ആശുപത്രിയില്‍ വന്‍ തീപിടിത്തം; 88 മരണം

December 9th, 2011

amri-hospital-fire-epathram

കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയിലെ ദക്കൂരിയയിലുള്ള എ. എം. ആര്‍. ഐ. ആശുപത്രിയില്‍ വന്‍ തീപിടിത്തമുണ്ടായി. ഇന്ന് പുലര്‍ച്ചെ 3.30നുണ്ടായ തീപിടിത്തത്തില്‍ 88 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ നാലു നിലകളിലേക്ക് തീ പടര്‍ന്നിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് 25ഓളം രോഗികളെ ഇതു വരെ രക്ഷപ്പെടുത്തി. ഇവരില്‍ ഭൂരിഭാഗവും ശ്വാസം മുട്ടിയാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടു മലയാളി നഴ്‌സുമാരുമുള്‍പ്പെടുന്നു. സംഭവത്തിന്റെ പേരില്‍ ആസ്​പത്രിയുടെ ആറ് ഡയറക്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു.

190 കിടക്കകളുള്ള ആസ്​പത്രിയുടെ തറനിരപ്പില്‍ നിന്ന് താഴെ പാര്‍ക്കിങ്ങിന് ലൈസന്‍സുള്ള നിലയില്‍ നിന്നാണ് തീപടര്‍ന്നത്. വൈദ്യുതി സംവിധാനങ്ങളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു.ഈ നിലവറയില്‍ തീപ്പിടിത്തസാധ്യതയുള്ള രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകളും മറ്റും തീപടരാനിടയാക്കിയതായും സംശയിക്കുന്നു. രോഗികളിലേറെയും കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍പോലും കഴിയാതെ മുറികളില്‍ കുടുങ്ങി. ചിലര്‍ ഉറക്കത്തില്‍ത്തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. കേന്ദ്രീകൃത ശീതീകരണ സംവിധാനമായതിനാല്‍ ആവശ്യത്തിന് ജാലകങ്ങളും രക്ഷാകവാടങ്ങളുമുണ്ടായിരുന്നില്ല. എ. സി. കുഴലുകള്‍വഴി പുകപടര്‍ന്നത് പ്രശ്‌നം രൂക്ഷമാക്കി. ചിലരെ അഗ്‌നി രക്ഷാസേന ആസ്​പത്രികെട്ടിടത്തിന്റെ പുറംചില്ലുപാളികള്‍ തകര്‍ത്താണ് രക്ഷപ്പെടുത്തിയത്

-

വായിക്കുക:

അഭിപ്രായം എഴുതുക »

കോയമ്പത്തൂരില്‍ മലയാളികളുടെ വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തു

December 7th, 2011

mullapperiyar controversy-epathram

കോയമ്പത്തൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു. പ്രകോപിതരായ അക്രമി സംഘങ്ങള്‍ കോയമ്പത്തൂരില്‍ മലയാളികളുടെ വ്യാപാര സ്ഥാപനങ്ങള്‍ തിരഞ്ഞു പിടിച്ച് അടിച്ചു തകര്‍ത്തുകയായിരുന്നു. ജോസ്‌കോ, പവിഴം, ആലുക്കാസ് ജ്വല്ലറികള്‍ക്ക് നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ചു അവശരാക്കിയായിരുന്നു ആക്രമണം നടത്തിയത്‌. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

-

വായിക്കുക: , ,

Comments Off on കോയമ്പത്തൂരില്‍ മലയാളികളുടെ വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തു

കേരളത്തിലേക്കുള്ള ചരക്കുകള്‍ തടയും, തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപകം

December 7th, 2011

mullapperiyar controversy-epathram

ചെന്നൈ: തമിഴ്നാട്ടില്‍നിന്നുള്ള ലോറികള്‍ക്കുനേരെ അക്രമം തുടര്‍ന്നാല്‍ കേരളത്തിലേക്കുള്ള ചരക്കുകള്‍ നിര്‍ത്തിവെക്കുമെന്ന് തമിഴ്നാട് ലോറി ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് നല്ലതമ്പി മുന്നറിയിപ്പ് നല്‍കി. മുല്ലപെരിയാര്‍ വിഷയം ഇരു സംസ്ഥാനങ്ങളിലും രൂക്ഷമായതോടെ പലയിടത്തും ചരക്കു ലോറികള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. സംഘര്‍ഷത്തിന് അടിയന്തര പരിഹാരം കാണാന്‍ ഇരു സംസ്ഥാന സര്‍ക്കാറുകളും നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേരളത്തിലേക്ക് പാല്‍, പച്ചക്കറി, പലചരക്ക് എന്നിവയുമായി പോയ ലോറികള്‍ കമ്പത്തും ഗൂഡല്ലൂരിലും അക്രമികള്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന കേരളത്തിന്‍െറ നിലപാടില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 15ന് തമിഴ്നാട്ടിലെ സിനിമാശാലകള്‍ അടച്ചിടുമെന്ന് തിയറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പന്നീര്‍ശെല്‍വം അറിയിച്ചു.

-

വായിക്കുക: , ,

Comments Off on കേരളത്തിലേക്കുള്ള ചരക്കുകള്‍ തടയും, തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപകം

ഭോപ്പാല്‍ ഇരകള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് : മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

December 6th, 2011

bhopal-protests-epathram

ന്യൂഡല്‍ഹി : ഭോപ്പാല്‍ വിഷ വാതക ദുരന്തത്തിലെ ഇരകള്‍ക്ക് നേരെ മദ്ധ്യപ്രദേശ് പോലീസ്‌ നടത്തിയ അതിക്രമത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ മദ്ധ്യപ്രദേശ് സര്‍ക്കാരിനെതിരെ നടപടി സ്വീകരിച്ചു. ഡിസംബര്‍ മൂന്നിന് ഭോപ്പാല്‍ ദുരന്ത ഇരകള്‍ നടത്തിയ പ്രതിഷേധ സമരത്തിന്‌ എതിരെയാണ് പോലീസ്‌ ലാത്തിച്ചാര്‍ജ് നടത്തിയത്‌.

ലാത്തിചാര്‍ജ്ജില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാല്‍ നൂറ്റാണ്ടിലധികമായ സമര ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാവുന്നത്. ഇരകളോടുള്ള സര്‍ക്കാറിന്‍റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ട്രെയിന്‍ തടയല്‍ സമരത്തിന് സമര സമിതി ആഹ്വാനം ചെയ്തത്. സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ സ്വമേധയാ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട്‌ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചില്ലറ വ്യാപാരം തല്‍ക്കാലം മരവിപ്പിക്കും: ധനമന്ത്രി

December 6th, 2011

Pranab Mukherjee-epathram

ന്യൂഡല്‍ഹി: ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര തീരുമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ഉണ്ടാകുന്നതുവരെ മരവിപ്പിക്കുമെന്ന് ധനമന്ത്രി പ്രണബ്മുഖര്‍ജി പ്രതിപക്ഷത്തെ അറിയിച്ചു. ബി.ജെ.പി, സി.പി.എം. നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഇക്കാര്യത്തില്‍ ധാരണയായത്‌.  എല്ലാവരോടും കൂടിയാലോചിക്കാതെ എഫ്.ഡി.ഐ ഇക്കാര്യത്തില്‍ മുന്നോട്ടു നീങ്ങില്ലെന്നും മുഖര്‍ജി പ്രതിപക്ഷത്തെ അറിയിച്ചിട്ടുണ്ട്. എഫ്.ഡി.ഐ തീരുമാനം മരവിപ്പിച്ചുവെന്നും സമവായമില്ലാതെ നടപ്പാക്കില്ലെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി  അറിയിച്ചതായി ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച സര്‍വകക്ഷിയോഗത്തിന് ശേഷം പാര്‍ലമെന്‍റ് സമ്മേളിക്കുമ്പോള്‍ ധനമന്ത്രി ഈ പ്രസ്താവന നടത്തുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ മാസം 24നാണ്‌ ചെറുകിട വില്‍പ്പനമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്‌. അന്നുമുതല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷം സ്‌തംഭിപ്പിക്കുകയാണ്‌. പ്രതിപക്ഷം പാര്‍ലമെന്‍റ് തുടര്‍ച്ചയായി തടസ്സപ്പെടുത്തിയിട്ടും, സര്‍ക്കാര്‍ തീരുമാനം തിരുത്തിയത് മമതയുടെ കടുംപിടിത്തം കൊണ്ടാണെന്ന പ്രതീതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ, തങ്ങളുടെ നിലപാടിന് സ്വീകാര്യത നേടാനാണ് പ്രതിപക്ഷ ശ്രമം. പ്രതിപക്ഷത്തിനു പുറമേ സഖ്യകക്ഷികളായ തൃണമുല്‍ കോണ്‍ഗ്രസും ഡി.എം.കെയും സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രംഗത്തുവന്നു. സഖ്യകക്ഷികളെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ്‌ ശ്രമം വിജയം കണ്ടില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭോപ്പാല്‍ സമരക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം
Next »Next Page » ഭോപ്പാല്‍ ഇരകള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് : മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine