സലിം കുമാർ അന്തരിച്ചു

June 7th, 2026

salim-kumar-national-film-award-epathram

കൊച്ചി: മലയാളികളുടെ പ്രിയ നടനും ദേശീയ അവാർഡ് ജേതാവുമായ സലിം കുമാർ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വെന്റിലേറ്റർ പിന്തുണയിൽ കഴിയുകയായിരുന്നുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ വിടവാങ്ങൽ മലയാള സിനിമാലോകത്തെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ഹാസ്യവേഷങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ സലിം കുമാർ പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച കലാകാരനായിരുന്നു. സാധാരണക്കാരന്റെ ഭാഷയും ശരീരഭാഷയും സ്വാഭാവിക നർമ്മവും ചേർത്ത അഭിനയശൈലിയാണ് അദ്ദേഹത്തെ പ്രേക്ഷകർക്ക് അത്രമേൽ പ്രിയങ്കരനാക്കിയത്. ചെറിയ വേഷങ്ങളിൽ നിന്ന് ആരംഭിച്ച് നായകതുല്യമായ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് വളർന്ന അദ്ദേഹത്തിന്റെ യാത്ര മലയാള സിനിമയിലെ അപൂർവ വിജയകഥകളിലൊന്നാണ്.

‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതോടെ സലിം കുമാറിന്റെ അഭിനയപ്രതിഭയ്ക്ക് ദേശീയ അംഗീകാരം ലഭിച്ചു. ഹാസ്യനടൻ എന്ന പരിധിക്കപ്പുറം ഗൗരവമേറിയ കഥാപാത്രങ്ങളും അതേ തീവ്രതയോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന നടനാണെന്ന് അദ്ദേഹം തെളിയിച്ചു. മലയാള സിനിമയിലെ കഥാപാത്രനടന്മാരുടെ നിരയിൽ അദ്ദേഹത്തിന് പ്രത്യേക സ്ഥാനം നൽകിയത് ഈ വൈവിധ്യമാണ്.

നടൻ മാത്രമല്ല, സംവിധായകൻ, എഴുത്തുകാരൻ, സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലും സലിം കുമാർ ശ്രദ്ധേയനായിരുന്നു. കരൾ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നുവെന്നും മുമ്പ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും സിനിമയോടും സമൂഹത്തോടുമുള്ള അദ്ദേഹത്തിന്റെ ബന്ധം തുടർന്നിരുന്നു.

സലിം കുമാറിന്റെ നിര്യാണത്തോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അപൂർവ കലാകാരനെയാണ്. ഹാസ്യരംഗങ്ങളിലെ അനശ്വര നിമിഷങ്ങളും ‘ആദാമിന്റെ മകൻ അബു’ പോലുള്ള ചിത്രങ്ങളിലെ ആഴമുള്ള പ്രകടനങ്ങളും അദ്ദേഹത്തെ എന്നും ഓർമ്മയിൽ നിലനിർത്തും. സിനിമാലോകത്തെ സഹപ്രവർത്തകരും ആരാധകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദൃശ്യം-3 : ജന്മദിന സമ്മാനവുമായി മോഹൻലാൽ

May 21st, 2026

drishyam-3-mohan-lal-meena-ansiba-esthar-anil-ePathram
മോഹൻലാൽ എന്ന പ്രതിഭയുടെ ജന്മ ദിനത്തിൽ ജോർജ്ജു കുട്ടിയും കുടുംബവും വീണ്ടും വന്നു. ആരാധകർക്ക് മികച്ച ജന്മദിന സമ്മാനവുമായി എത്തിയ ജോർജ്ജു കുട്ടിയെയും കുടുംബത്തെയും ആഘോഷ പൂർവ്വം സ്വീകരിച്ചിരിക്കുകയാണ് ലാൽ ആരാധകർ എന്നാണു ദൃശ്യം-3 റിലീസ് ദിവസം തന്നെ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതിലും വലിയൊരു ജന്മ ദിന സമ്മാനം ഇനി ഇല്ല !

drishyam-3-the-past-never-stays-silent-ePathram

ജോർജ്ജ് കുട്ടിയുടെ കുറ്റ ബോധത്തിൽ എരിഞ്ഞു തീരുന്ന, മാനസിക വ്യാപാരങ്ങളുടെ പ്രകടനത്തിൽ ഞെട്ടിച്ചിരിക്കുകയാണ് മോഹൻ ലാൽ എന്നും ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമാണ് ദൃശ്യം-3 എന്നും വേൾഡ് വൈഡ് റിലീസ് ആയി സിനിമക്ക് ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങൾ.

അതോടൊപ്പം 66-ാം പിറന്നാൾ ദിനത്തിൽ നമ്മുടെ സ്വന്തം ലാലേട്ടന്നു ആശംസകൾ നേർന്നു കൊണ്ട് പ്രമുഖ താരങ്ങളും സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്.

ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങളിൽ നിന്നും ഏറെ മുന്നിലേക്ക് എത്തിയിട്ടുണ്ട് മൂന്നാം ഭാഗം. പ്രസ്തുത സിനിമകളിലെ കഥാ പാത്രങ്ങൾക്ക് എല്ലാവർക്കും മൂന്നാം ഭാഗത്തിലും കൃത്യമായ സ്ഥാനങ്ങൾ നൽകുകയും ചെയ്തു. മാത്രമല്ല നാലാം ഭാഗത്തേക്കുള്ള ചുവടു വെപ്പ് നടത്താൻ സംവിധായകൻ മറന്നിട്ടില്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടന്‍ സന്തോഷ് കെ. നായര്‍ വാഹന അപകടത്തില്‍ മരിച്ചു

May 5th, 2026

actor-santhosh-k-nayar-passes-away-ePathram
വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന നടൻ സന്തോഷ് കെ. നായര്‍ (65) അന്തരിച്ചു. അടൂർ-ഏനാത്ത് എം. സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ചൊവ്വാഴ്ച രാവിലെ ആറര മണിയോടെ ആയിരുന്നു അപകടം നടന്നത്. സന്തോഷ് നായരും കുടുംബവും സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച അപകടത്തില്‍ സന്തോഷിന്റെ ഭാര്യക്കും ലോറിയുടെ ഡ്രൈവര്‍ക്കും പരിക്കുണ്ട്.

പി. ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇതു ഞങ്ങളുടെ കഥ’ (1982) എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമയിൽ എത്തിയത്. പിന്നീട് സഹ നടൻ, വില്ലൻ, ഹാസ്യ നടൻ തുടങ്ങി വൈവിധ്യമാർന്ന വേഷങ്ങളിലൂടെ നിരവധി ചിത്രങ്ങളിൽ തിളങ്ങി.

ഇവിടെ തുടങ്ങുന്നു, ഏപ്രിൽ 18, കൊതി തീരും വരെ, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം, ഇത് നല്ല തമാശ, നാണയം, പിൻ നിലാവ്, ഇരുപതാം നൂറ്റാണ്ട്, യുവജനോത്സവം, ബസ്സ്‌ കണ്ടക്ടർ, സിംഹാസനം, തിരുവമ്പാടി തമ്പാൻ, കമ്മത്ത് & കമ്മത്ത് തുടങ്ങി നൂറോളം സിനിമകളിക്കും നിരവധി ടെലിവിഷൻ പാരമ്പരകളിലും ചെറുതും വലുതുമായി വേഷങ്ങൾ ചെയ്തു.

പ്രദര്‍ശനം തുടരുന്ന ‘ഭരതനാട്യം 2 മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി റിലീസ് ചെയ്ത ചിത്രം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പടക്കം പൊട്ടിച്ച വൈറൽ ചേട്ടനെ കണ്ടു മുട്ടി : ബിജുക്കുട്ടൻ

April 15th, 2026

viaral-fire-work-on-vishu-actor-bijukuttan-with-shiban-ePathram
ഹാസ്യ നടൻ എന്ന ലേബലിൽ അറിയപ്പെട്ടിരുന്ന ബിജു ക്കുട്ടന്റെ വേറിട്ട ഒരു വേഷം ആയിരുന്നു ‘വാഴ-2’ എന്ന സിനിമയിലെ അച്ഛൻ. ബിജുക്കുട്ടൻ അഭിനയിച്ച ഹൃദയ സ്പർശിയായ ഒരു രംഗം, വിഷുവിനു പടക്കം പൊട്ടിക്കുമ്പോൾ റോഡിൽ തല്ലിയടിച്ച് വീഴുന്നതും.

യഥാർത്ഥ സംഭവത്തിൽ നിന്നും വാഴയിൽ പുനഃ സൃഷ്ടിച്ച വിഷ്വൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ബിജു കുട്ടന് ഏറെ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു.

വർഷങ്ങൾക്കു മുൻപ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയ വീഡിയോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ഒരുക്കിയ ഈ രംഗം വാഴയിലും ഹിറ്റ് ആയപ്പോൾ വിഷു ദിവസം തന്നെ അതിന്റെ പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തി ബിജുക്കുട്ടൻ ഇട്ടൊരു ഫെയ്‌സ് ബുക്ക് പോസ്റ്റും വൈറൽ ആയി.

bijukuttan-revealed-story-of-viral-vishu-fire-work-and-replaced-in-vazha-2-movie-ePathram

വാഴ -2 യിൽ ചിത്രീകരിച്ച രംഗവും യഥാർത്ഥ പടക്കം പൊട്ടിക്കലും

പടക്കം പൊട്ടിക്കുന്ന വീഡിയോയുടെ പിന്നിൽ കണ്ണീരിൽ കുതിർന്ന ഒരു യാഥാർത്ഥ്യമുണ്ട് എന്നാണു അദ്ദേഹം പറയുന്നത്.

യഥാർത്ഥ സംഭവത്തിലെ അച്ഛനെ തേടി സോഷ്യൽ മീഡിയ ഗ്രൂപ്പുകളും അന്വേഷണത്തിൽ ആയിരുന്നു. എന്നാൽ ആർക്കും പിടി കൊടുക്കാതെ മാറി നടന്ന വ്യക്തി, സിനിമയിലെ രംഗവും ഹിറ്റ് ആയതോടെ തന്നെ തേടി എത്തി എന്നാണു ബിജുക്കുട്ടൻ സോഷ്യൽ മീഡിയയിൽ അറിയിച്ചത്.

“വാഴ 2 സിനിമ കണ്ടിട്ടുള്ള എല്ലാ മലയാളികളും ഒരേ പോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്, സോഷ്യൽ മീഡിയയിൽ ഒരു വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ ചേട്ടൻ ആരാണ്?, എവിടെ യാണ്?, എന്തു സംഭവിച്ചു?  എന്നൊക്കെ.”

ഈ സിനിമയുടെ എഴുത്തുകാരൻ വിപിൻ ദാസിനും ഇതിന്റെ സംവിധായകൻ സവിനും സോഷ്യൽ മീഡിയക്കും നമുക്ക് ആർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നു.

വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേ പോലെ ഞങ്ങൾ സിനിമയിൽ ചെയ്തു വച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.

vishu-fire-work-of-shiban-bijukuttan-remembering-old-vishu-days-ePathram

യഥാർത്ഥ വീഡിയോവിൽ നിന്നുള്ള ഇമേജ് : A I നിർമ്മിതം

‘എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ, എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടികരഞ്ഞു കൊണ്ട് ഓടിവന്നു എന്നെ കെട്ടി പ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല.

പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി.

എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടി.

ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചു പോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.

സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമ പ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു.

പക്ഷേ സിനിമ കണ്ടിറങ്ങിയ എൻ്റെ മകൻ അവന്റെ ജോലി സ്ഥലത്തു നിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു. സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്. ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ.

ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേ പോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.’

ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ച് തീർത്തത്.

തൻറെ ജീവിതം പകർത്തി വെച്ചതു പോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയത്. അതെങ്ങനെ എന്നും ചേട്ടൻ എന്നോട് ചോദിച്ചു. അത് ചേട്ടനെ പോലെ തന്നെ എനിക്കും അറിയില്ല.

ഞാൻ രണ്ടു മൂന്നു ഇന്റർവ്യൂവിൽ പറഞ്ഞതു പോലെ അത് വിപിൻ ദാസിന്റെയും സവിന്റെയും ഒരു മാജിക് തന്നെയാണ്.

ദയവ് ചെയ്ത് ഇത് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ അവരുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറാനോ ശ്രമിക്കരുത്. ചേട്ടൻ ഇനിയെന്നും സന്തോഷമായി ഇരിക്കട്ടെ. ഒരിക്കൽകൂടി എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു. Image Credits : F B Page

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആശാ ഭോസ്‌ലെ അന്തരിച്ചു

April 12th, 2026

singer-asha-bhosle-passes-away-ePathram
പ്രശസ്ത ഗായികയും ദേശീയ അവാർഡു ജേതാവുമായ ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശാ ഭോസ്‌ലെയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് (ഞായർ) ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച.

80 വർഷക്കാലം നീണ്ടു നിന്ന സംഗീത സപര്യ യിൽ ഇരുപതോളം ഭാഷകളിലായി പന്ത്രണ്ടായിരത്തിൽ അധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

മലയാളത്തിൽ സുജാത (1977) എന്ന ചിത്രത്തിലെ ‘സ്വയം വര ശുഭദിന മംഗളങ്ങൾ’ എന്ന ഗാനം ഏറെ ശ്രദ്ധേയമാണ്.

മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു പ്രാവശ്യം അവരെ തേടി എത്തി. 2000 ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും 2008 ല്‍ പത്മ വിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

ലോകത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ 2011 ൽ ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടംപിടിച്ചു. ഗ്രാമി അവാര്‍ഡിന് നാമ നിര്‍ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ഗായികയാണ് ആശാ ഭോസ്‌ലെ.

മറാഠാ നാടക രംഗത്ത് പ്രവർത്തിച്ചിരുന്ന ഗായകൻ ആയിരുന്നു ദീന നാഥ് മങ്കേഷ്‌കറുടെ മകളായി 1933 സെപതംബര്‍ എട്ടിന് ഇന്‍ഡോറിൽ ജനിച്ചു.

മാതാവ്: ശുദ്ധമാതി. ലതാ മങ്കേഷ്‌കര്‍, ഹൃദ്യ നാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവര്‍ സഹോദരങ്ങളാണ്. Imge Credit : WiKiPeDiA

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

1 of 177123...1020...Last »

« Previous « അനുമതി ഇല്ലാതെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കരുത് : മോഹന്‍ ലാല്‍ ഹൈക്കോടതിയിൽ
Next Page » പടക്കം പൊട്ടിച്ച വൈറൽ ചേട്ടനെ കണ്ടു മുട്ടി : ബിജുക്കുട്ടൻ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine