ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച

January 2nd, 2023

pope-benedict-xvi-epathram

അന്തരിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതിക ശരീരം മൂന്നു ദിവസങ്ങളില്‍ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക യിൽ പൊതു ദര്‍ശനത്തിനു വെക്കും. വ്യാഴാഴ്ച രാവിലെ ഭൗതിക ശരീരം അടക്കം ചെയ്യും. വിവിധ മത നേതാക്കളും ലോക നേതാക്കളും സംസ്കാര ചടങ്ങുകളില്‍ സംബന്ധിക്കും.

2022 ഡിസംബര്‍ 31 ശനിയാഴ്ച രാവിലെ 9:34 നാണു വത്തിക്കാനിലെ മഥേര്‍ എക്ലേസിയേ മഠത്തിൽ വെച്ച് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ (95) അന്തരിച്ചത്.

2005 ഏപ്രിൽ മുതൽ 2013 ഫെബ്രുവരി വരെ കത്തോലിക്കാ സഭയെ നയിച്ച ബെനഡിക്ട്  മാര്‍പ്പാപ്പ, ആരോഗ്യ സ്ഥിതി മോശമായതിനാൽ 2013 ലാണ് സ്ഥാനം ഒഴിഞ്ഞത്.

ജോസഫ്‌ റാറ്റ്‌ സിംഗർ എന്നാണ് യഥാർത്ഥ പേര്. 1927 ഏപ്രിൽ 16 ന് ഈസ്റ്റര്‍ ദിനത്തില്‍ ജർമ്മനിയിലെ ബവേറിയയിൽ ജനിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്ന റാറ്റ്‌ സിംഗറിന്‍റെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവന്‍ ആയിരുന്നു ജോസഫ്.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 നു തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25 ന് മാർപ്പാപ്പ എന്ന നിലയിൽ ആദ്യ ദിവ്യ ബലി അർപ്പിച്ചു. മേയ്‌ 7 ന്‌ സ്ഥാനം ഏറ്റെടുത്തു.

മാർപ്പാപ്പമാരില്‍ നിലപാടുകൾ കൊണ്ട് വ്യത്യസ്തനായ പോപ്പ് ആയിരുന്നു ബെനഡിക്ട് പതിനാറാമാൻ. പരിസ്ഥിതി വിഷയങ്ങളില്‍ മുന്‍ പോപ്പുമാരില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. അതു കൊണ്ട് അദ്ദേഹം ഗ്രീന്‍ പോപ്പ് എന്നും അറിയപ്പെട്ടിരുന്നു. കത്തോലിക്കാ സഭക്ക് അകത്തെ വിഷയങ്ങളിൽ പോലും കർശ്ശനമായ നിലപാട് എടുത്ത് മുന്നോട്ടു പോയ അദ്ദേഹം പല പ്പോഴും വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.

2010 മാര്‍ച്ച് 20 ന് ബെനഡിക്ട് പതിനാറാമാൻ പുറപ്പെടുവിച്ച ഇടയ ലേഖനം അതില്‍ മുഖ്യ സ്ഥാനത്തുണ്ട്. അരനൂറ്റാണ്ടിനിടെ കത്തോലിക്കാ പുരോഹിതര്‍ നടത്തിയ ബാല ലൈംഗിക പീഡന ങ്ങളില്‍ പോപ്പിന്‍റെ ക്ഷമാപണം ആയിരുന്നു ഈ വിവാദ ഇടയ ലേഖനത്തിന്‍റെ ഉള്ളടക്കം. Twitter

 

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എലിസബത്ത് രാജ്ഞി അന്തരിച്ചു

September 9th, 2022

british-queen-elizabeth-passes-away-ePathram
ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചു 96 വയസ്സ് ആയിരുന്നു. സ്കോട്ട് ലൻഡിലെ വേനൽ കാല വസതി യായ ബാൽമോറല്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു അന്ത്യം. ബക്കിംഗ്ഹാം കൊട്ടാരത്തിന്‍റെ പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്ത് രാജ്ഞി യുടെ മരണ വാര്‍ത്ത അറിയിച്ചത്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടൺ ഭരിച്ച ഭരണാധികാരി കൂടിയാണ് എലിസബത്ത് രാജ്ഞി.

പിതാമഹനായ ജോർജ്ജ് അഞ്ചാമൻ രാജാവിന്‍റെ ഭരണ കാലത്ത് 1926 ഏപ്രിൽ 21 ന് ജോർജ്ജ് ആറാമൻ രാജാവി ന്‍റെയും (ഡ്യൂക്ക് ഓഫ് യോര്‍ക്ക്) എലിസബത്ത് ബോവെസ് ലിയോണിന്‍റെ യും (ഡച്ചസ് ഓഫ് യോര്‍ക്ക്) മകളായി ജനിച്ചു. എലിസബത്ത് അലക്‌സാന്‍ഡ്ര മേരി വിന്‍ഡ്‌സര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്.

ബ്രിട്ടീഷ് രാജ്ഞിയായി 1952 ഫെബ്രുവരി 6 ന് ആയിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. 1953 ജൂണ്‍ 2 ന് കിരീട ധാരണം നടന്നു. ബ്രിട്ടിഷ് രാജ പദവിയില്‍ എത്തിയ നാൽപതാമത്തെ വ്യക്തിയാണ്. 1947 ൽ ഗ്രീക്ക് ഡാനിഷ് രാജകുടുംബാംഗമായ ഫിലിപ്പ് രാജകുമാരനെ വിവാഹം ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി

November 26th, 2020

maradona ലോക ഫുട്‌ബോളി ലെ പകരം വെക്കാനില്ലാത്ത ഇതിഹാസ താരം ഡീഗോ അര്‍മാന്‍ഡോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെ യിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്ര ക്രിയ കഴിഞ്ഞു വിശ്രമത്തില്‍ ആയിരുന്നു.

1960 ഒക്ടോബർ 30 ന് അർജന്റീനയുടെ തലസ്ഥാന മായ ബ്യൂണസ് ഐറിസി ലാണ് ജനനം. 1986 ൽ ലോകകപ്പ് കിരീടം അര്‍ജന്റീന യി ലേക്ക് എത്തിയത് മറഡോണ യുടെ ഗോളിലൂടെ യായിരുന്നു.

ലോക കപ്പ് 2010

പെലെയും മറഡോണയും 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുവൈറ്റ് ഭരണാധികാരി അന്തരിച്ചു

September 30th, 2020

kuwait-amir-shaikh-sabah-passes-away-ePathram
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു. രണ്ടു മാസ ങ്ങള്‍ക്കു മുന്‍പ് ചികില്‍സക്കു വേണ്ടി അമേരിക്ക യിലേക്ക് പോയിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.

ദീര്‍ഘ വീക്ഷണവും പ്രായോഗിക രാഷ്ട്രീയവും സമന്വ യിപ്പിച്ച് രാജ്യത്തെ ആധുനിക യുഗ ത്തി ലേക്ക് നയിച്ച നേതാവ് ആയിരുന്നു മുന്‍ പ്രധാന മന്ത്രി കൂടി യായ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്.

കുവൈറ്റ് തൊഴിൽ – സാമൂഹിക മന്ത്രാലയ ത്തിന് കീഴിലെ സമിതി യുടെ മേധാവി യായി ചുമതല യേറ്റു കൊണ്ട് 1954 ലാണ് അദ്ദേഹം ഭരണ രംഗത്ത് എത്തുന്നത്. 1962- ൽ വാർത്താ വിനിമയ വകുപ്പു മന്ത്രിയായി.

1963- ൽ വിദേശ കാര്യ മന്ത്രാലയ ത്തിന്റെ ചുമതലയേറ്റു. അതോടൊപ്പം കുവൈറ്റ് യു. എന്‍. പൊതു സഭ യില്‍ അംഗ മായി. മാത്രമല്ല ലോക ആരോഗ്യ സംഘടന, യു. എന്‍. സാംസ്‌കാരിക സമിതി, ലോക തൊഴില്‍ സംഘടന, അന്താ രാഷ്ട്ര സാമ്പത്തിക സമിതി തുടങ്ങിയ നിരവധി അന്താരാഷ്ട്ര സംഘ ടന കളില്‍ അംഗത്വം നേടുകയും ചെയ്തു.

40 വര്‍ഷക്കാലം അദ്ദേഹം വിദേശ കാര്യ മന്ത്രാലയ ത്തിന്റെ മേധാവി ആയിരി ക്കുക യും അത്രയും കാലം യുണൈറ്റഡ് നാഷണ്‍സില്‍ കുവൈറ്റിനെ ശക്തമായ സാന്നിദ്ധ്യമായി നില നിര്‍ത്തി.

2003 – ൽ കുവൈറ്റിന്റെ പ്രധാന മന്ത്രിയായി ശൈഖ് സബാഹ് അധികാരം ഏറ്റു. ഇതേ കാല യളവില്‍ നടന്ന 58-ാ മത് യു. എന്‍. പൊതു സഭയില്‍ ശൈഖ് സബാഹ് അവതരി പ്പിച്ച പ്രമേയം അന്താരാഷ്ട്ര പ്രശംസ നേടി യിരുന്നു.

രാജ്യത്തെ ജനാധിപത്യ ചരിത്രം മാറ്റി എഴുതി ക്കൊണ്ട് 2005 ല്‍ വനിതകള്‍ക്ക് വോട്ടവ കാശം നല്‍കി. ആസൂത്രണ വകുപ്പു മന്ത്രി യായി ഒരു വനിതയെ നിയമി ക്കുകയും കുവൈറ്റ് മുന്‍സി പ്പാലി റ്റിയില്‍ വനിത കള്‍ക്ക് പ്രാതി നിധ്യവും നല്‍കി. പിന്നീട് 2006 – ൽ കുവൈറ്റ് അമീര്‍ ആയി അവരോധിക്കപ്പെടു കയും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹുസ്നി മുബാറക്ക് അന്തരിച്ചു

February 26th, 2020

hosni-mubarak-epathram
കെയ്റോ : ഈജിപ്റ്റിലെ മുന്‍ പ്രസിഡണ്ട് ഹുസ്നി മുബാറക്ക് (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളേ തുടര്‍ന്ന് ചികിത്സ യില്‍ ആയിരുന്നു. ഈജിപ്റ്റിന്റെ നാലാമത്തെ പ്രസിഡണ്ട് ആയി സ്ഥനമേറ്റ ഹുസ്നി മുബാറ ക്ക് 1981 മുതല്‍ 2011 വരെ തുടര്‍ച്ച യായി അധികാരത്തില്‍ ഇരുന്നു.

2011 ജനുവരി യില്‍ നടന്ന മുല്ലപ്പൂ വിപ്ലവ ത്തി ലൂടെ യാണ് സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടത്.

പ്രസിദ്ധമായ നൈല്‍ നദീ തീരത്തെ മൊനുഫീയ ഗവര്‍ണ്ണേ റ്റില്‍ കാഫ്ര്‍ – എല്‍ – മെസെല്‍ഹ യില്‍ 1928 മേയ് 4 ന് ആയിരുന്നു ഹുസ്നി മുബാറക്ക് ജനിച്ചത്. ഹൈസ്‌കൂള്‍ പഠന ത്തിനു ശേഷം ഈജിപ്ഷ്യല്‍ മിലിറ്ററി അക്കാഡമി യില്‍ നിന്നും ബിരുദം നേടിയ ശേഷം വ്യോമ സേനാ പൈലറ്റായി.

വ്യോമസേനാ കമാൻഡര്‍ പദവിയില്‍ ഇരിക്കെ 1975 -ൽ ഈജിപ്റ്റിലെ വൈസ് പ്രസിഡണ്ട് ആയി നിയമിക്ക പ്പെട്ടു. പ്രസിഡണ്ട് അൻവർ സാദത്ത് 1981- ൽ വധിക്ക പ്പെടു കയും തുടർന്ന് ഹുസ്‌നി മുബാറക്ക് ഭരണ സാരഥ്യം ഏറ്റെടു ക്കുകയും ആയിരുന്നു.

ഹുസ്‌നി മുബാറക്കിന്റെ മൂന്നു പതിറ്റാണ്ടിലെ സ്വേച്ഛാധിപത്യത്തില്‍ അമര്‍ഷം പൂണ്ട ജനങ്ങള്‍ തെരു വില്‍ ഇറങ്ങു കയും മുല്ലപ്പൂ വിപ്ലവം എന്ന പേരില്‍ ലോക ശ്രദ്ധ നേടിയ ജനകീയ പ്രക്ഷോഭ ത്തെ തുടർന്ന് സ്ഥാന ഭ്രഷ്ടനായി വര്‍ഷ ങ്ങളോളം ജയിലില്‍ കിടക്കു കയും ചെയ്തു. പ്രക്ഷോഭകർ കൊല്ലപ്പെട്ട സംഭവ ത്തിൽ ഹുസ്നി മുബാറക് നിരപരാധി എന്നു കോടതി വിധിച്ച തോടെ 2017 ല്‍ ജയില്‍ മോചിതനായി.

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുഹമ്മദ് മുർസി അന്തരിച്ചു

June 18th, 2019

morsi-epathram
കൈറോ : ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ആയിരുന്ന മുഹ മ്മദ് മുർസി (67) അന്ത രിച്ചു. ചാര വൃത്തി ക്കേ സില്‍ വിചാര ണ നേരിടു ന്നതിനിടെ കോടതി യിൽ കുഴഞ്ഞു വീഴുക യായി രുന്നു. ഉടൻ തന്നെ ആശു പത്രി യില്‍ എത്തിച്ചു എങ്കി ലും ജീവൻ രക്ഷിക്കുവാന്‍ കഴി ഞ്ഞില്ല.

നിരോധി ക്കപ്പെട്ട മുസ്‌ലിം ബ്രദർ ഹുഡ് എന്ന സംഘടന യുടെ നേതാവ് ആയിരുന്ന മുഹ മ്മദ് മുർസി, ജഡ്‌ജി യോട് 20 മിനിറ്റോളം സംസാരിച്ചു. തുടര്‍ന്ന് കുഴഞ്ഞു വീഴുക യായി രുന്നു.

ഈജിപ്തിൽ അംഗീകാരം ഉണ്ടായിരുന്ന മുസ്‌ലിം ബ്രദർ ഹുഡി ന്റെ സ്ഥാനാർ ത്ഥി ആയി മത്സ രിച്ച് തെരഞ്ഞെടു പ്പിലൂടെ ഈജിപ്തില്‍ ആദ്യ മായി അധി കാര ത്തില്‍ എത്തിയ പ്രസിഡണ്ട് ആയി രുന്നു അദ്ദേഹം.

2011 ലെ ജനാധി പത്യ പ്രക്ഷോ ഭത്തിനെ തുടര്‍ ന്നു ണ്ടായ തെര ഞ്ഞെടു പ്പി ലാണ് മുർസി അധി കാര ത്തില്‍ എത്തി യത്. ഒരു വർഷ ത്തിനു ശേഷം മുര്‍സി മന്ത്രി സഭയെ സൈന്യം അട്ടി മറിച്ചു. ആ മന്ത്രി സഭയിലെ പ്രതി രോധ മന്ത്രി യായി രുന്ന അബ്ദുൾ ഫത്താഹ് അൽ സിസി തുടര്‍ന്ന് അധികാര ത്തില്‍ എത്തിയ തോടെ മുസ്‌ലിം ബ്രദർ ഹുഡിനെ നിരോധി ക്കുകയും ചെയ്തിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോര്‍ജ്ജ് ബുഷ് (സീനിയര്‍) അന്തരിച്ചു

December 1st, 2018

us-former-president-george-h-w-bush-dead-ePathram
വാഷിംഗ്ടൺ : അമേരിക്ക യുടെ മുന്‍ പ്രസി ഡണ്ട് ജോര്‍ജ്ജ് എച്ച്. ഡബ്ല്യൂ. ബുഷ് (സീനിയര്‍) അന്ത രിച്ചു.
94 വയസ്സു ണ്ടായി രുന്നു. പാര്‍ക്കിന്‍സണ്‍ രോഗ ബാധിത നായി വര്‍ഷ ങ്ങ ളോളം വീല്‍ ചെയറിൽ ആയിരുന്നു.

അമേരിക്കയുടെ നാല്പ്പത്തി ഒന്നാമത്തെ പ്രസിഡണ്ട് ആയിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി മെമ്പർ കൂടി യായ   ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട് വോക്കര്‍ ബുഷ് (ജോര്‍ജ്ജ് എച്ച്. ഡബ്ല്യൂ. ബുഷ് സീനിയര്‍).

1989 മുതല്‍ 1993 വരെ യാണ് യു. എസ്. പ്രസിഡണ്ട് പദവി വഹിച്ചത്. 1981 മുതല്‍ 1989 രണ്ട് തവണ വൈസ് പ്രസി ഡണ്ട് പദവി യും അല ങ്കരി ച്ചിരുന്നു.

രണ്ടാം ലോക മഹാ യുദ്ധ ത്തില്‍ സേവനം അനുഷ്ടി ച്ചിട്ടുള്ള എച്ച്. ഡബ്ല്യൂ. ബുഷ്, കോണ്‍ ഗ്രസ്സ് അംഗം, നയ തന്ത്ര ജ്ഞന്‍, സി. ഐ. എ. ഡയറക്ടര്‍ എന്നീ സ്ഥാന ങ്ങളും വഹിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗാബോ ഇനി ഓര്‍മ്മ

April 19th, 2014

gabriel_marquez_epathram

മെക്സിക്കോ സിറ്റി: വിഖ്യാത എഴുത്തുകാരനും നോബല്‍ സമ്മാന ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്(76) അന്തരിച്ചു. മെക്സികോ സിറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ആയിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഭാര്യ മെഴ്സിഡസും, മക്കളായ റോഡ്രിഗോയും ഗോണ്‍സാലോസും മരണ സമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഏറെ വര്‍ഷങ്ങളായി അര്‍ബുദവും അൽഷിമേഴ്സും അദ്ദേഹത്തെ അലട്ടുവാന്‍ തുടങ്ങിയിട്ട്. അൽഷിമേഴ്സ് മൂലം 2012-ല്‍ എഴുത്തു നിര്‍ത്തി.

1927 മാര്‍ച്ച് ആറിനാണ് കൊളമ്പിയയിലെ അരാകറ്റാക്കയില്‍ ഗബ്രിയേല്‍ എലിഗിനോ ഗാര്‍സ്യായുടെയും ലൂസിയ സാന്റിഗാ മാര്‍ക്വേസിന്റേയും മകനായാണ് ആരാധകര്‍ ‘ഗാബോ’ എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് ജനിച്ചത്. കൊളംബിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമം പഠിച്ചു. പഠന കാലത്തു തന്നെ മാധ്യമ പ്രവര്‍ത്തകനായി ജോലി നോക്കിയിരുന്നു.

മാജിക്കല്‍ റിയലിസത്തിലൂടെ വായനക്കാരെ ഭ്രമാത്മകമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയ ഗാബോയ്ക്ക് ലോകത്തിന്റെ വിവിധ കോണുകളിലായി കോടിക്കണക്കിനു ആരാധകരാണ് ഉള്ളത്. 1976-ല്‍ എഴുതിയ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ എന്ന കൃതിയിലൂടെ അദ്ദേഹം ലോക സാഹിത്യത്തില്‍ തന്റെ സിംഹാസനം തീര്‍ത്തു. മലയാളം ഉള്‍പ്പെടെ 25 ലോക ഭാഷകളിലായി 30 ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു. 1982-ല്‍ ഈ പുസ്തകത്തിനു സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. കോളറക്കാലത്തെ പ്രണയം എന്ന പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്തം, വര്‍ഗ്ഗത്തലവന്റെ ശിശിരം തുടങ്ങിയ കൃതികളും ധാരാളം വിറ്റഴിക്കപ്പെട്ടു. സ്പാനിഷ് ഭാഷയില്‍ ബൈബിളിനേക്കാള്‍ കൂടുതല്‍ ഇദ്ദേഹത്തിന്റെ പല പുസ്തകങ്ങളും വിറ്റഴിഞ്ഞിട്ടുണ്ട്.

2002-ലാണ് ‘ലിവിങ് ടു ടെല്‍ ദ ടെയില്‍‘ എന്ന പേരില്‍ മാര്‍ക്വേസ് തന്റെ ആത്മ കഥയുടെ ആദ്യ ഭാഗം പ്രസിദ്ധീകരിച്ചത്. രണ്ടാം ഭാഗം പ്രസിദ്ധീകരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അസുഖം മൂലം അത് ഉപേക്ഷിച്ചു. 2004-ല്‍ പ്രസിദ്ധീകരിച്ച ‘മെമ്മയേഴ്സ് ഓഫ് മെ മെലങ്കളി ഹോര്‍’ ആണ് അവസാനം പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍.

എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നതിനോടൊപ്പം ഇടതു പക്ഷ രാഷ്ടീയത്തിന്റെ വക്താവ് കൂടെ ആയിരുന്നു മാര്‍ക്വേസ്. ലാറ്റിനമേരിക്കയിലെ മൂന്നാം ലോക ജനതയ്ക്ക് വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി. ഇവരോടുള്ള അമേരിക്കന്‍ നിലപാടുകളെ എതിര്‍ത്ത മാര്‍ക്വേസിന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് വര്‍ഷങ്ങളോളം വിസ നിഷേധിക്കുകയുണ്ടായി. ക്യൂബന്‍ പ്രസിഡണ്ടായിരുന്ന ഫിദല്‍ കാസ്ട്രോയുമായി വളരെ അടുത്ത സൌഹൃദമാണ് മാര്‍ക്വേസിനുണ്ടായിരുന്നത്.

മലയാളി വായനക്കാര്‍ക്കും ഏറെ പ്രിയങ്കരനാണ് ഗാബോ. ഓ. വി. വിജയന്റേയും, വൈക്കം മുഹമ്മദ് ബഷീറിന്റേയും, എം.ടിയുടേയും കൃതികള്‍ക്ക് നല്‍കിയ അതേ പ്രാധാന്യം ഇദ്ദേഹത്തിന്റെ കൃതികള്‍ക്കും നല്‍കി. അതിനാല്‍ തന്നെ ഗാബോയുടെ വിടവാങ്ങല്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ക്കെന്ന പോലെ മലയാളി വായനാ സമൂഹത്തിനും വലിയ ഒരു വേദനയായി മാറി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നെൽസൺ മണ്ടേല അന്തരിച്ചു

December 6th, 2013

nelson-mandela-epathram

ജൊഹാന്നെസ്ബർഗ് : വർണ്ണ വിവേചനത്തിനെതിരെ ലോക മനഃസാക്ഷിയെ തന്റെ കൂടെ നിർത്തി പോരാടുകയും ഇനി ഒരിക്കലും തങ്ങളെ കൈവിടാൻ ഇട നൽകാത്തവണ്ണം സമത്വ സുന്ദര ഭാവി ഒരു ജനതയ്ക്ക് പ്രാപ്യമാക്കുകയും ചെയ്ത മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് നെൽസൺ മണ്ടേല അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിൽ ആയിരുന്ന അദ്ദേഹം ജൊഹാന്നസ്ബർഗിലെ സ്വവസതിയിൽ വെച്ചാണ് ജീവൻ വെടിഞ്ഞത്. സംസ്കാരം അടുത്ത ശനിയാഴ്ച നടക്കും.

തന്റെ ജന്മനാട്ടിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനിടെ തടവിലാക്കപ്പെട്ട മണ്ടേല 27 വർഷം ജയിൽ വാസം അനുഭവിച്ചു. അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ആഗോള ബിംബമായി മാറിയ മണ്ടേലയുടെ വിടുതലിനായുള്ള മുറവിളി ലോകമെമ്പാടുമുള്ള യുവാക്കൾ പിന്നീട് ഏറ്റെടുക്കുകയുണ്ടായി.

1990ൽ ജയിൽ മോചിതനായ മണ്ടേലയെ ഇന്ത്യ പരമോന്നത ബഹുമതിയായ ഭാരത രത്ന നൽകി ആദരിച്ചു. 1993ൽ നെൽസൺ മണ്ടേലയ്ക്ക് സമാധാനത്തിനായുള്ള നൊബേൽ പുരസ്കാരം ലഭിച്ചു.

ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്റെ സ്വപ്നം. സമാധാനത്തോടെ തുല്യ അവസരങ്ങളോടെ സഹവസിക്കുന്ന ഒരു ജനത എന്ന ലക്ഷ്യത്തിനായി ജീവിക്കാനാണ് എന്റെ അഗ്രഹം. എന്നാൽ ഈ ആദർശത്തിനായി മരിക്കുവാനും ഞാൻ തയ്യാറാണ് – 1964ൽ തനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി നടത്തിയ വിചാരണ വേളയിൽ മണ്ടേല പറഞ്ഞ വാക്കുകളാണിത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റൂത്ത് പ്രവീര്‍ ജാബ്‌വാല (85) അന്തരിച്ചു

April 10th, 2013

ruth-prawer-jhabvala-epathram

ന്യുയോര്‍ക്ക്: പ്രശസ്ത എഴുത്തുകാരിയും ഓസ്‌കർ, ബുക്കര്‍ പ്രൈസ് ജേതാവുമായ റൂത്ത് പ്രവീര്‍ ജാബ്‌വാല (85) അന്തരിച്ചു. 1975 ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ‘ഹീറ്റ് ആന്റ് ഡസ്റ്റ്’ അടക്കം 19 നോവലുകളും, നിരവധി ചെറുകഥകളും ഇവരുടെതായി ഉണ്ട്. എ റൂം വിത്ത് എ വ്യൂ, ഹവാര്‍ഡ്‌സ് എന്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

ദീര്‍ഘകാലമായുള്ള രോഗത്തെ തുടര്‍ന്ന് യു.എസിലെ മാന്‍ഹാട്ടണിലെ വസതിയിലായിരുന്നു അന്ത്യം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « പാബ്ലോ നെരൂദ കൊല്ലപ്പെട്ടതോ?
Next Page » സിറിയൻ വിമതർക്ക് അമേരിക്കയുടെ ആയുധ സഹായം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine