തൊഴില്‍ പീഡനം : ഇന്തോനേഷ്യ സൗദിയിലേക്ക്‌ വനിതകളെ അയക്കില്ല

June 29th, 2011

indonesian-maid-execution-epathram

ജക്കാര്‍ത്ത : തൊഴില്‍ പീഡനം മൂലം ദുരിതം അനുഭവിക്കുന്ന ഇന്തോനേഷ്യന്‍ വനിതകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് വീട്ടു വേലക്കായി സൗദിയിലേക്ക്‌ പോകുന്നതില്‍ നിന്നും ഇന്തോനേഷ്യ തങ്ങളുടെ വനിതകളെ തടഞ്ഞു. അടുത്ത കാലത്തായി ഇത്തരം നിരവധി പീഡന കഥകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം.

വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ച തൊഴില്‍ ദാതാവിനെ സഹികെട്ട് കത്തി കൊണ്ട് കുത്തി കൊന്ന 54 കാരിയായ ഇന്തോനേഷ്യന്‍ വനിത റുയാതി ബിന്‍തി സപൂബി എന്ന വീട്ടു വേലക്കാരിയെ കഴിഞ്ഞ ദിവസം സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കിയതില്‍ ഇന്തോനേഷ്യന്‍ ജനത വന്‍ പ്രതിഷേധം ഉയര്‍ത്തുകയുണ്ടായി.

തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച തൊഴില്‍ ദാതാവിനെ വധിച്ച ദാര്സെം ബിന്‍തി ദാവൂദ്‌ എന്ന മറ്റൊരു ഇന്തോനേഷ്യന്‍ വീട്ടു വേലക്കാരിയെ ജൂലൈ 7ന് സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കും.

വേറെയും 22 ഇന്തോനേഷ്യക്കാര്‍ ഇത്തരത്തില്‍ വധ ശിക്ഷ കാത്ത് സൗദി തടവറകളില്‍ കഴിയുന്നുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ മുന്നൂറിലധികം ഇന്തോനേഷ്യന്‍ ജോലിക്കാര്‍ വധ ശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് വെറും 12 പേരെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. സൗദി വിരുദ്ധ പ്രക്ഷോഭകര്‍ ജക്കാര്‍ത്തയിലെ സൗദി എംബസിക്ക്‌ വെളിയില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത ഇന്തോനേഷ്യന്‍ സര്‍ക്കാരും ഈ അവസ്ഥയ്ക്ക് ഉത്തരവാദിയാണ് എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

എന്നാല്‍ റുയാതിയെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം തങ്ങള്‍ ചെയ്തതാണ് എന്ന് സര്‍ക്കാര്‍ പറയുന്നു. സൌദിയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ പിന്‍വലിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

ബാല വേശ്യാവൃത്തിക്ക് എതിരെ ലൈംഗിക തൊഴിലാളികള്‍

June 27th, 2011

child-prostitution-epathram

കൊളംബിയ: കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്ന തിനെതിരെ ലൈംഗിക തൊഴിലാളികള്‍ രംഗത്ത്. കൊളംബിയയിലെ പ്രമുഖ തുറമുഖ നഗരവും ടൂറിസം കേന്ദ്രവുമായ കാര്‍ട്ടെജീനയില്‍ നൂറു കണിക്കിന് ലൈംഗിക തൊഴിലാളികളാണ് തെരുവില്‍ സംഘടിച്ചത്. ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നിരവധി സംഘടനകള്‍ രംഗത്ത് വന്നു.

കൊളംബിയയില്‍ പ്രതിവര്‍ഷം 35,000 കുട്ടികളെങ്കിലും വേശ്യാ വൃത്തിയിലേക്ക് വലിച്ചിഴക്കപ്പെടുന്നുണ്ട്. ഇതിനു പിന്നില്‍ വന്‍ മാഫിയാ സംഘങ്ങള്‍ ഉണ്ടെന്നും ഇത് നിര്‍ത്തലാക്കണ മെന്നുമാണ് പ്രകടനക്കാര്‍ ആവശ്യപ്പെട്ടത്. രാജ്യത്തിനകത്തു നിന്നും വിദേശത്തു നിന്നും ധാരാളം ടൂറിസ്റ്റുകള്‍ എത്തുന്ന പ്രദേശമാണ് കാട്ടെജീന. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരാണ് പ്രദേശ വാസികളില്‍ അധികം പേരും. ദാരിദ്ര്യത്തെ ചൂഷണം ചെയ്യുകയാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന മാഫിയകള്‍.

ഒരു ബാലനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നതിന് 72 കാരനായ ഒരു ഇറ്റാലിയന്‍ പൌരന് 15 വര്‍ഷത്തെ തടവു ശിക്ഷ ലഭിച്ചിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖാലെദ്‌ സയിദിന്റെ ഓര്‍മ്മയ്ക്കായി

June 7th, 2011

khaled-said-epathram

കൈറോ : ഈജിപ്ത് പ്രസിഡണ്ട് ഹോസ്നി മുബാറക്കിന്റെ രാജിയിലേക്ക് നയിച്ച പ്രക്ഷോഭത്തിന്റെ ചാലക ശക്തിയായി വര്‍ത്തിച്ച ഖാലെദ്‌ സയിദ്‌ എന്ന യുവാവിന്റെ സ്മരണയ്ക്കായി ഇന്നലെ ഈജിപ്തില്‍ വന്‍ ജനക്കൂട്ടം തെരുവുകളില്‍ ഒത്തുകൂടി. 2010 ജൂണ്‍ 6ന് ഖാലെദ്‌ സയിദ്‌ എന്ന യുവാവിനെ രണ്ടു രഹസ്യ പോലീസുകാര്‍ ഒരു ഇന്റര്‍നെറ്റ്‌ കഫേയില്‍ നിന്നും പിടികൂടുകയും ഇയാളെ പോലീസ്‌ കാറിലേക്ക് കൊണ്ട് പോകുന്നതിനു മുന്‍പ് തന്നെ തല്ലിച്ചതച്ച് കൊല്ലുകയും ചെയ്തത് ഈജിപ്തിലാകെ വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയും ജനം പ്രതികരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ചരിത്രമായി മാറിയ ഈജിപ്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചത്.

ഖാലെദിന്റെ ഓര്‍മ്മയ്ക്കായി തുടങ്ങിയ We are all Khaled Said എന്ന ഫേസ്ബുക്ക് പേജ് ജനകീയ പ്രക്ഷോഭത്തിന്റെ പൊതു ശബ്ദമായി മാറി.

ഈ ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ ഘോനിമിനെയും പോലീസ്‌ പിടി കൂടി അജ്ഞാത കേന്ദ്രത്തില്‍ തടവില്‍ ആക്കിയിരുന്നു. ഒരു ഗൂഗിള്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ പിന്നീട് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്വതന്ത്രന്‍ ആക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അനുസരണയുള്ള ഭാര്യമാരുടെ ക്ലബ്ബിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍

June 6th, 2011

obedient-wife-epathram

ക്വാലാലംപൂര്‍ : ഭര്‍ത്താവിന്റെ ഏത് ആഗ്രഹത്തിനും ഒരു ലൈംഗിക തൊഴിലാളിയെ പോലെ ഭാര്യ വഴങ്ങി കൊടുക്കുകയാണ് വൈവാഹിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഉള്ള വഴി എന്ന ആശയം പ്രചരിപ്പിക്കുന്ന ഒരു മലേഷ്യന്‍ വനിതാ സംഘടനയ്ക്കെതിരെ സ്ത്രീ വിമോചന പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി.

ഒരു സംഘം മുസ്ലിം വനിതകള്‍ ആരംഭിച്ച “ഒബീഡിയന്റ് വൈവ്സ്‌ ക്ലബ്‌” (Obedient Wives Club) ആണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിന് കാരണമായത്‌. പുരുഷന്റെ ലൈംഗിക ആവശ്യങ്ങള്‍ ഒരു ലൈംഗിക തൊഴിലാളിയെ പോലെ നിറവേറ്റിയാല്‍ പിന്നെ ഒരു ലൈംഗിക തൊഴിലാളിയെ അന്വേഷിച്ച് അയാള്‍ പോവില്ല എന്നാണ് ഇവരുടെ ന്യായം. ദൈവ ഭയമുള്ള സ്ത്രീകള്‍ ഇങ്ങനെ തങ്ങളുടെ പുരുഷന്മാരെ തൃപ്തിപ്പെടുത്തി കുടുംബത്തില്‍ സമാധാനം നില നിര്‍ത്തണം. ഭര്‍ത്താവിനെ തെറ്റുകളില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ഇങ്ങനെ ചെയ്യുന്നത് ദൈവഭയമുള്ള ഭാര്യയുടെ ധര്‍മ്മമാണ്. ഇങ്ങനെ ചെയ്‌താല്‍ ഭര്‍ത്താവ്‌ ഒരു ലൈംഗിക തൊഴിലാളിയെ അന്വേഷിച്ച് പോവില്ലെന്ന് മാത്രമല്ല ഇത് ഗാര്‍ഹിക പീഡനം ഇല്ലാതാക്കാനും സഹായകരമാവും എന്നും ക്ലബ്‌ പ്രസിഡണ്ട് റൊഹായ മുഹമ്മദ്‌ പറയുന്നു.

obedient-wives-club-epathramക്ലബ്‌ പ്രസിഡണ്ട് റൊഹായ മുഹമ്മദ്‌

ഇതിനാവശ്യമായ പഠന ക്ലാസുകളും മറ്റും നല്‍കുന്ന ക്ലബ്ബില്‍ മറ്റ് മതസ്ഥര്‍ക്കും ഈ ക്ലാസുകളില്‍ പങ്കെടുത്ത് തങ്ങളുടെ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും കൈവരിക്കാന്‍ പഠിക്കാം എന്നും ഇവര്‍ ഉപദേശിക്കുന്നുണ്ട്.

പുരുഷന്റെ അധമ വാസനകളെ ന്യായീകരിച്ച് സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം സ്ത്രീയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അപലപനീയമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളെ പഴി ചാരി തങ്ങളുടെ വികലതകള്‍ക്ക് ന്യായീകരണം കാണുന്നത് ലൈംഗിക അസമത്വം ഏറെയുള്ള സമൂഹങ്ങളുടെ സ്വഭാവമാണ്. ഒരു ബലാല്‍സംഗം നടന്നാല്‍ പോലും സ്ത്രീയുടെ വസ്ത്രധാരണ രീതി മാറ്റിയാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ല എന്നാണ് ഇത്തരക്കാരുടെ വാദം. ഗാര്‍ഹിക പീഡനം തടയാന്‍ ഭാര്യ ഭര്‍ത്താവിന്റെ ലൈംഗിക അടിമയാകണം എന്നൊക്കെ പറയുന്ന ചിന്താഗതി സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷനും നാണക്കേട് ഉണ്ടാക്കുന്നതാണ്. തന്റെ പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് പറയാന്‍ പോലും ചങ്കൂറ്റം കാണിക്കാന്‍ ആവാത്ത പുരുഷന്മാര്‍ക്ക്‌ മാത്രമേ സ്ത്രീയുടെ മേല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാനാവൂ എന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

കിടപ്പറയില്‍ അതിക്രമിച്ചു കയറി പീഡനം : ഇന്ത്യന്‍ വിദ്യാര്‍ത്ഥി ബ്രിട്ടനില്‍ തടവിലായി

May 28th, 2011

violence-against-women-epathram

ലണ്ടന്‍ : രാത്രി വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി ഉറങ്ങി കിടക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരനായ വിദ്യാര്‍ത്ഥിക്ക് ബ്രിട്ടീഷ്‌ കോടതി മൂന്നു വര്ഷം തടവ്‌ ശിക്ഷ വിധിച്ചു. 23 കാരനായ പ്രദീപ്‌ ഭാസ്കര്‍ എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്കാണ് ശിക്ഷ ലഭിച്ചത്. പീഡന ശ്രമത്തെ തുടര്‍ന്ന് യുവതി ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഇറങ്ങി ഓടിയെങ്കിലും ഇയാളുടെ പാസ്പോര്‍ട്ട് യുവതിയുടെ കിടപ്പറയില്‍ വീണു പോയി. ഇത് വെച്ചാണ് പോലീസ്‌ ഇയാളെ പിടി കൂടിയത്.

യുവതിയോടൊപ്പം ഒരു പുരുഷനും സംഭവ സമയത്ത് കിടക്കുന്നുണ്ടായിരുന്നു എന്നത് സംഭവത്തെ വിചിത്രമാക്കുന്നു എന്ന് ശിക്ഷ വിധിച്ച ജൂറി ചൂണ്ടിക്കാട്ടി. ഏറെ മദ്യപിച്ചിരുന്ന തനിക്ക്‌ ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാന്‍ വേണ്ടിയാണ് വീട്ടിനുള്ളില്‍ കയറിയത് എന്നും വെള്ളം എടുക്കാനുള്ള അനുവാദം ചോദിക്കാന്‍ ഉറങ്ങി കിടന്ന യുവതിയെ താന്‍ തട്ടി വിളിക്കുകയായിരുന്നു എന്നും പെട്ടെന്ന് പേടിച്ചരണ്ട യുവതി ബഹളം വെച്ചപ്പോഴാണ് താന്‍ ഇറങ്ങി ഓടിയത് എന്നുമുള്ള യുവാവിന്റെ വാദം കോടതി വിശ്വസനീയമല്ല എന്ന് പറഞ്ഞു തള്ളി. യുവതിയുടെ കിടപ്പറയില്‍ നിന്നും ലഭിച്ച ചൂയിംഗ് ഗം പരിശോധന നടത്തിയപ്പോള്‍ പ്രദീപിന്റെ ഡി. എന്‍. എ. ഉള്ളതായി കണ്ടെത്തിയതാണ് ഇയാളെ ശിക്ഷിക്കാനുള്ള പ്രധാന തെളിവായത്‌.

എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ് താങ്കള്‍ ഉയര്‍ന്ന ശമ്പളത്തോടെ എന്‍ജിനിയര്‍ ആവുന്നതോടെ താങ്കളുടെ ഈ പ്രവര്‍ത്തി താങ്കള്‍ക്ക് മറക്കുവാന്‍ ആയേക്കും. എന്നാല്‍ താങ്കളുടെ അതിക്രമത്തില്‍ മനം നൊന്ത ആ യുവതിക്ക്‌ ഇതത്ര പെട്ടെന്നൊന്നും മറക്കുവാന്‍ കഴിയില്ല എന്നും ജഡ്ജി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡി.എന്‍.എ പരിശോധനയില്‍ കാനിനെതിരെ തെളിവ്

May 25th, 2011

IMF head-epathram

ന്യൂയോര്‍ക്ക്: ഹോട്ടല്‍ ജീവനക്കാരിയെ ലൈംഗീകമായി പീഢിപ്പിച്ച കേസില്‍ മുന്‍ ഐ.എം.ഫ് മേധാവി ഡൊമനിക് സ്ട്രോസ് കാനിനെതിരെ ഡി.എന്‍.എ പരിശോധനാ തെളിവുകള്‍. പീഠനത്തിരയായതായി പറയപ്പെടുന്ന യുവതിയുടെ വസ്ത്രങ്ങളില്‍ നിന്നും കണ്ടെത്തിയ ശരീരശ്രവങ്ങള്‍ കാനിന്റേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞു. ഈ ഡി.എന്‍.എ പരിശോധനാ ഫലം കാനിനെതിരെ സുപ്രധാന തെളിവായി മാറും. വിചാരണ നേരിടുന്ന കാന്‍ ഇപ്പോള്‍ വീട്ടു തടങ്കലിലാണ്‌. അമേരിക്കയിലെ മാന്‍ഹാട്ടനിലുള്ള ആഡംഭര ഹോട്ടലില്‍ വച്ച് കാന്‍ പീഢിപ്പിക്കുവാന്‍ ശ്രമിച്ചതായി 32 വയസ്സുകാരിയായ ജീവനക്കാരി പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്തില്‍ നിന്നുമാണ് കാനിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കപ്പെട്ട കാന്‍ ഡി.എന്‍.എ പരിശോധനയ്ക്ക് സ്വമേധയാ സമ്മതിക്കുകയും ചെയ്തു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഐ.എം.ഫ് പ്രസിഡണ്ട് സ്ഥാനം കാന്‍ രാജിവെക്കേണ്ടി വന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലൈംഗിക പീഡനം: ഐ.എം.എഫ്. മേധാവി ജയിലില്‍

May 18th, 2011

IMF head-epathram

ന്യൂയോര്‍ക്ക്: ലൈംഗികപീഡനക്കേസില്‍ പിടിയിലായ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) മേധാവി ഡൊമിനിക് സ്‌ട്രോസ് കാന്‍ ന്യൂയോര്‍ക്കിലെ റിക്കേഴ്‌സ് ഐലന്‍ഡ് ജയിലിലായി.

അമേരിക്കയില്‍ മാന്‍ഹാട്ടനിലെ മിഡ്ടൌണ്‍ ഹോട്ടലിലെ ഫ്രാന്‍സിലേക്കുള്ള വിമാനത്തില്‍ നിന്നാണ് കാനിനെ ഡിക്ടറ്റീവുകള്‍ അറസ്റ്റ്‌ ചെയ്തത്. ഹോട്ടലിന്റെ ഹാളില്‍ നില്‍ക്കുകയായിരുന്ന തന്നെ കാന്‍ മുറിയിലേക്ക് വലിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. ഞായറാഴ്ച നടന്ന പരേഡില്‍ കാനിനെ യുവതി തിരിച്ചറിഞ്ഞു. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഡി.എന്‍.എ. പരിശോധനകള്‍ക്കായി കാനിന്റെ വസ്ത്ര സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.

ആരോപണത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന ആണൈന്നു കുറ്റപ്പെടുത്തിയ കാന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. സംഭവ സമയത്ത് താന്‍ മകളുമൊത്ത് ഡിന്നര്‍ കഴിക്കുകയായിരുന്നു എന്നും കാന്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പുരോഹിതന്മാരുടെ പീഡനം പോലീസിനെ അറിയിക്കണമെന്ന് വത്തിക്കാന്‍

May 17th, 2011

pastor-epathram
വത്തിക്കാന്‍ : പുരോഹിതന്മാര്‍ നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉടനടി പോലീസിനെ അറിയിക്കണം എന്ന് വത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പുരോഹിതന്മാരെ പറ്റി ഉടനടി പോലീസിനു വിവരങ്ങള്‍ കൈമാറണമെന്നും ലൈംഗിക പീഡനം തടയാന്‍ ആവശ്യമായ മാര്‍ഗ്ഗ രേഖകള്‍ക്ക് രൂപം നല്‍കണമെന്നും വത്തിക്കാന്‍ ഇത് സംബന്ധിച്ച് പുറത്തിറക്കിയ കത്തില്‍ പറയുന്നു.

എന്നാല്‍ അമേരിക്കയില്‍ പുറപ്പെടുവിച്ച മാര്ഗ്ഗ രേഖകളിലെ അത്ര കര്‍ശനമല്ല വത്തിക്കാന്‍ നിര്‍ദ്ദേശമെന്നു ചൂണ്ടിക്കാണിക്ക പ്പെടുന്നുണ്ട്. ആരോപണ വിധേയരായ പുരോഹിതന്മാരെ അന്വേഷണ വിധേയമായി ആരാധനയില്‍ നിന്നും മറ്റു ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉള്ള നിര്‍ദ്ദേശമൊന്നും വത്തിക്കാന്‍ രേഖയില്‍ ഇല്ല.

പുരോഹിതന്മാര്‍ നടത്തിയ ബാല ലൈംഗിക പീഡന കേസുകള്‍ ആഗോള തലത്തില്‍ തന്നെ വന്‍ തോതില്‍ പുറത്തു വന്ന സാഹചര്യത്തില്‍ പ്രതിച്ഛായാ സംരക്ഷണ നടപടി എന്ന നിലയിലാണ് വത്തിക്കാന്റെ ഈ ചുവടുവെപ്പ്‌.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പുരോഹിതന്മാരെ സഭയുടെ നിയമ പ്രകാരം ശിക്ഷിക്കുകയോ, പോലീസില്‍ ഏല്‍പ്പിക്കുകയോ ചെയ്യുന്നതിന് പകരം സഭയുടെ പേരിന് കളങ്കം ഏല്‍ക്കാതിരിക്കാന്‍ ആരോപണ വിധേയമാകുന്നവരെ മറ്റ് സ്ഥലങ്ങളിലേക്ക്‌ സ്ഥലം മാറ്റി അവരെ ബിഷപ്പുമാര്‍ സംരക്ഷിച്ചു പോരുകയാണ് പതിവ് എന്നാണ് ഇത്തരം ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരായവരുടെ സംഘടനയായ സര്‍വൈവേഴ്സ് നെറ്റ്വര്‍ക്ക് ഫോര്‍ ദോസ് അബ്യൂസ്‌ഡ്‌ ബൈ പ്രീസ്റ്റ്‌സ് (Survivors’ Network for Those Abused by Priests) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈജിപ്ത് പ്രക്ഷോഭത്തിന് പുറകിലെ ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ മോചിതനായി

February 9th, 2011

Wael-Ghonim-Khaled-Said-Mother-ePathram

കൈറോ : ഈജിപ്തിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ വാഎല്‍ ഘോനിം തടവില്‍ നിന്നും മോചിതനായി. കഴിഞ്ഞ 12 ദിവസം ഇദ്ദേഹത്തെ ഏതോ രഹസ്യ കേന്ദ്രത്തില്‍ അന്യായമായി തടവില്‍ പാര്‍പ്പി ച്ചിരിക്കുകയായിരുന്നു. കണ്ണ് കെട്ടിയിട്ട അവസ്ഥയിലാണ് താന്‍ ഇത്രയും നാള്‍ തടവില്‍ കഴിഞ്ഞത് എന്ന് ഘോനിം അറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തെ തടവിലാക്കിയിട്ടില്ല എന്നായിരുന്നു ഇന്നലെ വരെ സര്‍ക്കാര്‍ നിലപാട്. മര്‍ദ്ദന മുറകള്‍ സാധാരണമായ ഈജിപ്തിലെ ജെയിലുകളില്‍ ഇദ്ദേഹത്തിന്റെ സ്ഥിതി എന്താവും എന്ന അങ്കലാപ്പില്‍ കഴിയുകയായിരുന്നു കഴിഞ്ഞ രണ്ടാഴ്ചയോളം ഇദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.

2010 ജൂണ്‍ 6ന് ഖാലെദ്‌ സയിദ്‌ എന്ന യുവാവിനെ രണ്ടു രഹസ്യ പോലീസുകാര്‍ ഒരു ഇന്റര്‍നെറ്റ്‌ കഫേയില്‍ നിന്നും പിടികൂടുകയും ഇയാളെ പോലീസ്‌ കാറിലേക്ക് കൊണ്ട് പോകുന്നതിനു മുന്‍പ് തന്നെ തല്ലിച്ചതച്ച് കൊല്ലുകയും ചെയ്തു. ഈജിപ്തിലാകെ വന്‍ പ്രതിഷേധത്തിനിടയാക്കിയ ഈ സംഭവത്തെ തുടര്‍ന്ന് ഖാലെദിന്റെ ഓര്‍മ്മയ്ക്കായി തുടങ്ങിയ We are all Khaled Said എന്ന ഫേസ്ബുക്ക് പേജ് ജനകീയ പ്രക്ഷോഭത്തിന്റെ പൊതുശബ്ദമായി മാറുകയായിരുന്നു.

We-are-all-Khaled-Said-ePathram

ഫേസ്ബുക്ക് പേജ്

ഈ ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ ഘോനിം ഇന്നലെ ഈജിപ്ത് പ്രക്ഷോഭത്തിന്റെ കേന്ദ്ര ബിന്ദുവായ താറിര്‍ സ്ക്വയറില്‍ വെച്ച് ഖാലെദിന്റെ അമ്മയെ കണ്ടു മുട്ടിയ രംഗങ്ങള്‍ വികാര ഭരിതമായിരുന്നു. ഘോനിമിനെ ആ അമ്മ ഖാലെദ്‌ എന്ന് അറിയാതെ പേരെടുത്ത് വിളിച്ചത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ആദരവായി താന്‍ കണക്കാക്കുന്നു എന്ന് ഘോനിം പറഞ്ഞു.

ദുബായ്‌ ആസ്ഥാനമായി ആഫ്രിക്ക, മദ്ധ്യ പൂര്‍വേഷ്യ എന്നിവിടങ്ങളിലെ ഗൂഗിളിന്റെ മാര്‍ക്കറ്റിംഗിന്റെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഘോനിം.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കമിതാക്കളെ കല്ലെറിഞ്ഞു കൊന്നു

January 28th, 2011

terrorist-epathram

വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിനു വിസ്സമ്മതിച്ച്  വിവാഹിതരാകുവാന്‍ ശ്രമിച്ച കമിതാക്കളെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ കല്ലെറിഞ്ഞു കൊന്നു. അഫ്ഗാനിസ്ഥാനിലെ  ദസ്തെ ആര്‍ച്ചി ജില്ലയിലാണ് സംഭവം. ഖയമെന്ന യുവാവും അയാളുടെ കാമുകിയായ സിദ്ഖായെന്ന പത്തൊമ്പതുകാരിയുമാണ് വധ ശിക്ഷക്ക് വിധേയരായതെന്ന് അറിയുന്നു.  പ്രണയ ബദ്ധരായ ഇവര്‍ ഒളിച്ചോടുവാനുള്ള ശ്രമത്തിനിടയില്‍ താലിബാന്‍ സംഘത്തിന്റെ പിടിയില്‍ ആകുകയായിരുന്നു. പിന്നീട് ഇരുവരേയും  വിചാരണ ചെയ്തു കല്ലെറിഞ്ഞു കൊല്ലുവാന്‍ വിധിച്ചു. നൂറു കണക്കിനു ആളുകളെ സാക്ഷിയാക്കി ക്കൊണ്ടായിരുന്നു ക്രൂരമായ ഈ ശിക്ഷാ വിധി. കല്ലേറു കൊണ്ട് ഇരുവരും താഴെ വീഴുന്നതും ദയക്കായി യാചിക്കുന്നതും  അടക്കം ഉള്ള വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍ നെറ്റില്‍ പ്രചരിക്കുന്നുണ്ട്. കല്ലേറില്‍ മരിക്കാത്തതിനെ തുടര്‍ന്ന്  മരണം ഉറപ്പാക്കുവാനായി യുവതിയെ മൂന്നു തവണ താലിബാന്‍ ഭീകരന്‍ വെടി വെയ്ക്കുകയായിരുന്നു.

ഇത്തരത്തില്‍ കല്ലെറിഞ്ഞും വെടി വെച്ചും കൊല്ലുന്ന സംഭവങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുമ്പോളും പ്രാകൃതമായ ശിക്ഷാ വിധികള്‍ പലയിടത്തും അരങ്ങേറുന്നത് പതിവാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

4 of 7345»|

« Previous Page« Previous « ഈജിപ്റ്റ്‌ ട്വിറ്റര്‍ നിരോധിച്ചു
Next »Next Page » എന്ത് കൊണ്ട് മുബാറക്കിന് മുല്ല ഭീഷണി ആവില്ല? »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine