രാജ്യത്ത് കോൺഗ്രസ് വിരുദ്ധ തരംഗം

May 16th, 2014

anti-congress-india-epathram

ന്യൂഡൽഹി: കഴിഞ്ഞ പതിറ്റാണ്ടിൽ രാജ്യത്തെ സാമ്രാജ്യത്വ ശക്തികൾക്ക് അടിയറ വെച്ച കോൺഗ്രസിന്റെ ജനവിരുദ്ധ നടപടികൾക്ക് എതിരെ വ്യക്തമായ ജനവിധിയുടെ സൂചനയാണ് രാജ്യമെമ്പാടും നിന്നുമുള്ള തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. കോൺഗ്രസിന്റെ മിക്കവാറും നേതാക്കൾ പരാജയപ്പെട്ടു. 282 സീറ്റ് ലഭിച്ച ബി. ജെ. പി. കേവല ഭൂരിപക്ഷം നേടി. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ 30 വർഷങ്ങൾക്ക് ശേഷമാണ്.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ മൽസരിച്ച എൻ. ഡി. എ. സഖ്യം 337 സീറ്റുകളും, യു. പി. എ. സഖ്യം 59 സീറ്റുകളും നേടി.

ഇത് ഇന്ത്യയുടെ വിജയമാണ് എന്നും നല്ല നാളുകളാണ് ഇനി വരാനിരിക്കുന്നത് എന്നും വിജയത്തെ പറ്റി നരേന്ദ്ര മോഡി പ്രതികരിച്ചു. 21ന് പ്രധാനമന്ത്രിയായി മോഡി സത്യപ്രതിജ്ഞ ചെയ്യും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മന്‍മോഹന്‍ സിങ്ങിന്റെ മൗനം ബോധപൂര്‍വം: ടി. കെ. എ. നായര്‍

May 15th, 2014

silent-manmohan-singh-epathram

തിരുവനന്തപുരം: പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് പല വിവാദങ്ങളിലും മൌനം പാലിച്ചത് ബോധപൂര്‍വ്വ മായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവ് ടി. കെ. എ. നായർ‍. ഈ വിവാദങ്ങള്‍ യു. പി. എ. സര്‍ക്കാരിനെ പിടിച്ചു കുലുക്കിയിരുന്നതിനാല്‍ അപ്പോഴൊക്കെ അദ്ദേഹം പാലിച്ച മൌനം വലിയ തെറ്റിധാരണകള്‍ക്കും സംശയങ്ങള്‍ക്കും ഇട നല്‍കി. എന്നാല്‍ ആ മൌനങ്ങള്‍ ഒക്കെ തന്നെ അദ്ദേഹത്തിന്‍റെ മാന്യത കൊണ്ടായിരുന്നു എന്നും പ്രതികരിക്കാതിരുന്നത് അദ്ദേഹത്തിന്റെ ശക്തിയില്ലായ്മയായി കാണരുതെന്നും സ്ഥാനമൊഴിഞ്ഞാലും മനസ്സിലെ രഹസ്യങ്ങള്‍ അദ്ദേഹം പുറത്തു വിടില്ലെന്നും ടി. കെ. എ. നായര്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

റിക്കോർഡ് പോളിംഗ്: ചെലവ് 3426 കോടി

May 15th, 2014

election-ink-mark-epathram

ന്യൂഡല്‍ഹി: കൃത്യതയിലും സമീപനത്തിലും രാജ്യത്തിന്റെ ജനാധിപത്യ മഹിമ ഉയർത്തിപ്പിടിച്ച പാര്‍ലമെന്ററി തെരഞ്ഞെടുപ്പിൽ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്തത് ഇത്തവണ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒമ്പത് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന് തിരശ്ശീല വീണപ്പോൾ 66.38 ശതമാനമാണ് ഇതു വരെയുള്ള വോട്ടിങ് ശതമാനം.

41 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പ് വൈകിട്ട് ആറു മണി വരെയുള്ള കണക്കാണിത്. ശതമാനം ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത. ഇതിനു മുമ്പ് രാജ്യത്ത് ഏറ്റവും മികച്ച പോളിങ് നടന്നത് 1984 ലാണ്. ഇന്ദിരാ ഗാന്ധി വധത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 64.01 ശതമാനം പേരാണ് വോട്ടു ചെയ്തത്. 2009-ല്‍ 58.19 ശതമാനവും 2004 ല്‍ 58.19 ശതമാനവും ആയിരുന്നു പോളിങ്. 2009ലെ വോട്ടർമാരേക്കാൾ 13.40 കോടി വോട്ടര്‍മാര്‍ ഇത്തവണ വോട്ടു രേഖപ്പെടുത്തി.

ചില ചെറിയ അനിഷ്ട സംഭവങ്ങൾ ഒഴിച്ച് നിറുത്തിയാൽ വോട്ടിംഗ് പൊതുവെ സമാധാന പരമായിരുന്നു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിക്കാതെ വയ്യ. രാജ്യത്തെ ഏറ്റവും വിശ്വാസ പൂർണമായ ഒന്നായി കമ്മീഷൻ ഇന്നും നിലനില്ക്കുന്നു എന്നത് ആശാവഹമാണ്‌.

വിവിധ സംസ്ഥാനങ്ങളിലെ വോട്ടിങ് ശതമാനം (അവസാന കണക്ക് ഇതിനേക്കാള്‍ അല്പം കൂടും):

കേരളം – 74.02, ലക്ഷദ്വീപ് – 86.79, ആന്ധ്രപ്രദേശ് – 74.25, ഗുജറാത്ത് – 63.41, ജമ്മു – കശ്മീര്‍ – 50.10, കര്‍ണാടക – 67.28, മധ്യപ്രദേശ് – 61.57, മഹാരാഷ്ട്ര – 60.42, തമിഴ്‌നാട് – 73.68, പുതുച്ചേരി – 82.18, രാജസ്ഥാന്‍ – 63.02, പഞ്ചാബ് – 70.84, ഡല്‍ഹി – 64.98, യു.പി. – 58.63, ബിഹാര്‍ – 56.50, പശ്ചിമ ബംഗാള്‍ – 81.77, ത്രിപുര – 84.32, നാഗാലാന്‍ഡ് – 88.57, മണിപ്പൂര്‍ – 80.14

ഇത്തവണത്തെ തിരഞ്ഞെടുപ്പു നടത്താന്‍ സര്‍ക്കാരിന് ചെലവായത് 3426 കോടി രൂപയാണെന്നും 2009 ല്‍ ഇത് 1483 കോടി രൂപയായിരുന്നെന്നും ഇത്തവണ നൂതനമായ ഒട്ടേറെ നടപടികൾക്ക് തുടക്കമിട്ടതും വിലക്കയറ്റവുമാണ് തിരഞ്ഞെടുപ്പു ചെലവ് കൂടാന്‍ കാരണമായതെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ പി. കെ. ദാസ് പറഞ്ഞു. രാജ്യത്തെ മികച്ച തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രതീക്ഷയുണ്ടെന്നും യുവത്വം ജനാധിപത്യത്തെ കൃത്യമായി സ്വീകരിച്ചത് ലക്ഷണം ആണെന്നും ഉപതിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ വിനോദ് ജോഷിയും അലോക് ശര്‍മ്മയും പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മൈസൂരില്‍ വാഹനാപകടത്തില്‍ ഒമ്പത് മലയാളികള്‍ കൊല്ലപ്പെട്ടു

May 14th, 2014

accident-epathram

മൈസൂര്‍: മൈസൂരിനടുത്ത് പെരിയ പട്ടണത്തുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. അപകടത്തില്‍ പരിക്കേറ്റ 11 പേരെ മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദെര്‍ളക്കട്ട സ്വദേശി സെയ്ദും കുടുംബവുമാണ് പകടത്തില്‍ പെട്ടത്.

ഇന്ന് പുലര്‍ച്ചെ നാലരയോടെ 20 പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന മിനി വാന്‍ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം എന്ന് കരുതുന്നു. തമിഴ്നാട്ടിലെ മുത്തപ്പേട്ട ദര്‍ഗയില്‍ തീര്‍ത്ഥാടനത്തിനായും മറ്റിടങ്ങളില്‍ വിനോദ സഞ്ചാരത്തിനായും പോയവരായിരുന്നു സംഘം.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

അണിയറയില്‍ ചരടുവലികള്‍ സജീവം; നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി സാദ്ധ്യതകള്‍ മങ്ങുന്നു?

May 14th, 2014

ram-temple-campaign-epathram

ന്യൂഡെല്‍ഹി: ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരിക മെയ് 16 നാണെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളും മാധ്യമങ്ങളും നടത്തിയ എക്സിറ്റ് പോളുകള്‍ ഇതിനോടകം പുറത്തു വന്നു. മിക്ക എക്സിറ്റ് പോളുകളും എന്‍. ഡി. എ. സഖ്യം അധികാരത്തില്‍ വരും എന്ന് പ്രവചിച്ചതോടെ വരാനിക്കുന്ന മന്ത്രിസഭയില്‍ വിവിധ സ്ഥാനങ്ങള്‍ ഉറപ്പിക്കുവാനുള്ള നേതാക്കന്മാരുടെ ചരടു വലികളും സജീവം.

മുതിര്‍ന്ന നേതാവ് എല്‍. കെ. അഡ്വാനി മത്സര രംഗത്തുണ്ടായിരുന്നു എങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടിയാണ് ബി. ജെ. പി. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. എല്‍. കെ. അഡ്വാനിയെ കൂടാതെ, സുഷമ സ്വരാജ്, രാജ് നാഥ് സിങ്ങ് തുടങ്ങിയ പ്രമുഖരും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഇവര്‍ വിജയിച്ചു വന്നാല്‍ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രി പദം ഉള്‍പ്പെടെ പ്രധാന സ്ഥാനങ്ങള്‍ നല്‍കേണ്ടി വരും.

മോഡിയുടെ കടന്നു വരവിനോട് വലിയ പ്രതിപത്തിയുള്ളവരല്ല എല്‍. കെ. അഡ്വാനിയും, സുഷമ സ്വരാജുമെന്ന് നേരത്തെ തന്നെ ശ്രുതിയുണ്ട്. പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍. കെ. അഡ്വാനിക്ക് തന്നെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള വിയോജിപ്പ് തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി വേദികളില്‍ പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തന്റെ മന്ത്രിസഭയില്‍ തനിക്ക് താല്പര്യം ഉള്ളവര്‍ക്ക് പ്രധാന സ്ഥാനങ്ങള്‍ നല്‍കുവാന്‍ ആര്‍. എസ്. എസിന്റെ പിന്തുണയുള്ള നരേന്ദ്ര മോദിയും ശ്രമിക്കും. ഇത് അധികാരം ലഭിച്ചാല്‍ തന്നെ പാര്‍ട്ടിയില്‍ നിലവില്‍ ഉള്ള അസ്വാരസ്യങ്ങളെ കൂടുതല്‍ രൂക്ഷമാക്കും.

എന്‍. ഡി. എ. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും അതേ സമയം ഭരിക്കുവാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കുന്നതിനായി മറ്റു പാര്‍ട്ടികളുടെ സഹായം തേടുകയും ചെയ്യേണ്ട അവസ്ഥ വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. നരേന്ദ്ര മോഡിയോട് തങ്ങള്‍ക്ക് താല്പര്യം ഇല്ലെന്ന് പറയുകയും അതേ സമയം ബി. ജെ. പി. യുമായി സഹകരിക്കാന്‍ തയ്യാണെന്നും ചില പാര്‍ട്ടികള്‍ സൂചന നല്‍കിക്കഴിഞ്ഞു. മോഡിയല്ലാതെ മറ്റൊരാളെ പ്രധാനമന്ത്രിയാക്കണം എന്ന ആവശ്യവും മുന്നോട്ട് വെക്കാനുള്ള സാധ്യത ഉണ്ട്. ഒരു പക്ഷെ മോഡി വിരുദ്ധ പക്ഷം അവര്‍ക്കൊപ്പം ചേര്‍ന്ന് സംഘപരിവാര്‍ നേതൃത്വത്തില്‍ സമര്‍ദ്ദം ചെലുത്തിയാല്‍ മോഡിയുടെ കാര്യം പരുങ്ങലിലാകും.

ഗുജറാത്ത് കലാപത്തിന്റെ പേരു പറഞ്ഞ് ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിച്ച പാര്‍ട്ടികളെ സംബന്ധിച്ച് നരേന്ദ്ര മോഡിയെ അനുകൂലിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. തങ്ങള്‍ക്ക് വോട്ടു നല്‍കിയ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായി നരേന്ദ്ര മോഡിയെ തള്ളിപ്പറയുകയും അതേ സമയം ബി. ജെ. പി. നയിക്കുന്ന സര്‍ക്കാരില്‍ പങ്കാളികളായി പ്രധാനപെട്ട വകുപ്പുകള്‍ നേടിയെടുക്കുകയും ചെയ്യുക എന്ന തന്ത്രമായിരിക്കും അവര്‍ സ്വീകരിക്കുക. കലാപം നടക്കുമ്പൊള്‍ ബി. ജെ. പി. സര്‍ക്കാര്‍ ആണ് ഗുജറാത്തില്‍ ഭരിച്ചിരുന്നതെന്ന കാര്യം സൌകര്യപൂര്‍വ്വം മറച്ചു വെച്ചു കൊണ്ട് കലാപവുമായി ബന്ധപ്പെട്ട എല്ലാ പാപവും നരേന്ദ്ര മോഡിയുടെ തലയില്‍ കെട്ടി വെക്കുവാനുള്ള ശ്രമങ്ങള്‍ ചെറുകക്ഷികളുടെ ഭാഗത്തു നിന്നും നേരത്തെ തന്നെ ഉണ്ട്. മോഡിയെ പരസ്യമായി വിമര്‍ശിച്ച് മാധ്യ മ ശ്രദ്ധ നേടിയ ബിജു ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്സ് തുടങ്ങിയ കക്ഷികളുടെ നിലപാടുകള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും.

മോഡിയെ പോലെ ശക്തനായ ഒരാള്‍ പ്രധാമന്ത്രിയായാല്‍ ഘടക കക്ഷികള്‍ക്ക് മാത്രമല്ല ബി. ജെ. പി. നേതാക്കന്മാര്‍ക്കും അത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്നൊരു വിലയിരുത്തല്‍ ഉണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ മോഡി മാറ്റി നിര്‍ത്തപ്പെടുവാനുള്ള സാധ്യത ഉരുത്തിരിയുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലഫ്. ജന. ദല്‍ബീര്‍ സിങ്ങ് സുഹാഗ് പുതിയ കരസേന മേധാവി
Next »Next Page » മൈസൂരില്‍ വാഹനാപകടത്തില്‍ ഒമ്പത് മലയാളികള്‍ കൊല്ലപ്പെട്ടു »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine