ഇടവേളകള്‍ ഇല്ലാതെ റാഫി

October 2nd, 2008

മിമിക്രി എന്നു കേട്ടാല്‍ നമ്മുടെ മനസ്സിലേക്ക് ആദ്യമെത്തുക ചലച്ചിത്ര താരങ്ങളുടെ ശബ്ദാനുക രണമായിരിക്കും. എന്നാല്‍ അതില്‍ നിന്നും വിഭിന്നമായി യന്ത്ര സാമഗ്രികളുടെയും പക്ഷി മ്യഗാദികളുടെയും വാദ്യോപക രണങ്ങളുടെയും ശബ്ദാനു കരണത്തില്‍ മികവു തെളിയിച്ച ഒരു കലാകാരനാണ് ഇടവേള റാഫി.

1994ല്‍ ട്രിക്സ് കുറ്റിപ്പുറം എന്ന മിമിക്സ് ട്രൂപ്പില്‍ തുടങ്ങിയ തന്റെ കലാ ജീവിതം, എടപ്പാള്‍ സാഗ് മിമിക്സ് വിഷന്‍, ഗുരുവായൂര്‍ ഡ്രീംസ്, ത്യശൂര്‍ യൂണിവേഴ്സല്‍, കലാ കൈരളി, തവനൂര്‍ സ്വരം മിമിക്സ് തുടങ്ങിയ സമിതികളിലൂടെ വളര്‍ന്ന് ഇപ്പോള്‍ യു.എ.ഇ.യില്‍ എത്തി നില്‍ക്കുന്നു.

ഇവിടുത്തെ മലയാളി കൂട്ടായ്മകളില്‍ ഇടവേള റാഫി യുടെ കലാ പ്രകടനങ്ങള്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമായി മാരിയിട്ടുണ്ട്. ജോലി തിരക്കുക ള്‍ക്കിടയിലും കലയെ കൈ വിടാതെ മുന്നോട്ട് പോകുന്ന റാഫി, ഗള്‍ഫിലെ റേഡിയോ ശ്രോതാക്ക ള്‍ക്കിടയിലും തന്റെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു. മിമിക്സ് ട്രൂപ്പുകള്‍ക്കു വേണ്ടി പാരഡി ഗാന രചന, സ്കിറ്റുകള്‍, സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ള റാഫി ഒരു സകല കലാ വല്ലഭനാണ്.

‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും പ്രവേശിച്ചു ജയരാജ് സിനിമകളായ ശാന്തം, തിളക്കം, ഫോര്‍ ദി പീപ്പിള്‍ എന്നിവയിലും ‘അറബിക്കഥ’യിലും പ്രത്യക്ഷപ്പെട്ടു. മികച്ച ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ റാഫി, മാമു ക്കോയ, സാലു കൂറ്റനാട്, അന്‍സില്‍ എന്നിവര്‍ക്കു വേണ്ടി അവരുടെ തന്നെ ശബ്ദത്തില്‍ ഡബ്ബു ചെയ്തു. ടോണി നായകനായി അഭിനയിച്ച ‘സ്നേഹദൂത്’ എന്ന ടെലി ഫിലിമില്‍ രണ്ടു വയസ്സുകാരിക്ക് ശബ്ദം നല്‍കിയതും അന്‍സിലിന്റെ ‘മശ് രിഖ്’ ടെലി ഫിലിമില്‍ കലിംഗ പ്രകാശിനോടൊപ്പം 19 കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കിയതും തണ്ടെ ജീവിതത്തിലെ അവിസ്മരണീയ സംഭവമാണെന്നും റാഫി പറയുന്നു. 2007ലെ തിരുവോണ നാളില്‍ ജീവന്‍ റ്റി.വിയില്‍ സംപ്രേഷണം ചെയ്തിരുന്ന മുജീബ് വളാഞ്ചേരിയുടെ ഓണ പ്പൂക്കാലം എന്ന പരിപാടിക്ക് സ്ക്രിപ്റ്റ് എഴുതിയതും അതിലെ ‘മാവേലി യു എ ഇ യില്‍’എന്ന ചിത്രീകരണത്തിലേ ഹാജിക്ക എന്ന കഥാപാത്രത്തിന് ഏറനാടന്‍ ശൈലിയില്‍ ഡബ്ബ് ചെയ്തതും റാഫിയായിരുന്നു. 2007ലെ ക്രിസ്തുമസ് പരിപാടിയായ ഫൈന്‍ ആര്‍ട്ട്സ് ജോണിയുടെ ‘ഇടയരാഗം’ റാഫിയുടെ കലാ ജീവിതത്തിലൊരു വഴിത്തിരിവായി.

ഒരു എഴുത്തുകാരന്‍ കൂടിയായ റാഫിയുടെ സ്യഷ്ടികള്‍ ഇടക്ക് ആനുകാലി കങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കയ്യടക്കമുള്ള ഒരു മജീഷ്യനായും മെയ്‌ വഴക്കമുള്ളൊരു കളരി അഭ്യാസിയായും വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള റാഫിയുടെ കൈകള്‍ക്ക് തബല, മ്യദംഗം, ചെണ്ടയും വഴങ്ങുന്നു.

സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്ന ഈ യുവാവ്, ഭാരത പ്പുഴയിലെ മല്ലൂര്‍ക്കടവില്‍ കയത്തില്‍ മുങ്ങി ത്താഴുന്ന ജീവനുകള്‍ രക്ഷ പ്പെടുത്തിയപ്പോള്‍, മലപ്പുറം ഡി. വൈ. എസ്. പി. യുടെ കയ്യില്‍ നിന്നും ‘മിനി പമ്പാ രക്ഷാ പ്രവര്‍ത്തന സമിതി’ യുടെ ധീരതക്കുള്ള അവാര്‍ഡ് ഏറ്റു വാങ്ങി.

കുറ്റിപ്പുറത്തെ ത്യക്കണാപുരം സി. എം. കുഞ്ഞു / ഫാത്വിമ ദമ്പതികളുടെ പത്തു മക്കളില്‍ ആറാമനായ റാഫി, തന്റെ പിതാവില്‍ നിന്നും ലഭിച്ചതാണ് ഈ കഴിവുകള്‍ എന്നു വിശ്വസിക്കുന്നു. സി .എം. കുഞ്ഞു എന്ന കുഞ്ഞാക്ക നാട്ടുകാരുടെ ഏറെ പ്രിയപ്പെട്ട ഒരു പൊതു പ്രവര്‍ത്തകനാണ്.

റാഫിയുടെ കലാ പ്രവര്‍ത്തനങ്ങളെ ഏറെ പ്രോത്സാഹി പ്പിക്കുന്നതില്‍ ഭാര്യ സാബിറക്കുള്ള പങ്ക് അഭിനന്ദനീയമാണ്.

റാഫി ഇപ്പോള്‍ അബുദാബിയില്‍ അല്‍ഖയ്യാം ബേക്കറിയില്‍ സെയിത്സില്‍ ജോലി ചെയ്യുന്നു.

നാടന്‍ പാട്ടുകളും പാരഡി ഗാനങ്ങളും കൊച്ചു കൊച്ചു നാട്ടു വര്‍ത്തമാനങ്ങളും ഇട കലര്‍ത്തി ആരേയും രസിപ്പിക്കും വിധം സംവിധാനം ചെയ്ത് ഇപ്പോള്‍ യു. എ. ഇ. യിലെ വേദികളില്‍ വിജയകരമായി അവതരിപ്പിച്ചു വരുന്ന റാഫിയുടെ ഒറ്റയാള്‍ പ്രകടനമാണ് “നാട്ടിലെ തമാശ; അരങ്ങിലെ പൊട്ടിച്ചിരി”

വിശദ വിവരങ്ങല്‍ക്ക് ബന്ധപ്പെടുക:

ഫോണ്‍: 00 971 50 31 49 762
മെയില്‍: edavelarafi at gmail dot com

പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഫെസ്റ്റിവല്‍ ബുക്ക്

September 20th, 2008

അല ഡിജിറ്റല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന സമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ ലഘു ചിത്രമേളയായി മാറിയ ഈ മേളയുടെ പ്രധാന ആകര്‍ഷണമാണ്‌ ഫെസ്റ്റിവല്‍ ബുക്ക്. അലയുടെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്, എട്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ ആല്‍ബം, ലഘു പഠന ലേഖനങ്ങള്‍ എന്നിവയും, മല്‍സരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ ലഘു വിവരങ്ങളും സംവിധായകരുടെ ചിത്രങ്ങളും ഫിലിം സ്റ്റില്ലുകളും ഉള്‍പ്പെടുന്ന കനപ്പെട്ട ഒരു റഫറന്‍സ് പുസ്തകമായിരിക്കും ഇത്.

എസ്. കെ. ചെറുവത്ത്

- ജെ.എസ്.

അഭിപ്രായം എഴുതുക »

അഞ്ചാമത് ‘അല’ ഡിജിറ്റല്‍ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവല്‍

September 19th, 2008

‘അല’ (Amateur Little cinemA) 2008 ഒക്‌ടോബര്‍ 8 മുതല്‍ കോഴിക്കോട് നളന്ദാ ഓഡിറ്റോറിയത്തില്‍ നടക്കുന്നു. പ്രശസ്ത ചലച്ചിത്ര സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. ചിത്രങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ആഗസ്റ്റ് 16 ആയിരുന്നെങ്കിലും പലരുടേയും നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് സപ്റ്റംബര്‍ 25 വരെ എന്‍‌ട്രികള്‍ സ്വീകരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രദര്‍ശനവിവരങ്ങളും സെലക്റ്റ് ചെയ്ത ചിത്രങ്ങളുടെ ലിസ്റ്റും മേല്‍‌പറഞ്ഞ തിയ്യതിക്കകം എന്‍‌ട്രികള്‍ സമര്‍പ്പിച്ചവര്‍ക്ക് അയച്ചു തരുന്നതായിരിക്കും. കേരളത്തി കത്തും പുറത്തും നിന്ന് നിരവധി കലാകാരന്മാരും ചലച്ചിത്ര പ്രവര്‍ത്തകരും ഒത്തു ചേരുന്ന ഒരു വേദിയാണിത്. ഒപ്പം തന്നെ വിവിധ ക്യമ്പസ്സുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്.

ഇതു വരെ മല്‍സരത്തിനു ലഭിച്ചത് 150-ഓളം ചിത്രങ്ങളാണ്. ഷോര്‍ട്ട് ഫിലിം, ക്യാമ്പസ് ഫിലിം, ഡോക്യുമെന്ററി, ആനിമേഷന്‍, ആഡ്‌ ഫിലിം, ആല്‍ബം കാറ്റഗറികളില്‍ എന്‍‌ട്രികളുണ്ട്. മികച്ച ഷോര്‍ട്ട് ഫിലിം, രണ്ടാമത്തെ ഷോര്‍ട്ട് ഫിലിം, മികച്ച ഡോക്യുമെന്ററി, രണ്ടാമത്തെ ഡോക്യുമെന്ററി, മികച്ച ക്യാമ്പസ് ഫിലിം, മികച്ച ചാനല്‍ ഷോര്‍ട്ട് ഫിലിം, മികച്ച ചാനല്‍ ഡോക്യുമെന്ററി, മികച്ച 5-മിനിറ്റ് ഷോര്‍ട്ട് ഫിലിം, മികച്ച ആനിമേഷന്‍ ഫിലിം, മികച്ച ആല്‍ബം, മികച്ച സം‌വിധായകന്‍, തിരക്കഥാ കൃത്ത്, ക്യാമറാമാന്‍, മികച്ച നടന്‍, നടി എന്നീ അവാര്‍ഡുകള്‍ പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മേളയുടെ സമാപന വേദിയില്‍ പ്രഖ്യാപിക്കും. അവാര്‍ഡ് വിതരണം ജനുവരിയില്‍ അല അവാര്‍ഡ് നൈറ്റിനോ ടൊപ്പമാണ്‌. ചലച്ചിത്ര പ്രദര്‍ശനങ്ങളുടെ ഇടവേള കളിലായി ദിവസവും മൂന്ന് ഓപ്പണ്‍ ഫോറങ്ങള്‍ സംഘടിപ്പിക്കും. ചലച്ചിത്ര പ്രവര്‍ത്തകരും സാഹിത്യ കാരന്‍‌മാരും ഓപ്പണ്‍ ഫോറങ്ങളില്‍ മോഡറേറ്റ ര്‍മാരായി പങ്കെടുക്കും. ഓപ്പണ്‍ ഫോറങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ വിലയിരുത്ത ലുകള്‍ക്കുള്ള അവസരങ്ങളാണ്‌. കാണികളും ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരും ഒരുമിക്കുന്ന ഓപ്പണ്‍ ഫോറങ്ങള്‍ അനാവശ്യമായ വാഗ്‌വാദങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാതെ സൗഹൃദ കൂട്ടായ്മക്കുള്ള വേദിയാവട്ടെ.

എസ്. കെ. ചെറുവത്ത്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അല തിരക്കഥാ ശില്പ ശാലയില്‍ പങ്കെടുത്തവരുടെ കൂട്ടായ്മയില്‍ ലഘു ചിത്രം ഒരുങ്ങുന്നു

September 18th, 2008

2008 ഫെബ്രുവരി 22-ന്‌ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്തിയ തിരക്കഥാ ശില്പ ശാലയില്‍ പങ്കെടുത്ത മുന്നൂറോളം പ്രതിനിധികളില്‍ നിന്ന് തിരഞ്ഞെടുത്ത 15 പേര്‍ക്കായി മെയ് 25, 26 തിയ്യതികളില്‍ കലവൂര്‍ രവി കുമാറിന്റെ നേതൃത്വത്തില്‍ വിശദമായ തിരക്കഥാ ശില്പശാല സംഘടിപ്പിച്ചിരുന്നു. ക്യാമ്പിന്റെ ഭാഗമായി അംഗങ്ങള്‍ ഹോം വര്‍ക്കായി എഴുതി അയച്ച തിരക്കഥകള്‍ വിലയിരുത്തി യതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച തിരക്കഥ യായി ഷാജി മാത്യു ചങ്ങനാശ്ശേരി രചിച്ച ‘ആരോ വരക്കുന്ന ചിത്രങ്ങള്‍’ തിരഞ്ഞെടു ക്കപ്പെട്ടു. ഷാജി മാത്യുവാണ്‌ മികച്ച പാര്‍ട്ടിസിപ്പന്റും. ഇദ്ദേഹത്തെ അല ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഉല്‍ഘാടന വേദിയില്‍ അനുമോദിക്കും. ഈ തിരക്കഥ ചലച്ചിത്ര മാക്കുവാന്‍ താല്പര്യമുണ്ടെന്ന് കലവൂര്‍ രവി കുമാര്‍ അറിയിച്ചു.

മികച്ച ഷോര്‍ട്ട ഫിലിം സ്ക്രിപ്റ്റുക ളായിട്ട് ശ്രീ.സജീവ് എം.താനൂരിന്റെ ‘ശലഭങ്ങള്‍ വിട പറയുമ്പോള്‍’ ശ്രീ. മഹേഷ് പാലക്കാടിന്റെ ‘നമ്മെളെന്താ ഇങ്ങനെ’ എന്നിവ തീരുമാനിക്കപ്പെട്ടു. ഈ രണ്ടു സ്ക്രിപ്റ്റുകളും ലഘു ചിത്രങ്ങളായി ചിത്രീകരിച്ച് അല ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ ഈ യുവാക്കള്‍.

എസ്. കെ. ചെറുവത്ത്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പി. എന്‍ മോനോന്‍ അനുസ്മരണവും ചിത്ര പ്രദര്‍ശനവും

September 17th, 2008

മനാമ: ബഹറൈന്‍ പ്രേരണയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം 8:30 ന് അന്തരിച്ച മലയാള സിനിമാ സംവിധായകന്‍ പി. എന്‍ മേനോന്‍ അനുസ്മരണം സംഘടിപ്പിച്ചു. മലയാള സിനിമയ്ക്കും സംവിധാനത്തിനും പി. എന്‍ മോനോന്‍ നല്‍കിയ സംഭാവനകള്‍ ശ്രീ അനില്‍ അനുസ്മരിച്ചു. മലയാള സിനിമയിലെ അന്ന നട നായികമാരെ പുറം കാഴ്ചകളിലെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ പി. എന്‍ മോനോന്‍ എന്ന സംവിധായകന് സാധിച്ചെന്ന് സമര്‍ത്ഥിക്കാന്‍ കുട്ട്യോട്ടത്തി പോലുള്ള സിനിമകള്‍ക്ക് സാധിച്ചു. ഒപ്പം ആകാര ഭംഗിയും മാന്‍ മിഴിവും ഉള്ള നായികാ സംങ്കല്പത്തെ തിരുത്തി ക്കുറിക്കുവാന്‍ ശ്രീ മോനോന് സാധിച്ചതായി യോഗം വിലയിരുത്തി.

അതു പോലെ തന്നെ ഇന്നത്തെ മലയാള സിനിമയുടെ സംവിധായകരുടെ കാഴ്ചപ്പാടില്‍ യോഗം നിരാശയും പുതു തലമുറയിലെയും പഴയ തലമുറയിലേയും സംവിധാന പ്രതിഭകള്‍ പരീക്ഷണത്തിന് മുതിരുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ തമിഴിലെ സുബ്രമണ്യപുരം എന്ന സിനിമയെ കുറിച്ച് ശ്രീ ബന്യാമിന്‍, രാജു ഇരിങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശ്രീ പ്രകാശ് അദ്ധ്യക്ഷത വഹിച്ച പ്രസ്തുത അനുസ്മരണ യോഗത്തില്‍ വിത്സന്‍ നന്ദിയും രേഖപ്പെടുത്തി. യോഗത്തിനു ശേഷം പി. എന്‍ മേനോന്റെ ചെമ്പരത്തി എന്ന സിനിമാ പ്രദര്‍ശനവും ഉണ്ടായിരുന്നു.

രാജു ഇരിങ്ങല്‍

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

168 of 175« First...1020...167168169...Last »

« Previous Page« Previous « സൂര്യ ടി.വി. യില്‍ ആര്‍ദ്രയുടെ നൃത്തം
Next »Next Page » അല തിരക്കഥാ ശില്പ ശാലയില്‍ പങ്കെടുത്തവരുടെ കൂട്ടായ്മയില്‍ ലഘു ചിത്രം ഒരുങ്ങുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine