ജാസിയുടെ ജീവിതത്തിലേക്ക് “അതുല്യമായ“ ഗിഫ്റ്റ്

September 12th, 2012

jassie-gift-wedding-epathram

തിരുവനന്തപുരം: ലജ്ജാവതി എന്ന ഗാനത്തിലൂടെ മലയാളിയെ ‘തന്റെ താളത്തിനൊത്ത് തുള്ളിച്ച‘ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് വിവാഹിതനായി. സെൻട്രൽ എക്സൈസില്‍ നിന്നും സൂപ്രണ്ടായി വിരമിച്ച തിരുവനന്തപുരം മണ്ണമ്മൂല രവി ഇല്ലത്തില്‍ ജയകുമാറിന്റെ മകള്‍ അതുല്യ യാണ് വധു. ഹൈന്ദവ ആചാര പ്രകാരം നാലാഞ്ചിറ കൊട്ടേക്കാട്ട് കണ്‍‌വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹം. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഐ. ടി. ഗവേഷണ വിദ്യാര്‍ഥിയാണ് അതുല്യ. കുടുംബാംഗങ്ങള്‍ പരസ്പരം ആലോചിച്ച് ഉറപ്പിച്ചായിരുന്നു വ്യത്യസ്ഥ മത വിഭാഗത്തില്‍ പെട്ട ജാസിയുടേയും അതുല്യയുടെയും വിവാഹം. വിതുര തോട്ടുമുക്ക് പള്ളിത്തടത്ത് വീട്ടില്‍ നിരത്തില്‍ ഐസക്ക് ഗിഫ്റ്റ് ഇസ്രായേലിന്റെ പുത്രനാണ് ജാസി ഗിഫ്റ്റ്. മലയാളം കൂടാതെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും ഗായകനെന്ന നിലയിലും സംഗീത സംവിധായകന്‍ എന്ന നിലയിലും ശ്രദ്ധേയനായ ജാസി ഗിഫ്റ്റ് ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമയിലൂടെയാണ് താരമായി മാറിയത്.

മന്ത്രി വി. എസ്. ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എൻ. ശക്തൻ, എം. ജയചന്ദ്രൻ, ലെനിന്‍ രാജേന്ദ്രൻ, ജയരാജ്, വിജയ് യേശുദാസ്, കോട്ടയം നസീര്‍, മഞ്ജരി, അഖില തുടങ്ങി രാഷ്ടീയ, സിനിമ, സംഗീത രംഗങ്ങളിലെ പ്രശസ്തര്‍ വിവാഹത്തില്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം

August 18th, 2012

music-composer-johnson-epathram
ഇമ്പമാര്‍ന്ന ഈണങ്ങള്‍ കോണ്ട് മലയാളിയുടെ ഹൃദയത്തില്‍ കുടിയേറിയ പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. വികാരങ്ങളെ ഉള്‍ക്കൊണ്ടു കോണ്ട് ഈണമിടുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഭരതന്റേയും, പത്മരാജന്റേയും, സിബി മലയിലിന്റേയും, സത്യന്‍ അന്തിക്കാടിന്റേയു മെല്ലാം സിനിമകളിളില്‍ ജോണ്‍സണ്‍ സംഗീതം വിസ്മയമാണ് സൃഷ്ടിച്ചത്.  കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..എന്ന പാട്ടിന്റെ ഈണം ഇന്നും മലയാളി മനസ്സിനെ ഈറനണിയിക്കുന്നു. കിരീടം എന്ന ചിത്രത്തിലെ നായകന്റെ വികാരനിഭരമായ അവസ്ഥയെ അവിസ്മരണീയമാക്കി. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ നിന്നും ജോണ്‍സണ്‍ മാറിയതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി നിരവധി പേര്‍ കുറ്റപ്പെടുത്തുന്നു. ജോണ്‍സണ്‍ എന്ന പ്രതിഭയുടെ മികവിനെ മറികടക്കുവാന്‍ മഹാനായ ഇളയരാജക്ക് സൃഷ്ടിക്കാന്‍ ആകുന്നില്ല എന്ന സത്യത്തെ ശരിവെക്കുകയാണത്.

നിരവധി ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ജോണ്‍സണ്‍ 1994-ല്‍ പൊന്തന്മാടയിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യമലയാളിയായി. 95-ല്‍ സുകൃതത്തിലൂടെ വീണ്ടും ദേശീയ പുരസ്കാരം ജോണ്‍സനെ തേടിയെത്തി. കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളുടേയും തീവ്രതയും ചാരുതയും ഒട്ടും ചോര്‍ന്നു പോകാതെ പശ്ചാത്തല സംഗീതമൊരുക്കുവാന്‍ ജോണ്‍സന് കഴിഞ്ഞിരുന്നു. കിരീടത്തിലെ കീരിക്കാടന്‍-സേതു മാധവന്‍ സംഘട്ടനത്തിലെയും , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ ക്ലാര-ജയകൃഷ്ണന്‍ സമാഗമത്തിന്റെ വേളകളും നമ്മുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നത് അതുകൊണ്ടാണ്. എം.ജി രാധാകൃഷണ്‍ നല്‍കിയ മണിച്ചിത്രത്താഴിലെ പശ്ചാത്തല സംഗീതത്തെ മറ്റൊരു ക്ലാസിക്കാക്കിയതില്‍ ജോണ്‍സന്‍ ടച്ചുമുണ്ട്.

എ.കെ.ലോഹിത ദാസിനോടെന്ന പോലെ ജോണ്‍സണോടും നന്ദികേട് കാണിക്കാന്‍ മലയാള സിനിമ  മറന്നില്ല. അവസാനകാലത്ത് ഏറെ ദുരിതങ്ങളിലൂടെ അദ്ദേഹം കടന്നു പോകുമ്പോള്‍ അദ്ദേഹത്തെ അവഗണിച്ചു. എന്നാല്‍ ആരോടും പരിഭവമില്ലാതെ ആ മഹാപ്രതിഭ നിശ്ശബ്ദം തന്റെ സംഗീത സപര്യ തുടര്‍ന്നു.  പകരം വെക്കാനില്ലാത്ത ഈണങ്ങളും പശ്ചാത്തല സംഗീതവും മലയാളിക്ക് സമ്മാനിച്ച  മഹാപ്രതിഭയ്ക്ക് ഒരിക്കല്‍ കൂടെ ഈ പത്രത്തിന്റെ പ്രണാമം.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം

ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം

August 18th, 2012
ഇമ്പമാര്‍ന്ന ഈണങ്ങള്‍ കോണ്ട് മലയാളിയുടെ ഹൃദയത്തില്‍ കുടിയേറിയ പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. വികാരങ്ങളെ ഉള്‍ക്കൊണ്ടു കോണ്ട് ഈണമിടുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഭരതന്റേയും, പത്മരാജന്റേയും, സിബി മലയിലിന്റേയും, സത്യന്‍ അന്തിക്കാടിന്റേയു മെല്ലാം സിനിമകളിളില്‍ ജോണ്‍സണ്‍ സംഗീതം വിസ്മയമാണ് സൃഷ്ടിച്ചത്.  കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..എന്ന പാട്ടിന്റെ ഈണം ഇന്നും മലയാളി മനസ്സിനെ ഈറനണിയിക്കുന്നു. കിരീടം എന്ന ചിത്രത്തിലെ നായകന്റെ വികാരനിഭരമായ അവസ്ഥയെ അവിസ്മരണീയമാക്കി. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ നിന്നും ജോണ്‍സണ്‍ മാറിയതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി നിരവധി പേര്‍ കുറ്റപ്പെടുത്തുന്നു. ജോണ്‍സണ്‍ എന്ന പ്രതിഭയുടെ മികവിനെ മറികടക്കുവാന്‍ മഹാനായ ഇളയരാജക്ക് സൃഷ്ടിക്കാന്‍ ആകുന്നില്ല എന്ന സത്യത്തെ ശരിവെക്കുകയാണത്.  നിരവധി ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ജോണ്‍സണ്‍ 1994-ല്‍ പൊന്തന്മാടയിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യമലയാളിയായി. 95-ല്‍ സുകൃതത്തിലൂടെ വീണ്ടും ദേശീയ പുരസ്കാരം ജോണ്‍സനെ തേടിയെത്തി. കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളുടേയും തീവ്രതയും ചാരുതയും ഒട്ടും ചോര്‍ന്നു പോകാതെ പശ്ചാത്തല സംഗീതമൊരുക്കുവാന്‍ ജോണ്‍സന് കഴിഞ്ഞിരുന്നു. കിരീടത്തിലെ കീരിക്കാടന്‍-സേതു മാധവന്‍ സംഘട്ടനത്തിലെയും , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ ക്ലാര-ജയകൃഷ്ണന്‍ സമാഗമത്തിന്റെ വേളകളും നമ്മുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നത് അതുകൊണ്ടാണ്. എം.ജി രാധാകൃഷണ്‍ നല്‍കിയ മണിച്ചിത്രത്താഴിലെ പശ്ചാത്തല സംഗീതത്തെ മറ്റൊരു ക്ലാസിക്കാക്കിയതില്‍ ജോണ്‍സന്‍ ടച്ചുമുണ്ട്.
എ.കെ.ലോഹിത ദാസിനോടെന്ന പോലെ ജോണ്‍സണോടും നന്ദികേട് കാണിക്കാന്‍ മലയാള സിനിമ  മറന്നില്ല. അവസാനകാലത്ത് ഏറെ ദുരിതങ്ങളിലൂടെ അദ്ദേഹം കടന്നു പോകുമ്പോള്‍ അദ്ദേഹത്തെ അവഗണിച്ചു. എന്നാല്‍ ആരോടും പരിഭവമില്ലാതെ ആ മഹാപ്രതിഭ നിശ്ശബ്ദം തന്റെ സംഗീത സപര്യ തുടര്‍ന്നു.  പകരം വെക്കാനില്ലാത്ത ഈണങ്ങളും പശ്ചാത്തല സംഗീതവും മലയാളിക്ക് സമ്മാനിച്ച  മഹാപ്രതിഭയ്ക്ക് ഒരിക്കല്‍ കൂടെ  പ്രണാമം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രേയ ഘോഷാല്‍ വെള്ളിത്തിരയിലേക്ക്

June 9th, 2012

shreya-ghoshal-ePathram
ചെന്നൈ : മലയാളി കളുടെ ഇഷ്ട ഗായികമാരില്‍ ഒരാളായി മാറിയ  പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാല്‍ സിനിമ യില്‍ അഭിനയിക്കുന്നു. ‘മൈന’ എന്ന ചിത്രം സംവിധാനം ചെയ്ത പ്രഭു സോളമന്‍ നിര്‍മ്മിച്ച് അന്‍പഴകന്‍ സംവിധാനം ചെയ്യുന്ന ‘സട്ടൈ’ എന്ന തമിഴ് ചിത്ര ത്തിലൂടെയാണ് ശ്രേയ ഘോഷാല്‍ വെള്ളിത്തിര യിലേക്ക് എത്തുന്നത്. സമുദ്രക്കനി യാണ് ചിത്രത്തിലെ നായകന്‍.

റിയാലിറ്റി ഷോ കളിലൂടെ ശ്രദ്ധേയ യായ ശ്രേയ, ബോളിവുഡിലും തമിഴ്‌, മലയാളം, തെലുങ്ക് സിനിമകളിലും ഒരു പോലെ തിളങ്ങിയതിനു ശേഷം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അഭിനയം തന്റെ മേഖല അല്ലാ എന്നും സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു മുന്നേറുമെന്നും ശ്രേയ അന്ന് പറഞ്ഞിരുന്നു. ഇപ്പോഴുള്ള ഈ തീരുമാനം ശ്രേയ യുടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വെള്ളരി പ്രാവിന്‍റെ ചങ്ങാതിയായ പാട്ടുകാരന്‍

January 4th, 2012

vellaripravinte-changathi-singer-kabeer-ePathram
അബുദാബി : പ്രവാസ ലോകത്തെ ശ്രദ്ധേയനായ ഒരു ഗായകന്‍ ‍ കൂടി സിനിമാ പിന്നണി ഗാന രംഗത്ത്‌ തന്‍റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അബുദാബി യിലെ പ്രശസ്ത മായ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥനായ കബീര്‍ എന്ന പാട്ടു കാരനാണ് വെള്ളരി പ്രാവിന്‍റെ ചങ്ങാതി എന്ന തന്‍റെ ചങ്ങാതി യുടെ സിനിമ യിലെ ‘പതിനേഴിന്‍റെ പൂങ്കരളിന്‍ പാടത്തു പൂവിട്ടതെന്താണ്…’ എന്ന പാട്ടുമായി ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിച്ചത്.

നാല്പതു വര്‍ഷം മുന്‍പുള്ള ഒരു സിനിമയുടെ കഥ പറയുന്ന ‘വെള്ളരി പ്രാവിന്‍റെ ചങ്ങാതി’ ഒരുക്കി യിരിക്കുന്നത് കബീറിന്‍റെ ബാല്യകാല സുഹൃത്തായ പ്രശസ്ത സംവിധായകന്‍ അക്കു അക്ബര്‍. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയുടെ വരികള്‍. സംഗീത സംവിധാനം മോഹന്‍ സിതാര.

director-akku-akber-singer-kabeer-ePathram

സംവിധായകന്‍ അക്കു അക്ബറിനോടൊപ്പം കബീര്‍

തൃശൂര്‍ ജില്ലയിലെ തളിക്കുളം സ്വദേശിയായ കബീര്‍ അവിടുത്തെ കൈതക്കല്‍ സിനി ആര്‍ട്സ് ക്ലബ്ബിന്‍റെ വേദി കളിലൂടെ ഗാനാലാപന രംഗത്ത് സജീവ മായി. നാട്ടിക എസ്. എന്‍. കോളേജിലും തൃശൂര്‍ കേരള വര്‍മ്മ കോളേജി ലുമായിരുന്നു വിദ്യാഭ്യാസം. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ പൂങ്കുന്നം ആര്‍. വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്നു.

ഓ. എന്‍. വി. കുറുപ്പിന്‍റെ രചനയില്‍ വിദ്യാധരന്‍ സംഗീതം ചെയ്ത ‘ഋതുമംഗലം’ ആല്‍ബത്തില്‍ മലയാള ത്തിന്‍റെ വാനമ്പാടി കെ. എസ്. ചിത്ര യോടൊപ്പം പാടിക്കൊണ്ട് ശ്രദ്ധേയനായ കബീര്‍, ചിത്ര യോടൊപ്പം ‘വിഷുപ്പക്ഷിയുടെ പാട്ട്’ എന്ന സംഗീത ആല്‍ബ ത്തില്‍ പാടി അഭിനയിക്കുകയും ചെയ്തു. ശരത് സംഗീതം നല്‍കിയ ‘ചിത്ര പൗര്‍ണ്ണമി’ യിലും സൈനുദ്ദീന്‍ ഖുറൈഷി യുടെ ‘മെഹ്റാന്‍’,  ‘മാശാ അല്ലാഹ്’ എന്നീ ആല്‍ബ ങ്ങളിലും,  ഓ. എന്‍. വി. യുടെ മകന്‍ രാജീവ് ഒരുക്കിയ ‘രജനീഗന്ധി’ എന്ന ആല്‍ബ ത്തിലും പാടി.

httpv://www.youtube.com/watch?v=2eQmxfzrM7w

സിനിമ യില്‍ പാടണം എന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചിരുന്ന കബീര്‍, തന്‍റെ അടുത്ത കൂട്ടുകാരും പരിചയ ക്കാരുമായ പലരും സിനിമാ രംഗത്ത് ഉണ്ടായിട്ടും ആരോടും ചാന്‍സ് ചോദിച്ചു പോയില്ല.

vellaripravinte-changathi-song-ePathram

വെള്ളരിപ്രാവിന്‍റെ ചങ്ങാതി യിലെ ഗാനത്തിന്‍റെ വരികള്‍

ഇപ്പോള്‍ ഈ ചിത്രത്തിലെ പാട്ടിന് കബീറിന്‍റെ ശബ്ദം അനുയോജ്യമാണെന്ന് തിരിച്ചറിഞ്ഞ അക്കു അക്ബര്‍ ഇദ്ദേഹത്തെ വിളിക്കുകയും മോഹന്‍ സിതാരക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ഇരുപതു വര്‍ഷ ത്തിലധികമായി യു. എ. ഇ. യിലുള്ള കബീര്‍, ഇവിടുത്തെ വേദികളില്‍ പാടി കൈയ്യടി നേടി.  വെള്ളരി പ്രാവിന്‍റെ ചങ്ങാതി യില്‍ പുതു തലമുറയിലെ ശ്രദ്ധേയ ഗായിക ശ്രേയാ ഘോഷാലി നൊപ്പമാണ് പാടിയിരിക്കുന്നത്.

നിരവധി പുതു മുഖ ഗായകരെ രംഗത്ത് കൊണ്ടു വന്നിട്ടുള്ള  മോഹന്‍ സിതാര, ഈ പാട്ട് നന്നായി പാടാന്‍ വളരെ അധികം സഹായിച്ചു എന്നും അദ്ദേഹത്തിന്‍റെ അടുത്ത സിനിമ യിലും ഒരു പാട്ട് പാടാന്‍ അവസരം നല്കി എന്നും കബീര്‍ പറഞ്ഞു. സംഗീത ത്തോടുള്ള അഭിനിവേശമാണു ജോലി ത്തിരക്കു കള്‍ക്കിടയിലും സംഗീതം കാത്തു സൂക്ഷിച്ചതും ‘വെള്ളരി പ്രാവിന്‍റെ ചങ്ങാതി’ യിലെ പാട്ടിന്‍റെ തിളക്ക മാര്‍ന്ന വിജയ ത്തിലേക്ക് എത്തിച്ചതും എന്നു കബീര്‍ സ്മരിക്കുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ പാട്ട് ആസ്വദിക്കുന്നു എന്നതിന്‍റെ തെളിവാണ് തനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഫോണ്‍ കോളുകള്‍. ഗാനാസ്വാദകര്‍ നല്‍കി വരുന്ന പിന്തുണയും പ്രോത്സാഹനവും ഈ രംഗത്ത്‌ തുടരാന്‍ കൂടുതല്‍ ആത്മ വിശ്വാസം നല്‍കുന്നു  എന്നും കബീര്‍ പറഞ്ഞു. 

പരേതനായ വലിയകത്ത് ഇബ്രാഹിം – ഫാത്തിമ്മ ദമ്പതി കളുടെ അഞ്ചു മക്കളില്‍ മൂത്തവനായ കബീര്‍ അബുദാബി യില്‍ കുടുംബ ത്തോടൊപ്പം താമസിക്കുന്നു. ഭാര്യ : റജ്ന, മക്കള്‍ : അനീസ്, നിസ എന്നിവര്‍.

തന്‍റെ സംഗീത യാത്രയില്‍ പ്രോത്സാഹനങ്ങള്‍ നല്‍കിയ ഗുരു ജനങ്ങള്‍, നാട്ടിലെയും പ്രവാസ ലോകത്തേയും സുഹൃദ്‌ ബന്ധങ്ങള്‍ക്കും കബീര്‍ തന്‍റെ നന്ദിയും കടപ്പാടും അറിയിച്ചു. വൈകി എത്തിയ ഈ മഹാ ഭാഗ്യം സംഗീത ത്തിന്‍റെ മഹത്വമാണ് വിളിച്ചോതുന്നത് എന്ന് വിനയപൂര്‍വ്വം കബീര്‍ അടിവരയിടുന്നു.  

eMail : kabeer_v at hotmail dot com

-തയ്യാറാക്കിയത്‌ : പി. എം. അബ്ദുല്‍ റഹിമാന്‍,

- pma

വായിക്കുക:

1 അഭിപ്രായം »

6 of 10« First...567...10...Last »

« Previous Page« Previous « ആന്‍ അഗസ്റ്റിന്‍ രഞ്‌ജിത്തിന്റെ ‘ലീല‘യാകും?
Next »Next Page » സംവൃതാ സുനില്‍ വിവാഹിതയാകുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine