ഗുജറാത്ത് മോഡൽ എങ്കിൽ കേരളം സൂപ്പർ മോഡൽ

May 11th, 2014

poverty-epathram

ന്യൂഡൽഹി: വികസന രംഗത്ത് ഗുജറാത്ത് മാതൃകാ സംസ്ഥാനം ആണെങ്കിൽ കേരളവും തമിഴ്നാടും കൈവരിച്ച നേട്ടങ്ങളെ പിന്നെ എന്ത് പറയും എന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ ഷോൺ ദ്രേസ. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രചരണ നൈപുണ്യത്തിനപ്പുറം ഗുജറാത്ത് മോഡലിൽ കാമ്പില്ല എന്ന് അദ്ദേഹം കണക്കുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കി. ഹ്യൂമൻ ഡെവെലപ്മെന്റ് ഇൻഡക്സ് (എച്ച്. ഡി. ഐ.) ആണ് വികസനത്തിന്റെ ഒരു പ്രധാനപ്പെട്ട അളവ് കോൽ. എന്നാൽ ഇന്ത്യയിലെ പ്രമുഖമായ 20 സംസ്ഥാനങ്ങളുടെ പട്ടികയിൽ 9ആം സ്ഥാനമാണ് എച്ച്. ഡി. ഐ. യുടെ കാര്യത്തിൽ ഗുജറാത്തിന്. കുട്ടികളുടെ പോഷണം, വിദ്യഭ്യാസം, ആരോഗ്യം, രോഗ പ്രതിരോധം എന്നിവ കണക്കിലെടുത്ത് തയ്യാറാക്കുന്ന ശിശുക്ഷേമത്തിന്റെ പട്ടികയിലും ഗുജറാത്ത് ഒൻപതാം സ്ഥാനത്ത് തന്നെ. ദാരിദ്ര്യത്തിന്റെ അളവായ മൾട്ടി ഡയമെൻഷനൽ പോവർട്ടി ഇൻഡെക്സ് (എം. പി. ഐ.) യുടെ കാര്യത്തിലും ഗുജറാത്ത് മുൻപിൽ തന്നെ. ഇവിടെയും 9ആം സ്ഥാനം ഗുജറാത്തിന് തന്നെ സ്വന്തം. പ്രതിശീർഷ ഉപഭോഗം, അരോഗ്യം, വിദ്യഭ്യാസം, വീട്ട് സൌകര്യങ്ങൾ, നഗരവൽക്കരണം, വാർത്താ വിനിമയം എന്നിങ്ങനെ അനേകം സൂചകങ്ങളുടെ അടിസ്ഥാനത്തിൽ രഘുറാം രാജൻ സമിതി ഏർപ്പെടുത്തിയ സമഗ്ര വികസന അളവ്കോൽ അനുസരിച്ചും ഗുജറാത്ത് തങ്ങളുടെ ഒൻപതാം സ്ഥാനം ഭദ്രമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിശീർഷ ചിലവിന്റെ അടിസ്ഥാനത്തിൽ പ്ലാനിംഗ് കമ്മീഷൻ ഏർപ്പെടുത്തിയ ദാരിദ്ര്യ പട്ടികയിൽ ഗുജറാത്ത് 10ആം സ്ഥാനം ആണ് അലങ്കരിക്കുന്നത്. ഇതിലും രസകരം നേരത്തെ പറഞ്ഞ സമഗ്ര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലുള്ള പ്രവർത്തനക്ഷമത അളക്കുന്ന പെർഫോമൻസ് ഇൻഡക്സിന്റെ കാര്യത്തിലാണ്. ഇതിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്.

എങ്ങനെ നോക്കിയാലും പിന്നോക്കമായ ഒരു സംസ്ഥാനത്തിന്റെ വികസനമാണ് മാതൃകയായി ഉയർത്തി കാണിക്കപ്പെടുന്നത് എങ്കിൽ തീർച്ചയായും ഇതിന് സമാനമാണ് ഹരിയാനയും കർണ്ണാടകവും എല്ലാം. മുൻപ് പറഞ്ഞ എല്ലാ കണക്കുകളിലും മഹാരാഷ്ട്ര ഗുജറാത്തിനേക്കാൾ മുൻപിലാണ് എന്നതും ചൂണ്ടിക്കാണിക്കപ്പെടേണ്ടതാണ്.

വികസന സൂചകങ്ങളുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലാണ് കേരളവും തമിഴ്നാടും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്നതിൽ കേരളവും തമിഴ്നാടും കാണിക്കുന്ന വേഗതയും അദ്ഭുതാവഹമാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

പിന്നെ എന്താണീ ഗുജറാത്ത് മോഡൽ?

നരേന്ദ്ര മോഡിക്ക് ജനങ്ങളെ അശയക്കുഴപ്പത്തിൽ ആക്കുവാനുള്ള കഴിവ് തീർച്ചയായും ഇവിടെ പ്രസക്തമാണ്. എന്നാൽ ഇതിനേക്കാൾ ഒക്കെ അധികമായി ഇന്ത്യയെ കുറിച്ചുള്ള സാമാന്യ ബോധമാണ് ഇത്തരമൊരു പരിവേഷം ഗുജറാത്തിന് നൽകാൻ സഹായകരമാവുന്നത് എന്ന് ഷോൺ ദ്രേസ പറയുന്നു. ബീഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ വൻ കിട സംസ്ഥാനങ്ങളിലെ പിന്നോക്ക അവസ്ഥയാണ് നമ്മുടെ മനസ്സിലെ ഉത്തരേന്ത്യ. ഈ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഗുജറാത്തിന് മെച്ചെപ്പെട്ട ഒരു നില കൈവരുന്നത്. എന്നാൽ മറ്റ് അനേകം സംസ്ഥാനങ്ങൾ ഗുജറാത്തിനേക്കാൾ മുൻപിലാണ് എന്നത് വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് ഗുജറാത്ത് മോഡൽ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉഭയലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം

April 16th, 2014

third-gender-epathram

ന്യൂഡൽഹി: ചരിത്ര പ്രാധാന്യമുള്ള ഒരു ഉത്തരവിലൂടെ സുപ്രീം കോടതി ഉഭയലിംഗത്തിന് അംഗീകാരം നൽകി. പരമ്പരാഗത സങ്കൽപ്പത്തിനുപരിയായി സ്ത്രീക്കും പുരുഷനും മാത്രമല്ല ഇതിനു പുറമെ ഉഭയലിംഗക്കാർക്കും സമൂഹത്തിൽ തുല്യ പദവിക്കും അവകാശ സംരക്ഷണത്തിനുമുള്ള അവസരം ഒരുക്കുന്നതിൽ ചരിത്രപരമായ പങ്ക്‍ വഹിക്കുന്നതാണ് വൈകി വന്ന ഈ ഉത്തരവ്.

കാലാ കാലങ്ങളായി സമൂഹം അവജ്ഞയോടെ നോക്കിക്കാണുകയും, അകറ്റി നിർത്തുകയും ചെയ്തു പോന്ന ഹിജഡകൾക്കും, നപുംസകങ്ങൾക്കും ഏറെ ആശ്വാസം പകരുന്ന ഈ ഉത്തരവ് സമൂഹത്തിൽ വൻ ചലനങ്ങൾ ഉണ്ടാക്കുവാൻ ഉതകുന്നതാണ്.

ഉഭയലിംഗക്കാരെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക വർഗ്ഗമായി കണക്കിലാക്കി ഇവർക്ക് വിദ്യാഭാസം തൊഴിൽ എന്നീ രംഗങ്ങളിൽ സംവരണം ഏർപ്പെടുത്തണം എന്ന് സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി.

ലൈംഗിക സ്വത്വ ബോധം വ്യക്തിയുടെ സ്വയം പര്യാപ്തതയുടേയും അന്തസ്സിന്റേയും കാതലാണ് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസികള്‍ക്ക് ഇപ്രാവശ്യം വോട്ടില്ല : സുപ്രീം കോടതി

April 11th, 2014

voter-verifiable-paper-audit-trail-in-india-ePathram
ന്യൂദല്‍ഹി : പ്രവാസികള്‍ക്ക് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടോ ഓണ്‍ലൈന്‍ വോട്ടോ അനുവദി ക്കാനാവില്ല എന്ന് സുപ്രീം കോടതി വ്യക്ത മാക്കി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വിശദീകരണം സുപ്രീം കോടതി അംഗീ കരിക്കുകയായിരുന്നു.

പ്രവാസി കള്‍ക്ക് ഇന്റര്‍നെറ്റ് വഴി വോട്ട് ചെയ്യാനുള്ള സംവിധാനം പരിഗണ നയി ല്‍ ആണെന്നും ഇപ്പോള്‍ നടന്നു വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രാവര്‍ത്തികം ആക്കാന്‍ കഴിയില്ല എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്.

പ്രവാസികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ സംവിധാനം ഒരുക്കാനുള്ള നിയമ പരവും സാങ്കേതിക വുമായ കാര്യങ്ങള്‍ ആരാഞ്ഞു കൊണ്ടിരിക്കുക യാണെന്നും കമ്മീഷന്‍ അറിയിച്ചു.

പ്രവാസി വോട്ടവകാശ ത്തിന് തടസ്സം സൃഷ്ടിക്കുന്ന ജന പ്രാതിനിധ്യ നിയമ ത്തിലെ 20 എ വകുപ്പ് റദ്ദാക്കണം എന്നാവശ്യ പ്പെട്ട് പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ പുരസ്‌കര ജേതാവു മായ ഡോ. ഷംസീര്‍ വയലില്‍ ആണ് സുപ്രീം കോടതി യില്‍ ഹര്‍ജി നല്‍കിയത്.

114 രാജ്യങ്ങളില്‍ പ്രവാസി കള്‍ക്കായി പ്രത്യേക സംവിധാന ങ്ങള്‍ ഒരുക്കു ന്നുണ്ട് എന്നും 2012 മെയ് വരെയുള്ള കണക്കു കള്‍ പ്രകാരം 1,00,37,767 പ്രവാസി കളില്‍ 11,000 പേര്‍ മാത്ര മാണ് വോട്ടര്‍പ്പട്ടിക യില്‍ പേര് ചേര്‍ത്തത് എന്നും ഹര്‍ജി യില്‍ ചൂണ്ടി ക്കാണിച്ചിരുന്നു.

പ്രശ്‌നം പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഖുശ്‌വന്ത് സിങ്ങ് അന്തരിച്ചു

March 20th, 2014

ന്യൂഡെല്‍ഹി: പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഖുശ്‌വന്ത് സിങ്ങ് (99) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെ ഡെല്‍ഹിയിലെ സുജന്‍ സിങ്ങ് പാര്‍ക്കിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. 1974-ല്‍ പത്മഭൂഷനും, 2007-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

അവിഭക്ത ഇന്ത്യയിലെ പഞ്ചാബിലെ ഹഡാലി ജില്ലയില്‍ പ്രമുഖ ബില്‍ഡര്‍ അയിരുന്ന സര്‍ ശോഭാ സിങ്ങിന്റെ മകനായി 1915- ഫെബ്രുവരി 2നു ഒരു പഞ്ചാബി കുടുമ്പത്തില്‍ ആയിരുന്നു ഖുശ്‌വന്ത് സിങ്ങിന്റെ ജനനം. ഡെല്‍ഹിയിലെ മോഡല്‍ സ്കൂള്‍, ലാഹോറിലെ സര്‍ക്കാര്‍ കോളേജ് ഡെല്‍ഹിയിലെ സെന്റ് സ്പ്റ്റീഫന്‍സ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. എല്‍.എല്‍.ബി പാസായ ശേഷം ഇംഗ്ലണ്ടില്‍ പോയി കിങ്സ് കോളേജില്‍ നിന്നും ബാരിസ്റ്റര്‍ ബിരുദം നേടി. തിരിച്ചെത്തിയ ശേഷം കുറച്ചു കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി നോക്കി.

ജോലി രാജിവെച്ച് പത്രപ്രവര്‍ത്തനത്തിലേക്കും സാഹിത്യരംഗത്തേക്കും തിരിഞ്ഞു. ഇല്ലസ്ട്രേറ്റഡ് വീക്ക്‍ലി ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, നാഷ്ണല്‍ ഹെറാള്‍ഡ് എന്നിവയില്‍ എഡിറ്റര്‍ ആയും യോജനയുടെ സ്ഥാപക എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ വിവിധ പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റായും പ്രവര്‍ത്തിച്ചു. ഖുശ്‌വന്ത് സിങ്ങിന്റെ കോളങ്ങള്‍ രാജ്യാന്തര തലത്തിലും പ്രശസ്തമായി. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികളും ലേഖനങ്ങളും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ദി കമ്പനി ഓഫ് വിമണ്‍, എ ഹിസ്റ്ററി ഓഫ് സിഖ്സ്, ട്രാജഡി ഓഫ് പഞ്ചാബ്, വീ ഇന്ത്യന്‍സ്, ഡെല്‍ഹി: എ നോവല്‍, പാരഡൈസ് ആന്റ് അദര്‍ സ്റ്റോറീസ്, ദി സണ്‍സെറ്റ് ക്ലബ്, ബറിയല്‍ അറ്റ് ദി സീ, ഡെത്ത് അറ്റ് മൈ ഡോര്‍സ്റ്റെപ്സ്, ബ്ലക്ക് ജാസ്മിന്‍ എന്നിവയാണ് പ്രധാന കൃതികള്‍.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തേജ്പാലിന് ജാമ്യം നിഷേധിച്ചു

March 14th, 2014

പനാജി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ തെഹൽക സ്ഥാപക പത്രാധിപർ തരുൺ തേജ്പാലിന് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. എന്നാൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന തന്റെ അമ്മയെ സന്ദർശിക്കാൻ തന്നെ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് തേജ്പാൽ നൽകിയ അപേക്ഷയിൽ അനുഭാവപൂർവമായ സമീപനമാണ് ഗോവ കോടതി സ്വീകരിച്ചത്. തലച്ചോറിൽ ട്യൂമർ ബാധിച്ച് മരണത്തോട് മല്ലടിച്ച് കഴിയുന്ന തന്റെ അമ്മ താൻ ഇപ്പോൾ കഴിയുന്ന ജയിലിൽ നിന്നും കേവലം 50 കിലോമീറ്റർ അകലെയുള്ള ഒരു ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ആണെന്നും അമ്മയെ സന്ദർശിക്കാൻ തന്നെ അനുവദിക്കണം എന്നും അമ്മയുടെ മെഡിക്കൽ രേഖകൾ അടക്കം തേജ്പാൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അപേക്ഷ സ്വീകരിച്ച കോടതി തേജ്പാലിന്റെ ആവശ്യം അംഗീകരിച്ചു തേജ്പാലിന് അനുമതി നൽകി.

- ജെ.എസ്.

അഭിപ്രായം എഴുതുക »


« Previous Page« Previous « മല്ലികാ സാരാഭായ് മൽസരത്തിനില്ല
Next »Next Page » ഖുശ്‌വന്ത് സിങ്ങ് അന്തരിച്ചു »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine