ആണവായുധ പരീക്ഷണം : ഉത്തര കൊറിയ യില്‍ ടണൽ തകർന്ന് 200 മരണം

October 31st, 2017

North-Korea-Nuclear-epathram
ടോക്കിയോ : ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്ന കിൽജു പട്ടണ ത്തിലെ പുങ്‌ഗിയേ–റിക്കു സമീപം സെപ്റ്റംബർ ആദ്യ വാര മാണു സംഭവം. രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെട്ട സെപ്റ്റം ബർ മൂന്നിലെ ഹൈഡ്രജൻ ബോംബ് പരീ ക്ഷണ ത്തിനു പിന്നാലെ യായിരുന്നു ഇത്. സെപ്റ്റംബര്‍ മൂന്നിന് ഉത്തര കൊറിയ നട ത്തിയ ആറാം ആണവ പരീക്ഷണമാണ് അപ കട ത്തിന്റെ മൂല കാരണം എന്നാണ് കണക്കു കൂട്ടുന്നത്.

1945 ല്‍ അമേരിക്ക ഹിരോഷിമ യില്‍ ഇട്ട ആറ്റം ബോംബി നെക്കാള്‍ ആറ്ഇരട്ടി ശക്തിയുള്ള ഹൈഡ്ര ജന്‍ ബോംബ് ആണ് ഉത്തര കൊറിയ സെപ്റ്റം ബറില്‍ പരീ ക്ഷിച്ചത്.

ആദ്യം ഉണ്ടായ അപകട ത്തില്‍ ഏക ദേശം100 ആളു കളാണ് കൊല്ല പ്പെട്ടത്. തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം പുരോ ഗമി ക്കുന്ന തിനിടെ വീണ്ടും ടണല്‍ തകരു ക യായിരുന്നു. ഇതേ തുടര്‍ന്നാണ് മരണ സംഖ്യ 200 ആയി ഉയര്‍ന്നത്.

ജപ്പാൻ തലസ്ഥാന മായ ടോക്കിയോ വിൽ പ്രവർത്തി ക്കുന്ന ആസാഹി ടി. വി. യാണു പേരു വെളിപ്പെടു ത്തു വാൻ തയ്യ റാ കാത്ത ഉത്തര കൊറി യൻ അധികൃ തരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അമേരിക്കയാണ് യുദ്ധത്തിന് തിരികൊളുത്തുന്നതെന്ന് ഉത്തര കൊറിയ

October 12th, 2017

north-korea-trump‌_epathram

മോസ്കോ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം അമേരിക്ക ഉത്തര കൊറിയയ്ക്ക് നേരെ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കൊറിയൻ വിദേശകാര്യ മന്ത്രി റിങ് യോ ഹോ. കലഹപ്രിയനായ ട്രംപിന്റെ പ്രസ്താവനകളാണ് യുദ്ധത്തിന്റെ സാഹചര്യം ഉണ്ടാക്കുന്നതെന്ന് ഉത്തര കൊറിയ കുറ്റപ്പെടുത്തി.

ഉത്തര കൊറിയ തുടർച്ചയായ ആണവ പരീക്ഷണങ്ങൾ നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതിനെതിരെ ആരോപണ പ്രത്യാരോപണങ്ങളുമായി അമേരിക്കൻ കൊറിയൻ നേതാക്കൾ ഐക്യരാഷ്ട്ര സഭയിൽ എത്തിയിരുന്നു.റഷ്യയുടെ വാർത്താ ഏജൻസിയുമായി സംസാരിക്കുകയായിരുന്നു കൊറിയൻ വിദേശകാര്യ മന്ത്രി.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

October 10th, 2016

oliver-hart-and-bengt-holmström-2016-nobel-prize-winners-ePathram-

ഒലിവർ ഹാർട്ട്, ബംഗ്ത്ത് ഹോംസ്‌ട്രോം എന്നിവർക്ക് 2016 ലെ സാമ്പത്തിക ശാസ്ത്ര ത്തിനുള്ള നോബല്‍ പുര സ്കാരം. കോണ്‍ട്രാക്റ്റ് തിയറിക്ക് നല്‍കിയ സംഭാവന കള്‍ പരിഗണി ച്ചാണ് ഇരുവര്‍ക്കും നോബല്‍ പുരസ്കാരം നൽകുന്നത്.

ബ്രിട്ടീഷു കാരനായ ഒലിവർ ഹാർട്ട് ഹാർ വാർഡ് സർവ്വ കലാ ശാല യിൽ സാമ്പ ത്തിക ശാസ്ത്ര വിഭാഗ ത്തിലെ പ്രൊഫസറാണ്. ഫിൻലൻഡു കാരനായ ഹോം സ്ട്രോം, മസാച്ചു സെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അദ്ധ്യാ പക നാണ്.

സർക്കാരും കമ്പനി കളും തമ്മിലുള്ള ഹ്രസ്വ കാല കരാർ പ്രതി പാദി ക്കുന്ന കരാർ സിദ്ധാന്ത ത്തെ കുറിച്ചുള്ള (കോണ്‍ട്രാക്റ്റ് തിയറി) പഠന ത്തിനാണ് പുരസ്കാരം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ – അമേരിക്ക ആണവ പദ്ധതി 2016 ല്‍ നടപ്പിലാകും

December 13th, 2015

richard-rahul-verma-us-ambassador-to-india-ePathram
വാഷിംടണ്‍ : ഇന്ത്യ – അമേരിക്ക ആണവ പദ്ധതി 2016 ല്‍ യാഥാര്‍ത്ഥ്യം ആകും എന്ന് ഇന്ത്യ യിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി റിച്ചാര്‍ഡ് വര്‍മ്മ.

ത്വരിത ഗതി യില്‍ ഇതിന്റെ ചര്‍ച്ചകള്‍ നടക്കു കയാണ്. എന്‍. പി. സി. ഐ. എല്‍, ആണ വോര്‍ജ്ജ വകുപ്പ്, പ്രധാന മന്ത്രിയുടെ ഓഫീസ് എന്നിവ യുമായി ചര്‍ച്ച കള്‍ നടക്കു ന്നുണ്ട്. എന്നാല്‍ അണവ ബാദ്ധ്യതാ ബില്ലില്‍ പൂര്‍ണ്ണ മായ ധാരണ കൈ വരിച്ചിട്ടില്ലാ എന്നും വര്‍മ്മ വ്യക്ത മാക്കി.

സമയ ത്തിന്റെ അടിസ്ഥാന ത്തില്‍ ആണ വോര്‍ജ്ജ പദ്ധതി വേഗ ത്തില്‍ അല്ല. കാരണം റിയാക്ടറു കളുടെ നിര്‍മ്മാണം അത്ര യേറെ സങ്കീര്‍ണ്ണ മാണ്. അതൊരു നീക്കു പോക്കല്ല യാഥാര്‍ത്ഥ്യ മാണ് എന്നും വര്‍മ്മ പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ഇന്ത്യ – അമേരിക്ക ആണവ പദ്ധതി 2016 ല്‍ നടപ്പിലാകും

ദൈവകണം പ്രപഞ്ചത്തെ നശിപ്പിക്കും എന്ന് ഹോക്കിങ്ങ്

September 20th, 2014

stephen-hawking-epathram

ലണ്ടൻ: സേർൺ ഗവേഷണ കേന്ദ്രം 2012ൽ കണ്ടെത്തിയ ഹിഗ്ഗ്സ് ബോസൺ ആണവ കണത്തിന് പ്രപഞ്ചത്തെ നശിപ്പിക്കാൻ ഉള്ള ശേഷി ഉണ്ട് എന്ന് വിഖ്യാത ബ്രിട്ടീഷ് ഭൌതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ് അഭിപ്രായപ്പെട്ടു. തന്റെ പുതിയ പുസ്തകമായ “സ്റ്റാർമസ്” ന്റെ ആമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.

നിലവിൽ കാണപ്പെടുന്ന എല്ലാറ്റിനും രൂപവും വലിപ്പവും നൽകുന്നത് ദൈവ കണം എന്ന് ഓമനപ്പേരിൽ വിളിക്കപ്പെടുന്ന ഹിഗ്ഗ്സ് ബോസൺ കണമാണ്. അത്യന്തം ഉയർന്ന തോതിലുള്ള ഊർജ്ജത്തിന്റെ സാന്നിധ്യത്തിൽ ഹിഗ്ഗ്സ് ബോസൺ കണം അസ്ഥിരമാവും. ഇതിനെ തുടർന്ന് ഉണ്ടാവുന്ന ശൂന്യതാ ജീർണ്ണതയിൽ പ്രപഞ്ചം നശിച്ച് പോവും. സമ്പൂർണ്ണ ശൂന്യതയുടെ ഒരു ചെറിയ പോള പ്രകാശ വേഗത്തിൽ വ്യാപിച്ച് സ്ഥല കാലങ്ങളെ ആവാഹിച്ച് ഇല്ലാതാക്കും. ഇത് ഏത് നിമിഷവും സംഭവിക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സമീപ ഭാവിയിൽ ഇത്തരമൊരു ദുരന്തത്തിനുള്ള സാദ്ധ്യത അദ്ദേഹം തള്ളിക്കളയുന്നുണ്ടെങ്കിലും ഹിഗ്ഗ്സ് ബോസൺ കണം ഉയർന്ന ഊർജ്ജത്തിന്റെ സാന്നിദ്ധ്യത്തിൽ അസ്ഥിരമാവാനുള്ള ആപൽ സാദ്ധ്യത അത് അവഗണിക്കാവുന്നതിലും അധികമാണ് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇനി ലേസർ ഡാറ്റ

June 7th, 2014

nasa-opals-epathram

കാലിഫോണിയ: പരമ്പരാഗത റേഡിയോ തരംഗങ്ങളോട് വിട ചൊല്ലിക്കൊണ്ട് നാസ ലേസർ രശ്മികൾ ഉപയോഗിച്ചുള്ള വാർത്താ വിനിമയ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു. ബഹിരാകാശത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഭൂമിയിലേക്ക് ഒരു വീഡിയോ ചിത്രം അയച്ചു കൊണ്ടാണ് വിപ്ലവകരമായ ഈ നേട്ടം നാസ കൈവരിച്ചത്. “ഹലോ വേൾഡ്” എന്ന ആ വീഡിയോയാണ് താഴെ.

സാധാരണ ഗതിയിൽ 10 മിനിട്ടോളം വേണ്ടി വരും ഈ വീഡിയോ ഭൂമിയിൽ എത്താൻ. എന്നാൽ ലേസർ വഴി ഇത് കേവലം മൂന്നര സെക്കൻഡ് സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്ന് അറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ വ്യാപ്തി മനസ്സിലാവുക.

ഓപ്റ്റിക്കൽ പേലോഡ് ഫോർ ലേസർകോം സയൻസ് (Optical Payload for Lasercomm Science – OPALS) എന്നാണ് ഈ സാങ്കേതിക വിദ്യക്ക് പേരിട്ടിരിക്കുന്നത്.

നമ്മുടെ വീടുകളിൽ പണ്ടുണ്ടായിരുന്ന ഡയൽ അപ് ഇന്റർനെറ്റ് കണക്ഷൻ ഇന്ന് നിലവിലുള്ള വേഗതയേറിയ ഡി. എസ്. എൽ. കണക്ഷൻ ആക്കുന്നതിന് സമാനമാണ് ബഹിരാകാശത്ത് നിന്നും റേഡിയോ വഴിയുള്ള വാർത്താ വിനിമയം ലേസറിലേക്ക് മാറുന്നത്.

ബഹിരാകാശ വാഹനങ്ങൾ സഞ്ചരിക്കുന്ന അതീവ വേഗത കണക്കിലെടുക്കുമ്പോൾ ലേസർ രശ്മികളെ സ്വീകരണികളിൽ അനക്കാതെ പതിപ്പിച്ച് നിർത്തുന്നത് അത്യന്തം സൂക്ഷമത ആവശ്യമുള്ള കാര്യമാണ്. മുപ്പത് അടി അകലെയുള്ള ഒരാളുടെ മുടിയുടെ തുമ്പിലേക്ക് ഒരു ലേസർ പോയന്റർ ചൂണ്ടി, അതവിടെ തന്നെ നിർത്തിക്കൊണ്ട് വേഗത്തിൽ നടക്കുന്നതിനോടാണ് ശാസ്ത്രജ്ഞർ ഈ പ്രക്രിയയെ ഉപമിക്കുന്നത്.

ഭാവിയിലെ ബഹിരാകാശ വാർത്താ വിനിമയ രംഗത്തെ ഈ നേട്ടം ഒട്ടേറെ സ്വാധീനിക്കും എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാർകോണി പുരസ്കാരം പോൾരാജിന്

January 24th, 2014

arogyaswami-joseph-paulraj-epathram

കാലിഫോണിയ: വാർത്താ വിനിമയ രംഗത്തെ സാങ്കേതിക മികവിനുള്ള 2014ലെ മാർകോണി പുരസ്കാരം ഇന്ത്യൻ വംശജനായ ആരോഗ്യസ്വാമി ജോസഫ് പോൾരാജിന് ലഭിച്ചു. നൊബേൽ സമ്മാന ജേതാവും റേഡിയോയുടെ ഉപജ്ഞാതാവുമായ മാർകോണിയുടെ ബഹുമാനാർത്ഥം സ്ഥാപിച്ച മാർകോണി സൊസൈറ്റി ഏപ്പെടുത്തിയതാണ് ഈ പുരസ്കാരം.

ഇന്ന് ലോകമെമ്പാടുമുള്ള സകല 3ജി, 4ജി മൊബൈൽ ഫോണുകളിലും, വൈഫൈ (WiFi) റൌട്ടറുകളിലും, വൈഫൈ മോഡം മുതലായ വയർലെസ് ഉപകരണങ്ങളിലും ഒക്കെ ഉപയോഗിക്കപ്പെടുന്ന മിമോ (MIMO – Multiple-Input and Multiple-Output) ആന്റിനയുടെ കണ്ടുപിടുത്തത്തിനാണ് പോൾരാജിന് പുരസ്കാരം ലഭിച്ചത്.

ഒന്നിലേറെ റേഡിയോ ചാനൽ ആന്റിനകൾ ഉപയോഗിക്കുക വഴി ഊർജ്ജ ഉപയോഗം കൂട്ടാതെ ലഭ്യമായ ബാൻഡ് വിഡ്ത്തിൽ തന്നെ ഡാറ്റാ ട്രാൻസ്ഫർ അളവിൽ ഗണ്യമായ വർദ്ധനവ് കൈവരിച്ചതാണ് മിമോ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ആധുനിക വയർലെസ് സാങ്കേതിക വിദ്യയുടെ അവിഭാജ്യ ഘടകമാണ് മിമോ.

മലയാളിയായ തോമസ് കൈലത്തിനൊപ്പം 1993ലാണ് ആരോഗ്യസ്വാമി ആദ്യമായി ഈ ആശയം അവതരിപ്പിച്ചത്. 1994ൽ ഇതിന്റെ പേറ്റന്റ് ഇവർക്ക് ലഭിച്ചു.

ശാസ്ത്ര സാങ്കേതിക രംഗത്തെ ഇവരുടെ സംഭാവനകൾ കണക്കിലെടുത്ത് ഭാരത സർക്കാർ ഇരുവരേയും പദ്മ ഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. തോമസ് കൈലത്തിന് 2009ലും ആരോഗ്യസ്വാമിക്ക് 2010ലുമാണ് പദ്മ ഭൂഷൺ ലഭിച്ചത്.

ഇന്ത്യയിലെ യുവ തലമുറയിൽ ശാസ്ത്ര ബോധം വളർത്തി എടുക്കുന്നതിൽ സുപ്രധാന പങ്ക്‍ വഹിച്ച പ്രൊഫസർ യശ് പാൽ, ഇന്റർനെറ്റിനെ ഇത്രയധികം ജനപ്രിയമാക്കിയ വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവായ ടിം ബേണേസ് ലീ, വേൾഡ് വൈഡ് വെബ്ബിനെ ജനോപകാരപ്രദമാക്കിയ ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ സെർഗീ ബ്രിൻ, ലാറി പേജ് എന്നിവർ മുൻപ് മാർകോണി പുരസ്കാരം ലഭിച്ചവരിൽ ചിലരാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

October 14th, 2013

nobel-prize-for-economics-2013-ePathram
സ്റ്റോക്ക്‌ ഹോം : സാമ്പത്തിക ശാസ്ത്ര ത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ സാമ്പത്തിക വിദഗ്ദരായ യുജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ ഹാന്‍സെന്‍, റോബര്‍ട്ട് ജെ ഷില്ലര്‍ എന്നിവര്‍ക്ക് ലഭിച്ചു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാന ത്തില്‍ ആസ്തി കളുടെ വില നിശ്ചയി ക്കുന്നതിനുള്ള പഠന ത്തിനാണ് ബഹുമതി. ഇവരുടെ പഠനം ഓഹരി കളുടെയും കടപ്പത്ര ങ്ങളുടെയും ഭാവി മൂല്യനിര്‍ണയ ത്തിനു വഴി തുറന്നതായി നൊബേല്‍ സമ്മാന സമിതി വിലയിരുത്തി. ആസ്തികള്‍ക്ക് തെറ്റായ മൂല്യ നിര്‍ണയം നടക്കുന്നതു സാമ്പത്തിക പ്രതിസന്ധി ക്ക് കാരണമാകും. എന്നാല്‍ ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ ജേതാക്കളുടെ പഠനം ആസ്തികളുടെ ശരിയായ മൂല്യ നിര്‍ണയത്തിന് സഹായിക്കും.

ഷിക്കാഗോ സര്‍വ കലാ ശാല യിലെ പ്രൊഫസര്‍മാരാണ് യൂജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ എന്നിവര്‍. യേല്‍ സര്‍വ കലാ ശാല യിലെ പ്രൊഫസറാണ് റോബര്‍ട്ട് ജെ. ഷില്ലര്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശാബ്ദസാങ്കേതിക വിദ്യയിലെ അതികായന്‍ ഡോള്‍ബി റേ അന്തരിച്ചു

September 14th, 2013

സാന്‍ഫ്രാന്‍സിസ്കോ: ശബ്ദസാങ്കേതിക രംഗത്തെ അതികായന്‍ ഡോള്‍ബി റേ (80) അന്തരിച്ചു. അല്‍‌ഷിമേഴ്സ്, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഡോള്‍ബി ശബ്ദസംവിധാനത്തിന്റെ പിതാവായ റേ ശബ്ദ സാങ്കേതിക രംഗത്ത് നാഴികക്കല്ലായ നിരവധി കണ്ടു പിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്. 50 ല്‍ പരം പേറ്റന്റുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. സിനിമയിലെ ശബ്ദ സാങ്കേതിക മികവിന്റെ പേരില്‍ രണ്ട് തവണ ഓസ്കാര്‍ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ദേഹം. 1995-ല്‍ ഗ്രാമിയും, 1989-ലും 2005ലും എമ്മി പുരസ്കാരവും റേയെ തേടിയെത്തിയിട്ടുണ്ട്.

അമേരിക്കയിലെ പോര്‍ട്ട്‌ലാന്റിലെ ഓറിഗോണില്‍ ആണ്‍` അദ്ദേഹം ജനിച്ചത്. ഓഡിയോ വീഡിയോ ടേപ്പുകളുടെ ശബ്ദ സാങ്കേതിക രംഗത്ത് നിരവധി പരീക്ഷണങ്ങള്‍ നടത്തി. ആമ്പെക്സ് കോര്‍പ്പറേഷനു വേണ്ടി വീഡിയോ ടേപ്പ് വികസിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ശബ്ദ സാങ്കേതിക രംഗത്ത് ഡോക്ടറേറ്റ് നേടി. 1989-ല്‍ ഡോള്‍ബി ലബോറട്ടറി സ്ഥാപിച്ചു. ഇവിടെ വച്ചാണ് ഡോള്‍ബി സിസ്റ്റം എന്ന് പ്രശസ്തമായ ശബ്ദ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഇന്ന് ലോകത്ത് ഉപയോഗിക്കുന്ന ശബ്ദ സാങ്കേതിക വിദ്യയിലെ നൂതനമായ പല സങ്കേതങ്ങളും ഡോള്‍ബി റേയുടെ സംഭാവനയാണ്. ഓഡിയോ എഞ്ചിനീയറിങ്ങ് സൊസൈറ്റിയുടെ മുന്‍ പ്രസിഡണ്ട് കൂടിയായിരുന്നു റേ.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൊവ്വയില്‍ ജല സാന്നിദ്ധ്യം : കൂടുതല്‍ തെളിവുകളുമായി നാസ

June 11th, 2013

mars-rover-ePathram

ന്യൂയോര്‍ക്ക് : ചൊവ്വയില്‍ പര്യവേക്ഷണം നടത്തുന്ന നാസയുടെ ഓപ്പര്‍ച്യൂണിറ്റി റോവര്‍ ചൊവ്വയില്‍ ജല സാന്നിദ്ധ്യം ഉണ്ടെന്നതിന് കൂടുതല്‍ തെളിവ് കണ്ടെത്തി. കളിമണ്‍ ധാതുക്കള്‍ അടങ്ങിയ പാറയുടെ സാന്നിദ്ധ്യമാണ് തിരിച്ചറി ഞ്ഞത് എന്ന് നാസ വെളിപ്പെടുത്തി. ജല വുമായി സമ്പര്‍ക്കം ഉണ്ടെങ്കിലേ ഇത്തരം കളിമണ്‍ ധാതുക്കള്‍ അടങ്ങിയ പാറ ഉണ്ടാവുകയുള്ളൂ എന്ന് നാസ അറിയിച്ചു.

ഇതു വരെ ഓപ്പര്‍ച്യൂണിറ്റി കണ്ടെത്തിയ ജല സാന്നിദ്ധ്യത്തില്‍ എല്ലാം പി. എച്ച്. മൂല്യം താഴ്ന്ന നിലയില്‍ ആയതിനാല്‍ ആസിഡ് ആകാനാണ് സാധ്യത എന്നും കളിമണ്‍ ധാതു, ന്യൂട്രലായ പി. എച്ച്. മൂല്യത്തിലേ ഉണ്ടാവുകയുള്ളൂ എന്നതിനാല്‍ ജലത്തിനാണ് സാധ്യത യെന്നും ഓപ്പര്‍ച്യൂണിറ്റി റോവറിന്റെ കണ്ടു പിടിത്തങ്ങള്‍ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ജീവന്റെ സാന്നിദ്ധ്യം തേടി നാസ യുടെ ‘ക്യൂരിയോസിറ്റി’ 250 കോടി ഡോളര്‍ ചെലവിട്ടു കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ചൊവ്വയില്‍ ഇറങ്ങിയിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 8234»|

« Previous Page« Previous « ഇറാഖിലെ എണ്ണ : ചൈനയ്ക്ക് വൻ നേട്ടം
Next »Next Page » ഒബാമ ബുഷിന്റെ വഴിയേ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine