ദൈവങ്ങളായ ആരാധകര്‍ക്ക് നന്ദി : രജനീകാന്ത്

October 6th, 2024

rajnikanth-epathram
എന്നെ ജീവനോടെ നില നിര്‍ത്തുകയും സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ദൈവങ്ങളായ എൻ്റെ ആരാധകര്‍ക്കും ആശുപത്രി യില്‍ ആയിരുന്നപ്പോള്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച സിനിമാ മേഖല യിലേയും രാഷ്ട്രീയ രംഗത്തെയും എല്ലാ സുഹൃത്തുക്കള്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും പത്ര പ്രവര്‍ത്തകര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു.

തനിക്ക് സുഖപ്രാപ്തി ആശംസിച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ടുള്ള രജനിയുടെ ട്വീറ്റ് വൈറലായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സെപ്റ്റംബര്‍ 30 നാണ് രജനീ കാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹൃദയ ത്തിലേക്ക് പോകുന്ന രക്തക്കുഴലുകളിലെ വീക്കം മാറ്റാനുള്ള സ്റ്റെൻഡ് ഇട്ടിട്ടുണ്ടെന്നുള്ള വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഒക്ടോബർ നാലിന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്തത്. ചികിത്സയിലിരിക്കെ വിവരങ്ങള്‍ നേരിട്ട് അന്വേഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍, അമിതാബ് ബച്ചൻ തുടങ്ങിയവർക്കും നന്ദി അറിയിച്ചു.

ടി. ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ എന്ന രജനി ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്.  അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണാ ദഗ്ഗുബാട്ടി ഉള്‍പ്പടെ യുള്ള വന്‍ താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മോഹൻ ലാൽ രാജി വെച്ചു : A M M A എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചു വിട്ടു

August 27th, 2024

mohanlal-thinking-epathram
താര സംഘടന A M M A യുടെ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് മോഹൻലാൽ രാജി വെച്ചു. സംഘടനയിൽ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. 17 അംഗ A M M A എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചു വിട്ടു.

ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് ഭരണ സമിതിയിലെ ചില ഭാര വാഹികൾ നേരിടേണ്ടി വന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, A M M A യുടെ നിലവിലുള്ള ഭരണ സമിതി,  ധാർമ്മികമായ ഉത്തര വാദിത്വം മുൻ നിർത്തി രാജി വെക്കുന്നു എന്നാണു പ്രസിഡണ്ട് മോഹൻ ലാൽ സൂചിപ്പിച്ചത്.

ആരോപണം നേരിടേണ്ടി വന്ന A M M A ജനറൽ സെക്രട്ടറി നടൻ സിദ്ധീഖ് കഴിഞ്ഞ ദിവസം തൽസ്ഥാനം രാജി വെച്ചിരുന്നു. സെക്രട്ടറി സ്ഥാനം താൽക്കാലികമായി ഏൽക്കേണ്ടിയിരുന്ന നടൻ ബാബു രാജിനു എതിരെയും ലൈംഗിക ആരോപണം ഉയർന്നു.

ഇതോടെ താര സംഘടന കടുത്ത പ്രതി സന്ധിയിലും ഭരണ സമിതി സമ്മർദ്ദത്തിലും ആയി. നാല് ദിവസമായി കൊച്ചിയിലെ സംഘടനാ ഓഫീസ് അടച്ചു പൂട്ടിയ നിലയിൽ തുടരുന്നു എന്നാണു റിപ്പോർട്ട്.

എല്ലാ മാസവും ഒന്നാം തീയ്യതി തോറും മുതിർന്ന അംഗങ്ങൾക്കായി നൽകി വരുന്ന കൈനീട്ടവും ചികിത്സക്കായി നൽകി വരുന്ന സഹായവും തടസ്സം കൂടാതെ ലഭ്യമാക്കും.

അടുത്ത പൊതുയോഗം വരെ  A M M A യുടെ ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും നിലവിലുള്ള ഭരണ സമിതി താൽക്കാലിക സംവിധാനം ഒരുക്കി യിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ പൊതു യോഗം ചേർന്ന് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സംവിധായകൻ മോഹൻ അന്തരിച്ചു

August 27th, 2024

film-director-mohan-passed-away-ePathram
മലയാള സിനിമയിൽ ന്യൂ വേവ് തരംഗത്തിനു തുടക്കം കുറിച്ച സംവിധായകൻ മോഹൻ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ് മോഹൻ. പ്രമുഖ നർത്തകിയും അദ്ദേഹത്തിൻ്റെ ‘രണ്ടു പെൺ കുട്ടികൾ’ എന്ന സിനിമയിലെ നായികയും ആയിരുന്ന പഴയ കാല അഭിനേത്രി അനുപമയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടിയ നിരവധി സിനിമകൾ ഒരുക്കി. മലയാള സിനിമയിലെ സുവർണ്ണ കാലമായ എൺപതു കളിലെ മുൻ നിര സംവിധായകനാണ് മോഹൻ. 1978 ൽ റിലീസ് ചെയ്ത വാടക വീട് എന്ന ചിത്രത്തിലൂടെയാണ് മോഹൻ സംവിധാന രംഗത്ത് സജീവമായത്.

തുടർന്ന്, ശാലിനി എൻ്റെ കൂട്ടുകാരി (1978), രണ്ടു പെൺ കുട്ടികൾ (1978), സൂര്യദാഹം (1979), കൊച്ചു കൊച്ചു തെറ്റുകൾ (1979), കഥയറിയാതെ (1981), വിട പറയും മുമ്പേ (1981), നിറം മാറുന്ന നിമിഷങ്ങൾ (1982), ഇളക്കങ്ങൾ (1982), ഇടവേള (1982), ആലോലം (1982), രചന (1983), മംഗളം നേരുന്നു (1984), ഒരു കഥ ഒരു നുണക്കഥ (1986), തീർത്ഥം (1987), ശ്രുതി (1987), ഇസബല്ല (1988), മുഖം (1990), പക്ഷേ (1994), സാക്ഷ്യം (1995), അങ്ങനെ ഒരു അവധിക്കാലത്ത് (1999), ദ കാമ്പസ് (2005) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

director-mohan-ePathram

സംസ്ഥാന – ദേശീയ തലങ്ങളിൽ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു ഇവയിൽ പലതും. വിടപറയും മുമ്പേ, മുഖം, ശ്രുതി, ആലോലം, അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.

മോഹൻ സംവിധാനം ചെയ്ത സിനിമകളിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ നിരവധി പ്രതിഭകൾ ഇന്നും സജീവമാണ്. (മഞ്ജു വാര്യർ -സാക്ഷ്യം-, ഇടവേള ബാബു തുടങ്ങിയവരുടെ ആദ്യ സിനിമകൾ). മറ്റു ഭാഷകളിലെ ശ്രദ്ധേയരായ അഭിനേതാക്കളും അദ്ദേഹത്തിൻറെ ചിത്രങ്ങളിലൂടെ മലയാളത്തിൽ സാന്നിദ്ധ്യം അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അഭിനയിക്കാന്‍ സുരേഷ് ഗോപിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകില്ല

August 23rd, 2024

actor-suresh-gopi-ePathram
കേന്ദ്ര മന്ത്രി പദവിയിൽ തുടരുമ്പോൾ സിനിമയിൽ അഭിനയിക്കാൻ നടന്‍ സുരേഷ് ഗോപിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നൽകുകയില്ല എന്ന് റിപ്പോർട്ട്. സിനിമാ അഭിനയം തുടരാൻ കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ തടസ്സമാവും.

സിനിമ തൻ്റെ പാഷൻ ആണ് എന്നും അഭിനയിക്കാൻ കഴിഞ്ഞില്ല എങ്കിൽ ചത്തു പോകും. സിനിമയിൽ അഭിനയിക്കുന്നതു കൊണ്ട് മന്ത്രി സ്ഥാനം പോയാൽ രക്ഷപ്പെട്ടു എന്നും സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു.

തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിച്ച് വൻ ഭൂരിപക്ഷത്തിൽ ജയിച്ചു വന്നു കേന്ദ്ര മന്ത്രി സ്ഥാനം ഏറ്റെടുത്തതിനു ശേഷം സുരേഷ് ഗോപിയെ ആദരിക്കുവാനായി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ വെച്ചാണ് ഇത് പറഞ്ഞത്.

ഒറ്റക്കൊമ്പൻ എന്ന സിനിമയിൽ അഭിനയിക്കുവാൻ കേന്ദ്രത്തിൽ അനുവാദം ചോദിച്ചിട്ടുണ്ട്. മാത്രമല്ല രണ്ടു ഡസനോളം സിനിമകളുടെ സ്ക്രിപ്റ്റ് വായിച്ച് ഇഷ്ടപ്പെട്ടു ആർത്തിയോടെ കാത്തിരിക്കുകയാണ് അഭിനയിക്കാൻ.

‘ഇനിയെത്ര സിനിമ ചെയ്യാനുണ്ട് എന്നുള്ള അമിത് ഷായുടെ ചോദ്യത്തിന് ഇരുപത്തി രണ്ടോളം എന്ന് പറഞ്ഞപ്പോൾ അമിത് ഷാ ആ പേപ്പറു കെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു. സെപ്റ്റംബർ ആറിന് ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. എന്തു തന്നെയായാലും ഞാൻ സെപ്റ്റംബർ ആറിന് ഇങ്ങ് പോരും. ഇനി അതിൻ്റെ പേരിൽ അവർ എന്നെ പറഞ്ഞയക്കുകയാണെങ്കിൽ ഞാൻ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ’ എന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ പ്രഖ്യാപനം ഏറെ ഗൗരവമായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. സിനിമയിൽ അഭിനയിക്കുന്നതു കൊണ്ട് മന്ത്രി സ്ഥാനം പോയാൽ രക്ഷപ്പെട്ടു എന്നുള്ള സുരേഷ് ഗോപിയുടെ പരാമര്‍ശം ബി. ജെ. പി. കേന്ദ്ര നേതൃത്വത്തിൻ്റെ കടുത്ത അതൃപ്തിക്കു കാരണം ആയിട്ടുണ്ട് മാത്രമല്ല അമിത് ഷായുടെ പേര് വിവാദ പ്രസംഗത്തില്‍ പരാമര്‍ശിച്ചതിലും അതൃപ്തി ഉണ്ട് എന്നാണു വിവരം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തു വിടും

August 15th, 2024

women-in-cinema-collective-wcc-ePathram
സിനിമ രംഗത്തെ വനിതകളുടെ ദുരനുഭവങ്ങൾ പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൻ്റെ പകർപ്പ്‌ ആഗസ്റ്റ് 17 ശനിയാഴ്‌ച പുറത്തു വിടും. സിനിമാ രംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാന ത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്.

ഹൈക്കോടതി മുൻ ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ. എ. എസ്. ഉദ്യോഗസ്ഥ കെ. ബി. വത്സല കുമാരി എന്നിവരുടെ മൂന്നംഗ സമിതിയാണ് ഈ കമ്മിറ്റിയിൽ.

ഷൂട്ടിംഗ് ലൊക്കേഷനുകളിലും സിനിമയുടെ പിന്നണിയിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിൽ നടപടി എടുത്തതാണ്. 2017 ൽ നിയോഗിക്കപ്പെട്ട സമിതി, ആറു മാസത്തിനകം പഠന റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പി ക്കുകയും ചെയ്തു.

റിപ്പോർട്ട് പുറത്തു വിടാൻ നേരത്തെ വിവരാവകാശ കമ്മീഷണർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയം ആയതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുത് എന്ന് ആവശ്യപ്പെട്ട്‌ സിനിമാ നിർമ്മാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

2017 ൽ നടിയെ ആക്രമിച്ച സംഭവത്തിനു ശേഷമാണ് അന്വേഷണ കമ്മീഷൻ വേണം എന്ന ആവശ്യം വിമന്‍ ഇന്‍ സിനിമ കലക്ടീവ് മുന്നോട്ടു വെച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 174« First...234...1020...Last »

« Previous Page« Previous « സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ തെരഞ്ഞെടുത്തു
Next »Next Page » അഭിനയിക്കാന്‍ സുരേഷ് ഗോപിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകില്ല »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine