ഭോപ്പാല്‍ സമരക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം

December 3rd, 2011

bhopal-protests-epathram

ഭോപ്പാല്‍: ഭോപ്പാല്‍ വിഷവാതക വാതക ദുരന്തത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തില്‍ കൃത്യത വരുത്തണമെന്നും നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ദുരന്തത്തിന്റെ ഇരകള്‍ നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തിന് നേരെ പോലീസ് ലാത്തിവീശി. ലാത്തിചാര്‍ജ്ജില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാല്‍ നൂറ്റാണ്ടിലധികമായ സമര ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാവുന്നത്. ഇകരകളോടുള്ള സര്‍ക്കാറിന്‍റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ട്രെയിന്‍ തടയല്‍ സമരത്തിന് സമര സമിതി ആഹ്വാനം ചെയ്തത്. സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ഇ.ടി.വി ന്യൂസിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്ഷുഭിതരായ ജനം ഒരു പോലീസ് ജീപ്പ് അഗ്നിക്കിരയാക്കി.

-

വായിക്കുക: , , ,

Comments Off on ഭോപ്പാല്‍ സമരക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം

ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകി ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ട് വാങ്ങി

December 2nd, 2011

football-team-cleaning-stadium-epathram

ഇന്‍ഡോര്‍: മധ്യപ്രദേശ് സംസ്ഥാന ഫുട്‌ബോള്‍ ടീമിലെ ഏഴ് താരങ്ങള്‍ ബൂട്ട് വാങ്ങാന്‍ വേണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകുന്നു. ഇന്ത്യ വെസ്റ്റിന്റീസ് നാലാം ഏകദിനം നടക്കുന്ന ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയം കഴുകുന്നത് മധ്യപ്രദേശ് ഫുട്‌ബോള്‍ താരങ്ങളാണ്. ഇവിടെ കസേരകള്‍ കഴുകിയാല്‍ ഒരു ലക്ഷത്തോളം രൂപ ലഭിക്കും. ലീഗ് കിരീടം ജയിച്ചാല്‍ വെറും 5,000 രൂപയാണ് ലഭിക്കുക. അതു കൊണ്ട് കീറിയ ബൂട്ടുകള്‍ നേരെയാക്കാന്‍ തികയില്ലെന്ന് താരങ്ങള്‍ പറയുന്നു.

ഞായറാഴ്ച ഇന്‍ഡോര്‍ ലീഗ് ചാമ്പ്യന്‍മാരായ ആനന്ദ് ഇലവന്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളാണ് ഇവര്‍. ഒരു സീറ്റ് കഴുകി വൃത്തിയാക്കിയാല്‍ 2.75 പൈസയാണ് ഇവര്‍ക്ക് കൂലിയായി ലഭിക്കുക. അങ്ങനെ മുപ്പതിനായിരത്തോളം സീറ്റുകള്‍ സ്റ്റേഡിയത്തില്‍ ഉണ്ട്. ലീഗില്‍ കളിച്ച് ജയിച്ച 15 താരങ്ങളാണ് ജോലിയ്‌ക്കെത്തിയത്. കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന് മുമ്പ് സ്റ്റേഡിയം കഴുകി വൃത്തിയാക്കിയതും ഇവര്‍ തന്നെയാണ്. അതിനാല്‍ ഇവരെ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഈ ജോലി വീണ്ടും ഏല്‍പ്പിക്കുകയായിരുന്നു.

‘ഈ പണം ഞങ്ങളുടെ കീറിയ ബൂട്ടുകള്‍ ഒഴിവാക്കി പുതിയതു വാങ്ങാന്‍ ഉപയോഗിക്കും’ ഫുട്‌ബോള്‍ ക്ലബിന്റെ കോച്ച് സഞ്ജയ് നിധാന്‍ പറഞ്ഞു. ക്രിക്കറ്റ്‌ താരങ്ങള്‍ കോടികള്‍ വാങ്ങുമ്പോളാണ് ഈ ഫുട്ബോള്‍ താരങ്ങള്‍ ഇങ്ങനെ കഷ്ടപ്പെടുന്നത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്‌റ്റാലിനെതിനെതിരെ എഫ്‌.ഐ.ആര്‍, അറസ്‌റ്റിനു സാദ്ധ്യത

December 2nd, 2011

ചെന്നൈ: ഡി.എം.കെ തലവന്‍ എം. കരുണാനിധിയുടെ മകനും തമിഴ്‌നാട് മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന എം.കെ സ്‌റ്റാലിനെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റു ചെയ്‌തേക്കുമെന്ന്‌ സൂചന. സ്‌റ്റാലിനു പുറമേ മകള്‍ ഉദയനിധി മറ്റു നാലുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്‌റ്റാലിനെതിനെ സംഘം ഇന്നലെ എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. തെയ്‌നാംപേട്ട്‌ ചിത്തരജ്‌ഞന്‍ ദാസ്‌ റോഡിലെ കണ്ണായ ഭൂമി തുച്‌ഛമായ വിലയ്‌ക്ക് തന്റെ കുടുംബാംഗത്തിന്‌ വില്‍ക്കാന്‍ സ്‌റ്റാലിന്‍ എ.എസ്‌ കുമാര്‍ എന്നായാളെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്‌. ക്രിമിനല്‍ ഗൂഡാലോചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ സ്‌റ്റാലിനെതിരെ ചുമത്തിട്ടുള്ളത്‌. എന്നാല്‍ ആരോപണം അടിസ്‌ഥാന രഹിതമാണെന്നും ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും സ്‌റ്റാലിന്‍ പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യ അഴിമതിയില്‍ മുന്നോട്ട് തന്നെ

December 2nd, 2011

youth-against-corruption-epathram

ന്യൂഡല്‍ഹി: ബെര്‍ലിന്‍ കേന്ദ്രമാക്കിയുള്ള അഴിമതി വിരുദ്ധ സംഘടനയായ ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യ മുന്‍പന്തിയിലെന്നു റിപ്പോര്‍ട്ട്‌. ഒന്നു മുതല്‍ പത്തു വരെയുള്ള അഴിമതി സൂചികയില്‍ ഇന്ത്യയ്‌ക്ക് 3.1 പോയിന്റാണു ലഭിച്ചത്‌. കഴിഞ്ഞ വര്‍ഷം ഇത്‌ 3.3 പോയിന്റായിരുന്നു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ ക്രമാതീതമായ വര്‍ദ്ധനവാണ് എന്ന് പഠനം പറയുന്നു. അഞ്ചില്‍ കുറവു പോയിന്റ്‌ ലഭിക്കുന്ന രാജ്യം അഴിമതിയില്‍ മുങ്ങിയതായാണു കണക്കാക്കാറാണ്‌.

183 രാജ്യങ്ങളുടെ അഴിമതിപ്പട്ടികയില്‍ ഇന്ത്യയുടെ റാങ്ക്‌ 95 സ്ഥാനത്താണ്. 186 രാജ്യങ്ങളിലെയും പൊതുമേഖലാ രംഗത്തെ അഴിമതി നിരീക്ഷിച്ചാണ്‌ സംഘടന റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ ഇന്ത്യയെക്കാള്‍ അധികം അഴിമതി നടക്കുന്നുണ്ട്. അഴിമതി രഹിത രാജ്യങ്ങളുടെ നിരയില്‍ ന്യൂസിലന്‍ഡാണു മുന്നില്‍. ഡെന്‍മാര്‍ക്ക്‌, ഫിന്‍ലാന്‍ഡ്‌, സ്വീഡന്‍, സിംഗപ്പുര്‍ എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നില്‍.

-

വായിക്കുക:

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ 6,994 കോടി നഷ്ടത്തില്‍

December 2nd, 2011

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6,994 കോടി രൂപയായി ഉയര്‍ന്നു പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വര്‍ഷാവര്‍ഷം നഷ്ടത്തിലേക്ക്‌ കൂപ്പു കുത്തുകയാണ്. 2008-09ല്‍ 5,548.26 കോടി രൂപയും 2009-10ല്‍ 5,552.55 കോടിയുമായിരുന്ന നഷ്ടം എങ്കില്‍ അത് 2010-11ല്‍ 6,994 കോടി രൂപയായതായി. വിവിധ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവി രാജ്യസഭയില്‍ പറഞ്ഞു. 175 ആഭ്യന്തര – അന്താരാഷ്ട്ര റൂട്ടുകളില്‍ കൊല്‍ക്കത്ത – യന്‍ഗോണ്‍, കൊല്‍ക്കത്ത – കാഠ്മണ്ഡു എന്നീ രണ്ടെണ്ണം ഒഴിച്ചാല്‍ ബാക്കിയെല്ലാം വന്‍ നഷ്ടത്തിലാണ് എന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 109 സര്‍വീസുകള്‍ കഷ്ടിച്ച് ഇന്ധന ചെലവ് മാത്രമാണ് തിരിച്ചു പിടിക്കുന്നത്‌. എട്ടു റൂട്ടുകള്‍ വന്‍ നഷ്ടത്തില്‍ ആണ് സര്‍വീസ്‌ നടത്തുന്നത് എന്നും ഇന്ധനവില ഉയര്‍ന്നതും മത്സരം കടുത്തതുമാണ് വിവിധ റൂട്ടുകള്‍ നഷ്ടത്തിലാകാന്‍ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിദേശ നിക്ഷേപം : വ്യാപാരികള്‍ പണിമുടക്കി
Next »Next Page » ഇന്ത്യ അഴിമതിയില്‍ മുന്നോട്ട് തന്നെ »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine