രാഹുലിന് ഇറ്റലിയിലും മത്സരിക്കാം എന്ന് നരേന്ദ്ര മോഡി

September 18th, 2012

Modi-epathram

പാറ്റ്ന: താന്‍ പ്രാദേശിക നേതാവാണെന്നും അതില്‍ അഭിമാനിക്കുന്നു എന്നും എന്നാല്‍ രാഹുല്‍ ഗാന്ധി രാജ്യാന്തര നേതാവാണെന്നും അദ്ദേഹത്തിന് ഇറ്റലിയിലും മത്സരിക്കാമെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. രാജ് കോട്ടില്‍ വിവേകാനന്ദ യുവജന കണ്‍‌വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു മോഡി. രാഹുല്‍ ദേശീയ നേതാവും മോഡി പ്രാദേശിക നേതാവുമാണെന്ന കോണ്‍ഗ്രസ് വക്താവ് റഷീദ് അല്‍‌വി നടത്തിയ പരാമര്‍ശത്തിനു മറുപടിയായാണ് മോഡി ഇപ്രകാരം പറഞ്ഞത്.  പിന്നീട് റഷീദ് അല്‍‌വിയുടെ പരാമര്‍ശം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങും ആവര്‍ത്തിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

പാക്കിസ്ഥാന്‍ ചാരനെന്ന് സംശയിക്കുന്ന ആള്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

September 18th, 2012
ചെന്നൈ: പാക്കിസ്ഥാന്‍ ചാരനെന്ന് സംശയിക്കുന്ന ആളെ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തു. തഞ്ചാവൂര്‍ സ്വദേശി തമീര്‍ അന്‍സാരി (33) ആണ് പിടിയിലായത്. പച്ചക്കറി വ്യാപാരത്തിനെന്ന വ്യാജേന ഇടയ്ക്കിടെ ശ്രീലങ്ക സന്ദര്‍ശിക്കുന്ന ഇയാള്‍ കൊളൊമ്പോയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷ്ണര്‍ വഴി പാക്കിസ്ഥാന്‍ ഇന്റലിജെന്‍സ് ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. വെല്ലിങ്ങ്ടണിലെ സൈനിക പരിശീലന അക്കാദമി,  നാവിക സേനയുടെ ആസ്ഥാനങ്ങള്‍, കാരയ്ക്കല്‍ തുറമുഖം തുടങ്ങിവയുടെ ചിത്രങ്ങളും സ്കെച്ചുകളും ഉള്‍പ്പെടെ ഉള്ള രേഖകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തതായി സൂചനയുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്. ഇന്ത്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പലുകള്‍ ഉള്‍പ്പെടെ ചില പ്രധാനപ്പെട്ട പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഇയാള്‍ ശ്രമിച്ചതായി ഐ.ജി.അഭാഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് കനത്ത തിരിച്ചടി

September 17th, 2012
ന്യൂഡെല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ (ജെ.എന്‍.യു) യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍(ഐസ)നും   എസ്.എഫ്.ഐ വിമതര്‍ക്കും വന്‍ വിജയം.മൂന്ന് പ്രധാന സീറ്റുകളും ഐസ കരസ്ഥമാക്കി.  ഇവിടെ എസ്.എഫ്.ഐയുടെ ഔദ്യോഗിക പക്ഷത്തിനു കനത്ത തിരിച്ചടിയേറ്റു. തങ്ങളുടെ 11 കൌണ്‍സിലര്‍മാരെയും ഒപ്പം മൂന്നു സ്വതന്ത്രരുടേയും പിന്തുണ ഐസക്ക് ഉണ്ട്.  എ.ബി.വി.പി ഏഴു കൌണ്‍സിലര്‍മാരെ ലഭിച്ചപ്പോള്‍ എന്‍.എസ്.യുവിന് രണ്ടു കൌണ്‍സിലര്‍ മാരെ മാത്രമാണ് ലഭിച്ചത്.
എസ്.എഫ്.ഐ വിമതരായ ജെ.എന്‍.യു എസ്.എഫ്.ഐ യുടെ പ്രസിഡണ്ട് സ്ഥാനാര്‍ഥിയായിരുന്ന വി.ലെനിന്‍  കുമാര്‍ വിജയിച്ചു. കൂടാതെ അഞ്ച് കൌണ്‍സിലര്‍ സ്ഥാനവും വിമത എസ്.എഫ്.ഐക്കാര്‍ കരസ്ഥമാക്കി. 11 പേരാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇതില്‍ എട്ടാം സ്ഥാനത്തേക്ക് എസ്.എഫ്.ഐ പിന്‍‌തള്ളപ്പെട്ടു. പോള്‍ ചെയ്ത 4309-ല്‍ 107 വോട്ടു മാത്രമാണ് എസ്.എഫ്.ഐ സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ജെ.എന്‍.യുവിലെ പ്രധാന കക്ഷിയായ ഐസയ്ക്കു തൊട്ടുപിന്നില്‍ എത്തിയത് ജെ.എന്‍.യു. എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സഖ്യമാണ്. മുന്‍പ് എസ്.എഫ്.ഐ-ഏ.ഐ.എസ്.എഫ് സഖ്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ എസ്.എഫ്.ഐ പിളര്‍ന്നതോടെ എ.ഐ.എസ്.എഫ്. വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണാബ് കുമാര്‍ മുഖര്‍ജിയെ പിന്തുണച്ച സി.പി.എം നിലപാടിനെ ചോദ്യം ചെയ്തതാണ് എസ്.എഫ്.ഐയുടെ പിളര്‍പ്പിലേക്ക് വഴിവെച്ചത്. ജെ.എന്‍.യു.വിലെ എസ്.എഫ്.ഐ നേതൃത്വം സി.പി.എം സെക്രട്ടറി പ്രകാശ് കാരാട്ടിനെ പരസ്യമായി വിമര്‍ശിച്ചു.  ഇതേ തുടര്‍ന്ന് ജെ.എന്‍.യുവിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചു വിടുകയായിരുന്നു.  ഒഞ്ചിയത്തെ സി.പി.എം വിമതനും ആര്‍.എം.പി നേതാവുമായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവും ജെ.എന്‍.യു വില്‍ തെരഞ്ഞെറ്റുപ്പിനു വിഷയമായി. ചന്ദ്രശേഖരന്‍ വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന സി.പി.എമ്മിന്റെ അതേ നിലപാട് തന്നെയായിരുന്നു ഔദ്യോഗിക എസ്.എഫ്.ഐയുടേയും നിലപാട്.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച മലയാളിയായ എ.അനീഷ് കുമാറിനെ പിന്തുണച്ചതിന്റെ പേരില്‍ ഔദ്യോഗിക എസ്.എഫ്.ഐക്ക് ഏക കൌസിലര്‍ സ്ഥാനം അവകാശപ്പെടാനായി.ജെ.എന്‍.യുവിലെ  വിദ്യാര്‍ഥി സംഘടനകളില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന എസ്.എഫ്.ഐ മുന്നോട്ടുവെക്കുന്ന ആശയങ്ങളോട് പുതു തലമുറ വിമുഖതകാണിക്കുകയാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കല്‍ക്കരി വിവാദം: ഷിന്‍‌ഡേയുടെ പ്രസ്ഥാവനയ്ക്കെതിരെ ബി.ജെ.പി

September 17th, 2012
ന്യൂഡെല്‍ഹി: ബോഫോഴ്സ് കുംഭകോണം പോലെ കല്‍ക്കരി വിവാദവും ജനങ്ങള്‍ പെട്ടെന്ന് മറക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍‌ഡേയുടെ പ്രസ്ഥാവന വിവാദമായി. പ്രസ്ഥാവനയ്ക്കെതിരെ ശാക്തമായ പ്രതിഷേധവുമായി ബി.ജെ.പി ഉള്‍പ്പെടെ ഉള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവേ ആണ് ‘മുമ്പ് ബോഫോഴ്സായിരുന്നു ജനങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ജനങ്ങള്‍ അത് മറന്നു. ഇപ്പോള്‍ കല്‍ക്കരി, അതും ജനങ്ങള്‍ മറക്കും.’ ഷിന്‍ഡേയുടെ വാക്കുകള്‍ ബോഫോഴ്സ് കേസിനു ശേഷം രാജീവ് ഗാന്ധി നടത്തിയ പരാമര്‍ശത്തിനു തുല്യമാണെന്ന് ബി.ജെ.പി പറഞ്ഞു. കല്‍ക്കരി പാടങ്ങള്‍ അനുവ്ദിച്ചതുമായി ബന്ധപ്പെട്ട് കോടികള്‍ നഷ്ടമായെന്ന വിവരങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ബി.ജെ.പി പാര്‍ളമെന്റ് സ്തംഭിപ്പിക്കല്‍ ഉള്‍പ്പെടെ ഉള്ള പ്രതിഷേധ സമരങ്ങളുമായി രംഗത്തെത്തിയിരുന്നു. യു.പി.എ സര്‍ക്കാരിന്റെ ദുര്‍നയങ്ങള്‍ക്കെതിരെ ആദ്യമായാണ് മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ ഇത്രയും ശക്തമായി രംഗത്തെത്തിയത്. ഇതില്‍ നിന്നും ശ്രദ്ധതിരിക്കുവാനെന്നവണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ ചില്ലറ വില്പനരംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുവാനുള്ള നീക്കവും ഡീസല്‍ വില വര്‍ദ്ധനവും നടത്തിയിരുന്നു. എന്നാല്‍ ഇതു രണ്ടും യു.പി.എ സര്‍ക്കാരിനു കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. സഖ്യകക്ഷികള്‍ പോലും ഡോ.മന്‍‌മോഹന്‍സിങ്ങ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രംഗത്തെത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.ബി.രാജേഷ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട്

September 16th, 2012
ബംഗലൂരു: ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡണ്ടായി എം.ബി. രാജേഷ് എം.പിയെ തിരഞ്ഞെടുത്തു. ബംഗാള്‍ സ്വദേശി അഭയ് മുഖര്‍ജിയാണ് ജനറല്‍ സെക്രട്ടറി. കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പാലക്കാട്ടു നിന്നുമുള്ള എം.പിയായ രാജേഷ് നല്ലൊരു സംഘാടകനും മികച്ച വാഗ്മിയുമാണ്. മുമ്പ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ടായിരുന്നു. കേരളത്തില്‍ നിന്നും ആറുപേരാണ് 71 അംഗ  കേന്ദ്ര കമ്മറ്റിയില്‍ ഉള്ളത്. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ടായ എം.സ്വരാജിനെ അഖിലേന്ത്യാ പ്രസിഡണ്ടായും ടി.വി.രാജേഷ് എം.എല്‍.എയെ ജോയന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ടി.വി.അനിത, പി.പി.ദിവ്യ, മുഹമ്മദ് റിയാസ്, കെ.എസ്.സുനില്‍ കുമാര്‍ എന്നിവരാണ് കേരളത്തില്‍ നിന്നുമുള്ള മറ്റ് അംഗങ്ങള്‍.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിദേശ നിക്ഷേപം സംസ്ഥാനങ്ങൾ തള്ളി
Next »Next Page » കല്‍ക്കരി വിവാദം: ഷിന്‍‌ഡേയുടെ പ്രസ്ഥാവനയ്ക്കെതിരെ ബി.ജെ.പി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine