പ്രിയദര്‍ശന്റെ വിലാപം

May 29th, 2008

സ്വന്തം നാട്‌ തനിക്ക്‌ വേണ്ടത്ര അംഗീകാരമോ പിന്തുണയോ തരുന്നില്ലെന്നാണ്‌ പ്രിയന്‍ വിലപിക്കുന്നത്‌. അദ്ധേഹത്തിന്റെ സിനിമകള്‍ മോഷണമാണെന്നും ഭാഗ്യം കൊണ്ട്‌ ഇങ്ങനെയൊക്കെ പിടിച്ചു പോരുന്നെന്നും പറയുന്നവരുണ്ട്‌. പക്ഷെ, ഒരു സത്യം നമുക്ക്‌ കണ്ടില്ലെന്ന് നടിക്കാനാവില്ല. ബോളിവുഡില്‍ ഈ സംവിധായകന്‍ നേടുന്ന നേട്ടങ്ങള്‍ ഇതു വരെ ഒരു മലയാളിക്കും സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര നിലയിലാണ്‌.

റീമേക്കുകളിലൂടെയാണ്‌ പ്രിയന്‍ ബോളിവുഡില്‍ പിടിച്ചു നില്‍ക്കുന്നതെന്നാണ്‌ മുഖ്യ ആരോപണം. പക്ഷെ അതിനും ഒരു കഴിവൊക്കെ വേണമല്ലോ. മലയാളത്തിലെ ഏത്‌ സംവിധായകനും അതൊന്ന് പരീക്ഷിച്ച്‌ നോക്കാമല്ലോ. എന്തൊക്കെയായാലും ബോളിവുഡ്‌ എന്ന സ്വപ്‌ന ലോകത്ത്‌ ഒരു മലയാളി സംവിധായകന്‍ നില നിന്നു പോരുന്നത്‌ അത്ര നിസ്സാരക്കാര്യമല്ല. പ്രിയന്‍ ചെയ്ത ‘താളവട്ടം’ കണ്ട്‌ ആസ്വദിക്കാത്ത മലയാളികള്‍ ചുരുക്കമല്ല. അതു പോലും ഒരു ഇംഗ്ലീഷ്‌ സിനിമയുടെ പകര്‍പ്പാണെന്നത്‌ പറയപ്പെടുന്നുണ്ട്‌. ഇവിടുത്തെ സാധാരണ പ്രേക്ഷകരൊന്നും അത്തരം ഗവേഷണങ്ങളൊന്നും ചെയ്യാറില്ല. അവര്‍ക്ക്‌ ചിലവാക്കിയ പൈസക്ക്‌ സിനിമ രസിച്ചാല്‍ അത്‌ ഇരു കൈയ്യും നീട്ടി സ്വീകരിച്ചോളും. അതാണല്ലോ പ്രിയദര്‍ശന്‍ ഇപ്പോള്‍ ബോളിവുഡില്‍ ചെയ്യുന്നതും.

ബോളിവുഡില്‍ ഒട്ടുമിക്ക കോര്‍പ്പറേറ്റ്‌ കമ്പനികള്‍ക്കും സിനിമകള്‍ ചെയ്യുവാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്ന പ്രിയദര്‍ശന്റെ ഒരു സിനിമക്ക്‌ വാങ്ങുന്ന പ്രതിഫലം ആറു കോടിയാണ്‌. അതായിരിക്കണം കേരളത്തില്‍ മാത്രം നിന്നു കൊണ്ട്‌ സിനിമയെടുക്കുന്ന പലര്‍ക്കും കണ്ണുകടിയായത്‌. പ്രിയദര്‍ശന്‍ ഈയ്യിടെ അഭിപ്രായപ്പെട്ടതു പോലെ. ഒരു മലയാളിയുടെ നേട്ടങ്ങളിലും അംഗീകാരങ്ങളിലും മലയാളികള്‍ അഭിമാനിതരാണ്‌. എന്നാല്‍ ഉയരങ്ങളിലേക്ക്‌ കുതിച്ചു കൊണ്ടിരിക്കുന്ന മലയാളിയെ എങ്ങനെയൊക്കെ പിടിച്ചു നിറുത്താനും ഇറക്കുവാനും മലയാളികള്‍ തന്നെ കുബുദ്ധികള്‍ പ്രയോഗിക്കും എന്നാണ്‌ പ്രിയന്റെ വിലാപം.



– Salih Kallada
http://eranadanpeople.blogspot.com/
http://mycinemadiary.blogspot.com/
http://retinopothi.blogspot.com/

- ജെ.എസ്.

അഭിപ്രായം എഴുതുക »

നക്സലൈറ്റ് – പ്രവാസി മലയാളി നിര്‍മ്മാതാവാകുന്ന മറ്റൊരു സിനിമ കൂടി

May 14th, 2008

പ്രവാസി മലയാളി നിര്‍മ്മാതാവാകുന്ന മറ്റൊരു സിനിമ കൂടി അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നു. അബുദാബിയിലെ ഫൈന്‍ ആര്‍ട്സ് ജോണി നിര്‍മ്മിക്കുന്ന സിനിമയായ ‘നക്സലൈറ്റി’ന്റെ സംവിധായകന്‍ കണ്ണന്‍ രാമനാണ്.

കുവാച്ചീസ് ഇന്റര്‍നാഷണലും, ഫൈന്‍ ആര്‍ട്സ് മീഡിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നക്സലൈറ്റ് ഐശ്വര്യ അബി ക്രിയേഷന്‍സ് ബാനറാണ് തിയറ്ററുകളിലെത്തിക്കുക.
പൂര്‍ണ്ണമായും ഒരു പ്രവാസി സംരഭമായ നക്സലൈറ്റില്‍ വിജീഷ് മണി, ജഗതി, തിലകന്‍, മാള അരവിന്ദന്‍, സുരാജ് വെഞ്ഞാറമൂട്, വിജയകുമാര്‍ എന്നിവരെക്കൂടാതെ യു.എ.ഇ.യില്‍ നിന്നുള്ള ചില പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.
സാമൂഹ്യ തിന്‍മകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ കഥയാണ് നക്സലൈറ്റ്. ക്യാപ്റ്റന്‍, ദി ഗാര്‍ഡ്, സ്കെച്ച് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയായ കണ്ണന്‍ രാമന്‍ കഴിഞ്ഞ 10 വര്‍ഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. റാണാ പ്രതാപാണ് ഛായാഗ്രാഹകന്‍. ഗാനരചനയും, സംഗീതവും ഗിരീഷ് മഞ്ചേരി നിര്‍വ്വഹിച്ചിരിക്കുന്നു. ഫ്രാങ്കോ, ഫഹദ്, പ്രദീപ് പള്ളുരുത്തി, ഷൈഖ, രചന ജോണ്‍, സൂര്യ്, ജേസി അറയ്ക്കല്‍ എന്നിവരാണ് ‍ ചിത്രത്തില്‍ പാടിയിരിക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി കലാരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഫൈന്‍ ആര്‍ട്സ് ജോണി, ചിത്രകലയില്‍ ഒരു കാലത്ത് സജീവമായിരുന്നു. ‘അബു ദുബ’ എന്ന ആഫ്രിക്കന്‍ ചലചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് ജോണിയായിരുന്നു. മലയാളത്തില്‍ ഇടയരാഗം ഉള്‍പ്പടെ നിരവധി ആല്‍ബങ്ങള്‍ ചെയ്തിട്ടുണ്ട്.ഇപ്പോള്‍ യു.എ.ഇ.യില്‍ ഫോട്ടോഗ്രഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
കലാരംഗത്തുള്ള ഈ പരിചയവും, അനുഭവങ്ങളുമാണ് സിനിമ നിര്‍മ്മിക്കാനുള്ള പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം കറുകച്ചാല്‍ സ്വദേശിയാണ് ഫൈന്‍ ആര്‍ട്സ് ജോണി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 00971-2- 64 24 204

- pma

അഭിപ്രായം എഴുതുക »

സിനിമ നിറം പിടിപ്പിച്ച നുണ: എം.എ.ബേബി

May 12th, 2008

സകല കലകളുടേയും സംഗമ വേദിയാണ്‌ സിനിമയെങ്കിലും സിനിമയില്‍ ജീവിത സത്യങ്ങളും സാമൂഹിക സത്യങ്ങളും നിറം പിടിപ്പിച്ച നുണകളായിട്ടാണ്‌ ജനങ്ങളുടെ മുന്നിലെത്തുന്നതെന്ന്‌ മന്ത്രി എം.എ. ബേബി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ചിത്രാഞ്ജലി സ്‌റ്റുഡിയോയില്‍ കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപിച്ച പുതിയ കളര്‍ മാസ്റ്റര്‍ ഡിജിറ്റല്‍ അപ്‌ഗ്രഡേഷന്‍ കിറ്റായ കളര്‍ അനലൈസര്‍ ഉല്‍ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

വലിയ വ്യവസായം ആയതുകൊണ്ട്‌ സിനിമ കല അല്ലാതാകുന്നില്ല. കലാപരമായ വന്‍ വ്യവസായമാണ്‌ ഇന്ന് സിനിമ. അതില്‍ കലയുടെ തനിമ ചോര്‍ത്തുന്ന മൂലധന നിക്ഷേപകരുടെ കൈകടത്തല്‍ വളരെ സൂക്ഷിച്ച്‌ ചെയ്യേണ്ടതുണ്ട്‌. വക്രീകരണം സിനിമയ്ക്ക്‌ അനിവാര്യമാണെന്നും അല്ലാതെ കഥയ്ക്ക്‌ മേമ്പൊടി ഉണ്ടാകുന്നില്ലെന്നും എം.എ.ബേബി പറഞ്ഞു.

താര പരിവേഷത്തിലൂടെയുള്ള മലയാള സിനിമയുടെ പോക്ക്‌ മ്യൂല്യച്യുതിക്ക്‌ കാരണമായതെന്ന്‌ ചടങ്ങില്‍ അധ്യക്ഷനായിരുന്ന കെ.എസ്‌.എഫ്‌.ഡി.സി ചെയര്‍മാന്‍ കെ.ജി.ജോര്‍ജ്‌ അഭിപ്രായപ്പെട്ടു.

ഒരു സിനിമയുടെ ഓരോ ഷോട്ടിനും വേണ്ടുന്ന നിറങ്ങളെ സംയുക്തം നിര്‍ണയിക്കാന്‍ ഫിലിം ലാബില്‍ ഉപയോഗിക്കുന്ന ഉപകരണമാണ്‌ കളര്‍ അനലൈസര്‍. ചിത്രീകരണ സമയത്ത്‌ ഛായാഗ്രാഹകന്‌ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള എക്‌സ്‌പോഷര്‍ വ്യതിയാനങ്ങള്‍, സൂര്യപ്രകാശത്തിലും ഉപയോഗിക്കുന്ന ലൈറ്റുകളിലുള്ള കളര്‍ ടെമ്പറേച്ചര്‍ വ്യതിയാനങ്ങള്‍ എന്നിവയൊക്കെ ഗ്രേഡിംഗിലൂടെ ക്രമീകരിച്ചെടുക്കാനും വിഷ്വല്‍ എഫക്‍റ്റ്‌സ്‌ സൃഷ്‌ടിച്ചെടുക്കാനും കളര്‍ അനലൈസറില്‍ സാധിക്കും.

ഇംഗ്ലണ്ടിലെ ആര്‍.ഐ.ടി.ഗ്രൂപ്പ്‌ കമ്പനിയില്‍ നിന്നാണ്‌ 35 ലക്ഷം രൂപ വിലയുള്ള ഉപകരണം വാങ്ങിയത്‌. ഇതോടെ കളര്‍ പ്രൊസസിംങ്ങിന്‌ സിനിമാ പ്രവര്‍ത്തകര്‍ ചെന്നൈയില്‍ പോകുന്നത്‌ ഒഴിവാക്കാം.

Salih Kallada

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മീര പറഞ്ഞത്‌ പച്ചക്കള്ളം: ദിലീപ്‌

May 7th, 2008

ട്വന്റി ട്വന്റി സിനിമയില്‍ നിന്നും പിന്മാറാനുള്ള കാരണത്തെക്കുറിച്ച്‌ മീരാ ജാസ്‌മിന്‍ കൊടുത്ത വിശദീകരണം പച്ചക്കള്ളമാണെന്ന്‌ ചിത്രത്തിന്റെ നിര്‍മ്മാണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന നടന്‍ ദിലീപ്‌ പറഞ്ഞു. ചിത്രത്തില്‍ മീരയുടെ 20-25 ദിവസത്തെ ഡേറ്റ്‌ ആവശ്യപ്പെട്ടെന്നാണ്‌ അവര്‍ പറയുന്നത്‌. എന്നാല്‍ എട്ടു ദിവസത്തെ ഡേറ്റാണ്‌ ഇതിനായ്‌ മീരയോട്‌ ചോദിച്ചത്‌. അതുപോലും തരാന്‍ സന്മനസ്സില്ലാത്ത മീര ഇപ്പോള്‍ ഈ പടത്തിന്റെ പ്രവര്‍ത്തകരെ വിഡ്ഢികളാക്കുന്ന പ്രസ്താവന നടത്തിയത്‌ തികച്ചും ബാലിശമായി.

ഈ ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്‌ കഴിഞ്ഞ ഡിസംബറിലാണ്‌. അപ്പോള്‍ മുതല്‍ ഞാന്‍ മീരയോട്‌ ഇക്കാര്യം പറയാന്‍ തുടങ്ങിയതാണ്‌. എട്ടു ദിവസത്തെ ഡേറ്റ്‌ വേണമെന്നും അത്‌ പലപ്പോഴായി മതിയെന്നുമൊക്കെ വളരെ വിശദമായി സംസാരിക്കുകയും ചെയ്തതാണ്‌. വിളിക്കുമ്പോഴെല്ലാം പറയാം എന്നു പറഞ്ഞ്‌ ഒഴിഞ്ഞുമാറുകയാണ്‌ മീര ചെയ്തത്‌. പിന്നീട്‌ ഫോണ്‍ ചെയ്താല്‍ എടുക്കാതെയായി. ഒടുവില്‍ മനസുമടുത്ത്‌ മീരയ്ക്ക്‌ മൊബൈല്‍ ഫോണില്‍ ഞാനൊരു മെസ്സേജ്‌ ഇട്ടു. ഞാന്‍ തോല്‍വി സമ്മതിക്കുന്നു. ഇനി ഈ വിഷയം സംഘടനയ്ക്ക്‌ വിട്ടു കൊടുക്കുകയാണെന്നും മെസേജില്‍ ഞാന്‍ അറിയിച്ചിരുന്നു. എന്നിട്ടും മീരയുടെ മറുപടിയുണ്ടായില്ല. മുമ്പ്‌ അവര്‍ പല നിസാര പ്രശ്നങ്ങളില്‍പോലും എന്നെ വിളിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞാന്‍ തുടര്‍ച്ചയായി വിളിക്കുമ്പോള്‍പോലും പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല!

ഒരു കാര്യം മീര ഓര്‍ക്കണം. ഇത്‌ നമ്മുടെ സിനിമയാണ്‌. എല്ലാ നടീ നടന്മാരുടേയും നന്മയ്ക്കു വേണ്ടിയാണ്‌ ഈ സിനിമ. ഇതില്‍ സഹകരിച്ച എല്ലാവരും പല നേട്ടങ്ങളും വേണ്ടെന്ന് വെച്ചാണ്‌ അഭിനയിച്ചത്‌. മമ്മൂട്ടി ഒരു ഹിന്ദിസിനിമ പോലും ഉപേക്ഷിച്ചാണ്‌ ഇതില്‍ സഹകരിച്ചത്‌. സിദ്ധീഖ്‌ ഒരു തമിഴ്‌ സിനിമയില്‍ കൊടുത്ത ഡേറ്റ്‌ തെറ്റിച്ചാണ്‌ അമ്മയുടെ സിനിമയില്‍ സഹകരിക്കുന്നത്‌. അതിന്റെ പേരില്‍ കേസ്‌ വരെയുണ്ടായി. ദക്ഷിണേന്ത്യയില്‍ ഇന്നേറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നയന്‍താര അഞ്ചു ദിവസമാണ്‌ കൊച്ചിയില്‍ വന്ന് ഷൂട്ടിംഗില്‍ സഹകരിച്ചത്‌. മീരയുടെ തിരക്ക്‌ മനസ്സിലാക്കീ പരമാവധി അഡ്‌ജസ്റ്റ്‌ ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലിനും ഒപ്പം കോമ്പിനേഷന്‍ സീനിനായിട്ട്‌ രണ്ടു ദിവസം ഇപ്പോള്‍ തന്നാല്‍ മതി, ബാക്കി ആറു ദിവസം മീരയുടെ സൗകര്യം നോക്കി തന്നാല്‍ മതി എന്നുവരെ പറഞ്ഞിട്ടും അവരുടെ ഭാഗത്തുനിന്ന് പോസിറ്റീവ്‌ ആയ പ്രതികരണം ലഭിച്ചില്ല. അതേ തുടര്‍ന്ന്‌ അമ്മയിലെ അംഗങ്ങളെല്ലാം ചേര്‍ന്ന് മീര ഈ സിനിമയില്‍ അഭിനയിക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.

ഇപ്പോള്‍ ഈ സിനിമ നിറുത്തിവെച്ചിരിക്കുകയാണ്‌. നായികയെ തീരുമാനിക്കാന്‍ കഴിയാത്തതുകൊണ്ട്‌ മാത്രമാണിത്‌. ഇത്രയും വലിയൊരു മഹത്‌ സംരംഭത്തിനാണ്‌ ഈ ദുര്‍ഗതി ഉണ്ടായിരിക്കുന്നതെന്ന് ഓര്‍ക്കണം.

മലയാളത്തിലുള്ള നായികമാരൊക്കെ ഈ ചിത്രത്തില്‍ റോളുകല്‍ ചെയ്തു കഴിഞ്ഞു. അല്ലെങ്കില്‍ ഒരാളെ മാറ്റി ഇനിയും റീ-ഷൂട്ട്‌ ചെയ്യണം. ഇതൊക്കെ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. അങ്ങനെയൊരു വിഷമവൃത്തത്തില്‍ നില്‍ക്കുമ്പോള്‍ ചിത്രത്തിന്‌ 20-25 ദിവസത്തെ ഡേറ്റ്‌ ചോദിച്ചുവെന്ന അടിസ്ഥാനരഹിതമായ വിശദീകരണം കൂടി കേള്‍ക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാനാവില്ല.
അടിസ്ഥാനപരമായി ഇത്തരമൊരു ചിത്രത്തില്‍ സഹകരിക്കണം എന്ന തോന്നല്‍ അവനവന്റെ മനസ്സില്‍ ഉണ്ടാകേണ്ടതാണ്‌. ആരും നിര്‍ബന്ധിച്ചിട്ടല്ല ഒരു സംഘടനയുടെ വലിയ ഉദ്ധ്യേശ-ലക്ഷ്യങ്ങളുള്ള ഒരു സിനിമയില്‍ സഹകരിക്കേണ്ടത്‌. അത്തരമൊരു നന്മ മീരയുടെ മനസ്സില്‍ ഇല്ലാതെപോയതില്‍ ഞാന്‍ അല്‍ഭുതപ്പെടുകയാണ്‌.

മീര എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. അവരുടെ ആദ്യസിനിമയിലെ നായകന്‍ തന്നെ ഞാനായിരുന്നു. പിന്നീട്‌ കുറെയധികം സിനിമകളില്‍ വേഷമിട്ടു. അങ്ങനെയൊരു സുഹൃത്ത്‌ പറഞ്ഞ ചില വാക്കുകളാണ്‌ ഈ വിശദീകരണക്കുറിപ്പിന്‌ എന്നെ പ്രേരിപ്പിച്ചതെന്ന്‌ ദിലീപ്‌ അറിയിച്ചു. കണ്ണടച്ച്‌ ഇരുട്ടാക്കുന്ന, ഈ സിനിമയ്ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരെ വിഡ്ഢികളാക്കുന്ന പ്രസ്താവനകള്‍.. ദയവു ചെയ്ത്‌ എന്റെ സുഹൃത്ത്‌ ഇങ്ങനെയൊന്നും പറയരുത്‌. ദിലീപ്‌ വ്യക്തമാക്കി.
Salih Kallada

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നോവലിന്റെ ഗള്‍ഫ് പ്രീമിയര്‍ ഷാര്‍ജയില്‍

May 5th, 2008

വിജയന്‍ ഈസ്റ്റ് കോസ്റ്റ് സംവിധാനം ചെയ്ത നോവല്‍ എന്ന സിനിമയുടെ ഗള്‍ഫ് പ്രീമിയര്‍ ഷാര്‍ജയില്‍ നടക്കും. ഈ മാസം എട്ടിന് രാവിലെ ഒന്‍പതരയ്ക്ക് ഷാര്‍ജ കോണ്‍കോര്‍ഡ് സിനിമയിലാണ് പരിപാടി. ക്ഷണിതാക്കള്‍ അല്ലാത്തവര്‍ക്ക് ഗള്‍ഫ് പ്രീമിയര്‍ ടിക്കറ്റെടുത്ത് കാണാന്‍ അവസരമുണ്ടെന്ന് വിജയന്‍ ഈസ്റ്റ്കോസ്റ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗള്‍ഫ് പ്രീമിയറിനെക്കുറിച്ച് വിശദീകരിക്കാന്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മനോജ്, ഉണ്ണിത്താന്‍, ജയന്‍ എന്നിവരും പങ്കെടുത്തു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

167 of 170« First...1020...166167168...170...Last »

« Previous Page« Previous « മൊണ്ടാഷ്‌ അന്താരാഷ്‌ട്ര ചലച്ചിത്ര മേള വിശേഷങ്ങള്‍
Next »Next Page » മീര പറഞ്ഞത്‌ പച്ചക്കള്ളം: ദിലീപ്‌ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine