ഫ്രെഞ്ച് പരമോന്നത ബഹുമതി യാഷ് ചോപ്രയ്ക്ക്

June 27th, 2008

അന്‍പത് വര്‍ഷത്തോളം ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് ഹിന്ദി സിനിമയിലെ അതികായനായ യാഷ് ചോപ്ര “ഓഫീഷ്യര്‍ ദ ല ലിജ്യണ്‍ ദ ഹോണര്‍” എന്ന ഫ്രെഞ്ച് പരമോന്നത ബഹുമതിയ്ക്ക് അര്‍ഹനായി. ഫ്രെഞ്ച് സര്‍ക്കാരിന്റെ ഈ ബഹുമതി ഇതിന് മുന്‍പ് ലഭിച്ചിട്ടുള്ളത് സത്യജിത് റേ, അമിതാഭ് ബച്ചന്‍, ലതാ മങ്കേഷ്കര്‍ എന്നിവര്‍ക്കാണ്.

പ്രണയത്തിന്റെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന യാഷ് ചോപ്രയ്ക്ക് ജൂലൈ അഞ്ചിന് ഫ്രെഞ്ച് എംബസ്സിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് ബഹുമതി സമ്മാനിയ്ക്കും എന്ന് ഫ്രെഞ്ച് അംബാസഡര്‍ ശ്രീ ജെറോം ബൊണ്ണാഫോണ്ട് അറിയിച്ചു.

“ദീവാര്‍”, “കഭീ കഭീ”, “ടര്‍”, “ചാന്ദ്നി”, “സില്‍സില”, എന്നിങ്ങനെ ജനപ്രിയമായ നാല്‍പ്പതോളം സിനിമകള്‍ ചോപ്രയുടേതായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സുകുമാരിയ്ക്ക് പി. എസ്. ജോണ്‍ അവാര്‍ഡ്

June 24th, 2008

എറണാകുളം പ്രെസ്സ് ക്ലബിന്റെ പി.എസ്.ജോണ്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് 2007ന് നടി സുകുമാരിയെ തിരഞ്ഞെടുത്തു. മലയാള മനോരമയുടെ മുന്‍ ബ്യൂറോ ചീഫും എറണാകുളം പ്രെസ്സ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന പി. എസ്. ജോണിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ജൂണ്‍ 26ന് മറ്റൊരു പ്രഗല്‍ഭ തമിഴ് സിനിമാ നടിയായ മനോരമ സുകുമാരിയ്ക്ക് നല്‍കും എന്ന് പ്രെസ്സ് ക്ലബ് പ്രസിഡന്റ് ആന്റണി ജോണ്‍, സെക്രട്ടറി പി. എന്‍. വേണുഗോപാല്‍ എന്നിവര്‍ അറിയിച്ചു.

അന്‍പത് വര്‍ഷത്തിലേറെയായി അഭിനയ രംഗത്തുള്ള സുകുമാരി മലയാളം, തമിഴ്, ഒറിയ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളില്‍ രണ്ടായിരത്തിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തമിഴിലേയ്ക്ക് നോട്ടമില്ലെന്ന് മീര

June 18th, 2008

തമിഴ് സിനിമയിലേയ്ക്ക് ചേക്കേറിയ മറ്റു മലയാളി നടിമാരെ പോലെ തനിയ്ക്ക് ഗ്ലാമര്‍ റോളുകള്‍ ഇണങ്ങില്ല എന്നും സ്ഥിരമായി തമിഴിലേയ്ക്ക് നോട്ടമില്ല എന്നും മീര. മുല്ലയിലെയും ഇപ്പോള്‍ തമിഴില്‍ ചെയ്യുന്ന വാല്‍മീകി യിലെയും പോലുള്ള നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മാത്രമേ താന്‍ അഭിനയിയ്ക്കുകയുള്ളൂ എന്നും സ്കൂള്‍ പഠനം കഴിഞ്ഞ് കോളേജില്‍ ചേരാന്‍ ഒരുങ്ങുന്ന മീര പറഞ്ഞു.

തനിയ്ക്ക് തമിഴില്‍ അഭിനയിയ്ക്കാന്‍ ഉദ്ദേശമേ ഇല്ലായിരുന്നു എന്നും എന്നാല്‍ സംവിധായകന്‍ അനന്ത നാരായണന്റെ വാല്‍മീകിയുടെ കഥയും അതില്‍ താന്‍ ചെയ്യുന്ന വന്ദന എന്ന കഥാപാത്രവും തനിയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണ് താന്‍ വാല്‍മീകിയില്‍ അഭിനയിയ്ക്കുന്നത് എന്നും മീര പറയുന്നു. തന്റെ ഫിഗര്‍ ഗ്ലാമര്‍ വേഷങ്ങള്‍ക്ക് ചേരില്ല എന്നും മീര നന്ദന്‍ ചിരിച്ചു കൊണ്ട് കൂട്ടിചേര്‍ത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കുട്ടികള്‍ക്കായി ചിത്രശലഭങ്ങളുടെ വീട്

June 15th, 2008

– ഫൈസല്‍ ബാവ

നവ മലയാള സിനിമയുടെ ആര്‍ഭാടങ്ങളൊന്നും തന്നെ ഇല്ലാതെ സിനിമയെ സ്നേഹിയ്ക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ചിത്രശലഭങ്ങളുടെ വീട് എന്ന സിനിമ.

വിപണനമൂല്യമുള്ള താരത്തെ കാത്തിരുന്ന് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കുക എന്ന സ്വപ്നവും പേറി നടക്കുന്ന നവാഗത സംവിധായകരില്‍ നിന്നും കൃഷ്ണകുമാര്‍ ഏറെ വേറിട്ട് നില്‍ക്കുന്നു. അത് കോണ്ട് തന്നെയാണ് കൃഷ്ണകുമാറിന്റെ കന്നി ചിത്രം പ്രതീക്ഷകള്‍ ഉണര്‍ത്തുന്നതും.

മലയാളത്തില്‍ സ്ത്രീപക്ഷ സിനിമകളും കുട്ടികള്‍ക്കായുള്ള സിനിമകളും ഒട്ടും തന്നെ ഉണ്ടാവുന്നില്ല എന്നതാണ് സത്യം. മാതാപിതാകളുടെ അശ്രദ്ധയും, ചിലരുടെ ഒക്കെ ലക്ക് കെട്ട ജീവിതവും പ്രതിഫലിക്കുന്നത് വളര്‍ന്ന് വരുന്ന കുട്ടികളില്‍ ആണെന്നും ഇത്തരം തിരിച്ചറിവുകള്‍ കണ്ടെത്തി പരിഹാരം കണ്ടെത്തേണ്ട ബാധ്യത അധ്യാപകരില്‍ ഉണ്ടെന്നുമുള്ള സാമൂഹിക പ്രസക്തിയേറുന്ന സന്ദേശം ഈ സിനിമ തരുന്നുണ്ട്.

കേന്ദ്ര കഥാപാത്രമായ കുഞ്ഞുമുത്തുവിനെ അവതരിപ്പിക്കുന്നത് വിനോദയാത്ര, അലിഭായ്, ആയുര്‍ രേഖ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച മാസ്റ്റര്‍ ഗണപതിയാണ്. ബ്ലസിയുടെ പളുങ്കിലൂടെ നായികയായി വന്ന ലക്ഷ്മി ശര്‍മ്മയാണ് സുജ ടീച്ചറായി വേഷമിടുന്നത്.

സെവന്‍സ് പവര്‍ ഫിലിംസിന്റെ ബാനറില്‍ രവി ചാലിശ്ശേരി നിര്‍മ്മിക്കുന്ന ചിത്രശലഭങ്ങളുടെ വീടിന് ഒരു പറ്റം നവാഗത പ്രതിഭകള്‍ അണി നിരക്കുന്ന സംരംഭം എന്ന പ്രത്യേകത കൂടി ഉണ്ട്.

സാമൂഹിക പ്രസക്തിയുള്ള വിഷയം അവതരിപ്പിക്കുന്ന ഈ ചിത്രവും കൃഷ്ണകുമാര്‍ എന്ന നവാഗത സംവിധായകനും മലയാള സിനിമയുടെ പ്രതീക്ഷയാണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഭരത് ഗോപിയ്ക്ക് മരണാനന്തര ബഹുമതി

June 13th, 2008

ഈ വര്‍ഷത്തെ ഭരതന്‍ അവാര്‍ഡ് ദേശീയ അവാര്‍ഡ് ജേതാവായ ഭരത് ഗോപിക്ക് മരണാനന്തര ബഹുമതിയായി ലഭിക്കും. മലയാള സിനിമക്കു പുറമെ നാടക രംഗത്തിനും ഗോപി നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ് എന്ന് ഭരതന്‍ ഫൌണ്ടേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായനായിരുന്ന ഭരതന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് ഭരതന്റെ പത്താം ചരമ വാര്‍ഷികമായ ജൂലൈ 10ന് തൃശ്ശൂരിലെ റീജിയണല്‍ തിയേറ്ററില്‍ നടക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

169 of 174« First...1020...168169170...Last »

« Previous Page« Previous « മലയാള സിനിമയ്ക്ക് വീണ്ടും ദേശീയ അംഗീകാരങ്ങളുടെ തിളക്കം
Next »Next Page » കുട്ടികള്‍ക്കായി ചിത്രശലഭങ്ങളുടെ വീട് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine