മികച്ച ടെലിവിഷൻ ഷോ പട്ടുറുമാൽ

September 19th, 2012

patturumal-epathram

തിരുവനന്തപുരം : കൈരളി ചാനലിലെ പട്ടുറുമാൽ എന്ന പരിപാടിക്ക് മികച്ച ടി. വി. ഷോയ്ക്കുള്ള (വിനോദ വിഭാഗം) 2011ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചു. കൈരളി ചാനലിലെ “കൊടികൾ മാറുന്നു” എന്ന പരിപാടിക്ക് മികച്ച കലാ സംവിധായകനുള്ള പുരസ്കാരം ജസ്റ്റിന് ലഭിച്ചു. ഫ്ലേവേർസ് ഓഫ് ഇൻഡ്യയ്ക്ക് പ്രത്യേക ജൂറി പുരസ്കാരവും പീപ്പ്ൾ ടി.വി. യിലെ സി. റഹിമിന്റെ ലോസ്റ്റ് വുഡ്സ് എന്ന പരിപാടിക്ക് നോൺ ഫിക്ഷൻ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ലഭിച്ചു.

അയച്ചു തന്നത് : ബെറ്റി ലൂയിസ് ബേബി

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ജാസിയുടെ ജീവിതത്തിലേക്ക് “അതുല്യമായ“ ഗിഫ്റ്റ്

September 12th, 2012

jassie-gift-wedding-epathram

തിരുവനന്തപുരം: ലജ്ജാവതി എന്ന ഗാനത്തിലൂടെ മലയാളിയെ ‘തന്റെ താളത്തിനൊത്ത് തുള്ളിച്ച‘ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് വിവാഹിതനായി. സെൻട്രൽ എക്സൈസില്‍ നിന്നും സൂപ്രണ്ടായി വിരമിച്ച തിരുവനന്തപുരം മണ്ണമ്മൂല രവി ഇല്ലത്തില്‍ ജയകുമാറിന്റെ മകള്‍ അതുല്യ യാണ് വധു. ഹൈന്ദവ ആചാര പ്രകാരം നാലാഞ്ചിറ കൊട്ടേക്കാട്ട് കണ്‍‌വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹം. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഐ. ടി. ഗവേഷണ വിദ്യാര്‍ഥിയാണ് അതുല്യ. കുടുംബാംഗങ്ങള്‍ പരസ്പരം ആലോചിച്ച് ഉറപ്പിച്ചായിരുന്നു വ്യത്യസ്ഥ മത വിഭാഗത്തില്‍ പെട്ട ജാസിയുടേയും അതുല്യയുടെയും വിവാഹം. വിതുര തോട്ടുമുക്ക് പള്ളിത്തടത്ത് വീട്ടില്‍ നിരത്തില്‍ ഐസക്ക് ഗിഫ്റ്റ് ഇസ്രായേലിന്റെ പുത്രനാണ് ജാസി ഗിഫ്റ്റ്. മലയാളം കൂടാതെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും ഗായകനെന്ന നിലയിലും സംഗീത സംവിധായകന്‍ എന്ന നിലയിലും ശ്രദ്ധേയനായ ജാസി ഗിഫ്റ്റ് ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമയിലൂടെയാണ് താരമായി മാറിയത്.

മന്ത്രി വി. എസ്. ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എൻ. ശക്തൻ, എം. ജയചന്ദ്രൻ, ലെനിന്‍ രാജേന്ദ്രൻ, ജയരാജ്, വിജയ് യേശുദാസ്, കോട്ടയം നസീര്‍, മഞ്ജരി, അഖില തുടങ്ങി രാഷ്ടീയ, സിനിമ, സംഗീത രംഗങ്ങളിലെ പ്രശസ്തര്‍ വിവാഹത്തില്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം

August 18th, 2012

music-composer-johnson-epathram
ഇമ്പമാര്‍ന്ന ഈണങ്ങള്‍ കോണ്ട് മലയാളിയുടെ ഹൃദയത്തില്‍ കുടിയേറിയ പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. വികാരങ്ങളെ ഉള്‍ക്കൊണ്ടു കോണ്ട് ഈണമിടുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഭരതന്റേയും, പത്മരാജന്റേയും, സിബി മലയിലിന്റേയും, സത്യന്‍ അന്തിക്കാടിന്റേയു മെല്ലാം സിനിമകളിളില്‍ ജോണ്‍സണ്‍ സംഗീതം വിസ്മയമാണ് സൃഷ്ടിച്ചത്.  കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..എന്ന പാട്ടിന്റെ ഈണം ഇന്നും മലയാളി മനസ്സിനെ ഈറനണിയിക്കുന്നു. കിരീടം എന്ന ചിത്രത്തിലെ നായകന്റെ വികാരനിഭരമായ അവസ്ഥയെ അവിസ്മരണീയമാക്കി. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ നിന്നും ജോണ്‍സണ്‍ മാറിയതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി നിരവധി പേര്‍ കുറ്റപ്പെടുത്തുന്നു. ജോണ്‍സണ്‍ എന്ന പ്രതിഭയുടെ മികവിനെ മറികടക്കുവാന്‍ മഹാനായ ഇളയരാജക്ക് സൃഷ്ടിക്കാന്‍ ആകുന്നില്ല എന്ന സത്യത്തെ ശരിവെക്കുകയാണത്.

നിരവധി ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ജോണ്‍സണ്‍ 1994-ല്‍ പൊന്തന്മാടയിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യമലയാളിയായി. 95-ല്‍ സുകൃതത്തിലൂടെ വീണ്ടും ദേശീയ പുരസ്കാരം ജോണ്‍സനെ തേടിയെത്തി. കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളുടേയും തീവ്രതയും ചാരുതയും ഒട്ടും ചോര്‍ന്നു പോകാതെ പശ്ചാത്തല സംഗീതമൊരുക്കുവാന്‍ ജോണ്‍സന് കഴിഞ്ഞിരുന്നു. കിരീടത്തിലെ കീരിക്കാടന്‍-സേതു മാധവന്‍ സംഘട്ടനത്തിലെയും , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ ക്ലാര-ജയകൃഷ്ണന്‍ സമാഗമത്തിന്റെ വേളകളും നമ്മുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നത് അതുകൊണ്ടാണ്. എം.ജി രാധാകൃഷണ്‍ നല്‍കിയ മണിച്ചിത്രത്താഴിലെ പശ്ചാത്തല സംഗീതത്തെ മറ്റൊരു ക്ലാസിക്കാക്കിയതില്‍ ജോണ്‍സന്‍ ടച്ചുമുണ്ട്.

എ.കെ.ലോഹിത ദാസിനോടെന്ന പോലെ ജോണ്‍സണോടും നന്ദികേട് കാണിക്കാന്‍ മലയാള സിനിമ  മറന്നില്ല. അവസാനകാലത്ത് ഏറെ ദുരിതങ്ങളിലൂടെ അദ്ദേഹം കടന്നു പോകുമ്പോള്‍ അദ്ദേഹത്തെ അവഗണിച്ചു. എന്നാല്‍ ആരോടും പരിഭവമില്ലാതെ ആ മഹാപ്രതിഭ നിശ്ശബ്ദം തന്റെ സംഗീത സപര്യ തുടര്‍ന്നു.  പകരം വെക്കാനില്ലാത്ത ഈണങ്ങളും പശ്ചാത്തല സംഗീതവും മലയാളിക്ക് സമ്മാനിച്ച  മഹാപ്രതിഭയ്ക്ക് ഒരിക്കല്‍ കൂടെ ഈ പത്രത്തിന്റെ പ്രണാമം.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം

ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം

August 18th, 2012
ഇമ്പമാര്‍ന്ന ഈണങ്ങള്‍ കോണ്ട് മലയാളിയുടെ ഹൃദയത്തില്‍ കുടിയേറിയ പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. വികാരങ്ങളെ ഉള്‍ക്കൊണ്ടു കോണ്ട് ഈണമിടുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഭരതന്റേയും, പത്മരാജന്റേയും, സിബി മലയിലിന്റേയും, സത്യന്‍ അന്തിക്കാടിന്റേയു മെല്ലാം സിനിമകളിളില്‍ ജോണ്‍സണ്‍ സംഗീതം വിസ്മയമാണ് സൃഷ്ടിച്ചത്.  കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..എന്ന പാട്ടിന്റെ ഈണം ഇന്നും മലയാളി മനസ്സിനെ ഈറനണിയിക്കുന്നു. കിരീടം എന്ന ചിത്രത്തിലെ നായകന്റെ വികാരനിഭരമായ അവസ്ഥയെ അവിസ്മരണീയമാക്കി. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ നിന്നും ജോണ്‍സണ്‍ മാറിയതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി നിരവധി പേര്‍ കുറ്റപ്പെടുത്തുന്നു. ജോണ്‍സണ്‍ എന്ന പ്രതിഭയുടെ മികവിനെ മറികടക്കുവാന്‍ മഹാനായ ഇളയരാജക്ക് സൃഷ്ടിക്കാന്‍ ആകുന്നില്ല എന്ന സത്യത്തെ ശരിവെക്കുകയാണത്.  നിരവധി ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ജോണ്‍സണ്‍ 1994-ല്‍ പൊന്തന്മാടയിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യമലയാളിയായി. 95-ല്‍ സുകൃതത്തിലൂടെ വീണ്ടും ദേശീയ പുരസ്കാരം ജോണ്‍സനെ തേടിയെത്തി. കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളുടേയും തീവ്രതയും ചാരുതയും ഒട്ടും ചോര്‍ന്നു പോകാതെ പശ്ചാത്തല സംഗീതമൊരുക്കുവാന്‍ ജോണ്‍സന് കഴിഞ്ഞിരുന്നു. കിരീടത്തിലെ കീരിക്കാടന്‍-സേതു മാധവന്‍ സംഘട്ടനത്തിലെയും , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ ക്ലാര-ജയകൃഷ്ണന്‍ സമാഗമത്തിന്റെ വേളകളും നമ്മുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നത് അതുകൊണ്ടാണ്. എം.ജി രാധാകൃഷണ്‍ നല്‍കിയ മണിച്ചിത്രത്താഴിലെ പശ്ചാത്തല സംഗീതത്തെ മറ്റൊരു ക്ലാസിക്കാക്കിയതില്‍ ജോണ്‍സന്‍ ടച്ചുമുണ്ട്.
എ.കെ.ലോഹിത ദാസിനോടെന്ന പോലെ ജോണ്‍സണോടും നന്ദികേട് കാണിക്കാന്‍ മലയാള സിനിമ  മറന്നില്ല. അവസാനകാലത്ത് ഏറെ ദുരിതങ്ങളിലൂടെ അദ്ദേഹം കടന്നു പോകുമ്പോള്‍ അദ്ദേഹത്തെ അവഗണിച്ചു. എന്നാല്‍ ആരോടും പരിഭവമില്ലാതെ ആ മഹാപ്രതിഭ നിശ്ശബ്ദം തന്റെ സംഗീത സപര്യ തുടര്‍ന്നു.  പകരം വെക്കാനില്ലാത്ത ഈണങ്ങളും പശ്ചാത്തല സംഗീതവും മലയാളിക്ക് സമ്മാനിച്ച  മഹാപ്രതിഭയ്ക്ക് ഒരിക്കല്‍ കൂടെ  പ്രണാമം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രേയ ഘോഷാല്‍ വെള്ളിത്തിരയിലേക്ക്

June 9th, 2012

shreya-ghoshal-ePathram
ചെന്നൈ : മലയാളി കളുടെ ഇഷ്ട ഗായികമാരില്‍ ഒരാളായി മാറിയ  പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാല്‍ സിനിമ യില്‍ അഭിനയിക്കുന്നു. ‘മൈന’ എന്ന ചിത്രം സംവിധാനം ചെയ്ത പ്രഭു സോളമന്‍ നിര്‍മ്മിച്ച് അന്‍പഴകന്‍ സംവിധാനം ചെയ്യുന്ന ‘സട്ടൈ’ എന്ന തമിഴ് ചിത്ര ത്തിലൂടെയാണ് ശ്രേയ ഘോഷാല്‍ വെള്ളിത്തിര യിലേക്ക് എത്തുന്നത്. സമുദ്രക്കനി യാണ് ചിത്രത്തിലെ നായകന്‍.

റിയാലിറ്റി ഷോ കളിലൂടെ ശ്രദ്ധേയ യായ ശ്രേയ, ബോളിവുഡിലും തമിഴ്‌, മലയാളം, തെലുങ്ക് സിനിമകളിലും ഒരു പോലെ തിളങ്ങിയതിനു ശേഷം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അഭിനയം തന്റെ മേഖല അല്ലാ എന്നും സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു മുന്നേറുമെന്നും ശ്രേയ അന്ന് പറഞ്ഞിരുന്നു. ഇപ്പോഴുള്ള ഈ തീരുമാനം ശ്രേയ യുടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

6 of 10« First...567...10...Last »

« Previous Page« Previous « മഞ്ഞില്‍ വിരിഞ്ഞ നായിക പൂര്‍ണ്ണിമാ ജയറാം വീണ്ടും വരുന്നു
Next »Next Page » കമല്‍ ഇനി ഹോളിവുഡില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine