാല്‍ ഗാസാ ഉപരോധം തകര്‍ക്കാന്‍ ഇസ്രായേലിനെതിരെ തങ്ങളുടെ നാവിക സേനയെ അയയ്ക്കും എന്ന് കഴിഞ്ഞ ദിവസം ഇറാന്‍ പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് സുരക്ഷാ സമിതി ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്.

    ഇറാനെതിരെ ഐക്യ രാഷ്ട്ര സഭ പാസ്സാക്കുന്ന നാലാമത്തെ ഉപരോധ പ്രമേയമാണിത്. സാധാരണ ജനത്തിന്റെ ജീവിതം ദുസ്സഹമാകും എന്ന് ചൂണ്ടിക്കാട്ടി ഇത്തരം ഉപരോധങ്ങളെ എതിര്‍ക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചു വരുന്നത്.

    - ജെ.എസ്.

    വായിക്കുക: , ,

    അഭിപ്രായം എഴുതുക »

    ആണവ നിര്‍വ്യാപന ഉടമ്പടി ഒപ്പു വെയ്ക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം

    May 30th, 2010

    nuclear-proliferationന്യൂയോര്‍ക്ക് : ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പ് വെയ്ക്കാന്‍ ഇന്ത്യയ്ക്കു മേല്‍ ഐക്യരാഷ്ട്ര സഭ സമ്മര്‍ദ്ദം ചെലുത്തുന്നു. കീഴ് വഴക്കങ്ങള്‍ക്കു വിരുദ്ധമായി ഇതാദ്യമായാണ് ഒരു രാജ്യത്തെ പേരെടുത്തു പറഞ്ഞു കൊണ്ട് ഐക്യ രാഷ്ട്ര സഭ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാനോടും ഇസ്രയേലിനോടും ഐക്യ രാഷ്ട്ര സഭ ഇനിയും വൈകിക്കാതെയും, മറ്റ് ഉപാധികളൊന്നും മുന്‍പോട്ടു വെയ്ക്കാതെയും ആണവ നിര്‍വ്യാപന ഉടമ്പടിയിലും (Non- Proliferation Treaty – NPT) സമഗ്ര പരീക്ഷണ നിരോധന ഉടമ്പടിയിലും (Comprehensive Test Ban Treaty – CTBT) ഒപ്പ് വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    പശ്ചിമ ഏഷ്യ സുരക്ഷിതമാക്കാന്‍ ആണ് ഈ നീക്കം എന്നാണു ഐക്യ രാഷ്ട്ര സഭയുടെ പക്ഷം. പേരെടുത്തു പറയാതെ ഒരു പ്രമേയം പാസ്സാക്കും എന്നായിരുന്നു നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ എന്‍. പി. ടി. പുനരവലോകന സമിതി ഇന്ത്യ, പാക്കിസ്ഥാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളോട് ഈ ഉടമ്പടിയില്‍ ഉടനടി ഒപ്പ് വെയ്ക്കണം എന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇന്ത്യയും പാക്കിസ്ഥാനും ഇസ്രയേലും സമ്മേളനത്തില്‍ പങ്കെടുത്തില്ല.

    ഇസ്രയേലിനെ പേരെടുത്തു പറഞ്ഞതിനെ അമേരിക്ക എതിര്‍ത്തിട്ടുണ്ട്. പ്രമേയത്തെ അനുകൂലിച്ച അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ, ഇസ്രയേലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നു എന്നറിയിച്ചു. പശ്ചിമേഷ്യയിലെ ആണവ വ്യാപനത്തിനുള്ള ഏറ്റവും വലിയ ഭീഷണിയുമായി നിലകൊള്ളുന്നത് ഇറാന്‍ ആണെന്ന് ഒബാമ ചൂണ്ടിക്കാട്ടി.

    - ജെ.എസ്.

    വായിക്കുക: , , , , ,

    അഭിപ്രായം എഴുതുക »

    ഇറാന്‍ യുറേനിയം കൈമാറും – ഇനി പഴി ചാരാന്‍ കാരണങ്ങളില്ല

    May 18th, 2010

    mahmoud-ahmadinejadഅമേരിക്കയുടെയും സഖ്യ കക്ഷികളുടെയും ആവശ്യം മാനിച്ച് ഇറാന്‍ തങ്ങളുടെ പക്കല്‍ ഉള്ള ശേഷി കുറഞ്ഞ സമ്പുഷ്ട യുറേനിയം (low enriched uranium – LEU) ടര്‍ക്കിയിലെ സുരക്ഷിത താവളത്തിലേക്ക് കൈമാറാന്‍ ധാരണയായി. ഇറാന്റെ പരമോന്നത ആത്മീയ നേതാവ്‌ അയത്തൊള്ള അലി ഖമേനി, പ്രസിഡണ്ട് മഹമൂദ്‌ അഹമദി നെജാദ്‌ എന്നിവരുമായി ബ്രസീല്‍ പ്രസിഡണ്ട് ലൂയിസ് ഇനാഷിയോ ലുല ഡ സില്‍വ നടത്തിയ സ്വകാര്യ സംഭാഷണങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു സുപ്രധാന ധാരണയ്ക്ക് ഇറാന്‍ സമ്മതിച്ചത്. ഇത്തരമൊരു കൈമാറ്റം തങ്ങളുടെ മണ്ണില്‍ മാത്രമേ നടത്തൂ എന്നായിരുന്നു ഇത് വരെ ഇറാന്റെ നിലപാട്.

    ഈ ധാരണയോടെ ഇനി തങ്ങളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ അമേരിക്കക്ക് കാരണങ്ങള്‍ ഇല്ലാതായിരിക്കുന്നു എന്നാണ് ഇത് സംബന്ധിച്ച് ഇറാന്‍ ആണവ ഊര്‍ജ്ജ സംഘടനയുടെ തലവന്‍ അലി അക്ബര്‍ സലേഹിയുടെ പ്രതികരണം.

    - ജെ.എസ്.

    വായിക്കുക: , ,

    അഭിപ്രായം എഴുതുക »

    ആണവ സുരക്ഷാ ഉച്ചകോടി സമാപിച്ചു

    April 15th, 2010

    തീവ്രവാദികളുടെ കൈകളില്‍ ആണവ ആയുധങ്ങളും, അതിന്റെ സാങ്കേതിക വിദ്യയും എത്തി പ്പെടാതിരിക്കാന്‍ എല്ലാ രാജ്യങ്ങളും സഹകരി ക്കണമെന്ന പ്രമേയം പാസാക്കി 47 രാജ്യങ്ങളിലെ ഭരണ തലവന്മാര്‍ പങ്കെടുത്ത രണ്ടു ദിവസം നീണ്ടു നിന്ന ആണവ സുരക്ഷാ ഉച്ചകോടി സമാപിച്ചു. ആണവാ യുധങ്ങളുടെ സുരക്ഷയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അഭിപ്രായപ്പെട്ട ഉച്ചകോടി യില്‍ സുരക്ഷ ഉറപ്പാക്കാനുള്ള വ്യക്തമായ നടപടികളൊന്നും പ്രഖ്യാപിച്ചില്ല. പന്ത്രണ്ടു മാര്‍ഗ രേഖകള്‍ അവതരിപ്പിച്ച് പാസാക്കിയ യോഗം നാലു വര്‍ഷത്തിനു ശേഷം ദക്ഷിണ കൊറിയയില്‍ ചേരാനും തീരുമാനിച്ചു. ആണവ ഏജന്സി യുമായും, ഐക്യ രാഷ്ട്ര സഭയുമായും സഹകരിച്ച് എല്ലാ രാജ്യങ്ങളും അവരവരുടെ ആണവ സുരക്ഷ ഉറപ്പാക്ക ണമെന്നും മാര്‍ഗ രേഖ ആഹ്വാനം ചെയ്യുന്നു.

    - ജെ.എസ്.

    വായിക്കുക:

    അഭിപ്രായം എഴുതുക »

    ആണവ സുരക്ഷാ ഉച്ചകോടി തുടങ്ങി

    April 12th, 2010

    nuclear-security-summitആണവ സുരക്ഷ ഉറപ്പു വരുത്തുന്നതിനും, ആണവ ഭീകരവാദം തടയുന്നതിനും ഫലപ്രദമായ നടപടി എടുക്കുന്നതിനും വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ബരാക്‌ ഒബാമയുടെ നേതൃത്വത്തില്‍ 43 രാഷ്ട്ര തലവന്മാര്‍ ഒന്നിച്ചു ചേരുന്ന ആണവ സുരക്ഷാ ഉച്ചകോടി അമേരിക്കയിലെ വാഷിങ്ടണില്‍ തുടങ്ങി. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങും പങ്കെടുക്കുന്നുണ്ട്. തീവ്രവാദ ത്തിനെതിരെ ഇരു രാഷ്ട്രങ്ങളും സംയുക്ത നീക്കം നടത്തുന്നതിനായി ഒബാമയുമായി മന്‍മോഹന്‍ സിംഗ് ചര്‍ച്ച നടത്തും.
     



     
     

    - ജെ.എസ്.

    വായിക്കുക:

    അഭിപ്രായം എഴുതുക »

    5 of 6456

    « Previous Page« Previous « ശ്രീലങ്കയില്‍ വീണ്ടും രാജപക്സെ
    Next »Next Page » തായ് ലാന്റില്‍ പ്രക്ഷോഭം തുടരുന്നു – 19 മരണം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine