സഫ്ദര്‍ ഹാഷ്മി പുരസ്‌കാരം ശ്രീജിത് പൊയില്‍കാവിന്

February 23rd, 2017

director-sreejith-poyilkkav-ePathram
ന്യൂദല്‍ഹി : ജന സംസ്‌കൃതി നടത്തിയ ഏഴാമത് സഫ്ദർ ഹാഷ്മി അഖി ലേന്ത്യാ നാടക രചനാ മത്സര ത്തില്‍ ശ്രീജിത് പൊയില്‍ കാവ് പുരസ്‌കാര ജേതാ വായി. ശ്രീജിത്തി ന്റെ ‘എന്‍. എച്ച്.-77 ദുരന്ത ത്തിലേക്ക് ഒരു പാത’ എന്ന രചന യാണ് പുരസ്‌കാര ത്തിന് അർഹമായത്.

പ്രൊഫ. ഓംചേരി എന്‍. എന്‍. പിള്ള, ഡോ. സാം കുട്ടി പട്ടംകരി, ജോ മാത്യു എന്നിവ രട ങ്ങിയ ജൂറി യാണ് പുരസ്‌കാര ജേതാവിനെ തെര ഞ്ഞെ ടുത്തത്.

കോഴിക്കോട് പോയില്‍ കാവ് സ്വദേശി യാണ് ശ്രീജിത്. സ്‌കൂള്‍ ഓഫ് ഡ്രാമ യില്‍ നിന്നും ബിരുദവും ബിരു ദാനന്തര ബിരുദവും നേടിയ ശ്രീജിത് നിര വധി നാടക ങ്ങള്‍ സംവി ധാനം ചെയ്തിട്ടുണ്ട്. രണ്ട് തവണ രചനക്കും സംവി ധാന ത്തിനു മുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം കരസ്ഥ മാക്കി യിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ നാടക മത്സര മായ അബുദാബി കേരളാ സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവ ത്തില്‍ ശ്രീജിത്ത് സംവിധാനം ചെയ്ത ‘അരാജക വാദി യുടെ അപകട മരണം’ എന്ന നാടക ത്തിലൂടെ മികച്ച സംവിധായ കനുള്ള പുരസ്കാരം ഈ വര്ഷം ശ്രീജിത്ത് കരസ്ഥമാക്കി.

ഇരുപതോളം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കേരള സംഗീത നടാക അക്കാദമി സംഘ ടിപ്പിച്ച പ്രവാസി മലയാളി അമച്വര്‍ നാടക മത്സര ത്തില്‍ ശ്രീജിത്തിന്റെ ‘ദ്വയം’ എന്ന നാടകം മികച്ച രചന യായി തെര ഞ്ഞെ ടുക്ക പ്പെട്ടി രുന്നു. സദാചാര വാര്‍ത്തകള്‍, എക്കോ, മറു പിറവി, പുഴു പ്പല്ല്, സമീറ പറയുന്നത്, ദ്വയം, മൂന്നാം നാള്‍ തുടങ്ങി യവ യാണ് പ്രധാന രചനകള്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജമ്മു കശ്മീരില്‍ വിവാഹ ചടങ്ങു കള്‍ക്ക് നിയന്ത്രണം : അതിഥി കള്‍ 500 മാത്രം

February 22nd, 2017

wedding-coast-reduce-marriage-ePathram
ശ്രീനഗര്‍ : വിവാഹ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍ പ്പെടുത്തി ക്കൊണ്ട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉത്തര വിറക്കി. ചടങ്ങു കള്‍ക്ക് ക്ഷണി ക്കാവുന്ന അതിഥി കളുടെ എണ്ണ ത്തിലും വിഭവ ങ്ങളുടെ എണ്ണത്തിലും വരെ നിയന്ത്രണ ങ്ങളുണ്ട്. മകളുടെ വിവാഹത്തിന് 500 പേരെയും മകന്റെ വിവാഹത്തിന് 400 പേരെയും മാത്രമേ പങ്കെടു പ്പിക്കാവൂ. വിവാഹ നിശ്ചയം അടക്കമുള്ള ചടങ്ങു കള്‍ക്ക് 100 പേരെ ക്ഷണിക്കാം.

ഇരുപതിലധികം വിഭവ ങ്ങള്‍ വിള മ്പുന്നത് കശ്മീര്‍ വിവാഹ ങ്ങളില്‍ സാധാ രണ യാണ്. ഭക്ഷ്യ വിഭവ ങ്ങളുടെ അമിത ഉപ യോഗം തടയുവാ നാണ് സര്‍ക്കാര്‍ പുതിയ ഉത്തര വിലൂടെ ലക്ഷ്യ മിടുന്നത്.

നിയമം പ്രാബല്യ ത്തില്‍ വരുന്നതോടെ ഏഴ് ഇനം സസ്യ – സസ്യേതര വിഭവ ങ്ങളും മറ്റ് രണ്ട് വിഭവ ങ്ങളും മാത്രമേ ചടങ്ങു കളില്‍ വിളമ്പാന്‍ അനു വദി ക്കുക യുള്ളൂ.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തി കള്‍ എന്നി വര്‍ നടത്തുന്ന പരി പാടി കള്‍ക്കും നിയ ന്ത്രണ ങ്ങള്‍ ബാധക മാണ്. ചടങ്ങു കളില്‍ ഉച്ച ഭാഷി ണി കളും പടക്ക ങ്ങളും ഉപ യോഗി ക്കു ന്നതും തടഞ്ഞി ട്ടുണ്ട്.

ഏപ്രില്‍ 1 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശശികലയെ തമിഴ്നാട് ജയിലിലേക്ക് മാറ്റിയേക്കുമെന്ന് സൂചന

February 21st, 2017

sasikala_epathram

ചെന്നൈ : ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയെ തമിഴ്നാട് ജയിലിലേക്ക് മാറ്റുമെന്ന് സൂചന. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും സഹോദരീപുത്രനുമായ ടിടിവി ദിനകരന്‍ ജയിലിലെത്തി ശശികലയെ സന്ദര്‍ശിച്ചു. ഏകദേശം അരമണിക്കൂറോളം ഇവര്‍ തമ്മില്‍ സംസാരിച്ചു.
ഫെബ്രുവരി 15 നാണ് സുപ്രീം കോടതി ശിക്ഷ പ്രകരം ശശികല ജയിലിലെത്തുന്നത്. അതിനുശേഷം ഇതാദ്യമായാണ് കുടുംബത്തില്‍ നിന്നും ഒരാള്‍ ശശികലയെ കാണുന്നത്. തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി സ്ഥാനമേറ്റതിനു തൊട്ടുപിന്നാലെയാണ് ദിനകരന്‍ ശശികലയെ കാണാന്‍ ജയിലിലെത്തിയത്. ജയിലില്‍ വെച്ച് നാട്ടിലെ ജയിലിലേക്ക് മാറാന്‍ ആഗ്രഹമുണ്ടെന്ന് ശശികല ദിനകരനെ അറിയിച്ചതായാണ് സൂചന.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശശികല ജയിലില്‍

February 15th, 2017

sasikala_epathram
ചെന്നൈ : അണ്ണാ ഡി. എം. കെ. ജനറൽ സെക്രട്ടറി വി. കെ. ശശികല ബെംഗളൂരു ജയിൽ വളപ്പിലെ പ്രത്യേക കോടതിയിൽ കീഴ ടങ്ങി.

അനധികൃത സ്വത്ത് സമ്പാദന ക്കേ സിലെ സുപ്രീം കോടതി വിധി യെ തുടര്‍ന്ന് കീഴട ങ്ങിയ ശശികല യെയും കൂട്ടു പ്രതി കളായ ജെ. ഇള വരശി, വി. എൻ. സുധാ കരൻ എന്നിവ രേയും പരപ്പന അഗ്ര ഹാര ജയിലി ലേക്ക് മാറ്റി.

കീഴടങ്ങുവാന്‍ സമയം നീട്ടി നല്‍കണം എന്നുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി യതിനെ തുടര്‍ ന്നാണ് ശശി കല ഇന്നു തന്നെ പരപ്പന യില്‍ എത്തി യത്.

ബെംഗളൂരു ജയിൽ വളപ്പിലെ പ്രത്യേക കോടതി യിൽ കീഴടങ്ങിയ മൂന്നു പേരെയും നട പടി കൾക്ക് ശേഷം ജയിലി ലേക്ക് മാറ്റുക യാ യി രുന്നു. ശശി കല യുടെ ഭർത്താവ് എം. നട രാജനും മുതിർന്ന നേതാക്കളും കോടതി യിൽ എത്തി യിരുന്നു.

കനത്ത സുരക്ഷ യാണ് ശശി കല യെയും മറ്റു രണ്ടു പ്രതി കളെയും പാർപ്പി ക്കു വാനു ള്ള ജയിൽ പരി സരത്ത് ഒരുക്കി യിരി ക്കുന്നത്. ജയിലിന്റെ മൂന്നു കിലോ മീറ്റർ ചുറ്റള വിൽ നിരോധനാജ്ഞയും പുറ പ്പെടു വി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

104 ഉപ ഗ്രഹങ്ങൾ ഭ്രമണ പഥ ത്തിൽ എത്തിച്ചു കൊണ്ട് ശാസ്ത്ര രംഗത്ത് ഇന്ത്യക്കു ചരിത്ര നേട്ടം

February 15th, 2017

pslv-c16-epathram
ബംഗളൂരു : 104 ഉപഗ്രഹങ്ങളു മായി പി. എസ്. എല്‍. വി. സി – 37വിക്ഷേ പിച്ചു. ഇന്ത്യ യുടെ മൂന്ന് ഉപ ഗ്രഹ ങ്ങൾ ഉൾപ്പടെ ആറു വിദേശ രാജ്യ ങ്ങളു ടെ 104 ഉപ ഗ്രഹ ങ്ങളാണ് ഒന്നിച്ചു വിക്ഷേപിച്ചത്. എല്ലാ ഉപ ഗ്രഹ ങ്ങളും ഭ്രമണ പഥ ങ്ങളിലെത്തി എന്നും ഐ. എസ്. ആർ. ഒ. സ്ഥിരീ കരിച്ചു.

ഇന്നു രാവിലെ 9. 28ന് ശ്രീഹരി ക്കോട്ട യിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍റ റില്‍ നിന്നുമാണ് പി. എസ്. എല്‍. വി. സി – 37 ബഹി രാകാശ വാഹനം പുറ പ്പെട്ടത്.

അമേരിക്ക യില്‍ നിന്നുള്ള 96 ഉപ ഗ്രഹ ങ്ങള്‍ക്കു പുറമെ യു. എ. ഇ., നെതര്‍ ലന്‍ഡ്സ്, സ്വിറ്റ്സര്‍ ലന്‍ഡ്, ഇസ്രാ യേല്‍, കസാഖി സ്ഥാന്‍ എന്നിവിട ങ്ങ ളില്‍ നിന്നുള്ള ഉപ ഗ്രഹ ങ്ങളാണ് പി. എസ്. എല്‍. വി. സി – 37 എന്ന ബഹി രാകാശ വാഹനം 505 കിലോ മീറ്റര്‍ അകലെ യുള്ള ഭ്രമണ പഥ ത്തി ലേക്ക് എത്തിച്ചത്. പി. എസ്. എൽ. വി. സി – 37 ന്റെ 39 ആമതു ദൗത്യമാണിത്.

ഒറ്റയടിക്ക് 83 ഉപ ഗ്രഹങ്ങള്‍ വിക്ഷേപി ക്കുവാനാണ് ഐ. എസ്. ആർ. ഒ. പദ്ധതി ഇട്ടിരുന്നത്. പിന്നീട് 21 വിദേശ ഉപ ഗ്രഹ ങ്ങള്‍ കൂടി വിക്ഷേപി ക്കുവാ നുള്ള ദൗത്യം വന്നു ചേര്‍ന്നു. ഇതേ തുടര്‍ന്ന് 2016 ഡിസംബര്‍ 6 ല്‍ നിന്ന് 2017 ഫെബ്രുവരി 15 ലേക്ക് വിക്ഷേ പണം മാറ്റുക യായി രുന്നു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സിനിമ യിലെ ദേശീയ ഗാനം : എഴുന്നേറ്റ് നില്‍ക്കേണ്ട എന്ന് സുപ്രീംകോടതി
Next »Next Page » ശശികല ജയിലില്‍ »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine