പോഷകാഹാരക്കുറവ് മൂലം വന്‍ തോതില്‍ ശിശു മരണം

October 27th, 2011

Malnutrition-India-epathram

ന്യൂഡല്‍ഹി : 15 സെക്കണ്ടില്‍ ഒരു കുട്ടി വീതം ഇന്ത്യയില്‍ വയറിളക്കം പോലുള്ള ഒഴിവാക്കാവുന്ന രോഗങ്ങള്‍ മൂലം മരണമടയുന്നു. പോഷകാഹാര കുറവ് മൂലം കുട്ടികളുടെ രോഗ പ്രതിരോധ ശേഷി കുറയുന്നത് കൊണ്ടാണ് ഇത്തരം അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ  തലസ്ഥാനത്തെ കുട്ടികളുടെ കാര്യവും മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമല്ല എന്ന് കുട്ടികളുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ക്രൈ (CRY – Child Rights and You) നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടു. അമ്പതു ശതമാനത്തില്‍ അധികം കുട്ടികള്‍ക്ക്‌ ഇവര്‍ പോഷകാഹാര കുറവ് കണ്ടെത്തി. പോഷകാഹാര കുറവും പട്ടിണിയും കാരണം കുട്ടികളുടെ രോഗ ടി]പ്രതിരോധ ശേഷി കുറയുകയും അവര്‍ക്ക്‌ വയറിളക്കം, മലേറിയ എന്നിങ്ങനെയുള്ള രോഗങ്ങള്‍ പിടിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ മരണ കാരണം ഈ രോഗങ്ങളല്ല, മറിച്ചു ഈ രോഗങ്ങള്‍ പിടികൂടാന്‍ കാരണമാവുന്ന പോഷകാഹാര കുറവാണ് എന്ന് ഇവര്‍ വിശദീകരിക്കുന്നു.

ശുചിത്വമില്ലാത്ത ജീവിത സാഹചര്യങ്ങളാണ് പലപ്പോഴും രോഗഹേതുവെങ്കിലും രോഗ പ്രതിരോധ ശേഷി കുറയുന്നതോടെ കുട്ടികള്‍ രോഗബാധിതരാകുന്നു. മിക്ക വീടുകളുടെയും പരിസരത്ത് പഴകിയ ഭക്ഷണവും മറ്റു മാലിന്യങ്ങളും കിടക്കുന്നു. അഴുക്ക് ചാലുകള്‍ ഒഴുകുന്നു. ഭക്ഷണം പാകം ചെയ്യുന്നതിന് മുന്‍പ്‌ അമ്മമാര്‍ കൈ സോപ്പ്‌ ഉപയോഗിച്ച് കഴുകുക എന്ന ശീലം സ്വായത്തമാക്കിയാല്‍ തന്നെ അതിസാരം പോലുള്ള രോഗങ്ങള്‍ ഒരു വലിയ പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും എന്ന് യുനിസെഫ്‌ പറയുന്നത് ശ്രദ്ധേയമാണ്. ആഹാരത്തിന് മുന്‍പ്‌ കൈ കഴുകുവാനും കുട്ടികളെ പരിശീലിപ്പിക്കണം. പ്രതിദിനം ഇന്ത്യയില്‍ 1000 കുട്ടികളാണ് വയറിളക്കം മാത്രം ബാധിച്ച് മരിക്കുന്നത് എന്ന് അറിയുമ്പോള്‍ ഈ ശുചിത്വ ശീലങ്ങളുടെ പ്രാധാന്യം മനസിലാവും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടീം അണ്ണ ഒറ്റക്കെട്ട് : ‘യു.പി.എ. നാലംഗ ഗുണ്ടാ സംഘം’ പരാജയപ്പെട്ടു

October 26th, 2011

anna-hazare-epathram

ന്യൂഡല്‍ഹി : അഴിമതിക്കെതിരെ പോരാടുന്ന അണ്ണാ ഹസാരെയുടെ കൂട്ടാളികളെ സ്വഭാവ ഹത്യ ചെയ്തും ആരോപണങ്ങള്‍ കൊണ്ട് വലച്ചും ടീം ഹസാരെയുടെ കെട്ടുറപ്പ്‌ ഭീഷണിയിലാക്കി പരാജയപ്പെടുത്താന്‍ യു.പി.എ. നടത്തിയ ശ്രമം വിജയം കണ്ടില്ല. യു. പി. എ. യുടെ “നാലംഗ സംഘം” ഗുണ്ടകളെ പോലെ തങ്ങളെ ആക്രമിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്ന് ഇന്നലെ ഹസാരെ പരസ്യമായി ആരോപിച്ചിരുന്നു. ഹസാരെയും കേജ്രിവാളും ഇന്ന് കിരണ്‍ ബേദിക്ക് പിന്തുണയുമായി രംഗത്ത്‌ എത്തിയതോടെ ടീം അംഗങ്ങളെ ഭിന്നിപ്പിക്കാനും തളര്‍ത്താനും നടത്തിയ യു.പി.എ. ശ്രമം പാളി എന്ന് വ്യക്തമായി. ഇപ്പോള്‍ നിലവിലുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനായി ഒക്ടോബര്‍ 29ന് ഒരു കോര്‍ കമ്മിറ്റി യോഗം ചേരാന്‍ തീരുമാനമായിട്ടുണ്ട്. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ തങ്ങള്‍ ശിക്ഷ സ്വീകരിക്കാന്‍ തയ്യാറാണ് എന്ന് ഹസാരെ അടക്കം ടീം അംഗങ്ങള്‍ എല്ലാവരും തറപ്പിച്ചു പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ധോണിയുടെ പട ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി, ഇന്ത്യക്ക്‌ പരമ്പര

October 26th, 2011

cricket-epathram

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ധോണിയുടെ ദീപാവലി സമ്മാനമായി ടീം ഇന്ത്യുടെ വിജയം. അവസാന ഏകദിനത്തില്‍ 95 റണ്‍സ് ജയം തുടര്‍ച്ചയായി മൂന്ന് ഓവറുകളിലെ രവീന്ദ്ര ജഡേജയുടെ പ്രഹരത്തില്‍ ഇന്ത്യക്കെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇംഗ്ലണ്ട് 95 റണ്‍സിന് കൂപ്പുകുത്തി വീണു ഇതോടെ ഏകദിന പരമ്പര ഇന്ത്യക്ക്‌. ഇതോടെ പരമ്പരയിലെ എല്ലാ മല്‍സരങ്ങളും വിജയിച്ച ഇന്ത്യ ഇംഗ്ലണ്ടിലേറ്റ പരാജയത്തിന് അതേ ശക്തിയില്‍ തന്നെ പകരം വീട്ടി. നേരത്തെ തന്നെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ക്രെയ്ഗ് കീസ്‌വെറ്റര്‍, ജൊനാഥന്‍ ട്രോട്ട്, ജോണി ബെയര്‍‌സ്റ്റോ എന്നിവരെ പുറത്താക്കി ജഡേജ ഇംഗ്ലണ്ടിന്റെ പതനത്തിന് തുടക്കമിട്ടു. സമിത് പട്ടേലിന്റെ വിക്കറ്റ് കൂടി പിഴുതുകൊണ്ടാണ് ജഡേജ പട്ടിക പൂര്‍ത്തിയാക്കി. രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകള്‍ കൂടി പിഴുതതോടെ വിജയിക്കാന്‍ 272 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 37 ഓവറില്‍ 176ന് അവസാനിച്ചു. മനോജ് തിവാരി, വരുണ്‍ ആരോണ്‍, സുരേഷ് റെയ്‌ന എന്നിവരും ഓരോ വിക്കറ്റ് വീതം നേടി. കീസ്‌വെറ്ററെ വിക്കറ്റിനു മുന്നില്‍ കുടുക്കികൊണ്ട് ജഡേജ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്‌ . കീസ്‌വെറ്റര്‍ ഒമ്പതു ഫോറിന്റെ പിന്തുണയോടെ 64 പന്തില്‍ 63 റണ്‍സെടുത്തു. അടുത്ത ഓവറില്‍ ട്രോട്ടിനെയാണ് ജഡേജ വീഴ്ത്തിയത്. വിരാട്ട് കോഹ്‌ലിയുടെ കൈകുമ്പിളില്‍ ഒതുക്കുമ്പോള്‍ ട്രോട്ട് 10 പന്തില്‍ വെറും അഞ്ചു റണ്‍സ് മാത്രമാണ് നേടിയിരുന്നത്. അടുത്ത ഓവറില്‍ തന്നെ ബെയര്‍‌സ്റ്റോയെ റെയ്നയുടെ കൈയിലെത്തിച്ചു. വരുണ്‍ ആരോണ്‍ ക്യാപ്റ്റന്‍ അലെയ്സ്റ്റര്‍ കുക്കിനെ പുറത്താക്കിയാണ് ഇന്ത്യയ്ക്ക് മേല്‍കൈ നേടികൊടുത്തത്. ഓപ്പണിങ് കൂട്ടുകെട്ട് വളരെ ശക്തമായ നിലയില്‍ നീങ്ങുന്നതിനിടെയായിരുന്നു കുക്കിന്റെ ഔട്ട്‌. എട്ടു ഫോറിന്റെ അകമ്പടിയോടെ കുക്ക് 61 പന്തില്‍ 60 റണ്‍സ് നേടിയിരുന്നു. അശ്വിനാണ് ഇന്ത്യയ്ക്ക് മൂന്നാം ബ്രേക്ക് നല്‍കിയത്. ഇയാന്‍ ബെല്ലിനെ ക്യാപ്റ്റന്‍ ധോണി വിക്കറ്റിന് പിന്നില്‍ പിടിച്ചു. കീസ്‌വെറ്ററും കുക്കും ചേര്‍ന്ന് നല്‍കിയ 129 റണ്‍സിന്റെ ശക്തമായ അടിത്തറകൊണ്ട് പക്ഷെ ഇംഗ്ലണ്ടിന് ഗുണമൊന്നുനുണ്ടായില്ല.‌നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നായകന്‍ ധോണിയുടെ(69 പന്തില്‍ 75 പുറത്താകാതെ) തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു.നാലിന് 123 എന്ന നിലയില്‍ നിന്നാണ് ധോണി ടീമിനെ പടുത്തുയര്‍ത്തിയത്. ധോണിക്ക് പുറമെ രഹാനെ(42), ഗംഭീര്‍(38), തിവാരി(24), റെയ്‌ന(38), ജഡേജ(21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ ഗംഭീര്‍-രഹാനെ സഖ്യം 80 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യയുടെ സ്‌കോറിംഗ് വേഗം കുറച്ചു. ധോണിയുടെ ബാറ്റിംഗ് മികവില്‍ അവസാന പത്തോവറില്‍ 90 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ഏകദിനങ്ങളിലും ഇതോടെ ധോണി പുറത്താകാതെ നിന്നു. ഇതില്‍ 39 റണ്‍സും അവസാന രണ്ട് ഓവറിലായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി സമിത് പട്ടേല്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫിന്‍ രണ്ടു വിക്കറ്റെടുത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റെയില്‍വേ ബജറ്റ്‌ പോലെ ഇന്ധന ബജറ്റും വേണം

October 24th, 2011

petroleum-epathram

ന്യൂഡല്‍ഹി : രാജ്യത്തെ ഇന്ധന വില നിര്‍ണ്ണയിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും പൊതു മേഖലയിലെ എണ്ണ വിപണന കമ്പനികള്‍ക്ക്‌ വില നിര്‍ണ്ണയിക്കാനുള്ള അധികാരം നല്‍കുകയും ചെയ്തതിന് എതിരെ ഓള്‍ ഇന്ത്യ യൂത്ത്‌ ഫെഡറേഷന്‍ സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹരജി ഫയല്‍ ചെയ്തു. ഇത്തരം വില നിര്‍ണ്ണയ സംവിധാനം ശാസ്ത്രീയമല്ല എന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ ഗുണഭോക്താക്കള്‍ ഈ എണ്ണ കമ്പനികള്‍ മാത്രമാണെന്നും സാധാരണ ജനം കൊള്ളയടിക്കപ്പെടുകയാണ് എന്നും ഹരജിയില്‍ പറയുന്നു. ലാഭവിഹിതം സര്‍ക്കാരുമായി പങ്കു വെയ്ക്കുന്ന ഈ കമ്പനികള്‍ നഷ്ടത്തിലാണ് എന്ന വാദം അസത്യമാണ്. രാജ്യത്തെ മൊത്തം സമ്പദ്‌ വ്യവസ്ഥയെ സ്വാധീനിക്കുന്ന ഇന്ധന വില നിര്ന്നയിക്കുവാന്‍ ഇത്തരം കമ്പനികള്‍ക്കല്ല മറിച്ച് സര്‍ക്കാരിനാണ് അധികാരം. ഈ അധികാരം വിനിയോഗിച്ച് സര്‍ക്കാര്‍ സാധാരണ ജനത്തിന്റെ മേലുള്ള അധികഭാരം ലഘൂകരിക്കണം.

പെട്രോള്‍ വിലയിലെ വര്‍ദ്ധനവ്‌ മൂലം ഡീസല്‍ വാഹനങ്ങള്‍ കൂടുതലായി ഉപയോഗത്തില്‍ വരുന്നത് പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നു എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

പെട്രോള്‍ വില ലോകത്തില്‍ ഏറ്റവും അധികം ഇന്ത്യയിലാണ് എന്ന് പരാതിക്കാര്‍ പറഞ്ഞു. ഇന്ത്യയില്‍ പെട്രോള്‍ വില 67.71 രൂപയുള്ളപ്പോള്‍ പാക്കിസ്ഥാനില്‍ ഇത് 43.29, ചൈനയില്‍ 47.50, അമേരിക്കയില്‍ 43.70, റഷ്യയില്‍ 41.96, മലേഷ്യയില്‍ 26.78 എന്നിങ്ങനെയാണ് പെട്രോള്‍ വില.

ഇന്ധന വിലയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന അരാജകത്വം അവസാനിപ്പിക്കാന്‍ പാര്‍ലമെന്റില്‍ റെയില്‍വേ ബജറ്റ്‌ പോലെ ഇന്ധന ബജറ്റും അവതരിപ്പിക്കണം എന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വോട്ടിന് കോഴ, അമര്‍സിങ്ങിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു

October 24th, 2011

ന്യൂഡല്‍ഹി: വിവാദമായ വോട്ടിന് കോഴ കേസില്‍ രാജ്യസഭാംഗവും സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍സിങ്ങിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യ തുകയായി 50 ലക്ഷം രൂപ കെട്ടിവയ്ക്കാനും തതുല്യ തുകയുടെ രണ്ട് ആള്‍ജാമ്യം ഹാജരാക്കാനും കോടതി ഉത്തരവിട്ടു.കൂടാതെ പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ യു.പി.എ. സര്‍ക്കാറിന്റെ കാലത്തു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്യാന്‍ മൂന്നു ബി.ജെ.പി. ലോക്‌സഭാംഗങ്ങള്‍ക്കു കോഴ നല്‍കിയെന്നാണു കേസ്. ബി.ജെ.പി. അംഗങ്ങളായ അശോക് അര്‍ഗലും കുലസ്‌തെയും ഭഗോറയും തങ്ങള്‍ക്കു കിട്ടിയ കോഴപ്പണമെന്ന പേരില്‍ ഒരു കോടി രൂപയുടെ നോട്ടുകെട്ടുകള്‍ വിശ്വാസ വോട്ടെടുപ്പു ദിവസം ലോക്‌സഭയില്‍ പ്രദര്‍ശിപ്പിച്ചതോടെയാണു കേസിന്റെ തുടക്കം. എന്നാല്‍ അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷയെ ഡല്‍ഹി പോലീസ് കോടതിയില്‍ എതിര്‍ത്തില്ല. സിങ്ങിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാജ്യംവിട്ടുപോകില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കില്ലെന്നും സിങ് ഉറപ്പ് നല്‍കിയാല്‍ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിലെ അന്വേഷണം പൂര്‍ത്തിയായെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. ജാമ്യം നിഷേധിച്ചതിനെതിരെ അമര്‍സിങ്ങ് സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. സപ്തംബര്‍ ആറിന് അറസ്റ്റിലായ സിങ്ങിനെ കോടതി റിമാന്‍ഡ് ചെയ്തു. അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷ സപ്തംബര്‍ 28 ന് കോടതി തള്ളിയിരുന്നു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വേണ്ടാത്ത പെണ്‍കുട്ടികളുടെ പേര് മാറ്റി
Next »Next Page » റെയില്‍വേ ബജറ്റ്‌ പോലെ ഇന്ധന ബജറ്റും വേണം »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine