ഗുജറാത്തില്‍ മൂന്നാമതും മോഡിക്ക് വിജയം

December 20th, 2012

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഭരണം ഉറപ്പാക്കി. 182 സീറ്റില്‍ 116 സീറ്റില്‍ ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസ്സ് 60 സീറ്റിലും വിജയിച്ചു. 2007-ലെ തിരഞ്ഞെടുപ്പില്‍ 117 സീറ്റാണ് ബി.ജെ.പി നേടിയിരുന്നത്.2002-ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മരണത്തിന്റെ ദൂതനെന്നും വ്യാപാരിയെന്നും വെറുക്കപ്പെട്ടവന്‍ എന്നുമെല്ലാം മോഡിയെ എതിര്‍ക്കുന്നവര്‍ വിശേഷിപ്പിക്കുമ്പോള്‍ ഗുജറാത്ത് ജനത മോഡിക്ക് ശക്തമായ പിന്തുണ നല്‍കുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മണിനഗര്‍ മണ്ഡലത്തില്‍ നിന്നും 85,480 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തിനാണ് മോഡി വിജയിച്ചത്. മത്സരിച്ചത് മോഡിക്കെതിരെ നിലപാടുടുത്ത മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് ആയിരുന്നു മോഡിക്കെതിരെ മത്സരിച്ചത്. കോണ്‍ഗ്രസ്സിന്റെ ടിക്കറ്റിലാണ് ശ്വേത മത്സരിച്ചത്. ഗുജറാത്ത് കലാപമായിരുന്നു ഇവരുടെ മുഖ്യ തിരെഞ്ഞെടുപ്പ് പ്രചരണായുധം. എന്നാല്‍ ഗുജറാത്തില്‍ തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന വികസനത്തെ ഉയര്‍ത്തിക്കാട്ടിയാണ് മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങായ 71.32% ആണ് ഇത്തവണത്തേത്. 182 സീറ്റുകളിലെ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായാണ് നടന്നത്.

വിജയിച്ച പ്രമുഖരില്‍ മുന്‍ ബി.ജെ.പി നേതാക്കളായ കേശുഭായ് പട്ടേലും, ശങ്കര്‍ സിങ്ങ് വഗേലയുമുണ്ട്. സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ അര്‍ജ്ജുന്‍ മോദ്വാഡിയയയും പ്രതിപക്ഷ നേതാവ് ശക്തിസിങ് ഗോഹിലും പരാജയപ്പെട്ടു. പതിനേഴായിരത്തില്‍ പരം വോട്ടിനാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടത്. വ്യാജ ഏറ്റുമുട്ടല്‍ കേസുമായ് ബന്ധപ്പെട്ട് ജയിലില്‍ കഴിയേണ്ടി വന്ന ബി.ജെ.പിയിലെ മുന്‍ മന്ത്രി അമിത് ഷയ്ക്ക് നരന്‍ പുര മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചു. മോഡിയുടെ മന്ത്രിസഭയില്‍ നിന്നു മത്സരിച്ച എല്ലാ അംഗങ്ങളും വിജയിച്ചു. 1,038,870 വോട്ട് ലഭിച്ച ആരോഗ്യ വകുപ്പ് മന്ത്രി ആനന്ദി ബെന്‍ പട്ടേലിനാണ് റിക്കോര്‍ഡ് ഭൂരിപക്ഷം.

ഹിമാചലില്‍ ഭരണ നഷ്ടം ഉണ്ടയത് ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിനു ക്ഷീണമായി. അതേ സമയം ഗുജറാത്തിലേത് മോഡിയുടെ വിജയമായി വിലയിരുത്തുമ്പോള്‍ അത് ദേശീയ രാഷ്ടീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവിനു കൂടുതല്‍ ബലമേകും. ഗുജറാത്തില്‍ സ്ഥാനര്‍ഥി നിര്‍ണ്ണയം മുതല്‍ പ്രചാരണ പരിപാടികള്‍ നിശ്ചയിക്കുന്നതു വരെ ഉള്ള കാര്യങ്ങളില്‍ അവസാന വാക്ക് നരേന്ദ്ര മോഡിയുടേതായിരുന്നു.

നരേന്ദ്ര മോഡിയെ പോലെ ഇന്ത്യയില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ക്ക് വിധേയനായ മറ്റൊരു രാഷ്ടീയ നേതാവോ മുഖ്യമന്ത്രിയോ മുമ്പ് ഉണ്ടയിട്ടില്ല എന്നത് മോഡിയുടെ വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യക്ക് വെളിയില്‍ നിന്നു പോലും മോഡിക്ക് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. ബ്രിട്ടനും, അമേരിക്കയും മോഡിക്ക് വിസ നിഷേധിക്കുകയുണ്ടയി. എന്നാല്‍ ഇതു കൊണ്ടൊന്നും ഗുജറാത്ത് രാഷ്ടീയത്തില്‍ ഈ അതികായനെ വെല്ലുവാന്‍ മറ്റാര്‍ക്കും ആകുന്നില്ല. ദേശീയ തലത്തില്‍ ബി.ജെ.പി ദുര്‍ബലമാകുമ്പോളും ഗുജറാത്തില്‍ മോഡിയുടെ നേതൃത്വത്തില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ത്രീകളെ സംരക്ഷിക്കാൻ മുംബൈ പോലീസ് പ്രത്യേക നടപടികൾ ആരംഭിച്ചു

December 19th, 2012

dr-satyapal-singh-ias-epathram

മുംബൈ : വൻ നഗരങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിൽ സ്ത്രീകളുടെ സംരക്ഷണത്തിനായി മുംബൈ പോലീസ് പ്രത്യേക നടപടികൾ ആരംഭിച്ചു. ഇത്തരം പരാതികളിൽ മുതിർന്ന ഉദ്യോഗസ്ഥന്മാർ നേരിട്ട് ഇടപെടണം എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതി പെട്ടികളുടെ എണ്ണം വർദ്ധിപ്പിക്കും. വനിതാ പോലീസുകാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് വരുത്തും. എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ പോലീസുകാർ മതിയായ അളവിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തും. സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ അങ്ങേയറ്റം ഗൌരവത്തോടെ കൈകാര്യം ചെയ്യണം എന്ന് പോലീസ് കമ്മീഷണർ ഡോ. സത്യപാൽ സിംഗ് ൈ. എ. എസ്. പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. “നമ്മുടെ മക്കൾക്കും സഹോദരിമാർക്കും അമ്മമാർക്കും ഈ നഗരത്തിൽ സുരക്ഷ ഉറപ്പ് വരുത്തുക എന്നതാണ് ഏറ്റവും പ്രധാനം” എന്ന് അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സുഷമ സ്വരാജ്

December 18th, 2012

ന്യൂഡെല്‍ഹി: ബലാത്സംഗക്കേസിലെ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. ഡെല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാത്രി ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം പാര്‍ളമെന്റില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സഭ നിര്‍ത്തി വച്ച് വിഷയം ചര്‍ച്ച ചെയ്തു. ആഭ്യന്തര മന്ത്രി സംഭവത്തെ കുറിച്ച് പ്രസ്ഥാവന നടത്തണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ വനിതാ എം.പി.മാര്‍ ഡെല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ്സ് അംഗം ഗിരിജാ വ്യാസും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് പെടോളിങ്ങിലെ അശ്രദ്ധയും സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചയുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് അവര്‍ പറഞ്ഞു. മാനഭംഗ കേസുകളില്‍ വളരെ വേഗം തീര്‍പ്പാക്കി ശിക്ഷ വിധിക്കുവാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മൂന്നാമതും മോഡിയെന്ന് എസ്കിറ്റ് പോളുകള്‍

December 18th, 2012

അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡ് ഹാട്രിക് വിജയം നേടുമെന്ന് എക്സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയെ നയിച്ചത് മോഡിയായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ബി.ജെ.പി നേടുമെന്ന് സി വോട്ടര്‍, ചാണക്യ, ന്യൂസ് 24 തുടങ്ങിയ സര്‍വ്വേകള്‍ പ്രവചിക്കുന്നത്. ബി.ജെ.പിക്ക് ഒരു പക്ഷെ 150 സീറ്റുകള്‍ വരെ നേടാനാകുമെന്ന് ചിലര്‍ പ്രവചിക്കുന്നു. കേശുഭായ് പട്ടേല്‍ നേതൃത്വം നല്‍കുന്ന ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി ആദ്യഘട്ടത്തില്‍ ബി.ജെ.പിക്ക് ഭീഷണിയാകുമെന്ന് കരുതിയിരുന്നെങ്കിലും കോണ്‍ഗ്രസ്സിന്റെ വോട്ടുകളിലാണ് ചോര്‍ച്ച സംഭവിക്കാനിടയെന്നാണ് പ്രവചനങ്ങള്‍ പറയുന്നത്. വര്‍ദ്ധിച്ച പോളിങ്ങ് ശതമാനവും മോഡിക്ക് അനുകൂലമായ സൂചനയായാണ് കണക്കാക്കുന്നത്.

ഗുജറാത്തില്‍ ബി.ജെ.പിക്ക് അതീതമായ ഒരു പ്രതിച്ഛായ മോഡി ഇതിനോടകം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിലെ തന്നെ തീരാ കളങ്കമായ ഗുജറാത്തിലെ കലാപത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോളും ഗുജറാത്തില്‍ മോഡിയുടെ ജന പിന്തുണ വര്‍ദ്ധിച്ചു വരികയാണ്. വികസനത്തെ പറ്റി മാധ്യമങ്ങളിലൂടെ വലിയ തോ‍തില്‍ ഉള്ള റിപ്പോ‍ര്‍ട്ടുകളാണ് പുറത്തു വരുന്നത്. നഗരങ്ങളെ വിട്ട് ഗ്രാമങ്ങളില്‍ കാര്യമായ വികസനം ഒന്നും നടക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങളെയും വിലക്കയറ്റത്തേയും മോഡി തന്റെ പ്രചാരണത്തിനു വളരെ വിദഗ്ദമായി ഉപയോഗിച്ചപ്പോള്‍ ഗുജറാത്തില്‍ വര്‍ദ്ധിച്ചു വരുന്ന ദാരിദ്യം തൊഴിലില്ലായ്മ, കുടിവെള്ള പ്രശ്നം എന്നിവയെ ചൂണ്ടിക്കാട്ടി വോട്ട് പിടിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംഝൌത്താ എക്സ്പ്രസ് : മുഖ്യ പ്രതി പിടിയിൽ

December 18th, 2012

nia-epathram

ന്യൂഡൽഹി : സംഝൌത്താ എക്സ്പ്രസ് സ്ഫോടനക്കേസിലെ മുഖ്യ പ്രതി ധാൻ സിങ്ങ് പോലീസ് പിടിയിലായി. മധ്യപ്രദേശ് ഉത്തർ പ്രദേശ് അതിർത്തിയിലുള്ള ചിത്രകൂടത്തിൽ നിന്ന് തിങ്കളാഴ്ച്ചയാണ് ദേശീയ അന്വേഷണ ഏജൻസി സിങ്ങിനെ അറസ്റ്റ് ചെയ്തത്. 2008ലെ മാലേഗാവ് സ്ഫോടനക്കേസിലും ഇയാൾക്ക് പങ്കുള്ളതായി സംശയിക്കപ്പെടുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലാവുന്ന അഞ്ചാമത്തെ പ്രതിയാണ് ധാൻ സിങ്ങ്.

2007 ഫെബ്രുവരി 18നാണ് ഹരിയാനയിലെ പാനിപത്തിനടുത്ത് വെച്ച് സംഝൌത്താ എക്സ്പ്രസ് തീവണ്ടിയിൽ ബോംബ് സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടർന്ന് ബോഗികൾക്ക് തീ പിടിക്കുകയും 68 പേർ വെന്തു മരിക്കുകയും ഉണ്ടായി. 2010 ജൂലൈ 29നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗുജറാ‍ത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
Next »Next Page » മൂന്നാമതും മോഡിയെന്ന് എസ്കിറ്റ് പോളുകള്‍ »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine